മുസ്ലിം വിരുദ്ധതയുടെ പേര് പറഞ്ഞ് 'ബിരിയാണി'യിൽ വിഷം കലർത്തരുത്..! കഥാപാത്രത്തിന്റെ പേരുകൾ നോക്കി മതവിരുദ്ധത ആരോപിക്കുന്നത് തെറ്റ്; സന്തോഷ് എച്ചിക്കാനത്തിന്റെ കഥ വിവാദമാക്കുമ്പോൾ സംഭവിക്കുന്നത്: കെ വി മധു എഴുതുന്നു...
പ്രതിനിധാന വായനകളുടെ കോക്രികൾ പലയളവിൽ പലകാലത്തും കണ്ടിട്ടുണ്ട്. ഒരുപക്ഷേ പ്രാദേശികതകൾക്കൊപ്പം സാർവ്വലൗകികാനുഭവങ്ങളെ ഇത്രയധികം ഇഴചേർത്ത കഥകൾ കൂടുതൽ കണ്ടിട്ടില്ലാത്തതിനാൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി'ക്കെതിരായ കലാപരിപാടികൾ കഥവായിക്കും മുമ്പ് പൂർണമായും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എന്തേലും തന്തുക്കൾ കാണും എന്ന സംശയം അവശേഷിപ്പിച്ചുകൊണ്ടാണ് കഥ വായിച്ചുതീർത്തത്. വായിച്ചുകഴിഞ്ഞപ്പോഴാണ് ബോധ്യമായത് അതിവായന എന്ന പദം (അനീഷ് ബർസോം ഏറ്റവും അധികം ഉപയോഗിക്കാറുള്ള പദമാണ്.) ഇത്രയധികം ചിലപ്പോൾ എംടി അൻസാരിയുടെ ഹിഗ്വിറ്റ വായനയ്ക്ക് പോലും യോജിക്കില്ല എന്ന്. ബിരിയാണിയുടെ ആ പ്രതിനിധാന വായന, കഥവായിച്ചുകഴിഞ്ഞപ്പോൾ എന്നെ ഭീതിദമായ ഭാവിയെ കുറിച്ചുള്ള നടുക്കങ്ങളിലേക്കാണ് നയിച്ചത്.
കഥ വായിച്ച് നൂറാവർത്തി തിരിച്ചും മറിച്ചും മിട്ടുനോക്കിയിട്ടും അതിനകത്ത് മുസ്ലിംവിരുദ്ധത കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. ആകപ്പാടെ അതിവായന നടത്തിയവരുടെ ബൗദ്ധിക ലക്ഷണങ്ങൾ കൂടി വച്ചുനോക്കിയപ്പോൾ അതിൽ വില്ലൻഭാവത്തിൽ നിൽക്കുന്നവർക്ക് മുസ്ലിംപേരുണ്ട് എന്നുള്ളത് മാത്രമാണൊരു സംഗതി. കേരളം പോലൊരുനാട്ടിൽ പേരുകൾ നോക്കി മതവിരുദ്ധത ആരോപിക്കാൻ കഴിയുമോ. ഒരുപക്ഷേ ഇസ്ലാമോഫോബിയയുടെ വിപരീതപദമായി ചിലരൊക്കെ പ്രയോഗിച്ചുകാണാറുള്ള തീവ്രഇരവാദത്തിന്റെ അവതാരങ്ങളായി ചിലർ പ്രത്യക്ഷപ്പെട്ട് വ്യഖ്യാനങ്ങൾ ചമച്ചിരിക്കുകയാണ്. ഇനി മുസ്ലിം പേരുള്ള വില്ലന്മാർ പാടില്ല എന്ന് ആക്രോശിക്കുകയാണ്. ആ കഥ നടക്കുന്ന സാമൂഹ്യസാഹചര്യമോ, ആ കഥയുടെ ഉള്ളടക്കം പോലുമോ പരിശോധിക്കപ്പെട്ടില്ല.
