ലോകത്തിന് മഹാദുരന്തങ്ങൾ ഒന്നും ഇല്ലാതെ പോയ ഭാഗ്യവർഷം; കേരളത്തെ കണ്ണീരണിയിച്ചത് പുറ്റിങ്ങൽ; ചുഴലിക്ക് പോലും ഇനി നമ്മളെ തേടിയെത്താം; കേരളത്തിലെ മരണങ്ങൾ കുറയ്ക്കാൻ നിർബന്ധമായും പാലിക്കേണ്ട പത്ത് കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ഡിസംബർ ഇരുപത്തി ആറ് ഇന്ത്യൻ ഓഷ്യൻ സുനാമിയുടെ വാർഷിക ദിനമാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇത് വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തം ആണിത്. ഇൻഡോനേഷ്യ മുതൽ സൊമാലിയ വരെ ഉള്ള രാജ്യങ്ങളെ അത് ബാധിച്ചു. രണ്ടു ലക്ഷത്തി അമ്പതിനായിരത്തോളം ആളുകൾ അതിൽ മരിക്കുകയും ചെയ്തു. പുതിയ ദുരന്തങ്ങൾ ഉണ്ടാകുന്നത് നാം പഴയ ദുരന്തങ്ങളിൽ നിന്നും ഒന്നും പഠിക്കാത്തതിനാൽ ആണ്. അതുകൊണ്ട് തന്നെ ഓരോ ഡിസംബർ ഇരുപത്തി ആറും ഞാൻ ആ വർഷം ലോകത്ത് മൊത്തം ഉണ്ടായ ദുരന്തങ്ങളെ അവലോകനം ചെയ്ത് കേരളത്തിന് എന്ത് പഠിക്കാൻ പറ്റുമെന്ന് നോക്കും. ഈ വർഷത്തെ അവലോകനം ആണിവിടെ.
ലോകത്തെ മൊത്തം കാര്യമെടുത്താൽ 2016 അൽപം നല്ല വർഷമായിരുന്നു. മെഗാ ഡിസാസ്റ്റർ (പതിനായിരത്തിലധികം പേർ മരിക്കുന്നത്) ഒന്നും ഉണ്ടായില്ല. ആയിരത്തിലധികം ആളുകൾ മരിക്കുന്നത് പോലും 2016- ൽ ഉണ്ടായിട്ടില്ല. ഇതൊരു നല്ല കാര്യമാണെങ്കിലും പ്രത്യേകിച്ചെന്തെങ്കിലും സുരക്ഷാ നയത്തിന്റേയോ മുൻ കരുതലുകളുടെയോ ഒന്നും ഫലമല്ല. ചില വർഷങ്ങൾ അങ്ങനെ ആകുന്നെന്നു മാത്രം. എന്നാലും സംഭവിക്കാതിരുന്നത് ഭാഗ്യം തന്നെ.
ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തം മാത്യു ചുഴലിക്കാറ്റ് ആയിരുന്നു. ഹെയ്തി തൊട്ട് അമേരിക്ക വരെ ഇതിന്റെ പ്രഭാവം ഉണ്ടായി. ഹെയ്തിയുടെ ദക്ഷിണ മേഖലയിൽ ഇത് വ്യാപകമായ നാശം വിതച്ചു. കടൽ തീരത്തുള്ള ആയിരക്കണക്കിന് വീടുകളും മറ്റു കെട്ടിടങ്ങളും എല്ലാം പൂർണ്ണമായോ ഭാഗികമായോ കൊടുങ്കാറ്റിൽ തകർന്നും. കൃഷിഭൂമിയിലെയും വനഭൂമിയിലെയും എല്ലാം മരങ്ങൾ നിലം പൊത്തി. രണ്ടായിരത്തി പത്തിലെ ഭൂകമ്പത്തിൽ നിന്നും പതുക്കെ ഉയർന്നു വന്നുകൊണ്ടിരുന്ന രാജ്യത്തിന് ഇത് വലിയ തിരിച്ചടിയായി.
