ഗുരുകുലങ്ങൾ കച്ചവടസ്ഥലങ്ങളല്ല, ഭരണകർത്താക്കൾ ഉരുക്കുമുഷ്ടിക്കാരും
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന ശാന്തത ഭഞ്ജിച്ചു കൊണ്ട് സർക്കാരും സ്വാശ്രയ മാനേജ്മെന്റുകളും വീണ്ടുമൊരു ശീതയുദ്ധത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്. കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന സർക്കാരും ന്യൂനപക്ഷാവകാശങ്ങളുടെയും സാമൂഹികനീതിയുടെയും വാദമുയർത്തി മാനേജ്മെന്റുകളും ഈ പോർമുഖത്ത് മുഖാമുഖം നിൽക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് കാണുവാൻ കഴിയുന്നത്. സംസ്ഥാനത്ത് പ്രഫഷണൽ കോളജുകളുടെ കടന്നുവരവ് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് മുൻകാലങ്ങളിൽ കളമൊരുക്കിയിട്ടുള്ളത് എന്ന കാര്യം വിസ്മരിച്ചു കൊണ്ടാവരുത് ഇരുപക്ഷവും ഇത്തരം പരമപ്രധാനമായ കാര്യങ്ങളിൽ നിലപാടുകളെടുക്കേണ്ടത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഉയർച്ച ലക്ഷ്യമിട്ടാണ് പ്രഫഷണൽ വിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കാനും സ്വാശ്രയ മാനേജ്മെന്റുകൾക്ക് സർക്കാർ നിയന്ത്രണത്തോടെ കോളജുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകപ്പെടുകയും ചെയ്തത്. ഇപ്രകാരം സ്വാശ്രയ മേഖലയിൽ മെഡിക്കൽ - എഞ്ചിനീയറിങ് കോളജുകൾ സ്ഥാപിക്കപ്പെടുകയും പ്രതിവർഷം ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഒരു പരിധി വരെ കുറച്ചു കൊണ്ടുവരുന്നതിന് സാധിക്കുകയും ചെയ്തു. കേരളത്തിൽ സ്വാശ്രയ കോളജുകൾ ആരംഭിക്കുന്ന കാലത്ത് സർക്കാർ മേഖലയിൽ ആകെ 5 മെഡിക്കൽ കോളജുകളും ഏതാനും എഞ്ചിനീയറിങ്, ഡെന്റൽ, ആയുർവ്വേദ, ഹോമിയോ, നഴ്സിങ് കോളജുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. എന്നാൽ ഇന്ന് സാഹചര്യങ്ങൾക്ക് മാറ്റം വന്നിരിക്കുന്നു. ഇന്ന് ആരോഗ്യരംഗത്ത് സർക്കാർ മേഖലയിൽ പൂർത്തിയായ 12 മെഡിക്കൽ കോളജുകളും (കൊല്ലം ESI മെഡിക്കൽ കോളജ്, പരിയാരം മെഡിക്കൽ കോളജ് എന്നിവ ഉൾപ്പെടെ) 5 വീതം ഡെന്റൽ, ആയുർവ്വേദ, ഹോമിയോ കോളജുകളും കുറേയധികം നഴ്സിങ് കോളജുകളും ഏതാനും ഫാർമസി കോളജുകളും ആണുള്ളത്. എഞ്ചിനീയറിങ് മേഖലയിൽ കേന്ദ്ര സർക്കാരിനു കീഴിൽ കോഴിക്കോട് NIT, തിരുവനന്തപുരം IIST എന്നിവയും സംസ്ഥാന സർക്കാരിനു കീഴിൽ 12 എഞ്ചിനീയറിങ് കോളജുകൾ, അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 4 കോളജുകൾ, IHRD യുടെ 9 കോളജുകൾ, സഹകരണ വകുപ്പിന്റെ 8 കോളജുകൾ, മറ്റ് വകുപ്പുകളുടെ 4 കോളജുകൾ എന്നിവയാണുള്ളത്. കൂടാതെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിൽ വരുന്ന 3 കോളജുകളുമുണ്ട്. എന്നാൽ ഇതിലും എത്രയോ അധികമാണ് സ്വാശ്രയ മേഖലയിലുൾപ്പെടുന്ന കോളജുകളുടെ എണ്ണം. ഇവയുടെ കണക്കെടുത്താൽ ആരോഗ്യമേഖലയിൽ മാത്രം 56 കോളജുകൾ ഉണ്ട്. അതിൽ 20 സ്വകാര്യ മെഡിക്കൽ കോളജുകൾ, 19 ഡെന്റൽ കോളജുകൾ, 15 ആയുർവ്വേദ കോളജുകൾ, 1 വീതം സിദ്ധ, യൂനാനി മെഡിക്കൽ കോളജുകളും ഉണ്ട്. എഞ്ചിനീയറിങ് മേഖലയിൽ 118 കോളജുകളും സ്വാശ്രയ മേഖലക്ക് സ്വന്തമാണ്.
