നിങ്ങളെ ആരെങ്കിലും തട്ടിക്കൊണ്ട് പോയാൽ എങ്ങനെയാണ് രക്ഷപ്പെടുക? മരണം ഒഴിവാക്കാനോ വൈകിപ്പിക്കാനോ സാധിക്കുമോ? ഫാ ടോമിന്റെ രക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു...
മുരളി തുമ്മാരുകുടി
യെമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ടത് സന്തോഷം നൽകുന്ന വാർത്തയാണ്. മോചിപ്പിക്കപ്പെട്ടതിന്റെ ക്രെഡിറ്റ് ദൈവത്തിനാണോ വത്തിക്കാനാണോ ഇന്ത്യക്കാണോ എന്നുള്ള തർക്കപോസ്റ്റുകളും, മോചിതനായതിനുശേഷം അദ്ദേഹം നടത്തിയ പരാമർശങ്ങളും അതിനെപ്പറ്റിയുള്ള വിമർശനങ്ങളും ഒക്കെ കണ്ടു. ഇതൊക്കെ എഴുതുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. ഒരു മനുഷ്യന് കടന്നുപോകേണ്ടി വരുന്ന ഏറ്റവും വലിയ മാനസികസംഘർഷങ്ങളാണ് തട്ടിക്കൊണ്ടു പോയ ശേഷം താൻ കൊല്ലപ്പെടുമോ ജീവിക്കുമോ സ്വന്തം നാടും സ്വന്തക്കാരെയും കാണുന്ന ഒരു കാലം ഇനിയും ഉണ്ടാകുമോ എന്നൊക്കെ ചിന്തിച്ചു കഴിയേണ്ടിവരുന്ന അവസ്ഥ.
എത്ര കട്ടിയായ മനസ്സുള്ളവരേയും അത് പ്രതികൂലമായി ബാധിക്കും. മോചിപ്പിക്കപ്പെട്ടാലും വർഷങ്ങളെടുത്തേക്കാം ആ സ്ഥിതിയിൽനിന്നും മോചനം കിട്ടാൻ. ചിലരാകട്ടെ, ഒരിക്കലും അതിൽനിന്ന് മുക്തരാകുകയുമില്ല. അതിനാൽ നമ്മുടെ ഓഫീസിന്റെയും വീടിന്റെയും സുരക്ഷിതത്വത്തിലിരുന്ന് ടി വി യിൽ കാണുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി അവരെ വിലയിരുത്തുകയോ, കമ്പ്യൂട്ടറിൽ വരുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വിമർശിക്കുകയോ അരുത്. അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് വരാൻ സമയവും സാവകാശവും കൊടുക്കുക, കരുണയോടെ അദ്ദേഹത്തെ കാണുക. അതാണ് ഇപ്പോൾ നാം ചെയ്യേണ്ടത്.
തട്ടിക്കൊണ്ടു പോകപ്പെടാനുള്ള സാധ്യത എന്റെ തൊഴിലിന്റെ ഭാഗമാണ്. എന്റെ സഹപ്രവർത്തകയായിരുന്ന ലിൻഡ അഫ്ഗാനിസ്ഥാനിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. അമേരിക്കൻ സൈന്യം നടത്തിയ റെയ്ഡിൽ (അവരെ രക്ഷിക്കാനായി) ലിൻഡ കൊല്ലപ്പെട്ടു. അതുകൊണ്ടൊക്കെ തട്ടിക്കൊണ്ടുപോകൽ എന്റെ ചിന്തയുടെയും പ്ലാനിങ്ങിന്റെയും ഭാഗമാണ്. അതിനായി ഐക്യരാഷ്ട്രസഭയിൽ ഞങ്ങൾക്ക് പ്രത്യേക പരിശീലനവും ലഭിക്കാറുണ്ട്. ബന്ദിയാക്കാൻ കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുൻപ് പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പും നടത്താറുണ്ട്.
