ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ നടക്കുന്ന ചെറിയ സംഭവങ്ങളെ ആഘോഷമാക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ എന്തുകൊണ്ട് കേരളത്തിലെ അക്രമങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്യുമ്പോൾ അസഹിഷ്ണുക്കളാവുന്നത്? ഞങ്ങൾ മലയാളികൾക്കും ചിലതു പറയാതെ വയ്യ ഷാനി പ്രഭാകർ: ജിതിൻ ജേക്കബിന്റെ ലേഖനം
ജിതിൻ ജേക്കബ്
കഴിഞ്ഞ ദിവസം മലയാള മനോരോമയുടെ ചീഫ് എഡിറ്റർ ഉൾപ്പെടെയുള്ള ഉന്നതർ പങ്കെടുത്ത മനോരമയുടെ തന്നെ ഒരു ചടങ്ങിൽ ബഹുമാനപെട്ട അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ ' മാധ്യമ പ്രവർത്തകൻ സത്യസന്ധരായിരിക്കണം, മാധ്യമ പ്രവർത്തകർ വാർത്തകൾ സൃഷ്ടിക്കുന്നവരായിരിക്കരുത്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർ മാത്രമായിരിക്കണം'. ഈ വാർത്ത വന്നത് മനോരമ പത്രത്തിൽ തന്നെയാണ്.
സാമൂഹിക മാധ്യമങ്ങളിൽ ഒരാൾക്ക് എന്തും കുറിക്കാം. അത് അവരവരുടെ അഭിപ്രായങ്ങൾ മാത്രമാണ്. പക്ഷെ ഒരു മാധ്യമ പ്രവർത്തകൻ അല്ലെങ്കിൽ പ്രവർത്തക എന്നത് ഒരിക്കലും ഒരു പക്ഷത്തോടും ചായ്വ് പ്രകടിപ്പിക്കരുത് എന്നൊക്കെയാണ് മാധ്യമ വിദ്യാർത്ഥികളെ പഠിപ്പിച്ചു വിടുന്നത്.
വിഷയത്തിലേക്കു വരാം:
കഴിഞ്ഞ ദിവസം മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത പറയാതെ വയ്യ എന്ന വാർത്താധിഷ്ഠിത പരിപാടി കണ്ടു. ഷാനി പ്രഭാകർ എന്ന അവതാരകയുടെ രാഷ്ട്രീയവും, നിഷ്പക്ഷതയും, ധർമ്മനീതിയും (Integrtiy) എന്താണെന്നും, എത്രമാത്രമുണ്ടെന്നും ആ പരിപാടി കാണുന്ന എല്ലാവർക്കും മനസിലാകും. സഖാവ് ഷാനി പ്രഭാകറിന്റെ രാഷ്ട്രീയമല്ല മനോരമ ചാനൽ കാണുന്ന പ്രേക്ഷകരെ കാണിക്കേണ്ടത്.
കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ കുറിച്ച് ദേശീയ മാധ്യമങ്ങൾ ചർച്ചചെയ്യുന്നതാണ് സഖാവ് ഷാനി പ്രഭാകറിനെ ചൊടിപ്പിച്ചത്. കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങൾ പ്രചാരണം നടത്തുന്നു, മലയാളികളെ ആകെ അപമാനിക്കുന്നു, പാർലമെന്റിൽ ബിജെപി നേതാക്കൾ കള്ളം പറയുന്നു എന്നൊക്കെയാണ് സഖാവിന്റെ പരാതികൾ... താലിബാനും, ഐഎസ് ഭീകരരും ഒക്കെ പേടിച്ചുപോകുന്ന രീതിയിൽ മനുഷ്യനെ കൊല്ലുമ്പോൾ രാജ്യം അതിനെക്കുറിച്ച് ചർച്ച ചെയ്യും സഖാവെ.
ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ നടക്കുന്ന ചെറിയ സംഭവങ്ങളെ കേരളത്തിലെ മാധ്യമങ്ങൾക്കു ആഘോഷമാക്കാം. അത് മലയാള മാധ്യമങ്ങളുടെ അവകാശം!. ട്രെയിനിൽ സീറ്റ് തർക്കത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ (ദേശീയ മാധ്യമങ്ങളിലെ ദേശാഭിമാനിയായ ഹിന്ദു പത്രം തന്നെ റിപ്പോർട്ട് ചെയ്ത വാർത്തയാണിത്) ബീഫ് വിഷയമാക്കി കേരളത്തിലെ മാധ്യമങ്ങൾക്കു ചർച്ച ചെയ്യാം. അതും മലയാള മാധ്യമങ്ങളുടെ അവകാശം!. കേരളത്തിൽ ദളിത് പീഡനങ്ങളും മറ്റും നടക്കുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾക്കു അത് കണ്ടില്ല എന്ന് നടിക്കാം. തും മാധ്യമങ്ങളുടെ അവകാശം!.
