വിശുദ്ധ കുർബാന വിശുദ്ധ ജനത്തിന് ഉള്ളതാകുന്നു! പാപകാലത്തേക്കുള്ള നോമ്പുകാലത്തെ ആണ്ടുകുമ്പസാരം പോലെയാണ് ഭൂമി വിവാദത്തിലെ ഒത്തു തീർപ്പുകൾ; കുമ്പസാരിച്ചാലോ പശ്ചാത്താപം നടത്തിയാലോ ഇല്ലാതാവുന്ന പാപമാണെങ്കിൽ പിന്നെ ഇടയന്മാർ കോടതി വരാന്തകളിൽ കയറിയിറങ്ങേണ്ട ആവശ്യമുണ്ടായിരുന്നോ?
സി ടി വില്യം
സ്വന്തം ഇഷ്ടപ്രകാരം സ്വയം വിഭാഗീകരിക്കപ്പെട്ട മെത്രാന്മാരും അവരുടെ ഇഷ്ടപ്രകാരം വിഭജിക്കപ്പെടുകയും ചെയ്ത വിശ്വാസികളും കൂടി ഭൂമി വിവാദത്തിൽ ഒരു ഒത്തുതീർപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ. പ്രഥമ ദൃഷ്ടിയിൽ സ്വാഗതാർഹമെങ്കിലും ഈ ഒത്തുതീർപ്പ് സൂക്ഷ്മ ദൃഷ്ടിയിൽ സ്വീകരിക്കാനും അങ്ങനെതന്നെ വിഴുങ്ങാനും ബുദ്ധിമുട്ടുള്ള ഒരു വിശ്വാസിവർഗ്ഗം ഇവിടെയുണ്ടെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.
ഭൂമി വിവാദത്തിന്റെ പാപക്കറ കുമ്പസാരിച്ചാലോ പശ്ചാത്താപം നടത്തിയാലോ ഇല്ലാതാവുന്ന പാപമല്ല. മൂന്നു മെത്രാന്മാർ സഭയുടെ ലെറ്റർ പാഡിൽ ഒപ്പിട്ടാൽ തീരുന്ന വിഷയവുമല്ല. മാത്രമല്ല, ഈ മെത്രാന്മാരൊക്കെ സാധാരണ വെള്ള കടലാസ്സിൽ സഭയറിയാതെ ഒപ്പിട്ട കുറെ പ്രമാണങ്ങൾ നാമൊക്കെ കണ്ടതാണല്ലോ. കുമ്പസാരിച്ചാലോ പശ്ചാത്താപം നടത്തിയാലോ ഇല്ലാതാവുന്ന പാപമാണെങ്കിൽ പിന്നെ ഈ വിഷയം വിശ്വാസികളുടെ കാനോൻ കോടതിയും കടന്ന് ജനാധിപത്യത്തിന്റെ കോടതി കയറേണ്ട ആവശ്യവുമുണ്ടായിരുന്നില്ലല്ലോ. ഇടയന്മാർ വെളുത്തവസ്ത്രവും ചുവന്ന തൊപ്പിയും ചെങ്കോലും പിടിച്ചുകൊണ്ട് കോടതി വരാന്തകളിൽ കയറിയിറങ്ങേണ്ട ആവശ്യവുമുണ്ടായിരുന്നല്ലോ.
പാപങ്ങളും കടങ്ങളും പൊറുക്കുകയും പൊറുപ്പിക്കുകയും ചെയ്യുന്ന ജോലി സഭയ്ക്ക് പണ്ടും ഇന്നും ഉള്ളതാണ്. വളരെ പണ്ട് പാപങ്ങളും കടങ്ങളും പൊറുത്ത് കാശുവാങ്ങിയ ചരിത്രവും (Sale of Indulgence) ഉണ്ടായിരുന്നു. എന്നാൽ സഭ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എതിർത്തവരുടെ പാപങ്ങളും കടങ്ങളും പൊറുക്കുകയും പൊറുപ്പിക്കുകയും ചെയ്യുന്ന തിരു പിതാക്കന്മാരുടെ കൂട്ട പ്രസ്താവന സഭ വിഭജിക്കപ്പെടാത്ത വിശ്വാസികൾക്ക് മനസ്സിലാവുന്നുണ്ട്. അടുത്തൊരു പാപകാലത്തേക്കുള്ള നോമ്പുകാലത്തെ ആണ്ടുകുമ്പസാരം പോലെ നമുക്ക് ഇതിനെ കാണാം.
