ന്യൂയോർക്കിലെ സ്വാതന്ത്ര്യ പ്രതിമയും പാരീസിലെ ഈഫൽ ടവറും ദുബായിലെ ഖുർജ് ഖലീഫയും ടൂറിസം ഇനത്തിൽ കൊയ്യുന്നത് ലാഭങ്ങൾ; വലിയ സ്മാരകങ്ങൾ കാണാൻ ജനം ഒഴുകിയെത്തും; ശിവജി സ്മാരക നിർമ്മാണത്തിലെ വിമർശനങ്ങൾക്കിടയിൽ ഒരു പോസിറ്റീവ് നിരീക്ഷണം
തിരുവനന്തപുരം: മുംബൈ തീരത്തിനു സമീപം അറബിക്കടയിൽ 3600 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ശിവജി സ്മാരകത്തിന്റെ പേരിൽ മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനു നേർക്ക് ഏറെ വിമർശനങ്ങൾ ഉയരുന്നു. കർഷകസമാശ്വാസം പോലും വിതരണം ചെയ്യാൻ മടിക്കുന്ന സർക്കാർ ഇത്രയും തുക ധൂർത്തടിക്കുകയാണെന്നതാണ് പ്രധാന ആരോപണം. അതോടൊപ്പംതന്നെ മുംബൈയിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസപ്പെടുമെന്ന വാദവും ശക്തമായി ഉയരുന്നു. ഇതിനിടെ, ശിവാജി സ്മാരകനിർമ്മാണത്തെ ഇത്രയധികം എതിർക്കപ്പെടേണ്ടെന്നും ടൂറിസം സാധ്യതകളടക്കം കണക്കിലെടുക്കുമ്പോൾ വൻ ലാഭം ഉണ്ടാകുന്ന പദ്ധതിയാണിതെന്നും ചൂണ്ടിക്കാട്ടുകയാണ് ബാലരാമ കൈമൾ. അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയും സോളിലെ യുദ്ധസ്മാരകവും ഷിക്കാഗോയിലെ സയൻസ് പാർക്കും പാരീസിലെ ഈഫൽ ടവും ദുബായിലെ ഖുർജ് ഖലീഫയും എറണാകുളത്തെ സുഭാഷ് പാർക്കും ഒക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ന്റെ വാദങ്ങൾ ഫേസ്ബുക്കിൽ വതരിപ്പിക്കുന്നത്. ബാലരാമ കൈമളുടെ പാസ്റ്റ് ചുവടെ.
ചിത്രത്തിൽ കാണുന്നത് ബുദ്ധന്റെ ചൈനീസ് സ്ത്രൈണഭാവമായി ആരാധിക്കപ്പെടുന്ന ഗുവാൻ യിൻ പ്രതിമയാണ്.
നിങ്ങൾ ലോകത്തിലെ പല സ്മാരകങ്ങളും മഹത്തായ നിർമ്മിതികളും കണ്ടിട്ടുണ്ടാകാം. ആരുമില്ലാത്തിടത്ത് ഏകാകിയായല്ല, പതിനായിരങ്ങളിൽ ഒരുവനായിട്ടായിരിക്കാൻ ആണ് സാധ്യത. സോളിലെ യുദ്ധസ്മാരകവും ഷിക്കാഗോയിലെ സയൻസ് പാർക്കും സീയേഴ്സ് ടവറുമൊക്കെ (വില്ലിസ് ടവർ) ക്യൂ നിന്നു ടിക്കറ്റെടുത്തായിരിക്കണം നിങ്ങൾ കണ്ടത്.
