ഫ്ലാറ്റുകളിൽ ജീവിക്കുന്നവർ വീണു മരിക്കാതിരിക്കാൻ ഓർത്തിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെ? ഓട്ടോമാറ്റിക്ക് ലോക്ക് മുതൽ വെനീഷ്യൻ ബ്ലൈന്റ് കൊണ്ടുവരെ അപ്പാർട്ടുമെന്റുകളിൽ ഒളിഞ്ഞിരിക്കുന്ന അനേകം കൊലയാളികൾ: കുഞ്ഞ് കരഞ്ഞാൽ അമ്മ എന്തുചെയ്യണം എന്നു പറഞ്ഞ് മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി
അമ്മ ഫ്ളാറ്റിന് പുറത്തായ സമയത്ത് വാതിൽ ഓട്ടോ-ലോക്കായി കുട്ടി അകത്തുപെട്ട് കരഞ്ഞത് കേട്ട് അപ്പാർട്ട്മെന്റിലേക്ക് പുറകിലൂടെ കയറാൻ ശ്രമിച്ച അമ്മയുടെ ദാരുണമരണം ആരെയും വേദനിപ്പിക്കുന്നതാണ്. കേരളത്തിൽ അപ്പാർട്ട്മെന്റുകൾ വ്യാപകമായി തുടങ്ങിയിട്ട് ഒരു തലമുറ ആകുന്നതേയുള്ളു. അതുകൊണ്ടുതന്നെ അപ്പാർട്ട്മെന്റിന്റെ സുരക്ഷയെപ്പറ്റി നമുക്ക് 'പരമ്പരാഗതമായ' അറിവൊന്നുമില്ല. അപ്പാർട്ട്മെന്റുകളുടെ ഉയരം കൂടിവരുന്നു. എന്നിട്ടും അപ്പാർട്ട്മെന്റിലെ താമസക്കാർക്ക് വേണ്ടി ഒരു സുരക്ഷാമാനുവലും ഇതുവരെ പുറത്തിറക്കിയിട്ടുമില്ല. ഇത് ഏറെ പറയേണ്ട ഒരു വിഷയമാണെങ്കിലും സമയമില്ലാത്തതിനാൽ ഈ ദുരന്തത്തിൽ നിന്ന് എന്തെങ്കിലുമൊക്കെ നമുക്ക് പഠിക്കാൻ പറ്റുമോ എന്നുനോക്കാം.
ഓട്ടോമാറ്റിക് ലോക്കുകൾ വേണോ?
കേരളത്തിലെ ബിൽഡിങ് കോഡിൽ വീടുകൾക്ക്, അത് വീടായാലും, ഫ്ലാറ്റായാലും, വില്ല ആയാലും ഏതുതരം പൂട്ടുകൾ വെക്കണമെന്ന് നിയമമുള്ളതായി അറിയില്ല, ഇനി അഥവാ ഉണ്ടെങ്കിൽ അതാരും പാലിക്കുന്നതായും കണ്ടിട്ടില്ല. പല വലിപ്പത്തിലും ആകൃതിയിലുമുള്ള താഴുകൾ ആളുകൾ വാങ്ങി വാതിലിന് വെക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ലോക്ക് ഇടുന്നത് പ്രധാനമായും സുരക്ഷക്ക് വേണ്ടിയാണ്. (കള്ളൻ, അക്രമി കയറാതെ). അതേസമയം അതിന് സുരക്ഷാവീഴ്ച്ചകളുണ്ട്. (അപകടം ഉണ്ടാകുമ്പോൾ അകത്തു പോകാനും പുറത്തു കടക്കാനുമുള്ള ബുദ്ധിമുട്ട്.) ഇത് തമ്മിൽ ഒരു ട്രേഡ് ഓഫ് ഉണ്ട്. ഈ കാരണത്താൽ ലോകത്ത് പല രാജ്യങ്ങളിലും താനേ അടയുന്ന വാതിലുകൾ നിരോധിച്ചിട്ടുണ്ട്.
