ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ്; കേരളത്തിലെ ഒരു ശതമാനം ആളുകൾ പോലും ദുരിതാശ്വാസ ക്യാംപുകളിൽ ഇല്ല; ബന്ധു വീടുകളിലേക്ക് മാറിയിരിക്കുന്നവരുടെ എണ്ണം കൂട്ടിയാലും പത്തു ശതമാനത്തിൽ കൂടില്ല; പത്തിൽ ഒൻപത് മലയാളികളും ഇപ്പോഴും സഹായം നൽകാൻ കെൽപ്പും താൽപ്പര്യവും ഉള്ളവരാണ്; പേടിച്ചിരിക്കുന്ന കേരളത്തോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്
മുരളി തുമ്മാരുകുടി
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ അതീവ ഗുരുതരമായ ഒരു സാഹചര്യത്തെയാണ് കേരളം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്നലെവരെ പൊതുവെ ധൈര്യത്തിൽ ആയിരുന്നുവെങ്കിലും രാത്രിയോടെ പത്തനംതിട്ടയിലും ആലുവക്കടുത്തും ആളുകൾ വീട്ടിൽ കുടുങ്ങിയ വാർത്ത വന്നതോടെ ജനങ്ങൾ വലിയ ഭീതിയിലാണ്. ദുരന്തകാലത്ത് ജനങ്ങൾക്കും സർക്കാരിനും ആത്മവിശ്വാസം ഉണ്ടായിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ലോകത്തെ ഏറെ വെള്ളപ്പൊക്കങ്ങളും മറ്റു ദുരിതങ്ങളും കൈകാര്യം ചെയ്ത പരിചയത്തിൽ ചില നിർദ്ദേശങ്ങൾ പറയാം.
1 സഹായം ചോദിക്കുന്നത് ശക്തിയാണ്, ദൗർബല്യമല്ല: ഇന്ത്യയിലെ ദുരന്തനിവാരണ സംവിധാനം ഏറെ വിഭവങ്ങളുള്ളതാണ്. ആർമിയും നേവിയും എയർഫോഴ്‌സും ഉൾപ്പെട്ട സൈന്യം, ദുരന്തനിവാരണ സേന ഇവയെല്ലാം നമ്മുടെ വിളിപ്പുറത്തുണ്ട്. ഇവരുടെ എല്ലാം പരമാവധി സഹായം തേടുന്നതിൽ ഒരു മടിയും വേണ്ട. 'എശൃേെ റലുഹീ്യ മിറ വേലി ംശവേറൃമം ശള ിീ േിലലറലറ' എന്ന തത്വമാണ്ഇപ്പോൾ ലോകത്ത് ദുരന്തനിവാരണ രംഗത്ത് ബെസ്റ്റ് പ്രാക്ടീസ് ആയി കരുതപ്പെടുന്നത്. പണ്ടൊക്കെ അത്യാവശ്യം വന്നാൽ മാത്രമേ മറ്റു സഹായങ്ങൾ അഭ്യർത്ഥിക്കാറുള്ളു. ഇപ്പോൾ അങ്ങനെയല്ല.
2 വ്യക്തിപരമായും ഇത് തന്നെയാണ് നിർദ്ദേശം. ബഹുഭൂരിപക്ഷം മലയാളികളും ദുരന്തങ്ങൾ ടി വിയിൽ കണ്ട പരിചയം മാത്രം ഉള്ളവരാണ്. ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിച്ചാണ് നമുക്ക് ശീലം, സഹായം അഭ്യർത്ഥിച്ചല്ല. അതുകൊണ്ടു തന്നെ സഹായം ചോദിക്കാനും ദുരിതാശ്വാസ ക്യാംപിലേക്ക് പോകാനും ആളുകൾക്ക്. പ്രത്യേകിച്ചും മധ്യവർഗ്ഗത്തിന് മുകളിൽ ഉള്ളവർക്ക് മടിയുണ്ടാകും. ഒരു മടിയും വേണ്ട. ദുരന്തകാലത്ത് എല്ലാവരും ഒരു പോലെ ആണ്. ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ്.
