Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഈദ് മുബാറക്ക്': മാടകൊമ്പി മുതലാളിയുടെ ഇസ്ലാം; ഞാൻ മുസ്ലിങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം രണ്ടാം ഭാഗം...

'ഈദ് മുബാറക്ക്': മാടകൊമ്പി മുതലാളിയുടെ ഇസ്ലാം; ഞാൻ മുസ്ലിങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം രണ്ടാം ഭാഗം...

ജെ എസ് അടൂർ

ന്റെ ആദ്യത്തെ മുസ്ലിം ദോസ്ത് മാടകൊമ്പി മുതലാളിയാണ്. അന്നെനിന്ക്ക് വയസ്സ് പന്ത്രണ്ടു. മുതലാളിക്ക് ഒരു അമ്പത് അമ്പോത്തൊന്നോ ആയിക്കാണും. അടൂരെ മാടകൊമ്പി സ്‌ടോഴ്‌സ് ആണ് ഞാൻ ജീവിതത്തിൽ കണ്ട ആദ്യ സൂപ്പർ മാർകറ്റ്. പക്ഷെ അന്ന് അതിനെല്ലാം കടയെന്നാണ് പറയുക. അടൂർ സെൻട്രൽ ടോളിന്റെ വടക്ക് കിഴെക്കെ മൂലക്കായിരുന്നു മാടകൊമ്പി സ്റ്റെഷനറി കട. സാമാന്യം നല്ല ഉയരമുള്ള, കനം കുറഞ്ഞു അവിടവിടെ ചെറിയ വെള്ളി ഡിസൈൻ ഒക്കെയുള്ള ഒരു ചെറിയ ഊശാൻ താടിയും തലയിൽ ഒരു ചെറിയ വെള്ളതൊപ്പിയും സ്വർണപൂശിയ കണ്ണാടിയും ഒരു ചെറു പുഞ്ചിരിയുമായി കടയുടെ മുന്നിൽ ഇട്ടിരിക്കുന്ന മേശയുടെ പിന്നിൽ ഒരു കസേരയിൽ കാണും പുള്ളി. മടക്കൊമ്പി മുതലാളി സാധാരണ ഇടുന്നത് അലക്കി തേച്ച മുഴുക്കയ്യൻ വെള്ള ഷർട്ടും ഡബിൾമുണ്ടുമാണ്. കഴണ്ടിയുടെ ആരംഭം.

