ജാമിദ ടീച്ചർ ആദ്യമായി പള്ളിയിൽ പുരുഷന്മാരുടെ ഇമാം ആയ വിവാദം: ഇതര കേരള മുസ്ലിംകൾ എന്താണ് ചെയ്യേണ്ടത്?
ജാമിദ ടീച്ചർ കേരളത്തിൽ ഇദം പ്രഥമമായി പള്ളിയിലെ പ്രാർത്ഥനയിൽ പുരുഷന്മാർക്ക് നേതൃത്വം കൊടുത്തത് ( ഇമാം ആയത് ) ആണ് നിലവിലെ വിവാദം.
അതിലെ ശരിതെറ്റുകൾ വിലയിരുത്തുന്നതിനു മുമ്പ്, ഇതു കേരളത്തിലാണോ ആദ്യമായി സംഭവിച്ചത്, അതോ ലോക രാജ്യങ്ങളിൽ മറ്റെവിടെയെങ്കിലും ഇതു സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാം.
2003ൽ കാനഡയിൽ Salaam/al-Fatiha International Conference ൽ ഇതു പരസ്യമായി നിലവിൽ വന്നു . അതേ വര്ഷം തന്നെ ഇരുപതു വയസ്സുള്ള Maryam Mirza ഈദുൽ ഫിത്തറിന്റെ (പെരുന്നാൾ) പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം നിർവ്വഹിച്ചു.
2005 ൽ Muslim Canadian Congress നടത്തിയ Earth Dayയിൽ Raheel Raza വെള്ളിയാഴ്ച ഖുതുബ ബടത്തി. അതേ വര്ഷം തന്നെ Canada Day യിൽ ഇസ്ലാം സ്വീകരിച്ചു വന്ന വനിതയായ Pamela K. Taylor ഖുതുബ പ്രഭാഷണം നടത്തി.
2008 മുതൽ 2012 വരെ ടൊറൊണ്ടോയിലെ Noor Cultural Centre, പുരുഷന്മാരോടൊപ്പം സ്ത്രീകളെയും ഖത്തീബുമാർ ആക്കി. അവർ ബാങ്ക് വിളിയും നടത്തിപ്പോന്നു. ഉദാഹരണങ്ങൾ ഇനിയുമുണ്ട്. ചിലതു മാത്രം പറഞ്ഞു കാനഡ ഇവിടെ ചുരുക്കുന്നു.
തുർക്കിയിൽ ഗവണ്മെന്റ് തന്നെ നൂറു കണക്കിന് സ്ത്രീകളെ സീനിയർ ഇമാമുമാരായി നിയമിച്ചു. മാത്രവുമല്ല, മക്കയിലെയ്ക്കുള്ള ഹജ്ജ് സംഘങ്ങൾക്ക് നേതൃത്വം നൽകാനും സ്ത്രീകളെ നിയമിച്ചു.
15 പ്രോവിൻസുകളിൽ സ്ത്രീകളെ ഡെപ്യൂട്ടി മുഫ്ത്തികൾ ആയി നിയമിച്ചു. സീനിയർ ഇമാമുമാരായ സ്ത്രീകൾക്ക് ഫത് വകളും മതനിയമങ്ങളും വ്യാഖ്യാനിക്കാനും പ്രഖ്യാപിക്കാനും ഉള്ള അനുവാദം നൽകി.
സ്പെയിനിൽ, ബാഴ്സലോണയിൽ ലോകമൊട്ടുക്കും ഉള്ള അഭ്യസ്ത വിദ്യരായ സ്ത്രീ പുരുഷന്മാർ പങ്കെടുത്ത Islamic feminism conference ൽ വനിതാ ഇമാം പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
സൗത്ത് ആഫ്രിക്കൻ ഡോക്ടർ ആയ Sa'diyya Sheikh, 2010 ലെ ഒരു കോൺഫറൻസിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമായി ഖുതുബ നടത്തി.