പഴയകാലത്തേതുപോലെ ബൈബിൾ വ്യാഖ്യാനിച്ചുകൊണ്ട് പ്രസംഗിക്കേണ്ട ആവശ്യം ഇന്നില്ല. പുതിയ വിശ്വാസികൾക്ക് ബൈബിൾ വായിക്കാനും വ്യാഖ്യാനിക്കാനും ഹൃദിസ്ഥമാക്കാനുമുള്ള കഴിവുണ്ട്. സുവിശേഷ കൽപ്പനകൾ മന:പ്പാഠമാക്കിയ ഒരു വിശ്വാസിസമൂഹം ഇവിടെയുണ്ട്. ആയതിന്റെ തെളിവിലേക്കായി ചില പ്രസക്തമായ സുവിശേഷ വാക്യങ്ങൾ ഇവിടെ കുറിക്കട്ടെ.
''നിങ്ങളുടെ മടിശീലയിൽ പൊന്നോ വെള്ളിയോ ചെമ്പോ കരുതരുത്; യാത്രയ്ക്കു ഭക്ഷണസഞ്ചിയോ രണ്ടുവസ്ത്രമോ ചെരിപ്പോ വടിയോ എടുക്കുകയുമരുത്; വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണല്ലോ.'' (മത്തായി 10:9, 10)
'അവൻ ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. അവൻ തന്റെ പന്ത്രണ്ടു പേരെ അടുത്തുവിളിച്ച്, രണ്ടുപേരെവീതം അയയ്ക്കാൻ തുടങ്ങി. അശുദ്ധാത്മാക്കളുടെ മേൽ അവർക്ക് അധികാരവും കൊടുത്തു. അവൻ കല്പിച്ചു: യാത്രയ്ക്ക് വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ - കരുതരുത്. ചെരിപ്പു ധരിക്കാം; രണ്ടു ഉടുപ്പുകൾ ധരിക്കരുത്; അവൻ തുടർന്നു: നിങ്ങൾ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടിൽ പ്രവേശിച്ചാൽ, അവിടം വിട്ടുപോകുന്നതുവരെ ആ വീട്ടിൽ താമസിക്കുവിൻ. എവിടെയെങ്കിലും ജനങ്ങൾ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകൾ ശ്രവിക്കാതെയിരിക്കുകയോ ചെയ്താൽ അവിടെനിന്നു പുറപ്പെടുമ്പോൾ അവർക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. ശിഷ്യന്മാർ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.' (മർക്കോസ് 6:7-13)
'അവൻ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാച്ചുക്കളുടെയും മേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗങ്ങൾ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു. അവൻ പറഞ്ഞു: യാത്രയ്ക്ക് വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ടു ഉടുപ്പും ഉണ്ടായിരിക്കരുത്. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക. നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തിൽനിന്നു പോകുന്പോൾ അവർക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. അവർ പുറപ്പെട്ട്, ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച്, സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നൽകുകയും ചെയ്തു.' (ലൂക്കാ 9: 1-6)
ഈ സുവിശേഷ വചനങ്ങൾ വായിക്കാത്തവരോ പഠിക്കാത്തവരോ പഠിപ്പിക്കാത്തവരോ അല്ല ബിഷപ്പ് ആലഞ്ചേരിയും എടയന്ത്രത്തും കൂട്ടരും. അങ്ങനെവരുമ്പോൾ അവർ ചെയ്ത പാപങ്ങളെല്ലാം അറിഞ്ഞുകൊണ്ട് ചെയ്തതാണ്. പാപങ്ങൾ ചെയ്യരുതെന്ന് പഠിപ്പിക്കുകയും പ്രസംഗിക്കുകയും, പാപം ചെയ്തവർക്ക് പ്രായശ്ചിത്തം കൽപ്പിക്കുകായും ചെയ്യുന്നവർ എവിടേയും കുമ്പസാരിക്കാതെ സഭയുടെ ലെറ്റർ പാഡിൽ ഒത്തുതീർപ്പ് സന്ധിയിൽ ഒപ്പുവച്ചുകൊണ്ട് രക്ഷപ്പെടുമ്പോൾ മേലുദ്ധരിച്ച സുവിശേഷ വചനങ്ങളുടെ കടുത്ത ലംഘനമാവുന്നു അവർ ചെയ്യുന്നത്.
ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേരളം മുഴുവൽ പ്രചരിക്കുന്ന ഒരു വാട്സാപ് സന്ദേശം നമുക്ക് വിലയിരുത്തെണ്ടിവരുന്നത്. ഏതൊരു വാട്സാപ് സന്ദേശം പോലെ ഈ വാട്സാപ് സന്ദേശത്തിന്റേയും ആധികാരിതയെ നമുക്ക് അതർഹിക്കുന്ന ഗൗരവത്തിൽ തന്നെ എടുക്കേണ്ടതായി വരുന്നുണ്ട്. ക്രിസ്ത്യൻ സംഘടനയായ കെ. സി. വൈ. എം. ന്റെ അങ്കമാലി അതിരൂപതയിലെ മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗം, ഷെറിൻ വിൽസൺ എന്നയാളുടെ പേരിലാണ് ഈ വാട്സാപ് സന്ദേശം പ്രചരിക്കുന്നത്. ഓരോ വാട്സാപ് സന്ദേശങ്ങളിലും കതിരും പതിരും ഉണ്ടാവുക സ്വാഭാവികമാണ്.
''ഇപ്പോൾ സഭയിൽ രൂപപ്പെട്ടിരിക്കുന്ന ആലഞ്ചേരി പക്ഷത്തിന്റെയോ മറു പക്ഷത്തിന്റെയോ SIDE പിടിക്കാനല്ല ഈ പോസ്റ്റ്. മറിച്ച് എന്റെ ചില സംശയങ്ങൾ ദൂരികരിക്കാനും ആശയങ്ങൾ പങ്കുവെക്കാനുമാണ്. ഇപ്പോഴെങ്കിലും ചോദിക്കണമെന്നു തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.
ഒന്നാമത്. ഡിസംബറിൽ നടന്ന ഒരു വൈദിക സമിതി യോഗത്തിൽ പ്രിയ ബഹുമാനപ്പെട്ട മാർ സെബാസ്റ്റ്യൻ എഡയന്ത്റത്ത് പിതാവ് വികാരാധീനനായി പ്രസംഗിക്കുന്ന ഒരു ശബ്ദശകലം പുറത്തുവന്നിരുന്നു (അല്മായർക്കു ആ യോഗത്തിൽ പ്രവേശനം ഇല്ലാതിരുന്നതിനാൽ അതു ആര് പുറത്തു വിട്ടു എന്നു വിശദീകരണം ആവശ്യമില്ലല്ലോ!). നിസ്സഹായനായുള്ള പിതാവിന്റെ ആ ഏറ്റുപറച്ചിൽ അന്നു അവിടെയുണ്ടായിരുന്ന വൈദികർക്കിടയിൽ അദേഹത്തിന് നേടിക്കൊടുത്ത കയ്യടിയും ശബ്ദശകലത്തിൽ ഉണ്ടായിരുന്നു.
അതിൽ ഒരു ഭാഗം ഇതായിരുന്നു -' കഴിഞ്ഞ 4 വർഷമായി ആലഞ്ചേരി പിതാവ് എന്റെ പൗരോഹിത്യത്തെ ചോദ്യം ചെയ്യുകയായിരുന്നു' സഭയ്ക്കും കർത്താവിനും വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഏതൊരാളെയും ഇതു വേദനിപ്പിക്കും..പക്ഷെ സിറോ മലബാർ സഭയുടെ അധ്യക്ഷനായ ഒരു വ്യക്തി തന്റെ സഹപ്രവർത്തകനോട് ( അതിലുപരി ഒരു സഹായമെത്രാനോട്) അകാരണമായി അദ്ദേഹത്തിന്റെ 'സമ-അർപിത' ജീവിതത്തെപ്പറ്റി ചോദിക്കാമോ?? അങ്ങനെ അദ്ദേഹം തുടർച്ചയായി 4 വർഷം എടയന്ത്രത്തു പിതാവിന്റെ പൗരോഹിത്യത്തെ ചോദ്യം ചെയ്യാനുള്ള കാരണമെന്താണെന്ന് അറിയണമെന്നു അങ്ങയുടെ സ്വന്തം രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിലുള്ളവർക്കുണ്ട്! (അകാരണമായി അങ്ങയെ ചോദ്യം ചെയ്തതിന് ഞങ്ങൾക്ക് കണക്കു ചോദിക്കണമെന്നെ!) നീണ്ട 4 വർഷം അങ്ങയെ മാനസികമായി പീഡിപ്പിച്ചിട്ടും അങ്ങു ഇക്കാര്യം വൈദിക സമിതിയിലോ സഭ സിനഡിലോ പറയാതെ മനസിൽ സൂക്ഷിച്ചത് അങ്ങയുടെ എളിമ! അല്ല പിതാവേ, ശരിക്കും അത് എന്താണ് സംഭവം? കാര്യമറിഞ്ഞിട്ടു വേണം ഞങ്ങൾക്കു അങ്ങയെ പിന്തുണയ്ക്കാൻ!
