കാശൊന്നും തരില്ല, ഫോട്ടോ പത്രത്തിൽ ഇടുകയും ഇല്ല, പക്ഷെ സേവനത്തിന് അവസരം തരാം! ചെറിയ ചക്രവർത്തിമാർ ശ്രദ്ധിക്കപ്പെടുന്ന കേരളം: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ചൈനയിൽ ഒരു കുട്ടി മാത്രം എന്ന നിയമം (one child policy) ഉണ്ടാക്കിയതിനു ശേഷമുള്ള തലമുറയെ 'ചെറിയ ചക്രവർത്തിമാർ' (Little Emperors) എന്നാണ് അന്നാട്ടുകാർ വിളിക്കുന്നത്. അച്ഛന്റേയും അമ്മയുടേയും ഒറ്റ മകനോ മകളോ, അവരെല്ലാം താലോലിച്ചു വളർത്തുന്നു. കുട്ടികൾ ആണെങ്കിൽ ആരുമായിട്ടും ഒന്നും പങ്കിട്ടെടുത്ത് പഠിക്കുന്നില്ല. അവർക്ക് വേണ്ടതെല്ലാം അച്ഛനമ്മമാർ ചെയ്തുകൊടുക്കുന്നു, എന്നിങ്ങനെ ഒരു വഷളാക്കപ്പെട്ട കുട്ടി (Spoiled Child) എന്ന തരത്തിലാണ് ചെറിയ ചക്രവർത്തിമാർ എന്ന പ്രയോഗം ഉണ്ടായത്. പക്ഷെ രണ്ടായിരത്തി എട്ടിലെ ഭൂകമ്പം ഈ ചിന്ത ആകെ മാറ്റി മറിച്ചു. അതിശക്തമായ ഭൂകമ്പം ചൈനയിലെ സിഷുവാൻ പ്രവിശ്യയെ പിടിച്ചു കുലുക്കി. പതിനായിരങ്ങൾ മരിച്ചു, ദശലക്ഷങ്ങൾക്ക് വീടില്ലാതെയായി. സാധാരണഗതിയിൽ ഏതു ദുരന്തത്തേയും നേരിടാൻ കഴിവുള്ള ചൈനയിലെ ഭരണകൂടത്തിനുപോലും എല്ലായിടത്തും എത്തിപ്പറ്റാൻ കഴിയാതെയായി. പക്ഷെ, ഈ സമയത്ത് ചെറിയ ചക്രവർത്തിമാർ ആരും പറയാതെ മുന്നോട്ടുവന്നു, വീടുവീടാന്തരം ചികഞ്ഞ് പരിക്കേറ്റവരെ കണ്ടെടുക്കാനും, ശുശ്രൂഷിക്കാനും, വീടില്ലാത്തവർക്ക് ടെന്റ് ഉണ്ടാക്കാനും, ഭക്ഷണം നല്കാനും ഒക്കെ അവർ ചൈനീസ് സൈന്യത്തിന്റെ ഒപ്പം നിന്നു. ആയിരം കിലോമീറ്റർ അകലെയുള്ള ബീജിംഗിൽനിന്നും ഷാംഗ്ഹായിൽനിന്നും ചെറിയ ചക്രവർത്തിമാർ ഓടിയെത്തി, ഓടിയെത്താൻ പറ്റാത്തവർ പണവും മറ്റു വസ്തുക്കളും സംഘടിപ്പിച്ച് എത്തിച്ചു. സ്വാർത്ഥരാണ് പുതിയ തലമുറ എന്ന ചിന്ത ഒറ്റ മാസം കൊണ്ട് അവർ മാറ്റിയെടുത്തു.
