അട്ടപ്പാടിയിലെ ജനസംഖ്യയിലെ ഭൂരിപക്ഷമായിരുന്ന ആദിവാസികൾ 1980 ആക്കുമ്പോഴേക്കും നൂനപക്ഷമായി മാറി; പ്രകൃതിക്ക് കോട്ടം വരുത്താത ജീവിച്ചവരുടെ ഉപജീവന മാർഗ്ഗങ്ങളും തകർത്തത് കുടിയേറ്റക്കാർ; വിശപ്പ് സഹിക്കാൻ കഴിയാത്തതു കൊണ്ടാകാം മധു ഭക്ഷണം മോഷ്ടിച്ചത്; മർദ്ദിച്ച് കൊല്ലാൻ മാത്രം ആ പാവം എന്താണ് ചെയ്തത് ?
ഡോ. അനിൽകുമാർ
ഇന്നും കേരളത്തിലെ ഉൾക്കാടുകളിൽ വസിക്കുന്ന അപൂർവ്വ ആദിവാസി വിഭാഗങ്ങളിലൊന്നായ കുറുമ്പർ ഊരുകളുടെ എണ്ണത്തിലും ജനസംഖ്യാടിസ്ഥാനത്തിലും അട്ടപ്പാടിയിലെ മറ്റ് രണ്ട് ആദിവാസി വിഭാഗങ്ങളേക്കാളും വളരെ കുറവാണ്. തുടുക്കി, ഗലസി, കടുകുമണ്ണ, എടവാനി, ആനവായ് എന്നീ കുറുമ്പ ഊരുകൾ മറ്റ് ജനവാസ കേന്ദ്രങ്ങളിൽ നിന്നും തീർത്തും ഒറ്റപ്പെട്ട് ഉൾക്കാടുകളിലാണ് .
എട്ടാം നൂറ്റാണ്ടിൽ പല്ലവസാമ്രാജ്യത്തിന്റെ പതനത്തോടെ പലായനം ചെയ്യെപ്പെട്ട് നീലഗിരി ക്കുന്നുകിളിൽ അഭയം പ്രാപിച്ച കുറുമ്പർ ചരിത്രത്തിന്റെ ഭാഗം കൂടിയാണ് (Britannica). കുറുമ്പരും ഇരുളരുീ മുഡുഗരും അടങ്ങുന്ന ആദിവാസി വിഭാഗം 1950 കളിലെ വനനിബിഡമായിരുന്ന അട്ടപ്പാടിയിലെ ജനസംഖ്യയിലെ മഹാ ഭൂരിപക്ഷമായിരുന്നുവെങ്കിൽ തുടർന്നുണ്ടായ കുടിയേറ്റത്തെ മൂലം 1980 ആക്കുമ്പോഴേക്കും നൂനപക്ഷമായിമാറി. 1959ൽ 82% ഉണ്ടായിരുന്ന വന വിസ്തൃതി 1976 ആയപ്പോഴേക്കും വനനശീകരണത്താൽ 20% മായി താഴ്ന്നു. ആദിവാസികൾക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടു. പ്രകൃതിക്ക് കോട്ടം വരുത്താത അവർ നൂറ്റാണ്ടുകളോളം വിശാലമായി വിഹരിച്ച് നടന്നിടം ചുരുക്കം വർഷങ്ങൾ കൊണ്ട് നാശോന്മുഖമായി. അവരുടെ ഉപജീവന മാർഗ്ഗൾ എന്നന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു.
ചാമയും റാഗിയും തുവരയും വനവിഭവങ്ങളുമടങ്ങുന്ന മികച്ച ഭക്ഷണ ക്രമത്തിൽ നിന്നും ഭക്ഷണത്തിന്റെ അപര്യാപ്തതയിലേക്ക് വലിച്ചെറിയപ്പെട്ടു. തന്മൂലം അവരുടെ ആരോഗ്യം ക്ഷയിച്ചു. പുതിയ പരിതസ്ഥിതിയിൽ പെട്ടന്നുണ്ടായ മാറ്റങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. തങ്ങളുടെ ഗോത്ര തനിമ കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞെങ്കിലും അവർ സാമൂഹികമായി മുഖ്യധാരയിലെത്തപ്പെട്ടില്ല. എന്നും ഒരൽപം അകന്നു നിൽക്കുകയോ നിൽക്കപ്പെടേണ്ടി വരികയോ ചെയ്തു.നാനാതുറകളിൽ നിന്നുള്ള ചൂഷണം കൂടി ആയപ്പോൾ മുട്ട് നിവർത്താനാകാതെ തളർന്ന് പേയ സമൂഹമായി മാറി.
