മരിച്ചയാളുടെ കാറോ വീടോ പറമ്പോ ബാങ്ക് ബാലൻസോ അയാൾ പറയുന്ന ആൾക്ക് കൊടുക്കാൻ നിയമമുണ്ടായിട്ടും എന്താണ് ശരീരം കൊടുക്കാൻ പറ്റാത്തത്? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കണ്ണിൽ ചോരയില്ലാത്ത വർഗ്ഗമാ ചേട്ടാ..
എന്റെ അടുത്ത ബന്ധുവിന് മരണശേഷം മൃതദേഹം ഏതെങ്കിലുമൊരു മെഡിക്കൽ കോളേജിന് ദാനം ചെയ്യണമെന്ന് ഒരാഗ്രഹമുണ്ട്. വളരെ നല്ല കാര്യം അല്ലേ എളുപ്പം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. മരിക്കുന്നതിന് മുൻപ് ഒരു അനുമതി പത്രം ആശുപത്രിക്കാർക്ക് കൊടുക്കുക, മരിച്ചു കഴിഞ്ഞാൽ അവരെ വിളിച്ചറിയിക്കുക, ബാക്കി അവർ നോക്കിക്കോളുമല്ലോ.
എറണാകുളം ജില്ലയിൽ മെഡിക്കൽ കോളേജുകൾ പലതുണ്ട്. അവിടെയൊക്കെ 'അമ്മി കുത്താനുണ്ടോ' എന്ന പോലെ 'ഒരു മൃതദേഹം വേണോ' എന്ന് ഞാൻ അന്വേഷിച്ചു കേറിയിറങ്ങി.
''സാറെ, മൃതദേഹം എത്ര കിട്ടിയാലും ഞങ്ങൾക്ക് ആവശ്യമുണ്ട്. ഇപ്പോൾ കേരളത്തിൽ നിന്നും മൃതദേഹം കിട്ടാത്തതുകൊണ്ട് കാശുകൊടുത്ത് തമിഴ്നാട്ടിൽനിന്നാണ് എത്തിക്കുന്നത്. അതിനാൽ മരിച്ചുകഴിഞ്ഞ് ഇവിടെയെത്തിച്ചാൽ ഞങ്ങളെടുത്തോളാം. പക്ഷെ ഞങ്ങൾ അങ്ങോട്ട് വരികയൊന്നും ഇല്ല, മുൻകൂർ അനുമതിയും വേണ്ട. മൃതദേഹം എത്തിച്ചാൽ ആംബുലൻസിന്റെ കാശും തരാം.''
അതെന്താ പ്രശ്നം ?
'പ്രശ്നം ഈ മുൻകൂർ അനുമതി തന്നെ. ഒരാൾ സ്വന്തം ഇഷ്ടപ്രകാരം മൃതദേഹം ആശുപത്രിക്ക് എഴുതിവെച്ചതുകൊണ്ടു മാത്രം അതെടുക്കാൻ ചെല്ലുമ്പോൾ ബന്ധുക്കൾ സമ്മതിക്കണമെന്നില്ല. അതിനായി ആംബുലൻസുമായി പോയി അടികിട്ടിയ സംഭവം വരെയുണ്ട്. അതുകൊണ്ട് ആ വയ്യാവേലിക്ക് ഞങ്ങളില്ല.''
''അതെന്താപ്പാ അങ്ങനെ? മരിച്ചയാളുടെ കാറോ വീടോ പറമ്പോ ബാങ്ക് ബാലൻസോ അയാൾ പറയുന്ന ആൾക്ക് കൊടുക്കാൻ നിയമമുണ്ടായിട്ടും എന്താണ് ശരീരം കൊടുക്കാൻ പറ്റാത്തത്? അത് വിട്ടുതന്നില്ലെങ്കിൽ നിയമവിരുദ്ധമല്ലേ?''
