പ്രിയപ്പെട്ട വിമൽ, താങ്കൾ എന്തിനിതു ചെയ്തു!
കാഞ്ചനമാലയെയും മൊയ്തീനെയും അനശ്വരരാക്കിയ ഹ്രസ്വചിത്രം ചെയ്തയാളാണ് ആർ.എസ്. വിമൽ. 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന കരുണ നിറഞ്ഞ ടൈറ്റിൽ മുതൽ, സർവ്വാംഗം കലാനുഭവത്തിന്റെ സൗമ്യമായ ശക്തിയും സൗന്ദര്യവും നിറച്ചുവച്ചതാണ് ഇരുപതു മിനിറ്റുമാത്രം ദൈർഘ്യമുള്ള ആ ചിത്രം.
നാലഞ്ചു വർഷം മുമ്പാണ് ഞാനാ ചിത്രം കണ്ടത്. പിന്നീടെന്നോ ആ കഥ തീയേറ്ററിൽ ഓടിക്കുന്ന കഥാചിത്രമാക്കുന്നു എന്ന് ആദ്യം കേട്ടപ്പോൾത്തന്നെ എന്റെ മനസ്സ് ഒന്നു പിടഞ്ഞു. 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന ആ കൊച്ചുസിനിമ അത്രമാത്രം എന്നെ സ്വാധീനിച്ചിരുന്നു. എന്നാൽ, ഇത് എന്റെ മാത്രം നോൾസ്റ്റാൾജിക്കായ ഒരു വികാരമായിരുന്നില്ല. അതിനു തെളിവുകൾ ധാരാളമുണ്ട്. ഹ്രസ്വചിത്രങ്ങളുടെ മത്സരങ്ങളിലെല്ലാംതന്നെ അവാർഡ് നേടുകയും സ്വാഭാവികമായും സംവിധായകനായ വിമൽ ഏറെ പ്രശസ്തനാകുകയും ചെയ്തുകൊണ്ടിരുന്നു.
എന്റെ നേരിട്ടുള്ള അനുഭവം ഇതാണ്: ഹ്രസ്വചിത്രങ്ങളുടെ ഒരു മത്സരവേദിയിൽ ജഡ്ജുമാരിൽ ഒരാളായിട്ടാണ് ഞാനീ ചിത്രം കാണുന്നത്. കുറെയേറെ നല്ല ചിത്രങ്ങൾ ആ മേളയിൽ മത്സരിക്കാനെത്തിയിരുന്നു. ശ്രീപാർവ്വതിയുടെയും ഉണ്ണിയുടെയും ഓൺലൈൻ മാഗസിനായ 'കണിക്കൊന്ന'യുടെ വാർഷികാഘോഷ പരിപാടിയായി, കൂത്താട്ടുകുളത്ത് സി.ജെ. സ്മാരകഹാളിലായിരുന്നു മത്സരം. രണ്ടായിരത്തിപത്തിൽ.
യഥാർത്ഥത്തിൽ നടന്ന ഒരു പ്രണയകഥയിലെ ദുരന്തനായികയെ വച്ചു ചെയ്ത, ഡോക്യുമെന്ററി സ്വഭാവത്തിലുള്ള ഒരു ചിത്രവും അക്കൂടെയുണ്ടെന്നറിഞ്ഞപ്പോൾ, മിക്കവാറും അതൊരു മുഷിപ്പൻ ചിത്രമായിരിക്കും എന്നേ കരുതിയുള്ളു. മൂന്നു-നാലു ഭേദപ്പെട്ട ചിത്രങ്ങൾക്കുശേഷമാണ് 'ജലംകൊണ്ടു മുറിവേറ്റവൾ' പ്രദർശിപ്പിച്ചത്. ചിത്രം കണ്ടുതുടങ്ങിയതോടെ, മോശമായിരിക്കും എന്ന ചിന്തയ്ക്കു പകരം മറ്റൊരു ആശങ്കയാണ് എന്നെ പിടികൂടിയത്! ജഡ്ജസിൽ ഒരാൾ വളരെ പ്രശസ്തനും മുഖ്യധാരാ സിനിമയിൽ പല കർതൃത്വങ്ങളുമുള്ള ആളുമാണ്. കൂടാതെ, സാക്ഷാൽ മാധവിക്കുട്ടിയുടെ കഥയെ അടിസ്ഥാനമാക്കി എടുത്ത, പകിട്ടും, കൂടിയ സാങ്കേതിക മേന്മയുമൊക്കെയുള്ള ചിത്രവും മത്സരത്തിനുണ്ടായിരുന്നു. സ്വാഭാവികമായും ആ ജഡ്ജ് 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന പാവം സിനിമയെ കൈവെടിഞ്ഞ് മേൽപറഞ്ഞ തരത്തിലുള്ള ഏതെങ്കിലും ചിത്രത്തിന് കൂടുതൽ മാർക്കിട്ട് അട്ടിമറി നടത്തുമോയെന്ന പേടിയായിരുന്നു എനിക്ക്. