രഞ്ജിത്തിനോട് ഒരു വാക്ക്...
നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നത് എന്തോ കുറവാണെന്ന ചിന്തയിൽ തുടങ്ങുന്നതാണ് സോഷ്യൽ മീഡിയയോടുള്ള സിനിമാക്കാരുടെ കലിപ്പ്. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങൾ മുഴുവനായി സിനിമയെന്ന മാദ്ധ്യമത്തിലൂടെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നവർക്ക് നെഗറ്റീവ് കമന്റുകൾ ഇത്ര അലോസരം സൃഷ്ടിക്കുന്നതിന്റെ സൈക്കോളജി എനിക്കിനിയും മനസ്സിലായിട്ടില്ല. ഇതുവരെ മുന്നറിയിപ്പ് സിനിമയ്ക്ക് ഒരു നെഗറ്റീവ് കമന്റ് പോലും ലഭിച്ചില്ല എന്നത് ആശ്വാസകരമായി രഞ്ജിത് പറയുന്നത് കേട്ടു. ലോകത്തുള്ള സകലരെയും സിനിമയിലൂടെ പരിഹസിക്കാൻ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നാ വാൾ ചുഴറ്റി എറിയുന്നവർ ഒരു നെഗറ്റീവ് കമന്റ് വന്നാൽ എന്തിനിത്ര ബെജാറാവണം? പെട്ടെന്ന് മനസ്സിൽ വന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കട്ടെ.
1) സോഷ്യൽ മീഡിയ ന്യൂനപക്ഷത്തിന്റെ മാദ്ധ്യമം ആണെന്നുള്ള തരത്തിൽ ഈ മാദ്ധ്യമത്തെ തള്ളിപ്പറയുന്നവർ എന്തിനാണ് അവരുടെ എല്ലാ സിനിമകൾക്കും ഡിജിറ്റൽ പി ആർ വർക്കുകൾ ചെയ്യുന്നത്? അത്രയും മോശം സ്ഥലമെങ്കിൽ വെരിഫൈഡ് പേജുകളും ലൈക്കുകളുടെ എണ്ണവും പറഞ്ഞു സകല താരങ്ങളും ഇവിടെ തുടരുന്നത് എന്തിനാണ്? 'ന്യൂനപക്ഷ പ്രീണനം' നടത്താതിരിക്കാൻ നിങ്ങൾക്ക് ഈ മാദ്ധ്യമത്തെ ഒഴിവാക്കാമല്ലോ
2) സാധാരണക്കാർ എന്തോ വ്യക്തിവൈരാഗ്യം കാത്തുസൂക്ഷിച്ചു സിനിമയ്ക്കെതിരെ എഴുതുന്നു എന്ന മട്ടിലുള്ള വിമർശനങ്ങൾക്ക് മറുപടിയുണ്ട്. ഒരു സിനിമ കാണുന്ന വ്യക്തിക്ക് അതിന്റെ അണിയറപ്രവർത്തകരോട് വൈരാഗ്യം വെയ്ക്കേണ്ട കാര്യം എന്താണുള്ളത്? ഇനി ഉണ്ടെന്നു പറഞ്ഞാൽ തന്നെ അതിനു പിന്നിൽ താരാരാധനയും ഫാൻസ് പിടിവലിയും ആകും കാരണം, അതുമല്ലെങ്കിൽ ആസൂത്രിതമായ ആക്രമണം. അപ്പോഴും മനസ്സിലാക്കേണ്ട കാര്യം അന്ധമായ താരാരധനയും ഫാൻസ് പ്രസ്ഥാനം സോഷ്യൽ മീഡിയയുടെ ഉല്പനങ്ങൾ അല്ല, അതിനും ഫേസ് ബുക്കിനെ ചീത്തവിളിച്ചിട്ടു കാര്യമൊന്നുമില്ല. സാധാരണക്കാരനായ ഒരു വ്യക്തിക്ക് ഒരു നല്ല സിനിമയെക്കുറിച്ച് എത്ര ആസൂത്രിതമായും ഒരു മോശം അഭിപ്രായം എന്നും സത്യമെന്ന രീതിയിൽ പ്രചരിപ്പിക്കാൻ കഴിയില്ല, കാരണം