യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്! ഇരട്ട നീതിയെ കുറിച്ച് ചർച്ചകൾ വേണം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ബഷീർ വള്ളിക്കുന്ന്
തൂക്കിലേറ്റിയതിനെത്തുടർന്ന് ഉയർന്നു വരുന്ന ചർച്ചകൾ ചിലയിടങ്ങളിലെങ്കിലും അല്പം വഴി തിരിയുന്നുണ്ടോ എന്ന ആശങ്കയിൽ നിന്നുള്ള ഒരു കുറിപ്പായി മാത്രം ഇതിനെ കണ്ടാൽ മതി. ഒരു വിധിയോട് താത്വികമായി യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാവാം. അതുകൊണ്ട് തന്നെ അഭിപ്രായ പ്രകടനങ്ങൾക്ക് വിലക്കുകളില്ല, അതിരുകളുമില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആ ജനാധിപത്യ വ്യവസ്ഥയുടെ പരിരക്ഷയിലുള്ള ഒരു കോടതി സംവിധാനമാണ് ഇന്ത്യയിലുള്ളത്. കോടതി എങ്ങിനെയാവണമെന്നും നിയമങ്ങളെന്താവണമെന്നും ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങൾ തന്നെയാണ്. അവർ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ്. അതുകൊണ്ട് തന്നെ കോടതികളെക്കുറിച്ചും നിയമങ്ങൾ നടപ്പിലാക്കുന്നതിലെ ശരി തെറ്റുകളെക്കുറിച്ചും സംസാരിക്കുവാൻ അടിസ്ഥാനപരമായി ഒരു പൗരന് അവകാശമുണ്ട്. അതയാൾക്ക് ജനാധിപത്യ വ്യവസ്ഥ നല്കുന്ന മൗലിക അവകാശങ്ങളുടെ കൂടി ഭാഗമാണ്. എന്നാൽ ഉയർത്തപ്പെടുന്ന അഭിപ്രായങ്ങളുടെ സോഷ്യൽ ഇമ്പാക്റ്റ് എന്താണെന്ന് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ഒരു ഉത്തരവാദിത്വവും കൂടി ഒരു പൗരനുണ്ടെന്നു നാം മനസ്സിലാക്കണം.
രണ്ട് പതിറ്റാണ്ടിലധികം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് യാക്കൂബ് മേമൻ തൂക്കിലേറ്റപ്പെട്ടത്. ആ വിധി നടപ്പിലാക്കുന്നതിന്റെ അവസാന ദിനത്തിലെ നാടകീയമായ സംഭവങ്ങളും അർദ്ധരാത്രിയിലെ അസാധാരാണമായ കോടതി വ്യവഹാരങ്ങളും സർക്കാറിന്റെയും കോടതിയുടേയും വധശിക്ഷ നടപ്പിലാക്കാനുള്ള അമിത ആവേശമായി പരക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. യാക്കൂബ് മേമന്റെ വധശിക്ഷയുടെ പുനപ്പരിശോധന ഹരജി പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് ഉയർത്തിയ ചില പരാമർശങ്ങളും ഇത്തരമൊരു ധാരണയ്ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും മുംബൈ ബോംബ് സ്ഫോടനങ്ങളിൽ യാക്കൂബ് മേമനും പങ്കുണ്ട് എന്ന് തന്നെയാണ് രണ്ട് പതിറ്റാണ്ട് നീണ്ട കോടതി വ്യവഹാരങ്ങളിൽ കണ്ടെത്തപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന് ആ ഭീകര ആക്രമങ്ങളിൽ പങ്കുണ്ടായിരുന്നില്ല എന്നും അദ്ദേഹം തീർത്തും നിരപരാധിയാണ് എന്നും വധശിക്ഷയെ എതിർക്കുന്നവർക്ക് പോലും അഭിപ്രായമില്ല. അദ്ദേഹം ഒന്നാം പ്രതിയായിരുന്നില്ല എന്നത് മാത്രമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. സ്വയം കീഴടങ്ങി എന്നതോ വിവരങ്ങൾ കൈമാറി എന്നതോ ചെയ്ത കുറ്റകൃത്യത്തിനുള്ള ന്യായീകരണമല്ല, അത്തരം കീഴടങ്ങലുകൾ തീവ്രവാദ പ്രവർത്തനങ്ങളെ ലഘുകരിക്കുന്നുമില്ല എന്ന് നാം മനസ്സിലാക്കണം.
