പ്രധാനമന്ത്രിയാകാൻ മോദിയും രാഹുലും യോഗ്യരല്ല
പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നവരിൽനിന്ന് പ്രതീക്ഷിക്കപ്പെടുന്ന ഗുണങ്ങളിലൊന്ന് കാര്യങ്ങൾ ജഡ്ജ് ചെയ്യാനുള്ള കഴിവാണ്. പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നമ്മുടെ രണ്ട് സ്ഥാനാർഥികൾക്കും അതിനുള്ള കഴിവ് ഇല്ലെന്ന് കഴിഞ്ഞയാഴ്ച വ്യക്തമായി. കാര്യങ്ങൾ വിലയിരുത്താനുള്ള ശേഷിക്കുറവ് അവർ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധിയിൽനിന്ന് തുടങ്ങാം. ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാനുദ്ദേശിച്ചുള്ള ഓർഡിനൻസിനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനം ശരിയാണെന്ന കാര്യത്തിൽ തർക്കമില്ല. അതാവശ്യവുമായിരുന്നു. എന്നാൽ, ആ വിമർശനം എവിടെ, എപ്പോൾ ഉന്നയിച്ചു എന്നതിലാണ് പ്രശ്നം.
പ്രധാനമന്ത്രി സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്ന ഒരാൾ തന്റെ സർക്കാരിനെയും പ്രധാനമന്ത്രിയെയും പരസ്യമായി വിമർശിക്കുന്നത് ഒട്ടും ആശാസ്യമായ കാര്യമല്ല. മറ്റൊരാളുടെ പത്രസമ്മേളനത്തിലേക്ക് ഇടിച്ചുകയറി തന്റെ കാര്യം സാധിക്കുന്നത് കൂടുതൽ വഷളായ കാര്യമാണ്. പ്രധാനമന്ത്രി അമേരിക്കയിൽ ഒബാമയയുമായി കൂടിക്കാഴ്ച നടത്തുകയും നവാസ് ഷെരീഫുമായി കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ഇത്തരമൊരു നാടകീയമായ നീക്കം നടത്തുന്നത് തീർത്തും അനുചിതമാണ്. ഇന്ത്യയുടെ പ്രതിഛായയെയാണ് അത് കളങ്കപ്പെടുത്തിയത്. ഇതിനെല്ലാം ഉത്തരവാദി രാഹുൽ ഗാന്ധി മാത്രമാണ്.
വിവേകമുണ്ടായിരുന്നുവെങ്കിൽ ഓർഡിനൻസിനോടുള്ള തന്റെ എതിർപ്പ് പ്രധാനമന്ത്രിയോട് രാഹുൽ നേരിട്ട് സംസാരിക്കുമായിരുന്നു. സർക്കാരിനെ ഇങ്ങനെയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുമായിരുന്നില്ല. സ്വന്തം അമ്മയോടുപോലും ചർച്ച ചെയ്യാതെ ഇത്തരമൊരു അധികപ്രസംഗത്തിനും തുനിയുമായിരുന്നില്ല. അമേരിക്കൻ പ്രസിഡന്റുമായും പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായും ചർച്ചയ്ക്കൊരുങ്ങവെ ഇന്ത്യയുടെ പിടി അയയുന്ന തരത്തിലുള്ള നടപടിക്കും വിവേകമുണ്ടായിരുന്നുവെങ്കിൽ രാഹുൽ തുനിയുമായിരുന്നില്ല.
ഓർഡിനൻസിനോടുള്ള തന്റെ വിയോജിപ്പ് ശരിയായിരുന്നുവെങ്കിലും അത് അവതരിപ്പിച്ച രീതിയിലും അവസരത്തിലും രാഹുലിന് കനത്ത പാളിച്ചപറ്റി. രാഹുൽ എന്ന രാഷ്ടീയ നേതാവിന്റെ കഴിവുകളെ സംശയത്തിലാക്കിയ നടപടിയായിപ്പോയി ഇത്. ഇതിൽനിന്ന് മുക്തനാകാൻ എത്ര കഷ്ടപ്പെടേണ്ടിവരുമെന്ന് അനുഭവിച്ചുതന്നെ അറിയണം.
ഇനി നരേന്ദ്ര മോദിയിലേക്ക് വരാം. പ്രതിപക്ഷത്തെ നേതാവെന്ന നിലയ്ക്ക് പ്രധാനമന്ത്രിയെയും സർക്കാരിനെയും വിമർശിക്കാനുള്ള സർവ സ്വാതന്ത്ര്യവും മോദിക്കുണ്ട്. എന്നാൽ, അതിനുപയോഗിക്കുന്ന വസ്തുതകൾ കൃത്യമല്ലെങ്കിൽ അത് തിരിഞ്ഞുകുത്തുമെന്നുറപ്പാണ്. അതാണ് മോദി ചെയ്തതും.