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. ജഡ്ജസ് എല്ലാവരും നല്ല മാർജിനോടുകൂടിയാണ് 'ജലംകൊണ്ടു മുറിവേറ്റവൾ'ക്ക് ഏറ്റവും കൂടിയ മാർക്കിട്ടത്!ലാളിത്യത്തിനും കലയിലെ ആത്മാർത്ഥതയ്ക്കും ഇത്രമാത്രം വശീകരണശക്തിയുണ്ടെന്ന് ഈ ചിത്രം കാണുംവരെ നമുക്കു ബോധ്യം വരില്ല. ഒരു കൊച്ചു വള്ളവും പുഴയും അതിന്റെ മാറിൽ പെയ്യുന്ന മഴയും പുഴക്കരയിലും പടവുകളിലും വള്ളത്തിലും, മുറിയിൽ മൊയ്തീന്റെ ചിത്രത്തിനു താഴെയും ഇരിക്കുന്ന കാഞ്ചനമാലയും മാത്രമേയുള്ള ഈ ചിത്രത്തിന്റെ രംഗങ്ങളിൽ.ലാളിത്യത്തിനും കലയിലെ ആത്മാർത്ഥതയ്ക്കും ഇത്രമാത്രം വശീകരണശക്തിയുണ്ടെന്ന് ഈ ചിത്രം കാണുംവരെ നമുക്കു ബോധ്യം വരില്ല. ഒരു കൊച്ചു വള്ളവും പുഴയും അതിന്റെ മാറിൽ പെയ്യുന്ന മഴയും പുഴക്കരയിലും പടവുകളിലും വള്ളത്തിലും, മുറിയിൽ മൊയ്തീന്റെ ചിത്രത്തിനു താഴെയും ഇരിക്കുന്ന കാഞ്ചനമാലയും മാത്രമേയുള്ള ഈ ചിത്രത്തിന്റെ രംഗങ്ങളിൽ.
മന്ദ്രസ്ഥായിയിൽ കാഞ്ചനമാല സംസാരിക്കുന്നു. തന്റെയും മൊയ്തീന്റെയും കഥ അവിടവിടെ നിന്നു പറയുന്നു. ഇടയ്ക്ക് കമന്റേറ്റർ ഹൃദയത്തിന്റെ ഭാഷയിലുള്ള ചെറിയ വിവരണംകൊണ്ടു കഥ പൂരിപ്പിക്കുന്നുണ്ട്. മൊയ്തീന്റെ സഹോദരൻ, കസിൻ സഹോദരി, ഒരു അദ്ധ്യാപകൻ ഇവരുടെ നുറുങ്ങ് ഓർമ്മകളുടെ സാക്ഷ്യവും മൊയ്തീന്റെ അപകടമരണത്തിന്റെ 'മാതൃഭൂമി' പത്രവാർത്തയും. ഇവയ്ക്കപ്പുറം, ദൃശ്യങ്ങളുടെയോ, ശബ്ദങ്ങളുടെയോ പ്രകടനപരതകളൊട്ടുമില്ല.
വള്ളത്തിലും പുഴക്കരയിലും വീട്ടിലുമുള്ള കാഞ്ചനമാലയുടെ ദൃശ്യങ്ങൾ അല്പംപോലും നീണ്ടുപോകാതെ, ഒട്ടും മുഷിപ്പിക്കാതെ മാറിമാറി വരുന്നു. ഏറ്റവും സൗമ്യമായി പതിഞ്ഞ ശബ്ദത്തിൽ വയലിൻ കേൾക്കാം. വയലിന്റെ തന്ത്രികൾ പ്രേക്ഷകമനസ്സിൽ വേദന കോറിയിടുന്നു. കാഞ്ചനമാലയുടെ പറച്ചിലിനേക്കാൾ താഴ്മയിൽ, അവരുടെ വാക്കുകളുടെ ഇടവേളയിൽ, കഥയിലെ മൊയ്തീന്റെയും കാഞ്ചനയുടെയും വിരഹവും ദുഃഖവും പരാതികളും പറഞ്ഞുകൊണ്ട് വയലിൻ സംഗീതം അനുവാദം ചോദിക്കാതെ നമ്മുടെ സികരളിലും തലച്ചോറിലും ഹൃദയത്തിലും കയറി നടക്കുന്നു. കാഞ്ചനയുടെ പരിഭവങ്ങളെല്ലാം വയലിന്റെ ഹൃദയത്തിനറിയാം! ഇടയ്ക്കൊക്കെ ഈ സംഗീതദൗത്യം നിർവ്വഹിക്കുന്നത് പുല്ലാങ്കുഴലാണെന്നു തോന്നുന്നു. അരവിന്ദന്റെ 'പോക്കുവെയിൽ' സിനിമയിലെ പശ്ചാത്തല സംഗീതം ഓർത്തുപോകും.