നമ്മെവെച്ച് വിലപേശി വേറെയാരെയെങ്കിലും വിട്ടുകിട്ടാനാണെങ്കിൽ കളി നമ്മുടെ കൈയിൽനിന്നും പോയി. പലപ്പോഴും പട്ടാളക്കാരെയും മറ്റ് ഉന്നതരെയും (ഹൈ വാല്യൂ ടാർഗറ്റ്) ഒക്കെയാണ് ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്നത്. പൊതുവെ നല്ല പ്ലാനിംഗോടെയാണ് ഇത് നടക്കുന്നത്. മൂന്ന് സംഘങ്ങൾ ഇതിന് പിന്നിലുണ്ടാകും. nsatching (പിടിച്ചെടുക്കൽ), holding (സുരക്ഷിതമായി സൂക്ഷിക്കൽ), negotiating (വിലപേശൽ) എന്നിങ്ങനെ.കഴിഞ്ഞ മുപ്പത് വർഷത്തിനിടക്ക് ഔദ്യോഗികജോലിയുടെ ഭാഗമായി ധാരാളം പരിശീലനങ്ങൾ അഭ്യസിക്കേണ്ടി വന്നിട്ടുണ്ട്. മഴക്കാടുകളിൽ ഒറ്റപ്പെട്ടുപോയാൽ ഏതൊക്കെ പുഴുക്കളെ ഭക്ഷിച്ച് ജീവൻ നിലനിർത്താൻ പറ്റും?, മരുഭൂമിയിൽ അകപ്പെട്ടാൽ രക്ഷപ്പെടുന്നത് എങ്ങനെ?, നടുക്കടലിൽ വീണാൽ രക്ഷപ്പെടലിന്റെ സാധ്യത വർധിപ്പിക്കാനായി എന്തൊക്കെ ചെയ്യാം? ഹെലികോപ്റ്റർ ചിറകൊടിഞ്ഞു വീണാൽ തല പോകാതെ പുറത്തുകടക്കുന്നത് എങ്ങനെ? തുടങ്ങി ഒട്ടും സുഖകരമല്ലാത്ത വിഷയങ്ങളും അതുപോലെ കഠിനമായ പരിശീലനവുമാണ്.
എന്നാൽ മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കിയത് തട്ടിക്കൊണ്ടുപോകലിനെ നേരിടാനുള്ള പരിശീലനമാണ്. പരിശീലനത്തിന്റെ ഭാഗമായി കാറിൽനിന്നും വലിച്ചു താഴെയിട്ട് രണ്ടു ചവിട്ടും തന്ന് കൈ പുറകിൽ കെട്ടി വായിൽ പ്ലാസ്റ്ററൊട്ടിച്ച് കണ്ണുകെട്ടി കാറിന്റെ ഡിക്കിയിലിട്ട് മൂന്നോ നാലോ മണിക്കൂർ എവിടെയൊക്കെയോ കറക്കി അവസാനം അറിയാത്തൊരിടത്ത് തള്ളിയിട്ടു കഴിയുമ്പോഴേക്കും നമ്മുടെ ധൈര്യം മുഴുവൻ ചോർന്നുപോകും. അപ്പോൾപ്പിന്നെ ഇത് യഥാർത്ഥജീവിതത്തിൽ നേരിടേണ്ടി വന്നാലുള്ള കാര്യം പറയണോ?
എല്ലാ തട്ടിക്കൊണ്ടുപോകലും ഒരുപോലെയല്ല, അതുകൊണ്ടുതന്നെ അതിനെ നേരിടാനുള്ള തയ്യാറെടുപ്പും വ്യത്യസ്തമാണ്. പൊതുവെ പറഞ്ഞാൽ ഒരാളെ തട്ടിക്കൊണ്ടുപോകുന്നവർക്ക് നാലുതരത്തിലുള്ള ദുരുദ്ദേശ്യങ്ങളാണുള്ളത്.
- ബന്ദിയെ ഉപയോഗിച്ച് വിലപേശി കാശുവാങ്ങാൻ
- ബന്ദിയെ വെച്ച് വിലപേശി മറ്റാരെയെങ്കിലും മോചിപ്പിക്കാൻ
- രാഷ്ട്രീയമായ മുതലെടുപ്പിന്
- ലൈംഗികമായി ഉപയോഗിക്കാൻ (പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും.)
ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് ഒന്നാമത്തെ തരത്തിലുള്ള തട്ടിക്കൊണ്ടുപോകലാണ്, ഇന്ത്യയിൽത്തന്നെ പലപ്പോഴും നടക്കുന്നതും. സോമാലിയയിലും നൈജർ ഡെൽറ്റയിലും ഇതൊരു കുടിൽവ്യവസായം തന്നെയാണ്. ഇത്തരം തട്ടിക്കൊണ്ടുപോകലിൽ അകപ്പെട്ടുപോയാൽ പ്രശ്‌നം താരതമ്യേന ലളിതമാണ്. കാരണം അവരുടെ ഉദ്ദേശം പണമാണ്, പണം കിട്ടണമെങ്കിൽ നമ്മൾ ജീവനോടെ വേണം. അതുകൊണ്ട് വലിയ പരിക്കൊന്നും വരാതെ നോക്കും. നമ്മെ തട്ടിക്കൊണ്ടുപോയ വിവരം വലിയ താമസമില്ലാതെ നമ്മുടെ കമ്പനിയെയോ ബന്ധുക്കളെയോ വിളിച്ചറിയിക്കുകയും ചെയ്യും. പിന്നെയുള്ളത് വിലപേശലാണ്. തട്ടിക്കൊണ്ടുപോകൽ സാധാരണമായ സ്ഥലങ്ങളിൽ പോകുന്നവർക്ക് ഇപ്പോൾ കിഡ്നാപ്പിങ് ഇൻഷുറൻസ് വരെ ലഭ്യമാണ്. നമ്മെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ ഇൻഷുറൻസ് കമ്പനിയെ വിവരമറിയിച്ചാൽ മതി. അവരുടെ ആളുകൾ വന്ന് വിലപേശി നമ്മളെ മോചിപ്പിക്കും. എന്നാൽ ഇതിലൊക്കെ ചില നിയമപ്രശ്‌നങ്ങളുമുണ്ട്. അടുത്തനാൾ വരെ അമേരിക്കയിൽ തട്ടിക്കൊണ്ടു പോകുന്നവരുമായി സർക്കാർ അല്ലാതെ ബന്ധുക്കൾ വിലപേശുന്നത് നിയമവിരുദ്ധമായിരുന്നു. ഇത്തരം തട്ടിക്കൊണ്ടുപോകലിലെ പ്രധാന റിസ്‌ക്ക് നമ്മളെ തട്ടിയെടുക്കാൻ വരുമ്പോഴോ, നമ്മെ രക്ഷിക്കാൻ പൊലീസോ പട്ടാളമോ വരുമ്പോഴോ ഉണ്ടാകാവുന്ന വെടിവെപ്പ് പോലെയുള്ള അപകടങ്ങളാണ്. പൊതുവെ പറഞ്ഞാൽ കാശിനുവേണ്ടി തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ നൂറിൽ തൊണ്ണൂറ്റൊമ്പതും അധികം താമസിയാതെ അപകടം കൂടാതെ തിരിച്ചെത്തും.