സൗത്ത് ആഫ്രിക്കയിൽ ആദ്യത്തെ വനിതാ ഇമാം വന്നത് ഇരുപത്തിമൂന്നു വർഷങ്ങൾക്കു മുമ്പാണ്. Muslim Youth Movement of South Africa എന്ന സംഘടനയുടെ കീഴിയിൽ ഇപ്പോൾ റമദാൻ മാസത്തിൽ നടത്തുന്ന തറാവീഹ് നമസ്കാരവും ഖുതുബയും എല്ലാം സ്ത്രീകൾ നടത്തുന്നു.
അല്ലാതെയും സ്ത്രീ ഖത്തീബുമാരും ഇമാമുമാരും അവിടെയുണ്ട്. ആമിനാ വുദൂത് നെ പോലെയുള്ള പ്രശസ്തർ അതിലുണ്ട്.
2003-2010 വരെയായി ഖുതുബയും ഇമാമാത്തും നടത്തിയവരിൽ പതിനാലു യുവതികൾ പ്രശസ്തർ തന്നെയായിരുന്നു ( Dr. Lubna Nadvi, Zaytun Suleyman, Fatima Seedat, Fatima Hendricks, Dr Mariam Seedat and Zulaykha Mayat etc).
2005ൽ ആഫ്രിക്കയിൽ ആദ്യമായി Farhana Ismail വിവാഹ വേളയിലെ നിക്കാഹും നടത്തിക്കൊടുത്തു.
ചൈന, ഡെന്മാർക്ക് , മൊറോക്കോ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലെ ഉദാഹരണങ്ങൾ വേറെയുമുണ്ട്. ലേഖനത്തിന്റെ നീളം കൂടും എന്നതിനാൽ എല്ലാം ഇവിടെ പറയാൻ സാധ്യമല്ല.
ഇനി ഇതിന്റെ ഇസ്ലാമിക മാനവും നിലവിലെ ഇസ്ലാമിക പ്രാക്റ്റീസും പരിശോധിക്കാം.
ഇങ്ങിനെയൊന്നു 'ഇസ്ലാമിൽ ഇല്ല' എന്നാണു പരസ്പരം വിഘടിച്ചു നിൽക്കുന്നവരെങ്കിലും ഈ വിഷയത്തിൽ ഒന്നിച്ചു നിൽക്കുന്ന നിലവിലെ പരമ്പരാഗത യാഥാസ്ഥിതിക കേരള വിഭാഗങ്ങളുടെ പക്ഷം.
'ഇസ്ലാമിൽ ഇല്ല' എന്ന പ്രയോഗം തന്നെ എത്രത്തോളം പ്രായോഗികമാണ് എന്നറിയാൻ വളരെ ചെറിയ ചില കാര്യങ്ങൾ പരിശോധിച്ചാൽ മതിയാകും.
സ്ത്രീകൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് 'ഇസ്ലാമിൽ ഇല്ല' എന്നു പറയുന്നവരും 'ഇസ്ലാമിൽ ഉണ്ട്'' എന്നു പറയുന്നവരും പ്രബല വിഭാഗത്തിൽ പെട്ടവർ തന്നെയാണ്.
സംഗീതം 'ഇസ്ലാമിൽ പാടില്ല' എന്നു പറയുന്ന ഒരു വലിയ വിഭാഗമുണ്ട്. പാടുണ്ട് എന്നു പറയുന്ന പ്രബല വിഭാഗവും ഉണ്ട്.
ഖബർ ആരാധനയും നബിദിന ആഘോഷവും പാടില്ലെന്നും പാടുണ്ടെന്നും പറയുന്നവരും, വെള്ളിയാഴ്ച സ്ത്രീകൾ പള്ളിയിൽ പോകുന്നതും മലയാളത്തിൽ ഖുതുബ പ്രഭാഷണം നടത്തുന്നതും ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരും ഇവിടെ തുല്യ ശക്തികൾ ആണ്.
