അതായത് മുതലാളിമാർ അടിച്ചുമാറ്റികൊണ്ടുപോയ പണം ചെറിയ സേവനങ്ങൾക്കായി ബാങ്കിൽ ചെല്ലുന്ന നമ്മളോട് വാങ്ങുന്നു; അപ്പോളിനി സ്റ്റേറ്റ് ബാങ്കിന്റെ മുന്നിലൂടെ പോണോ വേണ്ടയോ? ഒരു ഡീപ് സർജറിക്കഥയിലൂടെ ബാങ്കുകളുടെ തട്ടിപ്പ് വിവരിച്ച് കെ.ജെ ജേക്കബ്
കെ.ജെ ജേക്കബ്
പഴയ കാർ ലോൺ അടച്ചുകഴിഞ്ഞപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ബാങ്കുമായി യാതൊരു ബന്ധവുമില്ലാതെയായി. എന്നാൽ ചുമ്മാ ഒരു എസ് ബി അകൗണ്ട് തുടങ്ങാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ടൈംലൈനിൽ എസ് ബി ഐ വധം കഥകളി തുടങ്ങിയത്. കഥ കടുപ്പം തന്നെ. ഇക്കണക്കിനുപോയാൽ ബ്രാഞ്ചിനുമുന്പിലൂടെ പോയാൽ ഫീ വാങ്ങുന്ന കാലം വരും എന്ന ഭയമുണ്ട്. എസ് ബി ഐ ഒരു ബി എസ് എൻ എൽ ആകുന്നോ എന്നൊരു പൊളിറ്റിക്കൽ പേടി വേറെയും.
എന്താണിപ്പോൾ എസ് ബി ഐ യ്ക്ക് ഇങ്ങിനെ തോന്നാൻ? എന്റെ അനുഭവത്തിൽ സേവനത്തിലും സൗകര്യങ്ങളിലും എസ് ബി ഐ കഴിഞ്ഞേ ബാങ്കുള്ളൂ. അപ്പോൾ ആ ബാങ്ക് ഇത്തരം ഹരാകിരി നടത്താൻ എന്താണ് കാരണം?
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ( 2015-16 )എസ് ബി ഐ യുടെ ബാലൻസ് ഷീറ്റെടുക്കുക. ഒറ്റ നോട്ടത്തിൽ ഒരു കാര്യം മനസിലാകും.
നിഷ്ക്രിയ ആസ്തി ഭീകരമായി വർദ്ധിച്ചു. അതിനുവേണ്ടി ബാങ്ക് മാറ്റിവയ്ക്കുന്ന പണം (പ്രൊവിഷനിങ്) വൻതോതിൽ കൂടി. ലാഭം വൻതോതിൽ ഇടിഞ്ഞു. പലിശയിനത്തിലെ വരവ് വർദ്ധന നാമമാത്രം.
(നിഷ്ക്രിയ ആസ്തി: 3.81 ശതമാനം. അതിനു മുൻപത്തെ വർഷം 2.12 ശതമാനം. കിട്ടാക്കടത്തിന്റെ പേരിൽ മാറ്റിവക്കുന്ന തുക 26,984 കോടി രൂപ. അതിനു മുൻപുള്ള വർഷം 17,908 കോടി രൂപ. ലാഭം 13,102 കോടി ഉണ്ടായിരുന്നത് 9,951 കൂടിയായി കുറഞ്ഞു).
ഇതെന്തുപറ്റി?
ഇന്ത്യൻ ബാങ്കിംങ് രംഗത്തെ സൂക്ഷിച്ചുനോക്കുന്നവർ പറയും അടുത്തകാലത്ത് ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയുടെ കാര്യത്തിൽ അസാധാരണമായ മാറ്റം വന്നു തുടങ്ങുന്നത് 2013 മുതലാണ് എന്ന്. അതെന്താണ് ആ വർഷത്തിന്റെ പ്രത്യേകത? അന്ന് ഇന്ത്യൻ സമ്പദ്ഘടനയിൽ വല്ല മലവെള്ളപ്പാച്ചിലും ഉണ്ടായി ബാങ്കുകളുടെ ആസ്തിയെല്ലാം ഒലിച്ചുപോയോ?
ഒന്നുമുണ്ടായില്ല. രഘുറാം രാജൻ എന്നൊരു മനുഷ്യൻ റിസർവ്വ് ബാങ്ക് ഗവർണറായി വന്നു. 2008 -ലെ അമേരിക്കൻ സബ്പ്രൈം പ്രതിസന്ധിയും തകർച്ചയും മുൻകൂട്ടി കാണാന്മാത്രം ഈ രംഗത്തെക്കുറിച്ച് ധാരണയുള്ള രാജന് നമ്മുടെ ബാങ്കുകളുടെ ചില തരികിട പരിപാടികൾ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല.