അതുപോലെ തന്നെ അകത്തു നിന്നും താക്കോൽ ഇല്ലാതെ തുറക്കാൻ പറ്റാത്ത ലോക്കുകളും. സ്വിറ്റസർലാന്റിലെ ഏത് അപ്പാർട്ട്മെന്റ് ബ്ലോക്കിലേയും ഏതു ഫ്ലാറ്റും ഇവിടുത്തെ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് അവരുടെ മാസ്റ്റർ കീ കൊണ്ട് തുറക്കാൻ പാകത്തിനാണ് നിയന്ത്രിച്ചിട്ടുള്ളത്. അത്രയൊക്കെ ഏകീകരണം ബുദ്ധിമുട്ടാണെങ്കിലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുനിന്ന് താക്കോൽ കൊണ്ട് മാത്രം പൂട്ടാവുന്നതും, അകത്തുനിന്ന് താക്കോൽ ഇല്ലാതെ തുറക്കാവുന്നതും ആയ താഴുകൾ കേരളത്തിൽ അപ്പാർട്ട്മെന്റുകൾക്ക് നിർബന്ധമാക്കണം.
സുരക്ഷാകാരണങ്ങളാൽ തന്നെ വീട്ടുടമസ്ഥൻ പുറത്തു പോകുമ്പോൾ താക്കോൽ താഴെ കാവൽക്കാരനെ ഏൽപ്പിക്കണം എന്നതും നിർബന്ധമാക്കണം. നമ്മുടെ വീടിനകത്തു നിന്നോ അതിനടുത്ത ഫ്ലാറ്റുകളിൽ നിന്നോ അഗ്നിബാധയോ വെള്ളം ലീക്കോ ഉണ്ടായാൽ അത് നിയന്ത്രിക്കാനും നമ്മുടെ വീട്ടുവസ്തുക്കൾ സംരക്ഷിക്കാനുമൊക്കെ ഇതുപകരിക്കും.
അമ്പതു നിലയുള്ള കെട്ടിടം ഉണ്ടാക്കാൻ അനുമതി കൊടുക്കുമ്പോൾ അവിടുത്തെ സുരക്ഷാ സംവിധാനം അറിയാനും നടപ്പാക്കാനും ഉള്ള സംവിധാനം കൂടി കോര്പറേഷന് വേണം. പക്ഷെ അതൊന്നും വലിയ അപകടം ഉണ്ടാകുന്നത് വരെ ആരും ശ്രദ്ധിക്കാൻ പോകുന്നില്ല.മറ്റൊരു കാര്യം ഏതെങ്കിലും കാരണവശാൽ വാതിൽ അടയുകയും കുട്ടികളോ വസസ്സായവരോ അകത്തു പെടുകയും ചെയ്താൽ നമ്മൾ എന്ത് ചെയ്യണം എന്നതാണ്. അകത്തുള്ള ആൾ എത്രത്തോളം അപകടസാധ്യതയിൽ ആണെന്നതിനെ അനുസരിച്ചിരിക്കണം നമ്മുടെ പ്രതികരണം. കുട്ടിയെ ബാത്ത് ടബ്ബിൽ ഇരുത്തിയിരിക്കയാണെങ്കിൽ അപകടം വളരെ കൂടുതലും, കുട്ടി കിടന്നുറങ്ങുകയാണെങ്കിൽ വളരെ കുറവും ആണല്ലോ. കുട്ടി കരയുന്നുണ്ടോ എന്നതല്ല, വീടിനകത്ത് കുട്ടിക്ക് എന്തപകട സാധ്യതകൾ ഉണ്ടെന്നതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
അകത്തുള്ള ആൾ എത്രത്തോളം അപകടസാധ്യതയിൽ ആണെന്നതിനെ അനുസരിച്ചിരിക്കണം നമ്മുടെ പ്രതികരണം. കുട്ടിയെ ബാത്ത് ടബ്ബിൽ ഇരുത്തിയിരിക്കയാണെങ്കിൽ അപകടം വളരെ കൂടുതലും, കുട്ടി കിടന്നുറങ്ങുകയാണെങ്കിൽ വളരെ കുറവും ആണല്ലോ. കുട്ടി കരയുന്നുണ്ടോ എന്നതല്ല, വീടിനകത്ത് കുട്ടിക്ക് എന്തപകട സാധ്യതകൾ ഉണ്ടെന്നതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.