അത്രയൊന്നും സുന്ദരിയല്ലാത്ത, മദ്ധ്യവയസ്സുപോലും കഴിഞ്ഞുപോയ, 'കാഞ്ചനേടത്തി' എന്ന് ആദരപൂർവ്വം എല്ലാവരും വിളിക്കുന്ന സ്ത്രീ ഈ ഹ്രസ്വചിത്രത്തിലെ നായികയായി നമ്മുടെ ഹൃദയവികാരങ്ങളുടെമേൽ വിജയം നേടിയെടുക്കുന്നത് എങ്ങനെയാണ്? തന്റെ ഇരട്ടദുരന്തത്തിന്റെ കഥ പറയുന്ന കാഞ്ചനമാല ഒരിക്കൽപോലും തേങ്ങിക്കരയുന്നില്ല. ചവർപ്പു നിറഞ്ഞ ഒരു മന്ദഹാസം പോലുമുണ്ട്, ചിലയവസരങ്ങളിൽ അവരുടെ മുഖത്ത്. കാഞ്ചനമാലയുടെ മുഖത്തെ സ്ഥായിയായ രസം ഒരു പ്രധാന ഘടകമാണെന്നു തോന്നുന്നു. എല്ലാ രസങ്ങൾക്കും അപ്പുറമുള്ള 'ശാന്ത'മാണ് ആ രസം. അപാരമായ ശാന്തം!
വിജാതീയനായ മൊയ്തീനോടു തോന്നിയ പ്രണയത്തിന്റെ പേരിലുള്ള 25 വർഷത്തെ വീട്ടുതടങ്കൽ. ആ വിരഹപ്രണയത്തിനൊടുവിൽ, തന്റെ കാമുകനെ വിധി തട്ടിയെടുത്തു കൊണ്ടുപോയശേഷവും, ശേഷിക്കുന്ന ആയുസ്സു മുഴുവൻ ശമനമില്ലാത്ത ദുഃഖം അനുഭവിക്കേണ്ടിയിരിക്കുന്ന, ആത്മഹത്യാ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് സ്വാഭാവിക മരണംവരെ ജീവിക്കാൻ വിധിക്കപ്പെട്ട ഈ സ്ത്രീ, കണ്ണീരോ നിത്യനിരാശയോ പ്രകടിപ്പിക്കാതെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ക്രഡിറ്റ് തീർച്ചയായും സംവിധായകനുംകൂടി അവകാശപ്പെട്ടതാണ്. ഇങ്ങനെയൊണ് തന്റെ കഥാനായിക വേണ്ടത് എന്നുള്ള സംവിധായകന്റെ കലാപരമായ കാഴ്ചപ്പാടാണല്ലോ നിർണ്ണായകമായ കാര്യം.ഈ ചിത്രത്തിനു സംവിധായകൻ നൽകിയിരിക്കുന്ന പതിഞ്ഞ വേഗം ഒരു പ്രധാന ഘടകം തന്നെയാണ്. മഴയുടെ താളവും, ഹൃദയത്തിൽ മുറിവേറ്റവളുടെ വാക്കുകളും, ഒരിക്കലും എത്തിച്ചേരില്ലെന്നു തോന്നിക്കുന്ന അവരുടെ നടത്തവും എല്ലാം ഒരേ വിളംബകാലത്തിലുള്ളതാണ്.ഈ ചിത്രത്തിനു സംവിധായകൻ നൽകിയിരിക്കുന്ന പതിഞ്ഞ വേഗം ഒരു പ്രധാന ഘടകം തന്നെയാണ്. മഴയുടെ താളവും, ഹൃദയത്തിൽ മുറിവേറ്റവളുടെ വാക്കുകളും, ഒരിക്കലും എത്തിച്ചേരില്ലെന്നു തോന്നിക്കുന്ന അവരുടെ നടത്തവും എല്ലാം ഒരേ വിളംബകാലത്തിലുള്ളതാണ്.
പ്രതാപശാലിയായ, കാഞ്ചനയുടെ അച്ഛൻ പണികഴിപ്പിച്ച സ്കൂളിൽ സഹപാഠികളായിരുന്ന മൊയ്തീനും കാഞ്ചനയും തമ്മിൽ വളരെ സാവകാശത്തിൽ വളർന്നു വന്ന പ്രണയം. കാഞ്ചനമാല ദൂരെ പട്ടണത്തിൽ, ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ തുടങ്ങുന്നതോടെയാണ് പ്രണയം പ്രകടവും ശത്കവുമാകുന്നത്. പേരു വെളിപ്പെടുത്താതെ 'വാഴക്കുല' എന്ന കാവ്യപുസ്തകവും മറ്റൊരു ബുക്ലറ്റുമൊക്ക അയച്ചുകൊടുക്കുന്നു. കാഞ്ചനയ്ക്ക് ആളെ മനസ്സിലായി. ഒന്നോ രണ്ടോ വട്ടം കോമ്പൗണ്ടിനു പുറത്തുവച്ചു സംസാരിച്ചു. കത്തുകളയയ്ക്കാൻ തുടങ്ങി. താമസിച്ചില്ല ''കത്തുകൾ പിടിക്കപ്പെട്ടു. അറസ്റ്റ്, വീട്ടുതടങ്കൽ, 25 വർഷം, തല്ല്, കുത്ത്- മർദ്ദനങ്ങൾ. പത്തു വർഷത്തേയ്ക്കു തമ്മിൽ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. എങ്കിലും കോഡുഭാഷയിൽ കത്തുകളയച്ചിരുന്നു....''
