ഒരു മണ്ഡലക്കാലം തികച്ചും വ്രതമെടുത്ത് മല ചവുട്ടുന്ന ഭക്തർ ചുരുക്കമാണ്; അതു കൊണ്ടു തന്നെ സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതശുദ്ധി നിർബന്ധമാക്കേണ്ട സാഹചര്യം നിലവിലില്ല; വ്രതമെടുത്ത് അയ്യപ്പദർശനം എന്ന ഏക ലക്ഷ്യവുമായി മലകയറുന്ന പുരുഷന്മാർ വനിതകളെ കണ്ടാൽ പീഡിപ്പിക്കാൻ തുനിയും എന്നൊക്കെ ആരോപിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്! രമാ കെ നായർ എഴുതുന്നു
രമാ കെ നായർ
ശബരിമലയിൽ ആദ്യമായി ദർശനത്തിനു പോയ ഒരു കുട്ടിയോടോ യുവാവിനോടോ തന്റെ അനുഭവത്തെക്കുറിച്ചു സംസാരിച്ചു നോക്കൂ. അവർ എത്രമാത്രം സന്തോഷത്തോടും സംതൃപ്തിയോടും കൂടെ ആണ് ആ ദർശന സൗഭാഗ്യത്തെപ്പറ്റി പറയുക എന്നറിയാം. കഠിനമായ കാനന പാതകൾ അവരിൽ ഭയമല്ലനിറക്കുന്നത്, അനുപമമായ ഊർജമാണ്. ഈ സവിശേഷതകൊണ്ടാണ് അവർ അടുത്തവർഷവും വ്രതമെടുത്തു, കെട്ടുമുറുക്കി കലിയുഗവരദനെ കാണാനായി ഇറങ്ങുന്നത്.
കാനന ക്ഷേത്രങ്ങൾ എല്ലാം നൽകുന്ന അനുഭൂതി തികച്ചും അനന്യമായിരിക്കും. മൂകാംബിക, തിരുനെല്ലി ദർശനങ്ങൾ എല്ലാം മനസ്സിൽ സമാധാനവും സന്തോഷവും നിറക്കുന്നതിൽ പ്രകൃതിയുടെ പ്രാക്തനവും വന്യവുമായ സൗന്ദര്യത്തിന്റെ പങ്കു കൂടി ഉണ്ട്. ശബരിമലയിൽ പോകണമെന്ന് ആഗ്രഹമുണ്ടായിട്ടും പോകാൻ കഴിയുന്ന സ്ത്രീകൾ വളരെ കുറവുതന്നെയാണ്. ഒമ്പതിനും അമ്പതിനുമിടക്ക് എന്നുള്ള വിലക്കിൽ പലരുടെയും മോഹങ്ങൾ തടഞ്ഞുവീഴും. അക്കൂട്ടത്തിൽ പെട്ട ഒരാളാണ് ഞാൻ.
എന്റെ ഭർത്താവിന്റെ അമ്മയുടെ ചോറൂണ് ശബരിമലയിൽ വെച്ചു ആയിരുന്നുവത്രെ. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ അവിടെവരെകൊണ്ടുപോയി എന്നൊന്നും എനിക്ക് ഒരു നിശ്ചയവുമില്ല. അമ്മയോട് ചോദിച്ചപ്പോഴും കൃത്യമായ മറുപടി കിട്ടിയില്ല. ഓർമ്മ ഉറക്കാവുന്ന പ്രായമൊന്നുമല്ലല്ലോ ആറുമാസം. പമ്പക്ക് മുൻപ് എവിടെയോ വരെ അമ്മയുടെ അമ്മയും വന്നു. പിന്നീട് അവർ മലയിറങ്ങി വരാനായി അവിടെ എവിടെയോ കാത്തിരുന്നു എന്നാണ് പറഞ്ഞു കേട്ടത്.