ചുഴലിക്കാറ്റുകൾ ഏറെക്കുറെ സാധാരണമായ രാജ്യമാണ് ഹൈത്തി. ചുഴലിക്കാറ്റുകൾക്കെതിരെ സ്വാഭാവികമായ പ്രതിരോധം തീർക്കുക എന്നത് സാധാരണഗതിയിൽ സാധ്യമല്ല. തീരദേശത്തെ സ്ഥലവിനിയോഗത്തിനുള്ള നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുക, കടലിൽ നിന്നും കുറച്ചു ദൂരം എല്ലാം മാറി വീടുകൾ ഉണ്ടാക്കുക, കടൽത്തീരത്തെ റോഡുകളും മറ്റു സ്ഥാപനങ്ങളും എല്ലാം കടൽവെള്ളപ്പൊക്കം (storm surge) സാധാരണഗതിയിൽ എത്തുന്ന ഉയരത്തിലും അകലത്തിലും അപ്പുറത്ത് സ്ഥാപിക്കാൻ ശ്രദ്ധിക്കുക ഇതൊക്കെയാണ് ഇതിനെതിരെ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ. കൊടുങ്കാറ്റിനെതിരെ ഉള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ മുന്നറിയിപ്പ് കിട്ടിയാൽ ആളുകൾക്ക് മാറിത്താമസിക്കാനുള്ള സുരക്ഷിത കേന്ദ്രങ്ങൾ ഇവയെല്ലാം സജ്ജീകരിക്കുയും വേണം. ആഗോള താപനം കൂടിവരുന്ന കാലത്ത് ചുഴലിക്കാറ്റുകളുടെ എണ്ണവും ശക്തിയും കൂടിക്കൂടി വരും. അതുകൊണ്ടു തന്നെ ഈ കാര്യത്തിൽ ലോക രാജ്യങ്ങൾ എല്ലാം കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്.
വൻ അപകടങ്ങളും പ്രകൃതിദുരന്തങ്ങളുമല്ല, ശരിക്കും കേരളത്തിലെ സുരക്ഷാവീഴ്ച മൂലമുള്ള മരണങ്ങളിലെ പ്രധാന കുറ്റവാളി. കേരളം സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യുറോ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കേരളത്തിൽ വിവിധ അപകടങ്ങളിലായി 8635 പേർ മരിച്ചിട്ടുണ്ട്. ഇതിൽ 4196 പേർ റോഡപകടങ്ങളിലാണ് മരിച്ചത്.അറബിക്കടലിൽ അധികം കൊടുങ്കാറ്റുകൾ ഉള്ള സ്ഥലം അല്ല, പ്രത്യേകിച്ചും കേരളത്തിൽ വലിയ കൊടുങ്കാറ്റുകൾ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. പക്ഷെ അടുത്തയിടയായി ഒമാനിലും ഒക്കെ കൊടുങ്കാറ്റുകൾ കൂടുതൽ സാധാരണമാവുകയാണ്. കാലാവസ്ഥാവ്യതിയാനം കേരളത്തിൽ കൂടുതൽ കാറ്റുകൾ ഉണ്ടാക്കാൻ ഒക്കെ സാധ്യതയുണ്ട്. ദേശീയ ചുഴലിക്കാറ്റ് ദുരന്തലഘൂകരണ പദ്ധതിയിൽ പെടുത്തി കേരളവും സുരക്ഷാ ഷെൽട്ടർ ഒക്കെ നിർമ്മിക്കുന്നും ഉണ്ട്. എന്നാലും കൊടുങ്കാറ്റിന്റെ കാര്യത്തിൽ നമുക്ക് കൂടുതൽ ബോധവൽക്കരണം വേണ്ടതാണ്. തീരദേശത്തെ സ്ഥലവിനിയോഗത്തിന്റെ കാര്യത്തിലും കൂടുതൽ ശ്രദ്ധയും നിർബന്ധബുദ്ധിയും കാണിക്കുകയും വേണം. തീരദേശത്ത് നിയമം അനുസരിച്ചോ ലംഘിച്ചോ ഒക്കെ കെട്ടിടങ്ങൾ പണിത് അത് വലിയ മിടുക്കായി കാണുന്നവർക്കൊക്കെ ഏതെങ്കിലും സമയത്ത് പ്രകൃതിയുടെ തിരിച്ചടി കിട്ടും എന്നതിൽ സംശയമില്ല. ഹെയ്തിയിലെ തീരദേശത്ത് വീടുകളും ഹോട്ടലുകളും എല്ലാം പൂർണ്ണമായി തകർന്നു കിടക്കുന്നത് കാണുമ്പോൾ നാട്ടിൽ പലപ്പോഴും ഈ വിഷയം ഒരു കോടതി വിഷയം ആയി കാണുന്നത് കണ്ട് എനിക്ക് വിഷയം തോന്നാറുണ്ട്.
