'ആണത്തം' കൊണ്ടേറ്റ മുറിവിൽ 'ആണത്തം' കൊണ്ടുതന്നെ മരുന്ന് വെയ്ക്കാൻ ശ്രമിക്കുന്നതിലെ അശ്ലീലത
ജന്മി-കുടിയാൻ, മുതലാളി-തൊഴിലാളി, സവർണ്ണൻ-അവർണൻ, എ പി എൽ- ബി പി എൽ. മലയാളിയുടെ പുരോഗമന തലച്ചോറിലെ അസമത്വത്തിന്റെ ഏറ്റവും മാക്സിമവും മിനിമവും ഇതിനിടയിലാണ്. ലിംഗ സമത്വത്തിലേക്കൊന്നും അത് എത്തിയിട്ടില്ല. ഫേസ്ബുക്കിലെ ആങ്ങളമാർക്ക്, സുന ചെത്തണമെന്ന് ആക്രൊശിക്കുന്ന 'ആണു'ങ്ങൾക്ക്, എറണാകുളത്ത് ചെന്നും അല്ലാതെയും ഐക്യദാർഢ്യം പ്രഖ്യാപിച്ച സിനിമാക്കാർക്ക്, എന്റെ താരത്തിന്റെ പ്രതികരണം വന്നു എന്ന് അഭിമാനത്തോടെ ഷെയർ ചെയ്യുന്ന ആരാധകവൃന്ദത്തിനു, സിനിമയിൽ കയ്യടിക്കായി പറയുന്ന ഡയലോഗുകൾ സമൂഹത്തെ സ്വാധീനിക്കുമോ എന്ന് ചോദിക്കുന്ന കളിമൺ തലയന്മാർക്ക്, ആങ്ങളമനസാഹ്വാനക്കാർക്ക്, ഇവർക്കൊന്നും ഇപ്പഴും മനസിലായിട്ടില്ല. അതോണ്ട് മനസിലാക്കാൻ വളരെ സിമ്പിളായി പറഞ്ഞ് തരാം.
സ്ത്രീ-പുരുഷ അസമത്വം, ആൺകോയ്മ ഇതൊന്നും പറഞ്ഞാൽ മനസിലാവാൻ തീരെ വഴിയില്ലാത്തോണ്ടും, ദിനേന എന്റേയും നിന്റേയും വായിൽ നിന്ന് വീഴുന്ന സ്ത്രീവിരുദ്ധതയിൽ തന്നെ മുങ്ങിക്കുളിക്കുന്നതുകൊണ്ട് സിനിമയിലെയും റിയൽ ലൈഫിലേയും സ്ത്രീവിരുദ്ധത മനസിലാവത്തതുകൊണ്ടും നമുക്കാ വ്യു ഒന്ന് മാറ്റാം. കാലാകാലങ്ങളായി അവൾക്കുമേൽ അധികാരത്തിന്റെ ലഹരി നുണഞ്ഞവനെ സവർണ്ണരെന്നും അടിച്ചമർത്തപ്പെട്ടവളെ അവർണ്ണരെന്നും മാറ്റിയെഴുതാം.
എന്നിട്ട്, ഇതൊന്ന് ട്രൈ ചെയ്യു.
അവർണ അനുരാധയോട് സവർണ്ണ ഇന്ദുചൂഢൻ. 'അടിച്ച് കോൺ തെറ്റി വന്ന് കയറുമ്പോ മരത്തിൽ കെട്ടിയിട്ട് ചാട്ടകൊണ്ടടിക്കാനും പാടത്ത് പണിയെടുത്ത് നെല്ലുകൊയ്ത് പത്തായപ്പുരയിൽ നിറക്കാനും ഒടുവിലൊരുനാൾ എന്റെ കുഴി നിറയുമ്പോ തോട്ടിപ്പണിയെടുക്കാനും എനിക്കൊരു ദളിതനെ വേണം. പറ്റുമെങ്കിൽ കയറിക്കോ..' അല്ലെങ്കിൽ ഇതൊന്ന് നോക്കൂ, തന്നെ തല്ലാൻ കൈ പൊക്കിയ അവർണ്ണ അസി. കളക്ടറോട് സവർണ്ണ കളക്ടർ ജോസഫ് അലക്സ്, 'മേലിൽ ഒരു സവർണ്ണന്റെ നേരെയും പൊങ്ങില്ല ഈ കയ്യ്, അതെനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ, നീ ഒരു ദളിതായി പോയി, വെറും ദളിത്..' ഞാനും നീയുമടക്കം കയ്യടിച്ച് വിസിലടിച്ച് പുളകം കൊണ്ട രംഗങ്ങൾ..!
