കോഴിക്കോട് നടക്കുന്നത് 'ചാനലോത്സവം'; പണക്കൊഴുപ്പിന്റെ വേദിയിൽ നിറയുന്നത് നാണയത്തുട്ടുകളും അസൂയയും കുശുമ്പും
കലയെ നെഞ്ചേറ്റിയ കോഴിക്കോടൻ മണ്ണിലേക്ക് വീണ്ടുമെത്തിയ സംസ്ഥാന സ്കൂൾ കലോത്സവം പണക്കൊഴുപ്പിന്റെ 'ചാനലോത്സവമായി' മാറി. പ്രളയംപോലെ കുതിച്ചൊഴുകി വേദികളിൽ നിറയുന്ന അപ്പീലുകളും വിധികർത്താക്കളെ ചൊല്ലിയുള്ള തർക്കങ്ങളും ഇത്തവണയും വർദ്ധിക്കുമ്പോഴും ചാനലുകൾ ഇതൊന്നും കാണാതെ ആഘോഷത്തിമിർപ്പാണ്. അച്ചടിമാദ്ധ്യമങ്ങളിൽ നിന്ന് കലോത്സവത്തെ കവർന്ന് ചാനലുകൾ ഏറ്റെടുത്തതോടെ കൗമാരചാപല്യമായി സ്കൂൾ കലാത്സവം മാറി. വേദിയിൽ ആടിക്കഴിഞ്ഞതിന്റെ ക്ഷീണം മാറുംമുമ്പേ ചാനൽ കല്യാണിമാരുടെ കൈകൾ നീണ്ടെത്തി മത്സരാർത്ഥികളെ പിടിച്ചുവലിച്ച് വലിച്ചിഴച്ച് അവരവരുടെ സ്റ്റുഡിയോകളിലേക്ക് കൊണ്ടുപോകും. പിന്നെ അവിടേയും സ്റ്റേജിൽ നടത്തിയതൊക്കെ വീണ്ടും ആവർത്തിക്കണം. അപ്പോഴേക്കും മറുചാനലുകാർ കാത്തിരിപ്പുണ്ടാകും....
ഒരർത്ഥത്തിൽ കലോത്സവത്തിന് വരുന്നതു് തന്നെ ചാനലുകൾക്ക് മുമ്പിൽ ആടിത്തിമർക്കാനാണെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. വേദിയിൽ ഒന്നാമതെത്തുന്നത് പ്രവേശന പരീക്ഷ മാത്രമാണ്. കലയെ സ്നേഹിക്കുന്നതുകൊണ്ടോ ജീവിതം കാലം മുഴുവൻ കൊണ്ടുനടക്കാനുള്ള ആഗ്രഹം കൊണ്ടോ അല്ല, ഗ്രേസ് മാർക്കായിരുന്നു പ്രധാന ലക്ഷ്യം. എന്നാലിപ്പോൾ ചാനലുകളിൽ വരുമെന്നതാണ് പ്രധാന ആകർഷണം. ഇനിയും കൗമാരം വിട്ടിട്ടില്ലാത്ത, പക്വത എന്താണെന്നു പോലുമറിയാത്ത മലയാള ചാനലുകൾ അങ്ങനെ കലോത്സവ പ്രതിഭകളെ വഴിതെറ്റിക്കുന്നതിന് മുഖ്യകാരണക്കാരാകുന്നു.
