നീങ്ക കടവുൾ താൻ അമ്മാ...എന്നും പറഞ്ഞ് രോഗിയുടെ അകമ്പടി സംഘം നിലത്ത് എന്റെ കാലിനരികിലേക്ക് ഒറ്റ വീഴ്ച; കട്ടിലിൽ പിടിച്ചു നിന്നതുകൊണ്ട് പുറകിലേക്ക് മറിഞ്ഞു വീണില്ല; പോണ്ടിച്ചേരിയിൽ ഹൗസ് സർജൻസി കാലത്ത് 'മരിച്ച ആളെ ജീവിപ്പിച്ച അത്ഭുതകഥ' എഴുതുന്നു ഡോ.ശബ്ന.എസ്.
ഒരു ഉയിർത്തെഴുന്നേൽപ്പ് കഥ
മൂന്നു വർഷങ്ങൾക്കു മുൻപൊരു ഹൗസർജൻസിക്കാലം.പോണ്ടിച്ചേരിയിലെ അരിയൂർ എന്ന ഉൾനാടൻ ഗ്രാമത്തിലെ ഒരു ഹെൽത്ത് സെന്ററിലാണ് കമ്മ്യൂണിറ്റി മെഡിസിൻ പോസ്റ്റിങ്ങ്. പത്ത് മണി കഴിഞ്ഞാൽ ഒപിയിൽ നല്ല തിരക്കാണ്.പച്ച കർട്ടനിട്ട ഒപി മുറിയുടെ ചെറിയ വാതിലും കടന്ന്,രോഗികളുടെ നിര മുറ്റം വരെ നീളും.വടി കുത്തി വളഞ്ഞു നടക്കുന്ന വയോധികന്മാരായിരിക്കും വരിയിൽ കൂടുതലും.
'ഇടുപ്പ് വലി ഡോക്ടറെ...'
'മുട്ടി വലി',
'ഒടമ്പു വലി'..
'വലി'യായിരിക്കും അധികം പേരുടെയും പ്രശ്നം.വേദനയ്ക്ക് തമിഴിൽ'വലി'എന്നാണു പറയുന്നത്.പരിശോധനയ്ക്കു വരുമ്പോൾ ഒരു നിബന്ധനയാണ്.'ഊസി പോടണം'-വേദനക്കാർക്കു ഗുളിക വേണ്ട,ഇൻജെക്ഷൻ മതിയെന്ന്
കൈകളിൽ നിറയെ പച്ചയും,ചുവപ്പും വളകളിട്ട തമിഴത്തിപ്പെണ്ണുങ്ങൾ വരിയിൽ നിന്ന് ഉറക്കെ സംസാരിക്കുന്നുണ്ടാകും. എത്ര പറഞ്ഞാലും, ശബ്ദം കുറച്ചു സംസാരിക്കാൻ അവർക്കു പറ്റില്ല. ശബ്ദം കുറക്കാൻ പറയുന്നത് നിർത്തി,സ്വന്തം ശബ്ദം ഉയർത്തൽ മാത്രമാണ് പരിഹാര മാർഗമെന്ന് ഞങ്ങൾ ഡോക്ടർമാരും, മറ്റു ജോലിക്കാരും മനസ്സിലാക്കിയിരിക്കുന്നു.
