പീഡനത്തിന്റെ മാനസിക ആഘാതത്തിൽ കഴിയുന്ന യുവതിക്ക് ആ പീഡനത്തിന്റെ എന്നും നിലനില്കുന്ന ഓർമ്മയായി കുഞ്ഞിനെക്കൂടി സ്മരിക്കേണ്ട ബാധ്യത എങ്ങനെ അനുവധിക്കാനാവും? ക്രിമിനോളജിസ്റ്റ് ദീപ പ്രവീൺ എഴുതുന്നു...
ദീപ പ്രവീൺ
ഇൻഡ്യയിൽ ഒരു മണിക്കൂറിൽ റിപ്പോർട്ട് ചെയപ്പെടുന്നത് മിനിമം നാല് ബലാത്സംഗങ്ങൾ (rape) എങ്കിലും ആണെന്നും അതിൽ പകുതിയോളം ഗർഭധാരണത്തിൽ കലാശിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഈ അവസരത്തിൽ ലൈംഗികപീഡനത്തിനിരയാകുകയും അത് വഴി ഗർഭിണിയാവുകയും ചെയ്ത 24 കാരിയായ യുവതിക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നൽകുക വഴി ഇന്ത്യയുടെ പരമോന്നത കോടതി ഒരു ചരിത്രപ്രധാനമായ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതാദ്യമല്ല സുപ്രീംകോടതി ഇത്തരത്തിലുള്ള ഒരു വിധി പുറപ്പെടുവികുന്നത്. കഴിഞ്ഞ വർഷം ഒരു ഡോക്ടർ മയക്കികിടത്തി പീഡിപ്പിച്ചു ഗർഭിണിയാക്കിയ 14 വയസ്സുകാരിക്കും നിയമം അനുശാസികുന്ന 20 ആഴ്ചക്കു ശേഷവും കോടതി അബോർഷൻ അനുവദിച്ചിരുന്നു. എന്നാൽ മറ്റു ചില കേസ്സ്കളിൽ ( ഉദാഹരണം R V Hariyana) കോടതി ഒരു ബലാൽസംഗ ഇരയ്കക് മെഡിക്കൽ ടെർമിനേഷൻ അനുവദിക്കുന്നുമില്ല എന്ന് കാണാവുന്നതാണ്.
ലോകവ്യാപകമായി അബോർഷൻ നിയമങ്ങളിൽ മാറ്റം വരുകയും, ഏതാണ്ട് 1996 മുതൽ ലൈംഗിക അതിക്രമത്തിനു ഇരയായവർക്ക് ഗർഭചിദ്രം അനുവദിക്കുന്ന തരത്തിലുള്ള ഒരു നിയമവ്യവസ്ഥയിലേക്കാണ് ലോകം നീങ്ങുന്നതെന്നു ഐക്യരാഷ്ട്രസംഘടനയുടെ അബോർഷൻ പോളിസിസ് ആൻഡ് റീ productive ഹെൽത്തിന്റെ പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നേ വിഭിന്ന രീതിയിലുള്ള ഈ വിധികൾ വിരൽചൂണ്ടുന്നത് നിലവിലുള്ള നിയമവ്യവസ്ഥയുടേയും സാമൂഹികക്രമത്തിന്റേയും ചില അപര്യാപ്പതതകളിലേയക്കാണ്.
ഇന്ത്യയിൽ ഇനിയും അബോർഷൻ ഒരു സ്ത്രീയുടെ അവകാശമല്ല. എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് 1971 section 3 അനുസരിച്ചു മെഡിക്കൽ ടെർമിനേഷൻ അനുവദിക്കുന്നുണ്ട്. അതനുസരിച്ച് ഗർഭധാരണം നടന്നു 12 ആഴ്ചക്കുള്ളിൽ ഒരു ഡോക്ടർടെയോ, 20 ആഴ്ചയ്ക്കുള്ളിൽ 2 ഡോക്ടർമാരുടെ അഭിപ്രായത്തിൽ പ്രസ്തുതഗർഭം തുടരുന്നതുകൊണ്ട് അമ്മയ്ക്കോ ജനികാനിരിക്കുന്ന കുഞ്ഞിനോ ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ഉത്തമ ബോധ്യം(good faith) ഉണ്ടെങ്കിൽ ഗർഭചിദ്രതിനു അനുമതി നൽകാം എന്നു പറയുന്നു.