ഒരു വ്യക്തി മാത്രം വിചാരിച്ചാൽ ഇത്തരമൊരു വൈറാലിറ്റി കൊണ്ടുവരാൻ കഴിയില്ല എന്നതുതന്നെ, അതുമല്ല നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് അപ്പപ്പോൾ മറുകമന്റുകളും വന്നു പോസ്റ്റ് തന്നെ റശീൈഹ്ല ആകുന്ന അവസ്ഥ ഉണ്ടാകും, പിയർ റിവ്യൂവിങ് വളരെ കൂടുതലാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അപ്പോൾ ഇത് വിരൽ ചൂണ്ടുന്നത് സിനിമാ രംഗത്ത് നിലവിലുള്ള കുതികാൽ വെട്ടുകളുടെ പരിഷ്കൃത രൂപത്തിലേക്ക് മാത്രമാണ്. അതിനു സാധാരണക്കാരുടെ നെഞ്ചത്ത് കയറിയിട്ട് കാര്യവുമില്ല. തിയേറ്ററിൽ കയറി കൂവിതോല്പിക്കുന്ന ഫാൻസിനു സോഷ്യൽ മീഡിയയിൽ വന്നുകൂടാ എന്നില്ലല്ലോ? ഇനി അതൊക്കെ വിടാം, ഇതിനൊരു പരിഹാരം ആണ് ആവശ്യമെങ്കിൽ ആദ്യം ഇത്തരം പി ആർ ഏജൻസികളെയും ഫാൻസ് സംഘങ്ങളെയും തള്ളിപ്പറയാൻ ഇവർ തയ്യാറാകട്ടെ, അതുമല്ലെങ്കിൽ കൂണുകൾ പോലെയുള്ള സിനിമാ സംഘടനകളിൽ ഇതൊരു ചർച്ചയാകട്ടെ. നിയമനടപടികൾ സ്വീകരിക്കൂ, കള്ളൻ സ്വന്തം കപ്പലിൽ തന്നെയുണ്ടെന്ന് ബോധ്യപ്പെടും.
3) സോഷ്യൽ മീഡിയയുടെ സ്വാധീനം കൊണ്ട് ഒരു മോശം സിനിമ ഹിറ്റ് ആയതായോ, ഒരു നല്ല സിനിമ തകർന്നതായോ സിനിമാ പ്രവർത്തകർക്ക് പോലും ചൂണ്ടിക്കാട്ടാൻ കഴിയാറില്ല. രഞ്ജിത്തിനോട് ഈ ചോദ്യം ഷാനി പ്രഭാകരൻ ഉന്നയിച്ചപ്പോൾ തടിതപ്പിയത് ഇന്നലെ എല്ലാരും കണ്ടതുമാണ്. വിജയിക്കുന്ന സിനിമകളെ തകർക്കാൻ സോഷ്യൽ മീഡിയ ശ്രമിക്കുന്ന എന്നതാണ് ആക്ഷേപം എങ്കിൽ അടുത്തയിടയ്ക്ക് ഏറ്റവും കൂടുതൽ അക്രമം നേരിടെണ്ടിയിരുന്നത് ദൃശ്യം,ഹൗ ഓൾഡ് ആർ യു എന്നീ സിനിമകൾക്കാണ്. ഇനി അവ ഇത് നേരിട്ടിരുന്നു എന്ന വാദം ഉയർത്തിയാൽ തന്നെ എന്തുകൊണ്ട് ആ ശ്രമങ്ങൾ വിജയിച്ചില്ല എന്നതും പരിശോധിക്കേണ്ടിവരും. അത് പടത്തിന്റെ മെറിറ്റിലേക്ക് വിരൽചൂണ്ടുന്നതാവാം. അതുകൊണ്ട് തന്നെ ഒരിക്കലും ഒരു മോശം സിനിമയെ സോഷ്യൽ മീഡിയയിലൂടെ വിജയിപ്പിക്കാമെന്നോ നല്ല സിനിമയെ തകർക്കാൻ കഴിയുമെന്നൊ ഞാൻ കരുതുന്നില്ല. സോഷ്യൽ മീഡിയയുടെ ദോഷങ്ങളുടെ കണക്കെടുക്കുന്നവർ തങ്ങളുടെ സിനിമയെ എത്രത്തോളം ഇത് സഹായിച്ചു എന്നുകൂടി പൊതുജന സമക്ഷം വിശദമായി പറയാൻ സന്നദ്ധത കാണിക്കണം. മുന്നറിയിപ്പ് സിനിമയ്ക്ക് പോലും നല്ല മൈലേജ് നൽകുന്നതിൽ ഇതിന്റെ പങ്കു ചെറുതല്ല എന്ന് ഓർക്കണം.
