മെനിഞ്ചൈറ്റിസിനുള്ള കുത്തിവെപ്പ് എടുക്കണമെങ്കിൽ ഹജ്ജിനു പോവുന്നില്ലെന്നു ഇതുവരെ ഒരു ഹജ്ജാജിയും പറഞ്ഞിട്ടില്ല; ഹജ്ജാജിമാർക്ക് ഇതു നൽകി അവരെ ഷണ്ഠീകരിച്ച് ജനസംഖ്യ കുറക്കാനുള്ള ഏർപ്പാട് ആണെന്ന കഥയും ആരും പറഞ്ഞു കേട്ടിട്ടില്ല; എം ആർ വാക്സിനേഷനെതിരായ കുപ്രചരണത്തിൽ വീഴാതിരിക്കുക
പറ്റിക്കാൻ ഏറ്റവും എളുപ്പമുള്ള ഒരു ജനവിഭാഗമാണ് ഇന്ത്യക്കാർ. ഉൽബുദ്ധരായ കേരളീയർ പോലും ഇതിൽ നിന്നും ഏറെയൊന്നും വ്യത്യസ്തരുമല്ല. കേരളത്തിലെ മുസ്ലിങ്ങളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. അവരിൽ മഹാഭൂരിപക്ഷത്തിനും അൽഭുതങ്ങളിലും, ആൾദൈവങ്ങളിലും, അമാനുഷിക കഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന ഔലിയാക്കളിലും, ബീവിമാരിലും, സിദ്ധന്മാരിലും, വ്യാജ വൈദ്യന്മാരിലുമൊക്കെയാണ് ശാസ്ത്രജ്ഞരേക്കാളും, ആരോഗ്യപ്രവർത്തകരേക്കാളും, സർക്കാർ സംവിധാനത്തേക്കാളുമൊക്കെ വിശ്വാസവും വിധേയത്വവും.
എത്ര മാത്രം തിക്താനുഭവങ്ങൾ ഉണ്ടായിട്ടും, നാൾക്കുനാൾ ഇത് വർദ്ധിച്ചു വരികയാണെന്നത് വലിയ കാലക്കേടിലേക്കാണ്, നമ്മെ; പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ കൊണ്ടെത്തിക്കുന്നത് എന്നത് വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. വലിയ കൊട്ടും കുരവയുമായി സർക്കാർ തലത്തിൽ ആരംഭിച്ച എം.എം.ആർ വാക്സിനേഷൻ ക്യാമ്പയിൻ അതിന്റെ അവസാന ആഴ്ചയിലേക്ക് കടന്നപ്പോൾ പുറത്തു വരുന്ന സ്ഥിതി വിവര കണക്കുകൾ ഞെട്ടിക്കുന്നതാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറമാണ് ശതമാനക്കണക്കിൽ വാക്സിൻ എടുത്ത കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും പിറകിൽ. അടുത്തടുത്ത സ്ഥാനങ്ങളിൽ മലബാറിലെ മറ്റു ജില്ലകളും. പതിവു പോലെ ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലയായ പത്തനംതിട്ട ഏറ്റവും മുന്നിലും.
