അവർക്ക് നേരെ ചീമുട്ടയെറിഞ്ഞില്ലല്ലോ എന്ന് പറഞ്ഞ് ഗണേശ്; കോടി കൊടുത്ത് കെട്ടിപ്പിടിച്ച് പത്മശ്രീ ജയറാം; അക്രമിക്കപ്പെട്ട നടി ഈ ഓണത്തിന് ഒറ്റയ്ക്കായിരുന്നു; കുറ്റാരോപിതനായ നടന്റെ ദർശനത്തിനായി ഭക്തജനപ്രവാഹവും; കുറ്റാരോപിതൻ ആപത്തിൽപെട്ടവനും നടി ഇരയുമാകുന്ന സിനിമാക്കാലം; സ്ത്രീപക്ഷത്തുനിന്ന് ഒരു എഴുത്ത്: മാതൃഭൂമിയുടെ ചിത്രഭൂമിയിലെ നിലീന അത്തോളിയുടെ ലേഖനം ചർച്ചയാകുമ്പോൾ
ആക്രമിക്കപ്പെട്ട നടി ഈ ഓണത്തിന് ഒറ്റയ്ക്കായിരുന്നു.. പൂക്കളമില്ല, ഓണസദ്യയില്ല, ആശംസ നേരാൻ കൂട്ടുകാരില്ല. ആക്രമിക്കപ്പെട്ട നടിക്ക് ഇത് ആഘോഷങ്ങളില്ലാത്ത ഓണക്കാലമായിരുന്നു. ''ഓണനാളുകളിൽ ആശംസകൾ നേരാനും സന്തോഷം പങ്കുവെക്കാനും വീട്ടിൽ അതിഥികൾ ആരും എത്തിയില്ല. ഒപ്പം അമ്മയും
ചേട്ടനും മാത്രം. സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്.'' 15 വർഷമായി
അവർ സിനിമാലോകത്തെത്തിയിട്ട്, ഇത്രയും നിറപ്പകിട്ടില്ലാത്ത ഓണം ഇതാദ്യം.
കുറ്റാരോപിതനായ നടൻ, ദർശനത്തിനായി ഭക്തജനപ്രവാഹം
ദിലീപിനുവേണ്ടി ശക്തമായി വാദിച് ഗണേശ്കുമാർ എംഎൽഎ.
''ദിലീപിന്റെ സഹായം സ്വീകരിച്ചവർ കൂടെ നിൽക്കേണ്ട സമയമാണിത്.
ഒരാളുടെ നല്ല സമയത്തല്ല മറിച്ച് ആപത്ത് വരുമ്പോഴാണ് സുഹൃത്തുക്കളും
സഹപ്രവർത്തകരും ഒപ്പം നിൽക്കേണ്ടത്. പൊലീസിനെയോ വിമർശകരെയോ ഭയന്ന്
അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കരുത്.''
ഷേവിങ് സെറ്റും ക്രീമും ജയിലിൽ കിട്ടാത്തതൊന്നുമല്ല. പക്ഷേ, കള്ളക്കേസുകളിൽ കുടുക്കപ്പെട്ട് ജയിലിൽ നിന്നിറങ്ങുന്ന സിനിമയിലെ താടിവെച്ച നായകകഥാപാത്രങ്ങൾക്ക് ലഭിച്ച ഒരു പ്രേക്ഷക സ്വീകാര്യതയുണ്ട്. അത് ഉപയോഗപ്പെടുത്തിയുള്ള ഒരു സൈക്കോളജിക്കൽ മൂവ്, അതാണ് താടിവെച്ച ദിലീപ് രൂപം. ഔദാര്യം കൈപ്പറ്റിയവരെല്ലാം ജയിലിൽ സന്ദർശകരായി ഓടിയെത്തിയതോടെ ആ താടിരൂപത്തിന് കൂടുതൽ സ്വീകാര്യതയുണ്ടാക്കാൻ കഴിയും എന്ന് അണിയറക്കാർ ചിന്തിച്ചിരിക്കണം. ദിലീപിനൊപ്പമുള്ള ഓരോ ഫ്രെയിമിലും അമ്മയെയും മകളെയും ഒപ്പം കൊണ്ടുനടക്കുന്നതിലും ഇതേ സ്വീകാര്യത രൂപപ്പെടുത്തിയെടുക്കുന്ന അജൻഡയുണ്ടായിരിക്കണം. അങ്ങനെ സിനിമാമേഖലയിലെ അണിയറയിൽ രൂപപ്പെട്ട ഒരു ഗൂഢാലോചന നൈസായി ഇംപ്ലിമെന്റ് ചെയ്തുതുടങ്ങിയിരിക്കുന്നു. പി.