'റോജി റോയ്' രാഷ്ട്രീയ മാദ്ധ്യമ ധാർമ്മികത കപടമോ...?
റോജി റോയ് എന്ന ഒരു പാവപ്പെട്ട വിദ്യാർത്ഥിയുടെ മരണം കേരളത്തിലെ ജനങ്ങളുടെ മനസ്സാക്ഷിക്കു നേരെയുള്ള ഒരു ചോദ്യചിഹ്നമായി ഇപ്പോയും തുടരുന്നു എന്നുള്ളത് വളരെ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. കേരളത്തിലെ ആതുര സേവനരംഗത്ത് നിരവധി അപകട മരണങ്ങൾ തുടർക്കതയായിട്ടു കുറച്ചുകാലമായി. അതിൽ അവസാനത്തേതു മാത്രമാണ്. റോജി റോയ് പാവപ്പെട്ട ഒരു കുടുംബത്തിലെ നെടും തൂണായിരുന്ന ഒരു വിദ്യാർത്ഥി വീട്ടിലെ അവസ്ഥ വളരെ നല്ലരീതിയിൽ മനസ്സിലാക്കിയിട്ടുള്ള ഒരു മാലാഖ. തന്റെ സംരക്ഷണത്തിൽ ജീവിക്കുന്ന മാതാപിതാക്കളെ തനിച്ചാക്കി അവൾ സ്വയം ഇല്ലായ്മ ചെയ്യുമെന്ന് ആർക്കും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്. ഇനിയും ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളുമായി അവൾ വിടവാങ്ങിയപ്പോയും നീതിയുടെ ഒരു കണിക പോലും ആ കുടുംബത്തിനു നൽകാൻ ഇവിടുത്തെ അധികാരി വർഗ്ഗങ്ങൾ മടിച്ച നിൽക്കുന്നത് കണ്ടപ്പോയാണ് ഇതിനെ എതിരെ പ്രതികരിക്കണമെന്നു തോന്നിയത്.
കേരളത്തിൽ ഒരുപാടു വിദ്യാർത്ഥികൾ ഇതുപോലെ ആതുര സേവനമെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കേന്ദ്രങ്ങളിൽ നിന്നു മരണപെട്ടിട്ടുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിൽ അവസാനത്തെ ഇരയാണ് ഈ കൊച്ചുമിടുക്കി. തീർത്തും അനാധരായിട്ടുള്ള ഈ കുടുംബം ഇന്ന് നീതിക്ക് വേണ്ടി കൈകൂപ്പി നിൽക്കുമ്പോൾ നമ്മുടെ അധികാരി വർഗ്ഗം മുഖം തിരിഞ്ഞു നിൽക്കുന്നത് വിരോധാബാസമാണ്. ഇന്ന് പണമാണ് എല്ലാറ്റിനും മുഖ്യം പണമുള്ളവന് കൂടുതൽ അധികാരവും ആർഭാട ജീവിതവും നയിക്കുമ്പോൾ പാവപ്പെട്ടവൻ കൂടുതൽ താഴ്ച്ചയിലേക്ക് ചവിട്ടി മെതിക്കപ്പെടുകയാണ്.
കിംസ് എന്ന ആശുപത്രി ഭീകരന്റെ നടുമുറ്റത്തു ഒരുപാടു ആഗ്രഹങ്ങളും സ്വപ്നങ്ങളും തന്റെ ജീവനും വീണുടഞ്ഞപ്പോൾ അവിടെ ചിതറിയ രക്ത തുള്ളികളിൽ നിന്നും ആയിരം ആർജ്ജവമുള്ള പ്രതികരണശേഷിയുള്ള സമര ഭടന്മാർ പുനർജ്ജനിക്കും തീർച്ചയാണ്. ഒരു മിടുക്കി പെൺകുട്ടിയുടെ മരണം പോലും തന്നിൽ എത്തപെട്ട നോട്ടുകെട്ടുകളുടെ കനം അനുസരിച്ച് മാദ്ധ്യമ ധർമ്മം എന്ന പൊതുസത്യത്തെ കാറ്റിൽ പറത്തി കിംസ് മാനേജ്മെന്റിന് വേണ്ടി തിരുത്തി കുറിക്കുംബോയും അതിനപ്പുറത്തേക്ക് ഒരുലോകം ഉണ്ടെന്നു ഇത്തരക്കാർ മനസ്സിലാകുന്നത് നന്നായിരിക്കും.
