എഎപിയെ ഓർത്തു കരയാതിരിക്കുവിൻ
ആം ആദ്മി പോർട്ടി പോലൊരു നല്ല പ്രസ്ഥാനം തമ്മിൽ തല്ലി തകരുന്നതിൽ ഒരുപാടു പേർ ദുഃഖിക്കുകയും ധാർമ്മിക രോഷം കൊള്ളുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ അതിൽ എന്തോ പന്തി കേടുണ്ടെന്ന് തോന്നും. ആ പന്തികേട് എന്താണെന്ന് ഉടനെ പിടികിട്ടുകയും ചെയ്യും. രണ്ടാമതൊരു വിജയം ഡൽഹിയിൽ ഉണ്ടാകില്ലെന്നും എഎപി നിലം പരിശായി എന്നും കരുതിയിരുന്നവരാണ് മേൽപ്പറഞ്ഞ ദുഃഖിതരിൽ അധികവും. രണ്ടാമതും ഉജ്ജ്വല വിജയം നേടിയ സ്ഥിതിക്ക് ഇനി ഒന്നേ അവർക്ക് പ്രതീക്ഷിക്കാനുള്ളൂ. അധികാരത്തിന്റെ രുചിയറിഞ്ഞ് എഎപി ക്രമേണ അഴിമതിക്കാരും അധികാര മോഹികളുമായി മാറി കൊള്ളും. രാജ്യത്തെവിടെയും നാല് അനുയായികളുള്ളിടത്തെല്ലാം തിരഞ്ഞെടുപ്പിൽ മത്സരിക്കയും ജയിക്കയോ തോൽക്കയോ ഒക്കെ ചെയ്ത് മറ്റേതൊരു രാഷ്ട്രീയ പാർട്ടിയേയും പോലെ ആയിക്കൊള്ളും എന്ന ഒരേയൊരു പ്രതീക്ഷ!
ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റതുകൊണ്ടാണ് ഈ തീവ്ര പ്രതികരണക്കാർ രംഗത്ത് വന്നിട്ടുള്ളത്. തമ്മിൽ തല്ലി തകരുന്നു എന്നു പറയാൻ മാത്രം എന്താണുണ്ടായത്. നാല് പ്രമുഖ നേതാക്കളെ ദേശീയ കൗൺസിലിൽ നിന്ന് പുറത്താക്കി. പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടു പോലുമില്ല. അതും 25 നെതിരെ 200 വോട്ടിന്റെ തീരുമാനത്തിൽ.
എഎപിയുടെ അടിസ്ഥാന തത്വങ്ങളിലൊന്നിനെയാണ് ഈ വിമത നേതാക്കൾ ലംഘിക്കാൻ പ്രേരണയും പ്രചാരണവും കൊടുക്കുന്നത് എന്ന കാര്യം അധികം പേരും ഓർമ്മിക്കുന്നില്ല. അതായത് എഎപിയുടെ ഒന്നാമത്തെ ലക്ഷ്യം ഭരണത്തിൽ കയറുകയും നല്ല ഭരണം നടത്തുകയും എന്നതല്ല. രാജ്യത്ത് നല്ല രാഷ്ട്രീയം സൃഷ്ടിക്കുക, അഴിമതി രഹിത ഭരണം നടത്താൻ രാഷ്ട്രീയ പാർട്ടികളെ നിർബന്ധിതരാക്കുക എന്നതാണ് ഒന്നാമത് ലക്ഷ്യം. ഇത് കേജ്രിവാളും ഇപ്പോൾ നടപടിക്കു വിധേയരായ നേതാക്കളും ഒക്കെ ആവർത്തിച്ചു പറയുകയും ജനങ്ങൾ കേൾക്കുകയും ചെയ്തതാണ്. എല്ലാ പാർട്ടികളും ഭാവിയിൽ നന്നാകുകയും നല്ല ഭരണം കാഴ്ച വയ്ക്കുകയും ചെയ്താൽ എഎപി എന്ന പാർട്ടിയുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നും വേണമെങ്കിൽ പാർട്ടി പിരിച്ചു വിടുമെന്നും വരെ ഇവർ പറഞ്ഞു ജനം കേട്ടിട്ടുള്ളതാണ്!
പക്ഷെ പറഞ്ഞത് പോലെ പ്രവർത്തിക്കും എന്ന് മാത്രം ഓർത്തില്ല. മേൽപ്പറഞ്ഞ വിമത നേതാക്കളും അധികാരത്തിന്റെ ആകർഷണത്താലും മിത്രം ചമയുന്ന ശത്രുവിന്റെ ഉപദേശങ്ങളിലും പരിഹാസത്തിലും പെട്ടു പോയതിനാലും ആയിരിക്കണം ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്തായാലും ശിക്ഷാ നടപടിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ചർച്ചയും സന്ധി സംഭാഷണങ്ങളും ധാരാളം നടന്നു കഴിഞ്ഞതായി നമ്മൾ വായിച്ചതാണ്.
