മീശ പിൻവലിക്കൽ സംഘപരിവാറിന് കേരളത്തിൽ കിട്ടിയ ആദ്യ അവസരം; രാഷ്ട്രീയ അധികാരം ആർക്കായാലും സാംസ്കാരിക അധികാരം തങ്ങൾക്കാണെന്നു അവർക്ക് ഈസംഭവത്തിലൂടെ സാധിച്ചു; അതുകൊണ്ടുതന്നെ നോവൽ പിൻവലിച്ചതാണെങ്കിലും പിൻവലിപ്പിച്ചതാണെങ്കിലും താങ്കളും അതിനു പിന്നിൽ ഏതെങ്കിലും നാടകം അരങ്ങേറിയിട്ടുണ്ടെങ്കിൽ അതിൽ വേഷമിട്ടവരും കുറ്റക്കാരാണ്; പിടി മുഹമ്മദ് സാദിഖ് എഴുതുന്നു
പിടി മുഹമ്മദ് സാദിഖ്
അങ്ങിനെയൊരു കാലം ഇനി വരില്ല
പ്രിയപ്പെട്ട ഹരീഷ്,
ആദ്യകൂടിക്കാഴ്ചയിൽ തന്നെ താങ്കളിൽ അനുരക്തനായിരുന്നു ഞാൻ. എഴുത്തുപോലെ അതീവ ഹൃദ്യമായ ആ പെരുമാറ്റം ആരിലും അനുരാഗമുണർത്തും. എഴുത്തിലും ജീവിതത്തിലും താങ്കൾ പുലർത്തുന്ന രാഷ്ട്രീയ നിലപാടുകൾ അത്യന്തം ശക്തവും ധീരവുമാണ്. ഏറ്റവും ഒടുവിൽ പച്ചക്കുതിരയിൽ താഹാ മാടായി മോഡറേറ്ററായി താങ്കളും അയ്മനം ജോണും തമ്മിൽ നടത്തിയ സംവാദം ഞെട്ടലോടെയാണ് വായിച്ചത്. എത്ര ധീരമായാണ് താങ്കൾ എസ്.എഫ്.ഐയെക്കുറിച്ചും ചെഗുവേരയെക്കുറിച്ചും ഫിഡൽ കാസ്ട്രോയെ കുറിച്ചും സിപിഎമ്മിനേയും സംഘപരിവാരിനേ കുറിച്ചുമൊക്കെ സംസാരിക്കുന്നത്. അതു കൊണ്ടാകാം താങ്കളെ നമ്മുടെ സുഹൃത്ത് ബെന്യാമിൻ അരാഷ്ട്രീയക്കാരൻ എന്നു വിളിച്ചത്. താങ്കൾ ഒരു അരാഷ്ട്രീയക്കാരനേ അല്ല. നിലവിലെ രാഷ്ട്രീയക്കാരെ ട്രോളാനായിരിക്കും ബെന്യാമിൻ അങ്ങിനെ പറഞ്ഞതെന്നു കരുതുന്നു.
അതുകൊണ്ടുതന്നെ, താങ്കൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിന്നു മീശ പിൻവലിച്ചുവെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. സ്ഥലത്തില്ലാതിരുന്നതിനാൽ എനിക്ക് മീശയടെ ആദ്യലക്കം പ്രസിദ്ധീകരിച്ച മാതൃഭൂമി കിട്ടയിരുന്നില്ല. അതു കിട്ടിയ ശേഷം വായിക്കാമെന്നു വിചാരിച്ച് രണ്ടാം ലക്കം വായിച്ചിരുന്നില്ല. അതിനിടക്കാണല്ലോ സകല കുണ്ടാമണ്ടികളും സംഭവിച്ചത്. അതോടെ മൂന്നു ലക്കവും ഒന്നിച്ചിരുന്നു വായിച്ചു. താങ്കളുടെ എഴുത്തു രസകരമാണെന്ന് ഞാനായിട്ടു പറയേണ്ടതില്ലല്ലോ. ഒരു വായനക്കാരൻ എന്ന നിലയിൽ താങ്കളുടെ തീരുമാനം എന്നെ നിരാശനാക്കി, ദുഃഖിതനാക്കി.