സി. ജോർജ്ജിൽ തുടങ്ങിയ കരുനീക്കം അക്രമത്തെ അതിജീവിച്ചവളുടെയും അവളെ സഹായിച്ച പൊലീസിന്റെയും ഊർജംകെടുത്താൻ പരസ്യമായിത്തന്നെ ഉപയോഗിച്ചു തുടങ്ങി. സമൂഹത്തിൽ ആദരവും അംഗീകാരവും ലഭിച്ച കുറെയധികം പേർ റിമാൻഡിൽ കഴിയുന്ന ഒരാളെ അംഗീകരിക്കുന്നതിലൂടെ തങ്ങളെ പിന്തുടരുന്ന അനേകരുടെ പിന്തുണ പൊതുമധ്യത്തിൽ തേടുകയാണ്. അതിലൂടെ നാടിന്റെ തന്നെ പൊതുവായ വികാരം സൃഷ്ടിക്കാനുള്ള അണിയറ ശ്രമമാണ് ഓണനാളിൽ കേരളം കണ്ടത്.
''എത്രയോ കാലമായി ഞങ്ങൾ ഓണക്കോടി കൈമാറാറുണ്ട്. അതുപോലെയേഉള്ളൂ ഈ ഓണക്കോടി കൈമാറലും'' എന്നാണ് ദിലീപിനെ സന്ദർശിച്ച് മടങ്ങവെ ജയറാം പറഞ്ഞത്. ഇത്രനാളും ഓണക്കോടി കൊടുത്തപോലെയാണോ സഹപ്രവർത്തകയെ ക്വട്ടേഷൻ നൽകി ഉപദ്രവിച്ചുവെന്ന് പൊലീസും ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതിയും പറഞ്ഞ ഒരാൾക്ക് വീണ്ടും ഓണക്കോടി നൽകുന്നത്. വിപ്ലവപ്രവർത്തനം നടത്തിയതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട സ്വീകാര്യനായ തടവുപുള്ളിയല്ല ദിലീപ്. പക്ഷേ, അദ്ദേഹത്തെ കാണാൻ എത്തുന്നവരുടെ പട്ടിക നീളുകയാണ്. എംഎൽഎ. കൂടിയായ കെ.ബി. ഗണേശ് കുമാർ, പത്മശ്രീ ജേതാവായ ജയറാം, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരുൾപ്പെടുന്ന സിനിമാരംഗത്തെ പ്രമുഖർ ദിലീപിനെ കാണാൻ വരിനിന്നു. മീനാക്ഷിയുമൊത്ത് കാവ്യാമാധവൻ ദിലീപിനെ കാണുന്നതു പോലെ ലളിതവത്കരിക്കാവുന്നതല്ല ആ സന്ദർശനങ്ങൾ. ഈ കാണലുകൾക്ക് സംഘടിത സ്വഭാവമുണ്ട്. ചില നയ പ്രഖ്യാപനങ്ങളാണ് ഈ ഓരോ സന്ദർശനവും.
'കടുത്ത മാനസികപ്രയാസത്തിലൂടെ കടന്നുപോകുന്ന സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഞങ്ങൾ നിൽക്കുമെന്നും സർക്കാറും പൊലീസും ഇക്കാര്യത്തിൽ കാണിച്ച ജാഗ്രതയിൽ സന്തോഷമുണ്ടെന്നും'ആണ് അമ്മയെന്ന താരസംഘടന ദിലീപിനെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പിൽ പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന് പറയുമ്പോഴും സംഘടനയുടെ താക്കോൽസ്ഥാനങ്ങളിലിരിക്കുന്നവരും പല പ്രമുഖ താരങ്ങളും ചേർന്ന് ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കുകയാണ്.