കോഴിക്കോട്ട് നടക്കുന്ന കലോത്സവത്തിന്റെ പ്രധാനവേദികളൊക്കെയും ജനങ്ങൾ കൈയൊഴിഞ്ഞ മട്ടാണ്. സ്വീകരണമുറിയിൽ ചാനലുകൾ കലോത്സവ സദ്യ തത്സമയംവിളമ്പുമ്പോൾ എന്തിന് വേദിക്ക് മുമ്പിലെത്തണമെന്നാകും ഇവരുടെ ചിന്ത. നമ്മുടെ ഗ്രാമീണ കൂട്ടായ്മകളും ഉത്സവാഘോഷങ്ങളും നമുക്ക് നഷ്ടമായതുപോലെ തന്നെ ഈ ആഘോഷത്തിന്റെ കൂട്ടായ്മയും നഷ്ടമാകുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചാനലുകൾ വന്നതോടെയാണ് എല്ലാവിധ ഉത്സവങ്ങൾക്കും ജനകീയ പങ്കാളിത്തമില്ലാതായത്. എല്ലാം തത്സമയം വീട്ടിലെത്തുമ്പോൾ ആരും പുറത്തിറങ്ങാതെയായി. ഇതറിയാവുന്ന കലാകാരന്മാരാകാട്ടെ ചാനലിൽ നിറഞ്ഞാൽ മാത്രമേ ലോകം തങ്ങളെ അറിയുകയുള്ളുവെന്ന് ധരിച്ചുവശായിരിക്കുന്നു...
കലോത്സവം എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്കോടിയെത്തുന്നത് വർണ്ണപ്പൊലിമയാർന്ന വേദിയാകും. പിന്നെ...കൈകൊട്ടിക്കളിയോ മോഹിനിയാട്ടമോ നാടോടിനൃത്തമോ...! പാട്ടും താളവും ഇഴചേർന്ന് കണ്ണിമയിൽ മുദ്രകൾ തത്തിക്കളിച്ച് കണ്ണിനുകുളിരേകുന്ന ഗ്ലാമർ വേദി... കണ്ണിൽ ആനന്ദം നിറച്ച് ഇമചിമ്മാതെ ഒറ്റുനോക്കുന്ന നിറഞ്ഞ സദസ്സ്.. വേദിക്കപ്പുറത്ത് ഒളിഞ്ഞുനോക്കുന്ന മറ്റ് മത്സരാർത്ഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കളുടെ കണ്ണുകളിൽ പകയും അസൂയയും കുശുമ്പും കുന്നായ്മയും... ഫലപ്രഖ്യാപനത്തോടെ ശകാരവർഷവുമായി ഓടിയടുക്കുന്ന രക്ഷിതാക്കളും അദ്ധ്യാപകരും...
ശുദ്ധകലയുടെ കാൽച്ചിലമ്പൊലികളാകണം കലോത്സവ വേദികളിൽനിന്ന് കേൾക്കേണ്ടതെന്ന് കലയെ സ്നേഹിക്കുന്നവർ പ്രാർത്ഥിക്കുന്നുവെങ്കിലും പലപ്പോഴും കാണാൻ വിധിക്കപ്പെടുന്നത് പണക്കൊഴുപ്പിന്റേയും ഗർവിന്റേയും സ്വാധീനത്തിന്റേയും കെട്ടിയാടലുകളാണ്. കലാപ്രതിഭാ- തിലകം പട്ടങ്ങൾ ഉപേക്ഷിക്കപ്പെട്ടിട്ടും ഇതിനൊരു മാറ്റവും വന്നിട്ടില്ലെന്നതാണ് സമീപകാല യുവജനോത്സവങ്ങളൊക്കെ വരച്ചിടുന്നതും. കലയുടെ വാണിജ്യവത്ക്കരണത്തിന് ഇത്തവണയും മാറ്റമുണ്ടായില്ലെന്ന് വ്യക്തമാകുന്നതായി കോഴിക്കോട് നടക്കുന്ന കലോത്സവവും.