ഇതുപക്ഷെ ചൈനയിലെ മാത്രം കഥയല്ല. കഴിഞ്ഞ ഡിസംബറിലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ കാര്യമെടുക്കൂ. അതിവേഗത്തിൽ ഉയർന്നുവന്ന വെള്ളത്തെ കണ്ട് പഴയ തലമുറ അലമുറയിട്ടു. സർക്കാർ സംവിധാനം വെള്ളം കുടിച്ചു, ദുരന്തനിവാരണ സേനക്ക് എല്ലായിടത്തും എത്താൻ പറ്റാതെയായി. പക്ഷെ, അപ്പോൾ ആരും പറയാതെ ചോദിക്കാതെ പുതിയ തലമുറ ഉണർന്നു പ്രവർത്തിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ടവരെ രക്ഷിക്കാൻ, രക്ഷിക്കപ്പെട്ടവർക്ക് വീടും ഭക്ഷണവും ഒരുക്കാൻ, ആളെ തിരയാൻ ആപ്പുണ്ടാക്കാൻ, ആവശ്യമുള്ള വസ്തുക്കൾ വേണ്ടവർക്ക് കൊടുക്കാൻ, താല്പര്യമുള്ളവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്ലിയറിങ് ഹൗസ് ഉണ്ടാക്കാൻ എല്ലാം. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ അവർ മുന്നോട്ടുവന്നു.
ദുരന്തകാലത്ത് സന്നദ്ധ സേവനത്തിന് യുവാക്കളും മറ്റുള്ളവരും രംഗത്ത് വരുന്നത് സാധാരണം ആണെങ്കിലും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും സന്നദ്ധ സേവനം ഒരു പതിവായിട്ടില്ല. വികസിത രാജ്യങ്ങളിൽ ചെറുപ്പത്തിലേതൊട്ടേ സാമൂഹ്യസേവനത്തിനായി സന്നദ്ധസേവനം ചെയ്യുന്നത് പഠനപ്രക്രിയയുടെ ഭാഗമാണ്. കാനഡയിൽ ആറാംക്ലാസിൽ പഠിക്കുന്ന എന്റെ സുഹൃത്തിന്റെ മകൾ ആഴ്ചയിൽ ഒരു ദിവസം അവിടുത്തെ കൃഷിയിടത്തിൽ പോയി ചെറിയ പണിയെല്ലാം ചെയ്ത് നൂറു ഡോളർ ഉണ്ടാക്കി ഒരു അനിമൽ ഷെൽട്ടറിനു സംഭാവന ചെയ്യുന്നു. അവളുടെ അച്ഛന് വേണമെങ്കിൽ ഇരുന്നൂറു രൂപ കൊടുക്കാനുള്ള കഴിവുണ്ട്. പക്ഷെ, അധ്വാനത്തിന്റേയും അധ്വാനിച്ചുണ്ടാക്കുന്നത് സമൂഹത്തിനുവേണ്ടി ചെലവാക്കുന്നതിന്റേയും വില അപ്പോൾ മകൾക്ക് മനസ്സിലാകില്ലല്ലോ. പാശ്ചാത്യരാജ്യങ്ങളിലെ അനവധി സർവകലാശാലകളിൽ ബിരുദപഠനത്തിനിടക്ക് ഒരു വർഷം അവധിയെടുത്ത് മറ്റു രാജ്യങ്ങളിൽ സന്നദ്ധസേവനത്തിന് പോകുന്നത് പതിവാണെന്ന് മാത്രമല്ല പ്രോത്സാഹിക്കപ്പെടുന്നതും ആണ്. എന്റെ സഹപ്രവർത്തകനായിരുന്ന ഡേവിഡ് ജെൻസൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചത്. അതിനിടക്ക് ഒരു വർഷം അവധിയെടുത്ത് കെനിയയിലെ ഏറ്റവും വലിയ ചേരിയായ കിബേരയിൽ അവിടുത്തെ ഒരു കുടുംബത്തോടൊപ്പം താമസിച്ച് ചേരിയിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു.