ആഴ്ചപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്റർ കമൽ റാം സജീവ് താങ്കോട് അത് പിൻവലിക്കാൻ പറയുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ ട്വീറ്റ് എന്നെ ഞെട്ടിച്ചതു അതുകൊണ്ടാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പും വ്യക്തിപരമായി കമൽറാം സജീവും സംഘപരിവാരത്തിൽനിന്ന് ഭീഷണി നേരിടുന്നത് ഇതാദ്യമല്ല. പണ്ട് സക്കറിയ എഴുതിയ ഒരു ലേഖനത്തിൽ അമൃതാനന്ദമയിയെക്കുറിച്ച പരാമർശം വിവാദമായത് ഓർക്കുന്നു. അന്ന് സംഘപരിവാർ ഭീഷണി കാരണം ഓഫീസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നുവെന്നാണ് ഓർമ. വ്യക്തിപരമായി തന്നെ സംഘപരിവാരിന്റെ നോട്ടപ്പുള്ളിയാണ് കമൽറാം. ആർ,എസ്.എസ് ദേശീയ നേതൃത്വത്തിനു പേര് അറിയാവുന്ന ഏക മലയാളം പത്രാധിപരാകും അദ്ദേഹം. ആർ.എസ്.എസിന്റെ ഉന്നത ദേശീയ നേതാവ് മാതൃഭൂമി ആഴ്ചപ്പതിപ്പിനാണെങ്കിൽ അഭിമുഖം അനുവദിക്കാനാകില്ലെന്ന് പറഞ്ഞത് എനിക്കറിയാം. അതിനു കാരണക്കാരൻ കമൽറാം സജീവ് മാത്രമാണ്. അങ്ങിനെയുള്ള കമൽറാം ഒരിക്കലും ഹരീഷിനോട് നോവൽ പിൻവലിക്കാൻ പറയുമെന്ന് ഞാൻ തീരെ വിശ്വസിക്കുന്നില്ല. എന്റെ ആദ്യ എഫ്ബി പോസ്റ്റ് അതുകൊണ്ടു തന്നെ വ്യക്തിപരമായി കമൽ റാമിനെ ഉന്നം വച്ചായിരുന്നില്ല. ന്യൂസ് ഡെസ്കിലെ കാവിയും ചുവപ്പും എന്ന പുസ്തകമെഴുതിയ കമൽ റാമിനു സംഘപരിവാറിനി ചൂട്ടു പിടിക്കാൻ കഴിയില്ല.
പിൻവലിച്ചതോ പിൻവലിപ്പിച്ചതോ എന്ന തർക്കം അവിടെ നിൽക്കട്ടെ. തങ്കളുടെ വിശദീകരണം വായനക്കാർക്ക് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ, താങ്കൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ കത്തിൽ താങ്കൾ എഴുതിയ ഒരുവരി വായിച്ചപ്പോഴാണ് ഇതെഴുതാൻ തോന്നിയത്. സമൂഹം വൈകാരികത അടങ്ങി നോവൽ ഉൾക്കൊള്ളാൻ പാകപ്പെട്ടെന്ന് തോന്നുമ്പോൾ മീശ പുസ്തകമായി പുറത്തിറക്കുമെന്നാണ് താങ്കൾ പറയുന്നത്. അങ്ങിനെയൊരു കാലം ഇനി വരില്ല പ്രിയപ്പെട്ട ഹരീഷ്. നോവൽ സ്വയം പിൻവലിച്ചതാണെങ്കിലും പിൻവലിപ്പിച്ചതാണെങ്കിലും അതിനു കാരണക്കാരായവരുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ അതിൽ താങ്കളുടെ പേരുമുണ്ടായിരിക്കും.