ദിലീപിനെ അറസ്റ്റു ചെയ്ത സാഹചര്യങ്ങളിൽ മാറ്റമൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. പകരം പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നിലവിലെ സാഹചര്യങ്ങളിൽ മാറ്റമില്ലെന്നും പറഞ്ഞ് കോടതി രണ്ടുതവണ ജാമ്യം നിഷേധിക്കുകയും ചെയ്തു. പക്ഷേ, അമ്മ കുട്ടിക്കരണം മറഞ്ഞിരിക്കുന്നു. കള്ളക്കേസിൽ കുടുക്കപ്പെട്ട നായകനാണ് അമ്മയെന്ന സംഘടനയ്ക്ക് ഇന്ന് ദിലീപ്. മറിച്ചായിരുന്നെങ്കിൽ സംഘടനയുടെ വൈസ് പ്രസിഡന്റായ ഗണേശ്കുമാർ പ്രതിക്കനുകൂലമായും നിയമത്തിനും പൊലീസിനുമെതിരായും വിളിച്ചു കൂവിയപ്പോൾ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് നീക്കിയേനെ. ചുരുങ്ങിയപക്ഷം അത് അമ്മയുടെ നിലപാടല്ല എന്നെങ്കിലും സംഘടന അറിയിക്കുമായിരുന്നു.
സുഹൃത്തിനെ സ്നേഹിക്കുമ്പോൾ
ദിലീപിൽനിന്ന് ഔദാര്യം കൈപ്പറ്റിയവർ ദിലീപ് ഒരു പ്രതിയാണെങ്കിൽപോലും അദ്ദേഹത്തോട് ഐക്യപ്പെടണം എന്നാണ് സാക്ഷരകേരളത്തിലെ എംഎൽഎ. ഗണേശ്കുമാർ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിനാണ് ദിലീപിന് സംസ്ഥാന അവാർഡ് ലഭിച്ചത്. അന്ന് സിനിമാമന്ത്രിയായിരുന്ന ഇതേ എംഎൽഎ.യുടെ ഉപകാരസ്മരണയാണതെന്ന ആക്ഷേപം ഉണ്ടായത് ജനം ഇനിയും മറന്നിട്ടില്ല. ഇതുകൊണ്ടൊന്നും ഉപകാരസ്മരണ അടങ്ങിയിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോൾ ഔദാര്യം കൈപ്പറ്റിയവരെല്ലാം പിന്തുണ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ദിലീപ് കുറ്റവാളിയാണെന്ന് ഞാൻ വിശ്വസിക്കില്ല, നമ്മൾ വിശ്വസിക്കരുത് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിലൂടെ പ്രമുഖനെതിരെ ശബ്ദമുയർത്തുന്ന ഒരു നടിയെയും ഇനി സൃഷ്ടിക്കരുതെന്നാണ് ഈ ജയിൽസന്ദർശനങ്ങൾ നൽകുന്ന സന്ദേശം.
ആപത്തിൽപെടുമ്പോൾ കൈയൊഴിയുന്നവൻ സുഹൃത്തല്ല എന്ന തിരിച്ചറിവാണ് തന്റെ സന്ദർശനത്തിന്റെ കാരണമെന്നാണ് ഗണേശ്കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടതാണ് കേസ്. എന്നാൽ ആപത്തിലായത് പൊലീസ് കുറ്റക്കാരനെന്ന് കണ്ടെത്തിയ നായകനാണത്രെ! എത്ര വിരോധാഭാസം. ആപത്തിൽപെട്ടത് നായകനെങ്കിൽ അതിന് കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് പറയാതെ പറയുകയല്ലേ ഗണേശ് കുമാർ.
'പൊലീസുകാർ കള്ളക്കേസെടുക്കുമെന്നും ഫോൺ ചോർത്തുമെന്നും പേടിച്ച് നിങ്ങൾ പിന്തുണയ്ക്കാതിരിക്കരുത്. നിങ്ങൾക്ക് ഉപകാരം ചെയ്തിട്ടുണ്ടെങ്കിൽ, ഔദാര്യം ലഭിച്ചിട്ടുണ്ടെങ്കിൽ പൊലീസ് തീർപ്പുകല്പിച്ച കുറ്റവാളിയെപോലും നിങ്ങൾ സഹായിക്കേണ്ടതുണ്ട്. അവർക്ക് തിരിച്ച് നന്ദി രേഖപ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു. വിധി വരും വരെ പൊലീസ് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്കൊപ്പം നിൽക്കുമ്പോൾ സ്വന്തം മുന്നണിയുടെ സർക്കാരിനെയും പൊലീസിനെയും നാട്ടിലെ നിയമ വ്യവസ്ഥിതിയെയും എല്ലാം ഒന്നടങ്കം പ്രതിസ്ഥാനത്ത് നിർത്തുകയല്ലേ ഗണേശ്കുമാർ.