ജില്ലാതലങ്ങളിലെ മത്സരങ്ങളിൽ മുമ്പിലെത്തുന്നവരാണ് സാധാരണഗതിയിൽ സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാനെത്തേണ്ടത്. സ്വഭാവികമായും ഇങ്ങനെയാണ് സംഭവിക്കേണ്ടത്. വിദഗ്ധരെ വേദിക്ക് മുമ്പിലിരുത്തി മത്സരത്തിന് മാർക്കിട്ടാണ് യോഗ്യരായവരെ കണ്ടെത്തുന്നത്. എന്നാൽ ഇവരുടെ കണ്ടെത്തലിൽ ഒന്നാമതെത്താൻ യോഗ്യതയില്ലെന്നു വ്യക്തമാക്കപ്പെടുന്നവർക്ക് വിദ്യാഭ്യാസ ഓഫീസർ അടക്കമുള്ള എന്താണ് കലയെന്നു തിരിച്ചറിയാത്ത ഏതാനും ഉദ്യോഗസ്ഥർ പണം വാങ്ങി അപ്പീൽ അനുവദിച്ച് സംസ്ഥാന തലത്തിലേക്ക് അയയ്ക്കുന്നതാണ് ഏറെ ദയനീയം. എന്നാൽ പിന്നെ യോഗ്യരായവരെ കണ്ടെത്താൻ എന്തിനാണ് വിദഗ്ധ പാനലിനെ വിധികർത്താക്കളായി നിയോഗിക്കുന്നതെന്നാണ് അറിയാത്തത്. ഈ ഉദ്യോഗസ്ഥർക്ക് തന്നെ വേദിക്ക് മുമ്പിലിരുന്ന് മാർക്കിട്ടാൽ പോരെ..?!
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം മറ്റ് കലോത്സവങ്ങളെ പിന്തള്ളി അപ്പീലിന്റെ കാര്യത്തിൽ മുന്നോട്ടുകുതിക്കുകയാണ്. ആദ്യത്തെ രണ്ടുദിവസംകൊണ്ട് തന്നെ അപ്പീൽ ആയിരം കവിഞ്ഞുവെന്നു പറയുമ്പോൾ തന്നെ വേദിക്ക് പിറകിലെ കളി എത്രത്തോളം വലുതാണെന്ന് ബോധ്യമാകും. ജില്ലാതലത്തിൽ നിന്ന് ഒരാൾ അപ്പീലുമായി സംസ്ഥാനതലത്തിലെത്തണമെങ്കിൽ 5,000 രൂപയാണ് കെട്ടിവയ്ക്കേണ്ടത്. പണക്കൊഴുപ്പിന്റെ മേളയിൽ പണമെറിഞ്ഞുകളിക്കുന്ന രക്ഷിതാക്കൾക്ക് ഇത് നിസാരമായിരിക്കാം. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെയാണ് ഒരു നൃത്ത ഇനം വേദിയിലെത്തുമ്പോഴേക്കും ഒരാൾക്ക് ചെലവാകുന്നത്. ഇത്തരത്തിൽ പണമൊഴുക്കുന്ന കലോത്സവ വേദികൾ യഥാർത്ഥത്തിൽ സാധാരണക്കാരായ വിദ്യാർത്ഥികളെയാണ് അന്യവത്ക്കരിക്കുന്നത്. പണമെറിഞ്ഞ് കുട്ടിയേയുമായെത്തുന്ന രക്ഷിതാക്കൾക്ക് പലിശ സഹിതം തിരിച്ചുകിട്ടാൻ ആഗ്രഹിക്കുന്നത് ദുരമൂത്ത സമൂഹത്തിൽ സ്വഭാവികം. അതിന്റെ ആക്രാന്തമാണ് ഓരോ വേദിയിലും അണിയറയിലും ചാനൽ ഓഫീസുകളിലും കാണുന്നതും. ചാനലുകൾ ഇതിന് വളംവച്ചുകൊടുക്കുന്നതാണ് വരുംകാലത്തേക്കും ഈ ആശങ്കയെ നീട്ടിവയ്ക്കുന്നതും.
കല സരസ്വതിയാണ്... ഈശ്വനാണ്... സരസ്വതിയുടെ ഇരിപ്പിടം ചളിപുളരാത്ത വിശുദ്ധിയുടെ തിളക്കമുള്ള വെള്ളത്താമരയാണ്. എന്നാലിന്നത്തെ യുവജനോത്സവവേദികളിൽ പണത്തിനുവേണ്ടി മാർക്കിടുമ്പോഴും, ചിലങ്കയിൽ നാണയത്തുട്ടുകൾ നിറച്ച് ഇളകിയാടുമ്പോഴും ഈ സരസ്വതി വേദിയിലുണ്ടാകുമോ..? ആർത്തിയാണ് അച്ഛനമ്മമാർക്കും ഗുരുക്കന്മാർക്കും. കുട്ടികളിൽനിന്ന് കലോത്സവം ഇത്തരക്കാർ തട്ടിയെടുത്തുകഴിഞ്ഞു. ലക്ഷങ്ങൾ മുടക്കി വർണ്ണപ്പൊലിമയാർന്ന് മോടികൂട്ടി യുവജനോത്സവങ്ങൾ നടത്തുമ്പോൾ ഇതിനുപിന്നിൽ മഹത്തായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അന്നൊക്കെ വിജയിച്ചെത്തിയവർ കലയെ വാനോളം വളർത്തി. അതിനൊപ്പം അവരും വളർന്നു.