കോയമ്പത്തൂരിൽ ഫാറൂഖ് എന്ന യുവാവിനെ മതഭ്രാന്തന്മാർ കൊന്നപ്പോഴും കേരളത്തിലെ മാധ്യമങ്ങൾ അനങ്ങിയില്ല. കൽബുർഗിയുടെ കാര്യം മാത്രം മലയാള മാധ്യമങ്ങൾ അറിഞ്ഞു. കഴിഞ്ഞ ദിവസം തസ്ലിമ നാസറിന് എന്ന ലോകപ്രശസ്ത എഴുത്തുകാരി മത തീവ്രവാദികളുടെ ഭീഷണികരണം അജന്ത എല്ലോറ ഗുഹകൾ സന്ദർശിക്കാൻ കഴിയാതെ മടങ്ങി പോകേണ്ടി വന്നു. അതും മലയാള മാധ്യമങ്ങൾക്കു വിഷയമല്ല.
നിങ്ങൾ കേരളത്തിലെ സിഐടിയു മാധ്യമങ്ങൾക്കുള്ള അതെ അവകാശം തന്നെയാണ് ദേശീയ മാധ്യമങ്ങൾക്കുമുള്ളതു. ദേശീയ മാധ്യമങ്ങൾ ഏതൊക്കെ വാർത്തകൾ റിപ്പോർട്ട് ചെയ്യണം, എന്ത് ചർച്ച ചെയ്യണം എന്നത് സഖാവ് ഷാനി പ്രഭാകർ തീരുമാനിക്കേണ്ട. കൈരളി ചാനലിനും, റിപ്പോർട്ടർ ചാനലിനും സി.പി.എം ന്റെ വായായി എന്തും പ്രചരിപ്പിക്കാം. അതിലൊന്നും സഖാവ് ഷാനി അധാർമികത കാണുന്നില്ല. ഇന്നലെ വരെ സിപിഎമ്മിന്റെ വയായിരുന്ന എൻഡിടിവി എന്ന ദേശീയ മാധ്യമവും കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ചർച്ചകൾ നടത്തിയപ്പോൾ ബിജെപി അനുകൂലമായി!
ബിജെപി അംഗങ്ങൾ പാർലമെന്റിൽ കള്ളം പറയുന്നു എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്? കള്ളമാണ് പറഞ്ഞതെങ്കിൽ ഏതൊരംഗത്തിനും അവകാശ ലംഘന നോട്ടീസ് കൊടുക്കാവുന്നതാണെന്ന് 7th ക്ലാസ്സിലെ പാഠപുസ്തകത്തിൽ പഠിച്ചത് മറന്നുപോയോ? എന്തെ ഇതുവരെ ആരും അവകാശലംഘനത്തിനു നോട്ടീസ് നൽകിയില്ല?
ബിജെപി അസത്യം പ്രചരിപ്പിക്കുന്നു എന്നാണ് സഖാവ് ഷാനിയുടെ മറ്റൊരു പരാതി. പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നവർ, ന്യൂനപക്ഷക്കാരെ തല്ലികൊല്ലുന്നവർ വലിയ അഹിംസ കാണിക്കുന്നു എന്നാണ് ബിജെപി യെ കുറിച്ച് ഷാനി സഖാവ് പറയുന്നത്. ആൾക്കൂട്ട കൊലയെ ആരും അപലപിച്ചിട്ടില്ല എന്നൊക്കെ തട്ടിവിട്ടു. സഖാവ് ഷാനി ഒരു കാര്യം ഓർക്കണം, നിങ്ങൾ എത്ര നുണകൾ പറഞ്ഞാലും ഇന്നത്തെകാലത്തു നില നിൽക്കില്ല. ഇന്ത്യൻ പ്രധാന മന്ത്രി ആൾക്കൂട്ട കൊലയെ അപലപിച്ചതും അതിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാങ്ങളോട് ആവശ്യപ്പെട്ടതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ ഈ നുണകൾ അടിച്ചുവിടുന്നത്.
