'അപകടത്തിൽ പെടുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുമുണ്ട്; അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള അഴിമതിരഹിത പൊതു സംവിധാനം അത്യന്താപേക്ഷിതവുമാണ്'; റോഡ് സുരക്ഷയെക്കുറിച്ച് ജി മലയിൽ എഴുതുന്നു
ജീ മലയിൽ
എറണാകുളത്ത് ഒരു വ്യക്തി കെട്ടിടത്തിൽ നിന്നും താഴെ വീഴുകയും അയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാതെ അവിടെ കൂടിയ ജനങ്ങൾ നോക്കി നിന്നെന്നുമുള്ള ആരോപണം ഉയർന്നിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. അഭിഭാഷകയായ ഒരു വീട്ടമ്മ അയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഒരു കാർ തടഞ്ഞു നിർത്തുകയും അതിൽ കയറ്റിവിടുകയും ചെയ്തു എന്നും ആ വാർത്തയിൽ നിന്നും മനസ്സിലായി.
ആ വനിതയുടെ പ്രവൃത്തി വളരെ ഉയർന്ന നിലയിലുള്ള സൽപ്രവൃത്തി തന്നെ. അതുപോലെ അയാളെ കാറിൽ കൊണ്ടുപോയി ആശുപത്രിയിൽ എത്തിച്ചവരും നന്മയുള്ള മനസ്സുള്ളവരാണ്. അവർ എല്ലാവിധ അഭിനന്ദനങ്ങളും അർഹിക്കുന്നു. ഈ അവസരത്തിൽ നാം ഒരു കാര്യം കൂടി ചിന്തിക്കണം. ഒരു ഭരണക്രമത്തിൽ, പ്രത്യേകിച്ചു ജനാധിപത്യ സംവിധാനത്തിൽ ജനസുരക്ഷക്കു വേണ്ടി ചെയ്യേണ്ട പല അത്യാവശ്യ കാര്യങ്ങളും ഉണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ജനങ്ങളുടെ ആരോഗ്യം കാത്തുപരിപാലിക്കാനുള്ള പൊതുവായ മാലിന്യനിർമ്മാർജ്ജനവും അപകടത്തിൽ പെടുന്നവരുടെ ചികിത്സാസൗകര്യവും.
അപകടത്തിൽ പെടുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്. അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള അഴിമതിരഹിത പൊതു സംവിധാനം അത്യന്താപേക്ഷിതവുമാണ്. കോടാനുകോടി തുക വർഷാവർഷം നമ്മുടെ നാട്ടിൽ ചെലവാക്കിയിട്ടും ഇത്രയും നാളായി അപകടത്തിൽ പെടുന്നവരെ കൈകാര്യം ചെയ്യാനായി ഒരു എമർജൻസി അസിസ്റ്റന്റ് സിസ്റ്റം ഉണ്ടാക്കാൻ ആരും പ്രയഗ്നിച്ചു കണ്ടിട്ടില്ല. അതിന്റെ ഭാഗമായി ദേശത്തിന്റെ എല്ലാ ഭാഗത്തും എത്തത്തക്കവണ്ണം ആംബുലൻസുകളും അപകടത്തിൽ പെടുന്നവരുടെ ജീവൻ നിൽനിർത്തിക്കൊണ്ടു ആശുപത്രി വരെ എത്തിക്കാൻ പരിശീലനം ലഭിച്ച ജീവനക്കാരും ആവശ്യമാണ്.
കുറേനാൾ മുമ്പ് ഇവിടെ കുറെ ആംബുലൻസ് വാങ്ങിക്കൂട്ടിയെന്നു വാർത്ത വയിച്ചു. എമർജൻസി നമ്പറും നൽകി. ഇന്ന് അതൊക്കെ എവിടെ പോയി എന്നറിയില്ല. അതിനാൽ നമ്മുടെ നട്ടിൽ സ്വതന്ത്രമായ ഒരു സർക്കാർ സംവിധാനം എത്രയും പെട്ടെന്ന് അതിനായി ഒരുക്കേണ്ടത് കാലത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു. അതു ശരിക്കു നടക്കാൻ പോലും ശേഷിയില്ലാത്ത ആരോഗ്യവകുപ്പിന്റെ കീഴിൽ ആക്കാതെ പകരം അഴിമതിരഹിതവും സേവനസന്നദ്ധവുമായ ഒരു സർക്കാർ സംവിധാനം അതിനായി ഉണ്ടാകേണ്ടതുണ്ട്. ഫയർ ആൻഡ് സേഫ്റ്റി വകുപ്പ് പോലെ മികച്ച സംവിധാനങ്ങൾ ഉള്ള ഒന്ന്. അതു വളരെ അച്ചടക്കത്തോടെ നടക്കുന്ന ഒരു വകുപ്പായി തുടക്കത്തിൽ തന്നെ സ്ഥാപിച്ചെടുക്കണം.