ലോകമുതലാളിത്ത രാഷ്ട്രങ്ങൾ പോലും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ആ കഥയുടെ കാതൽ. അത് ഇന്ത്യയടക്കമുള്ള മൂന്നാംലോകരാജ്യങ്ങളിൽ പരിഹരിക്കപ്പെടുകയേ ചെയ്യാതിരുന്ന വൈരുദ്ധ്യാത്മകമായ സാമൂഹ്യാവസ്ഥ കൂടിയാണ്. കുഴികൾ തോണ്ടി മണ്ണിൽ പൂഴ്ത്തിക്കളയുന്ന ഭക്ഷണ ബാക്കികളും ഭക്ഷണമില്ലാതെ വയറൊട്ടിനിൽക്കുന്ന പട്ടിണിക്കാരും ഒരേ സമയം പ്രത്യക്ഷപ്പെടുന്ന, കോൺഗ്രസ്സുകാർ ഭരിച്ചുവശാക്കിയ, നരേന്ദ്ര മോദി ഭരിച്ചുവശത്താക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സാഹചര്യം. അതിനെ പോലും വായിക്കാനറിയാത്ത, അല്ലെങ്കിൽ അത് വായിക്കരുതെന്നാഗ്രഹിക്കുന്ന ചിലർ, ഉടനെ കയറി ഇതാ ഈ കഥയിൽ മുസ്ലിംപേരുള്ള വില്ലന്മാർ, ഈ കഥ മുസ്ലിംവിരുദ്ധം എന്ന് വിളിച്ചുചൊല്ലുന്നു. സാമൂഹത്തിൽ വേഗത്തിൽ വിഷം കലർത്താനുള്ള എളുപ്പ പ്രതിധാന നിരൂപണത്തിന് തൂലികയെടുത്തിരിക്കുന്നു. ഇത്രവലിയൊരു സാമൂഹ്യപ്രശ്നം ചർച്ച ചെയ്യുന്ന കഥയെ, മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരുവിഷയത്തെ, അതിലെ കഥാപാത്രങ്ങളുടെ പേര് നോക്കി പ്രത്യേക ലക്ഷ്യത്തോടെ, കുറച്ചുകാലത്തേക്കെങ്കിലും തെറ്റായ ചർച്ചകളിലേക്ക് അട്ടിമറിക്കാൻ അവർക്ക് കഴിഞ്ഞത് ചെറിയ കാര്യമല്ല. അതിന് പിന്നിൽ ഭരണകൂട താൽപര്യം തന്നെയാണ്.
അവരുടെ അജണ്ടയെന്തായാലും അതിനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. നാളെ നമ്മുടെ നാട്ടിൽ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും പേരുകളിൽ വില്ലന്മാർ പ്രത്യക്ഷപ്പെട്ടാൽ അതത് മതതീവ്രവാദികൾക്ക് വാളെടുക്കാനുള്ള വഴി വെട്ടിത്തെളിക്കുകയാണ് ഇക്കൂട്ടർ. സംഘപരിവാർ സംഘടനകൾക്ക് നല്ലൊരു വാദം കൂടി വീണുകിട്ടുകയാണ്. ഉദാഹരണത്തിന് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കഥകളാണെങ്കിൽ നായകനും വില്ലനും ഒക്കെ ഹിന്ദുക്കളായിരിക്കും. സ്വാഭാവികമായും ഹിന്ദുക്കളെ വില്ലന്മാരാക്കിയാൽ കുമ്മനവും ടീമും പറയില്ലേ, ദേ ഹിന്ദുവിനെ വില്ലനാക്കിയെന്ന്. ഇനി പഴയ സിനിമകളിലൊക്കെ കാണുമ്പോലെ ഭദ്രൻ എന്നൊക്കെയാണ് വില്ലന്മാരുടെ പേരെങ്കിൽ പറയുകയേ വേണ്ട, ദൈവത്തെ അപമാനിക്കുന്നോടാ എന്ന് ചോദിച്ചുകളയും.
ബിരിയാണിയിൽ തന്നെ ഹസൈനാർച്ചയുടെ പേര് വല്ല മുഹമ്മദ് എന്നെങ്ങാനുമായിരുന്നെങ്കിൽ എന്തായിരുന്നിരിക്കും ഇവിടത്തെ അവസ്ഥ. എന്നാൽ മറ്റുപല സംഭവങ്ങളും ആലോചിച്ചുനോക്കിയാൽ ഇത്തരക്കാരുടെ ലക്ഷ്യങ്ങളൊക്കെ ഒന്നാണ് എന്ന് കാണാം. രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം ഒരു വാർത്താ സമ്മേളനത്തിൽ ശബരിമലയിൽ ഇല്ലാത്ത സ്ത്രീപ്രവേശനത്തിന്റെ പേര് പറഞ്ഞ് കേരളസർക്കാരിനെതിരെ തമിഴ്നാട് സർക്കാരിനോട് സഹായം തേടാൻ തീരുമാനിച്ചു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അവിടെ മറ്റൊരു ഭയങ്കരമായ വെളിപ്പെടുത്തൽ കൂടി നടത്തി. ആരാധാലയങ്ങളിൽ സ്ത്രീ ആധിപത്യത്തിന് ശ്രമിക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന മതപണ്ഡതന്മാരെയും സംഘടനാ നേതാക്കളെയും കൂടി ചേർത്തുകൊണ്ടുള്ള കോർഡിനേഷൻ രൂപീകരിക്കുന്നു എന്ന്. അതിന്റെ ഭാഗമായി. കാന്തപുരം, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയവരുമായി ചർച്ചയും കഴിഞ്ഞുവത്രെ. ഇത്തരം നിലപാടുകാരെല്ലാം കൂടി ജോയിന്റായാൽ ഇന്ത്യയിലെ പാതി പ്രശ്നവും പരിഹരിക്കാമല്ലോ. നരേന്ദ്ര മോദിക്കും ആർഎസ്എസിനും കൂടി സന്തോഷമാകും.
