നിപാ വൈറസ്: മന്ത്രിമാരും നേതാക്കളും വരുന്നത് കാത്ത് ഉദ്ഘാടനങ്ങൾക്കായി പാലങ്ങൾ പണി തീർന്ന് കിടക്കുന്നതു പോലെയുള്ള അവസ്ഥയല്ലിത്; ജനങ്ങൾ 'പാനിക്' ആകുമെന്ന് കരുതി സത്യം മറച്ചുവച്ചാൽ സാഹചര്യം പിടിച്ചാൽ കിട്ടാത്തത്ര വളരും; വൈറസ് ബാധ സംശയിക്കുന്നവരെ മാനുഷിക പരിഗണനയോടെ ഐസൊലേറ്റ് ചെയ്ത് രോഗവ്യാപനം തടയണം; ഡോ.ജിനേഷ് പി.എസ്.എഴുതുന്നു
ഡോ.ജിനേഷ് പി.എസ്
ഇതുവരെ ഞാൻ ചർച്ച ചെയ്യാത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ പോസ്റ്റാണിതെന്ന് കരുതുന്നു.നമ്മുടെ മുൻപിൽ ഇപ്പോൾ കുറച്ച് വസ്തുതകളുണ്ട്.ആദ്യത്തെ ആൾ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്: മെയ് 3, മരണം സംഭവിക്കുന്നത്: മെയ് 5 രണ്ടാമത്തെ ആളുടെ മരണം സംഭവിക്കുന്നത്: മെയ് 17മൂന്നാമത്തെ അവരുടെ മരണം സംഭവിക്കുന്നത്: മെയ് 18.അസുഖ കാരണം നിപ്പാ വൈറസ് ആണ് എന്ന് സ്ഥിരീകരിക്കുന്നത്: മെയ് 20 തുടർന്നുള്ള 8 മരണങ്ങൾ: മെയ് 19 - 22 ബഹുഭൂരിപക്ഷം ലേഖനങ്ങളിലും കാണുന്ന ഇൻകുബേഷൻ പീരിയഡ്: നാലു മുതൽ പതിനെട്ട് ദിവസം വരെ (അതായത് വൈറസ് ശരീരത്തിൽ കയറി രോഗലക്ഷണങ്ങൾ ആരംഭിക്കാൻ എടുക്കുന്ന സമയം). ഇത് രണ്ടു മുതൽ 21 ദിവസം വരെ ആകാം എന്ന് ഡോക്ടർ അനസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇതുവരെ മരണമടഞ്ഞ/നിപ്പ സ്ഥിരീകരിച്ച ഏതൊരാളും ആദ്യം മരിച്ച വ്യക്തിയുമായോ പിന്നീട് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായോ നേരിട്ട് ഇടപഴകിയിട്ടുണ്ട്.ആദ്യത്തെ ആളിന് രോഗം എങ്ങനെ ലഭിച്ചു എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വവ്വാലീൽ നിന്ന് പകർന്നതാണോ എന്ന സംശയം ഇപ്പോഴുമുണ്ട്.രോഗം ഉള്ള അവസ്ഥയിൽ മാത്രമേ രോഗം പകരുകയുള്ളൂ എന്നാണ് മനസ്സിലാവുന്നത്. അതായത് ഇൻകുബേഷൻ പീരിയഡിൽ ലോകം പകരില്ല എന്ന്. ശരീര സ്രവങ്ങളിലൂടെ മാത്രമേ അസുഖം പകരുകയുള്ളൂ. അതായത് അടുത്ത് ഇടപഴകിയാൽ മാത്രം. ചുമ യിലൂടെയും തുമ്മൽ ഇലൂടെയും ശരീരസ്രവങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ എത്തിയാലും രോഗം പകരാൻ സാധ്യതയുണ്ട്.
