കൈകളിൽ നീട്ടി പിടിച്ച കൊടുവാൾ; ചിലരുടെ കൈകളിൽ ബോംബ്; ആർഎസ്എസുകാരുടെ കട തിരക്കി എത്തിയ അക്രമി സംഘം സംഹാര താണ്ഡവം ആടി; ഇതെല്ലാം കണ്ടു നിന്ന അബൂബക്കർ എന്ന മധ്യ വയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു; അനാഥരായത് ഭാര്യയും ദത്തെടുത്ത് വളർത്തിയ രണ്ടു വയസ്സുകാരി മകളും
പി റ്റി ചാക്കോ
ഹൃദയത്തിൽ പട്ടട എരിയുന്നവർ-2
ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ നിന്നു തട്ടിയുണർത്തിയതിൽ പ്രതിഷേധിച്ചു കൊണ്ടാണ് അവൾ പൂമുഖത്തേക്ക് മടിച്ച് മടിച്ച് നടന്നത്. അപരിചിതരായ ഞങ്ങളെ കണ്ടവൾ ഞടുക്കത്തോടെ അകത്തേയ്ക്ക് ഓടിപ്പോയി. അകത്ത് സാന്ത്വനത്തിന്റെ മൃദുമർമരം.
' അബൂബക്കറുടെ മോളാണ്... സുഹാന.' അളിയൻ ഹാഷിം പരിചയപ്പെടുത്തി.
' ഓൾക്ക് ഇപ്പോളും പേടി മാറീട്ടില്യ. ഓളെല്ലാം കണ്ടിരുന്നു' ഹാഷിം കൂട്ടിച്ചേർത്തു.
കൊലപാതക രാഷ്ട്രീയം ഉറഞ്ഞു തുള്ളുന്ന തലശേരിയിൽ അക്രമി സംഘത്തെ കണ്ട് ഹൃദയം പൊട്ടി മരിച്ച ധർമ്മടം വെള്ളൊഴുകാൽ നാദിയ സ്റ്റോഴ്സ് ഉടമ പി.വി അബൂബക്കറുടെ മകളാണ് സുഹാന.
അബൂബക്കർക്ക് പ്രായം 52. സുഹാനയ്ക്ക് രണ്ട് വയസ്. അദ്ദേഹത്തിന്റെ ഏക മകൾ.
ഒരു പൊരുത്തക്കേടുണ്ടെന്ന മട്ടിൽ ഞാൻ ഹാഷിമിനെ നോക്കി.
'അതു ശരിക്കും ഓന്റെ കുട്യല്യ. ദത്തെടുത്തതാ. പിറന്നയന്ന് കിട്ടിയതാ.' ഹാഷിം സംശയം നിവാരണം ചെയ്തു.
ആരോ തിരസ്ക്കരിച്ച ഈ ഓമനക്കുട്ടി ഒരു രാജകുമാരിയെ പോലെയാണ് അബൂബക്കറിന്റെ ശബ്നം എന്ന വീട്ടിൽ വളരുന്നത്. അബൂബക്കർ അവളുടെ ഉപ്പയും മറിയുമ്മ അവളുടെ ഉമ്മയും. അറബിക്കഥയിലെപ്പോലെ പെട്ടെന്നാണ് അവളെ ഈ ദമ്പതികൾക്ക് ലഭിച്ചത്. ഊഷരഭൂമി പോലെ വിരസമായിരുന്ന 'ശബ്നം' പൊടുന്നവേ പൊട്ടിച്ചിരികളാലും കിളിക്കൊഞ്ചലാലും കോൾമയിർകൊണ്ടു. അവളുടെ കുഞ്ഞിക്കാലിലെ ചിലങ്കകളും കുഞ്ഞിക്കയ്യിലെ കരിവളകളും മത്സരിച്ചു കൊഞ്ചിയാടി.
അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ ഒക്ടോബർ 26ന് അബൂബക്കറിന്റെ കടയുടെ മുമ്പിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ അക്രമികൾ എത്തിയത്. ജീപ്പിലാണ് അഞ്ചംഗ സംഘം വന്നത്. കൈകളിൽ നീട്ടിപ്പിടിച്ച കൊടുവാൾ. ചിലരുടെ കൈകളിൽ ബോംബ്. ആർഎസ്എസുകാരുടെ കട തിരക്കി എത്തിയ അവരുടെ സംഹാര നൃത്തം കണ്ട് അബൂബക്കർ കടയിൽ നിന്ന് പുറത്ത് ചാടി. ഷട്ടർ വലിച്ചു താഴ്ത്തുന്നതിനിടയിൽ കുഴഞ്ഞു വീണു. നിമിഷങ്ങൾക്കകം മരണം.
അബൂബക്കറിന്റെ ഭാര്യ മറിയുമ്മ അന്ന് തളർന്ന് വീണതാണ്. മൂന്നാഴ്ച കഴിഞ്ഞിട്ടും അവർക്ക് നടന്നതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. മുഖവും പൊത്തി ഒരേയൊരു കിടപ്പ്. ആരെയും കാണുന്നില്ല. ഭക്ഷണം കഴിക്കില്ല. ഭർത്താവ് മരിച്ചാൽ 41 ദിവസം മുറിയിലിരിക്കുക എന്നൊരു ചടങ്ങ് മലബാറിലുണ്ട്. മറിയുമ്മ മറയിലിരിക്കുകയാണ്. ആ മുറിയിലിരിപ്പ് എത്രനാൾ നീളുമെന്ന് ആർക്കുമറിയില്ല.
സുഹാനയുടെ ചിലങ്കകൾ പൊട്ടിച്ചിരി നിർത്തി. ഉപ്പയുടെ ദാരുണാന്ത്യത്തിന് ദൃക്സാക്ഷിയായിരുന്ന ഈ കുരുന്നും മൗനത്തിന്റെ വാൽമീകത്തിലാണ്. 'ശബ്നം' ഇപ്പോൾ നിശബ്ദമാണ്. അനിശ്ചിതത്വത്തിന്റെ മാറാലകൾ ഈ വീടിന്റെ ചുവരുകളിൽ പടർന്നു കഴിഞ്ഞു.
ഒരു സഹോദരി അന്ധ; മറ്റേയാൾ അവിവാഹിത; ഒരാൾ വിധവ; കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മനോജിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഒരു കുടുംബം
ബിജെപിയുടെ ശക്തി ദുർഗമായ ഡയമണ്ട് മുക്കിൽ മനോജ് ജീവനോടെ ഇരിക്കുന്നെങ്കിൽ അതും അത്ഭുതമാണ്. മറ്റു പലരേയും പോലെ മനോജിന് ഓടിയൊളിക്കാനാവില്ല. വീടും പറമ്പും ഉപേക്ഷിച്ചു പോകാനും പറ്റില്ല. അത്രമേലാണ് ജീവിത പ്രശ്നങ്ങൾ.
മഠത്തുകണ്ടി വീട്ടിലെ പൂഴി പിടിച്ച തിണ്ണയിൽ മനോജുമായി സംസാരിക്കുന്നതിനിടെ പ്രാരാബ്ദങ്ങളുടെ മാറാലകൾ പേറുന്ന വിഹ്വല മുഖങ്ങൾ ഓരോന്നായി വാതിൽ പടിയിൽ നിരന്നു.
ആദ്യം മൂത്ത സഹോദരി കമല. 42 വയസ്. അന്ധയും അവിവാഹിതയുമാണ്. തുടർന്ന് മണിജ. 34 വയസുണ്ട്. അടുത്തയാൾ ശ്രീമതി. ശ്രീമതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് അവൾ ഇപ്പോൾ വീട്ടിലുണ്ട്. അച്ഛൻ നാരായണൻ നേരത്തെ മരിച്ചു പോയി. പ്രായമായ അമ്മയും കൂട്ടത്തിലുണ്ട്.
