'കുടുംബത്തിന്റെ' ഭദ്രതക്ക് വേണ്ടി എം ഫില്ലിന് റാങ്ക് കിട്ടിയ പെൺകുട്ടി ക്ലർക്കായി തൊഴിൽ ചെയ്യുന്നതും എഞ്ചിനീറിംഗിൽ റാങ്ക് കിട്ടിയ കുട്ടി വീട്ടമ്മയായി കഴിയുന്നതും കേരളത്തിൽ 'സ്വഭാവികം'; അഭ്യസ്തവിദ്യരായ വനിതകൾ ഇപ്പോഴും വീട്ടിലെ ബി നിലവറയിലെ രത്നങ്ങളായി കഴിയുന്നു; വനിതാ ദിനത്തിൽ മുരളി തുമ്മാരുകുടിയുടെ ചിന്ത
മുരളി തുമ്മാരുകുടി
ഇപ്പോൾ ലോകത്ത് എല്ലാ ഐഡിയോളോജി ഉള്ള രാജ്യങ്ങളിലും വനിതാ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും ആയിരത്തി തൊള്ളായിരത്തി പത്തിൽ രണ്ടാമത്തെ സോഷ്യലിസ്റ്റ് ഇന്റർനാഷണൽ ആണ് മാർച്ച് എട്ടിനെ വനിതാ ദിനം ആയി പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് നേതൃസ്ഥാനം പോയിട്ട് വോട്ടവകാശം പോലും ഇല്ലാതിരുന്ന ഒരു കാലത്താണ് ഇങ്ങനൊരു ചിന്ത എന്നോർക്കണം.
സ്ത്രീകളുടെ കാര്യത്തിൽ എനിക്ക് ഒരു പ്രത്യേക താല്പര്യമുണ്ടെന്ന് എന്റെ വായനക്കാർക്ക് അറിയാമല്ലോ. അതിന്റെ കാരണം ജൈവികം മാത്രമല്ല. മനുഷ്യകുലത്തിലെ കഴിവുകളും നേതൃത്വഗുണവും ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരുപോലെയാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നതുകൊണ്ടുകൂടിയാണ്. അത് വളരാനും പ്രകടിപ്പിക്കാനും കുടുംബവും സമൂഹവും വേണ്ടത്ര പിന്തുണ കൊടുക്കാത്തതുകൊണ്ടാണ് സ്ത്രീകൾക്ക് എഞ്ചിനീയർ മുതൽ എം പി വരെയുള്ള സ്ഥാനങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാതിരിക്കാൻ കാരണമാകുന്നത്. എന്നാൽ ഇതിന്റെ നഷ്ടം സ്ത്രീകൾക്ക് മാത്രമല്ല എന്നതാണ് സത്യം. ലഭ്യമായ ടാലന്റ് പൂളിന്റെ പകുതി ഭാഗം നാം ഉപയോഗിക്കാതിരിക്കുകയും, മറ്റേ പകുതിയിൽ നിന്നു മാത്രം ബഹുഭൂരിപക്ഷം നേതാക്കളെയും എൻജിനീയർമാരെയും മാനേജർമാരെയും നാം കണ്ടെത്തുകയും ചെയ്യുമ്പോൾ, ഓരോ പദവിക്കും ഏറ്റവും അനുയോജ്യർ ആയവർ അല്ല അവിടെ എത്തുന്നത്. ഇതിലൂടെ സമൂഹത്തിനും വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. ഇതുകൊണ്ടാണ് വീണ്ടും വീണ്ടും സ്ത്രീകൾക്ക് കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ തുല്യ അവസരങ്ങൾ കൊടുക്കണം എന്ന് ഞാൻ എപ്പോഴും വാദിക്കുന്നത്.
സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അവസരങ്ങളുടെ കുറവ് ലോകത്ത് എങ്ങും ഉള്ള പ്രശ്നം ആണ്. അതുകൊണ്ടു തന്നെ ലഭ്യമായ ടാലന്റുകളിൽ ഏറ്റവും നല്ലത് ആ സമൂഹത്തിന് ഉപയോഗിക്കാൻ പറ്റാതെ വരുന്നതും പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പടെ സ്ത്രീ വിമോചനത്തിൽ ഒക്കെ ഏറെ മുന്നോട്ടു പോയിട്ടുണ്ട് എന്ന് നാം വിശ്വസിക്കുന്ന രാജ്യങ്ങളിൽ വരെ സാധാരണമാണ്. എന്നാൽ ഇക്കാര്യത്തിൽ കേരളം മറ്റുള്ളവയെക്കാൾ കൂടുതൽ നഷ്ടം അനുഭവിക്കുന്ന സ്ഥലമാണ്. ഒരുദാഹരണം പറയാം. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷം കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും വിവിധ വിഭാഗങ്ങളിൽ ആദ്യത്തെ മൂന്ന് റാങ്ക് കിട്ടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആൺകുട്ടികൾ ബഹുഭൂരിപക്ഷവും കേരളത്തിന് പുറത്തായിരിക്കും ഇപ്പോൾ ജോലി ചെയ്യുന്നത്. കാരണം സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി നേടുന്നുണ്ടെങ്കിലും തൊഴിലുകളുടെ 'സോഫിസ്റ്റിക്കേഷൻ' വെച്ചുനോക്കിയാൽ കേരളം ഇപ്പോഴും ഒരു കുഗ്രാമമാണ്. ഒരു ഡിഗ്രി തോറ്റവർക്ക് ചെയ്യാൻ പറ്റാത്ത ജോലികൾ കേരളത്തിൽ അപൂർവമാണ്, അപ്പോൾ റാങ്ക് നേടുന്നവരുടെ കാര്യം പറയാനും ഇല്ലല്ലോ. മിടുക്കന്മാർക്ക് കേരളത്തിൽ നിൽക്കാൻ അവസരമില്ല, അവർ നിൽക്കാറുമില്ല. (അപവാദങ്ങൾ കണ്ടേക്കാം).
അതേസമയം റാങ്ക് കിട്ടിയ സ്ത്രീകളിൽ ഏറെപ്പേർ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ടും വീട്ടമ്മമാരായി ജീവിക്കുന്നതുകൊണ്ടും ഇപ്പോഴും കേരളത്തിൽ തന്നെയുണ്ട്. പക്ഷെ, പഠനം കഴിഞ്ഞാൽ പിന്നെ അവരുടെ കഴിവുകളെപ്പറ്റി ആരും അന്വേഷിക്കാറില്ല, അതിനെ പ്രയോജനപ്പെടുത്താൻ കേരളത്തിൽ ഇപ്പോൾ സംവിധാനങ്ങളുമില്ല. കേരളത്തിന് പുറത്ത് വളർന്ന വിവാഹശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്ന മലയാളി പെൺകുട്ടികളുടെ കാര്യവും ഇതുപോലെയാണ്. കേരളത്തിന് പുറത്ത് വളർന്ന ആൺകുട്ടികളിൽ ഒരു ശതമാനം പോലും കേരളത്തിലേക്ക് തിരിച്ചു വരാറില്ല, പക്ഷെ കുടുംബങ്ങൾ തീരുമാനിക്കുന്ന വിവാഹങ്ങളുടെ ഭാഗമായി ഏറെ പെൺകുട്ടികൾ, അവർക്ക് നല്ല വിദ്യാഭ്യാസവും, ഭാഷ പരിജ്ഞാനവും ലോകപരിചയവും ഒക്കെ ഉണ്ട്, തിരിച്ചു കേരളത്തിൽ എത്തി തൊഴിലില്ലാതെയോ അവരുടെ യോഗ്യതക്ക് ഒത്ത തൊഴിൽ കിട്ടാതെയോ ജീവിക്കുന്നു.