ഇത്രയും വിഷയങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം.ഇനിയെന്താണ് സംഭവിക്കാൻ സാധ്യത ?കേരളത്തിൽ പ്രതിരോധ നടപടികൾ ആരംഭിക്കുന്നത് മെയ് 20ന്. അതിനു മുൻപ് രോഗം വന്നവരുമായി രോഗാവസ്ഥയിൽ ഇടപഴകിയ ആർക്കും അസുഖം ആരംഭിക്കാം. അങ്ങനെയെങ്കിൽ ആ കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
അങ്ങനെയെങ്കിൽ ഇനി എന്താണ് ചെയ്യേണ്ടത് ?നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി ഇതുവരെ രോഗാവസ്ഥയിൽ അടുത്ത് ഇടപഴകിയ എല്ലാവരെയും നിരീക്ഷിക്കുക. അതിൽ ബന്ധുമിത്രാദികൾ ഉണ്ടാവാം, ആരോഗ്യപ്രവർത്തകർ ഉണ്ടാവാം, ചികിത്സിച്ച ഡോക്ടർ ഉണ്ടാവാം, ശുശ്രൂഷിച്ച നേഴ്സ് ഉണ്ടാവാം, വാർഡുകളിൽ അഡ്മിറ്റ് ആയിട്ടുണ്ടെങ്കിൽ അടുത്ത കട്ടിലിൽ കിടന്ന രോഗികൾ ഉണ്ടാവാം, ആ രോഗികളെ സന്ദർശിക്കാൻ വന്നവർ ഉണ്ടാവാം. നിലവിലെ ഒരു വലയത്തിൽ പരമാവധി 100-200 പേർ ഉണ്ടെന്ന് കരുതുക.
അവരിലൂടെ അല്ലാതെ അസുഖം ഇനി മറ്റൊരാളിൽ പകരില്ല. വളരെയധികം പ്രത്യേകതകൾ ഉള്ള ഒരു അസുഖമാണ് ഇത്. ഈ പ്രത്യേകതകൾ തന്നെ ഈ അസുഖം ഇല്ലാതാക്കാൻ നാം ഉപയോഗിക്കണം. ആദ്യത്തെ ആൾക്ക് അസുഖം ഉണ്ടായത് എങ്ങനെ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല എന്നുള്ളത് ഒരു പ്രശ്നമാണ്. എങ്കിലും മറ്റൊരു കേന്ദ്രബിന്ദു ആ വഴിയിൽ മറ്റൊരു സ്ഥലത്ത് ഉണ്ടാവാതിരിക്കാൻ വേണ്ട കരുതലുകൾ മുൻപ് പറഞ്ഞതുപോലെ തന്നെ സ്വീകരിക്കണം. ആ വിഷയം അല്ല ഈ പോസ്റ്റിൽ സംവദിക്കാൻ ഉദ്ദേശിക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് എങ്ങനെ തടയാം എന്നുള്ളതാണ് ഈ പോസ്റ്റിലെ ചർച്ചാവിഷയം.
അങ്ങനെയാകുമ്പോൾ നിലവിൽ നമ്മുടെ ലിസ്റ്റിലുള്ള ഈ ഗ്രൂപ്പിൽ ഉള്ളവരെ നിരീക്ഷിക്കുക. അവരിൽ നിന്നും മറ്റൊരു വിഭാഗത്തിലേക്ക് അസുഖം പകരാതിരിക്കാൻ ഉള്ള എല്ലാ നടപടികളും സ്വീകരിക്കുക. അവർ തൽക്കാലം ജോലിയിൽനിന്നും അവധിയിൽ പ്രവേശിക്കുക. അത്രയും പേർ പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം ഉപയോഗിക്കാതിരിക്കുക. യാത്ര പൂർണമായും ഒഴിവാക്കുക. പനി മുതലായ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ സൗകര്യമുള്ള ആശുപത്രികളിൽ ഉടനെ തന്നെ ചികിത്സ തേടുക.
സർക്കാർ ആശുപത്രികളിൽ ആണെങ്കിൽ ചികിത്സ ഒരു കെട്ടിടത്തിൽ പരിമിതപ്പെടുത്തുക. ആ കെട്ടിടത്തിൽ രണ്ട് തരത്തിലുള്ള സൗകര്യങ്ങൾ വേണം. അസുഖം സ്ഥിരീകരിച്ചവർക്ക് ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ വേണം.അതുപോലെതന്നെ പനി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിപ്പ വൈറസ് ബാധ സംശയിക്കുന്നവർക്ക് ഐസൊലേഷൻ നൽകി ചികിത്സ ലഭിക്കാനുള്ള സൗകര്യം. അവരുടെ രക്തസാമ്പിളുകൾ പരിശോധിക്കുകയും സംശയനിവാരണം വരുത്തുകയും വേണം.