പതിനായിരങ്ങളും ലക്ഷങ്ങളും കാണാൻ വരുന്ന ലോകത്തെ പ്രമുഖങ്ങളായ മെമോറിയലുകൾ, സാരകങ്ങൾ, മ്യൂസിയങ്ങൾ, പ്രതിമകൾ എന്നിവയ്ക്ക് ടൂറിസത്തിൽ നിന്നുള്ള വരുമാനം ഒന്ന് കണക്കുകൂട്ടമോ? അവ ആദ്യം ഉണ്ടാക്കിയപ്പോഴത്തെ ചെലവും, ഇപ്പോൾ പ്രതിവർഷമുള്ള വരുമാനവും, ആ വരുമാനം അതാത് രാജ്യങ്ങളുടെ എക്കോണമിയിൽ പ്രത്യക്ഷത്തിലും പരോക്ഷമായും ചെലുത്തുന്ന സ്വാധീനവും എത്രയായിരിക്കും?
ഓർക്കണം, ഫ്രാൻസ് ഉണ്ടാക്കി അമേരിക്കയ്ക്ക് നൽകിയ സ്വാതന്ത്ര്യദേവി ആ നാടിന്റെ ബഹുവിധമായ വരുമാനോപാധികളിൽ ഒന്നാണ്, പ്രത്യക്ഷമായും പരോക്ഷമായും എത്രയോ പേർക്ക് ജീവസന്ധാരണോപാധിയാണ്, ഒപ്പം ന്യൂയോർക്കിന്റെയും അമേരിക്കയുടെയും പ്രതീകവുമാണ്. അതവിടെ ഉണ്ടായിരിക്കുന്നത് അമേരിക്കയ്ക്ക് വലിയ നേട്ടമാണ്.
അതേപോലെ പാരീസിലെ ഈഫൽ ടവറും.
ദുബായിലെ ബർജ് ഖലീഫ ഇന്ന് വിമർശിക്കപെടുയാണോ അതോ ആഘോഷിക്കപ്പെടുകയാണോ എന്നും ചിന്തിക്കണം.
നമ്മുടെ അടുത്തുള്ള ചിലത് കാണുക. മഹാരാജാസ് കോളേജിന്റെ മുന്നിലുള്ള സുഭാഷ് പാർക്കും, കുറച്ച് വടക്കുമാറിയുള്ള മഴവിൽ പാലവും ഗോശ്രീ പാലത്തിന്റെ ചുവടുവരെയെത്തുന്ന നടപ്പാതയും എറണാകുളത്തിന് നൽകുന്നത് ചെറുതായാലും വരുമാനവും പലർക്കുമുള്ള തൊഴിലുപാധിയും ഒപ്പം അനേകർക്ക് സന്തോഷവുമാണ്.
ഇതെല്ലാം പറയേണ്ടിവന്നത് ശിവജിപ്രതിമ സംബന്ധിച്ച പലപ്രതികരണങ്ങൾ കാണുന്നതിനാലാണ്. മഴവിൽപാലം കാണാനായി വരുന്നത് പ്രധാനമായും ഈ നാട്ടുകാരാണ്. അങ്ങോട്ട് അധികം വിദേശികൾ ഒഴുക്കില്ലായിരിക്കും. പക്ഷേ, ശിവജിയുടെയും പട്ടേലിന്റെയും മനോഹരങ്ങളായ ആ വലിയ സ്മാരകങ്ങൾ കാണാനും അവിടെ പലതും വാങ്ങാനുമായി ലോകത്തിലെ ചില ശതമാനം വിദേശികളും വലിയൊരു ശതമാനം സ്വദേശികളും ആ സ്ഥലങ്ങളിലേക്ക് എത്തികൊണ്ടിരിക്കും.
അതൊക്കെ തെറ്റാണോ? ആണെങ്കിൽ ടാജ് മഹലിന്റെ മുന്നിൽ ഫോട്ടോയെടുത്ത ഒബാമയും ആ പ്രണയകുടീരം നിർമ്മിച്ച ഷാജഹാനും ഒക്കെ തെറ്റുകാരല്ലേ?
