അന്നത്തെ ഡിസംബർ പുലർന്നത് ജയകൃഷ്ണൻ മാഷിന്റെയും അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന കുരുന്നുകളുടെയും നില വിളി കേട്ടുകൊണ്ടായിരുന്നു; തുടർന്ന് ബിജെപിയും സിപിഎമ്മും സംഹാര താണ്ഡവം ആടിയപ്പോൾ ആറു ജീവൻ കൂടി പൊലിഞ്ഞു; വെട്ടും കുത്തുമേറ്റവർ നിരവധി; സ്വത്തുക്കൾ നഷ്ടപ്പെട്ടവരും അനേകം: രക്തസാക്ഷികളെ കൊണ്ട് നിറഞ്ഞ് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫിസ്
പി റ്റി ചാക്കോ
ഹൃദയത്തിൽ പട്ടട എരിയുന്നവർ-7
സമാധാനസന്ധികൾ പാലിച്ച ചരിത്രം ഇരുപക്ഷത്തുമില്ല. നാലു വർഷത്തെ സേവനത്തിനിടയിൽ 95 സമാധാനയോഗങ്ങൾ വിളിച്ച തലശേരി ആർ.ഡി.ഒ മാത്യു എ.സിക്കു ഗിന്നസ് ബുക്കിൽ ഇടം കിട്ടും.
'കൊല്ലാം പക്ഷേ തോൽപിക്കാനാവില്ല'- തലശേരി ബ്രണ്ണൻ ഗവൺമെന്റ് കോളജിനു മുമ്പിൽ കടുംചുവപ്പിൽ തീർത്തിരിക്കുന്ന രക്തസാക്ഷി മണ്ഡപത്തിലെ ഈ മൂന്നേ മൂന്നു വാക്കുകൾ മതി, കണ്ണൂരിലെ ആക്രമ രാഷ്ട്രീയത്തിന്റെ പൊരുളറിയാൻ.
അവിടെ നിന്നു നേരെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓമഫീസിലേക്കു പോകാം. പ്രാക്തന പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടത്തിലെക്കു സ്വാഗതം ചെയ്യുന്നതു തന്നെ രക്തസാക്ഷികളുടെ നീണ്ട നിരയാണ്. ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന ആറു വലിയ ബോർഡുകൾ നിറയെ രക്തസാക്ഷികളുടെപേരാണ്. 1940 മുതൽ 1997 വരെയുള്ളവരുടെ ലിസ്റ്റ് ഇതിലുണ്ട്. സാമ്രാജ്യത്വ വിശുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തലശേരി കടപ്പുറത്തു വെടിയേറ്റു മരിച്ച തലശ്ശേരി അബുവിലാണ് തുടക്കം. 1997ൽ കൊല്ലപ്പെട്ട സിപിഎം കിഴക്കേ കതിരൂർ ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനിലാണ് ലിസ്റ്റ് അവസാനിക്കുന്നത്.
97-നു ശേഷം കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് എവിടെ?
ലിസ്റ്റുണ്ട്. പക്ഷേ അതെഴുതി വയ്ക്കാൻ ഭിത്തിയിൽ ഇടമില്ല. ബിജെപിയുടെയും കോൺഗ്രസ്സിന്റെയും അവസ്ഥ ഇതിനു സമാനമാണ്. അവർക്കുമുണ്ട് ധാരാളം രക്തസാക്ഷികൾ.
കൊന്നും കൊലവിളിച്ചും ഈ രാഷ്ട്രീയ പാർട്ടികൾ എന്തു നേടി? അവർ ആധിപത്യവും അധീശത്വവും നേടി. അങ്ങനെ പാർട്ടി ഗ്രാമങ്ങൾ രൂപപ്പെട്ടു. അവ വിപുലപ്പെടുത്താനും പിടിച്ചടക്കാനുമുള്ള പോരാട്ടങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പാർട്ടി ഗ്രാമത്തിൽ ഇല പോലും അനങ്ങുന്നത് പാർട്ടി അറിയുന്നു. ജീവിതത്തിന്റെ സമസ്ത മേഖലയേയും രാഷ്ട്രീയവത്കരിച്ചിരിക്കുന്നു.
