സെൽഫ് ഫിനാൻസ് കോളജുകൾ കാപ്പിക്കട പോലെ തുടങ്ങിയപ്പോൾ എൻജിനീയർമാരെ തട്ടി നടക്കാൻ വയ്യാതായി; മെഡിക്കൽ കോളേജുകൾ കൂണു പോലെ മുളച്ചപ്പോൾ എംബിബിഎസിന്റെ സ്റ്റാറ്റസും പോയി; കമ്മീഷണറും കിംഗും വെള്ളിത്തിരയിൽ തകർത്താടിയപ്പാേൾ ഐഎഎസ്-ഐപിഎസ് മോഹങ്ങൾ പൊട്ടിമുളച്ചു: കേരളീയരുടെ സിവിൽ സർവീസ് ഭ്രമത്തെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
കഴിഞ്ഞ ആഴ്ചയിൽ കോപ്പിയടിച്ചു എന്ന കുറ്റത്തിൽ.ഒരു ഐ പി എസ് ഓഫിസർ ആയ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന് വായിച്ചു. ഞാൻ കേട്ടിടത്തോളം മിടുക്കനായ ഒരു ചെറുപ്പക്കാരനായിരുന്നു ആയാൾ. തിരുവനന്തപുരത്ത് കരീംസ് എന്ന ഒരു സിവിൽ സർവീസ് കോച്ചിങ് സെനറ്റർ സാമാന്യം തെറ്റില്ലാതെ നടത്തി അതിന്റെ കൂടെ പരീക്ഷ എഴുതിയ ആളാണ്. പക്ഷെ ആയാൾ ഇന്ന് ചെന്ന് പെട്ട അവസ്ഥ കേരളത്തിലെ ഐ എ എസ് ഭ്രമത്തിന്റെ ഒരു ചൂണ്ടു പലകയാണ്.
കേരളത്തിലെ മാധ്യമങ്ങളും, മദ്ധ്യ വർഗ്ഗ മനോഭാവവും , ഐ എ എസ്സ് എന്ന് പറഞ്ഞാൽ വലിയ സ്റ്റാറ്റസ് ആണ് എന്ന മിഥ്യാ ധാരണയും ഒക്കെ യാണ് ഈ ഐ എ എസ് ഭ്രമത്തിനു പിന്നിലെ ചില ഘടകങ്ങൾ. മലയാള സിനിമകളും ഇങ്ങെനെയുള്ള മിത്തുകൾ ഉണ്ടാക്കുന്നതിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്. ഐ എ എസ്സ് കിട്ടിയാൽ ലോട്ടറി അടിച്ചു എന്ന രീതിയിൽ ആണ് പലരും കരുതുന്നത്. പലപ്പോഴും കല്യാണ മാർക്കറ്റിൽ നല്ല ഡിമാണ്ട് ആയിരിക്കും. എല്ലാവരും അങ്ങനെ ആണെന്നല്ല അതിനു അർഥം.