ഇന്ത്യയുടെ കാര്യത്തിലും ഒരു പരിധിവരെ നല്ല വർഷമായിരുന്നു 2016. ഏറെ മരണങ്ങൾ ഉണ്ടാക്കിയ പ്രകൃതിദുരന്തങ്ങൾ ഒന്നുമുണ്ടായില്ല. കാൺപൂരിലുണ്ടായ റെയിലപകടമാണ് കൂട്ടത്തിൽ ഏറ്റവും വലുത്. നൂറിലേറെപ്പേർ അവിടെയും മരിച്ചു. ട്രെയിൻ പാളം തെറ്റുന്നതുപോലെയുള്ള അപകടങ്ങൾ ഇന്ത്യയിൽ കുറഞ്ഞുവരുന്നതിനിടക്കാണ് ഒരു അനോമലി പോലെ ഈ അപകടമുണ്ടായത്. ഡിസംബറിൽ തമിഴ്‌നാടിൽ ഉണ്ടായ വർധ ചുഴലിക്കാറ്റ് ഏറെ നഷ്ടം ഉണ്ടാക്കിയെങ്കിലും മുന്നറിയിപ്പും മുന്നൊരുക്കങ്ങളും കാരണം അധികം മരണം ഉണ്ടാക്കിയില്ല. കേരളത്തിലെ തീരദേശനിയമം പാലിക്കാൻ നിയോഗിച്ചിരിക്കുന്നു വിഭാഗത്തിലെ ആളുകളും നഗരവികസനത്തിലെ ഉദ്യോഗസ്ഥരും എല്ലാം പറ്റിയാൽ ചെന്നൈയിൽ പോയി ചുഴലിക്കാറ്റുണ്ടാക്കുന്ന പ്രശ്‌നങ്ങൾ നേരിട്ട് കാണേണ്ടതാണ്.
കേരളത്തിന്റെ കാര്യമെടുത്താൽ സ്ഥിതി നേരെ തിരിച്ചാണ്. സമീപകാല കേരളചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് പുറ്റിങ്ങലിലുണ്ടായത്. 112 പേർ മരിച്ചു. ഏറെപ്പേർക്ക് പരിക്കും പറ്റി. സുനാമിയിലാണ് ഇതിലധികം പേർ മരിച്ചത്. പക്ഷെ അത് പാറശ്ശാല മുതൽ ചാവക്കാട് വരെ മുന്നൂറു കിലോമീറ്റർ ദൂരത്തിനകത്തായിരുന്നല്ലോ. എന്നാലിത് അഞ്ഞൂറുമീറ്റർ ചുറ്റളവിലാണ് നൂറു മരണങ്ങൾ നടന്നത്. എത്രയോ പേർക്ക് പരിക്ക് പറ്റി, കുറെ പേരെങ്കിലും ജീവിതകാലം മുഴുവൻ ഈ അപകടത്തിന്റെ പരിക്കുമായി ജീവിതം കഴിക്കേണ്ടി വരും.