എന്നാലിന്ന് കാലത്തിനൊത്ത് കലയും മാറി. ഗ്രേസ് മാർക്കിനുള്ള കുറുക്കുവഴിയായി കലോത്സവ വേദികൾ മാറിയപ്പോൾ അവിടെ സരസ്വതീദേവിക്ക് സ്ഥാനമില്ലാതായി. പ്രതിഭയുടെ മിന്നൽ പിണരുകളും പദചലനങ്ങളും വേദികളിൽ അപൂർവ്വമായി. കഥകളിയും കുച്ചിപ്പുടിയും മോഹിനിയാട്ടവും ഭരതനാട്യവും ഏതു വേണമെങ്കിലും അഭിനവ ഗുരുക്കന്മാരിൽ റെഡിയാണ്. യുവജനോത്സവ പാക്കേജുകളിൽ 'ഇൻസ്റ്റന്റ്' ആശാന്മാരും ആശാട്ടികളും ഇവയെല്ലാം റെഡിയാക്കി വച്ചിട്ടുണ്ട്. രക്ഷിതാക്കൾ കാശെറിഞ്ഞ് ഒന്നാം സ്ഥാനം പിടിക്കാനിറങ്ങിയതോടെ ഇവർക്ക് ഡിമാന്റായി. പിന്നാമ്പുറങ്ങളിൽ കളിക്കാനറിയാവുന്ന ഗുരുവിനെയാണ് ആവശ്യം. കാശെറിയാൻ രക്ഷിതാവും റെഡിയെങ്കിൽ യുവജനോത്സവ വേദിയിൽ തിളങ്ങാൻ കുട്ടിക്ക് മറ്റൊരു വഴിയും തേടേണ്ടതില്ലെന്ന അവസ്ഥ. അതുകൊണ്ടുതന്നെ ഇവിടെ കലയുടെ പൂക്കൾ പൊട്ടിവിടരുകയല്ല, ചിതറിത്തെറിച്ച് കൊഴിയുകയാണ് ചെയ്യുന്നതെന്ന് പറയാം..
നൃത്തവേദികളിലെ പണക്കിലുക്കത്തെകുറിച്ച് പറയുമ്പോൾ തന്നെ ഇതിനൊരു മറുവശവും യുവജനോത്സവ വേദികളിലുണ്ട്. ആരോരും തിരിഞ്ഞുനോക്കാതെ അന്യവത്ക്കരിക്കപ്പെടുന്ന വേദികൾ... ലളിതഗാനവും മിമിക്രിയും മോണോആക്ടും, കഥയും കവിതയും ഉപന്യാസവും തുടങ്ങി വിവിധ രചനാമത്സരങ്ങൾ... പ്രതിഭയുടെ തെളിച്ചംവിതറുന്ന വിദ്യാർത്ഥികൾ ഈ വേദികളിൽ ഒട്ടേറെ കാണാമെങ്കിലും പ്രോത്സാഹിപ്പിക്കുവാനും തോളിലേറ്റുവാനും സദസ്സും മാദ്ധ്യമപ്പടയും കുറവായിരിക്കും. കഥയും കവിതയും പെയിന്റിങുമൊക്കെ പൂരപ്പരമ്പിൽ ഏതോ ഒരു മൂലയിൽ നടന്നുപോകുന്നുവെന്ന മട്ടിലാണ് വിലയിരുത്തൽ. ആരും ഇവരെ വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഇവരുടെ ഇടയിൽ കുശുമ്പും കുന്നായ്മയും കാണാറുമില്ല. പിടിവലിയും ശാപവചനങ്ങളും കേൾക്കാറുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഈ ഇനങ്ങൾ യുവജനോത്സവ വേദികളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതെന്നതിന് ഉത്തരം കണ്ടത്തേണ്ടതും നമ്മൾ തന്നെ.