ഷുഗർ ടെസ്റ്റ് ചെയ്യാനും, മുറിവുകെട്ടാനും ഒക്കെ വരുന്നവർ ,പ്ലാസ്റ്റിക് കൂടയിൽ ഭക്ഷണപ്പൊതികളുമായാണ് വരിക. വരിയൊപ്പിച്ചു, നിന്നിടത്ത് തന്നെ കുത്തിയിരുന്ന്,സാമ്പാറിൽ മുക്കി ഇഡ്ഡലി തിന്നുന്നതും,തൈര് സാദം കുഴയ്ക്കുന്നതും കാണാം.ആശുപത്രിക്കെട്ടിടത്തിന്റെ മൂലകളിലൊക്കെ വെന്ത പരിപ്പിന്റെയും,കായത്തിന്റെയും മണം നിറയും. ഇറക്കം കൂടിയ, മുഷിഞ്ഞ ഷർട്ടും ട്രൗസറും ഇട്ട കുട്ടികൾ കയ്യിലെ പ്ലാസ്റ്റിക് പന്ത് എറിഞ്ഞുകൊണ്ടോ, വായിലൊരു കരിമ്പിൻ കഷ്ണം ചവച്ചു കൊണ്ടോ തലങ്ങും,വിലങ്ങും ഓടുന്നത് കാണാം. ആകെ ബഹളമയം.ഉച്ച തിരിഞ്ഞു മാത്രമേ അൽപ്പം നിശബ്ദത കടന്നു വരികയുള്ളൂ.
സമയം ഉച്ച പന്ത്രണ്ടു മണിയോടടുത്ത് കാണും. തിളയ്ക്കുന്ന ഉച്ചവെയിൽ.പുറത്തൊരു 'ഷെയർ ഓട്ടോ'യിൽ താങ്ങിപ്പിടിച്ചു കൊണ്ട് വന്ന രോഗിയെ സ്ട്രച്ചറിൽ കിടത്തി അകത്തെത്തിച്ചു. രോഗി അനങ്ങുന്നില്ല.പുറകെ അലമുറയിട്ടു കൊണ്ട് ഒരു സംഘവുമുണ്ട്. കൂട്ടത്തിൽ ഉയരമുള്ള സാരിയുടുത്ത ഒരു സ്ത്രീ 'എൻ പുരുഷൻ...'എന്ന് നിലവിളിച്ചു കൊണ്ട് നെഞ്ചത്തടിച്ചു മുടിയഴിച്ചിട്ടു അലമുറയിടുന്നുണ്ട്.സ്ത്രീയുടെ സാരിത്തുമ്പിൽ, പരിഭ്രാന്തിയോടെ രണ്ടു കുഞ്ഞുങ്ങളും. പാവാടയിട്ട ഏഴു എട്ടു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും,അതിനു തൊട്ടു താഴെ പ്രായമുള്ള ട്രൗസർ മാത്രം ഇട്ട ഒരു ചുരുളൻ മുടിക്കാരൻ ആൺകുട്ടിയും.
നിമിഷ നേരം കൊണ്ട് ഒപിക്കു മുന്നിലെ വരിയെല്ലാം ചിതറി എനിക്ക് വഴിയൊരുക്കി തന്നു. ഞാൻ സ്റ്റെതസ്കോപ്പ് എടുത്ത് സ്ട്രച്ചറിന് നേർക്ക് നടന്നു. രോഗി കണ്ണടച്ച് കിടക്കുകയാണ്,അനക്കമില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ വായയുടെ അരികിൽ നിന്നും നുര വന്നത് കണ്ടു. കൂടെ വന്ന അകമ്പടി സംഘം രോഗി മരിച്ചെന്നു കരുതി നിലവിളിയാണ്. രോഗിയുടെ പൾസ് നോക്കി, ഷുഗർ നോക്കുന്ന 'ജിആർബിഎസ്' മെഷീൻ എടുക്കാൻ വേണ്ടി സിസ്റ്ററെ ഓടിച്ചു വിട്ടു .സൂചി കൊണ്ട് വിരലിൽ കുത്തി, ഒരു തുള്ളി രക്തം മെഷീനിനു കുടിക്കാൻ കൊടുത്തു.രക്തം ഒപ്പിയെടുത്ത ഉടനെ തന്നെ മെഷീൻ കമ്മി (ലോ)കാണിച്ചു ഒച്ച വയ്ക്കാൻ തുടങ്ങി. രക്തക്കുഴൽ കണ്ടു പിടിച്ച്,രണ്ടു കുപ്പി ഗ്ളൂക്കോസ് കയറ്റിയപ്പോഴേക്ക് അനങ്ങാതെ കിടന്നിരുന്ന ആൾ ചാടി എണീറ്റ് ഉഷാറായി.
