കടുത്ത വംശീയതയുടെ ഇരകളായ മുസ്ലിങ്ങളിൽ പെട്ടവർ തന്നെ വെച്ചുപുലർത്തുന്നത് കടുത്ത വംശീയത; വംശീയതയെ സമഗ്രമായും സത്യസന്ധമായും വിലയിരുത്താനുള്ള മനസ്സുണ്ടാവണം; സുന്ദുസ് അൽഖത്താൻ വംശീയതയുടെ മുസ്ലിം/അറബ് മുഖമാകുന്നത് എങ്ങനെ? നസീറുദ്ദിൻ ചേന്ദമംഗല്ലൂർ എഴുതുന്നു
നസീറുദ്ദിൻ ചേന്ദമംഗല്ലൂർ
ചിത്രത്തിൽ കാണുന്നത് സുന്ദുസ് അൽ ഖത്താൻ. കുവൈത്തി മെയ്ക് അപ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ താരവും ആയ സുന്ദുസിന് ഇൻസ്റ്റാഗ്രാമിൽ 23 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. വീട്ടു ജോലിക്കാരെ പറ്റിയുള്ള സുന്ദുസിന്റെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കൊടിയ സാമ്പത്തിക, ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാവാറുള്ള ഗൾഫിലെ വീട്ടു ജോലിക്കാർക്ക് അൽപമെങ്കിലും ആശ്വാസം പകരുന്ന പുതിയ നിയമമാണ് സന്ദുസിനെ പ്രകോപിപ്പിച്ചത്. പുതിയ നിയമമാവട്ടെ, വെറുതെ വന്നതുമല്ല. മനുഷ്യാവകാശ സംഘടനകളുടെയും വിദേശ രാജ്യങ്ങളുടെയും നിരന്തര സമ്മർദം കൊണ്ട് മാത്രമാണ് കുവൈത് സർക്കാർ തന്നെ നിയമം കൊണ്ട് വന്നത്. 2018 ൽ കുവൈത്തിൽ വീട്ടു ജോലിക്കാരിയായിരുന്ന 29 കാരിയായ ജോവാനാ ഡാനിയേലാ ഡമാഫിലിസിന്റെ നിഷ്ടൂര കൊല ഫിലിപ്പൈൻസിനെ ഇളക്കി മറിച്ച സംഭവമായിരുന്നു. കൊലക്ക് ശേഷം ഫ്രീസറിൽ ശവ ശരീരം സൂക്ഷിച്ചു വെച്ചതുകൊണ്ട് മാസങ്ങളോളം ഇവരുടെ മരണ വിവരം പോലും സ്ഥിതീകരിക്കപ്പെട്ടിരുന്നില്ല. കൗതുകകരമായ കാര്യം സംഭവം നടന്നത് കുവൈത്തിൽ ആയിരുന്നെങ്കിലും ഇവരെ ജോലിക്ക് വെച്ചിരുന്നതും പിന്നീട് കൊന്നതും ലെബനീസ് വംശജനായ ഭർത്താവും സിറിയക്കാരിയായ ഭാര്യയും ചേർന്നായിരുന്നു(അതേ , ഇസ്രയേൽ വംശീയതയും ഏറ്റവും വലിയ ഇരകളായ ലബനീസ് വംശജനും ഇന്ന് ലോകം മുഴുവൻ അലഞ്ഞു തിരിഞ്ഞു സകല വംശീയതയുടെയും കയ്പറിയാൻ വിധിക്കപ്പെട്ട സിറിയൻ വംശജയും ! ). ജോവാനയുടെ കുറ്റക്കാർ പിന്നീട് അറസ്റ്റിലായെങ്കിലും ഫിലിപ്പൈൻസിൽ വിഷയം വലിയ ബഹളമായി. ഗൾഫിൽ വീട്ടു ജോലിക്കാരായി പോവുന്നവർ നേരിടുന്ന കൊടിയ വംശീയ ചൂഷണവും അതിന് സഹായകമായ തൊഴിൽ വ്യവസ്ഥയും വിമർശന വിധേയമായി; സർക്കാർ നടപടിയെടുക്കാൻ നിർബന്ധിതമായി. തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് മനുഷ്യാവകാശങ്ങൾ ഉറപ്പ് വരുത്തിയാലല്ലാതെ കുവൈത്തിൽ ജോലിക്ക് ആളെ വിടില്ലെന്ന് ഫിലിപ്പൈൻസ് സർക്കാർ തീരുമാനമെടുത്തു. പ്രതികൂല സാഹചര്യത്തിൽ അവിടെ താങ്ങുന്നവർക്ക് നാട്ടിലേക്ക് തിരിച്ചു വരാനുള്ള സൗജന്യ വിമാന ടിക്കറ്റ് വരെ ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗസ് വാഗ്ദാനം ചെയ്തു.