ഉന്നത വിദ്യാഭ്യാസം കാംക്ഷിക്കുകയും അതിന്റെ ഗുണഫലങ്ങൾ സ്വീകരിക്കുവാൻ വെമ്പൽ കൊള്ളുകയും ചെയ്യുന്ന സമൂഹമാണ് ഇന്നു നമ്മുടെ സംസ്ഥാനത്തുള്ളത്. വിദ്യാഭ്യാസത്തിന്റെ മൂല്യവും മഹത്വവും പതിറ്റാണ്ടുകൾക്ക് മുമ്പേ തിരിച്ചറിയുകയും അത് സ്വായത്തമാക്കാൻ പരിശ്രമിച്ച് വിജയിക്കുകയും ചെയ്ത ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മൾ. 90% ലധികം സാക്ഷരത എന്ന മികച്ചനേട്ടം കൈവരിക്കുവാനും നമുക്ക് സാധിച്ചുവെന്നത് വിദ്യാദേവതയെ നാം സർവ്വധനത്തിനും മേലെ കുടിയിരുത്തി എന്നതിനുള്ള മകുടോദാഹരണമാണ്. ഈ ലക്ഷ്യം മുൻനിർത്തി സ്ഥാപിതമായ സ്വാശ്രയ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസമേഖലക്ക് ഭാവിയിലും അതിന്റേതായ പങ്കുവഹിക്കാൻ കഴിയേണ്ടതുണ്ട്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ചില റിപ്പോർട്ടുകൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലെ നിലവാരത്തകർച്ചയെ സൂചിപ്പിക്കുന്നതാണ്. ഈ നിലവാരത്തകർച്ചക്ക് നിദാനമായ കാരണങ്ങൾ വിരൽചൂണ്ടുന്നത് സ്വാശ്രയ മേഖലയിലെ വിദ്യാർത്ഥി പ്രവേശനത്തിന്റെ അപാകതകളിലേക്കാണ്.
സർക്കാർ നിയന്ത്രണത്തിലുള്ള കോളജുകളിൽ പ്രവേശനപ്രക്രിയ നടക്കുന്നത് പൂർണമായും കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രവേശന പരീക്ഷയിലെ സ്കോറും +2 പരീക്ഷയിലെ മാർക്കും പ്രത്യേക അനുപാതത്തിൽ കണക്കാക്കിയാണ്. അതോടൊപ്പം നിയമാനുസൃത സംവരണങ്ങളും കൂടി പരിഗണിക്കുന്ന സുതാര്യമായ പ്രവേശന പ്രക്രിയയായതിനാൽ അർഹരായവർക്ക് തന്നെ പ്രവേശനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രവേശന പ്രക്രിയ മേൽപറഞ്ഞവയിൽ നിന്നും വിഭിന്നമാണ്. 50:50 എന്ന അനുപാതത്തിലാണ് അവിടങ്ങളിൽ പ്രവേശനം നടക്കുന്നത്. 50% പേരെ മാത്രം മെറിറ്റ് ലിസ്റ്റിൽ നിന്നും ഉൾപ്പെടുത്തി ബാക്കി 50% പേരെ മാനേജ്മെന്റ് ക്വാട്ട വഴിയും ഉൾപ്പെടുത്തുന്നു. മാനേജ്മെന്റ് ക്വാട്ടയിലൂടെയുള്ള പ്രവേശനം മിക്ക കോളജ് മാനേജ്മെന്റുകളും തലവരിപ്പണം വാങ്ങിയാണ് നടത്തുന്നത് എന്നത് പരസ്യമായ രഹസ്യവുമാണ്. ഈ തലവരിപ്പണത്തിന് പ്രത്യേക മാനദണ്ഡമൊന്നുമില്ല, 'ഡിമാന്റ് കൂടുമ്പോൾ വിലയും കൂടുന്നു' എന്ന തത്വമായിരിക്കണം ഇതിനാധാരം. ഇപ്രകാരം പണം പിടുങ്ങുന്ന ഒട്ടേറെ സ്വകാര്യ സ്വാശ്രയ കോളജുകൾ ഇന്ന് കേരളത്തിലുണ്ട്. മെറിറ്റിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും മാനേജ്മെന്റ് ക്വാട്ട വിദ്യാർത്ഥികൾക്കും വെവ്വേറെ ഫീസ് ചുമത്തുക എന്ന സമ്പ്രദായവും ഇവിടങ്ങളിൽ നിലനിൽക്കുന്നു. ഈ പണസമ്പാദനം മാത്രം ലക്ഷ്യം വച്ചുകൊണ്ട് നിരവധി സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനങ്ങളാണ് പ്രതിവർഷം സംസ്ഥാനത്ത് മുളച്ചു പൊന്തുന്നത്. ഇത്തരം സ്ഥാപനങ്ങൾ വിദ്യാഭ്യാസനിലവാരം ഉയർത്താനുള്ള ഒരു പങ്കും വഹിക്കുന്നില്ലെന്ന് മാത്രമല്ല അർഹതയില്ലാത്ത വിദ്യാർത്ഥികളെ പണം മാത്രം മാനദണ്ഡമാക്കി തിരുകിക്കയറ്റി വിദ്യാഭ്യാസമേഖലയുടെ മൂല്യശോഷണത്തിനും നിലവാരത്തകർച്ചക്കും ആക്കം കൂട്ടുകയും ചെയ്യുന്നു.
