ഗുജറാത്ത് കലാപത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന മിസ്റ്റർ ഒവൈസി.. താങ്കൾ എന്തുകൊണ്ടാണ് അവിടം ഒന്നു സന്ദർശിക്കാത്തത്? മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവിനോട് ഒരു ഗുജറാത്തി മാദ്ധ്യമപ്രവർത്തകൻ ചോദിക്കുന്നു
സർ, ഈ വർഷം ഒക്ടോബറിൽ ഗുജറാത്തിൽ നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ താങ്കൾ നേതൃത്വം നൽകുന്ന ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ഗുജറാത്തിലെ ചില പ്രമുഖ പത്രങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. പക്ഷെ മോദിയുടെ ജന്മനാട്ടിൽ നടക്കുന്ന ഈ പ്രാദേശിക തെരഞ്ഞെടുപ്പിൽ താങ്കളുടെ പാർട്ടി അങ്കത്തട്ടിലുണ്ടാവില്ലെന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞു.
ഒരു ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ, ഇന്ത്യയിൽ എവിടെയും മത്സരിക്കാനുള്ള അവകാശം താങ്കളുടെ പാർട്ടിക്കുണ്ട്. എ.ഐ.എം.ഐ.എമ്മിന് മഹത്തായ രാഷ്ട്രീയാഭിലാഷങ്ങളുണ്ടെന്നും, തങ്ങളുടെ രാഷ്ട്രീയ തട്ടകം ഹൈദരാബാദിൽ നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണ്. മഹാരാഷ്ട്രയിൽ പാർട്ടിയുടെ പ്രകടനം നാം കണ്ടു. ഇപ്പോൾ നിങ്ങൾ ബീഹാറിലുണ്ട്, അടുത്ത വർഷങ്ങളിൽ ചിലപ്പോൾ നിങ്ങൾ യു.പിയിലേക്കും വെസ്റ്റ് ബംഗാളിലേക്കും പോകാൻ സാധ്യതയുണ്ട്. പക്ഷെ, ഇവിടെ ഒരു ഗുജറാത്തി എന്ന നിലയിൽ എനിക്ക് താങ്കളോട് ചില കാര്യങ്ങൾ പറയാനുണ്ട്. പ്രത്യേകിച്ച് താങ്കളുടെ പാർട്ടിക്ക് ഗുജറാത്തിൽ ചിറക് വിരുത്തി പറക്കണമെന്ന് അതിയായി ആഗ്രഹവുമുണ്ട്. ഒരു മാദ്ധ്യമപ്രവർത്തകനെന്ന നിലയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ താങ്കളോട് ഫോണിൽ സംസാരിച്ചിരുന്നു. അന്നത്തെ സംസാരത്തിൽ, നിലവിൽ ഗുജറാത്തിന് മേൽ താങ്കൾക്ക് കണ്ണില്ലെന്ന് വ്യക്തമാക്കുകയും, പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്ത് എം.ഐ.എമ്മിനെ വളർത്തി കൊണ്ടുവരാൻ യോഗ്യരായ ചിലരെ ആവശ്യമുണ്ടെന്ന് പറയുകയും ചെയ്തു.
പക്ഷെ, പ്രാദേശിക മാദ്ധ്യമങ്ങൾ മറ്റൊരു വാർത്തയാണ് പ്രചരിപ്പിച്ചത്, അതായത് ഗുജറാത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ എം.ഐ.എം മത്സരിക്കാൻ സാധ്യതയുണ്ട് എന്ന വാർത്ത. ഏതായാലും, ഈ സാഹചര്യത്തിൽ, ഒരു ഗുജറാത്തി മുസ്ലിം എന്ന നിലക്ക്, എനിക്ക് താങ്കളോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. സർ, താങ്കൾക്കറിയാവുന്ന പോലെ, ഹിന്ദുത്വ ശക്തികളുടെ പരീക്ഷണശാലയാണ് ഗുജറാത്ത്. ഇപ്പോൾ തന്നെ വലിയതോതിൽ വർഗീയധ്രൂവീകരിക്കപ്പെട്ട സംസ്ഥാനത്ത് എ.ഐ.എം.ഐ.എംന്റെ സാന്നിധ്യം ഉണ്ടാവുന്നത് മുസ്ലിംങ്ങളും ദലിതുകളുമടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കൂടുതൽ വഷളാക്കുകയല്ലേ ചെയ്യുക? വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെ ഉയർത്തി കൊണ്ടുവരാൻ താങ്കളുടെ പക്കൽ പ്രത്യേക പദ്ധതികൾ എന്തെങ്കിലുമുണ്ടോ?