ആസ്ട്രിയയിൽ ഒരു പിതാവ് സ്വന്തം മകളെയാണ് തട്ടിയെടുത്ത് വീടിനടിയിൽ പ്രത്യേക അറയുണ്ടാക്കി താമസിപ്പിച്ച് വർഷങ്ങളോളം ബലാൽസംഗം ചെയ്തത്. അതിനിടയിൽ അവർക്ക് കുട്ടികൾ ഉണ്ടായി. ആ കുട്ടികളും വീടിനടിയിലെ അറയിൽ ലോകവും മാനവും കാണാതെ വളർന്നു. ഇത്രയും ക്രൂരമല്ലെങ്കിലും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങൾ ബെൽജിയത്തിലും അമേരിക്കയിലുമൊക്കെ ഉണ്ടായിട്ടുണ്ട്.രണ്ടാമത്തെ പ്രശ്‌നം അല്പംകൂടി ഗുരുതരമാണ്. നമ്മെവെച്ച് വിലപേശി വേറെയാരെയെങ്കിലും വിട്ടുകിട്ടാനാണെങ്കിൽ കളി നമ്മുടെ കൈയിൽനിന്നും പോയി. പലപ്പോഴും പട്ടാളക്കാരെയും മറ്റ് ഉന്നതരെയും (ഹൈ വാല്യൂ ടാർഗറ്റ്) ഒക്കെയാണ് ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്നത്. പൊതുവെ നല്ല പ്ലാനിംഗോടെയാണ് ഇത് നടക്കുന്നത്. മൂന്ന് സംഘങ്ങൾ ഇതിന് പിന്നിലുണ്ടാകും. nsatching (പിടിച്ചെടുക്കൽ), holding (സുരക്ഷിതമായി സൂക്ഷിക്കൽ), negotiating (വിലപേശൽ) എന്നിങ്ങനെ. എത്ര ആസൂത്രിതമായിട്ടാണോ നമ്മെ റാഞ്ചിയത്, അത്രയും ബുദ്ധിമുട്ടായിരിക്കും നമ്മെ രക്ഷിക്കാനും. നമ്മളെ തട്ടിക്കൊണ്ടു പോകുന്നവർ ഒരു രാജ്യത്താണെങ്കിൽ വിലപേശൽ നടത്തുന്നത് മറ്റൊരു രാജ്യത്തു നിന്നായിരിക്കും. പക്ഷെ, പൊതുവിൽ ഇത്തരക്കാരും നമ്മെ ദേഹോപദ്രവം ചെയ്യില്ല. മാനസികമായി തളർത്താൻ നോക്കുമെങ്കിലും നമ്മൾ തട്ടിപ്പോകുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ അവരുടെ വിലപേശൽ നടക്കില്ലെന്ന ബോധ്യം നമ്മെ രക്ഷിക്കും.
മൂന്നാമത്തെ കൂട്ടരുടെ കൈയിലകപ്പെട്ടാലാണ് പ്രശ്‌നം ഗുരുതരമാകുന്നത്. അവർക്ക് നമ്മളെക്കൊണ്ട് പണമോ വെച്ചുമാറ്റലോ വേണ്ട. സർക്കാരിനെ നാണംകെടുത്തുക, മറ്റുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുക, പരമാവധി പബ്ലിസിറ്റി നേടുക ഇതൊക്കെയാണ് അവരുടെ ലക്ഷ്യം. അപ്പോൾ നമ്മുടെ മാനസിക-ശാരീരിക ആരോഗ്യമൊന്നും അവർക്ക് വിഷയമല്ല. ചിലപ്പോൾ നമ്മളെ കഴുത്തറുത്തോ പെട്രോളൊഴിച്ചോ കൊല്ലാനാണ് അവരുടെ പദ്ധതിയെങ്കിൽ അതുതന്നെ നടത്തുകയും ചെയ്യും. കൊളംബിയയിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഇൻഗ്രിഡ് ബെറ്റെൻകൂറിനെ അവിടുത്തെ സർക്കാരിനെതിരെ പോരാടുന്നവർ തട്ടിക്കൊണ്ടുപോയി വർഷങ്ങളോളമാണ് തടവിലിട്ടത്. ഫ്രെഞ്ച് പൗരത്വം കൂടി അവർക്ക് ഉണ്ടായിരുന്നതിനാൽ രണ്ടു രാജ്യങ്ങളും, യൂറോപ്യൻ യൂണിയനും അവരെ മോചിപ്പിക്കാൻ ഏറെ അദ്ധ്വാനിച്ചു. പക്ഷേ ഒരു തരത്തിലുള്ള വിലപേശലിനും ഗറില്ലകൾ തയ്യാറായില്ല. അവസാനം ആറു വർഷങ്ങൾക്ക് ശേഷം അതി സാഹസികമായി കൊളംബിയൻ സേന അവരെ മോചിപ്പിച്ചു. |ഭയത്തെക്കുറിച്ചും വിശ്വാസത്തെ കുറിച്ചും ഇക്കാലം എന്താണ് പഠിപ്പിച്ചതെന്ന് അവരുടെ റ്റെഡ് ടോക് ഉണ്ട്, കേട്ടിരിക്കേണ്ടതാണ്. https://www.ted.com/talks/ingrid_betancourt_what_six_years_in_captivity_taught_me_about_fear_and_faith?language=en
നാലാമത്തേതാണ് ദുരിതപർവ്വം. കൊടുംകുറ്റവാളികളാണ് ഇത് ചെയ്യൂന്നത്. ആസ്ട്രിയയിൽ ഒരു പിതാവ് സ്വന്തം മകളെയാണ് തട്ടിയെടുത്ത് വീടിനടിയിൽ പ്രത്യേക അറയുണ്ടാക്കി താമസിപ്പിച്ച് വർഷങ്ങളോളം ബലാൽസംഗം ചെയ്തത്. അതിനിടയിൽ അവർക്ക് കുട്ടികൾ ഉണ്ടായി. ആ കുട്ടികളും വീടിനടിയിലെ അറയിൽ ലോകവും മാനവും കാണാതെ വളർന്നു. ഇത്രയും ക്രൂരമല്ലെങ്കിലും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങൾ ബെൽജിയത്തിലും അമേരിക്കയിലുമൊക്കെ ഉണ്ടായിട്ടുണ്ട്.