കൊങ്കച്ചി ,ചെറുവാഞ്ചേരി, പത്തായ്ക്കുന്ന്,പള്ള്യായി, മാക്കം പീടിക, എലാംകോട്, കൈവേലിക്കൽ, കുറ്റേരി, ഡയമണ്ട് മുക്ക് തുടങ്ങിയവ ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളാണ്. പായ പാത്തിപ്പാലം, മൊകേരി,കൊങ്ങാറ്റ, കിഴക്കേ കതിരൂർ, മുതിയ കാര്യാട്ടുപുറം, കുറ്റേരി പൊയിൽ തുടങ്ങിയവ ചെങ്കൊടി പൂണ്ട ഗ്രാമങ്ങളാണ്.
ഇതര പാർട്ടികൾക്ക് ഇവിടെ പ്രവർത്തന സ്വാതന്ത്രമില്ല. നൂറു ശതമാനവും പോളിങ് രേഖപ്പെടുത്തുന്ന ബൂത്തുകളാണ് ഇവിടെയുള്ളത്. പോളിങ് ബൂത്തിൽ മറ്റു പാർട്ടിയുടെ ഏജന്റുമാർ ഉണ്ടാവില്ല.
പാർട്ടി ഗ്രാമങ്ങളിൽ താമസിക്കുന്ന എതിർ ചേരിയിൽപ്പെട്ടവർ തങ്ങളുടെ വീടും സ്ഥലവും ഉപേക്ഷിച്ച് ഓടിപോകാൻ നിർബന്ധിതരാകുന്നു. ഇവിടെ വിവാഹം പോലും നിശ്ചയിക്കുന്നത് പാർട്ടിയാണ്. എതിർ ചേരിയിൽപ്പെട്ടവരുമായി വിവാഹം അസംഭവ്യം. സ്വത്തു തർക്കം, വഴിത്തർക്കം, കുടുംബ പ്രശ്നം, പ്രേമം, തുടങ്ങിയ പല പ്രശ്നത്തിലും പാർട്ടിയാണ് തീർപ്പ് കല്പിക്കുന്നത്.
പാർട്ടികൾക്കു വേണ്ടി പൊരുതാനും മരിക്കാനും തയ്യാറായ ചോവേർപ്പടയുണ്ട്. ആർ.എസ്.എസിനു ആയുധ പരിശീലനമുണ്ട്. സിപിഎമ്മും അതിപ്പോൾ അനുകരിക്കുന്നു.
കൊലയ്ക്കും കൊള്ളി വയ്പിനും ശേഷം ആളുകൾ ഗ്രാമങ്ങളിലേക്കാണ് ഓടിയെത്തുന്നത്. പാർട്ടി ഗ്രാമങ്ങളിൽ പൊലീസിനു പോലും കടന്നു വാരാനാവില്ല. ബി.ജെ. പി യുടെ കൊച്ചു ഗ്രാമത്തിൽ റെയ്ഡിനെത്തിയ പൊലീസുകാരെ അടിച്ചോടിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ തലശേരി എ.എസ്‌പി ശ്രീജിത്തിനെ ബോംബെറിഞ്ഞ പത്തായക്കുന്നു ബിജെപിയുടെ ശക്തികേന്ദ്രമാണ്.
പാർട്ടി ഗ്രാമങ്ങളിൽ കൊലയാളി സംഘങ്ങൾക്ക് എല്ലാ സുഖ സൗകര്യങ്ങളും സുരക്ഷിതത്വവും ഏർപ്പാടാക്കിയിട്ടുണ്ട്. പണം, മദ്യം, പെണ്ണ് തുടങ്ങിയ എന്തും. സംഘർഷപ്രദേശത്തെയും ഗ്രാമങ്ങളിലെയും പെൺകുട്ടികളെ വിവാഹം കഴിക്കാൻ ആരും തയ്യാറല്ല. വിവാഹാലോചനയുമായി ഇവിടേക്ക് അങ്ങനെ ആർക്കും വരാനും കഴിയില്ല. വിവാഹ ജീവിതം നിഷേധിക്കപ്പെട്ട എത്ര പെൺകുട്ടികൾ ഈ പ്രദേശങ്ങളിലുണ്ട്.