രണ്ടാമത്. ഒരു സംശയം...ഓരോ രൂപതയിലെയും സഹായമെത്രാന്മാർ ആ രൂപതയിൽ നിന്നുള്ളവരാകണമെന്നു എന്തെങ്കിലും നിയമമുണ്ടോ? ഉണ്ടെങ്കിൽ അത് തിരുത്തപ്പെടേണ്ടേ? സ്വന്തം കുടുംബത്തിൽ നിന്ന് മാത്രമേ പണിയെടുക്കു എന്നു വാശിപിടിച്ചാൽ ജീവിതം മുന്നോട്ടു പോകില്ലെന്നതുകൊണ്ടു നിയോഗിക്കപ്പെടുന്ന സ്ഥലത്തു ജോലി ചെയ്യുന്നവരാണ് നാട്ടിൽ ഭൂരിപക്ഷം! അതുകൊണ്ടു തന്നെ സ്വന്തം രൂപതയ്ക്ക് വേണ്ടി സേവനം ചെയ്യാനുള്ള വൈദികരുടെയും മെത്രാന്മാരുടെയും (നാടും വീടും സുഖലോലുപതകളും വിട്ടു മിഷൻ രൂപതകളിലുള്ളവരെ മറന്നിട്ടില്ല,അവരുടെ സേവനങ്ങളും) മനസിന് നന്ദി പറഞ്ഞുകൊണ്ട് തന്നെ പറയട്ടെ... മെത്രാന്മാർക്കിടയിലും വൈദികർക്കിടയിലും എന്തുകൊണ്ടു മറ്റു രൂപതകളിലേക്കു ഒരു #Transfer or #Rotation വെച്ചുകൂടാ??!
മൂന്നാമത്. ശരി, ഭൂമി കച്ചവടത്തിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടില്ലെന്നു ബഹുമാനപെട്ട എടയന്ത്രത്തു പിതാവ് പറയുന്നു...സ്വന്തം രൂപതയിൽ തന്നെ സഹായ മെത്രാൻ ആയിട്ടും ഇവിടെ നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിയുന്നില്ലെങ്കിൽ അതൊരു തോൽവിയല്ലേ പിതാവേ! തനിക്കു അധികാരമെടുക്കാനുള്ള power ഇല്ലെന്നു പറഞ്ഞു ഒഴിയല്ലേ! പുത്തൻവീട്ടിൽ പിതാവ് പിന്നെ ഒന്നും മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്നു കരുതിയിരിക്കുന്നതും തോൽവിയല്ലേ??? നിങ്ങളുടെ ഭാഷയിൽ 'ഒരു വരുത്തൻ വന്നു എല്ലാം വിറ്റു തുലച്ചു കടം വരുത്തി' എന്നു പറഞ്ഞാൽ കണ്ണടച്ചു വിശ്വസിക്കുന്ന സഭാമക്കളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ടെ! ഈ ഉത്തരവാദിത്തവീഴ്ചയുടെ, തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു ആദ്യം രാജി വയ്ക്കേണ്ടത് Mar Sebastian Edayanthrath, Mar Jose Puthanveetil എന്നിവരാണ്! നിങ്ങൾ ആദ്യം രാജിവെക്കു...തെറ്റു ചെയ്തവർക്കെതിരെ നടപടിയെക്കാൻ രൂപതയിലെ എല്ലാ അംഗങ്ങളും നിങ്ങൾക്കൊപ്പം നിൽക്കാം...ഒറ്റക്കെട്ടായി!