ഇവിടെയാണ് കോഴിക്കോടിലെ പുതിയ പരീക്ഷണമായ 'കോംപാഷനേറ്റ് കോഴിക്കോട്' കേരളത്തിനു മാത്രമല്ല വികസ്വര രാജ്യങ്ങൾക്കെല്ലാം മാതൃകയാവുന്നത്. സമൂഹത്തിലെ ഏറ്റവും വിഷമം അനുഭവിക്കുന്നവരെ, വിശക്കുന്നവരെ, മനോരോഗികളെ, അനാഥരെ, ഒക്കെ ആണ് ഇത് ലക്ഷ്യമിടുന്നത്, അതായത് 'അന്ത്യോദയം' ആണ് അടിസ്ഥാന ലക്ഷ്യം. കോഴിക്കോട്ടെ പദ്ധതിയെ വ്യത്യസ്തമാക്കുന്നത് നാലു കാര്യങ്ങൾ ആണ്. ഒന്ന് സാമൂഹ്യ ബോധം ഇല്ല എന്നൊക്കെ നാം എപ്പോഴും പരാതി പറയുന്ന പുതിയ തലമുറയുടെ വ്യാപകമായ പങ്കാളിത്തം. രണ്ടാമത് 'കാശൊന്നും തരില്ല, ഫോട്ടോ പത്രത്തിൽ ഇടുകയും ഇല്ല, പക്ഷെ സേവനത്തിന് അവസരം തരാം' എന്ന തരത്തിൽ വ്യത്യസ്തവും ശക്തവും ആയ സന്ദേശം നല്കിയിട്ടും ആയിരങ്ങൾ ആണ് കോഴിക്കോട്ടെ പദ്ധതിക്കുവേണ്ടി മുന്നോട്ടുവരുന്നത്.ദുരന്തകാലത്ത് സന്നദ്ധ സേവനത്തിന് യുവാക്കളും മറ്റുള്ളവരും രംഗത്ത് വരുന്നത് സാധാരണം ആണെങ്കിലും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും സന്നദ്ധ സേവനം ഒരു പതിവായിട്ടില്ല. വികസിത രാജ്യങ്ങളിൽ ചെറുപ്പത്തിലേതൊട്ടേ സാമൂഹ്യസേവനത്തിനായി സന്നദ്ധസേവനം ചെയ്യുന്നത് പഠനപ്രക്രിയയുടെ ഭാഗമാണ്. കാനഡയിൽ ആറാംക്ലാസിൽ പഠിക്കുന്ന എന്റെ സുഹൃത്തിന്റെ മകൾ ആഴ്ചയിൽ ഒരു ദിവസം അവിടുത്തെ കൃഷിയിടത്തിൽ പോയി ചെറിയ പണിയെല്ലാം ചെയ്ത് നൂറു ഡോളർ ഉണ്ടാക്കി ഒരു അനിമൽ ഷെൽട്ടറിനു സംഭാവന ചെയ്യുന്നു.
സേവിക്കാനുള്ള അവസരം ആണ് സംപ്തൃപ്തി നല്കുന്നത് അല്ലാതെ ആ വിവരം മറ്റുള്ളവർ അറിഞ്ഞോ അവരെ അറിയിച്ചോ കിട്ടുന്ന അംഗീകാരം അല്ല എന്നാ തിരിച്ചറിവ്. മൂന്നാമത്, പണമോ പ്രശസ്തിയോ ഉള്ള കുറച്ചു പേരുടെ വൻ സംഭാവനകൊണ്ടല്ല മധ്യവർഗ്ഗത്തിന്റെയും പാവപ്പെട്ടവരുടെ പോലും വ്യാപകമായ പങ്കാളിത്തം കൊണ്ടാണ് ഇത് നടന്നു പോകുന്നത്. നാലാമത് സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും സർക്കാർ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും പരിഹരിക്കെണ്ടാതല്ല, മറിച്ചു പൊതു സമൂഹത്തിനും അതിൽ വലിയ അവസരങ്ങൾ ഉണ്ട് എന്നത്. കോഴിക്കോടിനെ പറ്റി പ്രത്യേകിച്ചു പറഞ്ഞു എങ്കിലും ഇത് കോഴിക്കോടൻ പ്രത്യേകത ഒന്നും അല്ല, ഏറനാകുളത്തെ അൻപൊടു കൊച്ചി എന്ന സംരംഭവും, പരിസ്തിതി ശുചീകരണത്തിന് ഇറങ്ങുന്ന സഞ്ചാരി എന്ന ഫേസ് ബുക്ക് കൂട്ടായ്മയും എല്ലാം നമ്മുടെ സമൂഹത്തിലെ സാധാരണക്കാരായ പുതിയ തലമുറയുടെ സാമൂഹ്യ ബോധവും സേവന തല്പരതയും ആണ് കാണിക്കുന്നത്.