വ്യക്തികേന്ദ്രീകൃത ഭരണം ഏകാധിപത്യത്തിലേക്ക് വഴുതുവാനുള്ള വളമായി മാറാം
വിൽസൺ കരിമ്പന്നൂർ
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഒരു രക്ഷകനെയാണ് ശരാശരി ഇന്ത്യക്കാരൻ കാണുന്നത്. ഇന്ത്യൻ ഭരണരംഗത്തെ നിർഗുണ, നിസ്സംഗ അവസ്ഥയ്ക്ക് വിരാമമിടാൻ എന്തായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുരുങ്ങിയ നാളുകൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. വിദേശരാജ്യങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത്, ശക്തമായ ഒരു ഭരണം ഇന്ത്യയിൽ നടക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട് എന്നതിന് യാതൊരു സംശയവും ഇല്ല.
സാമ്പത്തിക രംഗത്ത് ഉണ്ടായ വളർച്ചയും നാണ്യപ്പെരുപ്പത്തിലുണ്ടായ കുറവും ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾക്കു ചിറകു മുളപ്പിച്ചിരിക്കുന്നു. ഒരു ഉറച്ച ഭരണം ഇന്ത്യയിൽ ഉണ്ടായിരിക്കുന്നുവെന്നു വിളിച്ചു പറയിക്കുവാൻ തക്കവണ്ണം ഇവിടെ ഒരു മാറ്റം ഉണ്ടായിരിക്കുന്നു. ഇതൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടം ആണെന്ന് നിസ്സംശയം പറയാം.
കാര്യങ്ങൾ ഇങ്ങനെയൊക്കെ മെച്ചപ്പെടുമ്പോൾ തന്നെ ഒരു ആശങ്ക മനസ്സിൽ രൂപപ്പെടുന്നത് പറയാതിരിക്കുവാൻ കഴിയുന്നില്ല. എല്ലാം ഒരു വ്യക്തിയിൽ തന്നെ കേന്ദ്രീകരിക്കുന്നത് പോലെ തോന്നുന്നു. ഇന്ന് എല്ലാം മോദിമയമാണ്. മന്ത്രിസഭയുടെ കൂട്ടായ ഭരണം എന്നതാണല്ലോ ജനാധിപത്യഭരണം. ഭരണകക്ഷിയുടെ നിലപാടുകൾക്കനുസരിച്ചുള്ള ഭരണം ഇന്ന് നടക്കുന്നുണ്ടോ? ഇന്ന് 'ബിജെപി ഭരണം' എന്ന് ആരും പറയുന്നുപോലും ഇല്ല. 'മോദിഭരണം' എന്നാണ് എല്ലാവരും പറയുന്നത്. നേരത്തെ ഇവിടെ ബിജെപിയും കോൺഗ്രസ്സും ആയിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് ഇവിടെ ഭരിക്കുന്നത് മോദി മാത്രമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജനം മോദിക്ക് ആണ് വോട്ട് നല്‍കിയത്. ബിജെപിക്കോ സ്ഥാനാർത്ഥികൾക്കോ അല്ല. ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ദൂരം ആയിരമായിരം കാതങ്ങൾ അകലെയാണ് എന്ന് നാം ധരിക്കേണ്ട. അത് തമ്മിലുള്ള വിടവ് വളരെ ചെറുതാണ് എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഭരണകക്ഷിയുടെ നിലപാടുകൾക്കനുസരിച്ചുള്ള ഭരണം ഇന്ന് നടക്കുന്നുണ്ടോ? ഇന്ന് 'ബിജെപി ഭരണം' എന്ന് ആരും പറയുന്നുപോലും ഇല്ല. 'മോദിഭരണം' എന്നാണ് എല്ലാവരും പറയുന്നത്. നേരത്തെ ഇവിടെ ബിജെപിയും കോൺഗ്രസ്സും ആയിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് ഇവിടെ ഭരിക്കുന്നത് മോദി മാത്രമാണ്.
