പുകമഞ്ഞ് ഐസ്ക്രീം തേടി കോഴിക്കോട്ട് എത്തുന്നവർ നിത്യരോഗികളാകുമോ? ദ്രാവ നൈട്രജൻ ഉപയോഗിച്ച് ആവി പറക്കുന്ന ഐസ്ക്രീം കഴിച്ചാൽ എന്ത് സംഭവിക്കും? സുജിത് കുമാർ എഴുതുന്നു
സുജിത് കുമാർ
ദ്രവ നൈട്രജൻ ഉപയോഗിച്ചുകൊണ്ടുള്ള ആവി പറക്കുന്ന ഐസ്ക്രീമിനു നമ്മുടെ നാട്ടിലും പ്രിയമേറുന്നു എന്നതിനെക്കുറിച്ചും അത് കഴിക്കുന്നതിലുള്ള അപകടത്തെക്കുറിച്ചുമുള്ള വാർത്തകൾ കണ്ടു. ഒരു അപകടത്തിന്റെ വാർത്തയിലൂടെയാണ് ഇന്ത്യയിൽ ലിക്വിഡ് നൈട്രജനെക്കുറിച്ച് കൂടുതൽ പേരും അറിഞ്ഞിട്ടുണ്ടാവുക. കഴിഞ്ഞ വർഷം ജൂലായിൽ ഡൽഹിയിലെ ഗുഡ്ഗാവിൽ ഒരു കക്ഷി ലിക്വിഡ് നൈട്രജൻ ചേർത്ത് തണുപ്പിച്ച പുകയുന്ന കോക്ൾടെയിൽ ഡ്രിങ്ക് കഴിച്ചതേ ഓർമ്മയുള്ളൂ. ആമാശയത്തിൽ വലിയൊരു ദ്വാരം ആയിരുന്നു ഫലം. ഇന്ത്യയിൽ ലിക്വിഡ് നൈട്രജൻ കാരണമാകുന്ന ആദ്യ അപകടം. ഇതിനെത്തുടർന്ന് ബാറൂകളിലും പാർട്ടികളിലും മറ്റും ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. ഇപ്പോൾ എന്താണ് അവസ്ഥ എന്നറിയില്ല. ലിക്വിഡ് നൈട്രജൻ ഉപയൊഗിച്ചുകൊണ്ടുള്ള ഭക്ഷണ സാധനങ്ങളും പാനീയങ്ങളും കഴിക്കുന്നതുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അപകടങ്ങൾ വിരളമാണെങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ കാര്യത്തിൽ ആക്രാന്തം കാണിക്കുന്നവർ പ്രത്യേകിച്ചും.
നൈട്രജൻ ഒരു നിഷ്ക്രിയ വാതകമാണ്. ശരീരത്തിനു ദോഷകരമായതും അല്ല. പൂജ്യത്തിനും താഴെ 195.79 °C ൽ ഉന്നത മർദ്ദത്തിൽ ദ്രാവകാവസ്ഥയിലെത്തുന്ന നൈട്രജൻ വാതകത്തെ ആണ് ലിക്വിഡ് നൈട്രജൻ എന്നു വിളിക്കുന്നത്. ഉയർന്ന ചൂട് വളരെ വേഗം വലിച്ചെടുത്ത് തണുപ്പിക്കേണ്ടി വരുന്ന ഭാഗങ്ങളുള്ള ഉപകരണങ്ങളിലും (സൂപ്പർ കമ്പ്യൂട്ടറുകൾ, എം അർ ഐ സ്കാനർ, മെഗലേവ് ട്രയിനുകൾ തുടങ്ങിയവ ഉദാഹരണങ്ങൾ... ) വ്യാവസായിക ആവശ്യങ്ങൾക്കും ലബോറട്ടറികളീലുമൊക്കെ ലിക്വിഡ് നൈട്രജൻ പരക്കെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അടുക്കളകളിലേക്ക് ഒരു താരമായി ഇത് കടന്നു വന്നിട്ട് അധികം കാലമായിട്ടില്ല. സെക്കന്റുകൾക്കകം ഭക്ഷണ പദാർത്ഥങ്ങളെ തണുപ്പിച്ചെടുക്കാമെന്നതും ശരീരത്തിനു ദോഷകരമല്ല എന്നുള്ളതുമായ ലിക്വിഡ് നൈട്രജന്റെ ഗുണങ്ങളാണിവിടെ ഉപയോഗപ്പെടുത്തുന്നത്. ഭക്ഷണ സാധനങ്ങൾക്ക് ചുറ്റും പരന്നൊഴുകുന്ന പുകമഞ്ഞ് നൽകുന്ന ആകർഷണീയതയും ഒരു പ്രധാന ഘടകം തന്നെ.
ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് ഐസ്ക്രീം ഉണ്ടാക്കുമ്പോൾ സാധാരണ പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന ഐസ്ക്രീമുകളിൽ നിന്നും വ്യത്യസ്തമായി ഐസ്ക്രീമിനു മൃദുത്വം കൂടുന്നു. -195 ഡിഗ്രി തണുപ്പുള്ള ലിക്വിഡ് നൈട്രജൻ ഐസ്ക്രീം മിശ്രിതത്തിലേക്ക് ഒഴിക്കുമ്പോൾ വളരെ പെട്ടന്ന് തന്നെ അതിലെ ചൂടിനെ വലിച്ചെടുക്കുന്നതിനാൽ മിശ്രിതം തണുത്തുറഞ്ഞ് ഉഗ്രൻ ഐസ്ക്രീം ആയി മാറുന്നു. ഈ പ്രക്രിയ വളരെ വേഗത്തിൽ ഉള്ളതായതിനാൽ മിശ്രിതത്തിലെ ഐസ് തരികളുടെ വലിപ്പം സാധാരണ ഐസ്ക്രീമിനേക്കാൾ വളരെ ചെറുതായിരിക്കുമെന്നതിനാൽ സ്വാഭാവികമായും മൃദുത്വം കൂടുതലായിരിക്കും.
ഇനി ലിക്വിഡ് നൈട്രജൻ ഐസ്ക്രീം അപകടകരമാണോ എന്ന് നോക്കാം.
നൈട്രജൻ ഒരു വിഷവാതകമോ ഏതെങ്കിലും രീതിയിൽ ശരീരവുമായോ മറ്റ് വസ്തുക്കളുമായോ പ്രതിപ്രവർത്തിക്കുന്ന ഒന്നോ അല്ലാത്തതിനാൽ ആ വഴിക്കുള്ള ഭീതി അസ്ഥാനത്താണ്. പക്ഷേ ലിക്വിഡ് നൈട്രജന്റെ ചില ഭൗതികമായ സവിശേഷതകൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾക്ക് വഴിതെളിക്കാം.
1. വളരെ തണുത്ത വസ്തുക്കളിൽ സ്പർശിക്കുമ്പോൾ ശരീര കോശങ്ങളീൽ നിന്നും അവ ചൂടിനെ പെട്ടന്ന് തന്നെ വലിച്ചെടുത്ത് അവിടം മരവിപ്പിക്കുന്നു. അതായത് ലിക്വിഡ് നൈട്രജനിൽ വിരൽ മുക്കിയാൽ പിന്നെ ആ വിരൽ മുറിച്ച് കളയേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കും എന്നറിയുന്നതിലൂടെ അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിയുമല്ലോ. അതിനാൽ ലിക്വിഡ് നൈട്രജൻ കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ദിക്കേണ്ടീയിരിക്കുന്നു. ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് പെട്ടന്ന് തണുപ്പിച്ചെടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ കാര്യവും അതു തന്നെ. നൈട്രജൻ മുഴുവനായും വാതകമായി പോകുന്നതിനു മുൻപ് അത് വായിലേക്ക് ഒഴിക്കുന്നതോ സ്പർശിക്കുന്നതോ അപകടം ക്ഷണിച്ചു വരുത്തുന്നു. ഐസ്ക്രീം പോലെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ പെട്ടന്നെടുത്ത് ആരും വിഴുങ്ങാത്തതുകൊണ്ടാണ് ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഐസ്ക്രീം കഴിച്ചുള്ള അപകടങ്ങൾ ഉണ്ടാകാത്തത്. പക്ഷേ കോക് ടെയിൽ ഡ്രിങ്കുകളുടെ കാര്യം അങ്ങനെയല്ല. പെട്ടന്നെടുത്ത് വായിലേക്ക് കമഴ്ത്തുന്നത് ഡ്രിങ്കിനോടൊപ്പം ലിക്വിഡ് നൈട്രജനും അതേ രൂപത്തിൽ ഉള്ളിലേക്ക് എത്തിക്കും. വയറിലെത്തിയ ലിക്വിഡ് നൈട്രജൻ പണി തുടങ്ങും. 700 മടങ്ങാണ് ദ്രാവകത്തിൽ നിന്നും വാതകമാകുമ്പോൾ വ്യാപ്തം വർദ്ധിക്കുക. അതോടൊപ്പം വളരെപ്പെട്ടന്ന് ആമാശയത്തിലെ ദ്രവ പദാർത്ഥങ്ങളെ ഐസ് ആക്കുക കൂടി ചെയ്യും. വയർ ബലൂൺ പോലെ പൊട്ടാൻ ഒരു സ്പൂൺ ലിക്വിഡ് നൈട്രജൻ തന്നെ ധാരാളം.