ഈ വർഷത്തെ എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ സാങ്കേതിക സർവ്വകലാശാലക്ക് കീഴിലുള്ള 150 കോളജുകളിൽ 20000 ത്തോളം ബി-ടെക് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ വർഷം 68% ഉണ്ടായിരുന്നിടത്ത് ഈ വർഷം 65% വിദ്യാർത്ഥികൾ മാത്രമേ പ്രവേശനം നേടിയിട്ടുള്ളൂ. അതായത് കഴിഞ്ഞ വർഷത്തെ 39595 പേർക്ക് പകരം ഈ വർഷം ചേർന്നവർ 35570 മാത്രം. പ്രവേശന നടപടികളുടെ കാലതാമസവും മറ്റു നൂലാമാലകളും മൂലം വളരെയധികം വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോയിട്ടുണ്ടെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്. പ്രവേശനം നേടാൻ കോളജുകളും സീറ്റുകളും ബാക്കിയുണ്ടായിരുന്നിട്ടും വിദ്യാർത്ഥികൾ മറ്റിടങ്ങളിലേക്ക് ചേക്കേറിയത് ഗൗരവതരമായി കാണേണ്ടതും ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്. ഇത്തരം കാര്യങ്ങൾ മെഡിക്കൽ പ്രവേശന നടപടികളിൽ ഉണ്ടാവാതിരിക്കാൻ സർക്കാരും മാനേജ്മെന്റുകളും ജാഗ്രത വച്ചു പുലർത്തേണ്ടതുമാണ്.
പ്രവേശന വിഷയത്തിൽ സർക്കാരും മാനേജ്മെന്റുകളും തമ്മിലുണ്ടായ ഉരസൽ വിദ്യാഭ്യാസമേഖലയെ പ്രതികൂലമായി ബാധിക്കാൻ അനുവദിച്ചുകൂടാ. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 100% സീറ്റുകളും സർക്കാർ ഏറ്റെടുത്ത് പ്രവേശനം നടത്തുക എന്നതിനോട് ഇന്നത്തെ സാഹചര്യത്തിൽ യോജിക്കുവാൻ കഴിയില്ല. മാത്രമല്ല, അങ്ങനെ ചെയ്യുന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയും പ്രവേശന പ്രക്രിയ അനിശ്ചിതമായി നീളുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനുമുപരിയായി അന്യസംസ്ഥാന കോളജുകളിലേക്ക് നമ്മുടെ വിദ്യാർത്ഥികൾ ചേക്കേറുന്നതിനും ഇടയാക്കിയേക്കും. ആയതിനാൽ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെ മുമ്പുതന്നെ ചർച്ച ചെയ്ത് തീരുമാനിച്ച് ധാരണയിലെത്തുകയാണ് വേണ്ടത്. ഇത്തരത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധി സർക്കാർ മുൻകൈയെടുത്ത് മാനേജ്മെന്റുകളുമായി സമവായത്തിലെത്തുക എന്നുള്ളതാണ്. ഇത്തവണ മുൻവർഷത്തെ തൽസ്ഥിതി തുടർന്നുകൊണ്ട് പ്രവേശന നടപടികൾ പൂർത്തിയാക്കുകയാണ് വേണ്ടത്. ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവേശന പ്രക്രിയയുമായി മുന്നോട്ട് പോകേണ്ട ഈ സമയത്ത് ഇരുപക്ഷവും കടുംപിടുത്തം തുടരുന്നത് സംസ്ഥാനത്ത് തുടർപഠനം നടത്തുന്നതിനുള്ള വിദ്യാർത്ഥികളുടെ അവസരങ്ങൾ നഷ്ടപെടുത്തുന്നതിനും തൽഫലമായി അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറാനുള്ള അവസരം സൃഷ്ടിക്കുന്നതിനും മാത്രമേ ഇടയാക്കുകയുള്ളൂ. ന്യായമായ ഫീസ് വാങ്ങുന്നതിനുള്ള അവകാശം നിലവിലുണ്ടെന്നിരിക്കേ അമിത ഫീസും തലവരിപ്പണവും വാങ്ങുന്ന ചുരുക്കം ചില മാനേജ്മെന്റുകളെങ്കിലും തെറ്റുതിരുത്താൻ തയ്യാറാകണമെന്നും ഈ സമൂഹം അതിയായി ആഗ്രഹിക്കുന്നു. ഗുരുകുലങ്ങൾ കച്ചവടസ്ഥലങ്ങളും ഭരണകർത്താക്കൾ ഉരുക്കുമുഷ്ടിക്കാരും ആവാതിരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ വിദ്യാഭ്യാസമേഖലക്ക് അഭിമാനകരവും സർവ്വോപരി ഗുണകരവും.
(ലേഖകൻ ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റാണ്.)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്