സ്വാഭാവികമായും ഫിലിപ്പൈൻസ് തീരുമാനം കുവൈത്തിനെ സമ്മർദ്ദത്തിലാക്കി. കുവൈത്തിലുള്ള 7 ലക്ഷത്തോളം വരുന്ന വീട്ടു ജോലിക്കാരിൽ ഏകദേശം പകുതിയോളം ഫിലിപ്പൈനികൾ ആണ്. കുറഞ്ഞ ശമ്പളത്തിന് കഠിനാധ്വാനം ചെയ്യുന്ന ഫിലിപ്പൈൻ പെണ്ണുങ്ങളില്ലെങ്കിൽ വീട്ടു കാര്യം താറുമാറാവും എന്ന് കണ്ടപ്പോഴാണ് ഗതിക്കെട്ട കുവൈത് സർക്കാർ വീട്ടു ജോലിക്കാരുടെ നിയമം ലേശമൊന്ന് പരിഷ്കരിക്കാൻ തീരുമാനിച്ചത്. കൂട്ടത്തിലേറ്റവും മനുഷ്യത്ത വിരുദ്ധവും ലോകത്തെ മുഴുവൻ മനുഷ്യാവകാശ സംഘടനകളുടെയും നിശിത വിമർശനത്തിനും വിധേയമായ ഒന്നായിരുന്നു തൊഴിലാളികളുടെ പാസ്പോർട് അവരിൽ നിന്നും പിടിച്ചെടുത്ത് തൊഴിലുടമ തന്നെ കൈവശം വെക്കുന്ന പ്രാകൃത സമ്പ്രദായം. പാസ്പോർട് കൈവശമില്ലാത്തതുകൊണ്ട് എത്ര ഭീകര തൊഴിൽ ചൂഷണമാണെങ്കിലും രക്ഷപ്പെട്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പല തൊഴിലാളികളും. 'പരിഷ്കരിച്ച അടിമത്വം' എന്ന് വിശേഷിപ്പിക്കാവുന്ന ഗൾഫിലെ സ്പോൺസർഷിപ് വ്യവസ്ഥയിലെ പല നിയമങ്ങളും ചൂഷണത്തിനും വംശീയതക്കും നിയമ പരിരക്ഷ നല്കുന്നതാണെന്നതാണ് സത്യം. ഏതായാലും സ്വന്തം പാസ്പോർട് കൈവശം വെക്കാനും ആഴ്ചയിൽ ഒരു ദിവസം ലീവ് നൽകാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതാണ് സുന്ദുസിനെ പ്രകൊപിപ്പിച്ചതും. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ വീഡിയോയിൽ ഈ രണ്ട് വ്യവസ്ഥയെയും സുന്ദുസ് നിശിതമായി വിമർശിച്ചിരുന്നു. 'സ്വന്തം പാസ്പോർട് കൈവശം വെക്കുന്ന ഒരു ജോലിക്കാരിയെ എങ്ങനെ വീട്ടിൽ വെക്കും ? അതിനേക്കാൾ മോശമാണ് ആഴ്ചയിൽ ഒരു ദിവസം ലീവ് നൽകണമെന്ന വ്യവസ്ഥ. ! ' എന്നായിരുന്നു അവർ പറഞ്ഞത്. വിഷയം വൻ വിവാദമായതുകൊണ്ട് പല ആഗോള ബ്രാന്റുകളും സുന്ദുക്കുമായുള്ള കരാർ റദ്ദാക്കാൻ കടുത്ത സമ്മർദ്ദത്തിലാണ്. സുന്ദുക്കാണെങ്കിൽ താൻ പറഞ്ഞതിൽ ഉറച്ചു നിന്ന് കൊണ്ട് വീണ്ടും അതിനെ ന്യായീകരിക്കുന്ന പ്രസ്താവനകളിറക്കുകയും ചെയ്തു.