ഭീമാകാരമായ ഒരൊറ്റ ശിവപ്രതിമ കാരണം എത്രയോ ടൂറിസ്റ്റുകൾ കർണാടകത്തിലെ മുരുടേശ്വറിൽ വരുന്നു. രാവണപ്രതിഷ്ഠിതമായ ആ ശിവക്ഷേത്രം അവിടെ ഉണ്ടെന്നുപോലും ആരും ഓർക്കുകയും ആ ഗ്രാമത്തെ അറിയുക പോലും ചെയ്യാത്ത കാലവുമുണ്ടായിരുന്നു. ഇന്ന് ആ വലിയ പ്രതിമ കാരണമുള്ള ആ പ്രദേശത്തിന്റെ വരുമാനം വലുതാണ്. അതവിടത്തെ ജനജീവിതത്തെ നേരിട്ടും അല്ലാതെയും ഗുണാത്മകമായി സ്വാധീനിക്കുന്നുമുണ്ട്.
നേരായ മാർഗ്ഗത്തിലുള്ള അത്തരം ആകർഷണങ്ങൾക്കായി കോടികൾ ചെലവിടുമ്പോൾ അതിന്റെ തിരിച്ചുള്ള വരുമാനം വളരെ വലുതാണ്. അവ നൂറ്റാണ്ടുകൾ നിലനിൽക്കുകയും ചെയ്യും. ടാജ് മഹലും ബൃഹദീശ്വരക്ഷേത്രവുമൊക്കെ എന്തുകാരണത്താൽ ഉണ്ടാക്കിയവയാണെങ്കിലും അവ ഇന്ന് രാജ്യത്തിന് മുതൽക്കൂട്ടാണ്. പന്തളം രാജാവ് പണ്ടുണ്ടാക്കിയ ഒരു കാനനക്ഷേത്രം മൂലമുള്ള പ്രത്യക്ഷവരുമാനത്തിന്റെ കണക്ക് കിട്ടണമെങ്കിൽ ദേവസ്വം ബോർഡിനോടും കെ. എസ്. ആർ. ടി. സി.യോടും ചോദിക്കുക.
പട്ടേലിന്റെയും ശിവജിയുടെയും വലിയ സ്മാരകങ്ങൾ ഉണ്ടാകുമ്പോൾ വിമർശിക്കപ്പെടേണ്ടത് അവ നിർമ്മിക്കാനുള്ള ഉദ്യമങ്ങളല്ല, മറിച്ച്, അവയുണ്ടാക്കപ്പെടാതെ പോയ ഇന്നലെകളാണ്.
നീലക്കുറിഞ്ഞി പൂക്കുമ്പോഴത്തെ ജനപ്രവാഹം കാണുന്ന കേരളം പഠിക്കേണ്ടത്, എങ്ങനെ അത്തരം ആളൊഴുക്കിനെ നിലനിർത്തണമെന്നും അതിൽ നിന്നും എങ്ങനെ വരുമാനം സ്വരൂപിക്കാമെന്നുമാണ്. നാം ചിന്തിക്കേണ്ടത്, നമ്മുടെ മറ്റു സാമ്പത്തിക പദ്ധതികൾക്കൊപ്പം കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഒരു വലിയ മോണുമെന്റ്, ഇന്നുള്ളവയിൽ നിന്നും വ്യത്യസ്തമായ ഒന്ന് എങ്ങനെ നമ്മുടെ സ്വന്തമാക്കി എടുക്കാമെന്നും അതിൽ നിന്നും സംസ്ഥാനഭരണത്തിന് എങ്ങനെ സാമ്പത്തിക നേട്ടം സൃഷ്ടിക്കാമെന്നുമാണ്. അത്തരമൊന്ന് ഒരേസമയം നമ്മുടെ വലിയൊരു വരുമാനമാർഗ്ഗവും ഒപ്പം അഭിമാന പ്രതീകവും ആകേണ്ടതുണ്ട്. അവയുടെ നിർമ്മാണം പ്രൊഫഷണലി മികച്ചതാകണം, അവയ്ക്ക് വേണ്ടുന്ന പെരുമ മാദ്ധ്യമങ്ങളിലും പരസ്യങ്ങളിലും നൽകാനുമാകണം. അവ രണ്ടിന്റെയും കുറവ്, വയനാട്ടിലെ പഴശ്ശികുടീരത്തിൽ കാണാനുണ്ട്. ബുദ്ധിപൂർവ്വം കുറവുകൾ നികത്തിയുള്ള, ജനങ്ങളെ ആകർഷിക്കുന്ന പലതും നമുക്കുണ്ടാകേണ്ടതായിരിക്കുന്നു.