ഒരു കാര്യം കൂടി ഓർമ്മിക്കണം; സാധാരണയായി ഒരു പാർട്ടിയിൽ പ്രശ്നമുണ്ടാകുമ്പോൾ സംഘടനാ പക്ഷത്തിന്റെ അധികാര മോഹത്തെയും അതിന് വേണ്ടി നടത്തുന്ന അവിഹിത പ്രവൃത്തിയേയുമൊക്കെ എതിർക്കുന്ന വിമത പക്ഷത്തെയാകും നാം കാണുക. ഇവിടെ പക്ഷെ തിരച്ചാണ്. അതുകൊണ്ട് തന്നെയാണ് ഇവിടെ സംഘാടനാ വിഭാഗത്തെ പിൻതുണയ്ക്കാൻ തോന്നുന്നതും. സംഘാടന ശക്തിപ്പെടാതെ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ല എന്ന് പാർട്ടി നേതൃത്വം പറയുമ്പോൾ സംസ്ഥാനങ്ങളിൽ പാർട്ടി ഉണ്ടാക്കേണ്ട എന്നോ വളർത്തേണ്ടാ എന്നോ അല്ല പറയുന്നത്. സംഘടന ശക്തിപ്പെടും വരെ ക്ഷമിക്കണം. എന്ന് തന്നെയല്ല, ആം ആദ്മികൾ തനിയെ ഉണ്ടായി വരേണ്ടതാണ്. മുകളിൽ നിന്നു വന്ന പാർട്ടി ഘടകങ്ങൾ ഉണ്ടാക്കുന്ന രീതിയാണല്ലോ മറ്റ് പാർട്ടികളിലെല്ലാം ഉള്ളത്. അതിനൊക്കെ എഎപി മാറ്റം വരുത്തുന്നത് തന്നെ മറ്റ് പാർട്ടികൾക്ക് ആപത്താണ് എന്ന് ആ പാർട്ടികൾ തിരിച്ചറിയുന്നുണ്ട്.
ഡൽഹിയിൽ ശ്രദ്ധ കേന്ദ്രീകരണം എന്ന് പറയുമ്പോൾ അധികാരം നിലനിർത്തലല്ല ലക്ഷ്യം. വലിയൊരു ജനാധിപത്യ മൂല്യത്തെയാണ് എഎപി തിരികെ കൊണ്ട് വരാനും ഉയർത്തിപ്പിടിക്കാനും ശ്രമിക്കുന്നത്. അതായത് ജനങ്ങളുടെ മുന്നിൽ വച്ച പ്രകടന പത്രികയിൽ പറയുന്ന എല്ലാ കാര്യങ്ങളും നിറവേറ്റുകയാണ് ഭരണത്തിൽ കയറുന്നവരുടെ ആദ്യത്തേതും അവസാനത്തേതുമായ ഉത്തരവാദിത്വം. നമ്മുടെ നാട്ടിൽ മറിച്ചൊക്കെ ആയിപ്പോയി എന്നേയുള്ളു. വാസ്തവത്തിൽ പ്രകടന പത്രിക എന്ന ജനങ്ങളെടുത്ത വാഗ്ദാനം പാലിക്കാത്ത ഏതൊരു ഗവൺമെന്റിന്റെ മേലും തിരഞ്ഞെടുപ്പു കമ്മീഷൻ ശിക്ഷാ നടപടി എടുക്കേണ്ടതാണ്. കാര്യത്തിന്റെ ഗൗരവമനുസരിച്ച് ഭരണം നടത്തിയ പാർട്ടിയുടെ അംഗീകാരം പിൻവലിക്കുക വരെ ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മീഷനും ഇന്ത്യൻ പ്രസിഡന്റിനും സുപ്രീം കോടിതിക്കും ഒക്കെ ബാധ്യതയുള്ളതാണ്. കാരണം രാഷ്ട്രീയ പാർട്ടികൾ ഒരുപാടു പ്രിവിലേജുകൾ അനുഭവിക്കുന്നവരാണ്. ആവയാകട്ടെ ജനങ്ങളെ സേവിക്കുന്നു എന്ന കാരണം പറഞ്ഞ് തന്നെ നേടിയിട്ടുള്ളതുമാണ്.