കാഞ്ചനയുടെ നാലഞ്ചു സഹോദരിമാരുടെ വിവാഹം കഴിയാൻവേണ്ടി, കുടുംബത്തിനു പേരുദോഷമുണ്ടാകാതിരിക്കാൻവേണ്ടി, കാഞ്ചന ആവശ്യപ്പെട്ടതനുസരിച്ചാണ് അത്രയും വർഷം കാത്തിരുന്നത്. ഒരു പ്രാവശ്യം മൊയ്തീനെ ബാപ്പ കുത്തി മുറിവേല്പിച്ചു. എന്നാൽ തന്നെ ആരും കുത്തിയില്ലെന്നാണ് കോടതിയിൽ മൊയ്തീൻ മൊഴിപറഞ്ഞത്.
ഇരു സമുദായങ്ങളുടെയും ശത്രുതയും എതിർപ്പും മുനയൊടിഞ്ഞുപോയി. കാഞ്ചന മൊയ്തീന്റേതെന്നും മൊയ്തീൻ കാഞ്ചനയുടേതെന്നും സമൂഹവും ഇരു കുടുംബക്കാരും ഏതാണ്ട് അംഗീകരിച്ചു കഴിഞ്ഞാണ്, ''25 വർഷത്തെ ഏകാന്തതടവിനുശേഷം ഒരിക്കൽ തെയ്യത്തുംകടവിൽ വച്ചു കണ്ടുമുട്ടി. പത്തു വർഷത്തിനുശേഷം ആദ്യമായി സംസാരിക്കുകയും ചെയ്ത് അധികം വൈകാതെയാണ് അതേ കടവിലുണ്ടായ തോണിയപകടത്തിൽ മൊയ്തീൻ മരിച്ചത്... മൊയ്തീൻ ഇല്ലാതായെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല..... ആത്മഹത്യയ്ക്കു പലവട്ടം ഞാൻ ശ്രമിച്ചു. വീട്ടുകാരുടെ ശക്തമായ കാവലുണ്ടായിരുന്നു. പിന്നെ, പട്ടിണികിടന്നു മരിക്കാമെന്നു തീരുമാനിച്ചു. ആശുപത്രിയിലും, മരിക്കണമെന്ന തീരുമാനത്തിൽ തന്നെയായിരുന്നു... ജീവൻ പോകും എന്ന സ്ഥിതി. മരുന്നു കഴിക്കില്ല. പുഴയിലെ വെള്ളം കൊണ്ടുവരുകയാണെങ്കിൽ കുടിക്കാമെന്നു പറഞ്ഞു. മൊയ്തീനെ കൊന്ന വെള്ളം കുടിച്ചു മരിക്കാൻവേണ്ടിയായിരുന്നു.... വെള്ളം കൊണ്ടുവന്നു കുടിച്ചു. മരിക്കാതെ കിടന്നു. മൊയ്തീന്റെ ഉമ്മ നിർബന്ധപൂർവ്വം അവരുടെ വീട്ടിലേക്ക് മരുമകളായി വിളിച്ചു..... കൂട്ടിക്കൊണ്ടുപോയി''
ഉമ്മയുടെ നിർബന്ധപ്രകാരം കാഞ്ചനതന്നെ മൊയ്തീന്റെ സ്മാരകശില പണിയിക്കാൻ മുൻകൈയെടുത്തു. മൊയ്തീൻ നടത്തിയിരുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയാണിപ്പോൾ - മൊയ്തീന്റെ 'വിധവ' എന്ന സങ്കല്പത്തിൽതന്നെ.
മൊയ്തീന്റെ അനുജൻ പറയുന്നു ''.....ഭാര്യാഭർതൃബന്ധത്തെക്കാളൊക്കെ അപ്പുറമുള്ള ഒരു സ്നേഹമായിരുന്നു അവരു തമ്മിൽ....''
കാഞ്ചനേടത്തി പറയുന്നു, ''സതി, ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഓർക്കുകയാണ്.... ഇഷ്ടപ്പെട്ടവരുടെ ചിതയിൽ ചാടി മരിക്കുക എന്ന ഭാഗ്യം....''
പുഴയിലൂടെ, അപകടമുണ്ടായ അതേ തോണിയിൽ കയറി അതേ കടവിലൂടെ കാഞ്ചനമാല ഇപ്പോഴും യാത്ര ചെയ്യാറുണ്ട്.... കടവിന്റെ പടവുകളിൽ പോയി ഇരിക്കാറുമുണ്ട്, മഴ നനയാറുണ്ട, ഏതെങ്കിലും ഒരു ചുഴിയിൽ നിന്ന് മൊയ്തീൻ കയറി വന്നാലോ! 1982 മുതൽ കാഞ്ചന കാത്തിരിക്കുന്നു!