അമ്മയുടെ കെട്ടുകല്യാണവും ശബരിമലയിൽ വെച്ചുതന്നെ ആയിരുന്നു. അന്ന് ചില ഹിന്ദു സമുദായങ്ങൾക്കിടയിലുള്ള ഒരു ആചാരമായിരുന്നു കെട്ടുകല്യാണം. പ്രായപൂർത്തിയയാവാത്ത പെൺകുട്ടികളെ വരിവരിയായി ഇരുത്തി ഓരോരുത്തരെയായി ഒരു ബ്രാഹ്മണനെക്കൊണ്ട് താലികെട്ടിക്കുകയും അതിനുശേഷം അയാൾ കിണ്ടിയിലെ വെള്ളം കൊണ്ട് കൈ കഴുകി ബന്ധം വേർപെടുത്തുകയും ചെയ്യുന്നതാണ് കെട്ടുകല്യാണത്തിന്റെ ചടങ്ങു. അതൊക്കെ അമ്മ ഓർമ്മയിൽ നിന്നും പറഞ്ഞിട്ടുണ്ട്. 'അമ്മ ഒമ്പതിനും അമ്പതിനുമിടയിലുള്ള കാലം ഒഴിവാക്കി ഒരുപാട് തവണ ശബരിമലയിൽ പോയിട്ടുണ്ട്. ഒരുപാട് വാത്സല്യമുള്ള കാരണവന്മാരും, ഒരുപാട് സ്നേഹമുള്ള സഹോദരരും, മക്കളും എല്ലാം ഉണ്ടാവുക എന്ന സൗഭാഗ്യം കൊണ്ട് മാത്രമാണ് അഞ്ചാറ് പ്രാവശ്യം ഒരു സ്ത്രീ ആയിരുന്നിട്ടും അമ്മക്ക് ശബരിമലക്ക് പോകാൻ കഴിഞ്ഞത്.
ശബരിമലയാത്രയുടെ ഒരുപാടനുഭവങ്ങൾ 'അമ്മ പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് വേവുന്ന വാട്ടി കുത്തിയ നെല്ലിന്റെ അരിയും കാളനും ചമ്മന്തിപ്പൊടിയും കാലവും പാത്രങ്ങളുമൊക്കെ ആയിട്ടാണത്രെ യാത്ര. കെട്ടുനിറച്ച് കടത്തുകടന്നു നടന്നു പെരുമ്പാവൂർ അമ്പലത്തിലാണ് ആദ്യദിവസത്തെ താവളം. അങ്ങനെ ഓരോ ദിവസം ഓരോ അമ്പലങ്ങളിൽ തങ്ങും.
കാട്ടിലൂടെ പോവുമ്പോൾ കടുവ തിന്നു പാതിയാക്കിയ ഒരാളുടെ ശരീരം മരത്തിൽ ചാരി വച്ചിരിക്കുന്നത് കണ്ടകാര്യമൊക്കെ പറഞ്ഞിട്ടുണ്ട്. അവരെല്ലാവരും ഉറക്കെ ഉറക്കെ ശരണം വിളിച്ചുകൊണ്ട് മുന്നോട്ടുനടന്നു എന്നാണ് 'അമ്മ പറഞ്ഞിട്ടുള്ളത് പത്തുനൂറ് കൊല്ലം മുൻപുള്ള കാര്യങ്ങൾ ആണ്. സംശയം തീർക്കാനായി അന്നത്തെ ആരും ഇപ്പോഴില്ല.