നാലാമത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടം സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രതു അറിഞ്ഞില്ലെന്നു തന്നെ ഇരിക്കട്ടെ! അങ്ങു നേതൃത്വം നൽകുന്ന SAVE A FAMILY പദ്ധതിയുടെ കണക്കുകൾ പുറത്തുവിടു! ഇത്രയും കൊല്ലമായി കാനഡയിൽ നിന്നു വന്ന പണം വിനിയോഗിച്ചതെങ്ങനെ, എത്ര എമാശഹ്യ യെ രക്ഷപെടുത്തി? ഒരു കൈ ചെയുന്നത് മറു കൈ അറിയാതിരികട്ടെ എന്നാണ് ബൈബിൾ പറഞ്ഞതെങ്കിലും സഭാ മക്കളെങ്കിലും അറിയട്ടെ അങ്ങയുടെ സേവനങ്ങൾ!
അഞ്ചാമത്. നിങ്ങൾ എന്തിനാണ് ഇന്ന് ഭൂമി പ്രശ്നം മൂലം രൂപപ്പെട്ട ഒരു സംഘടനയിലെ പ്രതിനിധികളുമായി പ്രത്യേകം യോഗം വിളിച്ചത്? അതും മറ്റാരെയും അറിയിക്കാതെ? അതു രൂപതയിലെ മറ്റു വിശ്വാസികൾ അറിഞ്ഞാൽ എന്താണ് കുഴപ്പം? വാർത്ത പുറത്തുവന്നപ്പോൾ മാറ്റിവെക്കാൻ മാത്രം എന്താണ് ചർച്ച ചെയ്യാനിരുന്നത്! ഇടവകയിലെ പൊതുയോഗം പോലെ രൂപതയിലെ വിശ്വാസികളുടെ ഒരു പൊതുയോഗം വിളിക്കു സാധാരണക്കാരായ വിശ്വാസികൾക്ക് പറയാനുള്ളതും കേൾക്കൂ...
പ്രിയ പിതാക്കന്മാരെ,വൈദികരെ, ഈ ഭൂമി വില്പനയോ,കല്ലറ വില്പനയോ,അവിഹിതമോ ഒന്നുമല്ല സഭയിലെ പ്രധാന പ്രശ്നം! എല്ലാ പ്രശ്‌നങ്ങളുടെയും കാരണം, പണമുണ്ടാക്കാനുള്ള ആർത്തിയാണ്! The desire to earn money-! ആ ചിന്ത മനസ്സിൽ കേറിയ നാൾ മുതൽ സഭയിലെ സേവന ചിന്താഗതി 'കുറെയൊക്കെ' നശിച്ചു! (ചെയ്യുന്നവരെ കണ്ടില്ലെന്നു നടിക്കുന്നില്ല). കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലാണെങ്കിലും ആരോഗ്യ മേഖലയിലാണെങ്കിലും മികച്ച സംഭാവന നൽകാൻ നമ്മുടെ സഭാ സ്ഥാപനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ നിലവിലെ സ്ഥിതി എന്താണ്? School or hospital എന്തിനും ഏതിനും പണം! പണം വാങ്ങരുതെന്നല്ല, വിദ്യാഭാസവും ആതുരസേവനവും BUSINESS ആക്കരുത്!
കർത്താവിനോട് പ്രാർത്ഥിക്കണമെങ്കിൽ പണം; (നിയോഗം വെച്ചു പ്രാർത്ഥിക്കാൻ എലല 500 മുതൽ), ഒരു കൊച്ചുണ്ടായൽ മാമ്മോദിസ മുതൽ അങ്ങോട്ടുള്ള എല്ലാ ചടങ്ങിനും പണമടച്ച രസീത് ഉണ്ടെങ്കിലേ കാര്യം നടക്കു! എല്ലാം പോട്ടെ, ഒന്നു കല്യാണം കഴിക്കണമെങ്കിൽ, അതും സ്വന്തം ഇടവകയിലാണെങ്കിൽ പോലും കൊടുക്കണം പണം! അതിനെല്ലാം പുറമെ കല്യാണ കുർബാന നടക്കുമ്പോൾ ചെലവാകുന്ന വൈദ്യുതിക്ക് ആ കുടുംബനാഥന് ഷോക്ക് അടിക്കുന്ന രീതിയിലുള്ള ബില്ല്! എന്തിനേറെ പറയുന്നു, മരിച്ചാൽ കിടക്കാൻ ആറടി മണ്ണ് പള്ളി സെമിത്തേരിയിൽ വേണമെങ്കിൽ കൊടുക്കണം ലക്ഷങ്ങൾ!