ജനാധിപത്യത്തിന്റെ ഇത്തരം ഒരുപാട് അടിസ്ഥാനങ്ങളെ വഴിയിൽ ഉപേക്ഷിച്ച് പോന്ന ഒരു സമൂഹമാണ് നമ്മുടേത് അവയെ തിരികപ്പിടിക്കാൻ തന്നെയാണ് കേജ്രിവാൾ നേതൃത്വം കൊടുക്കുന്ന എഎപി ഉറച്ചിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഎപി മുന്നോട്ട് വച്ച ഒരു ചെറിയ തിരഞ്ഞെടുപ്പ് വഗ്ദാനം മാത്രം ഇവിടെ ഓർമ്മിപ്പിക്കുന്നു. ഡൽഹിയിലെ ചില മേഖലകളിൽ സൈക്കിൾ റിക്ഷ അനുവദിക്കാൻ ശ്രമിക്കും എന്നതാണ് ആ വാഗ്ദാനം. ആദ്യം കേൾക്കുമ്പോൾ ഒരു പിന്നോക്കം പോക്ക് എന്ന് തോന്നിപ്പിക്കുന്ന ഇക്കാര്യത്തിൽ അടങ്ങിയിരിക്കുന്ന വിവിധ തലങ്ങളിലുള്ള നന്മകൾ മനസ്സിലാക്കേണ്ടതാണ്. യാത്ര ചെലവ് കുറയും എന്നതാണ് ഒന്നാമത്തേത്. പെട്രോൾ കത്തിച്ചുള്ള അന്തരീക്ഷ മലിനീകരണം ഒഴിവാകും. ഇന്ധന ലാഭം മറ്റൊന്ന്. കുറഞ്ഞ മൂലധനം കൊണ്ട് ഏതൊരു പാവപ്പെട്ടവനും സൈക്കിൾ റിക്ഷ വാങ്ങിച്ച് തൊഴിൽ ചെയ്യാം. ഇന്ധനത്തിന് പകരം ശരിരത്തിന്റെ ഊർജ്ജം ഉപയോഗിക്കുന്നതിനാൽ അയാളുടെ ആരോഗ്യം വർദ്ധിക്കും. ഈ അവസരത്തിൽ കേരളത്തിലെ ആയിരക്കണക്കായ ഓട്ടോറിക്ഷ തൊഴിലാളികളായ യുവാക്കളുടെ കാര്യം ഓർമ്മിക്കുക. സാറ്റാർട്ട് ചെയ്യാൻ വേണ്ടി ഓട്ടോയുടെ ലിവർ വലിക്കുക എന്നതല്ലാതെ മറ്റ് യാതൊരുവിധമായ വ്യായാമവും ചെയ്യാൻ ഈ യുവാക്കൾക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ അവരുട ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യ സ്ഥിതി മോശമാകുന്നു.
സൈക്കിൾ റിക്ഷ അപ്രത്യക്ഷമായതോടു കൂടി ഒരാൾക്ക് അൽപ്പ ദൂരം യാത്ര ചെയ്യണമെങ്കിൽ പോലും ഓട്ടോറിക്ഷയുടെ മൂന്ന് യാത്രക്കാർക്കുള്ള മിനിമം കൂലി കൊടുക്കേണ്ടി വരുന്നു.
എന്തായാലും എഎപിയുടെ അടിസ്ഥാന തത്വങ്ങളോടു യോജിപ്പിക്കാത്തവരെ എത്ര വലിയ നേതാക്കളാണെങ്കിലും പാർട്ടിയിൽ നിന്നു മാറ്റുക തന്നെയാണ് നല്ലത്. ഇനി അത് ജനാധിപത്യ വിരുദ്ധമാണെങ്കിൽ അഥവാ അവർക്കാണ് പാർട്ടിയിൽ ഭൂരിപക്ഷമെങ്കിൽ കേജ്രിവാൾ പക്ഷക്കാർ കുടിയിറങ്ങിപ്പോകണം. അതും ഏറ്റവും ശുദ്ധമായ രാഷയ്രീയ സംസ്കാരമാണ്. കേജ്രിവാളിന്റെതായി പുറത്ത് വന്നിട്ടുള്ള ഒരു ഫോൺ സംഭാഷണം ഇതാണ് ''ഞാനും എന്റെ എംഎൽഎമാരും അനുയായികളും എഎപി വിട്ട് പുതിയ പാർട്ടിയുണ്ടാക്കും'' എന്ന് ഇത് പലരിലും ഞടുക്കമുണ്ടാക്കി. പക്ഷെ അതാണ് നല്ല രാഷ്ട്രീയം എഎപി എന്ന പേരും ചൂൽ എന്ന ചിഹ്നവുമല്ല പ്രധാനം എന്ന് ഓർമ്മിക്കുക. അതേ സമയം മറ്റ് ചില പാർട്ടികൾ പാർട്ടിയുടെ കൊടിയും ചിഹ്നവും കാണുമ്പോൾ അണികളുടെ ചോര തിളയ്ക്കണം എന്ന തത്വം സമൂഹത്തിൽ സ്ഥാപിച്ചെടുത്തവരാണ്. അവർക്കൊക്കെയാണ് എഎപി തല്ലിത്തകരുന്നതിൽ സഹിക്കാൻ വയ്യാത്ത സങ്കടവും രോക്ഷവും തോന്നുന്നത്.
ഫോൺ - 9446203858, ഇമെയിൽ - [email protected]
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്