4) രഞ്ജിത്ത് ഉൾപ്പടെ വിമർശകർ പലപ്പോഴും ഉന്നയിക്കുന്ന കാര്യമാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്ക് നിയന്ത്രണം വേണം എന്നത്. ചുമ്മാ വാചകത്തിനപ്പുറം ഒരു പ്രായോഗിക നിർദ്ദേശം ഇവരുടെ പക്കൽ ഉണ്ടോ എന്ന ചോദ്യത്തിന് പലപ്പോഴും ഇല്ലെന്നായിരിക്കും മറുപടി. തങ്ങൾക്കു അനുചിതമെന്ന് തോന്നുന്ന കമന്റുകൾ പാസാക്കുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളുടെ തലപ്പത്ത് ഒറ്റ ഫോൺ കോൾ പാസാക്കിയാൽ ആ കമന്റുകൾ പിൻവലിക്കാൻ കഴിയുമായിരിക്കും, അതേ ചട്ടക്കൂടിൽ ഈ മാദ്ധ്യമത്തെ കാണുന്നതാണ് പ്രശ്നം. പ്രശ്നം മാത്രമല്ല അത് അബദ്ധവുമാണ്.
5) ഒരു സിനിമയെ വിമർശിക്കുമ്പോൾ അവർ മുടക്കിയ കോടിക്കണക്കിനു രൂപയുടെയും അദ്ധ്വാനത്തിന്റെയും സെന്റി കഥകൾ പറയുന്നു, തീർച്ചയായും അവയെ അംഗീകരിക്കുന്നു എന്നാൽ അവർ മുടക്കുന്ന 'കോടി' അല്ലെങ്കിലും പ്രേക്ഷകർ നിങ്ങളുടെ സിനിമ കാണാനായി മുടക്കുന്ന പണം അവരെ സംബന്ധിച്ച് 'കോടി' തന്നെയാണ്. പ്രധാന നഗരങ്ങളിലെ മികച്ച തിയേറ്ററുകളിൽ രണ്ടു ആളുകൾ സിനിമ കാണാൻ പോകണമെങ്കിൽ ഏകദേശം 500 രൂപ ചെലവുള്ള കാര്യമാണ്, അതിലൊരാൾക്ക് മാത്രമാണ് വരുമാനം ഉള്ളതെങ്കിൽ അവന്റെ/അവളുടെ ഒരു ദിവസത്തെ വരുമാനം ഒരു ഇഞ്ചിമുട്ടായി പോലും വാങ്ങാതെ നിങ്ങളുടെ സിനിമക്കായി സമർപ്പിക്കുക്കയാണ് എന്നോർക്കണം (സമർപ്പിക്കാൻ ഞങ്ങൾ ആരെങ്കിലും ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല). അങ്ങനെ വരുമ്പോൾ കഞ്ഞി വാങ്ങാതെ അവൻ/അവൾ ത്വജിച്ച പണം വെറുതെ പോയെന്നുവരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിഷേധം പണ്ട് രേഖപ്പെടുത്താൻ ഒരിടം അവർക്ക് ഇല്ലായിരുന്നു. കൂടി വന്നാൽ തമ്മിൽ പറയാം 'പടം നന്നായിരുന്നു/മോശമായിരുന്നു' എന്നൊക്കെ. അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഇന്നവനെ സംബന്ധിച്ച് ഇതൊക്കെ അടയാളപ്പെടുത്താൻ ഒരു ആം ആദ്മി മാദ്ധ്യമമാണ്. നാളുകൾക്കു മുൻപ് തന്നെ സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ ആയിരിക്കും മലയാളത്തിൽ ഏറ്റവും കൂടുതൽ ചീത്ത വിളി കേട്ടിട്ടുണ്ടാവുക എന്നാരോ പറയുന്നത് ഈ അടുത്തു കേട്ടു. സിനിമ പിടിച്ചവന്റെയും സിനിമ കണ്ടവന്റെയും അനുഭവങ്ങൾ ഒരേപോലെ പങ്കുവെയ്ക്കാൻ കഴിയുന്ന ഒരു വിശാലമായ സ്പെയ്സായി ഇതിനെ കാണണം എന്നാണ് എനിക്ക് പറയാനുള്ളത് വിമർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു രാഷ്ട്രീയക്കാരെ കണ്ടുപടിക്കട്ടെ.