അതെന്തൊക്കെയാണ് ഈ തരികിട പരിപാടികൾ? നമുക്ക് അറിയാവുന്നതൊക്കെ തന്നെ. ലാഭനഷ്ടക്കണക്കുകളിലും ബാലൻസ് ഷീറ്റുകളിലും ബാങ്കുകളും വ്യവസായികളും ചേർന്ന് നടത്തുന്ന നടത്തുന്ന സൂത്രപ്പണി. മൂന്നുമാസത്തിൽ കൂടുതൽ തിരിച്ചടവ് മുടങ്ങിയാൽ ഒരു വായ്പ നിഷ്ക്രിയ ആസ്തിയുടെ ഗണത്തിൽ വരും. (ബാങ്കുകൾക്ക് വായ്പകൾ ആസ്തികളും നിക്ഷേപങ്ങൾ ബാധ്യതയുമാണ്. അതാണ് നമ്മളും ബാങ്കുകളും തമ്മിലുള്ള വ്യത്യാസം. നമ്മൾ ബാധ്യത എങ്ങിനെയെങ്കിലും ഒഴിവാക്കാൻ നോക്കും; ബാങ്കുകള്‍ എന്നാൽ ബാധ്യതയൊഴിവാക്കാൻ ഒരു താൽപ്പര്യവുമില്ല താനും!) യാഥാർത്ഥത്തിൽ നൂറു കോടി രൂപ വേണ്ട പ്രോജക്ടിന് 200 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ടുണ്ടാക്കും. എന്നിട്ടു 150 കോടി രൂപ വായ്പ സംഘടിപ്പിക്കും. ബാങ്കിന്റെ പണം കൊണ്ട് എന്തെങ്കിലും കാട്ടിക്കൂട്ടി ബാക്കി പണം 'വ്യവസായികൾ' മുണുങ്ങും.
അപ്പോൾ എങ്ങിനെ തിരിച്ചടയ്ക്കും? വായ്പ കിട്ടാക്കടമായി മാറില്ലേ? നിഷ്ക്രിയ ആസ്തിപ്പട്ടിക വലുതാവില്ലേ? ഇല്ല. അതാണ് സൂത്രപ്പണി. ഒന്നുകിൽ പുതുതായി ഒരു വായ്പ കൊടുക്കും. അല്ലെങ്കിൽ ഇതേ ആൾ തുടങ്ങുന്ന മറ്റൊരു കമ്പനിക്ക് ഇതുപോലൊരു വായ്പ കൊടുക്കും. അതുവച്ച് ആദ്യത്തെ വായ്പയുടെ കുറേഭാഗം അടച്ചു നിഷ്ക്രിയ ആസ്തിപ്പട്ടികയിൽ നിന്നും ഊരിയെടുക്കും. ഈ കലാപരിപാടിക്കു വിൻഡോ ഡ്രസ്സിങ് എന്ന് പേർ. അങ്ങിനെ ബാങ്കിന്റെ ബാലൻസ് ഷീറ്റ്/കിട്ടാക്കടത്തിന്റെ രൂപം നിത്യഹരിതമാക്കി വയ്ക്കുന്നതിന് എവർ ഗ്രീനിങ് എന്നും.
(ഇത് പുതിയ കാര്യമല്ല, വളരെക്കാലമായി നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇത് മണി ചെയിൻ പോലെ എവിടെയെങ്കിലും വച്ച് പൊട്ടണമല്ലോ. ചില ബാങ്കുകൾ നേരത്തെ പൂട്ടലിന്റെ വക്കുവരെയെത്തിയിരുന്നു. ഉദാഹരണത്തിന് ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ ബാങ്ക്. നാല്പതു ശതമാനം വരെ പോയി ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 1999 -ഇൽ --ലോകത്തിലെ കൊള്ളാവുന്ന ബാങ്കുകളിൽ അത് ഒന്നും ഒന്നരയും ശതമാനമാണ്. കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ കൊടുത്ത് 1700 കൊടിയോ മറ്റോ കൊടുത്ത്, കൊള്ളാവുന്ന ഒരു ചെയർമാനെ വച്ച ആ ബാങ്കിനെ രക്ഷിച്ചെടുത്തു. (ആ ചെയർമാന്റെ പേര് താൻ രഞ്ജന കുമാർ. പിന്നീട് കേന്ദ്ര വിജിലൻസ് കമ്മീഷണറായി. ബാങ്ക് ശരിയാക്കിയെടുത്ത കഥ ഒരു പുസ്തകമായി എഴുതിയിട്ടുണ്ട്: ).