പ്രായോഗിക ജീവിതത്തിൽ ഈ വിഭജനം പക്ഷെ ഇത്ര കൃത്യമല്ല. പണത്തിനു വേണ്ടി ആരെങ്കിലും തട്ടി കൊണ്ട് പോയവരെ ഭീകരവാദികൾ വിലകൊടുത്തു വാങ്ങി അവരുടെ പ്രൊപ്പഗാണ്ടക്കായി ഉപയോഗിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയകാരണങ്ങളാൽ തട്ടിക്കൊണ്ടു പോയ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച അവസരങ്ങളും ഉണ്ട്.
തട്ടിക്കൊണ്ടുപോകലിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഒന്നാമത്തെ പാഠം. തട്ടിക്കൊണ്ടുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജീവിക്കുമ്പോൾ സുരക്ഷാകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നമ്മളെ തട്ടിയെടുക്കുക എന്നത് മറ്റുള്ളവർക്ക് ഏറ്റവും വിഷമമുള്ള പണിയാക്കുക എന്നർത്ഥം. നിങ്ങളിൽ കൂടുതൽ പേർക്കും അത്യാവശ്യം ഇല്ലാത്ത വിഷയം ആയതിനാൽ വിസ്തരിക്കുന്നില്ല.
തട്ടിയെടുക്കപ്പെട്ടാൽ അക്രമികളോട് കെഞ്ചുകയോ കരയുകയോ ചെയ്യരുതെന്നതാണ് അടുത്ത പാഠം. കരച്ചിൽ കണ്ടാൽ മനസ്സലിയുന്ന ആളുകളൊന്നുമല്ല കിഡ്നാപ്പിങ് ബിസിനസിനിറങ്ങുന്നത് എന്നോർക്കുക. അതിനാൽ ''എനിക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്'' എന്നൊന്നും കരഞ്ഞുപറയുന്നതിൽ വലിയ കാര്യമൊന്നുമില്ല. പരമാവധി ധൈര്യത്തോടെ പരുമാറുക. നമുക്കൊട്ടും അധികാരമില്ലാത്ത സാഹചര്യമാണെങ്കിലും അഭിമാനം കളയാതെ നോക്കുക എന്നതും പ്രധാനമാണ്.
കൊളംബിയയിൽ ബന്ദികളാക്കിയവർക്ക് പേരിനു പകരം ജയിൽപ്പുള്ളികളെപ്പോലെ നമ്പർ വിളിക്കുന്ന ഏർപ്പാടുണ്ടായിരുന്നു. ബെറ്റൻകൂർ അതിനെതിരെ ശബ്ദമുയർത്തി. അതോടെ തടവുകാരുടെ ഭക്ഷണം കാവൽക്കാർ നിർത്തലാക്കി. അവരെ മൃഗങ്ങളെപ്പോലെ കുറ്റിയിൽ കെട്ടിയിട്ടു. എന്നിട്ടും അവർ തളർന്നില്ല. മനസ്സ് തകർന്നാൽ എല്ലാം തകർന്നു എന്നതായിരുന്നു അവരെ ജീവിപ്പിച്ച ചിന്ത. അവരുടെ സഹതടവുകാരുമായി ഇക്കാര്യത്തിൽ വഴക്കുണ്ടായി. അവരുടെ കദനകഥ നമ്മെ കരയിക്കുന്നതാണ്, ചിന്തിപ്പിക്കുന്നതും!