വേദികളിൽ കയറുന്ന നൃത്തേതര ഇനങ്ങളും കാണികളുടെ മുഖം തിരിക്കലിൽ തളർന്നുപോകുന്ന അവസ്ഥയിൽ തന്നെ. ഉപകരണ സംഗീതവും ക്ഷേത്രകലകളും അരങ്ങേറുന്ന വേദികൾക്ക് മുന്നിൽ പലപ്പോഴും കാണാറുള്ളത് ഒഴിഞ്ഞ കസേരകളാകും. പ്രസംഗവും പദ്യംചൊല്ലലുമൊക്കെ ഇത്തരത്തിൽതന്നെ എങ്ങനെയെങ്കിലും ഒന്നു നടത്തി അവസാനിപ്പിക്കുകയെന്ന ചിന്തയിലാകും സംഘാടകരും. ഏതെങ്കിലും ഒഴിഞ്ഞ മൂലയിലെ ഇത്തിരി ഇടമാണ് ഇത്തരം വേദികൾക്കായി നൽകുക. സ്റ്റേജിൽ നേരിട്ടു കാണുന്നതുപോലൊരു ആനന്ദമോ ആവേശമോ രചനാ മത്സരങ്ങളിൽ കിട്ടുന്നില്ലെന്ന് പറയാമെങ്കിലും ഇവ അവഗണിക്കപ്പെടുന്നതിനെ അംഗീകരിക്കാനാവില്ല.
മാദ്ധ്യമങ്ങൾ ഏറേയും സ്ഥലമൊഴിച്ചിടുന്നതും ഗ്ലാമർ ഇനങ്ങളായ നൃത്ത മത്സരങ്ങൾക്ക് തന്നെ. പേജ് ലേ-ഔട്ടിലും ഐറ്റം ചെയ്യാനുള്ള സാധ്യതകളിലും വർണ്ണപ്പൊലിമയാർന്ന് അച്ചടിക്കാമെന്നതുമാകും ഇതിനു കാരണം. ഇപ്പോൾ ചാനലോത്സവമായി മാറിക്കഴിഞ്ഞതോടെ പാർശ്വവത്ക്കരിക്കപ്പെട്ട സ്റ്റേജിതര മത്സരങ്ങൾക്ക് സ്ഥാനം പൂർണ്ണമായും പുറമ്പോക്കിലായി. മാദ്ധ്യമങ്ങൾ നൽകുന്ന ഈ പ്രാധാന്യം തന്നെയാണ് കാണികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിലപാടിനും ഒരു പരിധി വരെ കാരണമാകുന്നത്. അതേസമയം രചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തിന് അർഹമായ കവിതയും കഥയുമൊക്കെ പ്രസിദ്ധീകരിച്ച് മാദ്ധ്യമങ്ങൾ നേരത്തെ നീതികാട്ടാറുണ്ടായിരുന്നു. അതേപോലെ കുട്ടികളുടെ സൃഷ്ടികൾ തെരഞ്ഞുപിടിച്ച് വായിക്കുന്ന സഹൃദയരുമുണ്ട്. എന്നാൽ ചാനലോത്സവത്തിൽ ഇതിനും സ്ഥാനമില്ല. ഇത്തരം ഒരു കൂട്ടം എല്ലാ യുവജനോത്സവങ്ങളിലും കാണും. എല്ലാത്തിനും മാറ്റമോതുന്ന ഒരു യുവജനോത്സവമായി കോഴിക്കോട്ടെ ഇനിയുള്ള ആഘോഷരാപ്പകലുകൾ മാറിയാൽ ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം അനുഗ്രഹീതമാകും... ഇതിനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്