ഇവിടെയാണ് നമ്മുടെ വീടുകൾ കുട്ടികൾക്ക് വേണ്ടി സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യം. ഓരോ വർഷവും എത്രയോ കുട്ടികളാണ് വീടിനുള്ളിലും പുറത്തും അപകടത്തിൽ മരിക്കുന്നത്. സ്വിമ്മിങ് പൂളിൽ മുങ്ങിയും, ഷോക്കടിച്ചും, എന്തെങ്കിലും തൊണ്ടയിൽ കുടുങ്ങിയുമൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. വികസിത രാജ്യങ്ങളിൽ കുട്ടി ജനിക്കുന്നതിനു മുൻപ് തന്നെ ആളുകൾ അവരുടെ താമസസ്ഥലം 'ബേബി പ്രൂഫ്' ആക്കാനുള്ള പണികൾ ചെയ്യും. ഇതിനായി പ്രത്യേകം ചെക്ക് ലിസ്റ്റ് ഒക്കെയുണ്ട്. അപ്പാർട്ട്മെന്റുകൾ എല്ലാ പ്രായക്കാരെയും ഉദ്ദേശിച്ച് ഉണ്ടാക്കിയതാണെങ്കിൽ പോലും അത് കുട്ടികൾക്കായി വീണ്ടും പ്രത്യേകം സുരക്ഷിതമാക്കണം. പ്രത്യേകിച്ച് ഇലക്ട്രിക് പ്ലഗ്ഗുകൾ, ബാൽക്കണികൾ എന്നിവ. പ്ലഗ്ഗ് പോയിന്റുകൾ അടച്ചുവെക്കാവുന്ന സംവിധാനങ്ങൾ, അടുക്കളയിലേക്കും ഗോവണിയുടെ താഴേക്കും ബാൽക്കണിയിലേക്കും കുട്ടി പോകാതിരിക്കാനുള്ള സംവിധാനം, കൂർത്ത ഭാഗങ്ങളുള്ള ഫർണിച്ചറിന്റെ അരികുകളിൽ ഒട്ടിച്ചുവച്ച് അതിനെ ഉരുണ്ടത് ആക്കുന്ന സംവിധാനങ്ങൾ ഇതെല്ലം ഇവിടെ കടകളിൽ വാങ്ങാൻ കിട്ടും.
ഇതുകൂടാതെ നമ്മൾ വീട്ടിൽ വാങ്ങിവെക്കുന്ന പലതരം അലമാരകൾ, വെനീഷ്യൻ ബ്ലൈന്റിന്റെ കോർഡ്, അടുക്കളയിൽ സിങ്കിനടിയിൽ വെക്കുന്ന ക്ളോറോക്സും രാസവസ്തുക്കളും എന്നിങ്ങനെ അറിവാകാത്ത കുട്ടിയെ അപകടത്തിലാക്കുന്ന പലതും ഒരു വീടിനകത്തുണ്ടാകാം. കുട്ടികളുള്ളവർ ഇക്കാര്യം ചിന്തിച്ച് വീട്ടിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്. അത് പോലെ കുട്ടികൾക്ക് വേണ്ടി ഓരോ കളിപ്പാട്ടം വാങ്ങുമ്പോഴും അതിലെ ഏതെങ്കിലും ഒരു ഭാഗം ഊരിപ്പോയി തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത പരിഗണിക്കണം (യൂറോപ്പിൽ അങ്ങനെ ഇല്ലാത്ത കളിപ്പാട്ടങ്ങളേ വിൽക്കാൻ പറ്റൂ). വില്ലകളിൽ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് പടികൾ വഴി താഴേക്ക് വീണുപോകാം എന്നത് വലിയൊരു അപകടസാധ്യതയാണ്. ഒരു ബക്കറ്റ് വെള്ളം പോലും ഒരു കുട്ടിയുടെ മുങ്ങിമരണത്തിന് കാരണമാകാം എന്നതിനാലും, ഒരു മിനിറ്റ് മതി നമ്മൾ ചൂടാക്കാൻ വച്ചിരിക്കുന്ന ഇസ്തിരി വയർ വലിച്ച് അവരുടെ മേലേക്ക് ഇടാൻ എന്നതിനാലും കുട്ടികൾ വീട്ടിലുള്ള സാഹചര്യത്തിൽ നമ്മൾ ഏറെ ശ്രദ്ധിക്കണം. ഇതൊക്കെ നമ്മൾ മുൻകൂട്ടി ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ കുട്ടി അകത്താണെങ്കിലും കരയുകയാണെങ്കിലും നമുക്ക് അധികം പേടിക്കാനില്ല.