വിൻഡോ ഡ്രസിങും എവെർഗ്രീനിംഗും പരിധികടക്കുന്നു എന്ന് മനസിലാക്കിയപ്പോൾ ഉത്തരവാദിത്തമുള്ള ഒരു സെൻട്രൽ ബാങ്കർ ചെയ്യുന്ന പണി രഘുറാം രാജനും ചെയ്തു: വിൻഡോ ഡ്രസിങ് തടയാനുള്ള ശ്രമം തുടങ്ങിവച്ചു. നിഷ്ക്രിയ ആസ്തിയുള്ള കമ്പനിയുടെ പ്രൊപ്രൈറ്റർ/മേജർ ഷെയർഹോൾഡർ മറ്റൊരു കമ്പനി രൂപീകരിച്ചാൽ ലോൺ കിട്ടില്ലെന്ന ഒരു സിംപിൾ തത്വം അദ്ദേഹം ബാങ്കുകളെ അംഗീകരിപ്പിച്ചു. അപ്പോൾ തരികിട നടക്കാതായി.
ഒരു കാര്യം കൂടി അദ്ദേഹം ചെയ്തു. സാധാരണ ബാങ്ക് അകൗണ്ടുകളിൽ ആർ ബി ഐ വാർഷിക പരിശോധന നടത്താറുണ്ട്. ഒരു ചെറിയ എണ്ണം വായ്പാ അകൗണ്ടുകൾ പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയാണ് അത്. അതുപോര എന്നും കൂടുതൽ വായ്പകളുടെ ഗുണനിലവാരം അളക്കണം എന്നൊരു നയം അദ്ദേഹം നടപ്പാക്കി. (അതിനു പേർ അസറ്റ് ക്വാളിറ്റി റിവ്യൂ. അത് നടന്നത് 2015-16 സമാപത്തിക വർഷത്തെ അവസാന രണ്ടു പാദങ്ങളിൽ). അതുകൊണ്ടെന്തായി? ഇന്ത്യൻ ബാങ്കുകളിലെ മോശം ലോണുകളുടെ അളവ് ആ സാമ്പത്തിക വര്‍ഷം 80 ശതമാനത്തോളം കൂടി എന്നാണ് കണക്ക്. സ്റ്റെയ്റ്റ് ബാങ്കിന്റെ 71 ശതമാനം വായ്പകളുടെയും ഗുണനിലവാരം മോശമാണ് എന്ന് എവിടെയോ വായിച്ചതായി ഓർമ്മ)
(ഇതൊക്കെ സ്റ്റെയ്റ്റ് ബാങ്കിൽ നടക്കുമോ എന്ന് നമ്മൾ ചിലപ്പോൾ അദ്ഭുതം കൂറും. ഇതിലപ്പുറം നടന്നിട്ടുണ്ട്. ഒരിത്തിരി പിന്നോട്ട് പോകുക. 2012-13 വർഷത്തെ എസ് ബി ഐ യുടെ വാർഷിക ഫലം വന്നു: ഗംഭീര ലാഭം (14,105 കോടി രൂപ). ഇതുവരെയുള്ള റിക്കോർഡാണ്. ഉഗ്രൻ പ്രകടനം എന്ന് ചെയർമാൻ പ്രദിപ് ചൗധരി സ്വയം തോളത്തുതട്ടി അഭിനന്ദിച്ചു. അടുത്ത വർഷത്തെ ബാലൻസ് ഷീറ്റ് കണ്ടപ്പോൾ ആളുകൾ ഞെട്ടി (അറിയാവുന്നവർ ഞെട്ടിയില്ല). ലാഭം കുത്തനെയിടിഞ്ഞു: മുപ്പതു ശതമാനം കുറവ് (10,891 കോടി). അതിനു മുൻപുള്ള രണ്ടു വർഷങ്ങളിൽ മുപ്പതും നാല്പതും ശതമാനം ലാഭ വളർച്ച നേടിയിരുന്ന ബാങ്കിന് ചെയർമാൻ മാറിയപ്പോൾ ലാഭത്തിൽ മുപ്പതുശതമാനത്തോളം ഇടിവ്! അതിനു പ്രത്യേകിച്ച് കാരണമൊന്നുമില്ല ആകെ സംഭവിച്ചത് ചെയർമാൻ ചൗധുരി റിട്ടയർ ചെയ്തു, പുതുതായി അരുന്ധതി ഭട്ടാചാര്യ എന്നൊരാൾ വന്നു. അവർ പഴയ കണക്കൊക്കെ നോക്കി കിട്ടാക്കടത്തിനുള്ള പണം മാറ്റിവച്ചു 10,891 കോടിയിൽനിന്ന് 15,935. ഏകദേശം ഒരു അയ്യായിരം കോടി രൂപയുടെ കൂടുതൽ. ലാഭം കട്ടപ്പ.)