3. കേരളം ഒറ്റക്കെട്ടായി പിന്നിലുണ്ട്: കേരളസമൂഹ മാധ്യമത്തിന്റെ ശാക്തീകരണത്താൽ കേരളത്തിൽ ദുരന്തത്തെപ്പറ്റി അറിയാത്തവരായി ആരുമില്ല. ദുരന്തത്തിൽ അകപ്പെടാത്തവരെല്ലാം ഏതു രീതിയിലും സഹായിക്കാൻ തയ്യാറാണ്. ഇപ്പോഴത്തെ കണക്കു വച്ച് നോക്കിയാൽ തന്നെ കേരളത്തിലെ ഒരു ശതമാനം ആളുകൾ പോലും ദുരിതാശ്വാസ ക്യാംപുകളിൽ ഇല്ല. ബന്ധുവീടുകളിലേക്ക് മാറിയിരിക്കുന്നവരുടെ എണ്ണം കൂട്ടിയാലും പത്തു ശതമാനത്തിൽ കൂടില്ല. പത്തിൽ ഒൻപത് മലയാളികളും ഇപ്പോഴും സഹായം നല്കാൻ കെല്പും താല്പര്യവും ഉള്ള സാഹചര്യത്തിലാണ്. ഇത് സർക്കാർ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാനുള്ള ഒരു പദ്ധതിയുണ്ടാക്കിയാൽ മാത്രം മതി. നമ്മുടെ ഓരോ റെസിഡന്റ് അസ്സോസ്സിയേഷനുകളോടും ആളുകളെ താമസിപ്പിക്കണമെന്നോ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നോ എന്താവശ്യപ്പെട്ടാലും അവർ ചെയ്യാൻ സന്നദ്ധരാണ്. ദുരന്തകാലത്ത് എല്ലാം ചെയ്യാൻ സർക്കാരിന് കഴിവുണ്ടെങ്കിൽ പോലും പൊതുജനങ്ങളെ ഉൾപ്പെടുത്തണം. അങ്ങനെയാണ് നമ്മുടെ സമൂഹ മൂലധനം കൂടുന്നത്. അതേ സമയം സഹായവുമായി മുന്നോട്ടു വരുന്നവരെ സർക്കാർ അംഗീകാരം വേണം എന്നൊക്കെ പറഞ്ഞു കൺഫ്യൂഷനിൽ ആക്കരുത്. ഈ ദുരന്തം സർക്കാരിന് മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്നതല്ല, സന്നദ്ധ സംഘടനകൾക്ക് വലിയ പങ്കുണ്ട്. സർക്കാർ സംവിധാനങ്ങൾ എല്ലാം പഴയ നിലയിൽ ആകുമ്പോൾ ഉറപ്പായും ഈ സന്നദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സംയോജിപ്പിക്കണം.
4. ജനങ്ങളോട് സംവദിക്കണം: വലിയ ദുരന്തസമയത്ത് എല്ലാ വിവരങ്ങളും സർക്കാർ പങ്കുവെക്കുന്നില്ലെന്ന ഭീതിയാണ് പലപ്പോഴും പരിഭ്രാന്തിയുണ്ടാക്കുന്നത്. എല്ലാ ദിവസവും രാവിലെ ദുരന്തനിവാരണ അഥോറിറ്റിയുടെ മീറ്റിങ്ങിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ പതിനഞ്ചു മിനുട്ടെങ്കിലും കാണുക എന്നൊരു പതിവുണ്ടാക്കിയാൽ ഈ പ്രശ്നം പകുതി മാറും. 2015 ലെ ചെന്നൈ വെള്ളപ്പൊക്കം വഷളാകാൻ ഒരു കാരണം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ജനങ്ങളിൽ നിന്നും മാറിനിന്നതാണ്. ആവശ്യം വന്നാൽ ആകാശവാണിയും ദൂരദര്ശനും സമൂഹമാധ്യമങ്ങളും വഴി ജനങ്ങളോട് സംസാരിക്കണം.
5. ശരിയായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കണം: ദുരന്തസമയത്ത് ഓരോ നാലു മണിക്കൂറിലും ചിത്രങ്ങൾ ഉൾപ്പെടെ ഒരു സിറ്റുവേഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. എത്ര സ്ഥലങ്ങൾ ദുരിത ബാധിതം ആണ്, എത്ര പേർക്ക് ജീവഹാനി സംഭവിച്ചു, മിസ്സിങ് ആയത് എത്രപേരാണ്, എത്ര ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്, എത്ര മാത്രം സൈന്യവും മറ്റുള്ള സംവിധാനവും നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ ശരിയായ വിവരങ്ങൾ കൃത്യമായ ഇടവേളയിൽ വരുമ്പോൾ തട്ടിപ്പുകളും കിംവദന്തികളും ഇല്ലാതാകും. മാധ്യമങ്ങൾക്ക് മാത്രമായി ഒരു ഹെല്പ് ഡെസ്‌ക് ഉണ്ടാക്കുന്നതും, ഓരോ ദിവസവും മാധ്യമങ്ങൾക്ക് സാങ്കേതിക വിദഗ്ദ്ധർ വിശദമായ റിപ്പോർട്ട് നൽകുന്നതും നല്ല പ്രാക്ടീസ് ആണ്.
6. മറുനാട്ടുകാർക്ക് വിവരങ്ങളും സഹായവും: തൽക്കാലം കേരളത്തിലെ ദുരന്തനിവാരണത്തെപ്പറ്റിയുള്ള വർത്തകളൊക്കെയും മലയാളത്തിലും ഇംഗ്ലീഷിലുമാണ്. നമ്മുടെ ബഹുഭൂരിപക്ഷം മറുനാടൻ തൊഴിലാളികൾക്കും ഇത് വായിക്കാനറിയില്ല. അതുപോലെ നമ്മൾ നൽകുന്ന ഹെൽപ്പ് ഡെസ്‌കിൽ ബംഗാളിയോ ഓറിയയോ അറിയുന്ന ആളുകളില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഒരു പ്രത്യേക ഹെൽപ് ഡെസ്‌ക്ക് ഉണ്ടാക്കണം. അതുപോലെ എല്ലാ വിഷയങ്ങളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും വേണം. ഇതിന് മറ്റു ഭാഷകൾ അറിയാവുന്നവരുടെ ഒരു സന്നദ്ധ സേന രൂപീകരിക്കണം. ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ കൂടി സഹായം നൽകാൻ കഴിവുള്ളവരെ കണ്ടുപിടിക്കാം.
7. ഹെലികോപ്റ്റർ നിരീക്ഷണം: വെള്ളം പൂർണ്ണമായി ഇറങ്ങുന്നതുവരെ ഓരോ ദിവസം രാവിലെയും വൈകിട്ടും ഹെലികോപ്ടർ നിരീക്ഷണപ്പറക്കൽ നടത്തണം. കൊച്ചിയിൽനിന്നും ഒരു ട്രിപ്പ് തെക്കോട്ടും ഒരു ട്രിപ്പ് വടക്കോട്ടും നടത്തുക. യാത്രയുടെ മുഴുവൻ വീഡിയോയും ഫോട്ടോയുമെടുത്ത് വെക്കുന്നത് പിൽക്കാലത്തെ പ്ലാനിംഗിന് വളരെ സഹായകമാകും. ഓരോ ദിവസവും മൂന്നോ നാലോ മാധ്യമ പ്രവർത്തകർക്ക് ഹെലികോപ്ടറിൽ യാത്രചെയ്യാൻ അനുമതി നൽകുന്നത് വിവര വിനിമയത്തിന് ഏറെ സഹായിക്കും.