ലോകം കണ്ട ഏകാധിപതികളിൽ പലരും നല്ല ജനാധിപത്യ ഭരണാധികാരികളായിട്ടാണ് തുടക്കം കുറിച്ചത്. മുൻ ഈജിപ്റ്റ് പ്രസിഡന്റ് ഹോസ്നി മുബാറക് മുതൽ സദ്ദാം ഹുസൈൻ വരെ നല്ല ഭരണം കാഴ്ച വച്ചാണ് തുടക്കം കുറിച്ചത്. കേണൽ ഗദ്ദാഫിയും ആദ്യം ജനപ്രിയനായിരുന്നു. എത്ര നല്ല തുടക്കം നല്കിയാലും അധികാരം കേന്ദ്രീകരിക്കപ്പെട്ടാൽ അത് ഏകാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ വഴിതിപ്പോകാൻ സാധ്യത ഉണ്ടെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയും അത് തന്നെയാണ് ബോധ്യപ്പെടുത്തുന്നത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് താരം. മോദി പറയുന്നത് മാത്രമാണ് രാജ്യത്ത് നടക്കുന്നതെന്നാണ് വാർത്താമാദ്ധ്യമങ്ങളിൽ കൂടി നാം മനസ്സിലാക്കുന്നത്. അത് വായിക്കുന്ന ജനം ആവേശപുളകിതരാകുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ജനം വോട്ട് നല്‍കിയത് മോദിക്കാണ്. ഭരിക്കുവാൻ കഴിവുള്ള മുഖ്യമന്ത്രിമാർ ബിജെപിയിൽ ഉണ്ടോ ഇല്ലയോ എന്നൊന്നും ആരും നോക്കിയില്ല. മുംബൈയിൽ ഇത്തവണ ജയിച്ച പല ബിജെപി എംഎൽഎമാരെ പറ്റി, വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങൾക്ക് കാര്യമായ ഒരു വിവരവും ഇല്ലായിരുന്നു. ഉദാഹരണത്തിനു, ദഹിസർൽ നിന്നും വിജയിച്ച മാനിഷ ചൗധരി, സയൺ കോളിവാഡായിലെ എംഎൽഎ തമിഴ് ശെൽവൻ ഒക്കെ തങ്ങളുടെ ജനപിന്തുണ കൊണ്ട് ജയിച്ചവർ എന്ന് പറയുവാൻ പറ്റില്ല. ജനം കണ്ണടച്ച് മോദിക്ക് വോട്ട് ചെയ്തപ്പോൾ ജയിച്ചു കയറിയവർ ആണിവർ. ഇവരെപ്പോലെ അനേകർ ഇത്തവണ വിജയികളായിട്ടുണ്ട്. ഇതൊക്കെ വെളിവാക്കുന്നത് ജനങ്ങൾ മോദി എന്ന വ്യക്തിയിൽ അത്രമാത്രം പ്രതീക്ഷ വച്ച് പുലർത്തുന്നുവെന്നതാണ്.ഒരു പാർട്ടിയെക്കാൾ വ്യക്തിയിൽ കേന്ദിരീകരിക്കുന്ന താല്പര്യം ആണ് നാമെന്നും വച്ച് പുലർത്തുന്നത്. എല്ലാ പാർട്ടികളും ആ ഗണത്തിൽ പെടുന്നു. കരുണാനിധി, ജയലളിത, പട്നായിക്ക്, മായാവതി, മുലായം, ലല്ലു, നിതീഷ്, മമത ഒക്കെ അങ്ങനെയുള്ള പൂജാവിഗ്രഹങ്ങൾ ആണ്. ഏറ്റവും ഒടുവിൽ, അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജിരിവാളിന്റെയും പിറകെ ജനക്കൂട്ടം ഇരച്ചു കയറിയതും നാം കണ്ടതാണ്.
ഇന്ത്യക്കാരായ നാം എന്നും വ്യക്തിപൂജയിൽ ഊറ്റം കൊള്ളുന്നവരാണ്. നെഹ്റുവിന്റെ കാലം മുതൽ അങ്ങനെയാണ് നാം. അതിനുശേഷം ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി ഒക്കെ ആ ഗണത്തിൽ പെട്ടവരായിരുന്നു. ഒരു പാർട്ടിയെക്കാൾ വ്യക്തിയിൽ കേന്ദിരീകരിക്കുന്ന താല്പര്യം ആണ് നാമെന്നും വച്ച് പുലർത്തുന്നത്. എല്ലാ പാർട്ടികളും ആ ഗണത്തിൽ പെടുന്നു. കരുണാനിധി, ജയലളിത, പട്നായിക്ക്, മായാവതി, മുലായം, ലല്ലു, നിതീഷ്, മമത ഒക്കെ അങ്ങനെയുള്ള പൂജാവിഗ്രഹങ്ങൾ ആണ്. ഏറ്റവും ഒടുവിൽ, അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജിരിവാളിന്റെയും പിറകെ ജനക്കൂട്ടം ഇരച്ചു കയറിയതും നാം കണ്ടതാണ്.