'കുടുംബത്തിന്റെ' ഭദ്രതക്കും സൗകര്യത്തിനും വേണ്ടി എം ഫില്ലിന് റാങ്ക് കിട്ടിയ പെൺകുട്ടി ക്ലർക്കായി തൊഴിൽ ചെയ്യുന്നതും എഞ്ചിനീറിംഗിൽ റാങ്ക് കിട്ടിയ കുട്ടി വീട്ടമ്മയായി തൊഴിൽരംഗത്തു നിന്നും മാറിനിൽക്കുന്നതും സമൂഹം തികച്ചും 'സ്വഭാവികമായി'ട്ടാണ് കാണുന്നത്. എന്നിട്ടോ ഇവരേക്കാൾ പല തരത്തിലും കഴിവ് കുറഞ്ഞവർ തൊഴിൽ രംഗത്തും നേതൃത്വ രംഗത്തും മുന്നോട്ട് കുതിക്കുന്നു. ജീവിതത്തിൽ മുന്നോട്ട് പോകുന്നത് അക്കാദമിക് മികവിന്റെ മാത്രം ബലത്തിൽ ആണെന്നോ ആകണമെന്നോ വിശ്വസിക്കുന്ന ആളല്ല ഞാൻ. എന്നാൽ അക്കാദമിക് മികവുള്ള സ്ത്രീകൾ തൊഴിൽ രംഗത്തു മുന്നോട്ടു പോകാത്തത് അവർക്ക് മറ്റു കഴിവുകൾ ഇല്ലാത്തതിനാലല്ല, മറിച്ച് സമൂഹം ആ കഴിവുകൾ അറിയാനും ഉപയോഗിക്കാനുമുള്ള അവസരം ഉണ്ടാക്കുന്നില്ല എന്നതിനാലാണ്.
അഭ്യസ്തവിദ്യരായ, ലോകം കണ്ടിട്ടുള്ള, പല ഭാഷകൾ അറിയുന്ന എഞ്ചിനീയറിങ് തൊട്ട് പി എച്ച് ഡി വരെ വിദ്യാഭ്യാസമുള്ള ധാരാളം വനിതകളാണ് വീട്ടമ്മമാരായും സാധാരണ ജോലിക്കാരായും സമൂഹത്തിന്റെ ബി നിലവറയിലും സി നിലവറയിലും ഒക്കെ അടച്ചിട്ടപ്പെട്ടിരിക്കുന്നത്. പലരും കുറച്ചു നാൾ ഒക്കെ കേരളത്തിന് അകത്തും പുറത്തും ഒക്കെ ജോലി ചെയ്തവരും ആണ്. കുട്ടികൾ ആകുന്നതോടെ പലപ്പോഴും തൊഴിൽ ഉപേക്ഷിക്കും, പിന്നെ കുട്ടികൾ ഒക്കെ വലുതായി കഴിയുമ്പോഴേക്കും തിരിച്ചു തൊഴിൽ രംഗത്ത് എത്തിപ്പറ്റാൻ കഴിയാതെ വരും. അങ്ങനെ വ്യക്തിപരമായി നിരാശരായിരിക്കുന്ന ഏറെ പേരെ നമുക്കെല്ലാം അറിയാം. അതേ സമയം ഭാഷ പഠിപ്പിക്കൽ തൊട്ട് കോപ്പി എഡിറ്റിങ് വരെ പാലിയേറ്റിവ് കെയർ തൊട്ട് ഓൾഡ് ഏജ് ഹോം വരെ അനവധി തൊഴിലിലും വളണ്ടിയർ സംവിധാനത്തിലും ഇവരുടെ സമയവും കഴിവുകളും ഉപയോഗിക്കാൻ ഉള്ള ഏറെ സാധ്യതകൾ ഉണ്ട്. ഇവരിൽ പലരും മുഴുവൻ സമയം ജോലിയല്ല അന്വേഷിക്കുന്നത്, അധികം ശമ്പളം കിട്ടണം എന്ന ആഗ്രഹവും ഇല്ല. അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടണം എന്നതാണ് അവരുടെ ആദ്യത്തെ ആഗ്രഹം, ചെറുതാണെങ്കിലും 'സ്വന്തം' എന്ന് പറയാൻ ആയിരം രൂപ എങ്കിലും മാസം ഉണ്ടാക്കണം, വീടിനു പുറത്ത് മറ്റുള്ളവരും ആയി ഇടപഴകാൻ ഉള്ള അവസരം വേണം ഇതൊക്കെയാണ് കൂടുതൽ പ്രധാനം. ഇതൊന്നും ഞാൻ വെറുതെ പറയുന്നതല്ല. കഴിഞ്ഞ പത്തു വർഷമായി ഇത്തരത്തിൽ ഉള്ള അനവധി സ്ത്രീകളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്, അത്യാവശ്യം ഉള്ള സമയത്ത് ഞാൻ ഇന്റർനെറ്റ് ഗവേഷണം മുതൽ കോപ്പി എഡിറ്റിങ് വരെ ബാങ്കിങ് കാര്യങ്ങൾ മുതൽ ഇൻവെസ്റ്റ്മെന്റ് വരെ ഉള്ള ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിച്ചിട്ടുണ്ട്. ഏറെ സന്തോഷത്തോടെ, കാര്യക്ഷമമായി അവർ ഈ കാര്യങ്ങൾ നടത്തി തരാറുണ്ട്, ഇപ്പോഴും ചെയ്യുന്നു. ചെയ്യുന്ന തൊഴിലിന് ന്യായമായ പണം നൽകുന്നു. അവരും ഹാപ്പി ഞാനും ഹാപ്പി.