ഈ നിയമത്തിന്റെ വിശദീകരണത്തിൽ വ്യക്തമായി പറയുന്നത് റേപ്പ് മൂലമാണ് ഒരു സ്ത്രീ ഗർഭിണിയാകുന്നതെങ്കിൽ ആ ബലാത്സംഗം തന്നെ ആ സ്ത്രീയുടെ മാനസിക ആരോഗ്യത്തിനു ഏറ്റ കഠിനമായ പ്രഹരമായി കണക്കാക്കാമെന്നും, ആ സ്ത്രീക്ക് ഗർഭചിദ്രതിനുള്ള അനുമതി നൽകണമെന്നുമാണ്. എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്നലെ വിധി പുറപ്പെടുവിച്ച കേസ്സിൽ ഈ രണ്ടു സാഹചര്യങ്ങളും, അതായത് ലൈംഗികപീഡനത്തിന് ഇരയായിരുന്നിട്ടും, കുട്ടി ജനിച്ചാൽ ജനിതകവൈകല്യങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടും ആ യുവതിക്ക് 24 ആഴ്ച വരെ ഗർഭചിദ്രം നിഷേധിക്കുകയാണ് ഉണ്ടായത്.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടിന്റെ ഉദ്ധേശ ലക്ഷ്യം ആയി തന്നേ വായിക്കാൻ കഴിയുന്നതാണ് അതിന്റെ section 5 ലേ 'Save the life of pregnant woman' എന്നത്. എന്നാൽ ഒരു പീഡനത്തിന്റെ മാനസികആഘാതത്തിൽ കഴിയുന്ന യുവതിക്ക് ആ പീഡനത്തിന്റെ എന്നും നിലനില്കുന്ന ഓർമ്മയായി ഒരു കുട്ടി കൂടി വരുന്നു എന്ന് എന്നുള്ളത്, ആ സ്ത്രീയുടെ മാനസിക ആഘാതംഎത്രമാത്രം അധികമാക്കും? പീഡനതിനു ഇരകളായവർക്ക് സമൂഹത്തിൽ നിന്നും റീ victimizationനേരിടേണ്ടി വരുന്നതും, എന്നാൽ ഫലപ്രദമായ ഒരു പുനരധിവാസവ്യവസ്ഥയില്ലാത്തതുമായ(proper rehabilitation system) നമ്മുടെ സാമൂഹിക സാഹചര്യത്തിൽ ബലാത്സംഗത്തിന്റെ സൃഷിട്ടിയായ ഗർഭധാരണം ആ സ്ത്രീയ്ക്ക് കൂടുതൽ മാനസിക അസ്വസ്ഥമാണ് സൃഷിട്ടികുക എന്ന് ഇരകൾ സാക്ഷ്യപ്പെടുത്തുന്നു.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസിക്ക് എതിരായി വർദ്ധിച്ചുവരുന്ന മറ്റൊരു വാദം അത് സത്രീ ഭ്രൂണഹത്യകളെകൂട്ടും എന്നുള്ളതാണ്. എന്നാൽ ഇവിടെ MTP നിയമത്തിലെ ബലാത്സംഗത്തിന്റെ ഇരകളേ കുറിച്ചാണ് നമ്മൾ സംസാരികുന്നത്. അതോടൊപ്പം, നേരത്തെ തന്നെ ലിംഗനിർണയം നടത്തി പെൺഭ്രൂണഹത്യ നടത്തുന്നത് തടയുന്ന ചെറുക്കുന്ന The Pre- Natal Diagnostic Techniques (Regulation And Prevention Of Misuse) Amendment Act, 2002 ഉം ഇന്ത്യയിൽ നിലവിലുണ്ട് എന്നതും ഓർക്കേണ്ടതാണ്. അതുകൊണ്ട് തന്നേ സത്രീ ഭ്രൂണഹത്യകൾ തടയാൻ നിലവിലുള്ള നിയമവകുപ്പുകൾ കൂടുതൽ സുശക്തമാക്കുകയും ആളുകളിൽ സത്രീഭ്രൂണഹത്യക്കെതിരേ കൂടുതൽ ബോധവത്കരണം വരുത്തുകയുമാണ് വേണ്ടത്. അല്ലാതെ അതിന്റെ പേരിൽ ജീവിതത്തിലെ ഏറ്റവും ദുർഘടമായ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീയിൽ, അവളുടെ ശാരീരികവും മാനസികവുമായ സന്തുലനത്തെ ബാധിക്കാവുന്ന ഒരു തീരുമാനം അടിച്ചേൽപ്പികുകയല്ല ചെയേണ്ടത്.