രഹസ്യസ്വഭാവമുള്ള ഒരു യോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കെതിരെ ഉയർന്നുവെന്ന് പറയപ്പെടുന്ന ഒരു ആരോപണവുമായി രംഗത്തുവന്ന യുട്യൂബ് വീഡിയോയെ ബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കാൻ തയ്യാറാവുമോ? പ്രധാനമന്ത്രി സ്ഥാനാർഥിയാവാൻ തയ്യാറെടുക്കുന്ന ഒരാൾ തീർച്ചയായും ഇത്രയും അപക്വമായ രീതിയിലല്ല പ്രതികരിക്കേണ്ടിയിരുന്നത്.
പാക്കിസ്ഥാനി പത്രപ്രവർത്തകനായ ഹമീദ് മിറിന്റെ കമന്റിന്റെ വിശ്വാസ്യത പരിശോധിക്കാതെ അത് ആയുധമാക്കി പ്രധാനമന്ത്രിക്കെതിരെ ഇറങ്ങിപ്പുറപ്പെട്ടത് മോദിയുടെ വിവേകശൂന്യതയ്ക്ക് തെളിവായി. മിറിന്റെ പരാമർശം തെറ്റാണെന്നും അങ്ങനെയൊന്നുണ്ടായിട്ടില്ലെന്നും ഇന്ത്യൻ മാദ്ധ്യമപ്രവർത്തകയായ ബർഖ ദത്ത് ഉറപ്പിച്ച് പറഞ്ഞിട്ടും അത് സ്വീകരിക്കാൻ മോദി തയ്യാറായില്ല. പ്രധാനമന്ത്രിയെ എങ്ങനെയും ക്രൂശിക്കുക എന്ന തിരക്കിലായിരുന്നു മോദി.
ഇതേ അബദ്ധം മറ്റൊരിക്കൽക്കൂടി മോദി ആവർത്തിച്ചു. അമേരിക്കൻ പ്രസിഡന്റ് ഒബാമയ്ക്ക് മുന്നിൽ ഇന്ത്യയെ ദരിദ്രരാഷ്ട്രമായി ചിത്രീകരിക്കുകയാണ് മന്മോഹൻ ചെയ്തതെന്ന് മോദി ആരോപിച്ചു. ഇന്ത്യയുടെ ദാരിദ്ര്യം മാർക്കറ്റ് ചെയ്യാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. അതിലും മോദിക്ക് പിഴവ് പറ്റി.
മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെയാണ്. 'ഇന്ത്യ ഒരു ദരിദ്ര രാഷ്ട്രമാണെന്ന് പ്രസിഡന്റിനോട് (ഒബാമ) ഞാൻ വിശദീകരിച്ചു. ഇന്ത്യയുടെ അടിസ്ഥാന ലക്ഷ്യം സമൂഹത്തിന്റെ ദാരിദ്ര്യവും അജ്ഞതയും രോഗങ്ങളും ഇല്ലാതാക്കുന്നതിനാണ്. ഞങ്ങളുടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് ഇന്ത്യ പ്രാമുഖ്യം കൽപിക്കുന്നത്ന'. ഇന്ത്യയിലെ ദാരിദ്ര്യം ഒരു വസ്തുത തന്നെയാണ്. പ്രധാനമന്ത്രിയുടെ വാക്കുകളിൽ എവിടെയും ഈ ദാരിദ്ര്യം മാർക്കറ്റ് ചെയ്യാനുള്ള ശ്രമവുമില്ല.
ഈ വാക്കുകൾക്കിടയിലൂടെ സഞ്ചരിച്ച് മോദി ചെയ്ത് പ്രധാനമന്ത്രിയെ വിമർശിക്കാനാണ് മോദി ശ്രമിച്ചത്. ഇവിടെയും വസ്തുതകൾ പരിശോധിക്കാതെ എടുത്തുചാടി നടത്തിയ നിരീക്ഷണം മോദിക്ക് എതിരായി മാറുകയും ചെയ്തു.
പ്രധാനമന്ത്രിയാകാൻ തയ്യാറെടുക്കുന്ന രണ്ടുപേരും ഇനിയും വളരാനുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങൾ. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ചിലർ എതിരഭിപ്രായം പറഞ്ഞേക്കാം. പ്രധാനമന്ത്രിയെ എങ്ങനെയും നാണംകെടുത്തുകയെന്ന മോദിയുടെ ശ്രമവും ബാലിശമല്ലേ. പ്രായവും പക്വതയുമുള്ളവർ ഇങ്ങനെയല്ലല്ലോ പ്രവർത്തിക്കേണ്ടത്. തുറന്നുപറഞ്ഞാൽ, ഇവർ രണ്ടുപേരും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അർഹിക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