ഈ രണ്ടു വിഭാഗങ്ങളിൽ ഉള്ളവർക്കും പത്രം, ടിവി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാവണം. വളരെ പരിഭ്രാന്തരായ അവസ്ഥയിൽ ആവരുത്. അവരുമായി സംസാരിക്കാൻ വ്യക്തിഗതമായ സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച ആൾക്കാർ ഉണ്ടാവണം. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്നറിയാമല്ലോ, ഒരു വ്യക്തിക്ക് സന്തോഷത്തോടെ ഇരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാവണം.ഈ അസുഖം നിപ്പാ വൈറസ് മൂലമാണ് എന്ന് സ്ഥിരീകരിക്കുന്നതിന് മുൻപ് അസുഖബാധിതരെ പ്രത്യേക സുരക്ഷകൾ ഒന്നുമില്ലാതെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർ തീർച്ചയായും ജോലിയിൽ നിന്ന് മാറി നിൽക്കണം. അവരിൽ നിന്നും മറ്റൊരാൾക്ക് രോഗം പകർന്നു കൂടാ.
എൻ 95 മാസ്ക് അടക്കമുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ധരിച്ച് കൂടുതൽ സമയം തുടർച്ചയായി ജോലി ചെയ്യുക മനുഷ്യ സാധ്യമല്ല. നാലു മണിക്കൂറിൽ കൂടുതൽ അടുപ്പിച്ച ജോലി ചെയ്യുക എന്നുള്ളത് ദുഷ്കരമാകും എന്നാണ് അനുഭവസ്ഥർ പറയുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ കൂടുതൽ ഹ്യൂമൻ റിസോഴ്സസ് തയ്യാറാക്കണം. ഡോക്ടർമാർ, നേഴ്സുമാർ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും.
ഒരു കേന്ദ്രബിന്ദുവിൽ ആരംഭിച്ച അസുഖത്തിന്റെ ചുറ്റും ഒരു വൃത്തം പൂർത്തിയായി എന്ന് കരുതാം. അപ്പോഴും നിലവിൽ അണുബാധ ലഭിച്ചവർ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കൂടുതൽ വ്യാസമുള്ള രണ്ടാമത്തെ വൃത്തമായി മാറാം. അതിനു വെളിയിൽ മറ്റൊരു വൃത്തം ഉണ്ടാകാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. ഈ വൃത്തത്തിനുള്ളിൽ ഉള്ളവർ മറ്റു ജില്ലകളിൽ പോയി മറ്റൊരു കേന്ദ്രബിന്ദുവായി മാറരുത്.നാം സുരക്ഷാ മാർഗ്ഗങ്ങൾ/ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ച ഇരുപതാം തീയതിക്ക് ശേഷം ഒരാൾക്കുപോലും പുതുതായി വൈറസ് പകർന്ന് ലഭിച്ചു കൂടാ.
അങ്ങനെ പടർന്നാൽ വൃത്തങ്ങൾ കൂടുതലാവുകയും നിയന്ത്രണ വിധേയമാക്കാതെ വരുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും.അതുപോലെതന്നെ ഒരുക്കേണ്ട സൗകര്യങ്ങൾ. ഇതുവരെ 10 പേർക്ക് മാത്രമേ സ്ഥിരീകരിച്ചു ഉള്ളൂ എങ്കിലും, നൂറ് പേർക്ക് അസുഖം ബാധിച്ചാൽ എങ്ങനെ ചികിത്സാസൗകര്യങ്ങൾ ഒരുക്കാം എന്നാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്. ഏറ്റവും മികച്ച തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ മാത്രമേ വളരെ അപ്രതീക്ഷിതമായ സാഹചര്യങ്ങളെ (അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു) മറികടക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. അതിനനുസരിച്ച് സുരക്ഷാമാർഗങ്ങൾ അടക്കം ശേഖരിച്ചു വയ്ക്കണം. ഇതൊന്നും ആവശ്യം വരാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ വളരെ ദൗർഭാഗ്യകരമായി അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ആ സമയത്ത് കതിരിൽ വളം വച്ചിട്ട് കാര്യമില്ലല്ലോ. ഇത്രയധികം കേസുകൾ വരും എന്നല്ല പറയുന്നത്, മുൻകരുതലുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യമാണ് പറയുന്നത്
ഗൗരവപൂർണമായ സാഹചര്യമാണ്. പക്ഷേ പരിഭ്രാന്തി സൃഷ്ടിച്ചിട്ടോ പടർത്തിയിട്ടോ പ്രയോജനമില്ല. ജാഗ്രതയോടെ കരുതലോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്.നിപ്പാ വൈറസ് മൂലമല്ലാത്തതടക്കമുള്ള പനിബാധിച്ച രോഗികൾ, ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ ഇങ്ങനെ ഏവരും അടങ്ങിയ ആശുപത്രി അധികാരികൾ ഉൾപ്പെടെയുള്ളവർ സ്ടസിൽ ആവാൻ സാധ്യതയുണ്ട്. തുടർച്ചയായ മീറ്റിങ്ങുകളും വളരുന്ന ആശങ്കകളും അവരെ സ്ട്രെസിൽ ആഴ്ത്താൻ സാധ്യതയുമുണ്ട്. അവർക്ക് മാനസികമായും ജോലി പരമായും പിന്തുണ കൊടുക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ ഒരു സഹായഹസ്തം നീട്ടാൻ നാമോരോരുത്തരും തയ്യാറായിരിക്കണം.