കൈയിൽ കിട്ടുന്ന ആരെയും നിയമിക്കാതെ സേവനമനഃസ്ഥിതിയുള് വർ മാത്രമേ ആ വകുപ്പിൽ ഉണ്ടാകാവൂ. ഈ അവസരത്തിൽ ഒരു കാര്യം കൂടി ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. വളരെ വർഷങ്ങൾക്കു മുമ്പ് കുവൈറ്റിൽ നാഷണൽ ഹൈവേയിൽ ഒരു കാർ അപകടം നേരിൽ കാണാൻ ഇടയായി. അപകടത്തിൽ പെട്ടവർക്ക് ജീവനുണ്ടായിരുന്നു. പക്ഷേ നില വളരെ ഗുരുതരമായി കണ്ടു.
അതു വഴി പോയ ധാരാളം കാറുകൾ അവിടെ നിർത്തിയിട്ടു യാത്രക്കാർ ഇറങ്ങി നോക്കി. അപ്പോഴേക്കും പൊലീസും എത്തി. അവർ ആദ്യം ചെയ്തത് അവിടെ കൂടിയ ജനങ്ങളെ ദൂരേക്കു മാറ്റി നിർത്തുകയായിരുന്നു. ആംബുലൻസും താമസിയാതെ അവിടെ എത്തി.
ആ രാജ്യത്ത് അപകട സ്ഥലത്തു കൂടുന്ന ജനങ്ങൾക്ക് റോഡപകടങ്ങളിൽ പെടുന്നവരെ ചെന്നു ശുശ്രൂഷിക്കനോ അവരെ എടുത്ത് ആശുപത്രിയിൽ എത്തിക്കാനോ അനുവാദമില്ല . അങ്ങനെ ചെയ്യുന്നത് അപകടത്തിൽ പെടുന്നവരുടെ ജീവന് കൂടുതൽ ആപത്തുണ്ടാക്കാൻ സാദ്ധ്യത ഉള്ളതിനാലാണ് ആ വിലക്ക്. ജീവന്റെ തുടിപ്പുള്ള ഒരാളെ എല്ലുകൾ തകർന്നും ചോര ഒലിച്ചും കിടക്കുന്ന അവസ്ഥയിൽ യാതൊരു മുൻ കരുതലും ഇല്ലാതെ കിട്ടുന്ന വാഹനത്തിൽ ചുരുട്ടിക്കൂട്ടി എടുത്തുകൊണ്ടു പോകുന്നത് ജീവൻ ബാക്കിയുണ്ടെങ്കിൽ അതുകൂടി ഇല്ലാതാക്കനേ ഇട വരുത്തുകയുള്ളൂ. അതുമൂലം ജീവൻ പോയില്ലെങ്കിൽ തന്നെ അപകടത്തിൽ പെട്ടവർക്ക് സാരമായ ശാരീരിക വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടു കൂടിയാണ് അപകടത്തിൽ പെടുന്നവരെ അവിടെ തടിച്ചു കൂടുന്ന ജനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്.
അവിടെ കൂടുന്നവർ ചെയ്യേണ്ട കാര്യം പൊലീസിനെയും ആംബുലൻസിനെയും അപകട വിവരം അറിയിക്കുക എന്നതു മാത്രമാണ്. അപകടസ്ഥലത്ത് പൊലീസ് ആദ്യം എത്തിയാൽ പോലും അവർ പ്രഥമശുശ്രൂഷ നൽകിയിട്ട് അപകടപരിചരണ സംവിധാനങ്ങളുള്ള ആംബുലൻസിനു വേണ്ടി കാത്തു നിൽക്കുകയേ ഉള്ളൂ. അല്ലാതെ അപകടത്തിൽ പെട്ടവരെ ഉടനെ പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകില്ല.