എന്റെ ലോകയാത്രയുടെ തുടക്കം കുറിക്കുന്നത് ഞങ്ങളുടെ കൊച്ചു മുക്കായ മാഞ്ഞാലിയിൽ നിന്നും അടൂർക്ക് രാവിലെ എട്ടെകാലിനുള്ള നീമ എന്ന പേരായ ഒരു ബസ്സിൽ കയറി ഒറ്റയ്ക്ക് അടൂരിൽ ഇറങ്ങിയത് മുതലാണ്. വീട്ടുകാരുടെ കണ്ണ് വെട്ടിച്ചുള്ള ഇല്ലീഗൽ യാത്രയായിരുന്നു ആദ്യതെതും പിന്നെ കുറെനാൾ നടത്തിയതും. കള്ളകടത്തായിരുന്നു പ്രധാന ഉദ്ദേശം. ആറാം ക്ലാസിലെ വല്യ അവധിതൊട്ടാണ് ഞാൻ കള്ള കടത്ത് തുടങ്ങിയത്. അന്നു പറകാണ്ടി( അഥവാ കാഷ്യൂ നട്ട് ) ഒരുപാടുള്ള സമയമാണ്.എന്റെ വീടിന്റെ പുറകിൽ ഉള്ള വലിയൊരു പറങ്കാവിൽ കയറി ഒന്ന് ഉലുത്തിയാൽ നല്ല മഞ്ഞ പഴങ്ങൾ ഉള്ള പറങ്കിയാണ്ടി കൂട്ടങ്ങൾ തുരു തുരെ വീഴും. ആ പറങ്കാവു ആയിരന്നു എന്റെ അധോലോകം. പടർന്നു പന്തലിച്ചു നിന്നിരുന്ന ആ പറങ്കാവിന്റെ ചോട്ടിൽ നട്ട്ഉച്ചക്ക് പോലും നല്ല തണൽ ആണ്. ഞാൻ പുസ്തം വായന തുടങ്ങിയത് ഈ മാവിന്റെ വിശലമായ കൊമ്പത്ത് ചാരി ഇരുന്നാണ്. ആദ്യമാദ്യം ബാലരമ, അമർ ചിത്രകഥ, ചെറിയ കഥാ പുസ്തകവും, പിന്നെ ഗ്രാജുവെറ്റു ചെയ്തു രാസലീല സ്ടണ്ട് മുതലായ കൊച്ചു പുസ്തങ്ങളും ഒതുക്കത്തിൽ വായിച്ചതും ആ പറങ്കിമാവിന്റെ രഹസ്യ കേന്ദ്രങ്ങളിലാണ്. അത് മാത്രമല്ല പൈസ കായിക്കുന്ന മരവും. കാരണം ഒന്ന് ഉലത്തിയാൽ അഞ്ചു കിലോ പറക്യാണ്ടി. അത് എന്റെ സെറ്റിലെ ഒരു അങ്ങമായ ചന്ഖു വഴി അന്തി ചന്തയിൽ കള്ളകടത്തി മറിച്ചു വിറ്റാൽ നൂറിന്റെ ഒരു നോട്ടു എന്റെ പോക്കെറ്റിൽ എത്തും ചങ്കുവിനു മാഞ്ഞാലി മുക്കിലെ പ്രധാന വ്യാപാര സ്ഥാപനമായ രാജെന്റെ മാടക്കടയ്യിൽ നിന്ന്‌നു വട്ടു സോഡാ നാരങ്ങാ വെള്ളവും, രണ്ടു പാളയാൻ തൊടാൻ പഴവും പിന്നെ അമ്പത് പൈസയുമാണ് കൈക്കൂലി.

അറബിയിൽ ഈദു എന്ന് പറഞ്ഞാൽ 'സെലിബ്രേഷൻ' അഥവാ ' പെരുന്നാൾ' 'ഉത്സവം ' മുബരാക് എന്ന് പറഞ്ഞാൽ 'അനുഗ്രഹം' ബ്ലെസ്സിങ് ' ഞാൻ പുതിയ കാര്യങ്ങൾ പഠിക്കുവാൻ തുടങ്ങുകയായിരുന്നു. ' അപ്പോൾ മുതല്ലാളി മുസ്ലിം ആണല്ലേ '? അതെ ഞങ്ങൾ മുസ്ലിം സമുദായക്കാരാ'. എനിക്ക് അന്നും ഇന്നും ഉള്ള ഒരു കാര്യം പുതിയകാര്യങ്ങൾ പഠിക്കുവാനും അറിയുവാനുമുള്ള വലിയ കൊതിയാണ്.അങ്ങനെ വലിയൊരു പണക്കാരനായി അടൂരിൽ വണ്ടിയിറങ്ങുന്ന എന്റെ ആദ്യ പരിപാടി ഒരു മൂന്ന പൊറോട്ടയും ഇറച്ചിയും കടുപ്പത്തിൽ ഒരു ചായയും അടിക്കുക എന്നതാണ്. അത് കഴിഞ്ഞാണ് മടാകൊമ്പി കടയിൽ ഷോപ്പിങ്ങന്നായി കയറുന്നത്, അവിടെ ഒരു നല്ല ഒരു കൊച്ചു കുതിരയുണ്ടായിരുന്നു. ഷോ കേസിൽ വക്കാൻ പറ്റിയ ഒന്ന്. ഞാൻ കുതിരക്ക് വില പേശുന്നത് കണ്ടാണ് മടാകൊമ്പി എന്നെ ശ്രദ്ധിച്ചത്. മാടകൊമ്പി മുതല്ലാളി എന്നെ വിളിച്ചു 'മോൻ എവിടുന്നാ എന്നൊക്കെ ചോദിച്ചു ' എന്നിട്ട് വിലകുറച്ചു എന്നിക്ക് കുതിരയെ തന്നു.പോരാൻ നേരത്ത് രണ്ടു പാരീസ് മുട്ടായി ഫ്രീയായി തന്നു. അങ്ങനെ ഞാൻ ആ കടയിലെ സ്ഥിരം സന്ദർശകനായി.