ഒന്നാമത് അപകടം മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്നതാണെന്ന ചിന്ത ആദ്യമേ കളയുക. അപകടം എപ്പോൾ വേണമെങ്കിലും ആർക്കും വരാം എന്നതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഫ്ളാറ്റിനെ വിലയിരുത്തുക. മുൻവാതിലിലെ ഓട്ടോലോക്ക് ഇപ്പഴേ മാറ്റുക. കുട്ടികളുണ്ടെങ്കിൽ അവരുടെ പ്രായമനുസരിച്ച് ശിശുസുരക്ഷാ ഓഡിറ്റ് നടത്തുക, ഒരു ഫയർ ബ്ലാങ്കറ്റ് കരുതിവെക്കുക, ഫ്ളാറ്റിലെ അഗ്നിശമനാ സംവിധാനങ്ങൾ പ്രയോഗിക്കാൻ പഠിക്കുക, അവയുടെ കാലാവധി സമയാസമയങ്ങളിൽ പരിശോധിച്ച് പുതുക്കാൻ കമ്മിറ്റിക്കാരെ നിർബന്ധിക്കുക. സ്വിമ്മിങ് പൂൾ ഉണ്ടെങ്കിൽ അവിടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ വിടാതിരിക്കുക. അഗ്നിബാധയുണ്ടായാൽ ഉപയോഗിക്കേണ്ട പടികളിലൂടെ വല്ലപ്പോഴുമൊക്കെ ഒന്ന് താഴേക്ക് ഇറങ്ങി നോക്കുക.കേരളത്തിൽ ഫ്ലാറ്റുകൾ വർദ്ധിച്ചു വരികയാണ്, പഞ്ചായത്തുകളിൽ പോലും ഇപ്പോൾ പത്തു നില കെട്ടിടങ്ങൾ ആയി. പക്ഷെ ഫ്ളാറ്റുകളുടെ സുരക്ഷാ സംവിധാനം, പ്രത്യേകിച്ചും അഗ്നിബാധക്ക് എതിരേയുള്ളത്, ഇപ്പോഴും നഗരങ്ങളിൽ പോലും ഇല്ല. പത്തിൽ കൂടുതൽ ആളുകൾ മരിക്കുന്ന ഒരു ഫ്ളാറ്റിലെ അഗ്നിബാധ ഇനി എന്ന് വേണമെങ്കിലും ഉണ്ടാകാം. അതിനെല്ലാം കൃത്യമായ പ്ലാനിങ്ങ് ഉള്ള സുരക്ഷാ സംവിധാനം ഉണ്ടായേ പറ്റൂ. അമ്പതു നിലയുള്ള കെട്ടിടം ഉണ്ടാക്കാൻ അനുമതി കൊടുക്കുമ്പോൾ അവിടുത്തെ സുരക്ഷാ സംവിധാനം അറിയാനും നടപ്പാക്കാനും ഉള്ള സംവിധാനം കൂടി കോര്പറേഷന് വേണം. പക്ഷെ അതൊന്നും വലിയ അപകടം ഉണ്ടാകുന്നത് വരെ ആരും ശ്രദ്ധിക്കാൻ പോകുന്നില്ല. പക്ഷെ ഫ്ലാറ്റിൽ താമസിക്കുന്നവരുടെ ഉത്തരവാദിത്തത്തെ പറ്റി കൂടി രണ്ടു വാക്ക് പറയട്ടെ. അപകടം ആർക്കും എവിടെയും വരാമെങ്കിലും ഇത് നമ്മൾക്ക് സംഭവിക്കുന്ന ഒന്നല്ല എന്നാണ് നമ്മൾ എല്ലാവരുടെയും (ശുദ്ധ അബദ്ധമായ) ധാരണ. കാക്കനാട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ''അയ്യോ, കഷ്ടം'' എന്നൊക്കെ പറയുന്നതല്ലാതെ സ്വന്തം വീട്ടിൽ ഇത് സംഭവിക്കുമോ എന്ന് ഒരാളും ചിന്തിക്കില്ല. ലോകപ്രശസ്ത സുരക്ഷാ വിദഗ്ദ്ധൻ (ഞാൻ തന്നെ) താമസിക്കുന്ന കൊച്ചിയിലെ ഫ്ലാറ്റിൽ 102 അപ്പാർട്ട് മെന്റുകളുണ്ട്. അവിടുത്തെ കമ്മിറ്റിയോട് പറഞ്ഞിട്ട് ഒരിക്കൽ ഞാനവിടെ ഒരു മണിക്കൂർ സുരക്ഷാ ക്ളാസ്സെടുത്തു. മുന്നൂറ് പേർ സ്ഥിരതാമസമുള്ള ആ കോംപ്ലക്സിൽ എനിക്ക് ക്ലാസ്സെടുക്കാൻ കിട്ടിയത് വെറും ഏഴ് പേരെയാണ് (അതും കമ്മിറ്റിയിലെ ചിലരും കുടുംബവും). ഇതാണ് നിലവിലുള്ള നമ്മുടെ സുരക്ഷാബോധം.