ചിത്രം അവസാനിക്കുമ്പോൾ കാഞ്ചനയുടെ ദൃശ്യങ്ങളുടെയും ടൈറ്റിലിന്റെയുമൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ''ചൂടാതെ പോയി നിനക്കായി ഞാൻ, ചോരചാറിച്ചുവപ്പിച്ചൊരെൻ പനീർ പൂവുകൾ....'' എന്നു തുടങ്ങുന്ന കവിത കേൾക്കാം. ഈ കവിത ഇവിടെ ചേർക്കാൻ തിരഞ്ഞെടുത്ത സംവിധായകനെ നമിക്കണം. 'അറുക്കും കണ്ഠത്തിൻ കരച്ചിൽ ശബ്ദത്തിൽ' തന്റെ കവിത ചൊല്ലിയ ചുള്ളിക്കാടിനോടു കൃതജ്ഞതയും പറയണം.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും ദുരന്തപ്രണയത്തിന്റെ സ്മാരകമായി വിമൽ സൃഷ്ടിച്ച 'താജ്മഹൽ' ആണ് 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന ഹ്രസ്വചിത്രം!'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന താജ്മഹൽ തീർത്ത അതേ സംവിധായകനാണല്ലോ 'എന്നു നിന്റെ മൊയ്തീൻ' എന്ന കോലംകെട്ട കൂറ്റൻ കോൺക്രീറ്റുകൂടാരം പണിത് പ്രൗഡിയുടെ പളപളപ്പ് പൂശിക്കാണിക്കുന്നത് എന്നോർക്കുമ്പോൾ ദുഃഖത്തോടൊപ്പം അമ്പരപ്പും തോന്നുന്നു! പ്രശസ്ത താരങ്ങളെ വച്ച് പണം മുടക്കി ഒരു മുഴുനീള കഥാചിത്രം ചെയ്യുമ്പോൾ വേണ്ടിവരുന്ന വിട്ടുവീഴ്ചകളോ കൂട്ടിച്ചേർക്കലുകളോ ഒന്നുമല്ല ഇവിടെ സംഭവിച്ചിരിക്കുന്നത്.'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന താജ്മഹൽ തീർത്ത അതേ സംവിധായകനാണല്ലോ 'എന്നു നിന്റെ മൊയ്തീൻ' എന്ന കോലംകെട്ട കൂറ്റൻ കോൺക്രീറ്റുകൂടാരം പണിത് പ്രൗഡിയുടെ പളപളപ്പ് പൂശിക്കാണിക്കുന്നത് എന്നോർക്കുമ്പോൾ ദുഃഖത്തോടൊപ്പം അമ്പരപ്പും തോന്നുന്നു! പ്രശസ്ത താരങ്ങളെ വച്ച് പണം മുടക്കി ഒരു മുഴുനീള കഥാചിത്രം ചെയ്യുമ്പോൾ വേണ്ടിവരുന്ന വിട്ടുവീഴ്ചകളോ കൂട്ടിച്ചേർക്കലുകളോ ഒന്നുമല്ല ഇവിടെ സംഭവിച്ചിരിക്കുന്നത്. സംവിധാനയകനായ വിമൽ തന്റെ കലാഹൃദയം മാത്രമല്ല തലച്ചോറും ആർക്കോ തീറെഴുതിക്കൊടുത്ത് സൃഷ്ടിച്ചെടുത്ത ചിത്രമാണ് ''എന്നു നിന്റെ മൊയ്തീൻ''. എവിടെയും കിട്ടുന്നതും തറനിലവാരത്തിലുള്ളതുമായ കോമാളിത്തങ്ങളും അയുക്തികതയും വൈരുദ്ധ്യവും തോന്നുന്ന രംഗങ്ങളുംകൊണ്ടു നിറഞ്ഞതാണ് ഈ ചിത്രം, എന്നതാണു സത്യം!
വിമൽതന്നെ ചെയ്ത ഹ്രസ്വചിത്രത്തിന്റെ അതേ സ്ക്രിപ്റ്റ് വച്ച് ഇതേ താരങ്ങളെക്കൊണ്ട് സിനിമയെടുത്താൽ മതിയായിരുന്നു. അതിൽ കാഞ്ചന പറയുന്ന വാക്കുകളും കമന്ററിയും സാക്ഷ്യങ്ങളും ദൃശ്യവല്ക്കരിച്ചാൽ മാത്രം മതിയായിരുന്നു, ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ളതും ആളുകൾ നെഞ്ചേറ്റുന്നതുമായ ഒരു ചിത്രമുണ്ടാകാൻ.
അതിപ്രശസ്തരായ താരങ്ങളെ വച്ചുതന്നെ, ജാഡയും അനാവശ്യമായ പ്രൗഡിയും കാട്ടാതെ ഇറക്കിയിട്ടുള്ള ചിത്രങ്ങളും ജനപ്രീതി നേടുകയും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്ത ചരിത്രം മലയാളസിനിമയിൽത്തന്നെയുണ്ട്. കാൽനൂറ്റാണ്ടിനു ശേഷവും മലയാളിയുടെ മനസ്സിൽ നിന്നു മായാത്ത 'ഭാർഗ്ഗവിനിലയവും' 'ഇരുട്ടിന്റെ ആത്മാവും' തുടങ്ങി അത്തരം ചിത്രങ്ങൾ അനേകമുണ്ട്.
