ബുദ്ധിജീവികൾക്കു നാവുള്ള ഒരു സമൂഹത്തിൽ മകൻ നഷ്ടമായ ഒരമ്മയോട് ഒരു ഭരണാധികാരി ഇത്രയും അഹങ്കാരത്തോടെ സംസാരിക്കാൻ ധൈര്യപ്പെടുന്നതെങ്ങനെ.... ജിഷ്ണുവിന്റെ അമ്മ അത്രയെങ്കിലും പറഞ്ഞല്ലോ; എന്തേ ഈ അമ്മയുടെ മറുപടി മാദ്ധ്യമങ്ങൾ ശ്രദ്ധിക്കാതിരുന്നത്....
ജോണി ജെ. പ്ലാത്തോട്ടം
കേസിലെ പ്രതികളെ അറസ്റ്റു ചെയ്ത ശേഷം മുഖ്യമന്ത്രി ഈ വീട്ടിൽ വന്നാൽ മതി എന്നുള്ള ജിഷ്ണുവിന്റെ അമ്മയുടെ മറുപടി വളരെ സൗമ്യവും പക്വവും കാര്യമാത്ര പ്രസക്തവുമാണ്. എന്നാൽ ആ മറുപടിയുടെ ആഘാത ശക്തി എത്ര വലുതാണ്.
നിർഭാഗ്യവശാൽ ആ മറുപടി മാദ്ധ്യമങ്ങളോ പ്രശസ്തരോ ഒന്നും അത്ര ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. അതിന്റെ പ്രധാന കാരണം നമ്മുടെ ജനതയുടെ സമൂഹത്തിന്റെ ധാർമ്മികമായ ഭീരുത്വവും മനുഷ്യത്വത്തിന്റെ കമ്മിയുമാണ്.
മറ്റൊരു കാരണം, സമൂഹത്തിന്റെ നാവ് ആകേണ്ട നമ്മുടെ ബുദ്ധി ജീവികളുടെ മൗനമാണ്. നിങ്ങൾ കേൾക്കുന്നില്ലേ ബുദ്ധി ജീവികളുടെ പരിഹാസ്യമായ മൗനത്തിന്റെ മുഴക്കം. വാചാലവും ക്രൂവുമായ അവരുടെ മൗനത്തിന്റെ ജുഗുപ്സ നമ്മുടെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നത് നിങ്ങൾക്ക് അനുഭവിക്കപ്പെടുന്നില്ലേ?
എഴുത്തുകാരും സാംസ്കാരിക നായകനുമടങ്ങുന്ന കൂട്ടത്തെയാണല്ലോ ബുദ്ധിജീവികൾ എന്ന് പരമ്പരാഗതമായി വിളിച്ചു വരുന്നത്. ആരെയും വാനോളം ഉയർത്താനും തറയോളം താഴ്ത്തിക്കെട്ടാനും കഴിയുന്ന വാചാലമായ നാവാണ് അവർക്കുള്ളത്. പ്രസംഗിച്ചും മുദ്രാവാക്യം വിളിച്ചും ഫോട്ടോയ്ക്ക് പോസു ചെയ്തും ഒക്കെ ഓടി നടക്കുന്ന ചില പ്രമുഖ എഴുത്തുകാരെ ഈ കഴിഞ്ഞയാഴ്ച വരെ നിങ്ങളും ഞാനും കണ്ടതാണ്. എന്നിട്ടിപ്പോൾ അവരെല്ലാം എവിടെപ്പോയി, അവർക്കെല്ലാം എന്തു സംഭവിച്ചു എന്ന് നിങ്ങളാരെങ്കിലും അന്വേഷിച്ചോ? പരുന്തുപോയി കഴിയുമ്പോൾ കരിയിലക്കീഴിൽ നിന്ന് പുറത്തു വരുന്ന കോഴിക്കുഞ്ഞുങ്ങളെപ്പോലെ രംഗം ശാന്തമായെന്നു സിഗ്നൽ കിട്ടുമ്പോൾ അവരെല്ലാം പൂർവ്വാധികം വാചാലതയോടെ രംഗത്തു വരുമെന്നാണോ നിങ്ങൾ കരുതുന്നത്? മുൻകാലങ്ങളിൽ അങ്ങനെയായിരുന്നല്ലോ അനുഭവം.