മാവോയിസ്റ്റുകൾ നടത്തുന്ന കൂട്ടക്കൊലയുടെ പേരിൽ ആരെങ്കിലും സിപിഎമ്മിനെ കുറ്റം പറഞ്ഞിട്ടുണ്ടോ? ന്യൂനപക്ഷ സമുദായത്തിന് നേരെ ഒരാക്രമണം നടന്നാൽ ആ ആക്രമണം നടത്തിയ ആളുകൾ ഹിന്ദു സമുദായം ആണെങ്കിൽ അത് ബിജെപി നടത്തിയ അക്രമമായി എങ്ങനെയാണ് കരുതുന്നത്? ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം ബിജെപിക്കാരാണോ?
നരേന്ദ്ര മോദി അധികാരമേറ്റ ശേഷമാണോ ഷാനി ഇന്ത്യയിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുള്ളത്? 1947 മുതൽ 2014 വരെ ഇന്ത്യ മഹാരാജ്യത്തു കലാപങ്ങൾ ഒന്നും ഉണ്ടായിട്ടില്ലേ? വലിയ മതേതരത്വം വിളമ്പുന്ന ലാലുപ്രസാദ് യാദവിനെപ്പോലുള്ള ആളുകളൊക്കെ വർഗീയ കലാപങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഇന്ത്യയിലെ ജനം കണ്ടതാണ്. സിഖ് കൂട്ടക്കൊലയും, ആയിരക്കണക്കിന് വർഗീയ കലാപങ്ങളും, എന്തിനു കേരളത്തിൽ നടന്നിട്ടുള്ള പൂന്തുറ കലാപവും ഒക്കെ നരേന്ദ്ര മോദി വന്നതിനു ശേഷമാണോ ഉണ്ടായത്?
വർഗീയ ദ്രുവീകരണം നടത്തിയാണ് ബിജെപി അധികാരത്തിൽ വന്നത് എന്ന് ആരോപിക്കുന്ന ഷാനി ഒരു കാര്യം മനസിലാക്കണം. അങ്ങനെയായിരുന്നെകിൽ 1990 കളിൽ അദ്വാനി രഥയാത്ര നടത്തിയത് മുതൽ ബിജെപി ഇന്ത്യ മഹാരാജ്യം ഭരിച്ചേനെ. നരേന്ദ്ര മോദി പാർലമെന്റിന്റെ ഓട് പൊളിച്ചു വന്നതല്ല. ഇന്ത്യയിലെ ജനം തിരഞ്ഞെടുത്തതാണ്. 33% പേരല്ലേ ബിജെപിക്കു വോട്ട് ചെയ്തു എന്ന് ഷാനി പറയുമ്പോൾ തിരിച്ചു ചോദിക്കട്ടെ 99% ജനങ്ങളും തള്ളിക്കളഞ്ഞ പാർട്ടിക്കുവേണ്ടിയായാണ് ഷാനി മുട്ടിലിഴയുന്നതു. ഇന്ത്യയിൽ ഏതു രാഷ്ട്രീയ പാർട്ടിക്കാണ് സ്വാതന്ത്ര്യാനതാരം 50% വോട്ട് ഒരു തിരഞ്ഞെടുപ്പിൽ കിട്ടിയിട്ടുള്ളത്?
കേരളത്തിലെ അക്രമങ്ങളെ പെരുപ്പിച്ചു കാട്ടുന്നു എന്ന് ഷാനി പറയുന്നതിന്റെ കണക്കു ഉത്തർപ്രദേശിലെ കുറ്റകൃത്യങ്ങളുടെ കണക്കുമായാണ് താരതമ്യം ചെയ്യുന്നത്. 22 കോടി ജനതയും 75 ജില്ലകളുമുള്ള ഉത്തർ പ്രദേശിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കേരളത്തിലേക്കാൾ കൂടുതലാണെന്നു അടിച്ചു വിടുമ്പോൾ ഒന്നോർക്കണം കേരളത്തിലെ ജനസംഘ്യ വെറും മൂന്നര കോടി മാത്രമാണെന്ന്.
കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആർഎസ്എസ് മുറവിളികൂട്ടുന്നു. രാജ്യം അപകടത്തിലേക്ക്, ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു എന്നൊക്കെ താങ്ങുന്നത് കണ്ടു. ഇന്ത്യയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി നരേന്ദ്ര മോദിയല്ല. കേരളത്തിലേതുൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പല കാര്യങ്ങൾ ചൂണ്ടികാണിച്ചു പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കാര്യവും 8വേ ക്ലാസ്സിലെ പാഠപുസ്തകത്തിൽ വായിക്കാൻ സാധിക്കും. രാഷ്ട്രപതി ഭരണം എന്നത് ഇന്ത്യൻ ഭരണഘടനയിൽ തന്നെ പറയുന്ന കാര്യമാണ്. അംബേദ്ക്കറാണ് അതിന്റെയും ശില്പി. അത് നരേന്ദ്ര മോദി എന്ന ഭരണാധികാരി സൃഷ്ടിച്ചതല്ല. അതുകൊണ്ടു ഭരണഘടനയെ കൂട്ടുപിടിച്ചു കള്ളം പറയാൻ ശ്രമിക്കേണ്ട.
ദളിതരും ന്യൂനപക്ഷങ്ങളും ഭീതിയിൽ, ജനാധിപത്യത്തിന്റെ ദുർവിധി എന്നൊക്കെ പുലമ്പുന്നത് കണ്ടു. ഈ ദളിതരും ന്യൂനപക്ഷങ്ങളുടെയും അവസ്ഥ സ്വാതന്ത്ര്യം നേടി 67 കൊല്ലത്തിനുശേഷവും മാറിയിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വവും നരേന്ദ്ര മോദിക്കാനോ? ദളിതൻ എന്നും ദളിതനായും ന്യൂനപക്ഷക്കാരൻ എന്നും അടിച്ചമർത്തപ്പെട്ടവനായും കഴിയേണ്ടത് ഇന്ത്യ രാജ്യം ഇത്രയും കാലം ഭരിച്ചു മുടിച്ചവരുടെ ആവശ്യമായിരുന്നു. ഇപ്പോൾ നിങ്ങളെപോലുള്ളവരുടെയും. ജനത്തെ ദളിതരായും ന്യൂനപക്ഷങ്ങളായും വിഭജിച്ചു തമ്മിലടിപ്പിച്ചു അവരെ എന്നും താഴെത്തട്ടിൽ നിലനിർത്തുക എന്ന തന്ത്രം ഇനിയും വിലപ്പോകില്ല സഖാവെ.
ഇഫ്താർ വിരുന്നു സംഘടിപ്പിക്കുക അല്ലാതെ നിങ്ങൾ എന്താണ് മുസ്ലിങ്ങൾക്ക് ഇത്രയുംകാലം ചെയ്തത് എന്ന് ഒരു മുസ്ലിം മൗലവി ദേശീയ ചാനൽ ചർച്ചക്കിടെ സി.പി.എം നേതാവിനോട് ചോദിച്ചപ്പോൾ നേതാവിന്റെ ഫ്യൂസ് പോയത് രാജ്യം കണ്ടതാണ്. പ്രധാനമന്ത്രിയുടെ സ്വന്തക്കാരൻ ഇന്ത്യൻ രാഷ്ട്രപതിയായി പോലും. ബിജെപി രാജ്യം ഭരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ സ്വന്തക്കാരനെ അല്ലാതെ ക്ലച് ഊരിയുടെ കുഞ്ഞമ്മയുടെ മകനെ രാഷ്ട്രപതിയാക്കുമോ? ഇന്ത്യയിൽ ഇന്നുവരെയുണ്ടാ രാഷ്ട്രപതിമാരിൽ ആരും രാഷ്ട്രീയക്കാരായിരുന്നില്ലല്ലോ അല്ലെ?
രാഷ്ട്രപതി തിരഞ്ഞെടുപ്പിലും, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ കക്ഷികൾ പോലും ബിജെപി സ്ഥാനാർത്ഥിക്കു വോട്ട് ചെയ്തെങ്കിൽ അവർക്കു ബിജെപി സർക്കാരിനോടുള്ള വിശ്വാസ്യതയാണ് തെളിയിക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് 15 കോടി രൂപ അമിത് ഷാ വാഗ്ദാനം ചെയ്തു എന്നാണ് സഖാവ് ഷാനി മാലോകരെ അറിയിച്ചത്. എവിടുന്നുകിട്ടി ഈ വെളിപാട്? ഇനി അമിത് ഷാ 15 കോടി രൂപ വാഗ്ദാനം ചെയ്തു എന്നുതന്നെ ഇരിക്കട്ടെ, കോടികൾ കൊടുത്താൽ മറിയുന്നവരാണ് കോൺഗ്രെസ് നേതാക്കൾ എന്നതിൽ ഷാനി സഖാവ് അധാർമികത ഒന്നും കാണുന്നില്ലേ?