ജില്ലകൾ ഏതായാലും എം.എം.ആർ വാക്സിൻ എടുക്കാത്തവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ മുസ്ലിം കുട്ടികൾ തന്നെയാണ്. രണ്ടാം സ്ഥാനത്ത് ഹിന്ദുക്കളും. അമേരിക്കൻ അന്താരാഷ്ട്ര- ഗൂഢാലോചനകളുടെ കഥകളൊന്നും മുസ്ലിങ്ങളിലും അതു കഴിഞ്ഞാൽ ഹിന്ദുക്കളിലും ഏശുന്നതു പോലെ ക്രിസ്ത്യാനികളിൽ ചെലവാകാത്തതിനാൽ അവരിൽ വലിയ വിഭാഗവും ഈ കുത്തിവെപ്പ് എടുത്ത് കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ മുസ്ലീങ്ങൾ പൊതുവെ അള്ളാഹുവിനേക്കാളും, പ്രവാചകനേക്കാളും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന (എല്ലാ വിഭാഗത്തിലും പെട്ട) അവരുടെ സംഘടനാ നേതാക്കൾ ഒറ്റക്കെട്ടായി കുത്തിവെപ്പ് എടുക്കാൻ അഭ്യർത്ഥന നടത്തിയിട്ടു പോലും വലിയൊരു വിഭാഗവും അത് ചെവിക്കൊണ്ടിട്ടില്ല എന്നത് പ്രശ്നം എത്രത്തോളം ഗൗരവതരവും സങ്കീർണ്ണവുമാണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, എം.എം.ആർ വാക്സിനേഷനെതിരായി മനഃപൂർവം പ്രചാരണം അഴിച്ചു വിടുന്ന വൈദ്യന്മാരും, സിദ്ധന്മാരും, ഒറ്റപ്പെട്ട അലോപ്പതി ഡോക്ടർമാരുമൊന്നും ബഹുഭൂരിപക്ഷവും മുസ്ലിങ്ങൾ അല്ല എന്നതാണ്. പക്ഷെ അത് കേട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരിൽ കൂടുതൽ മുസ്ലിം ജനസാമാന്യവും. അതായത് ഈ വിഷയത്തിൽ അവർക്ക് അവരുടെ സ്വന്തം നേതാക്കളേക്കാൾ വിശ്വാസം മറ്റു മതസ്ഥരായ സാമൂഹിക വിരുദ്ധരെയാണെന്നർത്ഥം (മതസൗഹാർദം സന്തോഷകരം തന്നെ).
ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ മുസ്ലിങ്ങളെ കൊണ്ട് കുത്തിവെപ്പ് എടുപ്പിക്കാനുള്ള ഒരു എളുപ്പ മാർഗ്ഗം നിർദ്ദേശിച്ചക്കപ്പെട്ടതായി കണ്ടു. അതായത്, 'ഈ വാക്സിനുകൾ എടുത്തില്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെ കുട്ടിക്ക് ദുബൈയിലും മറ്റ് ഗൾഫ് നാടുകളിലും പോവാൻ കഴിയില്ലെന്ന് വാട്സ് ആപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും ഒരു പ്രചാരണം അഴിച്ചു വിടുക. അടുത്ത സെക്കന്റ് മുതൽ കുത്തിവെപ്പ് നൽകുന്ന സെന്ററുകൾ 'മാപ്പിളമാരെ'ക്കൊണ്ട് നിറഞ്ഞു കവിയും'.സത്യമാണിത്.
ഹജ്ജിനു പോവണമെങ്കിൽ മെനിഞ്ചൈറ്റിസ് അഥവാ മസ്തിഷ്ക ജ്വരം വരാതിരിക്കാനുള്ള കുത്തിവെപ്പ് എടുക്കണം. ഇന്നേവരെ ഈ കുത്തിവെപ്പ് എടുക്കണമെങ്കിൽ ഞാൻ ഹജ്ജിനു പോവുന്നില്ലെന്നു ഒരു ഹജ്ജാജിയും പറഞ്ഞിട്ടില്ല. മുസ്ലിങ്ങൾ മാത്രം ഹജ്ജിനു പോവുന്നതിനാൽ, ഹജ്ജാജിമാർക്ക് ഇതു നൽകി അവരെ ഷണ്ഠീകരിച്ച് ജനസംഖ്യ കുറക്കാനുള്ള ഏർപ്പാട് ആണെന്ന കഥയും ആരും പറഞ്ഞു കേട്ടിട്ടില്ല. പണ്ടൊക്കെ ഹജ്ജിനു പോയവർ ഈ കുത്തിവെപ്പ് എടുത്തിട്ടാണോ പോയത് എന്നവർ ചോദിച്ചിട്ടുമില്ല. അള്ളാഹുവിന്റെ വിധി അങ്ങിനെയാണെങ്കിൽ പരിശുദ്ധ ഹജ്ജിന് പോയ കാരണത്താൽ എനിക്ക് മസ്തിഷ്ക ജ്വരം വരികയാണെങ്കിൽ, രോഗം വന്ന് മരിക്കട്ടെ എന്ന് ഒരാളും വാദിച്ചിട്ടുമില്ല.