സ്ഥിരം പത്രം വായിക്കുന്ന മിക്ക കാര്യങ്ങളെ കുറിച്ചും അഭിപ്രായങ്ങൾ ഇന്നെന്ന പോലെ അന്നും ഞാൻ വിളമ്പിയിരുന്നു. അന്ന് ഇന്ദിരാ ഗാന്ധിയുടെയും സഞ്ജയന്റെയും തോന്നിയവാസങ്ങളും അടിയന്തരാവസ്ഥയും ഒക്കെയാണ് അന്നത്തെ വിഷയങ്ങൾ. പയ്യന്ന്!റെ വാചകം കേൾക്കാൻ മുതലെളിക്ക് ഇഷ്ടം. അതിനു കൂലിഎന്നോണം രണ്ടു പാരിസ് മുട്ടായി എപ്പോഴും ഫ്രീ.

അങ്ങനെ ഒരിക്കൽ ചെന്നപ്പോൾ ആണ് മാടകൊമ്പി 'ഈദ് മുബാറക്ക് ' എന്ന് എന്നോട് പറഞ്ഞു ഒരു ഒരു ലഡ്ഡു എനിക്ക് തന്നു. ഞാൻ ചോദിച്ചു ' മുതലാളി 'ഈദു മുബാരക്കെന്നു' പറഞ്ഞാൽ എന്താണ്.  അപ്പോഴാണ് അയാൾ പറഞ്ഞത് ' അത് ഞങ്ങളെ മുസ്ലീങ്ങളുടെ പെരുന്നാള മോനെ '. അതിന്റെ അർഥം എന്താണന്നായി എന്റെ രണ്ടാം ചോദ്യം. അപ്പോഴാണ് 'അറബി ' എന്നൊരു ഭാഷ ഉണ്ടെന്നു മനസ്സിലായത്. അദ്ദേഹം പറഞ്ഞു. അറബിയിൽ ഈദു എന്ന് പറഞ്ഞാൽ 'സെലിബ്രേഷൻ' അഥവാ ' പെരുന്നാൾ' 'ഉത്സവം ' മുബരാക് എന്ന് പറഞ്ഞാൽ 'അനുഗ്രഹം' ബ്ലെസ്സിങ് ' ഞാൻ പുതിയ കാര്യങ്ങൾ പഠിക്കുവാൻ തുടങ്ങുകയായിരുന്നു. ' അപ്പോൾ മുതല്ലാളി മുസ്ലിം ആണല്ലേ '? അതെ ഞങ്ങൾ മുസ്ലിം സമുദായക്കാരാ'. എനിക്ക് അന്നും ഇന്നും ഉള്ള ഒരു കാര്യം പുതിയകാര്യങ്ങൾ പഠിക്കുവാനും അറിയുവാനുമുള്ള വലിയ കൊതിയാണ്.

'അപ്പോൾ ഈ മുസ്ലിം എന്ന് പറഞ്ഞാൽ എന്താണ് '? അങ്ങനെ ഇസ്ലാമിനെ കുറിചുള്ള ആദ്യത്തെ ആധികരികംമായ് ഒരു സ്ടടി ക്ലാസ് കിട്ടി. അദ്ദേഹം പറഞ്ഞു ' സലാം ' എന്ന് പറഞ്ഞാൽ സമധാനം, പീസ്. സമാധാനത്തിലും സന്തോഷത്തിലും കാരുണ്യം ചെയ്തു ജീവിക്കുന്നവർ ആണ് ഇസ്ലാം. പിന്നെ പറഞ്ഞു 'ഞങ്ങൾ ഏക സത്യാ ദൈവത്തിൽ വിശ്യസിക്കുന്നു ' ഞാൻ പറഞ്ഞു 'അത് ഞങ്ങള് ക്രിസ്ത്യനികളും അത് തന്നെ ' മടാക്കൊമ്പി ഒരു തിയോലജിയൻ ഒന്നും അല്ലെങ്കിലും വിവരം ഉണ്ടായിരുന്നു. അങ്ങനെ മുഹമ്മദു നബിയെ കുറിച്ചും, ഖുറാനെ കുറിച്ചും ഈശ നബിയെ കുറിച്ചും എല്ലാം വിശദമായി പറഞ്ഞു തന്നു.മാടാക്കൊമ്പി മുതല്ലിളിയെ എനിക്കിഷമാണ്. അദ്ദേഹം പറഞ്ഞു തന്ന 'സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ' ഇസ്ലാം മതം ഞാൻ പണ്ട് കേട്ടത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. അത് മാത്രമല്ല അദ്ദേഹം എന്നെ 'മോനെ' എന്നെ വിളിക്കുകയുള്ളൂ. കൂടാതെ ഫ്രീ യായി പാരീസ് മുട്ടായിയും.