കേന്ദ്ര സർക്കാർ ആദായ നികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുന്നു, കർണാടക കോൺഗ്രസ് മന്ത്രിയുടെയും, 'മതേതരനായ' ലാലു പ്രസാദ് യാദവിന്റെയും വീടുകളിലെ റെയ്ഡ് അതിനു ഉദ്ദാഹരണമാണ് എന്നാണ് സഖാവിന്റെ ആരോപണം. വെറും കര്ഷകനായിരുന്ന കര്ണകയിലെ ആ മന്ത്രി ഇന്ന് എങ്ങനാ 500 കോടി രൂപയുടെ ആസ്തി നേടിയത്? റെയ്ഡിൽ കണ്ടെത്തിയ കോടികളെക്കുറിച്ചും സഖാവിനു കുണ്ഠിതം ഒന്നും ഇല്ലേ?.
ആരാ ഈ ലാലു പ്രസാദ് യാദവ്? അഴിമതികേസിൽ കോടതി ശിക്ഷിച്ച അവതാരം. അയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് ഷാനി സഖാവിനു പിടിച്ചില്ല.
ബിഹാറിലെ ജനാധിപത്യത്തെ ബിജെപി അട്ടിമറിച്ചു എന്ന് പറയുന്ന ഷാനി സഖാവ് ഒന്നോർക്കണം അഴിമതികേസിൽ കോടതി ശിക്ഷിച്ച ലാലുപ്രസാദ് യാദവ് എന്ന ക്രിമിനൽ നയിച്ച സഖ്യം ബിഹാർ ഭരിച്ചപ്പോൾ സഖാവിന്റെ ധാർമിക ചേതോവികാരം എവിടെപോയിരുന്നു?
ഇനി ഏറ്റവും മാസ്മരിക ഐറ്റം. രാഹുൽ ഗാന്ധിയെ ബിജെപിക്കാർ ആക്രമിച്ചു. സീതാറാം യെച്ചൂരിയെ 'ക്രൂരമായി ആക്രമിച്ചു '. നോട്ട് ദി പോയിന്റ് ക്രൂരമായി ആക്രമിച്ചു... രാഹുൽ ഗാന്ധിയെ ആക്രമിച്ച ബിജെപി ക്കാരനെ കയ്യിൽ കിട്ടിയാൽ ആദ്യം അടിക്കുക അമിത് ഷാ ആയിരിക്കും എന്ന് തീർച്ച. രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും സംഭവിച്ചു രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നാൽ ഏറ്റവും ബാധിക്കുക ബിജെപി യുടെ വളർച്ചയെ ആയിരിക്കുമെന്ന് ഷാ ക്കറിയാം.
യെച്ചൂരിയെ ക്രൂരമായി ആക്രമിച്ചു എന്നൊക്കെ പറയാൻ മാത്രം അത്രയ്ക്ക് തരം താണോ നിങ്ങൾ? ആ സംഭവത്തിന് ശേഷം യെച്ചൂരി തന്നെ വാർത്ത സമ്മേളനം നടത്തി പറഞ്ഞതാണ് തന്നെ ആരും ഉപദ്രവിച്ചിട്ടില്ല എന്ന്. മൂത്ത അന്തം കമ്മി റിപ്പോർട്ടർ പ്രശാന്ത് കുരുവംശവും അത് ശരിവെച്ചതാണ്.
ഇതിൽ പറഞ്ഞിട്ടുള്ള കള്ളത്തരണങ്ങൾക്കും, തെറ്റിദ്ധരിപ്പിക്കലിനുമെതിരെ പരാതിനൽകിയാൽ സഖാവും, സഖാവിന്റെ ചാനലും കുടുങ്ങുമെന്ന് തീർച്ച. പക്ഷെ അങ്ങനെ ആരും ചെയ്യരുത് എന്നാണ് എന്റെ അഭ്യർത്ഥന. കാരണം ഒരു മാധ്യമ പ്രവർത്തക എങ്ങനെയായിരിക്കരുത് എന്ന് മാധ്യമ വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുക്കാൻ ഏറ്റവും നല്ല ഉദ്ദാഹരണമാണ് ഷാനി പ്രഭാകർ.
കൂടുതൽ ഒന്നും പറയുക്കുന്നില്ല. ഇനിയും പറഞ്ഞാൽ സംഘ്പരിവാറുകാർ എന്നെ തെറിവിളിക്കുന്നെ എന്നും പറഞ്ഞു കരഞ്ഞുകൂവും. അതുകൊണ്ടു തല്ക്കാലം നിര്ത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്