'നീങ്ക കടവുൾ താൻ അമ്മാ...'എന്നും പറഞ്ഞു, രോഗിയുടെ അകമ്പടി സംഘം നിലത്ത് എന്റെ കാലിനരികിലേക്ക് ഒറ്റ വീഴ്ച. കട്ടിലിൽ പിടിച്ചു നിന്നതുകൊണ്ട് പുറകിലേക്ക് മറിഞ്ഞു വീണില്ല. അഡ്മിഷൻ കേസ് ഷീറ്റ് എഴുതി വച്ചു, ഞാൻ ഒപിയിലേക്ക് രക്ഷപ്പെട്ടു.ഒപി തീർന്നിട്ടും,ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് വിദ്യാർത്ഥികൾ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു.
'അല്ല ഡോക്ടറേ,ഈ ഹൈപോഗ്ലൈസെമിയ
'അതെ..നേരത്തെ വന്ന കേസ് അല്ലെ?മുരുകൻ എന്ന് പേരുള്ള,ബോധമില്ലാതെ വന്ന പേഷ്യന്റ്.ഹൈപോഗ്ലൈസെമിയ തന്നെ.രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് വല്ലാതെ കുറഞ്ഞു പോയി.അതിന്റെ ഭാഗമായാണ് അപസ്മാരവും,വായിൽ നിന്ന് നുരയും പതയും,ബോധക്ഷയവും ഒക്കെ ഉണ്ടായത്.മുരുകനെ പോലെയുള്ള മദ്യപാനികളിൽ ഷുഗർ കുറയാനുള്ള സാധ്യതയും അപകടവും കൂടുതലാണ്.'
ഒപിയിലെ ചർച്ച അങ്ങനെ ഹൈപോഗ്ലൈസീമിയയിലേക്ക് നീണ്ടു പോയി. ഹൈപോഗ്ലൈസെമിയ എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു പോവുന്ന അവസ്ഥ എന്ന് ലളിതവൽക്കരിച്ച് വേണേൽ പറയാം.പ്രമേഹരോഗികളിൽ (പ്രത്യേകിച്ച് ഇൻസുലിനും,സൾഫോനൈൽ യൂറിയ,മെറ്റഫോമിൻ തുടങ്ങിയ പ്രമേഹ ഗുളികകളും ഉപയോഗിക്കുന്നവരിൽ) ആണ് ഹൈപോഗ്ലൈസെമിയ കൂടുതലായും കണ്ടു വരുന്നത്.മരുന്ന് ഉപയോഗിക്കുന്ന രീതിയിലെയും അളവിലെയും അപാകതകളാണ് പലപ്പോഴും വില്ലനായി എത്തുന്നത്.
പ്രമേഹ രോഗികളല്ലാത്തവർക്കും ഹൈപോഗ്ലൈസെമിയ സംഭവിക്കാം.ഇതിനെ സ്പോൻടെനിയസ് ഹൈപോഗ്ലൈസെമിയ എന്ന് വിളിക്കുന്നു.
മദ്യപാനികളിൽ ഇതുണ്ടാവാം, എന്നാൽ ആരോഗ്യവാന്മാരായ കുഞ്ഞുങ്ങളിൽ പോലും കുറെ നേരത്തേക്ക് ഭക്ഷണം കഴിക്കാതിരുന്നാൽ കൂടെ ഹൈപോഗ്ലൈസെമിയ ഉണ്ടാകാം.