ഇവിടെയാണ് കോഴിക്കോടിലെ പുതിയ പരീക്ഷണമായ 'കോംപാഷനേറ്റ് കോഴിക്കോട്' കേരളത്തിനു മാത്രമല്ല വികസ്വര രാജ്യങ്ങൾക്കെല്ലാം മാതൃകയാവുന്നത്. സമൂഹത്തിലെ ഏറ്റവും വിഷമം അനുഭവിക്കുന്നവരെ, വിശക്കുന്നവരെ, മനോരോഗികളെ, അനാഥരെ, ഒക്കെ ആണ് ഇത് ലക്ഷ്യമിടുന്നത്, അതായത് 'അന്ത്യോദയം' ആണ് അടിസ്ഥാന ലക്ഷ്യം. കോഴിക്കോട്ടെ പദ്ധതിയെ വ്യത്യസ്തമാക്കുന്നത് നാലു കാര്യങ്ങൾ ആണ്.
സന്നദ്ധ സേവനം ചെയ്യുന്നതുകൊണ്ട് നമ്മൾ ആരെ സഹായിക്കുന്നുവോ അവർക്ക് മാത്രമല്ല ഗുണം ഉണ്ടാകുന്നത്. ഇതൊരു വലിയ വിദ്യാഭ്യാസം ആണ്. ഇതുകൊണ്ടാണ് വികസിത രാജ്യങ്ങളിൽ ഇത് പ്രത്യേകം പ്രോല്സാഹിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ പക്ഷെ വിദ്യാഭ്യാസത്തിനിടക്ക് ഒരു വർഷംപോയിട്ട് ഒരു മാസം എങ്കിലും മാറി നിന്ന് സന്നദ്ധ സേവനം നടത്തുന്നതിനെ ഇപ്പോൾ ആരും പിന്തുണക്കുന്നില്ല, അതുകൊണ്ട് തന്നെ ഇതത്ര സാധാരണവും അല്ല. പക്ഷെ ഇത് മാറണം.
ഇന്ത്യയിൽ അടുത്തയിടക്ക് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം ആണ് രോഹിറ്റ് വെമൂലയുടെ ആത്മഹത്യാ കുറിപ്പ്. ദളിതനായി മുന്നോട്ടുപോകാനുള്ള ബുദ്ധിമുട്ടുകളെ സൂചിപ്പിക്കാൻ അദ്ദേഹം പറഞ്ഞു 'എന്റെ ജന്മം ആണ് എനിക്ക് പറ്റിയ ഏറ്റവും വലിയ അപകടം' എന്ന്. ഈ പ്രസ്താവന എല്ലാവരും ഒക്കെ എടുത്തു പ്രയോഗിച്ചു എങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു ദലിതനായി ജനിച്ചാൽ ഉണ്ടാകാവുന്ന ജീവിതാനുഭവം രോഹിതിനു വേണ്ടി സംസാരിച്ച ഭൂരിപക്ഷം ആളുകൾക്കും ഇല്ല എന്നത് ഒരു സത്യം ആണ്. ഇന്ത്യയിലെ ബിരുദത്തിനു പഠിക്കുന്ന ഓരോ കുട്ടിയും ഒരു മാസം എങ്കിലും ഒരു ദളിത് കുടുംബത്തിൽ ജീവിച്ച് അവിടുത്തെ ആളുകളുടെ ഉന്നമനത്തിനായി സന്നദ്ധ സേവനം ചെയ്യണം എന്നും, നഗരത്തിൽ ജീവിക്കുന്നവർ ഗ്രാമത്തിൽ ചെന്ന് സന്നദ്ധ സേവനം ചെയ്യണം എന്നും ഒക്കെ തീരുമാനിക്കുകയും സർക്കാർ അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്താൽ ഒരു തലമുറക്കകം നാടിനു പുരോഗതി ഉണ്ടാകും എന്ന് മാത്രമല്ല നമ്മൾ ഇന്ന് കാണുന്ന പല തെറ്റിദ്ധാരണകളും മാറ്റാനാകും.