എന്നാൽ നമ്മുടെ ബുദ്ധിജീവികൾ എല്ലാം കൂടി കൂട്ടായാത്മഹത്യ ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. സുഹൃത്തുക്കളേ അക്ഷരാർത്ഥത്തിൽ ആത്മഹത്യയാണോ എന്നു ചോദിച്ചാൽ അല്ല. പക്ഷേ അക്ടിവിസ്റ്റായി സമൂഹ മദ്ധ്യത്തിൽ ജ്വലിച്ചു നിൽക്കുന്ന ഒരു സ്ത്രീ സുപ്രഭാതത്തിൽ മിണ്ടാഠത്തിൽ ചേർന്നു എന്നു സങ്കൽപ്പിക്കുക അതിനെ ആത്മഹ്യ എന്ന് ആലങ്കാരികമായ പറയാറുണ്ടല്ലോ. അതുപോലെ സാമൂഹ്യ പ്രതിരോധങ്ങളുമായി സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന ഒരു പുരുഷൻ അവിടെ നിന്നുമുങ്ങി തപസിരിക്കാൻ പോയാൽ അതും ഒരു ആത്മഹത്യ തന്നെയാണല്ലോ.
എന്തായാലും നിർണ്ണായകാമായ സാഹചര്യങ്ങളിൽ സ്വയം പ്രതികരിക്കുകയും മാദ്ധ്യമങ്ങൾക്ക് പ്രതികരിക്കാൻ ധൈര്യം പകർന്നു കൊടുക്കുകയും ചെയ്യേണ്ട ബുദ്ധിജീവികൾ മാദ്ധ്യമങ്ങൾ പ്രതികരിക്കുന്നില്ല എന്ന് വിലപിക്കുന്നത് എത്രയോ ദയനീയമായ അവസ്ഥയാണ്. അവരെയോർത്തു കരയണമോ ചിരിക്കണമോ എന്ന് സംശയിക്കുകയാണ് ആളുകൾ. മുന്നിലിരിക്കുന്ന മൈക്ക് തനിയെ പ്രസംഗിക്കുന്നില്ല എന്നു കുറ്റപ്പെടുത്തുന്നത് പോലെയാണത്. പ്രതികരണശേഷിയുള്ളവരുടെ ശബ്ദം സമൂഹത്തിൽ മുഴക്കി കേൾപ്പിക്കുകയാണ് മാദ്ധ്യമ ധർമ്മം. ചിന്തിക്കുന്നവരുടെയും പ്രതികരിക്കുന്നവരുടെയും ലൗഡ്സ്പീക്കറാണ് മാദ്ധ്യമങ്ങൾ. അവർക്ക് ഗവൺമെന്റിനെയും പരസ്യം തരുന്ന കമ്പനികളെയും പേടിക്കണം. എന്നാൽ ബുദ്ധി ജീവികൾക്ക് ആരെയാണ് പേടിക്കേണ്ടത്.
ബുദ്ധിജീവികൾക്കു നാവുള്ള ഒരു സമൂഹത്തിൽ മകൻ നഷ്ടമായ ഒരമ്മയോട് ഒരു ഭരണാധികാരി ഇത്രയും അഹങ്കാരത്തോടെ സംസാരിക്കാൻ ധൈര്യപ്പെടില്ല. ഇത്ര നിർദ്ദയമായി പരിഹാസച്ചിരിയോടെ ആവർത്തിച്ചാവർത്തിച്ച് ആ അമ്മയുടെ ദുഃഖത്തെയിട്ടു തട്ടിക്കളിക്കുമായിരുന്നില്ല ആ അമ്മയുടെ ദുഃഖത്തെ സമൂഹം ഏറ്റെടുത്തതാണെന്നു കൂടിയോർക്കണം.
