സംഘട്ടനങ്ങൾ നടക്കുന്ന സ്ഥലത്തു നിന്നും ആളുകൾ ഓടി രക്ഷപെടുമ്പോൾ അങ്ങോട്ട് ഓടി ചെന്നവരാണ് ഞങ്ങൾ; സുനാമി തിര ഉയരുമ്പോൾ ആളുകളെ വകഞ്ഞു മാറ്റി അങ്ങോട്ട് ഓടുമ്പോൾ ഞങ്ങൾ കുടുംബത്തെ കുറിച്ച് ഓർക്കാറില്ല: ഒരു മാദ്ധ്യമപ്രവർത്തകൻ പറയുന്നത്..
പത്രപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള ഈഗോ ക്ലാഷ് ഇന്ന് ഒത്തു തീര്പ്പിലാവും.
മുഖ്യമന്ത്രി വിളിച്ചു കൂട്ടുന്ന യോഗത്തിൽ അവർ പരസ്പരം കൈ കൊടുത്ത് പിരിയും.
അങ്ങനെ ആയേ തീരൂ.
ഈ അവസരത്തിൽ എനിക്ക് പത്രപ്രവര്തകരെകുരിച്ചു ചിലത് പറയാനുണ്ട്.
ഏരി തീയിൽ എണ്ണ ഒഴിക്കണ്ട എന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നത്.
അഞ്ചു മണിക്ക് തീരുന്നതല്ല പത്രപ്രവര്തനം എന്ന തൊഴിൽ.
വാർത്തയുടെ മതിപ്പിനനുസരിച്ചോ
വാർത്തയിൽ ഇടം പിടിക്കുന്ന വ്യക്തികളുടെ വലിപം അനുസരിച്ചോ അല്ല പത്രപ്രവർത്തകരുടെ പ്രതിഫലം നിശ്ചയിക്കുന്നത്.
ഒരു ബ്രഹ്മാണ്ടൻ കക്ഷിയെ കുറിച്ച് വാർത്ത എഴുതിയെന്നു കരുതി പത്രപ്രവർത്തകന്റെ ഇന്‍ക്രിമെന്റ് വർദ്ധിക്കുകയും ഇല്ല.
പത്രപ്രവര്തകരിൽ വിരലിൽ എണ്ണാവുന്ന ചിലർ ഉന്നതരുമായി ചേർന്ന് നിന്ന് അവിഹിതമായി എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടാവാം.
പക്ഷെ അത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.
ചില പത്രസമ്മേളനങ്ങളിൽ ചെറിയ സമ്മാന പൊതികൾ വിതരണം ചെയ്യാറുണ്ട്.
ആദർശ ധീരരായ പത്രപ്രവർത്തകർ അറപ്പോടും വെര്പ്പോടുമാണ് അത്തരം പത്രസമ്മേളനങ്ങൾക്ക് പോകുന്നത്.
ബാഗ്, പേന, ഡയറി... തുടങ്ങി ചില ഗിഫ്റ്റുകൾ കൊടുക്കുമ്പോൾ ചിലർ വാങ്ങും.
വാങ്ങിയവരുടെ ഇമേജിന് കോട്ടം തട്ടണ്ട എന്ന് കരുതി മറ്റു ചിലരും അത് വാങ്ങും.
ആര് വാങ്ങിയാലും ഇല്ലെങ്കിലും ഞാൻ വാങ്ങില്ല , ഏയ് ഞാൻ അത്തരക്കാരനല്ല എന്ന ഭാവത്തിൽ ചിലർ ഗിഫ്റ്റ് ബഹിഷ്കരിക്കും.
ചിലർ ഗിഫ്റ്റ് കൊടുക്കാൻ സമയമാകും മുമ്പ് പതിയെ ആരുമറിയാതെ മുങ്ങും.
വലിയ സമ്മാനങ്ങളാണെങ്കിൽ എല്ലാരും ഒന്നറയ്ക്കും.
ആത് വാങ്ങാൻ ഭൂരിഭാഗം പേരും ധൈര്യം കാണിക്കില്ല.
ഇതാണ് പത്രപ്രവർത്തകരുടെ ഒരു സാമാന്യ രീതി.
താല്പര്യമില്ലാഞ്ഞിട്ടല്ല , ആരുടെ മുന്നിലും തല കുനിക്കേണ്ട അവസ്ഥ വരാതിരിക്കാൻ വേണ്ടിയാണത്.
എങ്കിൽ മാത്രമേ മുഖം നോക്കാതെ പത്രധർമം പുലര്താനാവൂ .
കുടുംബത്തിന്റെ ആവശ്യങ്ങൾ പലതും ത്യജിച്ച്,
വസുദേവ കുടുംബകം എന്ന ചിന്തയിൽ,
ആദർശത്തിന്റെ ജ്വരം ബാധിച്ചു നടക്കുന്നവരാണ് ഭൂരിഭാഗം പത്രപ്രവർത്തകരും.
ഒന്നും പ്രതീക്ഷിച്ചല്ല അവർ അത്യന്തം സാഹസികമായ ഈ ജോലി ചെയ്യുന്നത്.
സംഘട്ടനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്ന് ആൾക്കാർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഒരു രക്ഷാ കവച്ചവുമില്ലാതെയാണ് ഈ പാവങ്ങൾ അങ്ങോട്ടേക്ക് ഓടുന്നത്.
പിള്ളാരെ കെട്ടിച്ചയക്കാൻ പത്തു പവൻ കിട്ടുമെന്ന ഉദ്ദേശതിലല്ല ആ ഓട്ടം.