ഈ ക്ലാസ്സ് കഴിഞ്ഞു ഞാൻ നേരെ പോയത് ഞങ്ങളുടെ ലോക്കൽ യുണിവേഴ്‌സിട്ടി ആയ സത്യവാൻ സ്മാരക ഗ്രന്ഥ ശാലയിലേക്ക് ആണ്. അന്ന് ലൈബ്രരിയൻ ആയിരുന്ന 'ഉണ്ണി ' യോടെ ഇസ്ലാമിനിനെ കുറച്ചുള്ള പുസ്തകം ഉണ്ടോ എന്ന് ചോദിച്ചു, ഒരെണ്ണം ഉണ്ടായിരുന്നു. ആരാ എഴുതിയതെന്നു ഓർമയില്ല. പിന്നെ മതങ്ങളും മനുഷ്യരും എന്ന പുസ്തകം. ചുരുക്കത്തിൽ കാര്യങ്ങൾ കുറച്ചു കൂടെ മന്‌സീലാക്കി. പിറ്റേ ശനിയാഴ്ച ഞാൻ മടകൊമ്പിക്ക് ക്രിസ്തു മതത്തെയും ഇസ്ലാമിനെനെയും കമ്പയർ ചെയ്തു ഒരു പ്രഭാഷണം നടത്തി. അത് കേട്ടിട്ട് ' മടകൊമ്പി' ഒരു ലഡ്ഡു തന്നു. എന്നിട്ട് പറഞ്ഞു ' നി ഒരിക്കൽ വലിയ അളാകുമ്പോൾ മാടകൊമ്പി മുതലാളിയെ മറക്കുമോ, നീന്നെ ഒരിക്കൽ അള്ളാഹു വലിയ ആളാക്കും' എന്ന് പറഞ്ഞു അനുഗ്രഹിച്ചു രണ്ട് പാരിസ് മുട്ടായിയും തന്നു വിട്ട' മടകൊമ്പി മുതലാളിയെ എങ്ങനെ മറക്കാൻ ? അന്നും ഇന്നും അദ്ദേഹത്തിന്റെ പേര് എനിക്കറിയില്ല. ചോദിച്ചും ഇല്ല. അദ്ദേഹമാണ് ഇസല്മിനെകുറിച്ച് ആദ്യമായി എന്നോട് സ്‌നേഹ വാൽസല്യത്തോടെ പറഞ്ഞു തന്നത്.