8. കേരളത്തിൽ പലയിടത്തും ആളുകൾ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അവർ ഔദ്യോഗിക സംവിധാനത്തിലും പിന്നെ അവർക്കാരിയുന്നവരെ ഒക്കെയും വിളിക്കുന്നുണ്ട്. ഇങ്ങനെ വിവരം കിട്ടുന്നവർ എല്ലാം തന്നെ വീണ്ടും ഔദ്യോഗിക സംവിധാനത്തിലേക്ക് വിളിക്കുന്നു. കുറേപ്പേർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നു, അത് ഏറെപ്പേർ ഷെയർ ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ മനോനില മനസ്സിലാക്കാമെങ്കിലും ഇങ്ങനെ വ്യാപകമായി ഷെയർ ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പമുണ്ട്. ഒന്നാമത് ഇപ്പോൾ ഉള്ള പ്രശ്നം യഥാർത്ഥത്തിൽ ഉള്ളതിലും നൂറു മടങ്ങായി എല്ലാവര്ക്കും തോന്നും, ആത്മ വിശ്വാസം കുറയും. രണ്ടാമത് ഒരാൾക്ക് വേണ്ടി നൂറു പേർ സർക്കാർ സംവിധാനത്തിലേക്ക് വിളിക്കുമ്പോൾ അവിടുത്തെ തിരക്ക് കൂടും, പുതിയതായി അറിയിക്കാൻ ശ്രമിക്കുന്നവർക്ക് ലൈൻ കിട്ടാതാകും, അവരും മറ്റുള്ളവരെ വിളിക്കാൻ തുടങ്ങും. മൂന്നാമത് ഒരിക്കൽ രക്ഷപ്പെടുത്തി കഴിഞ്ഞാലും അതറിയാത്തവർ വീണ്ടും ഇതേ കേസിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഇത്തരം വിവരം കിട്ടുന്നവർ ആദ്യം തന്നെ ഈ വിവരം ശരിയാണോ എന്നറിയാൻ ശ്രമിക്കുക, അതും വാട്ട്സ് ആപ്പോ എസ് എം എസോ വഴി. അതിനു ശേഷം ഔദ്യോഗിക നമ്പറിലേക്ക് മെസ്സേജ് കൊടുക്കുക. ഇങ്ങനെ കൊടുക്കുന്ന മെസ്സേജിന് മറുപടി കിട്ടിയാൽ പിന്നെ കാര്യങ്ങൾ ഔദ്യോഗിക സംവിധാനങ്ങൾക്ക് വിടുക.
9. ദുരന്ത സമയത്ത് സുരക്ഷിതർ ആയിരിക്കുന്നതാണ് നിങ്ങൾ സുരക്ഷിതരാണെന്ന് ലോകത്തെ മുഴുവൻ അറിയിക്കുന്നതിലും പ്രധാനം. അതേ സമയം എപ്പോഴാണ് കറണ്ട് പോകുന്നതെന്ന് അറിയില്ല. അതുകൊണ്ട് നിങ്ങൾ വെള്ളം ഉയരുന്ന സ്ഥലത്തുള്ള ആൾ ആണെങ്കിൽ, നിങ്ങൾ സുരക്ഷിതരാണെങ്കിൽ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ വിവരം അറിയിക്കുക, ഇനി എട്ടുമണിക്കൂർ കഴിഞ്ഞു വിളിക്കാം എന്ന് പറയുക. എന്നിട്ട് മൊബൈൽ ഓഫ് ചെയ്തു വക്കുക. അല്ലെങ്കിൽ ലോകത്തുള്ള എല്ലാ ബന്ധുക്കളും മിത്രങ്ങളും നിങ്ങൾ സുരക്ഷിതരാണോ എന്ന് ചോദിച്ചു നിങ്ങളെ വിളിക്കും, നിങ്ങളുടെ മൊബൈലിലെ ചാർജ്ജ് പോകുന്നത് മാത്രമല്ല, നെറ്റ് വർക്ക് ഡൗൺ ആക്കുകയും ചെയ്യും.
10. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയം ഉണ്ടെങ്കിൽ വണ്ടിയും എടുത്ത് അങ്ങോട്ട് പാഞ്ഞു ചെല്ലരുത്. അവർ സഹായം അഭ്യർത്ഥിക്കുകയും ഔദ്യോഗിക സംവിധാനങ്ങൾക്ക് അവരെ രക്ഷിക്കാൻ കഴിയില്ല എന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യുന്ന അപൂർവ്വ സാഹചര്യത്തിൽ അത് ചെയ്യാം. പക്ഷെ പരിചയമില്ലാത്ത സ്ഥലത്ത് പരിചയമില്ലാത്ത ജോലി ചെയ്യാൻ പോകുന്നത് നിങ്ങൾക്കും അവർക്കും അപകടമുണ്ടാക്കുകയേ ഉള്ളൂ. രക്ഷിക്കാനായി എല്ലാവരും വേറൊരു സംവിധാനവും ഇല്ലാതെ സ്ഥലത്തേക്ക് ഓടിയെത്തിയാൽ റോഡുകൾ ബ്ലോക്ക് ആവുകയും ചെയ്യും.
11. പണം ഒരു വിഷയമാകില്ല: കേരളത്തിന് അകത്തും പുറത്തുമുള്ളവരെല്ലാം തന്നെ ഈ ദുരിതകാലത്ത് കേരളത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ ദുരിതാശ്വാസ കാര്യങ്ങളിൽ ഒരു തരത്തിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല. സുനാമി ഫണ്ടൊക്കെ വകമാറ്റി ചെലവാക്കി എന്നൊക്കെ പലപ്പോഴും പത്രത്തിൽ വായിച്ചതിനാൽ ഏറെപ്പേർക്ക് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ചില ആശങ്കകളുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ചെലവ് ഒരു സോഷ്യൽ ഓഡിറ്റിന് വിധേയമാകുമെന്നും അതിനായി സമൂഹത്തിലെ വിശ്വസ്തരായ രണ്ടുപേരുടെ പേരും നിർദ്ദേശിച്ചാൽ ഇക്കാര്യത്തിലും വലിയ മാറ്റമുണ്ടാകും.
12. വെല്ലുവിളികൾ വരാനിരിക്കുന്നതേ ഉള്ളൂ. രണ്ടോ മൂന്നോ ദിവസത്തിനകം വെള്ളമിറങ്ങും. മഴ മാറിയാൽ ഉരുൾപൊട്ടൽ ഭീഷണിയും മാറും. പക്ഷെ, കേരളത്തിന്റെ വെല്ലുവിളികൾ തുടങ്ങുന്നതേയുള്ളു. 99 ലെ വെള്ളപ്പൊക്കത്തിൽ ഏറ്റവുമധികം ആളുകൾ മരിച്ചത് വെള്ളപ്പൊക്കത്തിലല്ല. അതിനിശേഷം ഉണ്ടായ പനി, കൃഷിനാശം മൂലമുണ്ടായ പട്ടിണി ഇതിലൊക്കെയാണ്. മഴ കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തുന്നവർക്ക് ആരോഗ്യകാര്യത്തിൽ പ്രത്യേകിച്ച് നിർദ്ദേശങ്ങൾ നൽകണം, കുടിവെള്ള സ്രോതസ്സുകൾ മലിനമായത് ശുദ്ധീകരിച്ച് എടുക്കാനുള്ള ജോലികൾ തുടങ്ങണം. കേരളത്തിൽ പട്ടിണിമരണം ഉണ്ടാകാതിരിക്കാൻ വൻ തോതിലുള്ള ഒരു തൊഴിലുറപ്പ് പദ്ധതിയും ഉണ്ടാക്കണം. മറുനാടൻ മലയാളികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യ ദിവസങ്ങളിൽ നാട്ടിൽ ആളുകളുടെ അടുത്തും പണം കാണു. പക്ഷെ സ്വന്തം വീട്ടിൽ തന്നെ അറ്റകുറ്റ പണികൾ ചെയ്യേണ്ടി വരികയും തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ ഇല്ലാതെ വരികയും ആശുപത്രി ചെലവ് കൂടുകയും ചെയ്യുമ്പോൾ നാട്ടിൽ പണത്തിന് ബുദ്ധിമുട്ട് വരും. അപ്പോഴാണ് നിങ്ങളുടെ യഥാർത്ഥ സഹായം വേണ്ടത്.