സന്നദ്ധസേവനം എന്നത് പക്ഷെ ചെറുപ്പക്കാരുടെ മാത്രം കുത്തകയാണെന്നു കരുതേണ്ട. ആളുകൾ പ്രായമാവുകയും അവരുടെ അറിവും പണവും വർദ്ധിക്കുകയും ചെയ്യുമ്പോൾ അതൊക്കെ സമൂഹത്തിനുവേണ്ടി ചെലവാക്കണമെന്നു പലർക്കും ആഗ്രഹം ഉണ്ടാകും. കൂടുതൽ പേരും അവരുടെ സമയം സമൂഹത്തിനുവേണ്ടി നൽകാൻ തയ്യാറാണ്. ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണത്തിനായി ഞാൻ നയിക്കുന്ന സംഘങ്ങളിൽ പലപ്പോഴും അംഗങ്ങളായി വരുന്നത് അവരുടെ കർമ്മ മണ്ഡലങ്ങളിൽ ഇരുപതും മുപ്പതും വർഷം പരിചയം ഉള്ളവർ ആണ്. അവർക്ക് ഒരു ദിവസം അയ്യായിരവും പതിനായിരവും ഡോളർ ഫീസ് കിട്ടുന്നവരും ആണ്.ഇവിടെയാണ് കോഴിക്കോടിലെ പുതിയ പരീക്ഷണമായ 'കോംപാഷനേറ്റ് കോഴിക്കോട്' കേരളത്തിനു മാത്രമല്ല വികസ്വര രാജ്യങ്ങൾക്കെല്ലാം മാതൃകയാവുന്നത്. സമൂഹത്തിലെ ഏറ്റവും വിഷമം അനുഭവിക്കുന്നവരെ, വിശക്കുന്നവരെ, മനോരോഗികളെ, അനാഥരെ, ഒക്കെ ആണ് ഇത് ലക്ഷ്യമിടുന്നത്, അതായത് 'അന്ത്യോദയം' ആണ് അടിസ്ഥാന ലക്ഷ്യം. കോഴിക്കോട്ടെ പദ്ധതിയെ വ്യത്യസ്തമാക്കുന്നത് നാലു കാര്യങ്ങൾ ആണ്.