ചിത്രത്തിന്റെ തുടക്കം തന്നെ 'യോദ്ധാ' പോലുള്ള പല ചിത്രങ്ങളിലെയും രംഗങ്ങൾ ചെടിപ്പോടെ ഓർമ്മിപ്പിക്കും. കാഞ്ചനയുടെ അമ്മാവന്മാർ മച്ചിൻപുറത്തുള്ള മുറിയിൽ അടച്ചുപൂട്ടുകയും ക്രൂരമായ മർദ്ദനം ഏല്പിക്കുകയും ചെയ്യുന്നു എന്നു ഭാവിക്കുമ്പോഴും മച്ചിന്റെ വരാന്തയിൽ ഇരുന്ന് നാട്ടിൽ മൊയ്തീൻ നടത്തുന്ന കോമാളിത്തരങ്ങൾ-നാടകം, മൈക്ക് അനൗൺസ്മെന്റ് തുടങ്ങിയവയെല്ലാം- കണ്ടും കേട്ടും ആസ്വദിക്കുകയാണു കാഞ്ചനമാല. യഥാർത്ഥത്തിൽ കാഞ്ചനമാലയും മൊയ്തീനും അനുഭവിച്ച വിരഹത്തിന്റെ ഒരു ചെറുപ്രതീതിപോലും 'എന്നു നിന്റെ മൊയ്തീ'നിൽ ഒരു രംഗത്തുപോലും കാണുന്നില്ല. ഹ്രസ്വചിത്രത്തിലെ കമന്ററിയുടെയോ കാഞ്ചനേടത്തിയുടെ ഒരു വാക്യത്തിന്റെയോ വൈകാരികാനുഭവം ഈ വൻചിത്രം മുഴുവൻ തിരഞ്ഞാലും കണ്ടുകിട്ടുകയില്ല.
കാഞ്ചനയുടെയും മൊയ്തീന്റെയും തറവാടുകളുടെ പ്രൗഡി ബോധ്യപ്പെടുത്താൻവേണ്ടി എത്ര പാടുപെടുന്നു സംവിധായകൻ!
എന്നാൽ ബി.പി. മൊയ്തീൻ എന്ന ചരിത്രവ്യക്തിക്ക് മുക്കത്തിലെ സമൂഹത്തിനോടുണ്ടായിരുന്ന ബന്ധമോ അദ്ദേഹം നടത്തിയിരുന്ന പൊതുക്ഷേമപ്രവർത്തനങ്ങളോ ഈ സിനിമയിൽ കാണാനില്ല. ആരംഭത്തിലെ ചെളിയിൽ കുളിച്ച പന്തുകളിയുണ്ട്, ആകെപ്പാടെ! പിന്നെ, സ്പോർട്ട്സ് മാസികയുടെ കാര്യവും പൊലീസ്മർദ്ദനക്കാര്യവുമൊക്കെ മൊയ്തീന് ഒരു ഫ്രോഡിന്റെ സ്വഭാവമാണ് ചാർത്തിക്കൊടുക്കുന്നത്. ഈ സിനിമയുടെ പൊടിപടലം, ആവേശം അടങ്ങുമ്പോൾ മൊയ്തീന്റെ കുടുംബക്കാർ തന്നെ ഇത്തരം സത്യങ്ങൾ തിരിച്ചറിഞ്ഞേക്കും. മരംചുറ്റി പ്രേമത്തേക്കാൾ അസഹ്യമാണ് ഒരു തൂണിന് ഇരുവശത്തുമുള്ള ഇരട്ടപ്രേമം! മൊയ്തീൻ തുടങ്ങിവച്ച സാമൂഹ്യ സേവനസ്ഥാപനങ്ങൾ ഏറ്റെടുത്തു നടത്തിവരികയാണു കാഞ്ചനമാല. ഒരു സാധാരണ ദുരന്തപ്രണയകഥയിലെ നായികയായിട്ടല്ല, വിധിയുടെ ഇരട്ട പ്രഹരമേറ്റിട്ടുപോലും കാഞ്ചനമാല ജീവിക്കുന്നത്. അത്തരം കാര്യങ്ങളൊന്നും സിനിമയിൽ പറയുന്നില്ല എന്ന വിമർശനം ഇപ്പോൾത്തന്നെ ഉയർന്നിട്ടുണ്ട്.മൊയ്തീൻ തുടങ്ങിവച്ച സാമൂഹ്യ സേവനസ്ഥാപനങ്ങൾ ഏറ്റെടുത്തു നടത്തിവരികയാണു കാഞ്ചനമാല. ഒരു സാധാരണ ദുരന്തപ്രണയകഥയിലെ നായികയായിട്ടല്ല, വിധിയുടെ ഇരട്ട പ്രഹരമേറ്റിട്ടുപോലും കാഞ്ചനമാല ജീവിക്കുന്നത്. അത്തരം കാര്യങ്ങളൊന്നും സിനിമയിൽ പറയുന്നില്ല എന്ന വിമർശനം ഇപ്പോൾത്തന്നെ ഉയർന്നിട്ടുണ്ട്.