6) ഫേസ് ബുക്കിൽ മോശം അഭിപ്രായം എഴുതിയതിനു ആസിഫ് അലി ഫാൻസ് തല്ലി എന്നപേരിൽ ഉണ്ടായ വാർത്ത സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തിവൈരാഗ്യം തീർക്കാനുള്ള വേദി ആക്കിയെന്നും പറഞ്ഞു കൈകഴുകിയ രഞ്ജിത്തിനെ കണ്ടു. സംഗതി ശരിയാണ്, പക്ഷെ അവിടെ ഫേസ് ബുക്ക് എങ്ങനെ കുറ്റക്കാരൻ ആവും? അതൊരു മീഡിയം മാത്രമല്ലേ? ആസിഫ് അലി ഫാൻസ് തല്ലി എന്ന രീതിയിൽ വാർത്ത കൊടുത്തതും വിളിച്ചുകൂവിയതും സോഷ്യൽ മീഡിയയിൽ ഉള്ള ആരുമല്ല,പകരം ഇവിടെയുള്ള മുഖ്യധാരാ മാദ്ധ്യമങ്ങൾ തന്നെ. സത്യം ഇതല്ല എന്നറിയിക്കാനാണ് സോഷ്യൽ മീഡിയ ഈ വിഷയത്തിൽ ഇടപ്പെട്ടത് എന്ന് ഓർത്താൽ നന്നായിരിക്കും ( ഈ വിഷയത്തിന് പിന്നിലുള്ള സത്യാവസ്ഥ എന്തെന്ന് അന്ന് തന്നെ മാതൃഭൂമി ന്യൂസിലെ അപർണ്ണ കുറുപ്പ് ഫേസ് ബുക്കിൽ കുറിച്ചത് ഓർക്കുന്നുണ്ട്).
7) സിനിമയും ഒരു ഉല്പന്നം ആണെന്നുള്ളത് ആദ്യം തിരിച്ചറിയുക. ഉല്പന്നങ്ങളെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളോട് അസഹിഷ്ണുത പുലർത്തിയിട്ടു കാര്യമില്ല എന്ന് തെളിയിക്കുന്ന സംഭവങ്ങൾ ആണ് അടുത്തയിടയ്ക്ക് നടക്കുന്നത്. നാളുകൾക്കു മുൻപ് ഫൈസൽ ഫാരൂഖിയുടെ മൗത്ത് ഷട്ട് ഡോട്ട് കോം എന്ന സൈറ്റിൽ ചില ബ്രാണ്ടുകൾക്ക് നേരെയുണ്ടായ വിമർശനത്തെ തുടർന്ന് ഹാലിളകിയ കമ്പനികളെ നേരിടാൻ ഫൈസൽ നടത്തിയ നിയമയുദ്ധവും, ഇതേ രീതിയിൽ 'ബ്രൌൺ ലിസ്റ്റ്' എന്ന പേരില്‍ മറ്റൊരു സൈറ്റുമായി ജോൺ മക്കഫീ എത്തിയതും ഈയടുത്താണ്. കമ്പ്യൂട്ടർ കടയിലെ ദുരനുഭവങ്ങൾ ഫേസ് ബുക്കിലൂടെ ചൂണ്ടിക്കാട്ടിയതിനു ബിജുകുമാർ ആലക്കോടിനെ കേസില്‍പെടുത്താൻ ശ്രമിക്കുകയും ഒടുവിൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്തത് ആഴ്ചകൾക്ക് മുൻപാണ്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് അഭിപ്രായങ്ങൾ മൂടിക്കെട്ടാൻ ആർക്കും കഴിയില്ല എന്ന സത്യത്തിലേക്കാണ്.