സംഗതി ഇതാണ്. ഇന്ത്യയിൽ വളരെ പതുക്കെ വേരോട്ടം സാധ്യമാക്കിയവരാണ് സംഘപരിവാർ. ഇതുപോലെയുള്ള ചില സംഭവങ്ങളാണ് ഇവർക്ക് പെട്ടെന്ന് വിജയങ്ങളുണ്ടാക്കിക്കൊടുത്തത്. അതിന്റെ കഥയറിയണമെങ്കിൽ 1985 ൽ സുപ്രിം കോടതി വിധി പറഞ്ഞ ശാബാനു ബീഗം കേസ് മുതൽ പറയണം. സി.ആർ.പി.സി 125 ാം വകുപ്പു പ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് ചെലവിനു കിട്ടാനുള്ള അവകാശം മുസ്ലിം സ്ത്രീകൾക്കും ബാധകമാണെന്നായിരുന്നു ആ കേസിൽ സുപ്രിം കോടതി വിധിച്ചത്. ശരീഅത്ത് വിവാദം കൊടുമ്പിരിക്കൊണ്ട കാലം. മുസ്്ലിം സംഘടനകളുടെ സമ്മർദം കാരണം ആ വിധിയെ മറി കടക്കാൻ രാജീവ് ഗാന്ധി സർക്കാർ മുസ്ലിം വനിതാ വിവാഹ മോചനം അവകാശ സംരക്ഷണ ബിൽ കൊണ്ടു വന്നു. രാജീവ് ഗാന്ധി സർക്കാർ മുസ്ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലിം സ്ത്രീകൾക്കുവേണ്ടി അന്നു ശക്തമായി വാദിച്ചത് സംഘപരിവാരായിരുന്നു. (പിന്നീട് മുത്തലാഖ് നിരോധിച്ചതും ബിജെപി സർക്കാർ). ഏകസിവിൽകോഡിനു വേണ്ടി ഘോരഘോരം വാദിച്ച സംഘപരിവാരിനു അന്നു വലിയ നേട്ടങ്ങളുണ്ടാക്കാനായി.
അതേ കാലത്താണ് ഫൈസാബാദ് കോടതിൽ മറ്റേ കേസ് നടക്കുന്നത്. അയോധ്യയിലെ ബാബരിമസ്ജിദിന്റെ വാതിൽ തുറന്നു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു ഉമേഷ് ചന്ദ്ര പാണ്ഡെ ഹരജി സമർപ്പിച്ചു. വാതിൽ തുറക്കാൻ കോടതി ഉത്തരവിട്ടു. ഇളകിമറിഞ്ഞ ഹൈന്ദവ മനസ്സുകളെ ഒന്ന് അടക്കാൻ ഇതാണ് പറ്റിയ സന്ദർഭം എന്ന് ഉപദേശികൾ രാജീവ് ഗാന്ധിയുടെ ചെവിയിലൂതി. അദ്ദേഹത്തിന്റെ അനുവാദത്തോടെ ബാബരിമസ്്ജിദിന്റെ വാതിലുകൾ തുറന്നു കൊടുത്തു. സംഭവം നടക്കുമ്പോൾ രാജീവ് ഗാന്ധി മാൽദീവ്സിലായിരുന്നുവെന്നാണ് ഓർമ.
അപ്പോൾ മുസ്ലിംകൾ അടങ്ങി നിൽക്കുമോ? അവരെ അടക്കാൻ അപ്പോൾ അതേ ഉണ്ടായിരുന്നുള്ളു മാർഗ്ഗം. ശരീഅത്ത് സംരക്ഷണം. അങ്ങിനെ മുസ്ലിം വനിതാ വിവാഹ മോചനം അവകാശ സംരക്ഷണ നിയമം കൊണ്ടുവന്നു. സിആർപിസി 125 ാം വകുപ്പിന്റെ ആനുകൂല്യം മുസ്ലിം സ്ത്രീകൾക്ക് നഷ്ടമായി. ലോക്സഭയിൽ രണ്ട് സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെപിക്ക് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.. പക്ഷേ, ഈ രണ്ട് സംഭവങ്ങളും മുതലെടുത്താണ് അവർ 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ രണ്ട് സീറ്റ് 1989 ലെ തെരഞ്ഞെടുപ്പിൽ 85 ആക്കി ഉയർത്തിയത്. അക്കൊല്ലം വി.പി സിംഗിന്റെ നേതൃത്വത്തിൽ അധികാരലേറിയ കൂട്ടുകക്ഷി ഭരണത്തെ ബി.ജെപി. പുറമെ നിന്നു പിന്തുണക്കുകയും ചെയ്തു.