പാർട്ടി ഗ്രാമങ്ങളാണ് ഇവരുടെ ആയുധപ്പുര. കുടിൽ വ്യവസായം പോലെയാണ് ഇവിടെ ബോംബ് നിർമ്മാണം. നാടൻ ബോംബുകൾ അപകടകാരികളായതിനാൽ കൂടുതൽ സൗകര്യപ്രദമായ സ്റ്റീൽ ബോംബുകൾക്കാണ് ഇപ്പോൾ പ്രിയം. മൊന്തപോലുള്ള സ്റ്റീൽ കവചത്തിനുള്ളലിൽ സ്ഫോടക വസ്തുക്കളും തുളച്ചുകയറുന്ന ഗ്ലാസ് കഷ്ണങ്ങളും മറ്റും നിറച്ചാണ് ഇവ ഉണ്ടാക്കുന്നത്.
രാത്രിയുടെ ഏകാന്ത യാമങ്ങളിൽ പാർട്ടി ഗ്രാമങ്ങളിൽ സ്ഫോടന മത്സരം പതിവാണ്. ബോംബ് കൊണ്ടുള്ള ശക്തി പ്രകടനമാണിത്. സിപിഎം ഗ്രാമത്തിൽ ഒരു ബോംബ് പൊട്ടിച്ചു ഭീഷണി മുഴക്കുമ്പോൾ ബിജെപി ഗ്രാമത്തിൽ അതിനെക്കാൾ ശക്തിയുള്ള ബോംബ് പൊട്ടിച്ചു തിരിച്ചടിക്കും. ബോംബു നിർമ്മാണത്തിനിടയിൽ അവ പൊട്ടി പരിക്കേറ്റവരും മരിച്ചവരും നിരവധി.
ഒരു നാൾ ആദർശാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ തട്ടകമായിരുന്ന കണ്ണൂരാണ് ഇപ്പോൾ അക്രമ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായത്. ടിപ്പുവിന്റെ പടയോട്ടം തടഞ്ഞ ജനതായാണിത്. ഫ്രഞ്ച് സൈന്യത്തോടെറ്റുമുട്ടി വീര ചരമം പ്രാപിച്ചവരുണ്ട്. സ്വാതന്ത്രസമരത്തിന്റെ തീച്ചൂളയിൽ മലബാർ വെന്തുരുകി.
ആദ്യം ത്രിവർണ പതാക നെഞ്ചിലേറ്റിയ ജനം. പിന്നീട് ചെങ്കൊടിക്കു കീഴിൽ അണിനിരന്നു. ഇപ്പോൾ കാവിക്കൊടിയും പാറാൻ തുടങ്ങിയിരിക്കുന്നു. കോൺഗ്രസ് മെല്ലേ മാഞ്ഞുകൊണ്ടിരിക്കുന്നു.
1967-ഓടെയാണ് ആർഎസ്എസ് ശാഖകൾ സജീവമായത്. കമ്യൂണിസ്റ്റു പാർട്ടിക്കു കനത്ത വെല്ലുവിളി ഉയരാൻ തുടങ്ങി. ആ വർഷം ആർഎസ്എസ്- സിപിഎം സംഘട്ടനത്തിൽ രണ്ട് ആർ.എസ്.എസുകാർ മരിച്ചു. പിന്നീടു തുടർച്ചയായ ഏറ്റു മുട്ടലുകളിലൂടെ ആർഎസ്എസ് വളർന്നുകൊണ്ടിരുന്നു.