പക്ഷെ ഇതൊക്കെ കിട്ടി ഒരു പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു കിട്ടിയ സുഹൃത്തുകളുടെ ഇതിനോടുള്ള കാഴ്ചപ്പാട് തന്നെ മാറിയിരിക്കും. പലപ്പോഴും ജില്ല കലക്ട്ടർ ആകുന്ന മൂന്ന് നാല് കൊല്ലം പലരും ചില നല്ല കാര്യങ്ങൾ ചെയ്യും. അത് കഴിഞ്ഞ കിട്ടുന്ന പോസ്റ്റ് പലതും അന്നന്ന് ഭരിക്കുന്ന രാഷ്ട്രീയ തമ്പ്രാന്മാരെ അനുസരിച്ച് ഇരിക്കും. അത് മടുത്തു ജോലി രാജി വച്ച ഒരുപാടു സുഹൃത്തുക്കൾ ഉണ്ട്. പലരും പറഞ്ഞിട്ടുണ്ട് കുടുമ്പത്തെ ഓർത്താണ് ജോലി രാജിവക്കാത്തത് എന്ന്. സ്വകാര്യ സംഭാഷങ്ങളിൽ മന്ത്രിമാരോടുള്ള കലിപ്പ് ചീത്ത വിളിച്ചു തീർക്കുന്ന ചില സുഹൃത്തുക്കളും എനിക്കുണ്ട് ( കേരളത്തിൽ അല്ല ). എന്റെ കൂടെ യു എന്നിൽ ജോലി ചെയ്ത ഇന്ത്യക്കാരിൽ പലരും ഐഎഎസ് /ഐ പി എസ് /ഐ എഫ് എസ് മടുത്തു പിന്നെ വീണ്ടും പഠിച്ചു യു എന്നിൽ ചേർന്നവരാണ്. ചിലർ ഡപ്പ്യുട്ടെഷനിൽ പല സാമുഹിക സംഘടനകളിലും ചേരും . അങ്ങനെ എന്റെ കൂടെ ജോലി ചെയ്ത ഒരാൾ ആണ് ഹർഷ് മന്ദിർ. അദ്ദേഹം ജോലി മടുത്തു വോളണ്ടറി റിട്ടയർമെന്ടു എടുത്തു. അത് പോലെ പലരും. അരുണ റോയി ആദ്യ ചില കൊല്ലം കഴിഞ്ഞു പണി നിർത്തലാക്കി പിരിഞ്ഞു. എന്ന് വിചാരിച്ചു എല്ലാവരും അങ്ങനെ ആകണം എന്നില്ല. ഈ കടമ്പകൾ ഒക്കെ കടന്നു കൂൾ ആയി ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ ഭംഗിയായി നടത്തി വലിയ മാറ്റങ്ങൾക്കു കാരണമായ ഒരു ചെറിയ ശതമാനം ഓഫീസർമാരുണ്ട് .
ഒരു പരീക്ഷയുടെ പേരിൽ വളരെ മിടുക്കരായ എത്രയോ ചെറുപ്പക്കാർ അവർക്കുള്ള വലിയ സാദ്ധ്യതകൾ കളഞ്ഞു കുളിക്കുന്നു. ഈ പരീക്ഷക്ക് ശ്രമിക്കുന്നവരിൽ ഒന്നോ രണ്ടോ ശതമാനത്തിനു കിട്ടും . കിട്ടിയവർ സർവജ്ഞ മിടുക്കർ ആണെന്ന് തോന്നിയാൽ അവരെ കുറ്റം പറയാൻ ഒക്കില്ല. കാരണം കേരളത്തിലെ മാധ്യമങ്ങൾ അവരെ ആഘോഷിച്ചു ഒരു സെലിബ്രിറ്റി ആക്കി വക വരുത്തും. വലിയ കഴിവും ടാലെന്റ്‌സും ഉള്ള പലർക്കും കിട്ടാറില്ല. അവരിൽ പലരും വല്ലാത്ത ഒരു ധർമ്മ സങ്കടത്തിൽ കൂടെയും പലപ്പോഴും നിരാശ വാദികളും ഡിപ്രേഷനിൽ കൂടിയും കടന്നു പോകാറുണ്ട്.
സത്യത്തിൽ ഒരു പരീക്ഷ ക്രാക്ക് ചെയ്യുന്നതും ഒരാളുടെ കഴിവും തമ്മിൽ പലപ്പോഴും ബന്ധുണ്ടാകാറില്ല. പരീക്ഷ പാസാകുന്നവരിൽ ഭൂരിഭാഗം പേരും എബവ് ആവറേജ് ആയുള്ള ഹാര്ഡ് വർക്കിങ് ആയ സ്റ്റുഡന്റ്‌സ് ആയിരിക്കും. മിക്ക സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെയും മക്കൾ സിവിൽ സർവീസ് തിരെഞ്ഞെടുക്കാറില്ല. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന എന്നോട് ഏപ്പോഴും സേനഹമുള്ള ഒരു വലിയ സിവിൽ സെർവന്റെ ആണ് ബി എൻ യുഗാന്തർ എന്ന നല്ല മനുഷ്യൻ. പക്ഷെ അദ്ദേഹത്തിന്റെ മകൻ സിവിൽ സർവീസ് എടുത്തില്ല. അദ്ദേഹത്തിന്റെ മകൻ ആണ് മൈക്രോ സോഫ്റ്റിന്റെ സീ യീ ഓ സത്യൻ നടല്ല. ഒരു പാടു ഉദാഹരണങ്ങൾ ഉണ്ട് . അതിനു ഒരു കാരണം ഐ എ എസ്സ് /ഐ പീ എസ്സ് കിട്ടിക്ക്‌ഴിഞ്ഞുള്ള ആവശേം ഓക്കെ സർവീസിൽ ഒരു പത്തു കൊല്ലം ഇരിക്കുമ്പോഴേക്കും പോയി തുടങ്ങും. ഐ ഏ എസ്സ് /ഐ പ്പി എസ് രാജി വയ്ക്കാൻ അതിയായി ആഗ്രഹിക്കുന്ന പലരും ഉണ്ട് .പക്ഷെ അവരിൽ ചുരുക്കം പേർക്കെ അതിനു കഴിയാറുള്ളൂ. ഇത് കണ്ടു വളർന്ന മക്കൾ പലരും ഈ പനിക്കില്ലന്നു തീരുമാനിച്ചാൽ അതുഭുതപെടാനില്ല.