ഓണം ആഘോഷിക്കൽ, ജന്മ ദിനം ആഘോഷിക്കൽ, വിളക്കു കത്തിക്കൽ തുടങ്ങി ഒരു നൂറായിരം 'ഇസ്ലാമിൽ ഇല്ല'കളും 'ഇസ്ലാമിൽ ഉണ്ടു'കളും നിലവിൽ തന്നെ എല്ലാ കേരള ഇസ്ലാമിക വിഭാഗങ്ങളിലും ഉണ്ട് എന്നു ചുരുക്കം.
ഇവിടെയാണ് സ്ത്രീകൾ ഇമാം ആകുന്നതു 'ഇസ്ലാമിൽ ഇല്ല' എന്നു പറയുന്നതിലെ വൈരുധ്യവും ചോദ്യം ചെയ്യപ്പെടുന്നത്. അതിനെ കുറിച്ച് വഴിയെ പറയാം.
സ്ത്രീകളെ പള്ളിയിൽ കയറ്റുകയും അവരവരുടെ വനിതാ സംഘടനകളിൽ പ്രവർത്തിപ്പിക്കുകയും റോഡിലൂടെ പ്രകടനം നടത്തിക്കുകയും എല്ലാം ചെയ്തിട്ടും അവരെ മഹല്ലു കമ്മിറ്റികളിൽ അംഗങ്ങൾ ആക്കാത്തവരാണു കേരളത്തിലെ മുഴുവൻ ഇസ്ലാമിക പുരോഗമ പ്രസ്ഥാനങ്ങളും.
ഈയിടെയായി വളരെ ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ നടന്നത് മാത്രമാണ് കഴിഞ്ഞ 75 വർഷത്തെ കേരള സ്ത്രീ ഇസ്ലാംമത പുരോഗമന സംഘനക്കാരുടെ ചരിത്രം.
ഇതുമായി ബന്ധപ്പെട്ട ഒരു ഉജ്വല ലേഖനം മഹല്ലുകളിലെപുരുഷാധിപത്യം അവസാനിപ്പിക്കുക എന്ന പേരിൽ പണ്ഡിതനായ ഖാലിദ് മൂസ നദ്വി എഴുതിയത് വായിക്കേണ്ട ഒന്നാണ്.
ഇക്കാര്യത്തിലായാലും മറ്റനേകം വിഷയങ്ങൾ എടുത്താലും നമുക്കു കുറെ 'ഇസ്ലാമിൽ ഇല്ല'കളും 'ഇസ്ലാമിൽ ഉണ്ടു'കളും കാണാൻ പറ്റും.
അപ്പോൾ പിന്നെ ഈ 'ഇസ്ലാമിൽ ഇല്ല' എന്ന പ്രയോഗത്തിനു വലിയ പിൻബലമോന്നും ഇല്ല എന്നു കാണാം. അവരവർക്ക് തോന്നിയത് ഇല്ലെന്നും ഉണ്ടെന്നും പറയുന്നു. എല്ലാവരും ഒരേ പ്രമാണങ്ങൾ ആധാരമാക്കുന്നു.
പിന്നെയുള്ളത്, ഇവരെല്ലാവരും കൂടി ഒറ്റക്കെട്ടായി നിൽക്കുന്ന വിഷയങ്ങൾ പരിശോധിച്ചു നോക്കലാണ്.
മൂന്നുവർഷം മുമ്പ് പെൺകുട്ടികളുടെ വിവാഹപ്രായം പതിനാറ് ആക്കണം എന്ന വിഷയത്തിൽ എല്ലാ പുരുഷ കേന്ദ്രീകൃത ഇസ്ലാമിക സംഘടനകളും ഒറ്റക്കെട്ടായിരുന്നു.
പക്ഷെ കോടതിയിൽ പോലും പോകാൻ ആകാതെ സ്വസംഘടനയിലെ സ്ത്രീകളുടെ പ്രതിരോധം കാരണം എല്ലാ സംഘടനകളും അവസാനം അതിൽ നിന്നും പിന്തിരിഞ്ഞു.