ഫ്ലാറ്റുകളിൽ ജീവിക്കുന്ന സ്വന്തം കുടുംബത്തിന്റെ ജീവനിൽ താല്പര്യമുള്ളവർക്ക് വ്യക്തിപരമായി എന്തു ചെയ്യാൻ പറ്റുമെന്ന് നോക്കുക. അത് വളരെയെളുപ്പമാണ്. ഒന്നാമത് അപകടം മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്നതാണെന്ന ചിന്ത ആദ്യമേ കളയുക. അപകടം എപ്പോൾ വേണമെങ്കിലും ആർക്കും വരാം എന്നതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഫ്ളാറ്റിനെ വിലയിരുത്തുക. മുൻവാതിലിലെ ഓട്ടോലോക്ക് ഇപ്പഴേ മാറ്റുക. കുട്ടികളുണ്ടെങ്കിൽ അവരുടെ പ്രായമനുസരിച്ച് ശിശുസുരക്ഷാ ഓഡിറ്റ് നടത്തുക, ഒരു ഫയർ ബ്ലാങ്കറ്റ് കരുതിവെക്കുക, ഫ്ളാറ്റിലെ അഗ്നിശമനാ സംവിധാനങ്ങൾ പ്രയോഗിക്കാൻ പഠിക്കുക, അവയുടെ കാലാവധി സമയാസമയങ്ങളിൽ പരിശോധിച്ച് പുതുക്കാൻ കമ്മിറ്റിക്കാരെ നിർബന്ധിക്കുക. സ്വിമ്മിങ് പൂൾ ഉണ്ടെങ്കിൽ അവിടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ വിടാതിരിക്കുക. അഗ്നിബാധയുണ്ടായാൽ ഉപയോഗിക്കേണ്ട പടികളിലൂടെ വല്ലപ്പോഴുമൊക്കെ ഒന്ന് താഴേക്ക് ഇറങ്ങി നോക്കുക, അവിടെ നടക്കാൻ സ്ഥലമില്ലാതെ പഴയ കട്ടിലോ കസേരയോ ഒക്കെ കൂട്ടിയിട്ടിട്ടുണ്ടെങ്കിൽ അതൊക്കെ എടുത്തു മാറ്റാൻ കമ്മിറ്റിക്കാരോട് പറയുക. ജീവൻ രക്ഷക്കുള്ള 'ബേസിക് ലൈഫ് സപ്പോർട്ട്' രീതികൾ സ്വയവും കുടുംബത്തെയും പഠിപ്പിച്ചുവെക്കുക. ഫയർ സർവീസിന്റെ നമ്പർ ഫോണിൽ സേവ് ചെയ്തുവെക്കുക. ഇത്രയുമൊക്കെ ചെയ്താൽ നമ്മൾ ഒരു പരിധി വരെ സുരക്ഷിതരായി എന്നു പറയാം. ബാക്കി കാര്യങ്ങൾ പിന്നെ പറയാം.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്