2007 ൽ ഗവേഷണത്തിനായി അട്ടപ്പാടിയിലെത്തിയ എന്നെ കുറുമ്പർ ആദ്യം സംശയത്തോടെ അകത്തി നിർത്തി. തുടർന്ന് പതിയെ അടുക്കാൻ തുടങ്ങി. അവരുടെ കൂടെ താമസിക്കാൻ അനുവദിച്ചു. ഉൾക്കാടുകളിലേക്ക് എനിക്ക് സഹായത്തിനായി കൂടെ വരാൻ തുടങ്ങി. എനിക്കായി ഭക്ഷണം ഉണ്ടാക്കി നൽകി. അവരുടെ പ്രശ്നങ്ങൾ എന്നോട് പങ്ക് വയ്ക്കാൻ തുടങ്ങി. വാച്ചർമ്മാരായി തൽക്കാലിക ജോലി കിട്ടുന്ന അപൂർവ്വ ഭാഗ്യവാന്മാർക്കൊഴികെ മറ്റെല്ലാക്കും വരുമാനം നാമമാത്രമായിരുന്നു. ഫലഭൂയിഷ്ഠത നഷ്ടപ്പെട്ട ഭൂമിയിലുള്ള കൃഷിയും തേൻ, പാടക്കിഴക്ക്, ചുണ്ട, ചൂരൽ തുടങ്ങിയ വനവിഭവങ്ങളുടെ ശേഖരണം എന്നിവയിലൂടെ ലഭിക്കുന്നതുച്ചവരുമാനമാണ് ആകെയുള്ള ജീവിത മാർഗ്ഗം. കാടിനകത്ത് ഒറ്റപ്പെട്ട് കഴിയുന്നതിനാൽ ഇവർക്ക് മറ്റ് തൊഴിലുകൾ എന്നും അന്യമായിരുന്നു.
തങ്ങൾ ശേഖരിച്ച കുറച്ച് ദ്രവ്യങ്ങളോ, ചൂരലിലോ മുളയിലോ ഉണ്ടാക്കിയ ഒന്നോ രണ്ടോ കുട്ടികളോ വിൽക്കാനായി 15 കിലോമീറ്ററുകളോളം നടന്ന് ഏറ്റവുമടുത്ത ജനവാസ കേന്ദ്രമായ മുക്കാലിയിലെത്തും. ചാമയോ കടുകോ മറ്റെന്തെങ്കിലുമോ മുണ്ടിന്റ തലപ്പത്ത് കെട്ടി ഒരു കുഞ്ഞു ഭാണ്ഡമാക്കി വേഗത്തിൽ നടന്ന് നീങ്ങുന്ന ഇവരെ ഞാനിന്നും ഓർക്കുന്നു. ഇവർ കൃഷിയെ വരുമാനമാക്കി സ്വീകരിച്ചവരല്ലായിരുന്നു വിളയുന്നതിൽനിന്ന് ഒരു പങ്ക് വിൽക്കാൻ നിർബന്ധിക്കപ്പെട്ടവരായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രം ലഭിക്കുന്ന തേനും വനവിഭവങ്ങളും നൽകുന്ന സംരക്ഷിതത്വം എത്ര ദുർബലമാണ്.
കാട്ടിലൂടെ നടക്കുമ്പോൾ ഒരു പാട് തരം ചെടികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് കീരയാണ്( ചീര) എന്ന് അവരെന്നോട് പറയാറുണ്ടായിരുന്നു. ഭക്ഷണമായി കഴിക്കന്നത് എന്നർത്ഥം. നമ്മൾ നാട്ടിൽ ഒരിക്കൽ പോലും രുചിച്ച് പോലും നോക്കിയിട്ടില്ലാത്ത ഇത്തരം ചെടികൾ ഭക്ഷിക്കേണ്ടിവന്നത് അവരുടെ കനത്ത ദാരിദ്യം മൂലമാകാം.
മഴ പെയ്യാൻ തുടങ്ങിയാൽ ഭവാനിപ്പുഴ നിറഞ്ഞൊഴുകും, പിന്നെ ഗലസി, മേലെ തുടുക്കി ഊരുകളിലുള്ളവർക്ക് മുക്കാലിയിലേക്ക് എത്താനാകില്ല. വെള്ളം കുറയുന്നത് വരെ തീർത്തും ഒറ്റപ്പെടും. 2010 ത്തോടെ ഇവർ സംഘടിച്ച് മുളകളും മരക്കമ്പുകളും ചേർത്ത് വച്ച് താൽക്കാലിക പാലം ഉണ്ടാക്കിയത് തങ്ങളുടെ കുട്ടികളെ സ്ക്കൂളിലെത്തിക്കാൻ കൂടി ആണ്. വിദ്യഭ്യാസ പ്രായമായാൽ കുട്ടികളെ സ്വന്തം വസ്ത്രം കഴുകാൻ പഠിപ്പിച്ച് ഹോസ്റ്റലുള്ള സ്ക്കൂളിൽ ചേർത്തി പഠിപ്പിക്കാറാണ് പതിവ്. സ്വന്തം കുട്ടികളുടെ കുസൃതികൾ പോലും കൊതി തീരും വരെ കാണാൻ ഭാഗ്യമില്ലാത്തവർ.