എനിക്ക് ഐ എ എസ്സ് കാരും, ഐ പീ എസ്സ് ഐ എഫ് എസ് പിന്നെ പല സിവിൽ സർവീസിൽ ഉള്ള അനേക സുഹൃത്തുക്കൾ ഉണ്ട്. അവരിൽ പലരും പല കഴിവുകൾ ഉള്ളവരാണ്. എന്നാൽ കഴിവില്ലാത്ത, അഹങ്കാരികളും അഴിമതിക്കാരും ഈ കൂട്ടത്തിൽ അനവധി ആണെന്ന് മറക്കരുത്. പലപ്പോഴും ഇന്ത്യയിൽ ഏറ്റവും മസിലു പിടിച്ചു നടക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥരെ കാണുമ്പോൾ മസൂറിയിൽ ഇവരെ മസിൽ പിടിപ്പിച്ചു പഠിപ്പിക്കുവാൻ പ്രത്യേക കരിക്കുലം ഉണ്ടോ എന്ന് തോന്നിപോകും.
ഇനി കാര്യത്തിലേക്കു കടക്കാം. ഞാൻ കേരളത്തിലും കേരളത്തിന് വെളിയിലും നൂറു കണക്കിന് ചെറുപ്പക്കാരുമായി പല രീതിയിൽ ഇടപഴകുന്ന ഒരാളാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ ഞാൻ കണ്ട ചെറൂപ്പക്കാരിൽ നല്ല ഒരു പങ്ക് സിവിൽ സർവീസ് ആസ്‌പൈരെൻസ് ആണ്. കേരളത്തിൽ എന്റെ കൂടെ ഇന്റേൺഷിപ്പ് ചെയ്യാൻ വരുന്നവരിൽ ഏറെയും ഈ വിഭാഗത്തിൽ ഉള്ളവരാണ്. അവരെല്ലാം എനിക്ക് ഏറ്റവും സ്‌നേഹമുള്ള മിടുക്കർ ആയവരാണ്. പ്രശ്‌നം ഇവരെല്ലാം ഇരുപത്തി അഞ്ചു വയസ്സ് കഴിഞ്ഞു സിവിൽ സർവീസ് എഴുതുവാൻ വന്നവരാണ്.ജീവിത്തിൽ ഏറ്റവും നിർണ്ണായകമായ അഞ്ചു വർഷങ്ങൾ ആണ് ഇതിനായി മാറ്റി വക്കുന്നത്. ഇവരിൽ കടന്നു കൂടുന്നവർ ഒരു ശതമാനമോ മറ്റോ ആണ്. കിട്ടാതെ വരുന്നവർ അനുഭവിൃക്കുന്ന ധർമ്മ സങ്കടങ്ങൾ അവരുടെ വീട്ടുകർ പോലും മനസ്സിലാക്കാറില്ല. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് ?