വിനീതനായി കഴുതപ്പുറത്തേറിയ ക്രിസ്തുവിനായി കോടികളുടെ ആരാധനാലയങ്ങൾ (അതു പണിയുന്നതിൽ അതിലേറെ അഴിമതികൾ)...ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ മെത്രാന്മാർക്കും വൈദികർക്കും സഞ്ചരിക്കാൻ കോടികളുടെ വാഹനങ്ങൾ! പെസഹയും ദുഃഖവെള്ളിയും ഉയിർപ്പ് തിരുനാളും ഒക്കെയാണല്ലോ വരുന്നത്..എളിമയും സഹനവുമെല്ലാം വൈദികരിൽ നിന്നു കണ്ടു പഠിക്കണം എന്നു പറഞ്ഞു തന്നതാണ് വീട്ടിൽ നിന്നും..പക്ഷെ ഇന്ന് അതിൽ പലരുടെയും പ്രവർത്തികൾ കണ്ടാൽ പിന്നെ സഭയിൽ നിന്നു തന്നെ അകലും...
മനസിൽ അതുപോലെ വിഷം നിറഞ്ഞ 'ചിലരെങ്കിലും' ഈ വിശുദ്ധവാരത്തിൽ കുര്ബാനയർപ്പിക്കുമ്പോൾ, അവരുടെ കൈയിൽ നിന്നും വിശുദ്ധകുർബാന സ്വീകരിക്കേണ്ടി വരുന്ന വിശ്വാസികളുടെ മനസ് കൂടെ കാണണം ഈ പറയുന്ന പിതാക്കന്മാരും വൈദികരും... ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ അൽമായരുടെ വിശ്വാസത്തിനു ഒരു പോറൽ വീണിട്ടുണ്ടെങ്കിൽ അതിനു ദൈവസന്നിധിയിൽ എന്നെങ്കിലും ഉത്തരം പറയേണ്ടിവരും എന്നോർക്കുക..! ദൈവജനത്തെ കർത്താവിലേക്ക് അടുപ്പിക്കേണ്ടവർ തന്നെ അകലാൻ വഴിയൊരുക്കുന്നവർ ആകാതിരിക്കാൻ ഈ വിശുദ്ധവാരത്തിൽ എല്ലാ വിശ്വസികൾക്കൊപ്പം ഞാനും പ്രാർത്ഥിക്കുന്നു...
വിശുദ്ധ കുർബാനയ്ക്കിടയിൽ വൈദികൻ പറയുന്നതുപോലെ...
'വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു'
എന്ന്
ഷെറിൻ വിൽസൺ Sherin Wilson
മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗം,കെ സി വൈ എം
എറണാകുളം അങ്കമാലി അതിരൂപത
വാൽകഷണം: യോഹ 4: 1 പ്രിയമുള്ളവരേ, കള്ള പ്രവാചകർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നതിനാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നും ഉള്ളവയോ എന്ന് പരിശോധിക്കുവിൻ.
കള്ളക്രിസ്തുക്കൾ എന്നതുകൊണ്ട് യേശു അർത്ഥമാക്കിയത് എതിർക്രിസ്തുക്കളെ ആണെങ്കിൽ, ഒന്നാം നൂറ്റാണ്ടിൽ യോഹന്നാൻ തന്റെ ലേഖനങ്ങൾ എഴുതുമ്പോൾ തന്നെ അനേകം എതിർക്രിസ്തുക്കൾ ലോകത്തിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നു എന്ന് 1യോഹ 2:18; 4:3 2യോഹ 1:7 എന്നീ വചനങ്ങൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