ഞാനെപ്പോഴും പറയാറുള്ളതുപോലെ അപകടങ്ങൾ ഉണ്ടാകുന്നുവെന്നത് മാത്രമല്ല ദുരന്തം, അവയിൽനിന്ന് നാമൊന്നും പഠിക്കുന്നില്ല എന്നതാണ്. അതിന്റെ ഫലമായി അപകടങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. വെടിക്കെട്ടപകടം തന്നെയെടുത്താൽ 1952-ലെ ശബരിമല വെടിക്കെട്ടപകടം മുതൽ എത്രയോ തവണ ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നു. എന്നാലും 2017- ൽ ഇങ്ങനൊരപകടം ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാനുള്ളത്ര മാറ്റങ്ങൾ പോലും ഈ രംഗത്തു നാം ഉണ്ടാക്കിയിട്ടില്ല. പുറ്റിങ്ങൽ അപകടം ഉണ്ടായ ഉടൻ തന്നെ മന്ത്രിമാരുടെ ഒരു ഉപസമിതി ഉണ്ടാക്കിയിരുന്നു. മന്ത്രിസഭ മാറിയതിൽപ്പിന്നെ അതിനെപ്പറ്റി കേട്ടിട്ടുപോലുമില്ല. ഒരു ജഡ്ജിയെ അന്വേഷണക്കമ്മീഷനായി നിയമിച്ചു. അതിനെപ്പറ്റി പിന്നീട് നാം കേൾക്കുന്നത് അദ്ദേഹം രാജിവെക്കുമെന്ന് പറഞ്ഞപ്പോഴാണ്. ഇതിന് മുൻപും എത്രയോ അപകടങ്ങളുടെ പേരിൽ ജുഡീഷ്യൽ കമ്മീഷനുകൾ ഉണ്ടായിരിക്കുന്നു. പക്ഷെ അതിന്റെ ശുപാർശകൾ നടപ്പാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇനിയിപ്പോൾ അന്വേഷണക്കമ്മീഷൻ അന്വേഷണമൊക്കെ നടത്തി കുറ്റക്കാരെ കണ്ടുപിടിക്കുകയോ, സുരക്ഷാ ശുപാർശകൾ നടത്തുകയോ ചെയ്താലും എന്തു മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്?
നമുക്ക് വേണ്ടത് നിയമപ്രകാരം അധികാരമുള്ള ഒരു സംസ്ഥാന സുരക്ഷാ അഥോറിറ്റിയാണ്. ഓരോ അപകടങ്ങൾ നടക്കുന്‌പോഴും അതിന്റെ സാധ്യതയും തീവ്രതയുമനുസരിച്ച് മൂലകാരണം കണ്ടുപിടിക്കാനുള്ള പ്രൊഫഷണലായ അന്വേഷണം നടത്താൻ സാങ്കേതിക കഴിവും അധികാരവും ആ അഥോറിറ്റിക്ക് ഉണ്ടാകണം. അഥോറിറ്റിയുടെ നിരീക്ഷണങ്ങൾ കൃത്യമായി ഏതെങ്കിലുമൊക്കെ സർക്കാർ വകുപ്പുകളുടെ ഉത്തരവാദിത്തമായിരിക്കണം. ഈ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കാൻ ഈ വകുപ്പുകൾ നിയമം മൂലം നിർബന്ധിതരായിരിക്കണം. അവരങ്ങനെ ചെയ്യാതിരുന്നാൽ അതിനവരെ നിർബന്ധിക്കാൻ പൗരന്മാർക്ക് കഴിയണം. ഇത്രയൊക്കെ ഉണ്ടാകുന്‌പോഴാണ് അന്വേഷണം ഫലപ്രദമാകുന്നത്. ഇതൊന്നും വലിയ പുതുമയുള്ള കാര്യങ്ങളല്ല. സുരക്ഷ ഗൗരവമായെടുക്കുന്ന രാജ്യങ്ങളിലെയും സ്ഥാപനങ്ങളിലെയും സാധാരണ നാട്ടുനടപ്പാണ്.