ചുരുക്കത്തിൽ ഈ പോക്ക് പോയാൽ ഇവിടെ സാഹിത്യമുൾപ്പെടെ സകലപ്രസ്ഥാനങ്ങൾക്കും ഭാവിയിൽ മതപ്രതിനിധാനപേരുകളുള്ള വ്യക്തികൾ പ്രതിനായകന്മാരായി വന്നാൽ ഇത്തരക്കാർ നിയന്ത്രിച്ചുകളയും. അങ്ങനെ സമൂഹം മലീമസവും കുറ്റകൃത്യങ്ങളുടെ കേദാരവും ഒക്കെയായി മാറിയാലും സഹിത്യമുൾപ്പെടെയുള്ള സർഗ്ഗാത്മക പ്രസ്ഥാനങ്ങളിൽ നിന്ന് പുറത്തുവരുന്ന സൃഷ്ടികളിൽ നന്മനിറഞ്ഞവരും ഉദാത്തമാതൃകകളും മാത്രമാകും ഉണ്ടാകുക. അങ്ങനെ നല്ല ഒരു നാട് ഇവരെല്ലാം കൂടി പണിയും. പണ്ട് അടിസ്ഥാനവർഗ്ഗം ക്രൂരതകളുടെ ഇരയായി കഴിയുമ്പോഴും രാജസദസ്സുകളിൽ മനോഹരമായ പ്രകൃതി ഭംഗികളെ വാഴ്ത്തിയ നന്മനിറഞ്ഞ എഴുത്താകരെ പോലെ. അത്തരം ലോകമാണ് ഇവർ സ്വപ്നം കാണുന്നത്.
ഒരുകഥവായിക്കുമ്പോൾ മാത്രമല്ല, സാമൂഹ്യസാഹചര്യത്തിനനുസരിച്ച് ഒരു വായനയോ രാഷ്ട്രീയപ്രതികരണമോ നടത്തുമ്പോൾ പോലും മിനിമം കോമൺസെൻസെങ്കിലും വേണം. കുറഞ്ഞ സാമൂഹ്യബോധമെങ്കിലും വേണം. സംഘപരിവാർ സംഘടനകൾ വിതയ്ക്കുന്ന ആകുലതകളിൽ മതേതരമനസ്സുകൾ വെന്തുനീറുമ്പോൾ അർക്ക് പുതിയൊരായുധം കൂടി ഇട്ടുകൊടുത്ത് സംതൃപ്തി അടയുകയാണ് ഇത്തരക്കാർ. ആ ബോധത്തെ എന്താണ് വിളിക്കേണ്ടത്, അവരവരുടെ മതബോധമെന്നോ, എതിർ സാമൂഹ്യബോധമെന്നോ, അതോ പൊട്ടത്തരമെന്നോ...
ഇത് പണ്ടാരോ പറഞ്ഞതുപോലെ, ഞാനോ ഇങ്ങനെയായി എന്നാപ്പിന്നെ ലോകം മൊത്തം എന്നെപ്പോലെയാക്കിക്കളയാം എന്ന കുരുട്ടിബുദ്ധിയാണ് ഇത്തരം അതിവായനകൾക്ക് പിന്നിൽ. അവരോട് പറഞ്ഞിട്ടൊന്നും വലിയ കാര്യമില്ല, എന്നാലും പറഞ്ഞിരുന്നില്ലല്ലോന്ന് ഭാവിയിൽ കുറ്റബോധം തോന്നരുതല്ലോ. കേരളത്തെ വീണ്ടും ഒരുഭ്രാന്താലയമാക്കരുത്. ഏച്ചിക്കാനം തന്നെ പറഞ്ഞതുപോലെ ബിരിയാണിയിൽ വിഷം കലർത്തരുത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