അത്തരം ഒരു മോണുമെന്റ് മാത്രമാണോ നമുക്ക് വേണ്ടത് എന്നും ചോദ്യമുയരാം.
ഒരിക്കലുമല്ല, കെൽട്രോൺ പോലുള്ള കമ്പനികളെയും പരമ്പരാഗത വ്യവസായങ്ങളുടെ കേന്ദ്രങ്ങളെയും നമുക്ക് പഴയ പെരുമയിലേക്ക് ഉയർത്തേണ്ടതുണ്ട്, കൃഷിയെ ലാഭമാക്കേണ്ടതുണ്ട്, പുതിയ വ്യവസായങ്ങളും സംരംഭങ്ങളും ഇന്നാട്ടിൽ വേണ്ടതാണ്. ഗൾഫ് പണത്തിന്റെ കാലം കഴിയുമായിരിക്കാം. പക്ഷേ, നാളെ നമ്മൾ അറബികൾക്ക് വേണ്ടുന്ന സോഫ്റ്റ്വെയറുകളായും അരിയും പച്ചക്കറികളുമുൾപ്പെടുന്ന കാർഷികവിഭവങ്ങളെയും മറ്റു വ്യവസായോൽപ്പന്നങ്ങളായും അവന്റെ മുന്നിൽ സാന്നിധ്യമറിയിക്കണം.
ഒപ്പം ഇപ്പറഞ്ഞ സ്മാരകങ്ങൾ പോലുള്ള ടൂറിസത്തെയും അതിന്റെ പ്രത്യക്ഷ-പരോക്ഷവരുമാനങ്ങളെയും വർദ്ധിപ്പിക്കുന്ന കാര്യങ്ങളും വേണ്ടതുണ്ട്.
വീണ്ടും ഇവിടെ നൽകിയ ചിത്രത്തിലേക്ക് മടങ്ങി വരാം. ചിത്രത്തിൽ കാണുന്നത് ബുദ്ധന്റെ ചൈനീസ് സ്ത്രൈണഭാവമായി ആരാധിക്കപ്പെടുന്ന ഗുവാൻ യിൻ ആണ് എന്ന് ആദ്യം പറഞ്ഞല്ലോ. ഇത് ചൈനയിലാണ്. തെക്കൻ ചൈനാക്കടലിലെ ഒരു ദ്വീപിനെ അവർ വലിയൊരു ടൂറിസം കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. പ്രതിദിനം 15,000 പേർ അവിടെ സന്ദർശിക്കുന്നതായാണ് ചൈനീസ് ഔദ്യോഗികമാദ്ധ്യമായ സിൻഹുവയുടെ റിപ്പോർട്ട്. അന്നാട്ടിലെ ജനങ്ങളുടെ മുഴുവൻ പട്ടിണിയും പരിവട്ടവും കുടിവെള്ളപ്രശ്നവും അനാരോഗ്യവും മാറ്റിയിട്ടല്ല ചൈന ഇതുണ്ടാക്കിയത്. ആ പറഞ്ഞ കാര്യങ്ങളെ ഇല്ലാതാക്കാനും ജനങ്ങൾക്ക് ക്ഷേമം വരുത്താനുമുള്ള മൂലധനം സ്വരൂപിക്കുന്നതിനുള്ള ഒരുപാധികൂടിയായാണ്. അത്തരം പലതും ചൈനയിലും അതേപോലെ അനേകം രാജ്യങ്ങളിലുമുണ്ട്. അവയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിന്റെയും സാംസ്കാരികതയുടെയും പശ്ചാത്തലമുണ്ട്. അവ ആവശ്യവുമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