1300 തൂണുകൾ ഉള്ള കൊച്ചി മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നു പോയിട്ട് എം.ജി. റോഡിൽ കേബിൾ ഇടുമ്പോൾ ഉണ്ടാകുന്നത്രയും ഗതാഗത തടസം ഉണ്ടാകാതെ പോയത് എന്തുകൊണ്ട്? ഇ ശ്രീധരന് മാത്രം മതിയോ കൈയടി? മുരളി തുമ്മാരുകുടിയുടെ ലേഖനം
മുരളി തുമ്മാരുകുടി
കേരളത്തെ സംബന്ധിച്ചിടത്തോളം അതിശയകരമായ ഒരു സംഭവം ആണ് കൊച്ചി മെട്രോ. പ്ലാൻ ചെയ്ത പോലെ തന്നെ ഒരു പ്രോജെക്റ്റ് പുരോഗമിക്കുന്നു, അതിന്റെ തൂണും പാലവും റെയിലും ട്രെയിനും എല്ലാം ഒരുമിച്ച് തന്നെ മുന്നോട്ടുപോകുന്നു. ഒരു മേൽപ്പാലം ഉണ്ടാക്കാൻ പത്തു വർഷവും, പാലം ഉണ്ടാക്കിയിട്ട് അപ്രോച്ച് റോഡുണ്ടാക്കാൻ വീണ്ടും പത്തു വർഷവും ബൈപാസ് പ്ലാൻ ചെയ്തു ഉണ്ടാക്കാതിരിക്കാൻ നാല്പതു വർഷവും ഒക്കെ എടുക്കുന്ന സ്ഥലത്താണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഏവരേയും അതിശയിപ്പിക്കുന്നത്.
ഇതിന്റെയെല്ലാം ക്രെഡിറ്റ് ഇ ശ്രീധരൻ എന്ന ഒറ്റ വ്യക്തിയിൽ ഒതുക്കി നാം സന്തോഷിപ്പിക്കുന്നതിനും അദ്ദേഹത്തെ വിഗ്രഹം ഒക്കെ ആക്കുന്നതിലും നല്ലത് അദ്ദേഹത്തിന്റെ എന്ത് മാനേജ്മെന്റ് തന്ത്രങ്ങൾ ആണ് ഇത് സാധ്യമാക്കിയത് എന്ന് നാം മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ്. അഴിമതി ഇല്ലാത്ത ടെൻ!ഡർ സംവിധാനം ആണോ, കോൺട്രാക്ടർമാർ ജോലി ചെയ്തുകഴിഞ്ഞ് പണം കിട്ടാൻ മാസങ്ങൾ എടുക്കേണ്ട സ്ഥിതിയില്ലാതായതാണോ, ഒന്നിൽ കൂടുതൽ കമ്പനികൾക്ക് ജോലി വീതിച്ചു നൽകിയതാണോ, ഇതെല്ലാം കൂടിയതോ അതോ മറ്റെന്തൊക്കെയോ ആണോ കൊച്ചി മെട്രോയുടെ വിജയരഹസ്യങ്ങൾ? ഈ കാര്യങ്ങൾ മനസ്സിലാക്കി അദ്ദേഹത്തിന്റെ രീതി നമ്മുടെ സംവിധാനത്തിന്റെ ഭാഗമാക്കാനാണ് നാം ഇനി ശ്രദ്ധിക്കേണ്ടത്. ശ്രീധരന് എല്ലാ ആദരങ്ങളും സ്വാഭാവികമായും കൊടുക്കണം. പക്ഷെ, കേരളത്തിലെ ഒരു ശരാശരി എൻജിനീയർക്ക് ഇതുപോലെ പ്രോജക്ടുകൾ തീർക്കാനുള്ള ചട്ടക്കൂട് ഉണ്ടാക്കുകയാണ് കൂടുതൽ പ്രധാനം.
പ്രോജക്ട് മാനേജ്മെന്റിൽ എന്നപോലെ സുരക്ഷാ കാര്യങ്ങളിലും കൊച്ചി മെട്രോ കേരളത്തിൽ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും നല്ല സംവിധാനങ്ങൾ ആണ് നടപ്പിലാക്കിയത്. അതുകൊണ്ടാണ് ആയിരത്തി മുന്നൂറു തൂണുകൾ ഉള്ള കൊച്ചി മെട്രോ കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുപോലും പണി ചെയ്തിട്ടും എം.ജി. റോഡിൽ കേബിൾ ഇടുന്നതിന്റെ അത്രപോലും ഗതാഗത തടസം ഉണ്ടാക്കാതെ കാര്യങ്ങൾ ചെയ്യാനായത്. ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ പറയാം.