13. നുണ ബോംബുകാരെ നിലക്ക് നിർത്തണം: ഈ ദുരന്തകാലത്തും തെറ്റായ വാർത്തകൾ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ടെന്നത് ദുഃഖകരമാണ്. ഇതിനെതിരെ കർശനമായ മുന്നറിയിപ്പ് നൽകണം. ഒന്നോ രണ്ടോ പേരെ അറസ്റ്റ് ചെയ്യുകയും വേണം. കേരളത്തിൽ ഓഖിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കണ്ട് പേടിച്ചിരിക്കുന്നവരുടെ നേരെ ഫേക്ക് ന്യൂസ് ആക്രമണം വളരെ ഫലപ്രദമാണ്. ആളുകൾ മൊത്തമായി പേടിച്ചോടും, അപകടങ്ങളോ സംഘർഷങ്ങളോ വസ്തുക്കളുടെ അനാവശ്യമായ വാങ്ങലോ പൂഴ്‌ത്തിവക്കലോ ഇതുമൂലം ഉണ്ടാകാം. ഇത് ഒഴിവാക്കണം.
14. സന്നദ്ധ സേവനം നടത്തുന്നവരെ സംയോജിപ്പിക്കണം: കേരളത്തിലെ മൊത്തം ജനങ്ങൾ സന്നദ്ധ സേവനത്തിന് തയ്യാറായി ഇരിക്കുകയാണ്. അവർ വ്യക്തിപരമായി പലതും ചെയ്യുന്നുമുണ്ട്. അവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു സംവിധാനം ആണ് വേണ്ടത്. ആരോഗ്യം, ഭക്ഷണം, റെസ്‌ക്യൂ, ക്യാംപ്, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ ഓരോരോ ഗ്രൂപ്പ് ആക്കി അവരോട് ഓരോ സർക്കാർ വകുപ്പുകൾ സംവദിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന ക്ലസ്റ്റർ കോ ഓർഡിനേഷൻ സിസ്റ്റം ആണ് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ സാനിറ്റേഷൻ, വാട്ടർ സപ്പ്ളൈ, ആരോഗ്യം, വിദ്യാഭ്യാസം ഇവയിൽ ഒക്കെയാകും കൂടുതൽ പ്രധാനമായി വേണ്ട സന്നദ്ധ സേവനം. ഇക്കാര്യങ്ങൾ അതാത് സർക്കാർ വകുപ്പുകൾ സംയോജിപ്പിക്കാനുള്ള മുൻകൈ എടുക്കണം.
15. പുരകത്തുമ്പോൾ വാഴ വെട്ടുന്നവരെ പിടിച്ചുകെട്ടണം: ദുരന്തസമയത്ത് സാധനങ്ങൾ പൂഴ്‌ത്തിവെച്ചോ വാഹനങ്ങൾക്കും കെട്ടിടത്തിനും അമിതവാടക വാങ്ങിയോ സ്വകാര്യ ലാഭമുണ്ടാക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകണം. ഇക്കാര്യത്തിൽ വ്യാപാരി വ്യവസായികളോടും വാഹനങ്ങളോടും സഹായം അഭ്യർത്ഥിക്കുക. അവസരം മുതലാക്കി പണമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ജയിലിലടക്കണം.
16. അപമാനകരമായ പ്രവർത്തികൾ അനുവദിക്കരുത്: രാജ്യത്തിനും ലോകത്തിനും മാതൃകയായി മലയാളികൾ ഒന്നടങ്കം ദുരന്തത്തിൽ പെട്ടവരെ സഹായിക്കുകയാണ്. അതിനിടയിൽ ഏതെങ്കിലും തരത്തിൽ ദുരിതബാധിതരെ ദ്രോഹിക്കുന്നവരെ, കമ്പുകളിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുക, മതപരമായോ ജാതീയമായോ വിവേചനങ്ങൾ കാണിക്കുക, വിദ്വേഷപോസ്റ്റുകൾ ഇടുക എന്നിങ്ങനെ നമ്മുടെ സംസ്‌കാരത്തിനും സമൂഹത്തിനും അപമാനകരമായി പെരുമാറുന്നവരെ കർശനമായി കൈകാര്യം ചെയ്യണം.