ഒരു അമ്മയെന്ന നിലയിൽ, ഗർഭാവസ്ഥയിലൂടെ കടന്നു പോയ ഒരു വ്യക്തിയെന്ന നിലയിൽ പറയട്ടേ, ഒരു സ്ത്രീയും ലാഘവത്വത്തോടെ എടുക്കുന്ന ഒരു തീരുമാനല്ല അബോർഷൻ എന്നത്. ആ തീരുമാനത്തിൽ ഒരു സ്ത്രീ എത്തുന്നത് ഒരു പാട് മാനസിക പിരിമുറുക്കങ്ങൾക്ക് ശേഷമാണ്. ഒരു അബോർഷനു ശേഷം അവരിൽ ഒരു നല്ല ശതമാനവും അത് ഏൽപ്പിച്ച വൈകാരിക ആഘാതത്ത്ടിലൂടെയും വിഷാദരോഗത്തിലൂടെയും കടന്നു പോകുന്നുണ്ട്. എന്നാൽ ബലാത്സംഗത്തിന്റെ ഇര (rape victims) ന്റെ കാര്യമേടുത്താൽ ഇവർ മുൻപേ തന്നേ ഈ പറഞ്ഞ ഡിപ്രഷനും Mental traumaക്കും അടിമകളാണ് എന്നതാണ്. അതുകൊണ്ട് തന്നേ അവരുടേ മാനസിക അവസ്ഥ ഒരു ഗർഭധാരണത്തിന് ഉതകുന്നതാകണം എന്നില്ല.
അബോർഷന്നു എതിരേയുള്ള മറ്റൊരു വാദമായി പലരും പറയുന്നത് യാതൊരു കുറ്റവും ചെയ്യാത്ത ഒരു കുഞ്ഞിന്റെ ജീവനെ ഹനിക്കാൻ നമുക്ക് അവകാശമുണ്ടോ എന്നതാണ്. ഒരു വ്യക്തിയുടെ മാനസിക വികാസത്തിൽ, വ്യക്തിവികാസത്തിലും ഗർഭധാരണാവസ്ഥ മുതലുള്ള അമ്മയുടേ മാനസീകഅവസ്ഥക്ക് വലിയ സ്വാധീനം ചൊലുത്താൻ കഴിയുമെന്നു നമുക്കറിയാം. എന്നാൽ ലൈംഗികപീഡനതിനു ഇരയാകുകയും അത് വഴി ഗർഭിണിയാകുകയും ചെയുന്ന ഒരു പെൺകുട്ടി ഒരു നിർബന്ധിത ഗർഭധാരണത്തിലേയ്ക്ക്പോയാൽ അവർക്ക് ഒരു അമ്മ എന്ന രീതിയിൽ തന്റെ കുഞ്ഞിനോട് നീതി പുലർത്താൻ എത്ര കണ്ടു കഴിയും എന്ന് കൂടി നാം ചിന്തിക്കേണ്ടതാണ്. ഗർഭാവസ്ഥയിലുള്ള ഭ്രൂണത്തിനു മനുഷ്യാവകാശങ്ങൾ ഉണ്ടെന്നു ഒരു വാദം ശക്തമാകുമ്പോഴും, ലോകത്തെ മറ്റു മിക്ക രാജ്യങ്ങളിലേയും പോലെ ഇന്ത്യയിലും കൂടുതൽ മുൻതൂക്കം നൽകുന്നത് ഗർഭിണിയായ സ്ത്രീയുടെ ആരോഗ്യത്തിനാണ്. അതുകൊണ്ടു തന്നേ തന്റെ അബോർഷനു പ്രായപൂർത്തിയായ ആ സ്ത്രീയുടെ മാത്രം സമ്മതം മതിയാകും എന്നതാണ് നിയമം.