8) സാംസ്ക്കാരിക പ്രവര്‍ത്തനത്തെ സോഷ്യൽ മീഡിയ തളർത്തുന്നു എന്ന വേവലാതിക്ക് ഒരു കഴമ്പുമില്ല. മുഖ്യധാരയിൽ ഇല്ലാത്ത അനേകം ആളുകൾക്ക് ഷോർട്ട് ഫിലിമിലൂടെയോ ഒരാൾപ്പൊക്കം പോലെയുള്ള ക്രൌഡ് ഫണ്ടിങ് സിനിമകളിലൂടെയോ കഴിവുതെളിയിക്കാൻ ഈ മാദ്ധ്യമം സഹായിക്കുന്നത് ചെറിയ കാര്യമല്ല. അനേകം സാംസ്ക്കാരിക കൂട്ടായ്മകൾക്ക് ആളുകൾ എത്തുന്നതും ഫേസ് ബുക്കിലെ അറിയിപ്പ് കണ്ടാണ് എന്നുള്ളത് മറ്റൊരു കാര്യം. അതുകൊണ്ട് 'സ്പേസ്' എന്നത് 'മുക്കിയ' ധാരക്കാരുടെ ഔദാര്യമല്ല.
9) ചീത്തവിളി കേട്ട് സിനിമയെടുത്ത, ഒരു മുഖ്യധാരാ പശ്ചാത്തലവും ഇല്ലാത്ത, സന്തോഷ് പണ്ഡിറ്റിന്റെ നാടാണ് കേരളം. ലിസ്റ്റിലുള്ള ആർക്കും സ്വന്തം വോളിൽ എഴുതുനായായി അവസരം തുറന്നു കൊടുത്ത ആഷിഖ് അബുവും കമന്റുകളിലൂടെ സക്രിയമായി വിമർശനത്തോട് പ്രതികരിക്കുന്ന റിമ കല്ലിങ്ങലും നമ്മുടെ സിനിമാലോകത്ത് തന്നെയാണല്ലോ.
വാൽ: തനിക്ക് ഫേസ്ബുക്ക് താല്പര്യമല്ല,അതിൽ പ്രത്യേകിച്ചു ഒന്നും പങ്കു വെയ്ക്കാൻ ഇല്ല, തനിക്കെതിരെ ഫേസ്ബുക്കിൽ വരുന്ന വിമർശനങ്ങൾ വായിക്കാൻ മെനക്കടാറില്ല, പകരം സുഹൃത്തുക്കൾ പറഞ്ഞറിതാണെന്നൊക്ക രഞ്ജിത് ഇന്നലെ ചർച്ചയിൽ പറഞ്ഞുകേട്ടു. നേരിട്ടുകാണാത്ത ഒരു കാര്യത്തെ സംബന്ധിച്ച് ഇത്രയ്ക്കും വികാരപരമായി സംസാരിക്കുന്ന രഞ്ജിതും സിനിമ കാണാതെ റിവ്യൂ എഴുതുന്നവരും തമ്മിൽ എന്താണ് വ്യത്യാസമെന്ന് എനിക്കറിയില്ല!!
ഇതിൽ കൂടുതൽ ഒന്നും പറയാനില്ല..നന്ദി,നമസ്ക്കാരം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