രാജ്യവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന തീവ്രവാദികളെ കോടതിവിധി വരുംമുൻപ് അമ്മമാർപോലും തള്ളിപ്പറയുന്ന ഈ കാലത്താണ് സുഹൃദ് സ്നേഹത്തിന്റെ പേരിൽ നീചകൃത്യത്തിന്റെ പേരിൽ കുറ്റാരോപിതനായ നടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. അതും സഹപ്രവർത്തകയെ ആക്രമിച്ച കേസിൽ. സ്നേഹബന്ധങ്ങളെ തകർക്കാൻ വാർത്തകൾക്ക് കഴിയില്ല എന്ന പടുന്യായത്തിലൂടെ ക്വട്ടേഷൻ കൊടുത്തത് ദിലീപാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞ കോടതിയെവരെ പ്രതിസ്ഥാനത്ത് നിർത്തുകയായിരുന്നില്ലേ ഗണേശ് കുമാർ. ക്വട്ടേഷൻ നൽകിയെന്നത് വാർത്തയാണെന്ന് പറയുന്നതിൽ നിന്ന് നടി ആക്രമിക്കപ്പെട്ടതു പോലും വാർത്ത മാത്രമാണെന്ന് പറയുന്ന ഉളുപ്പില്ലായ്മയിലേക്ക് ഈ പബ്ലിക് ഇമേജുകൾ വഴിമാറില്ലെന്ന് ആര് കണ്ടു.
ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. പക്ഷേ, ദിലീപിനെതിരെ പൊലീസ് ഗൂഢാലോചന നടത്തിയെന്നാണ് ഗണേശ് കുമാർ പറഞ്ഞത്. അദ്ദേഹം പിന്തുണയ്ക്കുന്ന സർക്കാരിന്റെ പൊലീസന്വേഷണത്തിൽ അതൃപ്തിയുണ്ടെങ്കിൽ ഒരു എംഎൽഎ എന്ന നിലയ്ക്ക് അത് കോടതിയെ അറിയിക്കണം, അല്ലെങ്കിൽ അന്വേഷണസംഘത്തലവനെ അതറിയിക്കണം. ഇതിനൊന്നും മുതിരാതെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നല്ല, പകരം ദിലീപ് നിരപരാധിയാണെന്നുള്ള പ്രഖ്യാപനമാണ് ഗണേശ്കുമാർ നടത്തിയത്. ആ പറച്ചിൽകൊണ്ടും അടങ്ങിയില്ല. ദിലീപിനെ അനുകൂലിക്കുന്നവർ ഭയപ്പെടരുതെന്നും ദിലീപിനെ അനുകൂലിച്ച് സംസാരിച്ചാൽ പൊലീസ് നിങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്ന പേടി വേണ്ടെന്നും എംഎൽഎ പദവിയിലിരിക്കുന്ന ഗണേശ് കുമാർ വിളിച്ചു കൂവുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് ഗണേശ്കുമാർ ഇതു പറയുമ്പോൾ അമ്മയുടെ നിലപാടിൽ മാറ്റം വന്നുവെന്നല്ലേ ഏവരും കരുതൂ. സിനിമയുടെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരുടെ ജയിലിലേക്കുള്ള കുത്തൊഴുക്ക് മറ്റേതു തരത്തിൽ വായിക്കണമെന്നാണ് സംഘടന പറയുന്നത്. ഇല്ലായിരുന്നെങ്കിലും ഈ മൂന്നു ദിവസംകൊണ്ട് അമ്മ സംഘടനാപ്രതിനിധികളിൽ ആരെങ്കിലും ഗണേശ് കുമാറിന്റെ പ്രസ്താവനയ്ക്കൊപ്പമല്ല ഞങ്ങൾ എന്ന പരസ്യ നിലപാടെടുത്തേനെ.