അമ്മയാണ് പറഞ്ഞത് ' മുസ്ലീങ്ങളിൽ വളരെ നല്ല മനുഷ്യർ ഉണ്ടെന്നു. അപ്പോഴാണ് എന്റെ പഴയ ചോദ്യം ' അമ്മെ അവർക്ക് ഒരുപാടു പെണ്ണ്ങ്ങളെ കല്യാണം കഴിക്കുവാൻ ഒക്കുമോ'. അപ്പോഴാണ് എന്റെ ഒരു തെറ്റി ധാരണ മാറിയത് ' നാല് കെട്ടാം എന്നൊക്കെ പറഞ്ഞാലും വിദ്യാഭ്യാസവും വിവരവുള്ളവർ അങ്ങനെ ചെയ്യില്ല.'ഈ വിഷയങ്ങൾ ഞാൻ എന്റെ അമ്മയുമായി സംസാരിച്ചു. അമ്മക്ക് കാര്യങ്ങൾ അറിയാം എന്ന് എനിക്ക് മന്സ്സിലാലായി. അമ്മയാണ് പറഞ്ഞത് ' മുസ്ലീങ്ങളിൽ വളരെ നല്ല മനുഷ്യർ ഉണ്ടെന്നു. അപ്പോഴാണ് എന്റെ പഴയ ചോദ്യം ' അമ്മെ അവർക്ക് ഒരുപാടു പെണ്ണ്ങ്ങളെ കല്യാണം കഴിക്കുവാൻ ഒക്കുമോ'. അപ്പോഴാണ് എന്റെ ഒരു തെറ്റി ധാരണ മാറിയത് ' നാല് കെട്ടാം എന്നൊക്കെ പറഞ്ഞാലും വിദ്യാഭ്യാസവും വിവരവുള്ളവർ അങ്ങനെ ചെയ്യില്ല.' അങ്ങനെയാണ് അമ്മയുടെ ഏറ്റവും നല്ല കൂടുകാരായ ഉമൈബാൻ സിസ്ട്ട്‌ടെരെ കുറിച്ചും, ഫാത്തിമ സിസ്റ്ററെ കുറിച്ചും അറിഞ്ഞത്. അവർ രണ്ടു പേരും അമ്മയോടൊപ്പം സർക്കാർ സർവീസിൽ നെഴ്‌സുമാരായിർന്നു. അമ്മക്ക് അവരെ കുറിച്ച് പറയാൻ ഏഴു നാവായിരുന്നു. അങ്ങനെ ജീവിതത്തിൽ കാണാത്ത അവരെ കുറിച്ച് എനിക്ക് ഒരുപാടു മന്സ്സിലാലായി. അപ്പോൾ മുസ്ലീങ്ങളിളിലും നല്ല മനുഷ്യർ ഉണ്ടെന്നു അറിഞ്ഞു തുടങ്ങി.

കാര്യം ഇതൊക്കെയാണെങ്കിലും 'മേത്തന്മാർ ശരിയല്ല' എന്നെ ആദ്യ പാഠം എന്റെ ഉള്ളിൽ നിന്ന് എങ്ങനോ തികട്ടി വന്നു. റാവവുത്തർ സാറാണ് എന്നെ ആദ്യവും അവസാനവുമായി പഠിപ്പിച്ച മുസ്ലിം അദ്ധ്യാപകൻ. അതു കഴിഞ്ഞു ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഞാൻ പഠിച്ച കടമ്പനാട് സ്‌കൂളിലോ, ശാസ്താംകോട്ട ഡീ ബി കോളെജിലോ, പൂനാ യൂനിവേര്‌സിട്ടിയിലോ മുസ്ലിം അദ്ധ്യാപകർ ആരും തന്നെയില്ലായിരുന്നു. ഇത് എന്തുകൊണ്ടായിരുക്കും എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അതിന്റെ കാര്യ കാരണങ്ങൾ മനസ്സിലാക്കാൻ പിന്നെയും വളരെ വർഷങ്ങൾ എടുത്തു. ഞാൻ വൈക്കം മുഹമ്മദ് ബഷീറിനെ വായിച്ചു തുടങ്ങിയത് എഴാം തരത്തിൽ. പാത്തുമ്മയുടെ ആട്.

എന്റെ സാമൂഹിക പാഠങ്ങൾ തുടങ്ങുകയായിരുന്നു.

(ഐക്യ രാഷ്ട്ര സഭയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ജെ എസ് അടൂർ ഇപ്പോൾ ഒരു ഇന്റർനാഷണൽ ഓർഗനൈസെഷന്റെ സീ ഈ ഒയും ഏഷ്യയിലെ പല ഇംഗ്ലീഷ് പത്രങ്ങളിലും സ്ഥിരം എഴുത്തുകാരനും ആണ്.)

(ലേഖനത്തിന്റെ മൂന്നാം ഭാഗം തുടരും...) 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP