ദിലീപ് എന്താണ് കേരളത്തോട് വിളിച്ചു പറയുന്നത്? ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
കഴിഞ്ഞ ഇരുപതു കൊല്ലങ്ങളിൽ സമൂഹത്തിലും, രാഷ്ട്രീയത്തിലും, വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക മണ്ഡലത്തിലും കുറെ പുഴുക്കുത്തുകൾ പടർന്നു കേരളത്തെ ഒരു രോഗതുര സമൂഹമാക്കിയിട്ടുണ്ട്. ഇത് പല തലത്തിലും ഉണ്ട്. ഇതിന്റെ എല്ലാം പ്രതീഫലനമാണ് മലയാള സിനിമയിലും സിനിമ രംഗത്തും കാണുന്നത്.ഒരു തരത്തിൽ മിക്ക മലയാള സിനിമകളും ഈ പുഴുക്കുത്തുകളെ പ്രചരിപ്പിച്ചു പൊതു മനോഭാവമാകാൻ സഹായിച്ചിട്ടുണ്ട്.
ഇതിന്റെ ഒരു പ്രതീകമാണ് നടിക്ക് നേരെ നടന്ന ലൈംഗിക ആക്രമണവും അതിന്റെ പേരിൽ ദിലീപ് എന്ന സിനിമ സെലിബ്രിറ്റി ബിസിനസ്സ്കാരെന്റെ അറസ്റ്റും. ഇതിനു ഒരു തരത്തിൽ നമ്മൾ എല്ലാവരും ഉത്തര വാദികളാണ്. ഇവിടെ ദിലീപ് എന്ന നടനെക്കാൾ പ്രധാനം നമ്മുടെ സമൂഹത്തിലെ മാറ്റങ്ങളെ നമ്മൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ്. കാരണം ചെറിയതും വലുയതുമായ ദിലീപുമാർ പല പുരുഷന്മാരുടെ മന്സ്സിനകത്തും പിന്നെ കേരള സാമൂഹിക മനസ്ഥിതിയിലും ഉണ്ടെന്നതാണ്. അങ്ങനെയുള്ള ദിലീപുമാരെ സൃഷ്ട്ടിച്ചതും ആഘോഷിച്ചതും നമ്മുടെ സമൂഹം ആണെന്നെത് മറക്കരുത്.
മലയാള സിനിമയിലെ അപചയമാലിന്യങ്ങളുടെ ഒരു പ്രതീകം മാത്രമാണ് ദിലീപ്. അയാൾ അടയാളപെടുത്തുന്ന മാലിന്യ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് തിരഞ്ഞെടുപ്പിൽ നിന്ന് ജയിച്ചു സിനിമക്കരായ ജന പ്രധിനിധികൾ ആയ പലരും. അതെ മനസ്ഥിതിയുള്ളവർ രാഷ്ട്രീയത്തിലും ബിസിനസ്സിലും സ്വദേശത്തും വിദേശത്തും ഉണ്ട്.ഇപ്പോൾ ദീലീപിന്റെ ആഘോഷിക്കുന്നവരിൽ പലരും അതുപോലെ അയാളുടെ കടകൾ ആക്രമിക്കുന്നവരും അതെ രോഗതുര മനോഭാവത്തിന്റെ പ്രതീകങ്ങൾ ആണ്.
കേരള സമൂഹത്തിലെ പുഴുകുത്തുകളിൽ പ്രധാനം ഒരു പണാധിപത്യ സമൂഹമായി എല്ലാ രംഗത്തും പരിണമിച്ചു എന്നതാണ്. ഇതിനു അനുപൂരകമായി ഒരു വല്ലാത്ത ഭോഗ ഉപഭോഗ സമസ്കാരവും സാമൂഹിക മനസ്ഥിതിയിൽ കടന്നു കയറി.എങ്ങനെ എങ്കിലും 'വിജയിച്ചു' കുറെ പണമുണ്ടാക്കി ഏറ്റവും 'വില' യുള്ള കാറും, ഫോണും, വീടും, മറ്റു സന്നാഹങ്ങളും ഉണ്ടാക്കുക എന്നതായി ഒരു പാട് പേരുടെ ജീവിത ലക്ഷ്യം തന്നെ. എങ്ങനെ പണം ഉണ്ടാക്കുന്നു എന്നത് പ്രശ്നമാല്ലതായി. അങ്ങനെയാണ് അനധികൃത പാറ മടകളും, മണലൂറ്റും, വ്യാജ മദ്യ കച്ചവടവും, സ്പെകുലട്ടിവ് 'റിയൽ എസറ്റെറ്റു' കച്ചവടവും, ബ്ലേട് കമ്പനികളും കേരളത്തിൽ വിജയത്തിലേക്കുള്ള ചവിട്ടു പടികൾ ആയതു.
കേരളത്തിൽ പൈസ ഇഷ്ട്ടം പോലെ ഉണ്ടെങ്കിൽ എങ്ങനെ ആ പൈസ ഉണ്ടാക്കി എന്നത് വിഷയമല്ലാതെയായി. ഒരാളുടെ 'നിലയും വിലയും' ഇന്ന് അളക്കുന്നതും അയാൾ ഉപയോഗിക്കുന്ന കാറിലും, ആയാൽ കാണിക്കുന്ന ഉപഭോഗ അഹങ്കരങ്ങങ്ങളിലും, ഷോ ഓഫിലും ആണ്. അങ്ങനെ തികച്ചും ഉപരിപ്ലവമായ ഒരു സമൂഹത്തിൽ നിന്നാണ് ചവറു സിനിമകൾ ഉണ്ടാകുന്നതു. അനുകരണം( social Mimicking) തന്നെ എല്ലാ രംഗത്തും ഒരു 'കലാ രൂപം'മായി മാറി. അങ്ങനെയാണ് കേരളത്തിളെ ടീവി കളിലും സമൂഹത്തിലും 'മിമിക്രി' കേരളത്തിന്റെ 'തനതായ കലാരൂപമായത്. അതുകൊണ്ട് തന്നെയാണ് 'മിമ്മിക്രി' നല്ലത് പോലെ കാണിക്കുന്നവർ പലരും സെലിബ്രിട്ടികൾ ആയതു.
എങ്ങനെയും എന്ത് ചെയ്തും കാശുണ്ടാക്കി 'വലിയ' ആളായി 'വലിയ കാറും, വീടും' ഒക്കെ കാണിച്ചു മഹാൻ ആകണമെന്നു ആഗ്രഹിക്കുന്നവർ കൂടുതൽ ഉണ്ടാകുമ്പോൾ ഒരു 'അഗ്ഗ്രെസ്സിവ് ' ആയ സാമൂഹിക മനസ്ഥിതി ഉണ്ടാകുന്നു. ജീവിതം തന്നെ ആരെയൊക്കെയോ തോൽപ്പിക്കുവാനുള്ള ഒരു മത്സര പരക്കം പാച്ചിലകുന്നു. ഇത് തന്നെ പലരുടെ മനസ്സിലും അസ്വസ്ഥയും അരക്ഷിത അവസ്ഥയും ഉണ്ടാക്കുന്നു.
ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ ആണ് 'വയലൻസ്' നമ്മുടെ ചിന്തയിലും വിചാരത്തിലും, വാക്കിലും, രാഷ്ട്രീയത്തിലും സിനിമയിലും ഒക്കെ ഉണ്ടാകുന്നത്. കബാലിയും, പുലി മുരുകനും, ആറാം തമ്പുരാനും, 'കമ്മീഷനറും, ഒക്കെ മലയാളികളുടെ മനസ്സിൽ ഒരു ബാധ പോലെ സന്നിവേശിക്കുന്നത് ഇതുകൊണ്ടാണ്. മാഫിയ തലവന്മാരായ ഹീറോ വാർപ്പ് മാതൃകകൾ മലയാള സിനിമയിൽ വേണ്ടുവോളം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ക്രിമിനൽ ക്വട്ടഷൻ സംഘങ്ങൾ കേരളത്തിലെ എല്ലാ മേഖലകളിലും വന്നതും അത് 'മോശ' മല്ലാത്ത ഒരു ബിസിനസ്സും ആകുന്നതു.
ഇന്ന് കേരളത്തിലെ കച്ചവടക്കാരിൽ പലർക്കും, രാഷ്ട്രീയ നേതാക്കളിൽ കുറെ പേർക്കും, മിക്ക രാഷ്ട്രീയ പാർട്ടിക്കാർക്കും സിനിമ കാർക്കും അവരുടെ 'ഡർറ്റി ഡിപ്പാർറ്റമേന്ടു 'ഹാൻഡിൽ ചെയ്യാൻ 'ക്വട്ടെഷൻ' സംഘങ്ങൾ ആവശ്യ ഘടകമായി. പലപ്പോഴും, രാഷ്ട്രീയ നേതാക്കളെയും, കാശുള്ള കച്ചവടക്കാരെയും, സിനിമ ക്കാരെയും, പൊലീസ്സ്കാരിൽ പലരെയും ബന്ധിപ്പിക്കുന്നത് പോലും 'ക്വട്ടെഷൻ' ബിസിനിസ്സ്കാരാണ്. മൂത്തൂറ്റു കൊലപാതകവും, 'ടോട്ടൽ ' തട്ടിപ്പും അങ്ങനെ കഴിഞ്ഞ ദശകങ്ങളിൽ ഉണ്ടായ പല കേസുകളിലും 'ക്വട്ടെഷൻ' ഒരു അവിഭാജ്യ ഘടകം ആയിരിന്നു.
ഇങ്ങനെ ഒരു പണാധിപത്യ ആക്രമണമത്സര ത്വരയുള്ള സമൂഹത്തിലാണ് മതജാതി വിഭാഗീയതകൾ വർദ്ധിക്കുന്നത്. മത്സര പാച്ചിലിൽ പുറം തള്ള പെടുന്ന ആളുകൾ കൂടുതൽ പണവും പ്രതാപവും ഉള്ളവരോട് ഒരു 'എൻവിയസ്സ് ഗ്രട്ജു'( Envious grudge) പുലർത്തും. കേരളത്തിൽ വളന്നു വരുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ ആണ് വിഭാഗീയതക്കും വാഗീയതക്കും ഒരു കാരണം. അതുകൊണ്ട് സമൂഹത്തിൽ കൂടുതൽ അഗ്രെസ്സിവ് ബിഹവിയർ കൂടുന്നത്. അവരുടെ പ്രതീകരങ്ങങ്ങളും സമൂഹ മാധ്യമങ്ങലിൽ പോലും അക്രമങ്ങളാകുന്നത്.
ദിലീപിന്റെ അറസ്റ്റു ആഘോഷിക്കുന്നതും അയാളുടെ പുട്ട് കട തല്ലി തകർക്കുന്നതും, ലാലിസം പരിപാടി തകർന്നപ്പോൾ മോഹൻ ലാലിനെ ഫേസ് ബോക്കിൽ ചീത്ത വിളിക്കുന്നതും എല്ലാം നമ്മുടെ സമൂഹത്തിന്റെ മനസ്സിൽ അടിച്ചു കയറുന്ന ഹിംസയുടെ അടയാളങ്ങൾ ആണ്. പലപ്പോഴും കൂടുതൽ പണവും പ്രതപുമുള്ളവരെ അവരുടെ ജാതിയും മതവും തിരിച്ചു ടാർഗെട്ടു ചെയ്യുന്നതിലും ഇങ്ങനെയുള്ള സാമൂഹിക മനസ്ഥിതി ഒരു കാരണമാണ്.
ഒരു ഭോഗ ഉപഭോഗ സമൂഹത്തിൽ സ്ത്രീയെ ഒരു 'ഭോഗ വസ്തു' വായി കണ്ടു 'ഉപയോഗിക്കുക' എന്ന ഒരു അവസ്ഥ മേൽ പറഞ്ഞ പുഴുകുത്തുകലുടെ ഒരു വശമാണ്. അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ വീട്ടിലും നാട്ടിലും കൂടി. മലയാളി പുരുഷന്മാരിൽ പലരും 'ഭാര്യയെ' പോലും അവരുടെ 'വിലയും നിലയും' കാണിക്കുവാനുള്ള ഒരു ഉപാധി ആക്കി മാറ്റുന്നതും ഉപരിപ്ലവ നിറഞ്ഞ ഒരു മീഡിയോക്കർ സമൂഹത്തിൽ ആണ്.
ഇന്ന് കല്യാണങ്ങൾ ആലോചിക്കുന്നത് തന്നെ 'പാക്കേജു' നോക്കിയാണ്. വലിയ പണവും പത്രാസും ഇല്ലാത്ത പല ചെറുപ്പക്കാർക്കും ഇന്ന് കേരളത്തിൽ കല്യാണം കഴിക്കുവാൻ പാടാണ്. കല്യാണവും വിവാഹ മോചനവും എല്ലാം ഇന്ന് 'പാക്കേജ് ' അനുസരിച്ചാണ്. സ്ത്രീ വിരുദ്ധത നമ്മുടെ രാഷ്ട്രീയത്തിലും, മാധ്യമങ്ങളിലും, സിനിമ കളിലും നിറയുന്നതിനു ഒരു കാരണമിതാണ്.
കഴിഞ്ഞ ഇരുപതു കൊല്ലത്തെ മലയാള സിനിമ ഈ മാല്യന്യ മനസ്ഥിതിയെ മഹത്വ വല്ക്കരിച്ചു ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് നൽകി. അതിൽ തികഞ്ഞ സ്ത്രീ വിരുദ്ധതയും, നിയോ കൻസർവേറ്റീവ് മനോഭാവവും, പുതു ഫ്യുഡലിസവും, മതജാതി സ്ടീരിയോടയിപ്പികളും കുത്തി നിറച്ചു, വയലൻസിനെ ആഘോഷിച്ചു, നാലാം തരം വളിപ്പുകളെ കാട്ടിയും കച്ചവട ചെരുവുകൾ നിരത്തിയാണ് കേരള സമൂഹത്തിന്റെ രോഗാതുരമായ അവസ്തയെ കാട്ടുന്നത്.