ദഹനവ്യവസ്ഥയെ ബാധിക്കുന്ന അസുഖമുള്ളവർ(ഉദാ:സീലിയക്ഡിസീസ്),അന്ധസ്രാവീ ഗ്രന്ഥിക്ക് അസുഖം ബാധിച്ചവർ(ഉദാ:അഡിസൺസ് ഡിസീസ്, മുലയൂട്ടുന്നതിലൂടെ പ്രമേഹ രോഗമുള്ള അമ്മമാരിൽ ,വൃക്ക രോഗങ്ങൾ,കരൾ രോഗങ്ങൾ,കടുത്ത അണുബാധ ,തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ അപാകതകൾ എന്നിവയാണ് ഹൈപോഗ്ലൈസെമിയ വരാനുള്ള മറ്റു കാരണങ്ങൾ.ക്ഷീണം,വിറയൽ,തലവേദന,ഹൃദയമിടിപ്പ് കൂടൽ,വിയർപ്പ്,ബലക്കുറവ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.കുറേക്കൂടെ ഗുരുതരാവസ്ഥയിൽ അപസ്മാരം,ബോധക്ഷയം തുടങ്ങിയവ ഉണ്ടാകുന്നു.അത് ചിലപ്പോൾ രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാം.
ഹൈപോഗ്ലൈസെമിയയുടെ പ്രധാന പ്രശനം അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നു എന്നുള്ളതാണ്.ഈ സമയനഷ്ടം കൊണ്ട്,തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഗ്ലുക്കോസിന്റെ അളവിൽ കുറവ് വരുന്നു.ഈ ഘട്ടത്തിലാണ് വിഭ്രാന്തി,മയക്കം,സംസാരിക്കാനുള്ള ബുദ്ധിമുട്ട്,ചെയ്യുന്ന പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക,വസ്തുതകൾ കൂട്ടിച്ചേർക്കാൻ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ രോഗി കാണിക്കുന്നത്.
നാഡീവ്യവസ്ഥ,ഹൃദയം,കണ്ണ്-ഇവയാണ് ഹൈപോഗ്ലൈസെമിയ കാരണം ഏറ്റവും കൂടുതൽ പ്രശ്നബാധിതരാവുന്നവ.പഞ്ചസാരയുടെയും,അന്നജത്തിന്റെ അംശം കൂടുതലുള്ള ഭക്ഷണം ഉപയോഗിച്ചു ഹൈപോഗ്ലൈസെമിയ താതത്സമയം ഒരളവു വരെ പരിഹരിക്കാം.ഹൈപോഗ്ലൈസെമിയ സംഭവിക്കുന്നത് ആശുപത്രിയിൽ വെച്ച് അല്ലാത്തപ്പോൾ ഉടനടി ചെയ്യാൻ പറ്റുന്ന കാര്യം പഞ്ചസാരയുടെയും,അന്നജത്തിന്റെയും അംശം കൂടുതൽ ഉള്ള ഭക്ഷണം നൽകുക എന്നുള്ളതാണ്.
10-20 ഗ്രാം അന്നജം കൊണ്ട്,രക്തത്തിലെ പഞ്ചസാരയുടെ അളവ്വ് പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും. 4-5 ഔൺസ് 100-120മില്ലി)പഴച്ചാറ്കൊണ്ട് ഈ അളവിലുള്ള ഗ്ളൂക്കോസ് ശരീരത്തിന് ലഭിക്കും. 'അമേരിക്കൻ ഡയബെറ്റ് അസോസിയേഷൻ ' പറയുന്നത്,ഹൈപോഗ്ലൈസെമിയ കേസുകളിൽ 15 ഗ്രാം അന്നജം നൽകി,15 മിനുറ്റ് കാത്തിരിക്കുക എന്നാണ്.ഇതിനവർ വിളിക്കുന്ന പേര് 'റൂൾ ഓഫ് ഫിഫ്റ്റീൻ എന്നാണ്.