ഒരേ സമയം ആർ.എസ്.എസിനോടും കോൺഗ്രസിനോടും സിപിഎം പൊരുതി. അടിയന്തരാവസ്ഥയിൽ സിപിഎമ്മിനു കഷ്ടകാലമായിരുന്നു. ഇതിനിടയിലാണു ക്രിമിനലുകളുടെയും ഗുണ്ടാ സംഘങ്ങളുടെയും വളർച്ച. എല്ലാ പാർട്ടികളും ഗുണ്ടകളെ വളർത്തി പരിപോഷിപ്പിച്ചു. കൊലയാളി സംഘം പാർട്ടിയുടെ അഭിവാജ്യഘടകമായി.
അടിക്ക് അടി, കൊലയ്ക്കു കൊല എന്നതാണ് ഇവിടുത്തെ നീതി. 98-നവംബർ ഒന്ന്, രണ്ട് തീയതികളിൽ നാലു കൊലയാണു നടന്നത്. ഇരുപക്ഷത്തും ഈ രണ്ടു പേർ വീതം. പ്രവർത്തകനു പകരം പ്രവർത്തകനെ കൊന്നു. ഭാരവാഹിക്കു പകരം ഭാരവാഹിയെ കൊന്നു. ആദ്യകാലങ്ങളിൽ പ്രവർത്തകർ മാത്രമായിരുന്നു ഇര പിന്നീട് നേതാക്കളായി. 1996 മെയ് 25നു ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി പന്ന്യൻ ചന്ദ്രൻ കൊല്ലപ്പെട്ടപ്പോൾ ബിജെപി വിറങ്ങലിച്ചു പോയി. ഒന്നര വർഷം തിരിച്ചടിക്കാതെ ബിജെപി തരിച്ചു നിന്നു.
പക്ഷേ ഇതിനെതിരെ പാർട്ടിയിൽ ശക്തമായ വിമർശനം ഉണ്ടാകുകയും അണികൾ കൊഴിയാൻ തുടങ്ങുകയും ചെയ്തു. തുടർന്നാണ് 97 ഒക്ടോബറിൽ സിപിഎം കിഴക്കേ കതിരൂർ ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനെ വധിച്ചുകൊണ്ട് ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ ഇരുപക്ഷവും ഒപ്പത്തിനൊപ്പം മുന്നേറി.
കഴിഞ്ഞ ഓഗസ്റ്റിൽ സിപിഎം സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ കിഴക്കേ കതിരൂരിലുള്ള വീട്ടിൽ വച്ചു ബിജെപി വധിക്കാൻ ശ്രമിച്ചു. സിപിഎമ്മിനെ ഞെട്ടിച്ചു. അതിനു തിരിച്ചടിക്കാൻസിപിഎമ്മിനു സാവകാശമെടുത്തു. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന് സെപ്റ്റംബറിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. രണ്ട് നവംബർ 25നു സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്ത് പങ്കെടുത്ത കൂത്തുപ്പറമ്പ് രക്തസാക്ഷിത്വ ദിനാചരണം. ഇവ രണ്ടും കഴിഞ്ഞ ശേഷമാണ് സിപിഎം തിരിച്ചടിച്ചത്. കുളിരണിഞ്ഞ ഡിസംബർ ചുടുചോരയിൽ മുങ്ങി.
ഡിസംബർ പുലർന്നത് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി ജയകൃഷ്ണന്റെയും അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന കുരുന്നുകളുടെയും നില വിളി കേട്ടുകൊണ്ടാണ് ഇത്രേയും ഭീകരമായൊരു കൊലപാതകം കേരളത്തിന്റെ ചരിത്രത്തിൽ അപൂർവ്വമാണ്. തുടർന്ന് ഇരുപക്ഷവും സംഹാര താണ്ഡവം ആടിയപ്പോൾ ആറു ജീവൻ കൂടി പൊലിഞ്ഞു. ഏഴുപേരിൽ നാലുപേർ സിപിഎമ്മും മൂന്നുപേർ ബിജെപിയുമാണ്. വെട്ടും കുത്തുമേറ്റവർ നിരവധി. സ്വത്തുക്കൾ നഷ്ടപ്പെട്ടവർ നിരവധി.