ഇവിടെ സുന്ദുക്കിന്റെ ഭാവി എന്താവുമെന്നതല്ല വിഷയം. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതുകൊണ്ട് ഒരുപക്ഷേ അവർ തിരിച്ചടി നേരിട്ടേക്കാം. പക്ഷേ കടുത്ത വംശീയതയുടെ ഇരകളായ മുസ്ലിങ്ങളിൽ തന്നെ പെട്ടവർ പുലർത്തുന്ന വംശീയതായാണ് അഡ്രസ് ചെയ്യേണ്ട വിഷയം. രണ്ട് ദിവസം മുമ്പ് മാത്രമാണ് തുർക്കി വംശജനായ ജർമൻ ഫുട്ബാൾ താരം മീസൂത് ഒസിൽ വംശീയത ആരോപിച്ചു ടീമിൽ നിന്നും രാജി പ്രഖ്യാപിച്ചത്. ഒസിൽ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ലോകകപ്പ് തോറ്റ ശേഷമുള്ള ജർമനിയിലെ ഫുട്ബാൾ ചർച്ചകളിൽ നിന് വ്യക്തവുമായിരുന്നു. ഓസിലിന്റെ ഏജന്റ് ഏർകത് സോഗുത് ബയേൺ പ്രസിഡന്റ് ഹോനസ്സിന് കണക്കുകൾ ഉദ്ധരിച്ചു നൽകിയ മറുപടിയിൽ ഓസിലിനെതിരായ പൊള്ളയായ ആരോപണങ്ങളും അതിന് പിന്നിലുള്ള വംശീയതയും പൊളിച്ചടക്കുന്നുണ്ട്. പക്ഷേ ഒസിൽ ഏതൊക്കെ സ്വത്വത്തിന്റെ പേരിലാണോ വംശീയ വിവേചനത്തിനിരയായത് (മുസ്ലിം, ടർക്കിഷ് ) അതേ സ്വത്വം തന്നെ പലയിടത്തും വംശീയതയുടെ പേരിൽ പ്രതിക്കൂട്ടിലാണെന്നതാണ് വാസ്തവം. ഒസിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടത് തുർക്കി പ്രസിഡന്റ് എർദോഗാന്റെ കൂടെയുള്ള ഫോട്ടോയുടെ പേരിലായിരുന്നു. ഇതേ എർദോഗാൻ ഇന്ന് അവിടെയുള്ള കുർദ് ന്യൂനപക്ഷങ്ങൾക്കെതിരായി കടുത്ത വംശീയ വിവേചനപരമായ നടപടികൾക്ക് നേതൃത്വം നൽകുകയാണ്. കുർദ് സ്വത്വത്തിനെതിരിൽ ഏറ്റവും ഹിംസാത്മകമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ നാഷനലിസ്റ്റ് പാർട്ടിയാണ് എർദോഗാന്റെ പുതിയ സഖ്യ കക്ഷി. ഇതിലൊന്നും ഓസിലിനെ കുറ്റപ്പെടുത്തേണ്ടതില്ല, അതൊന്നും ഓസിലിനെതിരായ വംശീയ ആക്രമങ്ങൾക്ക് ന്യായീകരണവും ആവില്ല. കാരണം ഒസിൽ എർദോഗാന്റെ രാഷ്ട്രീയത്തോട് പിന്തുണ പ്രഖ്യാപിച്ചല്ല കൂടിക്കാഴ്ച നടത്തിയത്. പ്രസിഡന്റ് എന്ന ഔദ്യോഗിക സ്ഥാനത്തോടാണ് ബഹുമാനമെന്നും അദ്ദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോടല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷേ വംശീയതയെ പറ്റി വാചാലനായ ഒസിലിന് ഒരിക്കൽ പോലും തന്റെ പ്രസിഡന്റും രാജ്യവും കുർദുകൾക്കെതിരായി നടത്തുന്ന വംശീയാക്രമങ്ങളും വിവേചനങ്ങളും വിഷയമായതായി അറിയില്ല.