അപ്പോൾ ഭൂരിപക്ഷത്തിലും അല്ല കാര്യമിരിക്കുന്നത്. മറിച്ചു കാലഘട്ടത്തിന്റെ ആവശ്യങ്ങൾ കൂടി അതിൽ വരുന്നുണ്ട്. അവിടെയും ഇസ്ലാമിൽ ഇല്ലകളും ഇസ്ലാമിൽ ഉണ്ടുകളും മാറി മറിഞ്ഞു.
അപ്പോൾ പിന്നെ
കാര്യമിരിക്കുന്നത് ചരിത്രത്തിലെ മാതൃകകളിലും ഇന്ന് ലോകത്ത് മറ്റു രാജ്യങ്ങളിൽ എന്ത് സംഭവിക്കുന്നു എന്നതിലും ആണ്.
സ്ത്രീകൾ ഡ്രൈവ് ചെയ്യാൻ പാടില്ല എന്ന് വിധിച്ച സൗദിയിലെ പണ്ഡിതന്മാർ നമുക്കു മുന്നിൽ ഇപ്പോഴും ജീവിക്കുന്ന ഉദാഹരണമാണ്. ഈ വർഷമാണ് അതു തിരുത്തിയത്. പക്ഷെ അങ്ങിനെയൊരു 'ഇസ്ലാം' മറ്റു അറബി രാജ്യങ്ങളിൽ നമ്മൾ കണ്ടില്ല.
ചുരുക്കത്തിൽ എന്താണ് ഇസ്ലാം എന്നതിനു ഭൂരിപക്ഷ മാനങ്ങൾ ഉണ്ട് എന്നതല്ലാതെ അറുത്തു മുറിച്ചു പറയാൻ പോയാൽ ഒരക്ഷരം പോലും മിണ്ടാൻ പറ്റാത്ത അത്രയും അധികം വൈജാത്യങ്ങൾ ഓരോ ദേശത്തും ഓരോ പ്രാക്റ്റീസിലും നമുക്കു കാണാൻ കഴിയും.
ഇനി സ്ത്രീകൾ ഇമാം ആയി നിൽക്കുന്ന കാര്യം തന്നെ എടുത്തു നോക്കാം.
ഒന്നാമതായി ഇതിനെ ഖുർആൻ നേരിട്ടു അഡ്രസ് ചെയ്യുന്നതേയില്ല എന്നതാണ് സത്യം. പിന്നെയുള്ളത് ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ വിവരിക്കുന്ന കർമ്മശാസ്ത്രമായ ഫിഖ്ഹ് പരിശോധിക്കൽ ആണ്.
ഫിഖ്ഹിൽ എന്താണ് സ്ത്രീ ഇമാമാത്തിനെ കുറിച്ചു പറഞ്ഞിരിക്കുന്നത് എന്നു ചോദിച്ചാൽ അതിൽ തന്നെ വ്യത്യസ്തമായ അഭിപ്രായമുള്ള നാലു വിഭാഗമുണ്ട്.
അതിലൊരു വിഭാഗമായ മാലിക്കി നിർവ്വചന പ്രകാരം സ്ത്രീകൾ സ്ത്രീകൾക്കു തന്നെ ഇമാം നിൽക്കാൻ പാടില്ല. എല്ലാവരും ഒരൊറ്റ വരിയിൽ നിന്നു മാത്രമേ പ്രാർത്ഥിക്കാവൂ. അപ്പോൾ പിന്നെ ആണുങ്ങൾക്ക് സ്ത്രീകൾ ഇമാം ആകുന്ന കാര്യം ആലോചിക്കുക പോലും വേണ്ട.
ബാക്കി ഹനഫി, ഹമ്പലി, ഷാഫി എന്നീ മൂന്നു വിഭാഗവും സ്ത്രീകൾക്കു സ്ത്രീകൾ ഇമാം നിൽക്കുന്നതിനെയെങ്കിലും അനുവദിക്കുന്നുണ്ട്.