അതുപോലെയാണ് ഒരു അപകടത്തെ നമ്മുടെ നാട്ടിലും കൈകാര്യം ചെയ്യേണ്ടത്. അല്ലാതെ സാരമായ പരുക്കു പറ്റി കിടക്കുന്ന ആളെ ചുരുട്ടിയെടുത്ത് കിട്ടുന്ന വാഹനത്തിൽ കൊണ്ടുപോകുന്നത് അപകടത്തിൽ പെട്ട ആൾക്ക് കൂടുതൽ അപകടം ഉണ്ടാക്കുകയേ ഉള്ളൂ. അതുകൊണ്ട് ജനങ്ങൾക്കു വേണ്ടി സർക്കാർ ചെയ്യേണ്ടത് ഇതാണ്. അപകടാവസ്ഥയിൽ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം സിദ്ധിച്ച ജീവനക്കാരെയും അതിനുള്ള എല്ലാ സൗകര്യങ്ങളുമുള്ള പഴക്കമില്ലാത്ത ആംബുലൻസുകളും ഒരുക്കുന്ന ഒരു എമർജൻസി വകുപ്പുണ്ടാക്കണം.
ജനനന്മയെക്കരുതി അത് ഉടൻ നടപ്പാക്കുകയും വേണം. അപകട സ്ഥലത്ത് എത്തുന്ന പൊലീസിനും അപകടത്തിൽ പെടുന്നവർക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള പരിശീലനം കൊടുക്കണം. എത്രയോ സർക്കാർ ഇവിടെ അധികാരത്തിൽ വന്നിട്ടും ജനങ്ങളുടെ സുരക്ഷിതവും ആരോഗ്യപരവുമായ ജീവിതത്തിനു വേണ്ടതൊന്നും ആരും ഒരുക്കിയിട്ടില്ല എന്നു കാണുന്നത് ഖേദകരമാണ്. എല്ലാവരും അപകടസ്ഥലത്തു നോക്കി നിന്ന ജനങ്ങളെ കുറ്റം പറയുന്നതേയുള്ളൂ. അപകടസ്ഥലത്ത് ഓടിക്കൂടുന്ന ജനങ്ങൾ അതു കാണുമ്പോൾ തന്നെ ആകെ ചിന്താക്കുഴപ്പത്തിൽ ആകും എന്നതാണ് വാസ്തവം.
നമ്മുടെ നാട്ടിലെ നിയമക്കുരുക്കുകൾ, ചോര ഒഴുകി എല്ലുകൾ ഒടിഞ്ഞു കിടക്കുന്ന രോഗിയെ കൈകാര്യം ചെയ്യാനോ ശുശ്രൂഷിക്കാനോ ഉള്ള അറിവില്ലായ്മ, അവയൊക്കെ കാരണം ജനങ്ങൾ നോക്കി നിൽക്കുന്നുവെങ്കിൽ അവരെ എന്തിനു കുറ്റം പറയണം. ജനങ്ങളെ കുറ്റം പറയുന്നതിനു പകരം സർക്കാർ ജനോപകാരപ്രദമായ ഇത്തരം അത്യാവശ്യ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പണവും നൽകേണ്ടതാണ്. എങ്കിലേ ഒരു ഭരണം നല്ലതെന്നു ജനങ്ങൾക്ക് അനുഭവപ്പെടുകയുള്ളൂ.
ഇതിലൂടെ ഇപ്പോഴത്തെ സർക്കാരിന്റെ കുറ്റം കണ്ടെത്തുക എന്ന ഉദ്ദേശ്യമില്ല. കഴിഞ്ഞ കാലങ്ങളിൽ നടപ്പാക്കാതെ പോയ കാര്യം എടുത്തു കാട്ടുക മാത്രമാണ് ചെയ്യുന്നത്. അതിലേക്കു വേണ്ട കാര്യങ്ങൾ ഈ സർക്കാർ ചെയ്യുമെന്ന് ഞങ്ങൾ ജനങ്ങൾ പ്രതീക്ഷിക്കട്ടെയോ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