അബോധാവസ്ഥയിൽ ഉള്ള രോഗികളിൽ വായിലൂടെയുള്ള ചികിത്സ സാധ്യമല്ല.അവർക്കു ശരീരത്തിൽ ഗ്ളൂക്കോസ് കുത്തിവയ്ക്കേണ്ടി വരും.രോഗിയുടെ പ്രായത്തിനും,രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനും അനുസരിച്ച് ,വിവിധ അനുപാതത്തിലുള്ള ഡെക്സ്ട്രോസ് ദ്രാവകമാണ് സാധാരണയായി നൽകാറുള്ളത്.കൂടാതെ ചില സന്ദർഭങ്ങളിൽ മസിൽ വഴിയുള്ള ഗ്ളൂക്കഗോൺ ഇഞ്ചക്ഷനുകളും നൽകാറുണ്ട്.
ഒപി പൂട്ടി ഞങ്ങളിറങ്ങി ക്വാർട്ടേഴ്സിന് നേർക്ക് നടന്നു...ഹൈപോഗ്ലൈസെമിയയെക്കുറിച്ചു ഓർത്തു കിടന്നതിനാലാവണം ഉറക്കത്തിലും,സ്വപ്നങ്ങളിലും ജെയിംസ് കോളിപ്പും, ഫ്രഡറിക് ബാന്റിങ്ങും വന്നെത്തി നോക്കി കഥ പറഞ്ഞു പോയി.ഇൻസുലിൻ ഉപയോഗിച്ചു മുയലുകളിൽ പരീക്ഷണം നടത്തവേയാണ് അവർ രണ്ടു പേരും ഹൈപോഗ്ലൈസെമിയ കണ്ടെത്തിയത്.അധികഡോസ് ഇൻസുലിൻ കുത്തിവയ്ക്കപ്പെട്ട എലികൾ തലകറങ്ങി വീഴുകയും,മരിക്കുകയും ചെയ്തതാണ് ഹൈപോഗ്ലൈസെമിയിലേക്ക് അവരെ കൊണ്ടെത്തിച്ചത്.
പിറ്റേന്നു രാവിലെ ക്വാർട്ടേർസിന്റെ വാതിൽ തുറന്നപ്പോൾ ആദ്യം കണ്ടത് വലിയൊരു കെട്ട് കരിമ്പും, അതിനു പുറകിലായ് വരിവരിയായ് കൂടകളിൽ പേരക്കയും,മാങ്ങയും,വാഴക്കൂമ്പും ഒക്കെയായിരുന്നു.
മരിച്ച ആളെ ജീവിപ്പിച്ച ഡോക്ടർ ദൈവത്തെ കാണാൻ രാവിലെ തന്നെ ആരാധകരാണല്ലോ'. എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് സഹമുറിയന്മാർ വരാന്തയിലേക്ക് വന്നു. തലേ ദിവസത്തെ രോഗിയുടെ ബന്ധുക്കളായിരുന്നു മുറ്റം നിറയെ. മുതുകു വളച്ച്, കൈകൂപ്പി നിൽക്കുന്ന പാവങ്ങളെ കണ്ടപ്പോ അകത്ത് കയറി ഒളിക്കാനാണ് തോന്നിയത്. രകതത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണെന്നും, അത് ഗ്ലൂക്കോസ് കൊടുത്തപ്പോൾ ശരിയായതാണെന്നും പലവട്ടം ആവർത്തിച്ച് പറഞ്ഞിട്ടും, അവരുടെ കണ്ണുകളിലെ തിളക്കത്തിനും അത്ഭുതത്തിനും കുറവുണ്ടായിരുന്നില്ല. ആശ്വാസങ്ങളെല്ലാം അവർക്ക് ദൈവത്തിന്റെ അംശങ്ങളായിരുന്നു. അത് ഡോക്ടറായാലും, മരുന്നായാലും, ഭക്ഷണമായാലും, കള്ളായാലും, തീയായാലും.
ഡോ:ശബ്ന.എസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്