ഒരിക്കൽ ഇവരിലൊരാളോട് ഞാനൊരു ഫോട്ടോ എടുത്തോട്ടെ എന്ന് അനുവാദം ചേദിച്ചപ്പോൾ ' നാട്ടിൽ പോയി അട്ടപ്പാടിയിലെ ആദിവാസികളാണ് എന്ന് പറഞ്ഞ് കാണിക്കാനാണോ' എന്ന ദയനീയമായ ചോദ്യത്തോടെയുള്ള മുഖം കണ്ടപ്പോൾ ക്യാമറ പുറത്തെടുക്കാനേ തോന്നിയില്ല.
ഗവേഷണാവശ്യത്തിനായി 2007 മുതൽ 2013 വരെ അനവധി തവണ ദിവസങ്ങളോളം നീളുന്ന സന്ദർശനം നടത്തിയിട്ടുണ്ട്. അവരോടൊപ്പം ഉണ്ടു, ഉറങ്ങി, ഉൾക്കാടുകളിലൂടെ സഞ്ചരിച്ചു. അവർ എന്നെ പുഴ കടക്കാൻ സഹായിച്ചു, മലകൾ താണ്ടാൻ കൂട്ടായി, ക്യാമ്പ് ചെയ്യുന്നിടത്തെത്തും മുൻപ് ഇരുട്ട് പരന്നപ്പോൾ ധൈര്യം പകർന്ന് നൽകി, വന്യമൃഗങ്ങളിൽ നിന്നും വിഷപാമ്പുകളിൽ നിന്നും രക്ഷിച്ചു, കാടിനെ കുറിച്ചുള്ള അറിവുകൾ പകർന്ന് നൽകി. ഒറ്റയ്ക്ക് അവിടെ എത്തിയിരുന്ന എനിക്ക് അവരില്ലായിരുന്നുവെങ്കിൽ അവരുടെ സഹായമില്ലായിരുന്നെങ്കിൽ ഗവേഷണം പൂർത്തിയാക്കാനാകില്ലായിരുന്നു. കുറുമ്പരുടെ സ്നേഹത്തിനും സഹായത്തിനും സത്യസന്ധതക്കും അംഗീകാരമായി, നിറഞ്ഞ നന്ദിയോടെ അട്ടപ്പാടിയിൽ നിന്നും ലഭിച്ച ഒരു പുതു സസ്യത്തിന് ഞാൻ 'ജംഷ്യാന കുറുംബ' (2015) എന്ന് നാമകരണം ചെയ്തുകൊണ്ട് ലോകത്തിന് പരിചയപ്പെടുത്തി.
ഉൾക്കാടുകളിൽ വില പിടിപ്പുള്ള ക്യാമറയും മറ്റ് അനുബന്ധ സാമഗ്രികളും പണവുമായി ഇവരോടൊപ്പം താമസിച്ചിരുന്ന സമയത്ത് ഒരിക്കൽ പോലും ശുദ്ധരും സത്യസന്ധരുമായ ഇവർ എന്റെ ഒരു വസ്തുവിലും കൈ വച്ചിട്ടില്ല എന്ന് മാത്രമല്ല മോഹത്തോടെ നോക്കുക പോലും ഉണ്ടായിട്ടില്ല. ആ കൊടുംങ്കാടിനുള്ളിൽ വച്ച് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും പുറം ലോകീ അറിയില്ലായിരിന്നു.
കുറുമ്പരിൽപെട്ട എന്റെ സഹോദരനായ മധു വിശപ്പ് സഹിക്കാനാകാതെയാവാം അത് ചെയ്തത്. അതിന്റെ പേരിൽ അസ്ഥികൂടം മാത്രമായ ഒരു പാവത്തെ കാടത്തത്തോടെ മർദ്ധിച്ച് അഹങ്കാരത്തോടെ പൊലീസിന് കൈമാറിയ വരോട് എനിക്ക് അറപ്പാണുള്ളത്. മർദ്ദിച്ച് കൊല്ലാൻ മാത്രം എന്താണ് ആ പാവം ചെയ്തത്.
ഔദ്യോദിക കണക്കുകൾ പ്രകാരം ആദിവാസി വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന പദ്ധതികളും ഫണ്ടുകളും ഭീമമാണ്. ഇവയിൽ എത്ര മാത്രം ശരിയായ വിധത്തിൽ ഇവരിലേക്കെത്തുന്നുണ്ട്?. പാർശ്വവൽക്കരിക്കപ്പെടുകയും നൂറ്റാണ്ടുകളായി തുടർന്ന് വന്ന ഉപജീവന മാർഗ്ഗങ്ങൾ എന്നെന്നേക്കുമായി കവർന്നെടുത്തതിന് ശേഷം എന്താണ് നാം തിരികെ നൽകിയത്?.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