രോഗികളുമായി സുരക്ഷാ മാർഗ്ഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് ഇടപെട്ട ഡോക്ടർമാർ അടക്കമുള്ളവരെ മാറ്റിനിർത്തിയാൽ കൂടുതൽ 'പാനിക്' ആവുകയല്ലേ എന്ന് ചിലർ ചോദിച്ചെന്നിരിക്കും. അത്തരം ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും അവകാശമുണ്ട്. അവിടെ ചോദ്യങ്ങളെ ഭയപ്പെട്ടല്ല അധികാരികൾ തീരുമാനമെടുക്കേണ്ടത്. അസുഖ വ്യാപനം തടയാൻ വേണ്ടിയുള്ള കൃത്യമായ ശാസ്ത്രീയമായ സമീപനമാണ് ഉണ്ടാവേണ്ടത്. അസുഖം കൂടുതൽ പേരിലേക്ക് പടർന്ന് പിടിച്ചാൽ ഈ 'പാനിക്' വാദം ഉയർത്തുന്നവർ അന്നും പല ചോദ്യങ്ങളും ചോദിക്കും എന്നോർക്കുക. ഉത്തരവാദിത്തമുള്ള ഒരു വ്യക്തി എന്ന നിലയിൽ ഗുരുതരമായ ഈ അസുഖം വ്യാപിക്കുന്നത് തടയുന്നതിനാണ് നിങ്ങൾ ഊന്നൽ കൊടുക്കേണ്ടത് എന്ന് ഓർമിപ്പിക്കുന്നു.
അതുപോലെതന്നെ രോഗിയുമായി നേരിട്ട് ഇടപഴകാത്തവർ ജോലിയിൽനിന്ന് ആശങ്കകൾ കൊണ്ട് വിട്ടുനിൽക്കാനും പാടില്ല. കാരണം അങ്ങനെ വിട്ടുനിന്നാൽ ജോലിചെയ്യാൻ ആൾക്കാരുടെ കുറവുണ്ടാകും.ഇങ്ങനെയൊരു സാഹചര്യത്തിൽ ജൂൺ ഒന്നാം തീയതി മുതൽ സ്കൂളുകൾ ആരംഭിക്കുന്നത് അത്ര ഗുണകരമല്ല എന്നാണ് അഭിപ്രായം. അതിനെകുറിച്ച് ചിന്തിക്കാൻ തയ്യാറാകണം.അനാവശ്യമായ കാര്യങ്ങൾ ചെയ്ത് ധീരത തെളിയിക്കാൻ ശ്രമിച്ചാൽ, ഗപ്പ് ഒന്നും കിട്ടുകയില്ല എന്ന് ഓർമ്മിക്കണം.
അധികാരികളോടും ഒന്നേ പറയാനുള്ളൂ. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നല്ല നിങ്ങൾ കരുതേണ്ടത്. അസുഖം പകരാനുള്ള സാധ്യതകൾ പൂർണ്ണമായും അടയ്ക്കുവാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്.ഒരു കാര്യം കൂടി പറയാനുണ്ട്. സംശയം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് നിപ്പാ വൈറസ് സ്ഥിരീകരിച്ചാൽ, ആ വിവരം പുറത്തറിയിക്കാൻ ഒരുനിമിഷംപോലും വൈകരുത്. കാരണം പനി മൂലം ആശുപത്രിയിൽ വരുന്നതു വരെയുള്ള കോൺടാക്റ്റുകൾ ട്രെയ്സ് ചെയ്യേണ്ടതുണ്ട്. മന്ത്രിമാരും നേതാക്കളും വരുന്നത് കാത്ത് ഉദ്ഘാടനങ്ങൾക്കായി പാലങ്ങൾ പണിതീർന്ന് കിടക്കുന്നതു പോലെയുള്ള അവസ്ഥയല്ലിത്. ജനങ്ങൾ 'പാനിക്' ആകുമെന്ന് കരുതി സത്യം മറച്ചുവച്ചാൽ സാഹചര്യം പിടിച്ചാൽ കിട്ടാത്തത്ര വളരും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്