രഘുറാം രാജന്റെ അഭിപ്രായത്തിൽ സർജറി നടക്കേണ്ടിടത്ത് ബാൻഡ്- എയ്ഡ് ഒട്ടിച്ചു നടക്കുകയായിരുന്നു ബാങ്കുകൾ കുറേക്കാലമായി. അതുമാറ്റി അദ്ദ്ദേഹം ഒരു ഡീപ് സർജറിക്കു തുടക്കമിട്ടു. ഫലം: വിൻഡോ ഡ്രസിങ് നടക്കാതായി; എൻ പി എ കൂടി. പ്രൊവിഷനിങ്ങിനു കൂടുതലായി പണം മാറ്റിവയ്ക്കേണ്ടി വന്നു.
അപ്പോൾ പിന്നെ എങ്ങിനെ ബാങ്ക് ഓടിച്ചുകൊണ്ടു പോകും? നിക്ഷേപം വാങ്ങി, അതിനു പലിശ കൊടുത്ത്, ആ പണം കടം കൊടുത്ത് പലിശവാങ്ങി അതിനുള്ള വ്യത്യാസമാണ് ബാങ്കുകളുടെ പ്രധാന വരുമാന മാർഗ്ഗം. കടം കൊടുക്കുന്നത് കിട്ടാക്കടമായി മാറിയാൽ പലിശയ്ക്ക് എന്ത് സംഭവിക്കും?
ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം നോക്കുക:
2012-13: 44291 കോടി
2013-14: 49282 കോടി
2014-15: 55015 കോടി
2015-16: 56882 കോടി
അതായത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കൂടിക്കിക്കൊണ്ടിരുന്ന പലിശയിനത്തിൽ കിട്ടിയ വരുമാന വർദ്ധനവ് --ശരാശരി പത്തു ശതമാനമോ കൂടുതലോ--കഴിഞ്ഞവർഷം എൻ പി ഏ കൂടിയപ്പോൾ നാമമാത്രമായി മാറി.
പിന്നെന്തുണ്ട് മാർഗ്ഗം? ബാങ്ക് നൽകുന്ന സേവനങ്ങൾക്ക് കിട്ടുന്ന ഫീസ് കൂട്ടുക. അതാണ് പണ്ട് സൗജന്യമായി ചെയ്തുകിട്ടിയിരുന്ന പല സേവനങ്ങൾക്കും ഇപ്പോൾ കൊല്ലുന്ന ഫീസ് ബാങ്ക് ഈടാക്കുന്നത്.
അതായത് മുതലാളിമാർ അടിച്ചുമാറ്റികൊണ്ടുപോയ പണം ചെറിയ സേവനങ്ങൾക്കായി ബാങ്കിൽ ചെല്ലുന്ന നമ്മളോട് വാങ്ങുന്നു.
അപ്പോളിനി സ്റ്റെയ്റ്റ് ബാങ്കിന്റെ മുൻപിലൂടെ പോണോ വേണ്ടയോ?
***
ഡിസ്കൈമൾ 1. ഇത് ഒരു നടയ്ക്കു പോകില്ല. ചെറുകിട ആളുകളെ ആട്ടിപ്പായിച്ചു ബാങ്കിന്റെ ജീവനക്കാരുടെ എണ്ണം കുറച്ചു ലാഭം കൂട്ടാനുള്ള ശ്രമമായും ആളുകൾ പറയുന്നു. മാത്രമല്ല, സർജറി കഴിഞ്ഞപ്പോൾ എസ് ബി ഐ മാത്രമല്ല പ്രതി. അതിനെക്കുറിച്ച് പറഞ്ഞു വീണ്ടും വരാം.
ഡിസ്കൈമൾ: 2 . നിങ്ങളുടെ കമ്പനിയുടെ ഉടമയും ഡിഫോൾട്ടർ അല്ലേയെന്നു ചോദിച്ചു വരണ്ട. ഞാൻ (ഇതുവരെ) ഡിഫോൾട്ടറല്ല. (ഇപ്പോൾ) ഗംഭീരമായ സിബിൽ സ്കോറിന്റെ ഉടമയുമാണ്. അതുമാത്രമേ എനിക്ക് പറയാനുള്ളൂ.
ഡിസ്കൈമൾ: 3. കുറേക്കാലമായി ഫോളോ ചെയ്യുന്ന കാര്യം ഇപ്പോൾ എഴുതിയെന്നേയുള്ളൂ. കുറച്ചു ലിങ്കുകൾ കമന്റിൽ കൊടുത്തിട്ടുണ്ട്. അത് പറഞ്ഞ കാര്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ ഗൂഗിളിൽ തപ്പി എടുത്തിട്ടതാണ്. കൂടുതൽ മെച്ചപ്പെട്ട ലിങ്കുകൾ ഉണ്ടെങ്കിൽ കമന്റായി ഇട്ടാൽ എല്ലാവര്ക്കും ഉപകാരപ്പെടും.
(ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