''അതൊന്നും എനിക്കറിയാൻ പാടില്ല. ഒരു മൃതദേഹത്തിനുവേണ്ടി പൊലീസിനെ വിളിക്കാനും കേസ് കൊടുക്കാനുമൊന്നും ഞാനില്ല. അതിലും എത്രയോ ചെലവ് കുറവാണ് മറുനാട്ടിൽ നിന്ന് എത്തിക്കാൻ. മരിച്ചുകഴഞ്ഞാൽ പിന്നെന്ത് മലയാളി...! എന്ത് തമിഴൻ...! ഒക്കെ ഒന്നുതന്നെ!
അങ്ങനെയാണ് ഈ വിഷയത്തിലെ നിയമവശമറിയാൻ ഞാൻ വക്കീലിനെ സമീപിച്ചത്.
''ഇന്ത്യയിലെ നിയമനനുസരിച്ച് ഒരാളുടെ മൃതദേഹം അയാളുടെ സ്വത്തിന്റെ ഭാഗമല്ല. അതിനാൽ അതാർക്ക് നൽകണമെന്നത് അയാൾക്ക് തീരുമാനിക്കാനും പറ്റില്ല. അടുത്ത ബന്ധുക്കളാണ് അതിന്റെ അവകാശികൾ. അവരുടെ സമ്മതമാണ് പ്രധാനം.''
അതുകൊണ്ട് മുൻകൂർ അനുമതി പത്രം ഒന്നുമിറക്കാതെ സ്വന്തം ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കാൻ ഉപദേശവും നൽകി ആ കേസ് മടക്കി.
എന്നാലിനി ജീവിച്ചിരിക്കുന്നവരുടെ ശരീരമെടുക്കാം.
നിങ്ങൾ ഒരു പ്രാകൃത ചികിത്സാവാദി ആണെന്ന് കരുതുക. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ വിഷമാണെന്നും, കുത്തിവെയ്പ്പ് എന്നാൽ കമ്പിപ്പാര പോലെയൊന്ന് ശരീരത്തിലേക്ക് കയറ്റി മരണകാരണം ആകാവുന്നത് പോലും ആണെന്നൊക്കെയാണ് നിങ്ങളുടെ വിശ്വാസം എന്നും കരുതുക. ഈ ആധുനികത്തിനെതിരെയാണ് ജീവിതകാലം മുഴുവൻ നിങ്ങൾ പോരാടിയതെന്നും കരുതുക. അങ്ങനെയുള്ള നിങ്ങൾ ഒരിക്കൽ തലകറങ്ങി നിലത്തുവീഴുന്നു. ബോധം മറഞ്ഞു. ഈ തക്കം നോക്കി നിങ്ങളെ ബന്ധുക്കളും മക്കളും ചേർന്ന് നിങ്ങൾ ജീവിതകാലം മുഴുവൻ എതിർത്ത ആധുനികവൈദ്യത്തിലെ ഡോക്ടർമാരുടെ മുന്നിലെത്തിക്കുന്നു. അവർ കമ്പിപ്പാര കയറ്റുന്നു, രക്തം ഊറ്റുന്നു, രാസ പരിശോധന നടത്തുന്നു. നിങ്ങൾ ഇല്ല എന്ന് വിശ്വസിക്കുന്ന ഏതോ അണുബാധ ഒക്കെ ഉണ്ട് എന്ന് പറഞ്ഞു അതിനെ പ്രതിരോധിക്കാൻ രാസവസ്തുക്കൾ ശരീരത്തിൽ അടിച്ചുകയറ്റുന്നു. നിങ്ങൾ ആശുപത്രിയിൽ ആണെന്ന വാർത്ത പുറത്തു വരുന്നു.
ഇതിൽപ്പരം കഷ്ടം ഉണ്ടാകാനുണ്ടോ?. പഴയ കാലമല്ല. ഫേസ്ബുക്ക് നിറയെ പുതിയ പിള്ളേരാണ്. അവരൊന്നും തലയിണ മന്ത്രം കണ്ടിട്ടില്ല. നിങ്ങൾ രോഗിയാണല്ലോ, ആശുപത്രിയിൽ ആണല്ലോ, ഇപ്പോൾ ചെറ്റത്തരം പറയരുതല്ലോ എന്നൊന്നും അവർ വിചാരിക്കില്ല. നിങ്ങളുടെ പഴയ ചരിത്രവും പ്രസംഗവും ഒക്കെയായി ഓഡിറ്റിന് വരും, ട്രോളി കൊന്നു കളയും. ചത്താൽ മതിയായിരുന്നു എന്ന് തോന്നും, ആശുപത്രിയിൽ നിന്നും പുറത്തിറങ്ങുന്ന സമയം തലയിൽ മുണ്ടിടാൻ തോന്നും.