ത്സുനാമി നടക്കുമ്പോൾ, കിട്ടിയതുമെടുത്തു പലായനം ചെയ്യുന്ന നാട്ടുകാരെ വകഞ്ഞുമാറ്റി, സംഭവസ്ഥലത്തേക്ക് ഓടുമ്പോൾ ഒരു മാദ്ധ്യമ പ്രവര്തകന്റെയും മനസ്സിൽ സ്വന്തം കുടുംബതെക്കുരിച്ചുള്ള ചിന്ത ഉണ്ടാവില്ല.
മുകളിൽ ആകാശം താഴെ ഭൂമി എന്ന അവസ്ഥയിലാണ് മാദ്ധ്യമ പ്രവർത്തകരുടെ ജീവിതം.
അത്തരം പത്രപ്രവർത്തകർക്ക് നേരെ നാണയത്തുട്ടുകൾ വലിചെറിഞ്ഞാൽ അത് അത്യന്തം ഖേദകരമാണ്.
കല്ലേറിനും ലാ ത്തി ചാർജിനും ഇടയിൽ നിന്ന് ജോലി ചെയ്യുന്ന പത്രക്കാരുടെ മാനസികാവസ്ഥ ഒന്നാലോചിച്ച് നോക്കൂ.
വെടിയുണ്ടയെയോ ഇടഞ്ഞ കൊമ്പനെയോ പോലും ഭയക്കാതെ തൊഴിൽ ചെയ്യുന്നവരെയാണ് കോട്ടും സൂട്ടും ഇട്ടുകൊണ്ട് വിരൽ ആകാശതെക്ക് ചുഴറ്റി കാട്ടി ഭീഷണിപ്പെടുത്തിയത്.
കേരളത്തിലെ പത്രപ്രവർത്തകരുടെ പശ്ചാത്തലം ഒന്ന് പരിശോധിച്ചു നോക്കൂ. വളരെ പരിമിതമായ സാഹചര്യത്തിൽ ജീവിക്കുന്നവരാണ് ഭൂരിപക്ഷവും.
മുഖ്യമന്ത്രി മുതൽ താഴെക്കിടയിൽ വരെയുള്ളവരെ മുൾമുനയിൽ നിറുത്തുന്ന പല വമ്പൻ പത്രപ്രവര്തകരുടെയും വീട്ടിൽ ചെന്നു നോക്കിയാൽ അറിയാം അവരുടെ അവസ്ഥ.
കുടുംബപരമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് നിലനിരുതിക്കൊണ്ട് അന്നന്നുള്ള കാര്യങ്ങൾ നടന്നു പോകുന്നു എന്നല്ലാതെ സാമ്പത്തികമായി മറ്റൊരു നേട്ടവും അവർക്ക് ചൂണ്ടിക്കാണിക്കാൻ സാധിച്ചെന്നു വരില്ല.
പ്രവർത്തന മികവിന്റെ സൂചകങ്ങളായി അലമാരയിൽ ചില ഫലകങ്ങൾ ഉണ്ടാവും, വിരമിച്ച ശേഷം നോക്കിയിരുന്നു നെടുവീർപ്പിടാനും, പേരക്കുട്ടികൾക്ക് കാട്ടിക്കൊടുത്തു മേനി പറയാനും.
കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന വന്‍കിട വ്യവസായി ആയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ കുടുംബ ചിത്രവും മറ്റും എടുത്തു മാതൃഭുമി പത്രത്തിൽ കൊടുതിട്ടുണ്ട് ഞാൻ.
അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരു കപ്പലണ്ടി മിട്ടായി പോലും ഞാൻ വാങ്ങി തിന്നിട്ടില്ല.
ഒരിക്കൽ ഞാൻ തൃശ്ശൂരിലെ ഒരാളെക്കുറിച്ച് ഒരു ലേഖനമെഴുതി. ആ ലേഖനം തൃശ്ശൂർ എഡിഷനിൽ നന്നായി അച്ചടിച്ച് വന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരാൾ ഒരു കവറുമായി എന്റെ അടുത്ത് വന്നു. തുറന്നു നോക്കിയപ്പോൾ അന്നത്തെ ഏറ്റവും മുന്തിയ ഇനം ടൈട്ടാൻ വാച്ച്.
ഞാൻ സ്നേഹപൂർവ്വം അത് മടക്കി കൊടുത്തുവിട്ടു.
അദ്ദേഹം എന്നെ വിളിച്ചു ഒരുപാട് പരിഭവം പറഞ്ഞു; ഞാൻ ആ വാച്ച് നിങ്ങള്‍ക്ക് വേണ്ടി വാങ്ങിയതാണ്.
അത് നിങ്ങൾ വാങ്ങിയില്ലെങ്കിൽ ഞാൻ അത് ഇവിടെ സൂക്ഷിക്കും.
നിങ്ങളുടെ സ്മാരകമായി
എന്ന് പറഞ്ഞു.
ഇന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്.
12 വര്‍ഷം മാതൃഭുമിയിൽ സേവനം അനുഷ്ടിച്ചു.
ഒരുപാട് പേരുടെ ഫോട്ടോ എടുത്തിട്ടുണ്ട്.
ആരുടെ കയ്യിൽ നിന്നും അഞ്ചു നയാ പൈസ പാരിതോഷികമായി സ്വീകരിച്ചിട്ടില്ല.
പകരം എന്റെ സാമീപ്യം നൽകിയ നന്മയുടെ സ്മാരക ശിലകൾ പല മനസുകളിലും എന്നും ജ്വലിച്ചു നിൽക്കും.
അതാണ് പത്രധർമം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