അപകടങ്ങൾ ഉണ്ടാകുന്നുവെന്നത് മാത്രമല്ല ദുരന്തം, അവയിൽനിന്ന് നാമൊന്നും പഠിക്കുന്നില്ല എന്നതാണ്. അതിന്റെ ഫലമായി അപകടങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. വെടിക്കെട്ടപകടം തന്നെയെടുത്താൽ 1952-ലെ ശബരിമല വെടിക്കെട്ടപകടം മുതൽ എത്രയോ തവണ ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നു. എന്നാലും 2017- ൽ ഇങ്ങനൊരപകടം ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാനുള്ളത്ര മാറ്റങ്ങൾ പോലും ഈ രംഗത്തു നാം ഉണ്ടാക്കിയിട്ടില്ല.വൻ അപകടങ്ങളും പ്രകൃതിദുരന്തങ്ങളുമല്ല, ശരിക്കും കേരളത്തിലെ സുരക്ഷാവീഴ്ച മൂലമുള്ള മരണങ്ങളിലെ പ്രധാന കുറ്റവാളി. കേരളം സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യുറോ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കേരളത്തിൽ വിവിധ അപകടങ്ങളിലായി 8635 പേർ മരിച്ചിട്ടുണ്ട്. ഇതിൽ 4196 പേർ റോഡപകടങ്ങളിലാണ് മരിച്ചത്. കേരളത്തിലെ 2016-ലെ ജനസംഖ്യ മൂന്നുകോടി മുപ്പത് ലക്ഷമായി പ്രൊജക്റ്റ് ചെയ്താൽ ഒരാൾ അപകടമരണത്തിൽ പെടാനുള്ള സാധ്യത ഒരു ലക്ഷത്തിന് 28 ആണ്. അല്ലെങ്കിൽ മൂവായിരത്തിൽ ഒന്ന്. ഇതത്ര വലിയ സംഖ്യയല്ലെന്ന് തോന്നാം. 25000 പേരുള്ള എന്റെ സോഷ്യൽ നെറ്റ് വർക്കിൽ നിന്ന് ശരാശരി ഏഴുപേർ കഴിഞ്ഞ വർഷം വിസ കാലാവധി തീരാതെ തന്നെ സ്ഥലം വിട്ടു കാണണം എന്നർത്ഥം. അതിൽ കുറച്ചു പേരെ ഒക്കെ എനിക്കറിയാം, എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് അപകടത്തിൽ പെട്ട് കാലിന് ഫ്രാക്ച്ചർ പറ്റി ഇപ്പോൾ വീട്ടിൽ റസ്റ്റ് ചെയ്യുകയാണ്. കാറിന്റെ പിൻസീറ്റിൽ ആയതിനാൽ ബെൽറ്റ് ഇടാതിരുന്നതാണ് കുഴപ്പമായത്. കാറിന്റെ മുന്നിലിരുന്നവർ നിസ്സാരമായ പരിക്കുകളോടെ രക്ഷപെട്ടു. നിസ്സാരമായ ചെറിയ പിഴവുകളിൽ നിന്നാണ് പലപ്പോഴും ചെറിയ അപകടങ്ങൾ വലിയ ദുരന്തങ്ങളിലേക്ക് നീങ്ങുന്നത്.