എന്തിനധികം പറയുന്നു; വിപ്ളവ പ്രസ്ഥാനങ്ങളും വിഭന്നമല്ല. ജ്യോതി ബസു എന്ന മഹാമേരുവിലായിരുന്നു ബംഗാളിലെ കമ്മ്യൂണിസം നിലനിന്നിരുന്നത്. കേരളത്തിലേക്ക് വരുമ്പോൾ, എ കെ ജി, ഇ എം എസ്, നായനാർ, വി എസ്സ് എന്നിവരിലുടെ ആണ് അത് നിലനിന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇങ്ങനെയുള്ള വ്യക്തിപൂജയ്ക്ക് കടിഞ്ഞാൺ ഇടാൻ ശ്രമിക്കാറുണ്ട്. അതിന്റെ ഫലമോ, പ്രസ്ഥാനത്തിന്റെ ജനപിന്തുണ നഷ്ടപ്പെടുകയായിരുന്നു. ജ്യോതി ബസുവിനെ പ്രധാനമന്ത്രി ആക്കാതിരുന്ന ചരിത്രപരമായ വിഡ്ഢിത്തം പാർട്ടിക്ക് ദോഷമേ ചെയ്തിട്ടുള്ളൂ. കേരളത്തിൽ വി എസ്സിന് കടിഞ്ഞാൺ ഇടുവാൻ ശ്രമിച്ചതും പാർട്ടിക്ക് നേട്ടമല്ല ഉണ്ടാക്കിയത്.
നമ്മുടെ വ്യക്തിപൂജരാഷ്ട്രിയം ആണ് ഇതിലൂടെ വെളിവാക്കുന്നത്. അതിന്റെ പിന്നിലെ മന:ശാസ്ത്രം നമ്മുടെ രാജപാരമ്പര്യം ആയിരിക്കാം. നാട് വാഴുന്ന പൊന്നുതമ്പുരാനേ ദൈവതുല്യരായി കാണുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. അത് പുതിയ രൂപത്തിലും, ഭാവത്തിലുമായി ഇന്നും നിലനില്ക്കുന്നുവെന്നു വേണം അനുമാനിക്കുവാൻ. അങ്ങനെ ഒരു രാജാവിനെ, വെറും രാജാവല്ല രാജാധിരാജനായ ചക്രവർത്തിയെയാണ് ആണ് നാം മോദിയിലുടെ കാണുന്നത്. അവിടെയാണ് അപകടം കുടിയിരിക്കുന്നത്. ഈ ആരാധനാഭാവം നിലനിൽക്കുന്നിടത്തോളം കാലം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് കാട്ടിയാലും ജനപിന്തുണ നിലനില്ക്കും. അത് അധികാര കേന്ദ്രീകരണത്തിന്റെ അവസാനരൂപമായ ഏകാധിപത്യത്തിലേക്ക് വഴുതുവാനുള്ള വളമായി മാറിയെന്നു വരാം. ജനാധിപത്യരാഷ്ട്രങ്ങളിലെ ജനങ്ങളുടെ അനാസ്ഥയാണ്, പലപ്പോഴും ഏകാധിപത്യത്തിലേക്ക് രാഷ്ട്രങ്ങളേ തള്ളിവിട്ടതെന്നാണ് ചരിത്രം പഠിപ്പിക്കുന്ന പാഠം.നാട് വാഴുന്ന പൊന്നുതമ്പുരാനേ ദൈവതുല്യരായി കാണുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. അത് പുതിയ രൂപത്തിലും, ഭാവത്തിലുമായി ഇന്നും നിലനില്ക്കുന്നുവെന്നു വേണം അനുമാനിക്കുവാൻ. അങ്ങനെ ഒരു രാജാവിനെ, വെറും രാജാവല്ല രാജാധിരാജനായ ചക്രവർത്തിയെയാണ് ആണ് നാം മോദിയിലുടെ കാണുന്നത്. അവിടെയാണ് അപകടം കുടിയിരിക്കുന്നത്.
അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കണമെങ്കിൽ ആരാധനാഭാവം കൈവെടിഞ്ഞു വസ്തുനിഷ്ഠമായി കാര്യങ്ങളെ കാണുവാൻ ജനങ്ങൾ തയ്യാർ ആവണം. അതിനുള്ള പക്വത ഇന്ത്യൻ ജനതയ്ക്കുണ്ടാവട്ടെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