അമ്മ പറഞ്ഞതിൽ വേറൊരു സംഭവമാണ് പുലിക്കഥയെക്കാൾ എനിക്ക് അത്ഭുതം തോന്നിയത്. അവരുടെ കൂടെ വേറൊരു സ്ത്രീ കൂടി ശബരിമലക്ക് കെട്ടുമുറുക്കി പോയിരുന്നു. വഴിയിലെവിടെയോ വെച്ച് അവർ പുഴയിൽ കുളിക്കാനായി പോയി. പിന്നെ അവർ അവിടെ നിന്നും വിളിച്ചു പറഞ്ഞു, സ്വാമീ എനിക്ക് കെട്ട് തൊടാൻ വയ്യ എന്ന്. അൻപതിനപ്പുറത്തേക്കു നീളില്ല എന്ന് കരുതിയ അശുദ്ധി, ഒരിടവേളക്ക് ശേഷം അവർക്കു വീണ്ടും ആരംഭിച്ചു. നടന്നല്ലേ അന്നത്തെ യാത്ര. പെരിയ സ്വാമി അവരെ തിരികെ നാട്ടിലേക്കു കൂട്ടി കൊണ്ടാക്കി. പിന്നീട് അവരുടെ കെട്ടും കൂടി എടുത്തുകൊണ്ട് അദ്ദേഹം ബാക്കിയുള്ളവരുടെ പിന്നാലെ കയറിയത്രെ.
തീർച്ചയായും അവരുടെ വ്രതശുദ്ധിയിൽ വന്ന വീഴ്ചകൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചതെന്ന് അക്കാലത്തു ആളുകൾ വിധിയെഴുതിക്കാണും. അഥവാ ഈ അപകടം സന്നിധാനത്തും വച്ചാണ് ഉണ്ടാവുക എങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന എന്റെ ചോദ്യത്തിന് 'അമ്മ തന്ന മറുപടി 'കണ്ടു കേട്ട് പുല' എന്നായിരുന്നു. അതായതു അവനവൻ അറിഞ്ഞില്ലെങ്കിൽ കുഴപ്പമില്ല എന്ന്.
ഒരു മണ്ഡലകാലം തികച്ചും വ്രതമെടുക്കുന്നത് കഠിനമായ മലകയറ്റത്തിന് നമ്മുടെ ശരീരത്തെ പ്രാപ്തമാക്കാൻ ആയിരുന്നിരിക്കണം. കായികാഭ്യാസികളും കായികതാരങ്ങളുമൊക്കെ ഏർപ്പെടുന്ന ശാരീരിക പരിശീലനം പോലൊന്ന്. കാൽനടയായി ദിവസങ്ങൾ യാത്രചെയ്തു, കാടും മലയും താണ്ടി, മഞ്ഞും വെയിലും ചിലപ്പോഴൊക്കെ മഴയും കൊണ്ട്, കാട്ടുമൃഗങ്ങൾ ഉള്ള കാട്ടുപാതകളിലൂടെ ഉള്ള അന്നത്തെ യാത്ര തികച്ചും ദുർഘടം തന്നെ ആയിരുന്നിരിക്കണം. പ്രാഥമിക സൗകര്യങ്ങളുടെ കുറവും സ്ത്രീകളെ കാനന യാത്രയിൽ നിന്നും അകറ്റാൻ കാരണമായി. വളരെഗോപ്യമായികഴുകി ഉണക്കി ഉപയോഗിയ്ക്കേണ്ടുന്ന പഴന്തുണികളുടെ ഓർമ്മ തന്നെ അന്ന് സ്ത്രീകളെയാത്ര പോവുന്നതിൽ നിന്നും വിലക്കിയിരുന്നു കാണണം.
എന്നാൽ മാറിയ കാലത്തിൽ ഈ ബുദ്ധിമുട്ടുകൾക്കൊന്നും പ്രസക്തിയില്ല. യാത്രാ സൗകര്യങ്ങൾ, വാർത്താവിനിമയ സൗകര്യങ്ങൾ, താമസം ഭക്ഷണം തുടങ്ങിയവയെക്കല്ലാം ഉള്ള സൗകര്യങ്ങൾ ഇന്നുണ്ട്. ഇന്ന് ഒരു മണ്ഡലക്കാലം തികച്ചും വ്രതമെടുത്ത് മല ചവുട്ടുന്ന ഭക്തർ ചുരുക്കമാണ്. അതു കൊണ്ടു തന്നെ സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതശുദ്ധി നിർബന്ധമാക്കേണ്ട സാഹചര്യം നിലവിലില്ല.