പക്ഷെ,ഐക്യരാഷ്ട്രസഭക്കുവേണ്ടി കേവലം ഒരു ഡോളറിന്റെ കോൺട്രാക്ടിനാണ് അവർ വരുന്നത് (ഇത് ഒരു സങ്കേതിക ആവശ്യം ആണ്). ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. സന്നദ്ധസേവകരുടെ കഴിവും പരിചയവും ഉപയോഗിക്കാൻ വേണ്ടിത്തന്നെ ഒരു ഐക്യരാഷ്ട്ര സന്നദ്ധസേവക സംഘടന (United Nations Volunteer) ഉണ്ട്. നിങ്ങൾ ഏതു കർമ്മരംഗത്ത് ആണെങ്കിലും UNV ആകാം, ലോകത്തെ സേവിക്കുകയും ചെയ്യാം. യൂറോപ്യൻ യൂണിയന്റെ പുതിയ സപ്തവത്സര പദ്ധതിയിൽ സന്നദ്ധസേവകരെ പരിശീലിപ്പിക്കാനും, ഉപയോഗിക്കാനും ഒക്കെയായി ശതകോടികളുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കോംപാഷനേറ്റ് കോഴിക്കോടിനെ പറ്റി എല്ലാവര്ക്കും അറിയാവുന്നതുകൊണ്ട് ഉദാഹരണം ആയി എടുത്തു എന്ന് മാത്രമേ ഉള്ളൂ കേട്ടോ. സന്നദ്ധ സേവനം കേരളത്തിൽ വളർന്നു വരികയാണ്. അഭ്യസ്ഥ വിദ്യരായ പുതിയ തലമുറ ഏറെ ഉള്ള ടെക്നോ പാര്ക്കിലും ഇൻഫോ പാര്ക്കിലും എല്ലാം ഇതുപോലെ പല സംരംഭങ്ങളും ഉണ്ട്. പക്ഷെ പുതിയ തലമുറയുടെ കുറ്റം കാണാൻ ഭൂതക്കണ്ണാടിയും വച്ചിരിക്കുന്നതിനാൽ നാം ഇതൊന്നും കാണുന്നില്ല എന്നെ ഒള്ളൂ. സമൂഹസേവനത്തിനും സന്നദ്ധസേവനത്തിനും പുതിയ തലമുറ തയ്യാറാണെന്ന് അവർ തെളിയിച്ചുകഴിഞ്ഞു. എവിടെ ഒക്കെ നല്ല നേതൃത്വം ഉണ്ടോ അവിടെ ഒന്നും സന്നദ്ധ പ്രവർത്തനത്തിന് ആളുകൾക്ക് ഒരു കുറവും ഇല്ല. പക്ഷെ ഇത് വ്യക്തി കേന്ദ്രീകൃതം ആയാൽ അധികകാലം നിലനിൽക്കില്ല, മറിച്ചു ഇതിനെ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാക്കണം. ആദ്യമായി സർക്കാർ ഒരു സന്നദ്ധ സേവന നയം കൊണ്ടുവരണം.
കോഴിക്കോടെ മാതൃക വിപുലീകരിച്ച് ഓരോ പഞ്ചായത്തിലും ഓരോ ഡേറ്റ ബേസ് ഉണ്ടാകാം. അവിടുത്തെ ആവശ്യങ്ങൾ (സേവനമായും വസ്തുക്കളായും) അറിയുക, അവ ക്രോഡീകരിച്ച് വെബ്സൈറ്റിൽ ഇടുക. അതുപോലെതന്നെ നമ്മുടെ കോളേജുകളിലെ എൻഎസ്എസ്, ഐടി കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ ഇവയൊക്കെ കേന്ദ്രീകരിച്ച് സന്നദ്ധസേവനത്തിന് താല്പര്യമുള്ളവരുടെ വിവരം ശേഖരിക്കുക. ഇത് ആഴ്ചയിൽ ഒരു മണിക്കൂർ മുതൽ ഒരു വർഷം മുഴുവൻ സമയം വരെ ആകാം. ഇവ തമ്മിൽ ബന്ധിപ്പിച്ച് ഓരോ ക്ലിയറിങ് ഹൗസ് സർക്കാർ ശരിപ്പെടുത്തിയാൽ പിന്നെ എല്ലാം എളുപ്പം ആണ്. ഈ ചെയ്യുന്ന സന്നദ്ധ സേവനത്തിന് ഒരു സർട്ടിഫിക്കറ്റ് നല്കാം, സ്കൂളിൽ ഒക്കെ ഗ്രേസ് മാർക്ക് ഒക്കെ പോലെ. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ യുവാക്കളെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ കഷികളും കൂടി ഇതിലൊരു താല്പര്യം എടുത്താൽ അഞ്ചു വർഷത്തിനകം കേരളത്തിൽ നിന്ന് ലോകോത്തരമായ ഒരു മാതൃക വളർത്തിയെടുക്കാം.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്