സമാധാനസന്ധികൾ പാലിച്ച ചരിത്രം ഇരുപക്ഷത്തുമില്ല. നാലു വർഷത്തെ സേവനത്തിനിടയിൽ 95 സമാധാനയോഗങ്ങൾ വിളിച്ച തലശേരി ആർ.ഡി.ഒ മാത്യു എ.സിക്കു ഗിന്നസ് ബുക്കിൽ ഇടം കിട്ടും.
സമാധാനം പുനഃ സ്ഥാപിക്കുന്നതിനു ജസ്റ്റിസ് കൃഷ്ണയ്യരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉടമ്പടി ഒപ്പിട്ടു മഷി ഉണങ്ങും മുമ്പാണ് ഇത്തവണ സിപിഎം ജയകൃഷ്ണനെ കൊന്നത്.
1995 ഡിസംബറിൽ സിപിഎം പ്രവർത്തകൻ മാമൻ വാസുവും 1996 മെയ്‌യിൽ ബിജെപി ജില്ലാ സെക്രട്ടറി പന്ന്യന്നൂർ ചന്ദ്രനും വധിക്കപ്പെട്ടതിനു ശേഷം മുന്മന്ത്രി പി.ആർ .കുറുപ്പിന്റെ അധ്യക്ഷതയിൽ പാനൂരിൽ സ്ഥിരം സമാധാന കമ്മിറ്റി ഉണ്ട്. 1996 ജൂൺ 13 നു മുഖ്യമന്ത്രി ഇ.കെ നായാനാർ കൂടി പങ്കെടുത്തു രൂപീകരിച്ച ജില്ലാതല സമാധാന കമ്മിറ്റി ചേർന്നുകൊണ്ടിരുന്നപ്പോഴാണ് ബിജെപി ഒരു സിപിഎമ്മുകാരനെ കൊന്നത്.
കണ്ണൂരിലെ അടിസ്ഥാന പ്രശ്നം എന്താണ്? ഒരുപാടു കാര്യങ്ങൾ ഭിന്നസ്വരത്തിൽ പലരും പറയുമ്പോഴും ഏകസ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. കണ്ണൂർ പരമ്പരാഗതമായി സിപിഎമ്മിന്റെ കോട്ടയാണ്. അവിടെ തങ്ങൾക്കെതിരെ ആരെങ്കിലും വിരലനക്കുന്നതുപോലും ആ പാർട്ടിക്കു സഹിക്കില്ല. ആ വിരൽ അറുത്തുമാറ്റുന്ന കാട്ടു നീതിയാണ് അവിടെ നിലനിൽക്കുന്നത്. ജനാധിപത്യത്തിനു പകരം ഏകാധിപത്യം. അതു ബിജെപിയും മാതൃകയാക്കി.
അങ്ങനെ പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതിനു പകരം ആയുധങ്ങൾ ഏറ്റുമുട്ടുന്നു. തുരുമ്പിച്ച പ്രത്യയശാസ്ത്രത്തെക്കാൾ തിളങ്ങുന്ന കൊടുവാളിനാണു മൂർച്ചയെന്ന് ഇരുപക്ഷവും ധരിക്കുന്നു.
എതിർ കക്ഷിക്ക് അഭിപ്രായ സ്വാതന്ത്രം പോലും നിഷേധിക്കുന്ന പാർട്ടി ഗ്രാമങ്ങളിലെ സാമന്ത രാജാക്കന്മാരുടെയും മാടമ്പികളുടെയും കൗണ്ടർമാരുടെയും മനോഭാവം മാറാതെ കണ്ണൂരിന്റെ കണ്ണീർ നിലയ്ക്കില്ല. ആധിപത്യമല്ല. ജനാധിപത്യമാണ് ശാശ്വത ശാന്തിമാർഗ്ഗം. അപ്പോൾ കൊല്ലാതെയും തോൽപ്പിക്കാനാകും.