മാദ്ധ്യമ ധർമം കേരളത്തിലെ ചില പത്രങ്ങളിൽ മാത്രമായി ചുരുങ്ങി എന്നത് ഒരു നഗ്ന സത്യമാണ്. കേരളത്തിന്റെ ഏറ്റവും വലിയ ശാപം കൂനിന്മേൽ കുരു പോലെ മുളച്ചു പൊങ്ങുന്ന മാദ്ധ്യമങ്ങളാണ്. തന്റെ ഭാവനക്കനുസരിച്ച് കഥകൾ മെനയാനും സത്യത്തെ വളച്ചൊടിച്ചു സമ്പന്ന ലോബിയെ പ്രീണിപ്പിക്കാനും ഇത്തരക്കാർ ഇന്നു മത്സരിക്കുകയാണ്. ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കേണ്ടവർക്ക് ഇന്നു താൽപര്യം വിവാദങ്ങളും, ചുംബനസമരങ്ങലും, സരിതമാരുമാണ്. സരിത എന്ന രണ്ടാംകിട സ്ത്രീക്ക് വേണ്ടി നിങ്ങൾ നിരത്തിയ അച്ചുകളുടെയും. ബാർകോഴ മുതൽ സരിത ക്ലിപ്പിങ്ങുകളുടെ പേരിൽ നിങ്ങൾ നടത്തിയ ന്യൂസ് നൈറ്റ് ചർച്ചകളുടെയും നൂറിൽ ഒരംശം ഈ പാവപ്പെട്ട പെൺകുട്ടിക്ക് വേണ്ടി നീക്കിവച്ചിരുന്നെങ്കിൽ ബദിരരും മൂകരുമായ മാതാപിതാക്കൾക്ക് നീതി ലഭിക്കുകയും കിംസിനെ പോലുള്ള ബൂർഷ്യ കുത്തക മുതലാളിമാരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു കൊണ്ട് ഇനിയും പുതിയ റോജിമാർ സൃഷ്ട്ടിക്കപെടാതിരിക്കാൻ സാധിക്കുമായിരുന്നു.
കേരളത്തിലെ രാഷ്ട്രീയ വർഗ്ഗവും, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന മഹിള സംഘടനകളും എവിടെ എങ്കിലും ലൈംഗിഗ ആരോപണം കേട്ടാൽ സ്ത്രീ പീഡിപ്പിക്കപെട്ടു എന്നുപറഞ്ഞു ചാനലുകളിൽ ഇരുന്നു അലമുറ ഇടുന്ന അജിതമാരും ഈ റോജി റോയ് എന്ന പെൺകുട്ടിയെ അറിഞ്ഞമട്ടില്ല. ഇത്തരക്കാർ ഒന്നു മാനസ്സിലാക്കേണ്ടത് സ്ത്രീപീഡനം എന്നത് ലൈംഗിഗ പീഡനം മാത്രമല്ല സ്ത്രീകൾക്ക് നേരെയുള്ള എല്ലാ അതിക്ക്രമങ്ങളും സ്ത്രീ പീഡനമായിട്ടാണ് കണക്കാക്കപെടുന്നത്. ഒരു പാവപ്പെട്ട പെൺകുട്ടിക്ക് സംഭവിച്ച ദുരന്തം കണ്ടില്ലെന്നു നടിച്ച ഈ മഹിളാ രത്നങ്ങൾ സ്ത്രീ സമൂഹത്തിനു തന്നെ അപമാനമാണ്. ഇത് പോലെ തന്നെയാണ് കേരളത്തിലെ സാംസ്കാരിക നായകന്മാരും ഇടതു വലതു വ്യത്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളും, ഏതൊരു പ്രശ്നത്തെയും പ്രസ്താവനകളിലൂടെ വിവാധമാക്കാറുള്ള നമ്മുടെ നേതാക്കന്മാർ അവരുടെ മൂക്കിനു താഴെ നടന്ന അതിധാരുണമായ സംഭവത്തെ അറിഞ്ഞഭാവം പോലും കാണിക്കാതെ; ബാർ എന്ന ചക്കരകുടത്തിൽ കയ്യിട്ടു വാരുന്ന തിരക്കിലാണ്.
വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി കഴിഞ്ഞ കാലങ്ങളിൽ രൂക്ഷമായ പ്രക്ഷോഭങ്ങൾക്ക് നേതൃതം നൽകിയ (എസ്എഫ്ഐ, എംഎസ്എഫ്, കെഎസ് യു, എബിവിപി) തുടങ്ങിയ നമ്മുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഒരു പാവപെട്ട വിദ്യാർത്ഥിക്ക് നീതി നിഷേധമുണ്ടായപ്പോൾ അവൾക്കു വേണ്ടി ഒന്നുറക്കെ ശബ്ദിക്കാനൊ അവളുടെ മാതാപിതാക്കളെ ഒന്നാശ്വസിപ്പിക്കാൻ പോലും കണ്ടില്ല എന്നത് വളരെ ദുഃഖകരമാണ്. കേരളത്തിലെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾ അവർ നിർവഹിക്കേണ്ട ചുമതലകളിൽ നിന്നും വഴുതി മാറുന്ന കാഴ്ചയാണ് കുറച്ചു കാലമായി നമുക്ക് കാണാൻ സാധിക്കുന്നത്. ഈ പ്രസ്ഥാനങ്ങൾക്ക് ഇനിയും തിരിച്ചറിവ് ഉണ്ടാകുന്നില്ലെങ്കിൽ പ്രതികരണ ശേഷി കൂടുതലുള്ള ഈ ന്യൂ ജനറേഷൻ തലമുറ മാറി ചിന്തിക്കുക തന്നെ ചെയ്യും. ഒരു രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും ആഹ്വാനമോ പിന്തുണയോ ഇല്ലാതെയാണ് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച ഡൽഹിയിലെ പ്രക്ഷോഭങ്ങൾ അരങ്ങേറിയതെന്ന് ഈ പ്രസ്ഥാനക്കാർ മനസ്സിലാകുന്നത് നല്ലതായിരിക്കും.
കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാദ്ധ്യമങ്ങളും എത്ര പുറംതിരിഞ്ഞു നിന്നാലും ആ കുടുംബത്തിന്റെ നീതിക്ക് വേണ്ടിയുള്ള സമരം കൂടുതൽ കരുത്താർജിക്കുക തന്നെ ചെയ്യും. ഇത് സോഷ്യൽ മീഡിയകളുടെ കാലമാണ്. നമ്മുടെ മാദ്ധ്യമങ്ങൾ കോർപ്പറേറ്റ് ബീമന്മാരുടെ സ്തുതി പാടകരായി നിന്നാലും ഇത്തരം വിഷയങ്ങൾ ജനങ്ങളിലെത്തിക്കാൻ സാദിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് റോജി റോയ്ക്ക് വേണ്ടി സോഷ്യൽ മീഡിയ വഴിയുള്ള പ്രക്ഷോഭം. ഇനിയും അത് കണ്ടില്ലെന്നു നടിക്കാൻ ഈ രാഷ്ട്രീയ മാദ്ധ്യമ മേലാലനന്മാർക്ക് ആവില്ല.
എനിക്കൊരപേക്ഷയെയുള്ളൂ വിടരും മുമ്പേ കൊഴിഞ്ഞുപോയ റോജി റോയ്ക്കും അവളുടെ കുടുംബത്തിനും നീതി ലഭിക്കണം അതിനു ഏതറ്റംവരെ പോകാനും നാം തയ്യാറാകണം. ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുത് ഇനി മറ്റൊരു റോജി റോയ് ഉണ്ടാവാൻ പാടില്ല അതിനാവട്ടെ നമ്മുടെ പ്രയത്നവും പ്രാർത്ഥനയും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