യാക്കൂബ് മേമനെ തൂക്കിലേറ്റിയ വാർത്ത വന്ന ഉടനെ ഞാനെന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വാചകങ്ങൾ ഇവിടെ പകർത്താം. 'ഒരാളെ തൂക്കിലേറ്റുമ്പോൾ സ്വാഭാവികമായും ഉയരുന്ന വൈകാരികതയുണ്ട്, മനുഷ്യാവകാശ ചിന്തകളുണ്ട്. എന്നാൽ ആ വൈകാരികതകളും മനുഷ്യാവകാശ ചിന്തകളും കുറ്റവാളികളാൽ കൊലചെയ്യപ്പെട്ട നൂറുകണക്കിന് നിരപരാധികളുടെ ജീവനുകളെ മറക്കാൻ കാരണമാകരുത്. ഭീകരർ ഒരു ദയയും അർഹിക്കുന്നില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ എത്രയും പെട്ടെന്ന് നീതി നടപ്പിലാക്കണം. ഒരു വധശിക്ഷക്കെതിരെ ശബ്ദിക്കുന്നവർ എണ്ണമറ്റ നിരപരാധികൾക്ക് 'വധശിക്ഷ' വിധിക്കുന്ന തീവ്രവാദികളെ പരോക്ഷമായി പിന്തുണയ്ക്കുകയാണ്. അത്തരം മനുഷ്യാവകാശങ്ങളിൽ എനിക്കൊട്ടും വിശ്വാസമില്ല. എന്നാൽ എനിക്കുള്ളത് ഇരട്ടനീതിയെക്കുറിച്ചുള്ള ചില ആശങ്കകളാണ്. 1993 ലെ സ്ഫോടനത്തിന് ഭീകരരെ പ്രേരിപ്പിച്ച മുംബൈ കലാപത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ആ കലാപങ്ങൾ ആസൂത്രണം ചെയ്തവരെന്ന് ശ്രീകൃഷ്ണ കമ്മീഷനടക്കം കണ്ടെത്തിയ ആളുകൾക്ക് ത്രിവർണ പതാകയിൽ ആദരം നല്കുകയും യാക്കൂബ് മേമന് തൂക്കുകയർ നല്കുകയും ചെയ്യുമ്പോൾ ഉയരപ്പെടുന്ന ഇരട്ട നീതിയെക്കുറിച്ചുള്ള ചില ആശങ്കകൾ. ബാൽ താക്കറേ, മായാ കൊട്നാനി, അമിത് ഷാ എന്നിങ്ങനെ നിരവധി പേരുകൾ ഈ പട്ടികയിൽ വരുന്നുണ്ട്. പക്ഷേ അത്തരം പേരുകളൊക്കെ കോടതിയുടെ പിൻ വരാന്തകളിലൂടെ പുറത്തു പോയില്ലേ എന്ന ചോദ്യം ബാക്കിയാണ്. ഇന്ത്യൻ നീതിപീഠങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ഇതിനർത്ഥമില്ല. 'പൊതുബോധം' ജനിപ്പിക്കുന്ന പഴുതുകളിലൂടെ പലരും രക്ഷപ്പെടുന്നു. തൂക്കിലേറ്റപ്പെടുന്ന കുറ്റവാളികൾക്ക് വേണ്ടി ഒഴുക്കാൻ എന്റെ പക്കൽ ഒരിറ്റ് കണ്ണീരില്ല. എന്നാൽ നടപ്പിലാക്കപ്പെട്ട നീതിയോളം പ്രധാനമാണ് നടപ്പിലാക്കപ്പെടാത്ത നീതികളും എന്ന് പറയാതിരിക്കാനും കഴിയുന്നില്ല'.