ഇതിന് ഒരു പ്രതിവിധിയേ ഉള്ളൂ.
നമ്മൾ ജീവിച്ചിരിക്കുന്ന കാലത്ത് നമുക്ക് പ്രാകൃത ചികിത്സ വേണോ ആധുനിക ചികിത്സ വേണോ എന്നൊക്കെ തീരുമാനിക്കാനുള്ള നമ്മുടെ അവകാശത്തിന് വേണ്ടി പോരാടുക. ആധുനിക മെഡിസിനിൽ വിശ്വാസം ഇല്ലാത്തവരുടെയും എതിർപ്പുള്ളവരുടേയും ഒരു ഡാറ്റാബേസ് ഉണ്ടാക്കണം. ഇപ്പോഴാണെങ്കിൽ ആധാറുമായി ലിങ്ക് ചെയ്യാം. ഒരാളെ ആശുപത്രിയിൽ എത്തി ചികില്സിക്കുന്നതിന് മുൻപ് അവരുടെ ചികിത്സാ വിശ്വാസം കണക്കിലെടുക്കണം എന്ന് നിയമം ഉണ്ടാക്കാൻ പറയണം. അപ്പോൾപിന്നെ നിങ്ങൾക്ക് ബോധമില്ലെങ്കിലും മിണ്ടാൻ വയ്യെങ്കിലും ബയോമെട്രിക് വഴി ഏതാശുപത്രിക്കും ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾ പരിശോധിക്കാം. മക്കളുടെയും വഴിപോക്കരുടെയും വ്യക്തിവിശ്വാസങ്ങൾ കാരണം ആധുനിക വൈദ്യന്മാർ നിങ്ങളെ ചികിൽസിച്ചു രോഗം ഭേദമാക്കുന്നത് തടയാം. മാനഹാനി ഒഴിവാക്കാം. വടക്കും തെക്കും നിൽക്കുന്ന എല്ലാ ആധുനിക വൈദ്യ വിരുദ്ധന്മാരും ഒരു ചേരിയിൽ വന്നാൽ എളുപ്പത്തിൽ നടപ്പാക്കാവുന്ന ഒരു കാര്യമാണ്.
പക്ഷെ ഇങ്ങനെ ഒന്നും ചെയ്യണം എന്ന് എനിക്കഭിപ്രായം ഇല്ല കേട്ടോ. ഏതു സമയത്തും മാന്ത്രികമോ താന്ത്രികമോ ആയ ഏത് ചികിത്സയിലും വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗുണം കിട്ടണം എന്ന അഭിപ്രായക്കാരൻ ആണ് ഞാൻ. കാരണം ആധുനിക വൈദ്യം സമൂഹത്തിന്റെ പൊതു സ്വത്താണ്. ആധുനിക വൈദ്യം ഇഷ്ടപ്പെടാത്തവർ കൊടുക്കുന്ന കാശ് കൂടി ഉപയോഗിച്ചാണ് ഈ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും എല്ലാം പഠിക്കുന്നതും ഗവേഷണം ചെയ്യുന്നതും. അപ്പോൾ ആവശ്യം ഉള്ളപ്പോൾ അവരുടെ സഹായം തേടാൻ ധാർമ്മികമായ എല്ലാ അവകാശവും അവർക്കും ഉണ്ട്. രോഗം ഒക്കെ മാറിക്കഴിഞ്ഞാൽ തിരിച്ചുപോയി വീണ്ടും ആധുനികത്തെ കുറ്റം പറയാം. ജാനാധിപത്യത്തെ അംഗീകരിക്കുന്നവർക്ക് മാത്രം അല്ലല്ലോ ജനാധിപത്യ അവകാശങ്ങൾ കൊടുക്കുന്നത് ?
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