ജീവിതമെത്ര കഠോരം സുഹൃത്തേ
ഏഴു ഖണ്ഡങ്ങളായി പ്രസിദ്ധീകരിച്ച 'ഹൃദയത്തിൽ പട്ടട എരിയുന്നവർ' എന്ന ലേഖന പരമ്പരയിൽ പരാമർശിക്കപ്പെട്ടത് മുപ്പതോളം പേരാണ്. സത്യത്തിൽ നൂറോ,ഇരുനൂറോ,മുന്നൂറോ,ഖണ്ഡശ്ശങ്ങളെഴുതാം. തലശേരി കൂത്തുപറമ്പ് മേഖലയിൽ എവിടെ ചെന്നാലും ഹൃദയത്തിൽ കനലെരിയുന്നവരുണ്ട്. അവർ പത്തോ നൂറോ അല്ല ആയിരങ്ങളാണ്.
മൂന്നു ദശാബ്ദമായി ഇവിടെയുള്ള കുടിപ്പകയുടെ ബലികുടീരങ്ങൾ.
കാലം മായ്ക്കാത്ത മുറിവുകളോ ഓർമ്മകളോ ഇല്ലെന്നാണല്ലോ ചൊല്ല്.അത് വെറും നുണ. എസ്.എസ്.എഫ്.ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധീഷ് 94ലാണ് കൊല്ലപ്പെട്ടത്. അഞ്ചു വർഷം കഴിഞ്ഞിട്ടും സുധീഷിന്റെ അമ്മ നളിനി ഒരക്ഷരം പോലും ഉരിയാടാനാവാതെ കണ്ണീർ വാർത്തുകൊണ്ട് എന്റെ മുമ്പിൽ ന്ിന്നു.
ഈ അമ്മയുടെ കണ്ണുകൾ ഇപ്പോഴും കറുത്തു വിങ്ങിയാണിരിക്കുന്നത്.അഞ്ചു വർഷമായി ഉറക്കമില്ലാത്ത രാത്രികൾ. സുധീഷ് ഒറ്റപ്പുത്രനായിരുന്നു. കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ മൂന്നുചൊരിയ എന്ന സ്ഥലത്തുള്ള ഈ വീടിന്റെ പേരു തന്നെ 'സുധീഷ്' എന്നാണ്.
ഞാൻ കണ്ടുമുട്ടിയ 90 ശതമാനം പേരും ഇപ്പോഴും അവരുടെ ഓമനകളുടെ ഓർമ്മകളും പേറിയാണു ജീവിക്കുന്നത്. ഓർമ്മ ഇരമ്പുന്ന ഓർമ്മകൾ. അവയെത്ര വേദനാജനകമാണെന്ന് അനുഭവിക്കുന്നവർക്കെ അറിയൂ.
കണ്ണൂർ കൊലപാതകത്തിന്റെ ഇരകളേറെയും നിർദ്ധനരും നിരാലംബരുമാണ്. ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലാണ് സിപിഎം., ബിജെപി തുടങ്ങിയ ചുരുക്കെഴുത്തുകളുടെ പൂർണ രൂപം പോലും അറിയാത്തവർ. കാക്കയെപ്പോലും കല്ലെറിഞ്ഞു വീഴ്‌ത്താൻ അറിയാത്തവർ. ഭർത്താവ് കൊലക്കത്തിക്കു ഇരയായപ്പോൾ തന്റെ ജാതകദോഷം കൊണ്ടാണെന്നു പറഞ്ഞു ഭർത്യഗൃഹത്തിൽ നിന്നും ആടിയോടിക്കപ്പെട്ട യുവതിയേയും കണ്ടു മുട്ടി. രണ്ടു കുട്ടികളാണിവർക്ക്. അവരെ പോറ്റാൻ തെറ്റിന്റെ വഴി തിരഞ്ഞെടുക്കേണ്ടി വന്ന ഹതഭാഗ്യ.