മറ്റു രാഷ്ട്രീ പാർട്ടികൾ ഇതിനെക്കുറിച്ചു പറയുമ്പോൾ അതു പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ താൽപ്പര്യം കൊണ്ടാണെന്ന് പറഞ്ഞൊഴിയുകയാണ് മുഖ്യമന്ത്രി. ഇവിടെയായിരുന്നു, ബുദ്ധിജീവികൾക്കു മിണ്ടാൻ കഴിയുമായിരുന്നെങ്കിൽ ഒരു പാർട്ടിയുടെയും വാലല്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ സംസാരിക്കേണ്ടിയിരുന്നത്. എങ്കിൽ അതു സമൂഹം ഏറ്റെടുക്കുമായിരുന്നു. മുഖ്യ മന്ത്രിക്ക് പറഞ്ഞൊഴിയാൻ പ്രയാസം നേരിട്ടുമായിരുന്നു. ജിഷ്ണുവിന്റെ അമ്മ, അവൻ മാക്സിസ്റ്റു പാർട്ടിയുടെ ബന്ധുവായിരുന്നിട്ടു കൂടി ഇങ്ങനെ ഒറ്റപ്പെടുകയായിരുന്നില്ല. ഒരു ബുദ്ധിജീവിയും നാവനക്കിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയിലെ ബുദ്ധി ജീവി മൗനമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ഏവർക്കും അറിവുള്ള കാര്യമാണെങ്കിലും വ്യക്തമായി പറയട്ടെ പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം നടന്നിട്ട് ഒന്നര മാസം പിന്നിട്ടു മരണം കഴിഞ്ഞ് അധികം വൈകാതെ തന്നെ വി എസ് അച്യുതാനന്ദൻ ജിഷ്ണുവിന്റെ വിടു സന്ദർശിച്ച് ജിഷ്ണുവിന്റെ അമ്മയെയും മറ്റു കുടുംബങ്ങളെയും ആശ്വസിപ്പിച്ചു. മറ്റൊന്നും ചെയ്യാനുള്ള അധികാരമില്ലാത്തതു കൊണ്ടാണ് വി എസ് അങ്ങനെ ചെയ്തത്. കുറേ കഴിഞ്ഞാണെങ്കിലും എം. എ. ബേബിയും ആ വീട്ടിൽ ചെന്നു. മറ്റൊന്നും ചെയ്യാൻ ബേബിക്കും അധികാരം കൈയിലില്ലല്ലോ.
എന്നാൽ പൊലീസ് കൂടിയായ മുഖ്യ മന്ത്രിയുടെ കാര്യം അങ്ങനെയല്ലല്ലോ. അദ്ദേഹം വീട്ടിൽ പോകണമെന്നു പോലുമില്ല. പക്ഷേ കേസു നടത്തിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ഒന്നരമാസിമായിട്ടും പ്രതികളുമായിട്ടുള്ളവരെ അറസ്റ്റു ചെയ്യുക പോലും ചെയ്തില്ല. ഫലത്തിൽ അവരെ സംരക്ഷിക്കുകയാണ്. വിഎസും ബേബിയും ജിഷ്ണുവിന്റെ വീട്ടിൽ പോയതിന്റെ ചൊരുക്കു കൂടി വച്ചുകൊണ്ടാണ് മുഖ്യമന്ത്രി നേരം കിട്ടിയാൽ പോകും, നേരം കിട്ടുമ്പോൾ പോകും എന്നൊക്കെപ്പറഞ്ഞ് തലക്കനം കാട്ടുന്നത്. അങ്ങാടിയിൽ തോൽക്കുന്നതിന് അമ്മയോട് എന്നാണല്ലോ. പിണറായി വിജയന് വേറെയും ഉണ്ടായിട്ടുണ്ട് തോൽവികൾ. വിവരാവകാശ നിയമക്കാര്യത്തിലും ആതിരപ്പള്ളി പദ്ധതിക്കാര്യത്തിലും സിപിഐ വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തെ എതിർത്തു കൊണ്ടിരിക്കുന്നു. ഈ തോൽവികളെല്ലാം കൂടിയാണ് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഹങ്കാരത്തെയും ദുരഭാമാനത്തെയും പെരുപ്പിച്ച് മേൽപ്പറഞ്ഞതരത്തിൽ ജിഷ്ണുവിന്റെ വീട്ടിൽ സമയം കിട്ടുമ്പോൾ പോകും. ഇപ്പോൾ ഏതായാലും നേരമില്ല എന്നൊക്കെ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഏറ്റവും സൗമ്യമായ ഒരു വാക്യത്തിലുള്ള മറുപടി ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനു കൊടുത്തത്. പിണറായി വിജയനു നല്ലതു പോലെ മനസ്സിലാകുന്ന ഒരുപാടു ധ്വനികളുണ്ട് ആ വാക്യത്തിൽ. പ്രതികളെ അറസ്റ്റു ചെയ്ത ശേഷമാണെങ്കിൽ കൂടി വീട്ടിലേക്കു വരണമെന്നു അവർ പറുന്നില്ല. വരേണ്ടതില്ല എന്നു പറുന്നില്ല എന്നു മാത്രം.