ഗൾഫിൽ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങളുണ്ട്. അവരിൽ മുസ്ലിങ്ങളുമുണ്ട്. അവിടങ്ങളിലെ സൗജന്യ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമുകളുടെ ഭാഗമായി രണ്ടു തവണകളായി കൊടുക്കുന്ന എം.എം.ആർ വാക്സിൻ ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടെന്ന് അവരാരും ഇക്കാലമത്രയും പറഞ്ഞിട്ടില്ല. ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്സിനുകൾ ഏതൊക്കെയാണെന്ന് പോലും ആരും തിരക്കാറുമില്ല. കാരണം കേരളത്തിൽ ഉള്ളപോലുള്ള, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഇവിടെ ഇല്ല.
ഗൾഫിൽ മാത്രമല്ല ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും കുട്ടികൾക്ക് ഈ കുത്തിവെപ്പ് നൽകുന്നുമുണ്ട്. എന്തുകൊണ്ട് ഇത്രയും കാലം ഇല്ലാത്ത പുതിയൊരു വാക്സിൻ എന്നതാണ് ചിലരുടെ സംശയം. ഇത് പുതിയതൊന്നും അല്ല. വളരെക്കാലമായി ഉള്ളത് തന്നെയാണ്. പക്ഷെ ഇതിന്റെ ഭീമമായ ചെലവ് വഹിക്കാൻ കഴിയാത്തതിനാൽ ഇന്ത്യ അടക്കമുള്ള ചില സാമ്പത്തിക ശേഷി കുറഞ്ഞ രാജ്യങ്ങളിൽ ഈ കുത്തിവെപ്പ് അവരുടെ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ഷെഡ്യൂളിൽ സാർവത്രികമായി ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. അതായത് ഇത്രയും കാലം പണക്കാർക്കായിരുന്നു ഇന്ത്യയിൽ ഇതിന്റെ പ്രയോജനം. അവിടെയാണ് ദൈവത്തിന്റെ കരങ്ങളുമായി ആരോഗ്യ പ്രവർത്തകർ കടന്നു വരുന്നത്. സഹായസഹകരണങ്ങളുമായി ബിൽ ആൻഡ് മിലിന്റ ഗേറ്റ്സ് ഫൗണ്ടേഷനും.
ഇനി അവരെ പറ്റി പറയാം. എല്ലാവർക്കും അറിയുന്ന പോലെ മൈക്രോസോഫ്റ്റിന്റെ ഉടമ. ബിൽ ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ. നമ്മുടെ നാട്ടിലെ പോലെ ഒരായുസ്സ് മുഴുവൻ തിന്നുകയും കുടിക്കുകയും പോലും ചെയ്യാതെ മക്കൾക്ക് വേണ്ടി സമ്പാദിച്ച് കൂട്ടുന്ന സ്വഭാവം പൊതുവെ അമേരിക്കക്കാർക്ക് ഇല്ല. മരണശേഷം തന്റെ സ്വത്തുക്കൾ എന്തു ചെയ്യണം എന്ന് ആദ്യം തന്നെ വിൽപ്പത്രം എഴുതി വെക്കുകയാണ് അവരുടെ പതിവ്. അതിൽ ഒരു വിഹിതം മക്കൾക്ക് വേണ്ടി എഴുതി വച്ചാൽ അവരുടെ ഭാഗ്യം. ചിലപ്പോൾ മക്കളേക്കാൾ കൂടുതൽ വീട്ടിലെ പൂച്ചക്കും പട്ടിക്കും വരെ ലഭിച്ചെന്നുമിരിക്കും. വിൽ പത്രം എഴുതാതെയാണ് ഒരാൾ മരിച്ചതെങ്കിൽ സ്വത്ത് ഗവർമെന്റിലേക്ക് കണ്ടു കെട്ടും. മക്കളുണ്ടെങ്കിൽ അത് ക്ലെയിം ചെയ്ത് തിരിച്ചു വാങ്ങേണ്ടത് അവരുടെ ജോലിയാണ്.