ഏതൊരു കരിയർ സാധ്യതകളെയും പോലെ സിവിൽ സർവീസും ഒരു നല്ല കരിയർ സാധ്യത തന്നെയാണ്. സിവിൽ സർവീസ് ഭരണത്തിൽ നല്ല കാര്യങ്ങൾ ചെയ്യുവാനും ജനങ്ങളെ സഹായിക്കുന്ന തരത്തിൽ പബ്ലീക് പോളിസി രൂപപെടുത്തുവാനും നല്ലതാണ്. ഭരണ അധികാരങ്ങളുടെ നന്മ തിന്മകൾ അടുത്തറിയാൻ ഉള്ള അവസരങ്ങൾ കിട്ടുന്ന ഒന്നാണ് സിവിൽ സർവീസ്. ഇതിൽ മിക്കവരും തീർത്തും കണ്‌ഫെമിസ്സ്റ്റു ആയി ഭരണത്തിന്റെ നാലു അരികിൽ അധികാര ചുറ്റിക്കളി നടത്തി ജീവിക്കുമെങ്കിലും ചിലരെങ്കിലും വലിയ നല്ല മാറ്റങ്ങൾക്കും നിദാനമായ്യിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കരിയർ ഓപ്ഷനെ പോലെ സിവിൽ സർവീസ് നല്ല കരിയർ ഓപ്ഷൻ തന്നെയാണ്.
അതുകൊണ്ട് പ്രശ്‌നം ഐ ഏ എസ്സോ , സിവിൽ സർവ്വീസ് കരിയരോ അല്ല. പ്രശ്‌നം സമൂഹത്തിൽ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ആണ്. ഒരു സെമി-ഫ്യുടൽ അസ്‌പെയ്യരിങ് മിഡിൽ ക്ലാസ് സമൂഹത്തിൽ സ്ടാറ്റസ് വളരെ പ്രധാന പെട്ട ഒന്നാണ്. സാമൂഹിക സ്ടാട്ടസിനു ഇവിടെ ജാതിയും ജോലിയും ഒരു പ്രധാന ഘടകമാണ്. കഴിഞ്ഞ അമ്പതുകൊല്ലങ്ങളായി ഡോക്റ്റർ , എന്ജീനീയർ എന്നി പ്രഫഷണൽ ജോലികൾ സാമൂഹിക സ്ടാട്ടസിലേക്ക് ഉള്ള ചവിട്ടു പടികൾ ആയിരുന്നു. കാരണം അന്ന് ആകെ ഉണ്ടായിരുന്നത് മൂന്ന് മെഡിക്കൽ കോളജും വിരലിൽ എണ്ണാവുന്ന എൻജീനീരിങ് കൊളജുകലുമാണ്. എന്റെ ഏറ്റവും അടുത്ത കസിന് മെഡിസിന് അഡ്‌മിഷൻ കിട്ടിയത് എഴുപതുകളുടെ ആദ്യ പാദത്തിൽ വലിയൊരു വാർത്ത ആയിരുന്നു ഞങ്ങളുടെ നാട്ടിൽ. പിന്നെ ആ 'ഡോക്ട്ടരുടെ വീട്' എന്ന രീതിയാലാണ് ഞങ്ങളുടെ വീട് തന്നെ അറിഞ്ഞത്.
പക്ഷെ തോന്നൂരുകൾ കഴിഞ്ഞപ്പോഴേക്കും കളി മാറി. സെൽഫ്-ഫിനാൻസ് കോളജുകൾ കാപ്പിക്കട പോലെ എല്ലാ മുക്കിലും തുടങ്ങിയപ്പോൾ കേരളത്തിൽ എൻജീനിയർ മാരെ തട്ടി നടക്കാൻ മേലാത്ത അവസ്ഥയായി. നാട്ടിൽ ഉള്ള എല്ലാവരും എൻജിനീയർ ആയപ്പോൾ അതിന്റെ 'ഗുമ്മു ' പോയി. പിന്നെ എല്ലാ ജില്ലയിലും ആവശ്യത്തിനു മെഡിക്കൽ കോളേജുമായപ്പോൾ എം ബി ബി എസ്സിനും പഴയ സ്റ്റാറ്റസ് പോയി . പിന്നെ എംഡി എമ്സ്സും ഒക്കെ എടുത്ത് വന്നാലെ മാനം മര്യാദക്ക് ശമ്പളം കിട്ടുന്ന ജോലിയ്യുള്ളൂ. അങ്ങനെയിരിക്കുംപോഴാണ് കുറെ കൊല്ലങ്ങൾക്കു ശേഷം കേരളത്തിൽ കുറെ പേർക്ക് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് കിട്ടുന്നത്. പത്രങ്ങൾ അത് വേണ്ടുവോളം ആഘോഷിച്ചു . വനിതയിലും ഗൃഹലക്ഷ്മിയിലും ഇന്റർവ്യൂ , പിന്നെ അവരവരുടെ ജാതി -മത -നാട്ടുകാർ ഒരുക്കുന്ന സ്വീകരണങ്ങൾ. പോരായെങ്കിൽ കിങ് എന്ന സിനിമയിലെ മമ്മൂട്ടി ഡയലോഗ് . കമ്മീഷണർ പോലുള്ള തട്ട് തകർപ്പൻ സിനിമകൾ. എന്ജീനീയരിങ് കഴിഞ്ഞിട്ടും നല്ല ജോലി കിട്ടാത്ത അവസ്ഥ.