അല്ലെങ്കിൽ തന്നെ ഒന്നര മാസം കഴിഞ്ഞ് ഇനിയെന്തിനാണ് ആ വീട്ടിൽ പോകുന്നത്. തന്റെ മുഖശ്രീ കാണിക്കാനോ? അല്ലെങ്കിൽ മുഖ്യമന്ത്രിപദവിയുടെ പ്രൗഢി അവരെ കാണിക്കാനോ? അതുമല്ലെങ്കിൽ ഒരു പക്ഷേ ആ വീട്ടിൽ വച്ച് നല്ലൊരു തുക നഷ്ടപരിഹാരം പ്രഖ്യാപിക്കാനോ?
്നഷ്ടപരിഹാരം എത്രയാണെങ്കിലും അതു മുഖ്യമന്ത്രിയുടെ കീശയിൽ നിന്ന് അല്ലാത്തിടത്തോളം അതു വീട്ടിൽ ചെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയ മൈലേജു കൂട്ടേണ്ടതില്ല. ഒരു പ്രഖ്യാപനം പോലും വേണ്ട. മന്ത്രി സഭ കൂടി തീരുമിനിച്ചിട്ട് ഒരു ഗവൺമെന്റ് പത്രക്കുറിപ്പ് ഇറക്കിയാൽ മതി. ഇത്ര വലിയ ദുരന്തങ്ങളുണ്ടാകുമ്പോൾ, മുട്ടയിട്ടു കോഴിപ്പിട കൊക്കും പോലെ പൊതു ധനം കൊണ്ടുള്ള നഷ്ടപരിഹാരം ഉറക്കെ പ്രഖ്യാപിക്കേണ്ടതില്ലല്ലോ.
ഏറ്റവും വലയ നഷ്ടം നേരിടുന്ന ദുഃഖിതയായ ആ സ്ത്രീ. ജിഷ്ണുവിന്റെ അമ്മ ആ മറുപടി പറഞ്ഞില്ലായിരുന്നെങ്കിൽ കേരളത്തിലെ ജനങ്ങളുടെ പിണറിയായിയുടെ പ്രജകളുടെ മനുഷ്യാസ്തിത്വം അർത്ഥ രഹിതമാക്കുമായിരുന്നുയ അവരുടെ ആത്മാഭിമാനം പാതാളത്തോളം താഴ്ന്നു പോകുമായിരുന്നു. മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ മാത്രമല്ല, എല്ലാ അമ്മമാരുടെയും മാത്രമല്ല, ആണും പെണ്ണുമായുള്ള എല്ലാ കേരളീയരുടെയും ആത്മാഭിമാനത്തെയും അന്തസിനെയും രക്ഷപ്പെടുത്തിയ ഒരു വാക്യമാണ് അത്. മുഖമടച്ചുള്ള ഒരാട്ടിനു തുല്ല്യമാണ് സുജന മര്യാദയും സഭ്യതുയം പാലിച്ചുകൊണ്ടുള്ള ആ മറുപടി. എന്നു മാമ്രല്ല അതു മനസ്സിലേക്കേണ്ടയാൾക്കു മനസ്സിലായിട്ടുണ്ടെന്നും നമുക്കറിയാം. അദ്ദേഹമത് അറിഞ്ഞില്ലെന്നു നടിക്കുന്നതാണ്. ഏറെകാലത്തിനിടയിൽ ആഹ്ലാദിപ്പിക്കുന്ന അഭിമാനപ്പെടുത്തുന്ന ഒരു രാഷ്ട്രീയ സംഗതി കൂടിയാണിത്. അതേ, ചരിത്ര പ്രധാന്യമുള്ള ഒരു വാക്യമാണ് ജിഷ്ണുവിന്റെ അമ്മ പറഞ്ഞത്. അതിന്റെ പ്രാധാന്യം കാലം തെളിയിക്കുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്