അതുകൊണ്ട് തന്നെയാണ് സിനിമ 'സെലിബ്രിട്ടി' സ്റ്റാറ്റസ് ഒരു ബിസിനസ് ആക്കി പലരും രാഷ്ട്രീയ നേതാക്കളോട് ശിങ്കിടി കൂടി സീറ്റ് തരപ്പെടുത്തി അവിടെയും 'വിജയിക്കുവാൻ' ശ്രമിക്കുന്നത്. സുരേഷ് ഗോപിയും, മുകേഷും, ഇന്നെസേന്ടും, പ്രിയ ദർശനും എല്ലാം രാഷ്ട്രീയ പദവി ഭാഗ്യ അന്വേഷികൾ ആകുന്നതു ഒരു കരിയർ ഷിഫ്റ്റിന്റെ ഭാഗമാണ്.അല്ലാതെ അവർ സമൂഹത്തിലോ രാഷ്ട്രീയത്തിലോ ഇടപെട്ടതുകൊണ്ടോ, എന്തെങ്കിലും മാറ്റം ഉണ്ടാക്കിയതുകൊണ്ടോ അല്ല. ഗണേശൻ എംൽഏ യും മന്ത്രിയും ഒക്കെ ആയതു മക്കൾ രാഷ്ട്രീയ ഫ്യുടലിസതിന്റെ ഭാഗമായും സിനിമ 'സെലിബ്രിട്ടി' സ്റ്റാറ്റസിന്റെ പേരിലുമാണ്.
ഒരു പക്ഷെ ദിലീപും എം എൽ ഏ യും മന്ത്രിയോമോക്കെ ആകാൻ സാധ്യത ഉണ്ടായിരുന്നു. കാരണം ഇപ്പോൾ ഉള്ള രാഷ്ട്രീയ പാർട്ടികളിലും എങ്ങനെയെങ്കിലും 'വിജയിക്കുക്ക' എന്ന മനസ്ഥിതിയായി. അതിനു അവർക്ക് വോട്ടു കിട്ടാൻ സാദ്ധ്യത ഉള്ള സിനിമ സെലബ്രിറ്റികളെ തിരഞ്ഞു പിടിച്ചു തിരഞ്ഞെടുപ്പിൽ നിറുത്തുന്നതിൽ ഒരു മടിയും ഇല്ല. അതികൊണ്ട് തന്നെയാണ് പത്തും മുപ്പതും വര്ഷം പാർട്ടിക്ക് വേണ്ടു പ്രവർത്തിച്ചവർക്ക് സീറ്റ് ഇല്ലെങ്കിലും കുറുക്കു വഴികളിലൂടെ ആളെ പറ്റിച്ചു ജയിപ്പിക്കുവാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്. ഇത് അവർക്ക് അവരുടെ ജനപിന്തുണയിൽ തന്നെ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്.
ദിലീപിന്റെ അറസ്റ്റു സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുന്നവരും മുഖ്യ മന്ത്രിയേയും പൊലീസിനെയും അഭിനന്ദിക്കുന്നവരും മനസ്സിലാക്കേണ്ടത് കേരളത്തിലെ രാഷ്ട്രീയത്തിലും, സമൂഹത്തിലും, മത വ്യാപാര സ്ഥാപനങ്ങളിലും മാന്യന്മാരായി നടിക്കുന്ന നടക്കുന്ന ദിലീപുമാർ കുറെയേറെ ഉണ്ടെന്നതാണ്. ഇവിടെ കുറും തോട്ടിക്കു തന്നെ വാതം പിടി പെടുമ്പോൾ ഒരു ദിലീപിന്റെ അറസ്റ്റിൽ ആഘോഷിക്കുന്നതുകൊണ്ട് കാര്യം ഒന്നുമില്ല. അതുകൊണ്ട് ഇവിടെ പൊലീസോ അവരുടെ രാഷ്ട്രീയ മേലാളന്മാരോ പ്രത്യകിച്ചും അത്ഭുതങ്ങൾ ഉണ്ടാക്കാൻ ഉള്ള സാധ്യതയുമില്ല.
മാറ്റം വരേണ്ടത് നമ്മുടെ മനസ്ഥിതിയിൽ ആണ്. ഒരു ദിലീപിന്റെ നേരെ കൈ ചുണ്ടിയിട്ടു മാത്രം കാര്യമില്ല. നമ്മുടെ സമൂഹത്തിലെ ഉള്ള പുഴുകുത്തുകളെ മാറ്റുവാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. മാറ്റം ഉണ്ടെകേണ്ടത് നമ്മുടെ കുടുംബങ്ങളിലും നമ്മുടെ മനസ്ഥിതിയിലും പിന്നെ സമൂഹത്തിലും ആണ്.
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്