ഈ സാഹചര്യത്തിലാണ് സിവിൽ സർവീസ് മോഹങ്ങൾ കേരളത്തിലാകമാനം വളരുവാൻ തുടങ്ങിയത്.കേരളത്തെ പോലൊരു മദ്ധ്യ വർഗ സമൂഹത്തിൽ 'സക്‌സസ്' ഒരു വലിയ 'ക്രെയ്‌സ് ' യായി. ഇതിനു സാംപ ത്തിക മാനങ്ങളും സാമൂഹിക മാനങ്ങളും ഉണ്ടായി . ഒരു നിയോ ലിബറൽ സാമ്പത്തിക കാഴ്ചാപ്പടിൽ എങ്ങനെയും 'വിജയിക്കുക' , എങ്ങനെയും പണം ഉണ്ടാക്കുക . അതുകൊണ്ട് സ്ടാട്ടാസ് മെച്ചപെടുത്തുക എന്ന മനസ്ഥിതി കേരളത്തിൽ വ്യാപകമായി. കല്യാണം കഴിക്കുന്നതിനെ പേ പാക്കറ്റും പിന്നെ പ്രൊഫഷണൽ സ്ടാട്ടസും വലിയ ഒരു ഘടകമാണി പ്പോൾ . എഴുപതു കൾ വരെ കല്യാണം ഒരു കാർഷിക ഫ്യുടൽ സമൂഹത്തിൽ സ്ടാട്ടസു അളന്നിരുന്നത് വീട്ടിൽ എത്ര തുറൂ ഉണ്ടെന്നു നോക്കിയാണ്. തുറുവിന്റെ എണ്ണം നോക്കിയാൽ എത്ര പറ കണ്ടമുണ്ടെന്നും വീട്ടിൽ കറവയുള്ള പശുക്കളും പൂട്ടാൻ കാളകൾ എന്നിവ ഒക്കെ നോക്കും. പിന്നെ ആന ഉള്ള വീടുകൾ എല്ലാം 'തറവാടിത്ത' ലക്ഷണങ്ങൾ ആണ്. എന്പതുകൾ ആയപ്പോൾ ഗൾഫിൽ ഉള്ള ആർക്കും കല്യാണ മാർകെറ്റിൽ വലിയ ഡിമാണ്ട് ആയി. പക്ഷെ എല്ലാവരും ഗൾഫിന് വച്ച് പിടിച്ചപ്പോൾ കല്യാണ മാർക്കെറ്റിൽ ഗൾഫ് ഡിമാന്ടിനു കോട്ടം തട്ടി.