യാക്കൂബ് മേമൻ തൂക്കിലേറ്റപ്പെട്ട ശേഷം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഭരണകൂട ഭീകരതയുടെ പ്രതീകമായി അദ്ദേഹത്തെ ഉയർത്തിക്കാട്ടുന്ന തരത്തിൽ വരുന്ന ചർച്ചകളും പ്രതികരണങ്ങളും സൃഷ്ടിക്കുന്നത് വളരെ അപകടകരമായ ചില പ്രവണതകളാണ്. യാക്കൂബ് മേമൻ ഒരു ഭീകര ആക്രമണക്കേസിലെ പ്രതിയാണ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളുടെ പിന്തുണയോടെ ആക്രമണം നടത്തിയ ഒരു കേസിൽ രണ്ട് പതിറ്റാണ്ടിന്റെ നിയമ നടപകളിൽ കുറ്റം തെളിയിക്കപ്പെട്ട വ്യക്തിയാണ്. തന്റെ നിരപരാധിത്വം സ്ഥാപിക്കുവാൻ വേണ്ടത്ര സമയവും പ്രഗത്ഭ നിയമ വിദഗ്ദരുടെ സഹായവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപത്തിയൊന്ന് വർഷത്തെ നിയമ നടപടികൾക്ക് ശേഷമാണ് അദ്ദേഹം തൂക്കിലേറ്റപ്പെട്ടത്. അത്തരമൊരു വ്യക്തിയെ ഒരു ദേശീയ നായകന്റെ ഇമേജ് നല്കി കൊണ്ടുള്ള ബിംബവത്കരണം മത ന്യൂനപക്ഷങ്ങളുടെ വൈകാരിക ചിന്തകളെ വഴി തിരിച്ചു വിടാനേ ഉപകരിക്കൂ. ഇന്ത്യൻ നിയമ വ്യവസ്ഥകളിലെ ഇരട്ട നീതിയെക്കുറിച്ച് നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ പരിഗണനകളുടെ അകത്ത് നിന്ന് കൊണ്ടുള്ള വിമർശനങ്ങളാണ് ഉയർന്ന് വരേണ്ടത്. അത് ക്രിയാത്മകവും വിചാര പൂർണവുമായ വഴികളിലൂടെ വേണം പുരോഗമിക്കുവാൻ. മേമൻ സഹോദരന്മാർ തിരഞ്ഞെടുത്ത വഴി ഭീകരവാദത്തിന്റെതാണ്. ആ വഴിയിൽ നിന്ന് ഇന്ത്യയിലെ മതന്യൂന പക്ഷങ്ങൾക്കെന്നല്ല, ആർക്കും ഒരു പ്രചോദനവും ലഭിക്കാനില്ല. അതുകൊണ്ട് തന്നെ മേമന് വേണ്ടി കണ്ണീര് വീഴ്ത്തുന്നത് അപകടകരമാണ്. അത്തരം കണ്ണീരുകൾ സൃഷ്ടിക്കുന്ന വൈകാരിക തലങ്ങൾ വർഗീയതയും ഭീകര വാദവും വളർത്തുവാനേ ഉപകരിക്കൂ. മാത്രമല്ല, ആ കണ്ണീരുകളിലൂടെ ഭൂരിപക്ഷ വർഗീയതക്ക് കത്തിക്കയറാനും കഴിയും.
ഈയടുത്ത കാലത്തുണ്ടായ കേസുകളിലെ വധശിക്ഷകളിലുണ്ടായ ഇരട്ട സമീപനങ്ങളെക്കുറിച്ച് ഇന്ത്യയിലെ മതേതര ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും ശബ്ദമുയർത്തിയിട്ടുണ്ട്. സി പി എം നേതാവ് പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭീതികളില്ലാതെ തന്നെ അക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരം ശബ്ദങ്ങളിലാണ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീക്ഷകളുള്ളത്. യാക്കൂബ് മേമന്റെ വസതിയുള്ള മുംബൈയിലടക്കം മുസ്ലിം സമൂഹം ഇതൊരു മത വൈകാരിക വിഷയമായി എടുത്തിട്ടില്ല എന്നതാണ് പ്രതീക്ഷ നല്കുന്ന മറ്റൊരു ഘടകം. അതിന്റെ പേരിൽ തെരുവിലറങ്ങുകയോ കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ഉണ്ടായിട്ടില്ല. കേരളത്തിലും അത്തരത്തിലുള്ള പ്രകടമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ യാക്കൂബ് മേമനെ ഇരയായും ഹീറോയായും ഇതിഹാസവത്കരിക്കുവാനുള്ള ചില ശ്രമങ്ങൾ കാണുകയുണ്ടായി. അതൊരു പക്ഷേ വരും നാളുകളിൽ കൂടുതൽ കാറ്റ് പിടിക്കാനുള്ള സാധ്യതകളുമുണ്ട്.