പിന്നീട് ബാബരി മസ്ജിദിന്റെ തകർച്ച. അത് ബിജെപിക്കുണ്ടാക്കിയ വളർച്ച. ഗോധ്ര തീവെപ്പും ഗൂജറാത്ത് കലാപവും ബിജെപിക്കുണ്ടാക്കിയ മൈലേജ്. ഒടുവിൽ അജയ്യരായി അവർ ഇന്ദ്ര പ്രസ്ഥത്തിൽ. വിശദമാക്കി പറയേണ്ടതില്ലല്ലോ. അങ്ങിനെയുള്ള ഓരോ സംഭവങ്ങളുടെ പിന്നാലെയാണ് ബിജെപിയും സംഘപരിവാരവും അധികാരത്തിലെത്തിയത്.
പറഞ്ഞു വന്നത് ഇതാണ്. കേരളം കുറേക്കാലമായി അവരുടെ അജണ്ടയിലുള്ള നാടാണ്. അവർക്ക് കേരളത്തിൽ കിട്ടുന്ന ആദ്യത്തെ അവസരമാണ് ഇപ്പോൾ മാതൃഭൂമിയിൽ നിന്നുള്ള മീശയുടെ പിന്മാറ്റം. അത് സംഘപരിവാരുകാർക്കിടയിൽ ഉണ്ടാക്കുന്ന ആത്മവീര്യവും ആത്മധൈര്യവും ചില്ലറയല്ല. അവർ കൂടുതൽ ശക്തമാകും. രാഷ്ട്രീയ അധികാരം ആർക്കായാലും സാംസ്കാരിക അധികാരം തങ്ങൾക്കാണെന്നു ഹൈന്ദവ മനസ്സുകളെ ബോധ്യപ്പെടുത്താൻ സംഘപരിവാറിന് ഈ സംഭവത്തിലൂടെ സാധിച്ചു. കേരളത്തിൽ അവരുടെ മുന്നേറ്റത്തിനു അതുകൊണ്ടുതന്നെ (നോവൽ പിൻവലിച്ചതാണെങ്കിലും പിൻവലിച്ചപ്പിച്ചതാണെങ്കിലും) താങ്കളും അതിനു പിന്നിൽ ഏതെങ്കിലും നാടകം അരങ്ങേറിയിട്ടുണ്ടെങ്കിൽ അതിൽ വേഷമിട്ടവരും കുറ്റക്കാരാണ്. ചരിത്രം നിങ്ങൾക്ക് മാപ്പു തരട്ടെ.
(എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പിടി മുഹമ്മദ് സാദിഖ് ഫേസ്ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)
Stories you may Like
- പള്ളിയിലെ തർക്കം സാദിഖ് ബാഷയെ കുടുക്കി; തിരുവനന്തപുരത്ത് നിർണ്ണായക അറസ്റ്റ്
- ക്ലോസ് അപ്പ് റീൽസിൽ ആരെയും വീഴ്ത്തുന്ന 'സ്റ്റൈൽ മന്നൻ' വീണ്ടും വാർത്തകളിൽ
- മോഷ്ടാവ് മീശ വിനീതിന് പുതിയ കുരുക്കും യുവതി വക
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- ലണ്ടനിലും വംശീയ വിവേചന രാഷ്ട്രീയം ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്