2002ലെ കലാപങ്ങൾക്ക് ശേഷം, താങ്കളോ അല്ലെങ്കിൽ താങ്കളുടെ സഹോദരൻ ജനാബ് അക്ബറുദ്ദീൻ ഉവൈസിയോ കലാപ ബാധിതരുടെ വേദന അടുത്തറിയാൻ ഗുജറാത്ത് സന്ദർശിച്ചിട്ടില്ല. എന്തു കൊണ്ട്? അതേസമയം താങ്കളും താങ്കളുടെ സഹോദരനും എല്ലാ പൊതുസമ്മേളനങ്ങളിലും ഗുജറാത്ത് കലാപത്തെ പറ്റി സംസാരിക്കാറുമുണ്ട്. 2002ലെ വംശഹത്യയെ കുറിച്ചും, വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുംബൈ സ്വദേശി ഇശ്റത്ത് ജഹാനെ കുറിച്ചും താങ്കൾ ഉറക്കെ സംസാരിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം, നിരവധി മുസ്ലിം യുവാക്കൾക്കെതിരെ അന്യായമായി കേസുകൾ ഫയൽ ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് താങ്കളും താങ്കളുടെ പാർട്ടിയും ഇതിനെതിരെ നിശബ്ദത പാലിച്ചത്? എന്തു കൊണ്ടാണ് ഈ ചെറുപ്പക്കാർക്ക് വേണ്ടി കേസുകൾ വാദിക്കാൻ ഒരിക്കൽ പോലും നിങ്ങൾ കോടതി കയറാഞ്ഞത്?
വി.എച്ച്.പി, ബജ്റംഗ് ദൾ തുടങ്ങിയ കാവി സംഘടനകൾ ന്യൂനപക്ഷങ്ങൾക്ക് നിരന്തരം ഭീഷണി ഉയർത്തുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇപ്പോൾ ആനന്ദിബെൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിന്റെ തണലിൽ ഈ മതഭ്രാന്തന്മാർ കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. ഒരു കാര്യം വളരെ വ്യക്തമാണ്, അറിഞ്ഞോ അറിയാതെയോ ബിജെപിയെ സഹായിക്കുകയാണ് എ.ഐ.എം.ഐ.എം ഇപ്പോൾ ചെയ്യുന്നത്. ഗുജറാത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ഉള്ള നിങ്ങളുടെ സാന്നിധ്യം മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിം വോട്ടുകൾ ഭിന്നിക്കാൻ മാത്രമേ സഹായിക്കൂ.