തിരുപ്പതിയിൽ ദിവസം ശരാശരി അമ്പതിനായിരം തൊട്ടു ഒരുലക്ഷം വരെ തീർത്ഥാടകർ എത്തുന്നുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനം ഭക്തർക്കായി ഒരുക്കുന്ന സൗകര്യങ്ങൾ കാണുമ്പോഴാണ്, നമ്മുടെ നാട്ടിൽ എത്തുന്ന മറുനാടൻ തീർത്ഥാടകരെ കൊള്ളയടിക്കാനല്ലാതെ അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ നമുക്കുള്ള താല്പര്യത്തെപ്പറ്റി ആലോചിക്കേണ്ടി വരിക. രണ്ട് മാസം നീണ്ടു നിൽക്കുന്ന അമർനാഥ് യാത്രയിലും വനിതകൾക്ക് വിലക്കില്ല. 13 നും 75 നും ഇടക്കുള്ള പ്രായക്കാർക്കാണ് അവിടെ വിലക്കുള്ളത്. ലോകമെമ്പാടു നിന്നും കോടിക്കണക്കിനു ആളുകൾ വർഷം തോറും മക്കയിൽ ഹജ്ജിനായി എത്തുന്നുണ്ട്. അവിടെയും വനിതകളെ മാറ്റിനിറുത്തുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടകാര്യമാണ്.
വ്രതമെടുത്ത് അയ്യപ്പദർശനം എന്ന ഏക ലക്ഷ്യവുമായി മലകയറുന്ന പുരുഷന്മാർ വനിതകളെ കണ്ടാൽ പീഡിപ്പിക്കാൻ തുനിയും എന്നൊക്കെ ആരോപിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്! അതല്ല, മറ്റേതു പൊതു സ്ഥലവും പോലെ തന്നെ വനിതകൾ ഇവിടെയും സുരക്ഷിതരാവില്ല എന്ന വാദം ശരിവയ്ക്കുകയാണെങ്കിൽ തന്നെ, ഇക്കാര്യത്തിൽ പ്രായത്തിന് ഏതെങ്കിലും പരിധി കൽപ്പിച്ചിട്ടുണ്ടോ? അഞ്ചു വയസ്സു മാത്രമുള്ള പിഞ്ചു കുഞ്ഞു മുതൽ തൊണ്ണൂറു കഴിഞ്ഞ വയോധികവരെ ഒരേ പോലെ ആക്രമിക്കപ്പെടുന്ന വാർത്തകൾ പുതുമ അല്ലാതാവുന്നിടത്ത് ഒമ്പതിനും അമ്പതിനുമിടയിൽ മാത്രം സംഭവിക്കാവുന്ന ഒന്നല്ലല്ലോ പീഡനം. ആൺ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ആരും ചിന്തിക്കുന്നു പോലുമില്ലല്ലോ.
ഒമ്പതിനും അമ്പതിനുമിടക്ക് മാത്രമാണ് തടസ്സം നിൽക്കുന്ന ജൈവപ്രക്രിയ ഉണ്ടാവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ദേവസ്വം ബോർഡിന്റെ ജീവശാസ്ത്രത്തിലുള്ള അറിവ് എത്രയോ പരിമിതമാണ് . അഞ്ചുവയസ്സും അറുപതു വയസ്സും എന്ന് ലോവർ ലിമിറ്റും അപ്പർ ലിമിറ്റും മാറ്റിയെഴുതിയാൽ പോലും കണക്കു ചിലപ്പോൾ ശരിയായില്ലെന്ന് വരും.