പോരാടുന്നവളുടെ പ്രതീകം
ആരവങ്ങളുടെ നടുവിലല്ലായിരുന്നു ഈ ഓണക്കാലത്ത് അവൾ. വാട്സാപ്പ് പോലും രണ്ട് മാസമായി ഉപയോഗിച്ചിട്ട്. ഒരു പ്രതിക്ക് തന്നോടടുപ്പമുള്ളവരെ ജയിലിൽ കാണാൻ ജനാധിപത്യ സംവിധാനത്തിൽ അവസരം നൽകുന്നത് മനുഷ്യാവകാശ നയങ്ങളുടെ ഭാഗമായാണ്. പക്ഷേ, ഓണപ്പിറ്റേന്ന് ദിലീപിനെ കാണാൻ ചെന്നത് ആ നിഷ്കളങ്ക സൗഹൃദത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അതിന് ഒരു സംഘടിത സ്വഭാവമുണ്ടെന്നതു തന്നെ കാരണം. സംഘടന വേട്ടക്കാരനൊപ്പം നീങ്ങുമ്പോൾ പോരാടുന്നവളുടെ ഒപ്പം നിൽക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും സമൂഹത്തിന് വർധിക്കുകയാണെന്ന് സാരം. ഈ നായിക കേരളത്തിലാകമാനമുള്ള സ്ത്രീകളുടെ ഇനിയങ്ങോട്ടുള്ള ശക്തിസ്രോതസാണ്. കാരണം എതിരാളി എത്രമാത്രം ശക്തനാണെന്ന് ഈ ഓണക്കാലത്ത് മലയാളികൾ നേരിൽ കണ്ടിരിക്കുന്നു. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് ഔദാര്യം കൈപ്പറ്റിയതിന്റെ നന്ദി പ്രകടിപ്പിക്കാൻ അവൾകൂടി ഭാഗഭാക്കായ സംഘടനയുടെ അധികാരസ്ഥാനത്തിരിക്കുന്നവരാണ് പരസ്യമായി പ്രഖ്യാപിച്ചത്.
നായകനോടുള്ള ദേഷ്യം തീർക്കാൻ നായികയെ അപമാനിക്കാനും ആക്രമിക്കാനും ശ്രമിക്കുന്ന വില്ലൻ കഥാപാത്രങ്ങൾ പലപ്പോഴും സിനിമകളിലേ കണ്ടിട്ടുള്ളൂ. തോൽപ്പിക്കാനായി സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന സീനുകൾ സിനിമകളിലേ പരിചയമുള്ളൂ. ദിലീപ് തന്നെ അഭിനയിച്ച സിഐഡി. മൂസ, പാപ്പി അപ്പച്ചാ പോലുള്ള അനേകം സിനിമകളിൽ അക്രമങ്ങൾക്കിരയാവുന്ന നായികയെ ദിലീപ് എന്ന നായകൻ രക്ഷിച്ചുകൊണ്ടുപോകുന്ന സീനുകളുണ്ട്. നായകന് രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവളെ വിധിക്ക് വിട്ടുകൊടുക്കുക. നായകന് ഹീറോയാകാൻ മാത്രമേ നായികയെ രക്ഷിച്ച് സിനിമയ്ക്ക് ശീലമുള്ളൂ. സ്വയം പ്രതിസന്ധികളെ തരണംചെയ്ത് സ്വയം സംരക്ഷിക്കാൻ കെല്പുള്ള നായികകഥാപാത്രങ്ങൾ മലയാള സിനിമയിൽ വിരളം. അതുതന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നിന്നും സിനിമാലോകം പ്രതീക്ഷിക്കുന്ന ക്ലൈമാക്സും. സംരക്ഷിക്കാൻ പ്രഖ്യാപിത നായകന്മാരില്ലെങ്കിൽ പോരാടുന്നവൾ സ്വയമേവ പിൻവാങ്ങിയേക്കുമെന്ന് അവർ വൃഥാ മോഹിച്ചിരിക്കണം. അത്തരത്തിൽ ഒരു ശ്രമത്തിന്റെ തിരക്കഥയുടെ ഭാഗമാണ് ജയിലിലേക്കുള്ള കുത്തൊഴുക്ക്.