എന്നാൽ തന്നെയും ഹനഫി വിഭാഗം അതിനെ പെടുത്തിയിരിക്കുന്നത് ഡിസ് ലൈക് ( മഖ് റൂഹ് ) വിഭാഗത്തിലാണ്. അഥവാ പറ്റുമെങ്കിൽ ഒഴിവാക്കേണ്ടത്. പടച്ചവനു തീരെ ഇഷ്ടമില്ലാത്തത്.
2000ത്തിൽ ഇറാനിൽ ഈ നിയമം ഭേദഗതി ചെയ്തു സ്ത്രീകൾക്കു സ്ത്രീകൾ ഇമാമായി നിൽക്കാമെന്നു തിരുത്തുകയുണ്ടായി. സ്ത്രീകൾ ആണുങ്ങൾക്ക് ഇമാം ആകാൻ പാടില്ല.
ചുരുക്കത്തിൽ അടിസ്ഥാനം തൊട്ടു ഭിന്നതകൾ ഉണ്ട്. വൈജാത്യങ്ങൾ ഉണ്ട്.ഇങ്ങു കേരളത്തിൽ വരെ ആ ഇസ്ലാമിക കർമ്മ ശാസ്ത്ര ഭിന്നതകൾ തികച്ചും പ്രകടവും നടപ്പിലുള്ളവയും ആണ്.
ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ പോലും തർക്കവിതർക്കങ്ങൾക്കു വിധേയമാകാൻ സാധ്യത ഉള്ളവയാണ്.
അതതു വിഭാഗങ്ങൾക്കു പ്രാദേശികമായി ഭൂരിപക്ഷം ഉള്ളിടത്ത്, അവരവരുടെ 'പാടില്ലകളും പാടുണ്ടുകളും ' ഒരു നിയമം പോലെ കൊണ്ടു നടത്തപ്പെടുന്നു എന്നു മാത്രം.
ഓരോരുത്തരും പ്രമാണമാക്കുന്നത് രണ്ടേ രണ്ടു കാര്യങ്ങൾ തന്നെ. ഖുർആനും പ്രവാചക ചര്യയും.
അതിനാൽ തന്നെ ജാമിദ ടീച്ചറുടെ, അതുമല്ലെങ്കിൽ ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പുതിയ നീക്കത്തെ ഇസ്ലാമിൽ ഇല്ല എന്നു പറഞ്ഞു കടിച്ചു കീറി പീസ് പീസാക്കേണ്ട കാര്യമില്ല.
ഭീഷണികളും ആക്രമണങ്ങളും കൊണ്ടു നേരിടേണ്ടതുമല്ല അത്. അതൊക്കെയും കാണിക്കുന്നത് സോ കോൾഡ് ഇസ്ലാമിന്റെ വക്താക്കൾ എന്നു അവകാശപ്പെടുന്നവർക്ക് സഹിഷ്ണുതയും ക്ഷമയും ഇല്ല എന്നതാണ്.
കൊലയും തട്ടിക്കൊണ്ടുപോകലും ഭീഷണിയും ഊരുവിലക്കും കൊണ്ടു ആരെയും തളർത്താൻ പറ്റില്ല എന്നതിന്റെ മകുടോദാഹരണമാണ് ചേകന്നൂരിനെ കൊന്നിട്ടും വളരുന്ന ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നിരിക്കേ, അമ്മാതിരി പണികകളൊ ഔട്ട് ഓഫ് ഫാഷൻ ആയി എന്നു മനസ്സിലാക്കുക.
അവരവർ അവരവരുടെ കാര്യവുമായി മുന്നോട്ടു പോകട്ടെ. ഇസ്ലാം ദീനിനെ സംരക്ഷിക്കുന്ന പണി പടച്ചതമ്പുരാൻ തന്നെ ഏറ്റെടുത്തിരിക്കുന്ന ഒന്നായിരിക്കെ, ഇനി വേണ്ടത് പൊതുസമൂഹത്തിനു മുന്നിൽ തൊട്ടതിനും പിടിച്ചതിനും കുരച്ചു ചാടുന്ന സമുദായമല്ല മുസ്ലിംകൾ എന്നു കാണിച്ചു കൊടുക്കലാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്