ഏതൊരു സാഹചര്യത്തിലും ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് അടുത്ത പടി. ഭക്ഷണം കിട്ടുമ്പോഴൊക്കെ കഴിക്കുക. ചെറിയ മുറിയിലാണ് അടച്ചിട്ടിരിക്കുന്നതെങ്കിൽ പോലും ദിനവും മിതമായി വ്യയാമം ചെയ്യുക. (ജീവിച്ചിരിക്കാനാണ്, സിക്‌സ് പാക്കിനല്ല.) കാവൽക്കാരൻ ശത്രുപക്ഷമാണെങ്കിൽ കൂടി ലോകത്തിൽ എല്ലാവർക്കും താല്പര്യമുള്ള വിഷയങ്ങൾ (സ്‌പോർട്ട്‌സ്, സിനിമ) അവരോട് സംസാരിക്കുക. പിന്നിട്ട ജീവിതത്തിലെ നല്ലകാര്യങ്ങളെപ്പറ്റി മാത്രം ഓർക്കുക. തടവിൽനിന്ന് മോചനം നേടിയശേഷം ചെയ്യാൻപോകുന്ന പദ്ധതികളെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുക എന്നിങ്ങനെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്താനാവശ്യമായ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
തീവ്രവാദികൾ പ്രമേഹത്തിനുള്ള മരുന്ന് നൽകിയെന്ന് ഫാദർ പറഞ്ഞു. എന്റെയൊക്കെ ഏറ്റവും വലിയ പേടി അതാണ്. തൈറോയിഡ് ഗ്രന്ഥിയെല്ലാം പണ്ടേ മുറിച്ചുകളഞ്ഞ് ഗുളികയിലാണ് ഹോർമോൺ നിലനിർത്തുന്നത്. രണ്ടുമാസം ഗുളിക കഴിച്ചില്ലെങ്കിൽ ശരീരവും മനസ്സും പിടിച്ചാൽ കിട്ടാതാകും. അതുകൊണ്ട് എന്റെ ഗ്രാബ് ബാഗിൽ നൂറുദിവസത്തേക്കുള്ള ഗുളിക ഞാൻ എപ്പോഴും കരുതും.
തീവ്രവാദികളുമായി മോചനത്തിനായി വിലപേശൽ നടത്തുമ്പോൾ ഏറ്റവും പ്രധാനം നമ്മൾ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ് നമ്മുടെ രാജ്യത്തിനോ കമ്പനിക്കോ കൈമാറുക എന്നതാണ്. ഇതിനുവേണ്ടിത്തന്നെ ഞങ്ങൾ ഓരോരുത്തരും മൂന്ന് 'പ്രൂഫ് ഓഫ് ലൈഫ്' ചോദ്യങ്ങൾ സീൽചെയ്ത് ജനീവയിൽ ഒരു കവറിൽ സൂക്ഷിച്ചിട്ടുണ്ട്. നമുക്ക് മാത്രം ഉത്തരമറിയാവുന്ന ചോദ്യങ്ങളാകും ഇവ. ഹൈസ്‌കൂളിലെ ആദ്യത്തെ ഗേൾഫ്രണ്ടിന്റെ പേര് എന്നതൊക്കെയാവാം, ബന്ദിയാക്കപ്പെട്ടാൽ ജീവിച്ചിരിപ്പുണ്ടോ എന്നതിന്റെ തെളിവിനായി ആദ്യം ചോദിക്കുന്ന ചോദ്യം. എല്ലാ ചോദ്യവും ഒരുമിച്ച് ചോദിക്കില്ല. തടവ് നീണ്ടുപോകുകയാണെങ്കിൽ ആറുമാസം കഴിഞ്ഞായിരിക്കും അടുത്ത ചോദ്യത്തിന്റെ ആവശ്യം വരിക. അതേസമയം നമുക്ക് ആവശ്യമുള്ള മരുന്നുകളുടെ കാര്യവും സന്ദേശമായി അറിയിക്കാം.