മണിജയുടെ വിവാഹാലോചന നടക്കുന്നതിനിടിയിലാണ് മനോജിനെ ആർഎസ്എസുകാർ വെട്ടിയത്. അതോടെ വിവാഹാലോചനകൾ നിലച്ചു. പുതുതായി വച്ചു കൊണ്ടിരുന്ന വീടിന്റെ നിർമ്മാണം നിലച്ചു. പണി തീരാത്ത വീട്ടിലാണ് ഇപ്പോൾ താമസം.
ആശാരിപ്പണിക്കാരനായ മോഹനനനാണ് ഈ വീടിന്റെ ആശ്രയം. പക്ഷേ, 1997 ഒക്ടോബർ ആറിന് ശേഷം മോഹനൻ പണിക്കു പോയിട്ടില്ല. ഇനി പോകാനുമാവില്ല.
അന്നു തലശ്ശേരിയിൽ പാർട്ടി യോഗം കഴിഞ്ഞു മടങ്ങുമ്പോൾ രാത്രി 9.30നാണ് ആർഎസ്എസ് ആക്രമണം ഉണ്ടായത്. സിപിഎം നേതാവ് മുല്ലൊളി മോഹനൻ ആിരുന്നു അവരുടെ ലക്ഷ്യം.
മോഹനന്റെ കഴുത്തിന് വെട്ടിയപ്പോൾ വാൾ തിരിഞ്ഞുപോയി. അതടെ മോഹനൻ ഓടി രക്ഷപ്പെട്ടു. തുടർന്നാണ് മനോജിനെ വെട്ടിയത്. കഴുത്തിന് മുകളിലായിരുന്നു മിന്നായം പോലത്തെ വെട്ട്. ഒറ്റവെട്ടിന് താടി മുറിഞ്ഞ് മൂന്ന് അണപ്പല്ലുകൾ തെറിച്ചു പോയി. താഴോട്ട് ഇരുന്നു.
മരണവുമായി ദീർഘനാൾ മല്ലടിച്ചു. ആദ്യം കോഴിക്കോട്ടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. തുടർന്ന് ഓപ്പറേഷൻ നടത്തി. അടിവയറ്റിൽ നിന്നും ഞെരമ്പെടുത്താണ് താടി പിടിപ്പിച്ചത്. ദീർഘനാൾ സംസാരിക്കാൻ കഴിവില്ലായിരുന്നു. ഇപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. ജീവൻ തിരിച്ചു കിട്ടി എങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ ആയില്ല. മൂന്ന് ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായി. സിപിഎം ഇത് വഹിച്ചു. ആർഎസ്എസിന്റെ ശക്തി കേന്ദ്രമാണ് ചുറ്റുമെങ്കിലും മനോജിന് ഓടിയൊളിക്കാൻ ഇടമില്ല.
' ഇവരെയും കൊണ്ട് ഞാൻ എങ്ങോട്ടോടും? ഒരു കാക്കയെ പോലും കല്ലെറിയാത്തവനാണ് ഞാൻ. പക്ഷേ വിധി കണ്ടോ?
ആഴമേറിയ മുറിവിന്റെ തടിച്ചി പാടുകളിൽ തടവിക്കൊണ്ട് തനിക്കു ചുറ്റും നിരന്നു നിൽക്കുന്ന നിസഹായരിലേക്ക് വീണ്ടും കണ്ണുകൾ പായിച്ചു മോഹനൻ വീണ്ടും വിധിയെ പഴി ചാരി
അതീവ രഹസ്യമായി തയ്യാറാക്കുന്ന ഹിറ്റ്ലിസ്റ്റ് എപ്പോൾ നടപ്പാക്കണം എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുന്നത് ചർച്ച ചെയ്ത്
എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഹിറ്റ്ലിസ്റ്റുകൾ അതീവ രഹസ്യമായി തയ്യാറാക്കുന്ന ഹിറ്റ്ലിസ്റ്റ് എപ്പോൾ നടപ്പാക്കണം എന്ന് പാർട്ടി നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും. ചിലപ്പോൾ കൊല്ലാനാകും തീരുമാനം. അല്ലെങ്കിൽ കയ്യോ കാലോ വെട്ടി മുന്നറിയിപ്പു നൽകാനാകും. മറ്റു ചിലപ്പോൾ വീട വസ്തുവോ നശിപ്പിക്കും. അവിചാരിതമായി നിരപരാധികളും ഇതിൽപ്പെട്ടു പോകാം. അതു പൊടുന്നനവേയുള്ള പ്രത്യാക്രമണത്തിലോ അടയാളം തെറ്റിപ്പോകുന്നതു മൂലമോ ആകാം.
95ൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരായ മാമൻ വാസു, 97ൽ കൊല്ലപ്പെട്ട സുരേന്ദ്രൻ, കഴിഞ്ഞ ഓഗസ്റ്റിൽ ദാരുണമായി വെട്ടേറ്റ സിപിഎം സംസ്ശാന കമ്മറ്റി അംഗം പി ജയരാജൻ എന്നിവർ ആർഎസ്എസ് ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു.
96ൽ കൊല്ലപ്പെട്ട ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി പന്ന്യൂർ ചന്ദ്രൻ, 97ൽ കൊല്ലപ്പെട്ട പ്രദീപൻ തുടങ്ങിയവർ സിപിഎം ഹിറ്റ്ലിസ്റ്റിൽ പെട്ടവരാണ്. 95ൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കെ. പി സജിത് ലാൽ, 93ൽ കൊല്ലപ്പെട്ട ലോനാപ്പി എന്നിവർ സിപിഎം ലിസ്റ്റിൽ ഉണ്ടായിരുന്നു.
മൂന്ന് കക്ഷികളുടേയും പ്രധാന നേതാക്കൾ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് അറിവായതോടെ ഇവർക്ക് പൊലീസ് സംരക്ഷണം ഏർപ്പാടാക്കി.
ചിലപ്പോൾ അടയാളം തെറ്റി നിരപരാധികൾ കൊലക്കത്തിക്ക് ഇരയാകുന്നു. 1998ൽ ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ട ബസ്ക്ലീനർ ചെല്ലട്ടൻ ചന്ദ്രനാണ് ഒരു ഹതഭാഗ്യൻ. സ്വകാര്യ ബസിലെ ക്ലീനറായിരുന്നു ചന്ദ്രൻ. തൂവക്കുന്നിൽ വെച്ച് ബസ് തടഞ്ഞിട്ടു ചന്ദ്രനെ വെട്ടി നുറുക്കി. വെറും നാലു ദിവസം മുമ്പാണ് ചന്ദ്രൻ താത്ക്കാലികമായി ക്ലീനർ ജോലിക്ക് കയറിയത്. ബസ് ജീവനക്കാരനും ബിജെപിയുടെ സജീവ പ്രവർത്തകനുമായ മറ്റൊരാളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. കൈയിൽ ചുവപ്പു ചരിടും നെറ്റിയിൽ കുറിയുമുണ്ടായിരുന്ന ചന്ദ്രനെ ആർഎസ്എസുകാരനാണെന്ന് തെറ്റിദ്ധരിക്കുക ആയിരുന്നു.
1980ൽ ഇതു പോലെ മറ്റൊരു സംഭവും ഉണ്ടായി. അന്ന് ബസിൽ നിന്നറക്കിയാണ് കൊന്നത്. ബസിൽ ഇത്രാമത്തെ സീറ്റിൽ ഇരുന്നയാൾ എന്നായിരുന്നു അടയാളം. അക്രമികൾ ലക്ഷ്യമിട്ടിരുന്ന ആൾ നേരത്തെ ബസിൽ നിന്നും ഇറങ്ങി പോയി. ആ സീറ്റിലിരുന്ന മൊകേരിയിലെ മഹ്മൂദിനെ ആളുമാറി വെട്ടിക്കൊന്നു. 19കാരനായ മെഹ്മൂദിനു രാഷ്ട്രീയമേ ഇല്ലായിരുന്നു.
(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)
(തുടരും)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്