ശബരിമല ഒരു മാലിന്യകൂമ്പാരമാകും എന്ന് പറയുന്നതിൽ തീരെ കഴമ്പില്ല . കാരണം ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് ആളുകൾ ദർശനത്തിനായി എത്തുന്നുണ്ട്. മനുഷ്യ മാലിന്യത്തിനു സ്ത്രീ പുരുഷ വ്യത്യാസമില്ല. സ്ത്രീകൾക്കായി ടോയ്ലെറ്റ് നിർമ്മിക്കേണ്ടിവരും എന്ന് ആകുലപ്പെടുന്നവരോടുള്ള ചോദ്യം പുരുഷന്മാർക്ക് ടോയ്ലെറ്റ് ആവശ്യമില്ലേ, കേരളം ഓഡിഎഫ് സ്റ്റേറ്റ് ആണെന്നാണ് അവകാശപ്പെടുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായ കുറച്ചു മാത്രം വെള്ളം ആവശ്യമുള്ള ബയോ ടോയ്ലറ്റുകൾ കൂടുതൽ പ്രചാരത്തിൽ കൊണ്ടുവരണം. ഡിആർഡിഒ ആവശ്യമായ സാങ്കേതികത വികസിപ്പിച്ചിട്ടുണ്ട് .
ശബരിമലയിലെ തിരക്ക് കുറക്കുവാൻ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി നട കൂടുതൽ നാൾ തുറക്കുന്നതടക്കമുള്ള കാര്യങ്ങൾ ചിന്തിക്കാവുന്നതാണ്. ഇന്നത്തെ സാഹചര്യത്തിൽ അമ്പത് വയസ്സിനും അറുപതു വയസ്സിനുമപ്പുറം രണ്ടും മൂന്നും ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു സ്വന്തം വീടിന്റെ ടെറസിൽ പോലും കയറാൻ ആരോഗ്യമില്ലാത്ത ശ്ലഥ ശരീരിണികളായ സ്ത്രീകളാണ് കൂടുതൽ. പത്തുമുപ്പതു വയസ്സിൽ ആയിരുന്നെങ്കിൽ അവരിൽ പലർക്കും ഒരിക്കൽ എങ്കിലും ശബരിമല കയറാൻ ആയേനെ.
സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ അനുവാദം ലഭിച്ചാൽ അവർ ഒന്നടങ്കം ശബരിമലയിലേക്ക് കെട്ടുമുറുക്കും, തിരക്ക് കൂടും എന്നൊന്നും ആരും പേടിക്കണ്ട. സൗകര്യമുള്ളവർ വരും, അല്ലാത്തവർ വരില്ല. അത്രതന്നെ. ശബരിമലയിൽ പോകാത്ത പുരുഷന്മാരും ഇന്നാട്ടിൽ ഉണ്ടല്ലോ. കെട്ടു കല്യാണം തുടങ്ങി ആൾതൂക്കം വരെയും നരബലി തുടങ്ങി സതി വരേയും ഒരു കാലത്ത് ആചാരങ്ങളായിരുന്നു. ക്ഷേത്രപ്രവേശനവും പന്തിഭോജനവും നടത്തിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ മഹത്വം അന്നത്തെ പൊതു സമൂഹം തിരിച്ചറിഞ്ഞില്ല. കാലം കടന്നു പോയപ്പോൾ അന്നത്തെ ആചാരങ്ങൾ അനാചാരങ്ങളും അബദ്ധങ്ങളും ആയിത്തീർന്നു.
കാലാനുസൃതമായി ആചാരങ്ങൾ മാറണം. അതൊരു സമൂഹത്തിന്റെ പുരോഗമനത്തിന്റെ സൂചകമാണ്. പോകുവാൻ ആഗ്രഹം ഉള്ളവരെ തടയാതിരിക്കുക . കാരണം ഭഗവാന് സ്ത്രീ എന്നോ പുരുഷനെന്നോ വിവേചനമില്ല . ഭക്തനും ഈശ്വരനും തമ്മിൽ ഉള്ള ബന്ധം ജീവാത്മാവും പരമാത്മാവും ആയുള്ള ഒന്നാണ്. ആത്മാവിന് ലിംഗഭേദമില്ല.
ശബരി സ്ത്രീയായിരുന്നു എന്ന് ഓർക്കുക... ഭഗവാനെ സംബന്ധിച്ചിടത്തോളം പെണ്ണുടലിൽ കുടുങ്ങിപ്പോയ ഒരു ആത്മാവ് മാത്രമാണ് സ്ത്രീ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്