കേരളത്തിൽ ഒരു 'സക്‌സസ്' മോഡൽ കണ്ടാൽ പിന്നെ അതിനെ എല്ലാവരും അനുകരിക്കും. റബർ സക്സ്സ്‌സ് ആണെന് കണ്ടാൽ മലയാളി കണ്ടം നികത്തിയും റബ്ബർ നടും. ഒരാൾ ടെരെസ്സിന്റെ മുകളിൽ ടിൻ ഷീറ്റ് ഇട്ടാൽ പിന്നെ എല്ലാവർക്കും അത് ഇടണം. ഒരിടത്ത് മാരുതി കാർ ഉണ്ടെങ്കിൽ പിന്നെ മാരുതിക്ക് വലിയ ഡിമാണ്ട്. ഒരു മോഡൽ സിനിമ സക്സ്സസ്സ് ആയാൽ പിന്നെ കുറെ നാൾ ആ ഫോർമുലയുടെ പുറകെ. കേരളത്തിൽ ഏതു സക്സ്സസും വൈറൽ ആകും. ഒരിടത്ത് 'പൊങ്കാല' വിജയിച്ചാൽ നാടാകെ 'പൊങ്കാല' . നേഴ്‌സുമാർ അമരിക്കയിലും ഗൾഫിലും യു കെ യിലും എല്ലാം പോയി കാശുണ്ടാക്കി വലിയ വീടുകൾ വച്ചപ്പോൾ , എല്ലാവര്ക്കും നേഴ്‌സ് ആയാൽ മതീ. അമ്പതുകളിൽ 'ഈചീച്ചി ' പണി ആയിരുന്ന നേഴ്‌സിങ് തോന്നൂരുകളിൽ സോഷ്യൽ ട്രെൻഡ് യായി. എന്തിനു പറയുന്നു ആത്മീയ വ്യാപാര വ്യ്വവസായം പോലും കേരളത്തിൽ വൈറൽ ആയി. ചുമ്മാതെ അല്ല 'കുടുമ്പ ശ്രീ ' പോലും കേരളത്തിൽ വൈറൽ ആയതു.
ഈ സാഹചര്യത്തിൽ ആണ് ഐ എ എസ്സ് /സിവിൽ സർവീസ് ക്രേസ് ' കേരളത്തിൽ വൈറൽ ആകുവാൻ തുടങ്ങിയത്. ആയരക്കണക്കിനു ചെറുപ്പക്കാർ ഇതിന്റെ 'സക്‌സസ്' ഫോർമുല കണ്ടു സിവിൽ സർവീസ് എഴുതുവാൻ തുടങ്ങി. നാട്ടിൽ എല്ലാം കോച്ചിങ് സെന്റ്‌റർ മുളച്ചു പൊന്തീ. എല്ലാ ജാതിക്കും മതങ്ങൾക്കും അവരുടെ സിവിൽ സർവീസ് ആക്കാദമി. പിന്നെ സർക്കാർ വക. സിവിൽ സർവീസ് എഴുതി കിട്ടാത്ത മിടുക്കന്മാർ അവരുടെ സ്വന്തം കറയായി . പിന്നെ കണ്ണന്താനം കട. ചുരുക്കത്തിൽ കേരളത്തിൽ ഈ 'സക്‌സസ് ' മോഡൽ വൈറൽ ആയപ്പോൾ പിന്നെ മീഡിയ അത് ആഘോഷിക്കും . അങ്ങനെ കേരളത്തിലെ ഒരു പാട് അസ്‌പെയരിങ് മിഡിൽ ക്ലാസ്സ് പേരന്റ്‌സ് അവരുടെ കുട്ടികളെ ഐ എ എസ്സ് ഡ്രീമിനി പ്രേരിപ്പിക്കുവാൻ തുടങ്ങി. അങ്ങനെ സംഗതി കേരളത്തിൽ ആകമാനം വൈറൽ ആയി. പക്ഷെ എന്താണ് പല പ്രാവശ്യം എഴുതിയിട്ടും കിട്ടാത്ത ആയിരകണക്കിന് ചെറുപ്പക്കാർക്കും സംഭവിക്കുന്നതു ?
Stories you may Like
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- കല്ലും മണ്ണും ചുമന്ന സത്യസന്ധത പിണറായി കാണാതെ പോകുമ്പോൾ
- മുൻ എസ്പി ബാസ്റ്റിൻ സാബുവിന് മുൻകാല പ്രാബല്യത്തോടെ ഐപിഎസ്
- മാനദണ്ഡം മറികടന്ന നാലു വർഷത്തെ ഐപിഎസ് കൺഫർ പട്ടിക യുപിഎസ് സി മടക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