തീവ്രവാദികളുമായി മോചനത്തിനായി വിലപേശൽ നടത്തുമ്പോൾ ഏറ്റവും പ്രധാനം നമ്മൾ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ് നമ്മുടെ രാജ്യത്തിനോ കമ്പനിക്കോ കൈമാറുക എന്നതാണ്. ഇതിനുവേണ്ടിത്തന്നെ ഞങ്ങൾ ഓരോരുത്തരും മൂന്ന് 'പ്രൂഫ് ഓഫ് ലൈഫ്' ചോദ്യങ്ങൾ സീൽചെയ്ത് ജനീവയിൽ ഒരു കവറിൽ സൂക്ഷിച്ചിട്ടുണ്ട്. നമുക്ക് മാത്രം ഉത്തരമറിയാവുന്ന ചോദ്യങ്ങളാകും ഇവ.തട്ടിക്കൊണ്ടുപോകുന്നവർക്ക് മോചനദ്രവ്യം കൊടുക്കില്ല എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പോളിസി. അതിനാൽത്തന്നെ കിഡ്നാപ്പിങ് ഇൻഷുറൻസ് ഞങ്ങൾ എടുക്കാറുമില്ല. ഇതൊരു നല്ല കാര്യമാണ്. എന്തെന്നാൽ ഒരുതവണ പണം കൊടുത്താൽ 'അവൻ വീണ്ടും വരും'. അതിനാൽ മോചനദ്രവ്യം ആവശ്യമുള്ളവർ തട്ടിക്കൊണ്ടുപോകലിൽ നിന്ന് ഞങ്ങളെ അവഗണിക്കാറാണ് പതിവ്. നൈജർ ഡെൽറ്റയിലോക്കെ ധൈര്യത്തോടെ സ്ഥിരം പോകുന്നതിന്റെ രഹസ്യം ഇതാണ്.
കഴിഞ്ഞപ്രാവശ്യം സിറിയയിൽ പോകുന്നതിനു മുൻപാണ് ലിബിയയിൽ ഐസിസ് തട്ടിക്കൊണ്ടുപോയവരുടെ കഴുത്തറുത്തത്. പ്രകൃതിദുരന്തത്തിലോ ബോംബ് സ്‌ഫോടനത്തിലോ മരിക്കാൻ പേടിയില്ലാത്ത ആളാണ് ഞാനെങ്കിലും കുനിച്ചുനിർത്തി കോഴിയെ അറക്കുന്നതുപോലെ കൊല്ലുന്നതു കണ്ടപ്പോൾ ഉള്ളൊന്നു കാളി. ഞാൻ എന്റെ സിറിയൻ സുഹൃത്തിന്റെ അടുത്ത് ചെന്നു പറഞ്ഞു. ''സുഹൃത്തെ, എന്നെ നിങ്ങളുടെ ഭാഷയിലെ പത്ത് മുട്ടൻ തെറി പഠിപ്പിക്കണം, പെറ്റ തള്ള കേട്ടാൽ സഹിക്കാത്തത്, കേട്ടാൽ അപ്പോൾ തന്നെ അടിച്ചു ശരിയാക്കാൻ തോന്നുന്നത്.''
''അതെന്തിനാ മുരളി''
''ഇവന്മാരെങ്ങാനും എന്നെ പിടിച്ച് അറക്കാൻ കൊണ്ടുപോയാൽ ഞാൻ അവന്റെ കുടുംബത്തെ മൊത്തം തെറിവിളിക്കും. ഒറ്റ കുത്തിന് അവരെന്നെ കൊല്ലും. എനിക്കങ്ങനെ ചത്താൽ മതി''
ഡിങ്കകൃപയാൽ ഇതേവരെ ആ തെറിയുടെ ആവശ്യം വന്നിട്ടില്ല. ഇനി വരില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. എങ്കിലും ഒരു കരുതൽ എപ്പോഴും എല്ലാവർക്കും നല്ലതാണ്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