കോടതി കുറ്റവാളിയെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, കോടതി നിരപരാധിയെന്നും പറഞ്ഞിട്ടില്ല എന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മനഃപൂർവം തമസ്കരിക്കുന്നതെന്തേ? പൊലീസ് കുറ്റവാളിയെന്ന വിധിയെഴുതി ജാമ്യം പോലുമില്ലാതെ റിമാൻഡിൽ കഴിയുന്നയാൾ നിരപരാധി ആണെന്ന് സ്വയം തെളിയിക്കുന്നതുവരെ അദ്ദേഹം കുറ്റാരോപിതൻ തന്നെയാണ്. ആ തീർപ്പ് വരുന്നതിനു മുൻപ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുക എന്നു പറഞ്ഞാൽ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് എന്ന് ഈ താരസംഘങ്ങളോടും ഇനിയും പറയണമെന്നുണ്ടോ?
നടനെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേ ദിവസം അമ്മ എന്ന സംഘടന ഔദ്യോഗികമായി ആക്രമിക്കപ്പെട്ട സഹോദരിക്കൊപ്പംതന്നെയാണ് എന്നാണ് പറഞ്ഞത്. പക്ഷേ, 60 ദിവസങ്ങൾ പിന്നിടുമ്പോൾ അവർ പിന്നാമ്പുറങ്ങളിൽ സംഘടിക്കുകയാണ്. രഹസ്യ പ്രഖ്യാപനങ്ങളിലൂടെ അവർ ജയിലിൽ കഴിയുന്ന നടന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.
ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുൻപ് അമ്മയ്ക്ക് രണ്ട് പേരും മക്കളാണെന്നാണ് അമ്മ ജനറൽ ബോഡി യോഗത്തിനുശേഷം ഗണേശ്കുമാർ എംഎൽഎ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞത്. ഇരക്കാപ്പമോ വേട്ടക്കാരനാപ്പമോ എന്നു ചോദിചപ്പോൾ അവൾക്ക് നേരെ ചീമുട്ടയെറിഞ്ഞില്ലല്ലോ താൻ എന്നാണ് ഗണേശ് ചോദിച്ചത്. മക്കൾ ഒരുപോലെയാവുമ്പോഴും അമ്മ പരസ്യമായി പ്രകടിപ്പിച്ച അമിത പുത്രവാത്സല്യം തുടരുകയാണ്. ദിലീപിനെ സംഘടനയിൽനിന്ന് പുറത്താക്കിയ ശേഷവും ആ പുത്രവാത്സല്യത്തിൽ ഇനിയും മാറ്റമുണ്ടായിട്ടില്ല എന്നുതന്നെവേണം പറയാൻ.
ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീയെ അപഹസിച്ചുകൊണ്ട് ഒരു നടൻ സംസാരിക്കുമ്പോൾ അത് ഇരുവർക്കുമിടയിലെ വ്യക്തിപരമായ കാര്യം എന്ന് എംപി. കൂടിയായ ഇന്നസെന്റിന്റെ അമിത ലളിതവത്കരണം ജനം ഇനിയും മറന്നിട്ടില്ല. അതിൽനിന്ന് മാറിയൊരു ചങ്കൂറ്റം ഇനി കാണിക്കാനും തരമില്ല. ദിലീപിന് കൂറ് പ്രഖ്യാപിച്ചു കൊണ്ട് അമ്മ നടത്തിയ ജനറൽ ബോഡി മീറ്റിങ് ഓർത്തു പോവുകയാണ്. ഇടത്തേയറ്റം മുതൽ വലത്തേയറ്റംവരെ നീണ്ട താരനിരയിൽ സീറ്റുപോലുമില്ലാതെ നിന്ന ആ വനിതാഭാരവാഹിയെ ജനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ആ ദൃശ്യം തന്നെ സംഘടനയുടെ നിലപാടാണ്. ആ നിലപാട് സംഘടന തിരുത്തിയിട്ടില്ലെന്ന് നിങ്ങൾ പറയാതെ ആവർത്തിക്കുകയാണ്. മാത്രമല്ല ജയിൽ ശിക്ഷ അനുഭവിച്ചാലും പീഡനക്കുറ്റത്തിന് അറസ്റ്റിലായാലും, നായകൻ നായകൻ തന്നെ എന്ന് സിനിമാലോകം മാലോകരോട് വിളിച്ചുകൂവുകയാണ്.
കടപ്പാട്: മാതൃഭൂമി
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്