'എന്നു നിന്റെ മൊയ്തീൻ' എന്ന സിനിമ ചെയ്ത ഏറ്റവും വലിയ കടുംകൈ മേൽപ്പറഞ്ഞതുതന്നെയാണ്. മുക്കത്തെ സമൂഹത്തിന്റെ മനഃസാക്ഷിയിൽനിന്ന് മൊയ്തീനെ പുറത്താക്കി. ബി.പി. മൊയ്തീന്റെ യഥാർത്ഥവ്യക്തിത്വത്തെ പറിച്ചു മാറ്റിയിട്ടാണ്, ഈ സിനിമയിലെ മൊയ്തീനെ സൃഷ്ടിച്ചിരിക്കുന്നത്. കാഞ്ചനയുടെ കാര്യത്തിലും ഇതുതന്നെ ചെയ്തു. അങ്ങനെ കാഞ്ചനമാല മൊയ്തീൻ പ്രണയകഥയുടെ പ്രധാനപ്പെട്ട ഒരു മാനം - ഡയമൻഷൻ - എന്നേക്കുമായി നഷ്ടപ്പെടുത്തി. വരുംകാലത്ത് ഈ പ്രേമകഥയുടെ അപൂർവ്വതയും സാമൂഹ്യപ്രസക്തിയും ചരിത്രത്തിൽ നിലനിർത്തുന്നത് വിമൽ ചെയ്ത ഹ്രസ്വചിത്രവും അതിന് അടിസ്ഥാനമാക്കിയ പുസ്തകവുമായിരിക്കും.
ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റിന്റെ കാര്യത്തിൽ തന്നെയുള്ള അഭിപ്രായവ്യത്യാസം കാരണം കാഞ്ചനേടത്തി 'എന്നു നിന്റെ മൊയ്തീൻ' കാണാൻ പോയില്ല എന്നു പത്രത്തിൽ വായിച്ചു. ഹ്രസ്വചിത്രത്തിന്റെ പേരിൽ വിമലിനോടു വലിയ കടപ്പാടുണ്ടെങ്കിലും കാഞ്ചനേടത്തിക്ക് അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. 'എന്നു നിന്റെ മൊയ്തീൻ' സിനിമയ്ക്കപ്പുറം, യഥാർത്ഥ കഥയും കഥാപാത്രങ്ങളെയുമറിയുന്ന മുക്കത്തുകാരുടെ വികാരവും ഇതുതന്നെ ആയിരിക്കും. കൂടാതെ 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന ഹ്രസ്വചിത്രം കണ്ടിട്ടുള്ള ഏവരുടെയും!
'.... മൊയ്തീൻ' സിനിമയുടെ ഘടനയിൽതന്നെ വലിയ വീഴ്ചകൾ പറ്റിയിട്ടുണ്ട്. സാധാരണ പ്രേക്ഷകർക്കുപോലും ബോദ്ധ്യപ്പെടുന്ന അവയിലൊന്നാണ്, മൊയ്തീന്റെ ബാപ്പ നടത്തുന്ന 'കുത്തിക്കൊല'. ഹ്രസ്വസിനിമ കണ്ടിട്ടുള്ള ഞാൻപോലും തെറ്റിദ്ധരിച്ചത് സിനിമയുടെ ക്ലൈമാക്സ് ഇതാക്കി മാറ്റി എന്നാണ്. 'കുത്തിക്കൊല'യ്ക്കു കൊടുത്ത അമിതപ്രാധാന്യം അതിനെ സിനിമയുടെ ക്ലൈമാക്സാക്കിത്തീർത്തു. അതിനുശേഷമുള്ള വെറുതെ വിടീൽ, ആന്റിക്ലൈമാക്സുമായി. പിന്നീടുള്ള ഭാഗം, നടുവൊടിഞ്ഞ ഒരു ജീവിയെപ്പോലെ സിനിമ ഇഴഞ്ഞുനീങ്ങുകയാണ്. അവസാനത്തെ തോണിയപകടം, വിസ്തരിച്ചു ചിത്രീകരിച്ചിട്ടും, 'ചെമ്മീനി'ലെ ചുഴി അതേപോലെ കാട്ടിയിട്ടും പ്രേക്ഷകരുടെ മനസ്സിൽ കാര്യമായി ഏശാതെപോയതും അതുകൊണ്ടുതന്നെയാണ്. മൊയ്തീന്റെ മരണം കാഞ്ചനമാലയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളും അതിൽനിന്നുള്ള അതിജീവിക്കലും - ആത്മഹത്യാശ്രമവും നിരാഹാരവും - ഒക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. പക്ഷേ, അതൊന്നും ശ്രദ്ധയോടെയോ പ്രാധാന്യത്തോടെയോ ചെയ്യാൻ സംവിധായകനു സമയമോ ക്ഷമയോ ഇല്ലാതെ പോയി. അനാവശ്യമായ പലതുമാണ് ഈ സിനിമയിൽ ആഘോഷിക്കപ്പെട്ടത് എന്നതുതന്നെ കാരണം.
സായ്കുമാറിന്റയോ പൃഥ്വിരാജിന്റെയോ ഈഗോയുടെ പേരിലാണ്, അവരെ തൃപ്തിപ്പെടുത്താനാണ് ഇത്തരം വീഴ്ചകൾ വരുത്തിയതെന്നു കരുതാൻ ഒരു ന്യായവുമില്ല.
സംഗീതം, ആലാപനം തുടങ്ങിയവയ്ക്കു പുറമെ, വേറെയും മനോഹാരിതകൾ പലതുണ്ട്, ഇ ചിത്രത്തിൽ. തെയ്യക്കോലങ്ങളും കഥകളിവേഷവുമെല്ലാം സ്ലോമോഷനിൽ പാടവരമ്പിലൂടെ നീങ്ങുന്നത് സുന്ദരമായ കാഴ്ചയാണ്. പക്ഷേ, ഇത്തരം ദൃശ്യങ്ങൾക്ക് ഈ സിനിമയുമായി എന്തു ബന്ധം എന്ന് ചിന്തിക്കരുത്!
6-7 വർഷത്തെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് 'എന്നു നിന്റെ മൊയ്തീൻ' ഇറക്കാൻ സാധിച്ചത് എന്ന് വിമൽ പത്രത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്ന ദയവ് 'മൊയ്തീൻ' ചിത്രം കണ്ടതോടെ പിൻവലിച്ചു. കൈപ്പിഴവോ പാളിപ്പോകലോ ഒന്നുമല്ല സംഭവിച്ചിരിക്കുന്നത്. വിമൽ സമ്പൂർണമായ ചേരിമാറ്റം നടത്തിയിരിക്കുന്നു.
ഹ്രസ്വചിത്രം കാഞ്ചനമാലയുടെതാണെങ്കിൽ 'എന്നു നിന്റെ മൊയ്തീൻ' മൊയ്തീന്റേതാണ്. സംവിധായകന്റെ ആദ്യത്തെ കൂറുമാറ്റം ഇവിടെ നടന്നു. പക്ഷേ, ഇതൊരു ഗുരുതരമായ പ്രശ്നമല്ല. കാഞ്ചനയുടെ കാൽപാദം പതിഞ്ഞ മണ്ണെടുത്തു തിരുശേഷിപ്പുപോലെ സൂക്ഷിക്കുന്ന മൊയ്തീന്റെ പേരിലായതിൽ ആരും പരാതി ഉന്നയിക്കില്ല. പക്ഷേ, സഹൃദയനും പ്രതിഭാശാലിയും മനുഷ്യസ്നേഹിയുമായ വിമൽ നടത്തിയ കൂറുമാറ്റം, ഒരു വലിയ നഷ്ടമാണ്. കഥാചിത്രം നിർമ്മിക്കാനുള്ള ആലോചനയുടെ ആദ്യകാലത്തൊന്നും വിമൽ വഴങ്ങിയിരുന്നില്ല; പിന്നീട്, ഉദ്യമങ്ങൾ ഒന്നൊന്നായി പൊളിഞ്ഞ് ചിത്രമിറക്കുകയോ ആത്മഹത്യയോ (വിമൽതന്നെ പറഞ്ഞിട്ടുള്ളതുപോലെ) എന്ന ഘട്ടത്തിൽ ആരുടെയോ ഭീഷണിക്കു മുമ്പിൽ കീഴടങ്ങേണ്ടിവന്നു! ഇങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്ടം. എന്തുവന്നാലും വിമൽ അതു ചെയ്യാൻ പാടില്ലായിരുന്നു.
'..... മൊയ്തീൻ' എത്ര പണം വാരിയാലും - ആ സിനിമ അത് ഒട്ടും അർഹിക്കുന്നില്ലെങ്കിലും - ഹ്രസ്വചിത്രത്തിലൂടെ വിമൽ ചെയ്ത പുണ്യത്തിന്റെ പേരിൽ അതു കണക്കാക്കാം. പക്ഷേ, ആശങ്കയുണ്ട്, '.....മൊയ്തീൻ' വാരിക്കൂട്ടുന്ന പണം ആ ചിത്രത്തിന്റെ മേന്മയുടെ പേരിലാണെന്നു വിമൽ തെറ്റിദ്ധരിക്കുമോ? ഈ വിജയത്തിന്റെ ധൈര്യത്തിൽ ഈ നിലവാരത്തിലുള്ള ചിത്രങ്ങൾ ഇനിയും ചെയ്യാൻ ഇറങ്ങിത്തിരിച്ചാൽ അതൊരു വല്ലാത്ത സാഹസമായിരിക്കും.
മലയാളിയുടെ ആസ്വാദനസ്വഭാവം പ്രവചനാതീതവും തീർത്തും യുക്തിരഹിതവുമാണ് - മുഖ്യധാരാ ആസ്വാദകരെക്കുറിച്ചാണ് ഞാൻ പറയുന്നത്. 'പ്രണയം'പോലൊരു ചിത്രത്തിന് ഇവർ കോടികൾ കളക്ഷൻ നേടിക്കൊടുത്തത് എന്തു മാനദണ്ഡത്തിന്റെ പേരിലാണെന്നറിയില്ല. ഇപ്പോൾ 'എന്നുനിന്റെ മൊയ്തീൻ' പണം വാരുന്നതും ഈ മലയാളിപ്രേക്ഷകരുടെ കാഴ്ചയുടെ ഉന്മാദം കൊണ്ടുമാത്രമാണെന്ന് സമൂഹം തിരിച്ചറിയണം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്