കേരളത്തിലെ മൊത്തം സുരക്ഷാ സംവിധാനങ്ങൾ മാറി ആളുകൾ സുരക്ഷിതരാകാൻ കുറെ നാളെടുക്കും. അപ്പോൾ 2017 - ലും മരണസംഖ്യ ഏതാണ്ട് ഇത്രയൊക്കെത്തന്നെ ആയിരിക്കും. അപ്പോൾ എന്റെ സുഹൃത്തുക്കളെല്ലാം ഇത് വായിക്കുന്നുണ്ടെങ്കിൽ ഞാനുൾപ്പെടെയുള്ളവരിൽ നിന്നും ഏഴുപേരുടെ (ചിലപ്പോൾ അതിലധികവും) കാര്യം പോക്കാണ്.
സുരക്ഷയെപ്പറ്റി അടിസ്ഥന ബോധമില്ലാത്ത ഈ സംസ്‌കാരത്തിനിടയിലും സ്വന്തം സുരക്ഷ നോക്കാൻ നമുക്ക് സാധിക്കും. ഇനി പറയുന്ന പത്തു കാര്യങ്ങൾ വള്ളിപുള്ളി വിടാതെ അങ്ങുചെയ്താൽ നമ്മുടെ മരണ സാധ്യത ഏറെ കുറയും.
- ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര അരുത്!
- കാറിൽ കയറിയാലുടൻ മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും സീറ്റ് ബെൽറ്റിടുക.
- കുട്ടികൾക്ക് ഒരു ഇൻഫന്റ്‌സീറ്റ് വാങ്ങി ഉപയോഗിക്കുക.
- ഡ്രൈവർ (അത് സ്വന്തം ഭർത്താവാണെങ്കിൽ പോലും) മദ്യപിച്ചിട്ടുണ്ടെന്ന് ഒരു സൂചന കിട്ടിയാൽപ്പിന്നെ ആ വാഹനത്തിൽ യാത്ര ചെയ്യാതിരിക്കുക.
- രാത്രി പത്തിനും രാവിലെ നാലിനുമിടയിൽ റോഡ് യാത്ര ഒഴിവാക്കുക.
- ജലസുരക്ഷയെപ്പറ്റി നല്ല ബോധമുള്ള ആരെങ്കിലും കൂടെയില്ലെങ്കിൽ വെള്ളത്തിൽ കുളിക്കാനോ കളിക്കാനോ പോകാതിരിക്കുക.
- ഒരുകാരണവശാലും ഓടുന്ന ട്രെയിനിൽ ചാടിക്കയറുകയോ അതിൽ നിന്നും ചാടിയിറങ്ങുകയോ ചെയ്യാതിരിക്കുക.
- നമ്മൾ പരിചയിച്ചിട്ടില്ലാത്ത പണികൾ (ഇലക്ട്രിക് റിപ്പയറിങ്, കിണർ വൃത്തിയാക്കൽ തുടങ്ങിയവ) ചെയ്യാൻ ശ്രമിക്കാതിരിക്കുക. ഔദ്യോഗിക ജോലികളിൽ ഏർപ്പെടുന്നവർ നിർദ്ദേശിച്ചിട്ടുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ മടി കൂടാതെ ഉപയോഗിക്കുക.
- ഒരപകട സാഹചര്യം വന്നാൽ സ്വന്തം സുരക്ഷ നോക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കാതിരിക്കുക.
- നമ്മൾ എത്രയൊക്കെ ശ്രദ്ധിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടും നമുക്കപകടം ഉണ്ടാകാമെന്നതിനാൽ ഉടൻ തന്നെ ഒരു ഹെൽത്ത് ഇൻഷുറൻസും, അപകട ഇൻഷുറൻസും, ലൈഫ് ഇൻഷുറൻസും എടുത്തുവെക്കുക.
സുരക്ഷിതമായ 2017 ആശംസിക്കുന്നു. ജീവനോടെയുണ്ടെങ്കിൽ 2018 ലേക്കുള്ള ആശംസകളുമായി 2017 ഡിസംബറിൽ വീണ്ടും കാണാം.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