ആഗോള സാഹചര്യത്തിൽ കടുത്ത വംശീയ വിവേചനത്തിനിരയാവുന്ന മുസ്ലിങ്ങളിൽ തന്നെ സുന്ദുസിനെ പോലുള്ള സെലിബ്രിറ്റികളും അവരുടെ വംശീയ വിവേചനം നിയമപരമായി തന്നെ സംരക്ഷിച്ചു നിർത്തുന്ന വ്യവസ്ഥിതിയും ഉള്ള നിരവധി രാജ്യങ്ങൾ ഉണ്ടാവുന്നതും മുസ്ലിങ്ങൾക്ക് വേണ്ട രീതിയിൽ അഡ്രസ് ചെയ്യാൻ പറ്റുന്നില്ല. ഇതിനെതിരായി ഒറ്റ മുസ്ലിമും അല്ലെങ്കിൾ ഒറ്റ തുർക്കിക്കാരനും സംസാരിക്കുന്നില്ല എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. മുസ്ലിങ്ങളെല്ലാം വംശീയ വാദികളാണെന്ന് പറയുന്നത് തികഞ്ഞ അശ്ലീലവുമാണ്. എല്ലാ വംശീയതയും ഒരേ തീവ്രവതയും ഹിംസയും പേറുന്നവയുമല്ല, ആശയതലത്തിലും പ്രായോഗിക തലത്തിലും. പക്ഷേ വംശീയതയുടെ ഈ അടരുകൾ കാണാതിരുന്നു കൂടാ. അംബേദ്കർ ജാതി വ്യവസ്ഥയെ പറ്റി പറഞ്ഞ പോലെ ശ്രേണീ വ്യവസ്ഥയിൽ തനിക്ക് മുകളിലോട്ട് പോവുന്തോറും ബഹുമാനവും താഴോട്ട് പോവുന്തോറും പുച്ചവും തോന്നുന്ന ആ മനോഭാവമാണ് യഥാർത്ഥ പ്രശ്നം('ascending scale of reverence and a descending scale of contempt,') വംശീയതയെ സമഗ്രമായും സത്യസന്ധമായും വിലയിരുത്താനുള്ള മനസ്സുണ്ടാവണം. സവർണ മനോഭാവത്തെ എതിർക്കുമ്പോഴും ഇതേ ശ്രേണീ വ്യവസ്ഥയിൽ നമ്മുടെ താഴെ (എന്ന് നമ്മൾ കരുതുന്നവരോട്) നമ്മളെങ്ങനെ പെരുമാറുന്നു എന്നത് വളരെ പ്രധാനമാണ്. ആ വിലയിരുത്തലിനും തെറ്റ് തിരുത്തലിനും തയ്യാറാവാത്തിടത്തോളം കാലം വംശീയത ഇവിടെയുണ്ടാകും. ബദൽ രൂപപ്പെട്ടു വരുന്നത് വരെ ഒരു വ്യവസ്ഥിതി തുടരും, അതെത്ര ഹിംസാത്മകവും മനുഷ്യത്ത വിരുദ്ധവുമാണെങ്കിലും.
p.s : ഒരിക്കൽ എനിക്കറിയാവുന്ന രണ്ട് സ്ത്രീകൾ തമ്മിൽ വഴക്കുണ്ടായി. പിന്നീട് അതിലൊരാൾ പോയപ്പോൾ മറ്റേ സ്ത്രീ എന്നോട് പറഞ്ഞ കാര്യം ഞെട്ടിച്ചു, 'അവളെന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു !' എന്റെ ധാരണയിൽ ഇവർ രണ്ട് പേരും ദലിതരായിരുന്നു. പക്ഷേ പിന്നീട് എന്റെ കൂട്ടുകാരിയാണ് പറഞ്ഞു തന്നത് - ഇവർ രണ്ട് പേരും രണ്ട് ദലിത് ഉപജാതികളിൽ പെട്ടവരാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്