ക്രിമിനലുകൾക്കു വച്ചു വിളമ്പി അന്തിക്കൂട്ടു കിടക്കുന്ന ഹതഭാഗ്യയെയും കാണാനിടയായി. ഒരക്ഷരം ഉരിയാടാനവൾക്കു ശക്തിയില്ലായിരുന്നു. ഈ സഹോദരിയോട് എന്തെങ്കിലും ചോദിക്കാനുള്ള ശക്തി എനിക്കുമില്ലായിരുന്നു. വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരുപാട് അമ്മമാരെ കണ്ട്ു. മക്കൾ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നവർക്ക് അറിയില്ല. രാത്രിയിൽ കതകിൽ ആരോ മുട്ടിയപ്പോൾ അതു മകനോ കൊലയാളിയോ എന്നറിയാതെ എന്തു ചെയ്യണമെന്നറിയാതെ തരിച്ചിരുന്ന സംഭവം ഏങ്ങലടിച്ചു കൊണ്ടാണ് ഒരമ്മ വിവരിച്ചത്.
കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒന്നേ വേണ്ടു.ഹതഭാഗ്യരെ ഒരു വേദിയിൽ അണിനിരത്തുക. അവരെ കാണുക. അവരെ കേൾക്കുക.
ഈ പഠന പരമ്പരയ്ക്ക് ഒരുപാട് സഹായിച്ച യുവനമോർച്ച വൈസ് പ്രസിഡന്റ് കെ.ടി ജയകൃഷ്ണൻ മരണത്തിനു ഏതാനും ദിവസം മുമ്പ് പറഞ്ഞ വാക്കുകൾ ആവർത്തിക്കട്ടെ.
' മരിക്കാൻ എളുപ്പമാണ്. പക്ഷേ ഇവിടെ ജീവിക്കാൻ വയ്യാത്ത സ്ഥിതിയാണ് സുഹൃത്തേ. ആരോരുമറിയാതെ മരിച്ചു ജീവിക്കുന്നവർ ഒരുപാടുണ്ട്. അത് ബാഹ്യലോകം അറിയണം
അങ്ങനയെ ഇവിടൊരു മാറ്റം വരൂകയുള്ളു.
ചേകവരക്തം: കഴമ്പില്ലാത്ത വാദം
ചേകവരക്തമാണോ കണ്ണൂരിലേ അക്രമവാസനയ്ക്കു പിന്നിൽ? ആരോമൽ ചേകവർ,തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച തുടങ്ങിയ വടക്കൻ പാട്ടുകളിലെ വീരന്മാരുടെ ത്രസിപ്പിക്കുന്ന ചോരയും കഥകളും തലയിലേറ്റുന്നവരാണ് ഇവിടെയുള്ളവർ എന്ന പ്രചാരണം ശരിയല്ല. തിയ്യ സമുദായക്കാരാണ് ഇവിടെ ഏറെയുള്ളത്. ചേകവൻന്മാര് നായന്മാരായിരുന്നു. തിയ്യന്മാർ അണികളായിട്ടുള്ള പാർട്ടിയുടെ നടത്തിപ്പു നായന്മാരും നമ്പൂതിരികളുമാണ്. രാഷ്്ട്രീയസംഘട്ടനത്തിൽ ഇവർ ആക്രമിക്കപ്പെടാറില്ല. സംഘട്ടനത്തിനു ഇരയാകുന്നവർ എവിടെയും പിന്നാക്ക വിഭാത്തിൽപ്പെട്ടവരാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്.
(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)
അവസാനിച്ചു
Stories you may Like
- ആരും എപ്പോഴും കൊല്ലപ്പെടാവുന്ന വെള്ളരിക്കപട്ടണമായി കണ്ണൂർ നഗരം മാറിയോ?
- ലോറി ഡ്രൈവറുടെ കൊലപാതകം; പ്രതിയായ രണ്ടു പേർ അറസ്റ്റിൽ
- പഴയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ലോറിയിൽ നിന്നും കാലിന് വെട്ടെറ്റു
- മന്ത്രി റിയാസിന്റെ പ്രതിച്ഛായ പരാമർശത്തിൽ വിശദീകരണവുമായി എം വി ഗോവിന്ദൻ
- തടവുകാരൻ ജയിൽചാടിയത് ആസൂത്രിത ഗൂഢാലോചന നടത്തി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