ഗുജറാത്തിൽ, കോൺഗ്രസ്സിന്റെ കാര്യം വളരെ കഷ്ടത്തിലാണ്. സമീപഭാവിയിലൊന്നും തന്നെ അവർ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഗുജറാത്തിൽ എം.ഐ.എമ്മിന് ചുരുക്കം ചില സീറ്റുകൾ കിട്ടിയേക്കാം, പക്ഷെ ഭരണത്തിലേറാൻ കഴിയില്ല. എ.ഐ.എം.ഐ.എമ്മിനാണെങ്കിൽ കോൺഗ്രസ്സുമായി അടുത്തിടപഴകുന്നതിൽ യാതൊരു പ്രയാസവുമില്ല. കേന്ദ്രത്തിൽ യു.പി.എ സർക്കാറുണ്ടായിരുന്ന കാലത്ത് പുറത്തുനിന്നും അവർ കോൺഗ്രസ്സിനെ പിന്തുണച്ചിരുന്നു. ബിജെപിയെ തടയണമെങ്കിൽ, എല്ലാ സംസ്ഥാനങ്ങളിലുമുള്ള മതേതര പാർട്ടികളുമായി രാഷ്ട്രീയമായ പരസ്പരധാരണയിൽ എം.ഐ.എം നിർബന്ധമായും എത്തേണ്ടതുണ്ട്. എം.ഐ.എമ്മിന് എങ്ങനെ മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ കഴിഞ്ഞുവെന്നും, അത് മഹാരാഷ്ട്രയിൽ വളരെ എളുപ്പം ഭൂരിപക്ഷം നേടാൻ ബിജെപിയെ എങ്ങനെ സഹായിച്ചുവെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഈ രാഷ്ട്രീയതന്ത്രവുമായി മുന്നോട്ട് പോകാൻ തന്നെയാണ് താങ്കളുടെ പാർട്ടിയുടെ തീരുമാനമെങ്കിൽ, ബീഹാറിലും, യു.പിയിലും വെസ്റ്റ് ബംഗാളിലും ഗുജറാത്തിലും അത് തന്നെയായിരിക്കും ആവർത്തിക്കുക. ഒരു ഗുജറാത്തി മുസ്ലിം എന്ന നിലയിൽ, വളച്ചുകെട്ടില്ലാതെ ഞാൻ വിനീതമായി പറയുന്നു, കോൺഗ്രസ്സ് എല്ലായ്പ്പോഴും ഞങ്ങളുടെ വോട്ടുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ന്യൂനപക്ഷങ്ങൾ, ദലിതുകൾ, ആദിവാസികൾ, സമൂഹത്തിലെ മറ്റു പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരെ ഉയർത്തിക്കൊണ്ടുവരാനായി അവർ ഒന്നും തന്നെ ചെയ്തിട്ടില്ല. പക്ഷെ അതേസമയം ഞാൻ ഒരുകാര്യത്തിലേക്ക് കൂടി ശ്രദ്ധി ക്ഷണിക്കുകയാണ്. എന്തെന്നാൽ, കൂടുതൽ ധ്രുവീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കാവി പാർട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്യുക.
ഗുജറാത്തിലെ മുസ്ലിംങ്ങൾ ഇതിനോടകം ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു കഴിഞ്ഞു. ഞങ്ങൾക്ക് പുരോഗതി പ്രാപിക്കണം. അവസ്ഥകൾ ധനാത്മകമായി മെച്ചപ്പെടണം എന്നതാണ് ഇപ്പോഴത്തെ ഞങ്ങളുടെ ആവശ്യം. ഇനിയും ആർഎസ്എസ്സ് കോമാളികളുടെ ഭീഷണിക്ക് കീഴിൽ ഒതുങ്ങി കൂടാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. അത്തരം സംഘടനകളെ ദുർബലപ്പെടുത്തേണ്ട അനിവാര്യ സമയമാണിത്. അതുകൊണ്ടും നാം മതേതര പാർട്ടികളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഒരുപക്ഷേ, മുസ്ലിം വോട്ടുകളെ ആധാരമാക്കി ഗുജറാത്തിൽ ഒരു പാർലമെന്റ് സീറ്റിൽ പോലും വിജയിക്കാൻ എം.ഐ.എമ്മിന് കഴിഞ്ഞെന്ന് വരില്ല. ദലിതുകളിലേക്കും മറ്റു മതേതര ഹിന്ദുക്കളിലേക്കും അത് അതിന്റെ സ്വാധീനവലയം വ്യാപിപ്പിക്കേണ്ടതുണ്ട്. ഒരു സർവ്വേ പ്രകാരം, മൊത്തം 520 സീറ്റുകളിൽ, കൂടിയാൽ 8 സീറ്റുകൾ മാത്രമേ മുസ്ലിംകൾ മുസ്ലിംകൾക്ക് വോട്ടു ചെയ്താൽ ലഭിക്കുകയുള്ളു.
അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. എളുപ്പം പൊട്ടിത്തെറിക്കാവുന്ന വിധത്തിൽ വളരെ നേർത്തതാണ് രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം. ബിജെപിക്ക് അവരുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതായി അനുഭവപ്പെട്ടു തുടങ്ങിയാൽ അത് മുസ്ലിംങ്ങൾക്കെതിരെ എളുപ്പും തിരിയും, പ്രത്യേകിച്ച് ബീഹാറിൽ. 30 വർഷങ്ങൾ മുമ്പ് (1985) ഗുജറാത്തിൽ, മേൽജാതിക്കാർ ഉൾപ്പെടുന്ന സംവരണ വിരുദ്ധ പ്രസ്ഥാനം ദലിതുകൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു. പക്ഷെ, ദലിതുകൾ തങ്ങളുടെ കൈപ്പിടിയിൽ നിന്നും വഴുതിപോകുമെന്ന് ആർഎസ്എസ്സ് തിരിച്ചറിഞ്ഞപ്പോഴാണ് അവർ മുസ്ലിംങ്ങൾക്കെതിരെ തിരിഞ്ഞത്. എം.ഐ.എമ്മിന്റെ കൂടെ അതേ സാഹചര്യങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ട്. നിതീഷ് കുമാറിൽ നിന്നും മുസ്ലിം വോട്ടുകൾ അടർത്തിയെടുക്കുന്നത്, ബീഹാറിൽ ബിജെപിക്ക് ഉപകാരപ്രദമായി മാറിയേക്കും. ഇതുതന്നെയാണ് കോൺഗ്രസ്സിൽ നിന്നും ഗുജറാത്ത് മുസ്ലിംകളുടെ വോട്ടുകൾ ഭിന്നിപ്പിച്ചാലും സംഭവിക്കുക. ഈ രണ്ട് സംസ്ഥാനങ്ങളിലും വർഗീയ ഭിന്നിപ്പുകൾ സൃഷ്ടിക്കുക മാത്രമാണ് ഇനി ബിജെപിക്ക് ആകെ ചെയ്യാനുള്ളത്. അതുകൊണ്ടു തന്നെ ദയവുചെയ്ത്, അറിഞ്ഞോ അറിയാതെയോ ബിജെപിക്ക് സഹായകരമായ യാതൊന്നും പ്രവർത്തിക്കാതിരിക്കുക.
രാഷ്ട്രീയാസ്വസ്ഥതകളിൽ നിന്നും, അസന്തുലിതത്വത്തിൽ നിന്നും അല്ലാഹു നമ്മുടെ രാജ്യത്തെ കാത്തു രക്ഷിക്കുമാറാകട്ടെ. മതേതരത്വത്തെയും, ഭരണഘടനയേയും സംരക്ഷിക്കുന്നതിൽ താങ്കളെ പോലുള്ളവർക്ക് മഹത്തായ പങ്കുവഹിക്കാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
(അഹ്മദാബാദിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും, 'ഗുജറാത്തി സമഞ്ചാറിന്റെ മുൻ പത്രാധിപനുമാണ് ലേഖകൻ)
Stories you may Like
- വനിതാ സംവരണ ബില്ലിനെ എതിർത്ത ആ രണ്ട് എംപിമാർ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിക്കാർ!
- മുസ്സിങ്ങളെ പഴയപോലെ വോട്ടുബാങ്കാക്കി പറ്റിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി
- തെലങ്കാനയിൽ ബി.ആർ.സിനെ പിന്തുണച്ച ഒവൈസിക്കും തിരിച്ചടി
- തെലങ്കാനയിൽ ഉവൈസിയുടെ പാർട്ടി ഒമ്പത് സീറ്റിൽ മത്സരിക്കും
- സ്ത്രീയുടെ ബഹുമാനം സുപ്രീംകോടതി ഉയർത്തി പിടിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്