കൂടുതൽ ടൈഗർ, യാക്കൂബ് മേമന്മാരെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക എന്നത് ഇന്ത്യയിലെ കാവി ഫാസിസത്തിന്റെ കൂടി താത്പര്യമാണ്. ഒരു മേമനുണ്ടായിക്കിട്ടിയാൽ മിനിമം പത്ത് ശതമാനം വോട്ടെങ്കിലും അവർക്ക് കൂടിക്കിട്ടും. ആ അജണ്ടയിൽ മുസ്ലിം ന്യൂനപക്ഷം വീണു കഴിഞ്ഞാൽ തീർന്നു. പിന്നെയൊരു മടക്കമില്ല. അത്തരം മേമന്മാർ ഉണ്ടായിക്കഴിഞ്ഞാൽ അധികം വേണ്ട, ഒന്നോ രണ്ടോ മതി ഫാസിസ്റ്റുകളുടെ സ്വപ്നങ്ങൾ ഒന്നൊന്നായി പൂവണിയും. കാര്യമായ ഒരു പ്രാചരണവും ഇല്ലാതെ തന്നെ അവർക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെടുക്കാനും കഴിയും. അച്ഛാ ദിൻ വന്നില്ലെങ്കിലും ബുരാ ദിൻ ദുരിതങ്ങളുടെ ആഴക്കഴത്തിൽ കിടന്നും ആളുകൾ അവർക്ക് വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ അത്തരം അജണ്ടകളിൽ വീഴാതിരിക്കുക എന്നതാണ് യാക്കൂബ് മേമനെ ഇതിഹാസവത്കരിക്കുന്നവർ ചെയ്യേണ്ടത്. ഇന്ത്യൻ നിയമവ്യവസ്ഥകളിലും നീതിപീഠങ്ങളിലും പൂർണമായി വിശ്വാസം നഷ്ടപ്പെടേണ്ട മഹാസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ട ഒരാൾ തൂക്കിലേറ്റപ്പെട്ടു. മറ്റ് ചില കേസുകളിൽ കുറ്റം തെളിയിക്കപ്പെട്ട ചിലർ പഴുതുകളിലൂടെ രക്ഷപ്പെട്ടു എന്നതാണ് ആശങ്ക ജനിപ്പിക്കേണ്ടത്. നിയമ സംവിധാനങ്ങളുടെ അത്തരം ഇരട്ട നീതികൾക്കെതിരെ ജനാധിപത്യ മതേതര സമൂഹത്തോടൊപ്പം ഐക്യപ്പെട്ട് നീങ്ങണം. അത്തരം കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് പേർത്തും പേർത്തും പിന്തുണ നല്കണം. മനുഷ്യാവകാശ പ്രവർത്തകരുടെ കരങ്ങൾക്ക് ശക്തി പകരണം. അതിനു പകരം ഇന്ത്യൻ സംവിധാനങ്ങൾക്കെതിരെ തീവ്രവാദത്തിന്റെ കരങ്ങൾക്ക് ശക്തി പകരാനാണ് ശ്രമിക്കുന്നതെങ്കിൽ അതോടെ തീരും എല്ലാം.
അറിയുക, എന്തൊക്കെ പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും മത ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും സ്വസ്ഥതയുള്ള ലോകത്തെ അപൂർവ്വം മണ്ണുകളിലൊന്നാണ് നമ്മുടെ പ്രിയ ഭാരതം. ഒരു മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനിലെ മുസ്ലിംകളേക്കാൾ പതിന്മടങ്ങ് സുരക്ഷിതരാണ് ഇന്ത്യയിലെ മുസ്ലിംകൾ, അവിടത്തെ ന്യൂനപക്ഷങ്ങളെക്കാൾ വ്യക്തിത്വത്തോടെയും അഭിമാനത്തോടെയും ജീവിക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലിംകളും. ഒറ്റപ്പെട്ട സംഭവങ്ങളെ കാണാതിരിക്കുന്നില്ല. അത്തരം വാർത്തകൾക്ക് നേരെ കണ്ണടക്കുന്നില്ല. അതിൽ മാനസിക വിഷമം ഇല്ലെന്ന് പറയുന്നില്ല. ഒരു വിഷയം പറയുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, പൊതു അവസ്ഥകളെയാണ് മാനദണ്ഡമായി കാണേണ്ടത്. അതാണ് ശാസ്ത്രീയവും ബുദ്ധിപരവുമായ വിശകലന രീതി. ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളില്ലാത്ത സമൂഹങ്ങൾ ഭൂമുഖത്തുണ്ടോ?. ഉള്ള പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാതെയിരിക്കുമ്പോഴാണ് സമാധാനത്തിന്റെ സാധ്യതകൾ തെളിയുക. തിരിച്ചറിവുകൾ വളരെ പ്രധാനമാണെന്നർത്ഥം. പക്ഷേ അവ വൈകിയെത്തുന്നതുകൊണ്ട് കാര്യമില്ല. ഒരിക്കൽ കൂടി പറയുന്നു. യാക്കൂബ് മേമന്മാരിൽ നിന്ന് നമുക്കൊന്നും പഠിക്കാനില്ല. അവർക്ക് വേണ്ടി കണ്ണീര് വീഴ്ത്തുന്നതിലും കാര്യമില്ല. അവർ തെരഞ്ഞെടുത്ത വഴികളിൽ നിന്ന് മാറി നടക്കുന്നതിലാണ് നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുക, അതുവഴി ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങളും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്