എത്രത്തോളം ഊളത്തരം നിറഞ്ഞ വാക്കുകൾ, സഹജീവിയെ ചവിട്ടിയരച്ച് കളയുന്നവ. ആണായതുകൊണ്ട് മാത്രം നമ്മൾ ആഘോഷിച്ചവ. ഇത് കണ്ട് രസിച്ച് തീയറ്റർ വിട്ടിറങ്ങുന്ന സവർണ്ണാ, നിനക്ക് അവർണ്ണനോടുള്ള മനോഭാവമെന്തായിരിക്കും..? മുകളിലെ ഡയലോഗെഴുതിയ, വെള്ളിത്തിരയിൽ 'അനശ്വര'മാക്കിയ രഞ്ജിത്ത്, രഞ്ജി പണിക്കർ, മോഹൻ ലാൽ, മമ്മൂട്ടി, കയ്യടിച്ച ഞാൻ, നീ, അവൻ, ഇവൻ തുടങ്ങിയവർ രോഹിത് വെമുലക്കായി സംസാരിച്ചാൽ എത്ര അപഹാസ്യമായിരിക്കുമത്.? അതാണിപ്പോ നടക്കുന്നത്. നിങ്ങളെഴുതിയതും പറഞ്ഞതും ഞാനടക്കമുള്ള പൾസർ സുനിമാരുടെ, ഗോവിന്ദചാമിയുടെ കയ്യടിക്കായിരുന്നെന്ന്.
സിനിമ, സാധാരണക്കാരന്റെ പൊതുബോധത്തെ സ്വാധീനിക്കില്ല എന്ന് കരുതുന്ന മഹാന്മാരേ, അതുൽപാദിപ്പിക്കുന്ന സ്ത്രീവിരുദ്ധചിന്തയുടെ ആഴം, അത് ഓരോ തലമുറയിലേക്കും കുത്തിവക്കുന്ന ആൺകോയ്മയുടെ ഇന്റൻസിറ്റി എത്രയെന്ന് നിങ്ങൾ അറിയുന്നില്ലേ..? തീയറ്ററിൽ മുഴങ്ങുന്ന ഓരോ കയ്യടിയും ഉത്തേജിപ്പിക്കുന്നതും ഊട്ടിയുറപ്പിക്കുന്നതും ഇതേ സ്ത്രീവിരുദ്ധത തന്നെയല്ലെന്നെങ്ങനെ പറയാൻ കഴിയും.? സിനിമ വിടാം, ഒരാഴ്ചയായി അന്തരീക്ഷത്തിൽ ഉയർന്ന് കേൾക്കുന്ന സിനിമാ സ്റ്റെയിൽ ഡയലോഗുകൾ നോക്കാം.
സ്ത്രീയായതുകൊണ്ട് പുരുഷനാൽ ആക്രമിക്കപെട്ട സ്ത്രീയുടെ മുന്നിൽ, അല്ലെങ്കിൽ നമുക്ക് വ്യു ഒന്ന് മാറ്റാം. അവർണയായതിനാൽ സവർണനാൽ അക്രമിക്കപ്പെട്ടവളുടെ മുൻപിൽ ചെന്ന് നിന്ന് 'ഡാ (സവർണ്ണ)പൾസർ സുനി, ധൈര്യമുണ്ടേൽ നീ സവർണനോട് കളിക്കടാ' എന്ന് മേജർ രവി ആക്രോശിക്കുന്നതിന്റേയും 'അവർണനെ ആക്രമിക്കുന്നതല്ല, സംരക്ഷിക്കുന്നതാണ് സവർണന്റെ സവർണത' എന്ന് മമ്മൂട്ടി പ്രസംഗിക്കുന്നതിന്റേയും 'സവർണ്ണാങ്ങള മനസ്കരേ ഉണരൂ' എന്ന് സ്പീക്കറാങ്ങള ആഹ്വാനിക്കുന്നതിന്റേയും അശ്ലീലത എത്രയെന്ന് ലളിതമായെങ്കിലും മനസിലാക്കാൻ കഴിയുന്നുണ്ടോ..?