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക താല്പര്യം എടുക്കണം. ആദ്യം വേണ്ടത് നിലവറയിലെ കണക്കെടുപ്പാണ്. ഏതൊക്ക സ്കിൽ ഉള്ള സ്ത്രീകൾ ആണ് നമ്മുടെ വീട്ടമ്മമാരിൽ ഉള്ളത്, അവരിൽ എത്ര പേർ പാർട്ട് ടൈം ആയി തൊഴിലിനോ വളണ്ടീയറിങ്ങിനോ തയ്യാറാണ് എന്നൊക്ക കണ്ടു പിടിക്കുക. ഇവരിൽ എത്ര പേർ കുടുംബശ്രീ പോലുള്ള സംവിധാനങ്ങളുടെ പുറത്താണ്, എന്തുകൊണ്ട് എന്നൊക്കെ പഠനവിധേയം ആക്കണം. എന്നിട്ട് ഇവരെ ഒറ്റക്കും കൂട്ടായും സമൂഹത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലും ഒക്കെ മേഖലകളിലേക്ക് തിരിച്ചു വിടാൻ ഉള്ള പദ്ധതികൾ ഉണ്ടാക്കുക. ഈ സ്റ്റാർട്ട് അപ്പ് എന്നതൊക്കെ എൻജിനീയറിങ് കഴിഞ്ഞ കുട്ടികളുടെ മാത്രം കുത്തകയല്ലല്ലോ. അതിലേക്ക് ഇവരെ കൊണ്ടുവരാൻ ഉള്ള പരിശീലനം നൽകുക.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കേരളം എത്തിച്ചേരണം എങ്കിൽ നമ്മുടെ മണ്ണിലും സ്വർണ്ണത്തിലും നാം കുഴിച്ചിട്ടിരിക്കുന്ന പണം മാത്രം പുറത്തു വന്നാൽ പോരാ, വിദേശത്തേക്ക് നാം കയറ്റി അയച്ചിരിക്കുന്ന ടാലന്റുകളും നമ്മുടെ കുടുംബത്തിൽ നാം തളച്ചിട്ടിരിക്കുന്ന കഴിവുകളും ഒക്കെ പുറത്തെത്തിക്കണം. അവർ സമൂഹത്തിലും നേതൃത്വത്തിലും എത്തണം. അതിൽ പ്രധാനമായത് നമ്മുടെ സ്ത്രീകൾ തന്നെയാണ്. നമ്മുടെ സ്ത്രീകൾ തൊഴിൽ രംഗത്തും നേതൃത്വ രംഗത്തും തുല്യമോ അതിനപ്പുറമോ ഉള്ള സ്ഥാനം വഹിക്കുന്ന, ലോകത്തിന് മാതൃകയായ, ഒരു സ്ഥലം തന്നെയാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.
എല്ലാവർക്കും വനിതാ ദിന ആശംസകൾ...
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്