സ്ഥാന ആസൂത്രണം (Site Planning): പണി നടക്കുന്ന സ്ഥലം കെട്ടിമറച്ച് അതിനകത്ത് ജോലി ചെയ്യാനുള്ള സ്ഥലം, വിശ്രമിക്കാനുള്ള സ്ഥലം, ടോയ്ലെറ്റ്, സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം എന്നിങ്ങനെ കൃത്യമായി വേർതിരിച്ച് കാര്യങ്ങൾ ചെയ്യുന്നത് കൺസ്ട്രക്ഷൻ വ്യവസായത്തിന് പുതുമയല്ലെങ്കിലും നമ്മുടെ നാട്ടിൽ, അതും തലങ്ങും വിലങ്ങും വണ്ടികൾ പായുന്ന റോഡിന്റെ നടുക്ക്, സ്ഥലസൗകര്യം തീരെയില്ലാത്തയിടത്തുപോലും ചെയ്തത് മാതൃകാപരം ആണ്.
വ്യക്തിസുരക്ഷാ ഉപകരണങ്ങൾ: കേരളത്തിൽ സുരക്ഷ എന്നത് ഇപ്പോഴും ശൈശവാവസ്ഥയിൽ ആണ്. കേരളത്തിൽ പഠിച്ചിറങ്ങുന്ന ഒരു എൻജിനീയറിങ് കോളേജിലും സിവിലോ മെക്കാനിക്കലോ ഇലക്ട്രിക്കലോ ആയ എൻജിനീയർമാരെ സുരക്ഷ ഒരു വിഷയം ആയി ആരും പഠിപ്പിക്കുന്നില്ല. ചുമ്മാതല്ല നൂറു കണക്കിന് ആളുകൾ ഫ്ലാറ്റ് പണിയുന്നിടത്തും ഡസൻ കണക്കിന് ആളുകൾ ഇലക്ട്രിസിറ്റി ജോലിക്കിടക്കും മരിക്കുന്നത്. കേരളത്തിൽ ഇപ്പോഴും സുരക്ഷ എന്നാൽ ഹെൽമെറ്റ് ആണ്. തൊഴിലിലെ അപകട സാധ്യതയോ കോമൺസെൻസോ വച്ചിട്ടല്ല അത് തീരുമാനിക്കുന്നത്. തിളച്ച ടാർ വച്ചു ജോലി ചെയ്യുന്നവർക്ക് നല്ല കൈയുറയോ മുട്ടുവരെ നിൽക്കുന്ന ചെരുപ്പോ (Saftey Gumboot) ഇല്ല. പകരം മഞ്ഞ ഹെൽമെറ്റ് ഉണ്ട്. അതുപൊലെയാണ് റോഡരികത്ത് പണി ചെയ്യുന്നവരുടെ കാര്യവും. ദൂരെനിന്ന് കാണാവുന്ന തരത്തിലുള്ളതും റിഫ്ലക്ടർ ഘടിപ്പിച്ചതും ആയ ഡ്രസ് ആണ് പ്രധാനം. അല്ലാതെ തലക്ക് മുകളിൽ ഹെൽമെറ്റ് അല്ല.
ഇതിന് ഒരു മാറ്റം ഉണ്ടാക്കിയതുകൊച്ചി മെട്രോ ആണ്. ഉയർന്ന ദൃഷ്ടിഗോചരമായ മേലങ്കി (High Visibiltiy Vest) മുതൽ സേഫ്ടി ഷൂ, സേഫ്ടി ഹാർനസ് എന്നിങ്ങനെ അപകടസാധ്യതക്ക് അനുസരിച്ചുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ആണ് തൊഴിലാളികൾ ധരിച്ചിരുന്നത്. ഇതും നാം നോക്കി പഠിക്കേണ്ടതാണ്.