17. വെള്ളം പൊങ്ങുന്നതിന്റെ വേഗം കുറയും. ഞാനിതെഴുതുമ്പോഴും നാട്ടിൽ മഴ പെയ്യുകയാണ്. പക്ഷെ പുഴ അതിന്റെ അതിരുകൾ കടന്നാൽ പിന്നെ അതിന് പരക്കാൻ ഏറെ വിസ്തൃതി ഉണ്ട്. പുഴക്ക് അതിരുകൾക്കുള്ളിൽ ഒരു മീറ്റർ വെള്ളം പൊങ്ങാൻ വേണ്ടതിന്റെ പത്തോ നൂറോ ഇരട്ടി വെള്ളം വേണം (ഫ്ളഡ് പ്ലെയിനിന്റെ വിസ്തൃതി അനുസരിച്ച്) അതിരുകൾ കടക്കുന്ന പുഴക്ക് അത്രയും വെള്ളം പൊങ്ങാൻ. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ (അതായത് മുകളിൽ നിന്നും ഏറെ അധികം വെള്ളം തുറന്നു വിടുകയും നാട്ടിൽ വളരെ വലിയ മഴ പെയ്യുകയും ചെയ്തില്ലെങ്കിൽ) ഇനി അതിവേഗത്തിൽ വെള്ളത്തിന്റെ നിരപ്പ് ഉയരില്ല. ഇപ്പോൾ കടലിൽ ഹൈ ടൈഡ് വരികയാണ്. അതുകൊണ്ട് വെള്ളം ഒഴുകിപ്പോകാൻ അല്പം താമസം ഉണ്ടെന്നത് ഒരു പ്രശ്നമാണ്. വൈകുന്നേരത്തോടെ വെള്ളം സ്റ്റെബിലൈസ് ആകുകയോ ഇറങ്ങി തുടങ്ങുകയോ ചെയ്യണം. പക്ഷെ ഇതിനൊക്കെ പ്രാദേശികമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം, അതുകൊണ്ട് ചുറ്റുപാടും നിരീക്ഷിക്കുക. അഞ്ചടി വെള്ളം ഇപ്പോൾ പൊങ്ങും എന്നൊക്കെ മെസ്സേജ് വന്നാൽ വിശ്വസിക്കേണ്ട കാര്യമില്ല.
18. ഈ നൂറ്റാണ്ടിലെ അവസരം: ഓരോ ദുരന്തവും ഓരോ അവസരങ്ങൾ കൂടിയാണ്. ദുരന്ത സാധ്യതകളും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്നങ്ങളും ഉൾപ്പെടുത്തിയ ഒരു ഭൂമി ഉപയോഗ സമ്പ്രദായം നമുക്ക് വേണമെന്ന കാര്യം കേരളത്തിലെ ജനങ്ങൾ ഇപ്പോൾ മനസിലാക്കിക്കഴിഞ്ഞു. വെള്ളമിറങ്ങിയാൽ അത് മറക്കാൻ അധികം സമയം ഒന്നും വേണ്ട. അതുകൊണ്ടുതന്നെ നാശനഷ്ടമുണ്ടായ വീടുകളും റോഡുകളും അതുപോലെ തന്നെ പുനർ നിർമ്മിക്കുന്നതിനു മുൻപ് പുതിയ യാഥാർത്ഥ്യത്തിന് യോജിച്ച ലാൻഡ് യൂസ് നിയമങ്ങൾ കൊണ്ടുവരണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉണ്ടാകാവുന്ന കാലാവസ്ഥാവ്യതിയാനത്തെ കൂടി ഉൾക്കൊള്ളുന്നതായിരിക്കണം അത്. ഇത്തരത്തിൽ ചിന്തിക്കാൻ നമുക്ക് സാധിച്ചാൽ നമ്മുടെ പുതിയ നയങ്ങളും നിയമങ്ങളും ലോകോത്തരമായ മാതൃക തന്നെയാകും. സംശയമില്ല. ഈ ദുരന്തം കേരളത്തെ സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള ഒരു അവസരമായി നമുക്ക് കാണാം, കാണണം.
ധൈര്യമായിരിക്കുക, സുരക്ഷിതരായിക്കുക.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