ജനിച്ച് വീഴുന്ന ദിവസം മുതൽ മരിച്ചൊഴിയുന്ന നാൾ വരെ ഈ 'ആണത്തം' അനുഭവിച്ചറിയുന്ന പെണ്ണിനോട് ഇതേ ആണത്തത്തിന്റെ ഏല്ലാ ഭീകരതയും അറിഞ്ഞ അവസരത്തിൽ നമ്മൾ പിന്നെയും 'ആണത്തം' കൊണ്ട് ഐക്യപ്പെടുന്നതിലെ, ആണത്തം കൊണ്ടേറ്റമുറിവിൽ ആണത്തം കൊണ്ടുതന്നെ മരുന്ന് വക്കുന്നതിലെ അശ്ലീലത. പെണ്ണ് മറ്റൊരു ഇൻഡിവിഡ്വൽ ആണെന്നും ആണത്തത്തിന്റെ ആക്രമണത്തിനും സംരക്ഷണത്തിനുമിടയിൽ അവരുടെ പാട്ടിനവരെ വിടുക എന്നൊരു സിമ്പിൾ ഒപ്ഷനുണ്ടെന്നും എന്നാണീ മലനാട്ടിലെ മലയാളി മാരന്മാർ മനസിലാക്കുക..? പെണ്ണുങ്ങളേ..??
ഏറ്റവും കൂടിയാൽ, പൊളിറ്റിക്കൽ കറക്ട്നസ് നോക്കി, പൊളിഷ് ചെയ്ത്, പുട്ടിയിട്ട് എഫ് ബിയിൽ എഴുതുന്നതിൽ, സിനിമാ ഡയലോഗിലെ ശരിയിൽ കവിഞ്ഞെന്ത് വിപ്ലവമാണ്, പരിഗണനയാണ് പ്രിവിലേജഡായ ആണുങ്ങളിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്..? എഴുതുന്നതിലേയും പറയുന്നതിലേയും പൊളിറ്റിക്കൽ ശരികേടല്ലാതെ അതിനപ്പുറം എന്ത് ചർച്ചയാകുമെന്നാണ് വെറുതെ നിങ്ങൾ വ്യാമോഹിക്കുന്നത്..? ഒരു മണ്ണാങ്കട്ടയും ഞങ്ങളാണുങ്ങൾ തളികയിൽ വച്ച് തരില്ല. ആവശ്യം നിങ്ങളുടേതാണ്, അധികാരത്തിന്റെ ലഹരി നുണഞ്ഞ ഞങ്ങളിങ്ങനെ തന്നെ മുന്നോട്ട് പോകും. അകത്തേക്ക് വലിയലാണോ പുറത്തേക്കിറങ്ങലാണോ സുരക്ഷിതം എന്ന് ശങ്കിച്ച് നിങ്ങൾ നിൽക്കും.
ഇടക്ക് വാ തുറക്കുന്ന പെണ്ണുങ്ങളെ അവർ ഫെമിനിസ്റ്റ് കൊച്ചമ്മമാരെന്ന് വിളിക്കും. 'ബുദ്ധി'യില്ലാത്ത നിങ്ങൾ തന്നെ ആ വിളിക്ക് നിഷ്കളങ്കമായി കയ്യടിക്കും. 'അയ്യേ, ഞാൻ ഫെമിനിസ്റ്റല്ല' എന്ന് നിങ്ങൾ വാ തുറന്നവരെ അറപ്പോടെ കയ്യൊഴിയും. എതിർശബ്ദം ഉയർന്നാൽ കുടുംബത്തിന്റെ കെട്ടുറപ്പ് പെണ്ണുങ്ങളുടെ കഴിവാണെന്ന് ഞങ്ങൾ പറഞിരുത്തും, അമ്മയാക്കും, ദേവിയാക്കും, ദൈവമാക്കും. എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്ത ചിത്രവിളക്കാക്കും, വിളക്കിൽ എന്നും നീ എരിയും, അണയും. പെണ്ണുങ്ങളേ, നിങ്ങൾ വീണ്ടും തോൽക്കും. ആണുങ്ങൾ ജയിക്കും, ചിരിക്കും.. ആണുങ്ങളേ..?