പരിശീലനം: കൊച്ചി മെട്രോയിൽ തൊഴിലെടുക്കുന്ന ഓരോ തൊഴിലാളിക്കും സുരക്ഷാ വിഷയങ്ങളിൽ ശരിയായ പരിശീലനം നല്കി എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഇത് താഴെക്കിടയിൽ ഉള്ള തൊഴിലാളികൾ മുതൽ സൂപ്പർവൈസർമാർക്കും എൻജിനീയർമാർക്കും ഒക്കെ ബാധകമായിരുന്നു. നിർബന്ധമായും നടത്തേണ്ട സുരക്ഷാ പരിശീലനം നമ്മുടെ നിർമ്മാണരംഗത്ത് നാം മാതൃകയാക്കണം.
സേഫ്ടി വിദഗ്ദ്ധന്മാർ: സാധാരണ തൊഴിലാളികൾക്ക് സുരക്ഷാ പരിശീലനം കൊടുത്തതു കൂടാതെ സുരക്ഷാ കാര്യങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആയി സുരക്ഷാ ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നു. കേരളത്തിൽ സുരക്ഷാ പരിശീലനം നേടുന്ന ഭൂരിഭാഗം ആളുകളും കേരളത്തിന് പുറത്ത് ജോലിക്ക് പോവുകയാണ് പതിവ്. ഇതു മാറി കേരളത്തിൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആവാനുള്ള ഒരവസരവും മെട്രോ ഉണ്ടാക്കി.
ഗതാഗതനിയന്ത്രണം: ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ, ഓരോ അപകടത്തിനും പ്രത്യക്ഷമായ കാരണങ്ങളും അടിസ്ഥാനമായ കാരണങ്ങളും ഉണ്ടാകും. മെട്രോ പണി തുടങ്ങി യാത്രാസമയം അനിയന്ത്രിതമായും പ്രവചനാതീതമായും കൂടുകയായിരുന്നുവെങ്കിൽ ഓരോ ഡ്രൈവർമാരും സമയത്തിന് ലക്ഷ്യത്തിലെത്താൻ സ്പീഡിൽ ഓടിക്കുകയോ, നിയമം തെറ്റി ഓടിക്കുകയോ ഊടുവഴി തേടുകയോ ഒക്കെ ചെയ്യുമായിരുന്നു. ഇതോരോന്നും അപകടം ഉണ്ടാക്കുകയും ചെയ്യും.
പക്ഷെ, അനവധി ആളുകളെ ജോലിക്കുവച്ച് ഗതാഗതം നിയന്ത്രിച്ചതോടൊപ്പം നഗരത്തിൽ പല ചെറിയ വഴികൾ നന്നാക്കി തുറന്നു കൊടുത്ത് പ്രധാന റോഡിലെ തിരക്ക് കുറക്കുകയും ചെയ്തു. ഇതുകൊണ്ടൊക്കെയാണ് പണ്ട് പത്തടിപ്പാലത്തിൽ അറ്റകുറ്റപ്പണി നടന്നപ്പോൾ ഉണ്ടായ അത്രയും അലോസരം മെട്രോ ഉണ്ടാക്കാതിരുന്നത്.
കൊച്ചി മെട്രോയുടെ പണിയിലെ സുരക്ഷാ കാര്യങ്ങൾ എല്ലാം ശരിയായിരുന്നുവെന്നോ ലോകോത്തരം ആയിരുന്നുവെന്നോ അല്ല ഞാൻ പറയുന്നത്. കേരളത്തിൽതന്നെ റിഫൈനറിയിലും ഫാക്ടിലും എല്ലാം സുരക്ഷിതമായ നിർമ്മാണ പ്രവർത്തനങ്ങളുടെ മാതൃകകൾ ഉണ്ട്. പക്ഷെ ആദ്യമായിട്ടാണ് നഗരത്തിന്റെ നടുക്ക് ഇത്തരം പുതിയ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി ഒരു നിർമ്മാണപ്രവർത്തനം നടക്കുന്നത്. ഇതിൽ പരിശീലിപ്പിക്കപ്പെട്ട അനവധി തൊഴിലാളികൾ ഉണ്ട്. ഇവിടെ ജോലി ചെയ്ത അനവധി സുരക്ഷാ വിദഗ്ദ്ധർ ഉണ്ട്. കൊച്ചി മെട്രോയിലെ സുരക്ഷാരീതികളും അവിടെ ജോലി ചെയ്തവരുടെ സേവനവും കേരളത്തിലെ മൊത്തം നിർമ്മാണ മേഖലക്ക് ഉപയോഗിക്കാൻ നമുക്ക് കഴിയണം.
(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്