വീണ്ടും ബിൽ ഗേറ്റ്സിലേക്കു വരാം. പണം ഒരുപാട് സമ്പാദിച്ചു. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആയി. ചെറുപ്പം മുതൽ തന്നെ നാം അമേരിക്കയെ കുറിച്ച് കേട്ടതെല്ലാം നെഗറ്റീവ് സംഗതികളായതിനാൽ ആ വാക്ക് കേൾക്കുമ്പോൾ തന്നെ നമുക്കൊരു ഉൾഭയമാണ്. പക്ഷെ ഒരുപാടു നന്മകളുടെ വിളനിലം കൂടിയാണ് അമേരിക്ക (അവരുടെ വിദേശ നയം തൽക്കാലം നമുക്ക് മറക്കാം). ആ നന്മയുടെ പരിണിത ഫലമായി അമേരിക്കയിലെ മറ്റനേകം പണക്കാരും ചെയ്യുന്നതു പോലെ, തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗവും ബിൽ ഗേറ്റ്സും ഭാര്യ മിലിന്റയും ചാരിറ്റിക്കു വേണ്ടി മാറ്റിവെച്ചു. അതിനായി അവർ ബിൽ ആൻഡ് മിലിന്റ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു. ഈ ട്രസ്റ്റ് തങ്ങളുടെ ചാരിറ്റി പ്രവർത്തനം നടത്തുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലെയും മറ്റ് ദരിദ്ര രാജ്യങ്ങളിലെയും ഗവർമെന്റുകളുമായി സഹകരിച്ച് അവിടങ്ങളിലെ പാവങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ-ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കു വേണ്ടിയാണ്. ലോകത്ത് നിന്നും ക്ഷയം അഥവാ ടി.ബി. രോഗം തുടച്ചുനീക്കാനായി ഇവർ ചിലവഴിക്കുന്നത് എത്രയോ ബില്ല്യൻ ഡോളറുകളാണ്. ഈ രംഗത്ത് ചില സഹായങ്ങൾ നമ്മുക്ക് ഇന്ത്യക്കും ലഭിക്കുന്നുണ്ട്. ക്ഷയം കഴിഞ്ഞാൽ പിന്നെ എയ്ഡ്സ് നിർമ്മാർജ്ജനവും ഈ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളിൽ മറ്റൊന്നാണ്.
ഇതേ ഫൗണ്ടേഷൻ തന്നെയാണ് വാക്സിൻ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ മന്ദബുദ്ധികളായും അംഗവൈകല്യം ഉള്ളവരായും ലോകത്ത് പല രാജ്യങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങളെയും ഒരു കുഞ്ഞിക്കാലു കാണാൻ ഭാഗ്യമില്ലാതെ ഗർഭം അലസിപ്പോവുന്ന പെങ്ങന്മാരെയുമൊക്കെ രക്ഷപ്പെടുത്താൻ സഹായം നൽകുന്നതും. ലോകത്ത് വാക്സിൻ വിതരണം ചെയ്യാനുള്ള അനുവാദം ലോകാരോഗ്യ സംഘടന ഇവർക്ക് നൽകുകയും ചെയ്തു. എന്നാൽ നമുക്ക് കേരളത്തിൽ എം.എം.ആർ വാക്സിൻ നിർമ്മിച്ചു നൽകുന്നത് അവരല്ല. മറിച്ച് പൂണെയിലെ Seum Institute പോലുള്ള ഇന്ത്യയിലെ തന്നെ ഗവേഷണ സ്ഥാപനങ്ങളാണ്. ലോകത്ത് ഏറ്റവും ഡിമാന്റ് ഉള്ള എം.എം.ആർ വാക്സിനുകളും ഇന്ത്യയിൽ നിർമ്മിക്കുന്നവയാണ്.
പിന്നെ അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു കാര്യം കൂടി. ദുഷ്പ്രചാരണങ്ങളിൽ വിശ്വസിച്ച് സ്വന്തം കുഞ്ഞുങ്ങൾക്ക് വാക്സിൻ നിഷേധിക്കുന്നവർ; ഈ വാക്സിൻ എടുക്കാത്തതിന്റെ പേരിൽ നാളെ അവർ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ നിങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ, അവർക്ക് നൽകാനുള്ള മറുപടി കൂടി ഇപ്പോഴേ കരുതി വെക്കുക (പറയാൻ കാരണം, പോളിയോ പ്രതിരോധ കുത്തിവെപ്പ് നൽകാത്തതിനാൽ കൈകാലുകൾക്ക് വൈകല്യം സംഭവിച്ച എന്റെയൊരു കോളേജ്മേറ്റ് ഞങ്ങളുടെ മുമ്പിൽ വെച്ച് പിതാവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേൾക്കേണ്ടി വന്നിട്ടുണ്ട്).
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്