നമ്മൾ ആരോടാണ് ആണത്തത്തെക്കുറിച്ച് വാചാലരാകുന്നത്.? നമ്മളവരുടെ ഇടം കവർന്നെടുത്താണ് നമ്മുടെ ലോകം വിശാലമാക്കി, ശേഷം അവരോട് തന്നെയാ ലോകത്തെപറ്റി പറയുന്നത്. നമ്മളവരുടെ സ്വപ്നങ്ങൾക്ക് മുകളിലാണ് നമ്മുടെ സൗധം കെട്ടിപ്പൊക്കി, അതിന്റെ സൗന്ദര്യം അവർക്ക് തന്നെ ചൂണ്ടിക്കാണിച്ച് കൊടുക്കുന്നത്. നമ്മളവരെ അടുക്കളയിലിരുത്തിയാണ് ലോകം ചുറ്റുന്നതിന്റെ ത്രിൽ അവരോട് തന്നെ പങ്കുവക്കുന്നത്. നമ്മളവരുടെ സൗഹൃദങ്ങളറുക്കാൻ കൽപിച്ചിട്ടാണവർക്ക് മുന്നിൽ നമ്മുടെ സൗഹൃദങ്ങളെ താലോലിക്കുന്നത്. ആണത്തത്തെ പറ്റി, ബുള്ളറ്റിൽ ദൂരം താണ്ടിയതിനെപ്പറ്റി, ഒരു ടി-ഷർട്ടും ത്രീ ഫോർത്തും ഇട്ട് പുറത്തിറങ്ങുന്ന എളുപ്പത്തെപ്പറ്റി, നട്ടപ്പാതിരക്ക് തട്ടുകടയിൽ പോയതിന്റെ രുചിയെപ്പറ്റി, അതിരുകളില്ലാത്ത ലോകത്തെപ്പറ്റി, പെണ്ണിന്റെ സ്പേസ് കവർന്ന് നീ ചെയ്ത ഹീറോയിസത്തെ പറ്റി, നിങ്ങൾ ആരോടാണീ വാചാലരാകുന്നത്..?
ആണുങ്ങളേ, ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? നിങ്ങളുടെ നെഞ്ചിലെ മാംസത്തുണ്ടിനിത്തിരി കൂടി വലിപ്പവും ഉയർച്ചയും ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്.? ലിംഗത്തിനു പകരമവിടെ വിടവും മാസാമാസം അതിൽ നിന്ന് രക്തവുമൊലിച്ചിരുന്നെങ്കിൽ, നിങ്ങൾ എങ്ങനാവുമായിരുന്നുവെന്ന്.? മുള്ള് വീണാലും മുള്ളിൽ വീണാലും കേട് പറ്റുന്ന ഇലയുമാണ് നീയെന്ന് ചൊല്ലിപ്പഠിപ്പിച്ചിരുന്നെങ്കിൽ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്..? ഓരോ കാലടിയിലും സ്ഥാനം തെറ്റിയ വസ്ത്രവും അതിന്റെ ഇറുക്കവും ഇറക്കവും ശ്രദ്ധിക്കേണ്ടിയിരുന്നെങ്കിൽ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്.. തിരക്കുള്ള ബസിലൊരുത്തൻ നിന്നോട് ചേർന്ന് നിന്ന് ബീജമൊലിപ്പിക്കുന്നുണ്ടെന്നറിയുന്ന നിമിഷം നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്.? ഇൻബോക്സ് തുറക്കുമ്പോൾ ഉദ്ധരിച്ച ആൺ വാക്കുകൾ ഇടതടവില്ലാതെ വരുമ്പോൾ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്..? ഇന്നല്ലെങ്കിൽ നാളെ 'ആണത്തം' മൂത്ത പട്ടികൾ കടിച്ച് കീറിയേക്കാമെന്ന് തിരിച്ചറിയുമ്പോൾ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്..?
ആണുങ്ങളേ..ആലോചിച്ചിട്ടുണ്ടോ.? പെണ്ണായിരുന്നെങ്കിൽ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്..??
ഒരിക്കലെങ്കിലും..?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്