ഈ മാറി വരുന്ന സാഹചര്യത്തിലാണ് ടെർമിനേഷൻ ഓഫ് പ്രഗ്നനസി ആക്ട്നു ഭേദഗതികൾ നിർദേശിച്ചുകൊണ്ടുള്ള ഡ്രാഫ്റ്റ് ബില്ല് ഇന്ത്യയിലും പാർലമെന്റിന് മുന്നിൽ ഉണ്ടെന്നു നാം ഓർക്കേണ്ടത്. Abrotionനു ഉള്ള നിയമപരമായ സമയം 20 ആഴ്ച എന്നത് 24 ആഴ്ചവരെയാക്കണം എന്നു ആ ഡ്രാഫ്റ്റ് ബില്ല് പറയുന്നു. വൈദ്യശാസ്ത്രവിദഗ്ദ്ധർ പോലും അഭിപ്രായപ്പെടുന്നത് പല ഭ്രൂണസംബന്ധമായ (foetal) abnormalities ഉം കണ്ടെത്തുന്നതിനു ഭ്രൂണത്തിനു 18 ആഴ്ചയെങ്കിലും വളർച്ച വേണം എന്നതാണ്. അതുകൊണ്ട് തന്നേ ഈ പറഞ്ഞ ഭേദഗതി സ്വാഗതാർഹമാണ്. കാരണം നിയമത്തിന്റെ നൂലാമാലകൾ ഒഴിവാക്കാൻ പലപ്പോഴും നല്ലൊരു ശതമാനം ആളുകളും അശാസ്ത്രീയമായ ഗർഭചിദ്രമാർഗ്ഗങ്ങൾ ഉപയോഗിക്കുകയും അത് വഴി കൂടുതൽ കുഴപ്പങ്ങളിലെയ്ക്ക് വഴുതി വീഴുകയും ചെയുന്നു. അതുകൊണ്ട് തന്നേ നിലവിലുള്ള നിയമങ്ങളിൽ കൂടുതൽ വ്യക്തതയും സുതാര്യതയും ഉണ്ടാകേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
എന്നാൽ അതിനെതിരെയും മതത്തിന്റെയും, പത്തു നാൽപ്പതു വർഷം പഴക്കമുള്ള നിയമത്തിന്റെയും ചുവടു പിടിച്ചു ഒരു സ്ത്രീക്ക് പരമപ്രധാനമായി കൊടുകേണ്ട അവളുടെ ശരീരത്തിനു മേലും ലൈംഗിക, മാനസിക ആരോഗ്യത്തിനു മേലും (right to body and mental/sexual health) ഉള്ള അവകാശത്തെ നിഷേധിക്കുന്നവരും എതിർക്കുന്നവരുമുണ്ട്. നമ്മൾ നിയമങ്ങളിൽ മുറുക്കെ പിടിക്കാൻ ശ്രമിക്കുമ്പോൾ മുൻപ്രസ്താപിച്ചതുപോലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒട്ടും സുരകഷിത മല്ലാത്ത അശാസ്ത്രീയ ഗർഭചിദ്രമാർഗങ്ങളിലെയ്കാണ് പലരും തിരിയുന്നത്.
സ്ത്രീയേ അനുവദിക്കു അവളുടെ ജീവിതത്തെകുറിച്ച് തീരുമാനമെടുക്കാൻ. അബോർഷനെ സംബന്ധിച്ചനിയമവ്യവസ്ഥ വർദ്ധിച്ചു വരുന്ന സത്രീപീഡനങ്ങൾ കൂടി കണക്കിലെടുത്ത് കൂടുതൽ സത്രീപക്ഷമായി തിരുത്തപ്പെടട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്