2. ലിക്വിഡ് നൈട്രജൻ വാതകമാകുമ്പോൾ അതിന്റെ വ്യാപ്തം 700 മടങ്ങ് വർദ്ധിക്കുന്നു എന്ന് പറഞ്ഞല്ലോ. ഓക്സിജനെ തള്ളി നീക്കിക്കൊണ്ടായിരിക്കും ഇത് വ്യാപിക്കുന്നത് എന്നതിനാൽ ലിക്വിഡ് നൈട്രജൻ ഗ്യാസ് ആയി മാറുന്ന ഇടങ്ങളിലെ വായുവിൽ ഓക്സിജന്റെ കുറവ് ഉണ്ടാകും. നല്ല രീതിയിൽ വായു സഞ്ചാരം ഇല്ലാത്ത ഇടുങ്ങിയ മുറികളിലും മറ്റും ലിക്വിഡ് നൈട്രജൻ കൈകാര്യം ചെയ്യുന്നത് ഓക്സിജൻ കുറച്ച് ബോധക്ഷയം ഉണ്ടാകുന്നതിനിടയാക്കുമെന്നതിനാൽ കൈകാര്യം ചെയ്യുന്നവർ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ കയ്യുറകൾ ഉപയോഗിക്കേണ്ടതും അത്യാവശ്യം തന്നെ. ഒരു അപകടം ഉണ്ടാകുന്നതിനു മുൻപേ അധികൃതർ ഈ കാര്യങ്ങളിൽ വേണ്ട പരിശോധനകൾ നടത്തേണ്ടതാണ്.
3. നൈട്രജൻ വിഷവാതകമല്ലെങ്കിലും അത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രക്രിയയിലൂടെ മറ്റെന്തെങ്കിലും പദാർത്ഥങ്ങൾ ഇതിലേക്ക് ചേരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതായത് ഭക്ഷണ പദാർത്ഥങ്ങളിലേക്ക് നേരിട്ട് പകരുന്നതിനാൽ ഇതിനായി ഉപയോഗിക്കുന്ന നൈട്രജൻ 'ഫുഡ് ഗ്രേഡ് ' ആണോ എന്ന് പരിശോധിക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് കൈക്കൊള്ലേണ്ടതുണ്ട്. ലിക്വിഡ് നൈട്രജൻ ഉണ്ടാക്കുന്ന കമ്പ്രസ്സറുകളിൽ നിന്നുള്ള ഓയിൽ ലീക്കും ടാങ്കുകളിൽ നിന്നും അന്യ പദാർത്ഥങ്ങൾ കലരുന്നതുമൊക്കെ ഇത്തരത്തിൽ ലിക്വിഡ് നൈട്രജനെ മലിനമാക്കുന്നതാണ്. ഇൻഡസ്ട്രിയൽ ഗ്രേഡ് ലിക്വിഡ് നൈട്രജൻ ഐസ്ക്രീം നിർമ്മാണത്തിനുപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിവിധ സർക്കാർ വകുപ്പുകളാണ് .
4. ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് തണുപ്പിച്ച കോക്ടെയിൽ ഡ്രിങ്കുകളും ഐസ്ക്രിം ഡെസർട്ടുകളും സമയമെടുത്ത് അതിലെ ലികിഡ് നൈട്രജൻ മുഴുവനായും വാതകമായി മാറുന്നതുവരെ കാത്തിരുന്ന് ക്ഷമയോടെ കഴിക്കുക. ഐസ്ക്രീമിൽ അപകട സാദ്ധ്യത തീരെ കുറവാണെങ്കിലും പാനീയങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