ലേഖനം പിൻവലിച്ച് ഓർഗനൈസർ മാപ്പു പറയണം; കേരളത്തെ അപമാനിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലേഖനത്തിന് മുഖ്യമന്ത്രിയുടെ മറുപടി
''ദൈവത്തിന്റെ നാട്' എന്നറിയപ്പെടുന്ന കേരളത്തെ, ''ദൈവമില്ലാത്ത നാട''് എന്ന തലക്കെട്ടോടു കൂടി വർഗീയതയും വിദ്വേഷവും അടിമുടി നിറഞ്ഞു നില്ക്കുന്ന ലേഖനത്തിലൂടെ അവഹേളിക്കാൻ ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ (നവംബറിലെ ദീപാവലി സ്പെഷൽ ഇഷ്യു) ശ്രമിച്ചത് അത്യന്തം അപലപനീയമാണ്. ചരിത്രവും വസ്തുതകളും വളച്ചൊടിച്ചും മറച്ചുവച്ചും കേരളത്തിന്റെ സ്വത്വത്തി•േലുള്ള കടന്നുകയറ്റം കേരളത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. വർഗീയത കുത്തിവയ്ക്കുക മാത്രമാണ് ഇതിന്റെ ഏകലക്ഷ്യം. കേരളം ഒന്നടങ്കം ഒറ്റക്കെട്ടായി ഇതിനെതിരേ രംഗത്തുവരുമെന്ന് എനിക്കുറപ്പുണ്ട്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത് ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നതിനിടയിൽ അതിന്റെ ദംഷ്ട്രങ്ങൾ കേരളത്തിലേക്കും നീളുന്നു എന്നതിന്റെ സൂചനയാണിത്. രാഷ്ട്രപതി നാലുതവണയാണ് വിഭാഗീയ രാഷ്ട്രീയത്തിനെതിരേ ശക്തമായ മുന്നറിയിപ്പ് മുഴക്കിയത്. വിദേശരാജ്യങ്ങളിൽ സ്ഥിരം സന്ദർശകനായ പ്രധാനമന്ത്രിയെ അവിടൊക്കെ പ്രതിഷേധവും ചോദ്യങ്ങളുമായി ജനങ്ങളും മാദ്ധ്യമങ്ങളും നേരിടുന്നു. പ്രധാനമന്ത്രി ഇവിടെ കത്തുന്ന കനലുകൾ കാണണം. അത് മറ്റിടങ്ങളിലേക്ക് ആസൂത്രിതമായി വ്യാപിപ്പിക്കുന്നതു ശ്രദ്ധിക്കണം.
മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും ജാതിഭേദം മതദ്വേഷം- ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നും ഉദ്ഘോഷിച്ച് സംസ്ഥാനത്തെ നവോത്ഥാനത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണു കേരളം. ഒന്നേകാൽ നൂറ്റാണ്ടായി കേരളം ഈ മഹദ്വചനങ്ങളെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ നിത്യചൈതന്യം പുതുതലമുറയിൽ എത്തിക്കാൻ അവ പാഠ്യപദ്ധതിയിൽ വരെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ആസ്ഥാനമായി ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ എന്ന ഹിന്ദു രാജാവാണ് മോസ്ക് പണിയാനായി സ്ഥലം വിട്ടുനല്‍കിയത്. ചേരമാൻ ജുമ മസ്ജിദാണ് ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മോസ്ക്. ലോകമെമ്പാടും യഹൂദരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ജോസഫ് റബ്ബാൻ എന്ന യൂദപ്രമാണിക്ക് കൊടുങ്ങല്ലൂരിലെ ഭാസ്കര രവിവർമ രാജാവ് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങൾ നല്കി അവർക്ക് അഭയം നല്കിയ നാടാണു കേരളം. ഇതൊക്കെയാണു കേരളത്തിന്റെ പൈതൃകം.
കോപ്പർനിക്കസിനും ആയിരം വർഷം മുമ്പേ ഭൂമി ഉരുണ്ടതാണെന്നു കണ്ടെത്തിയ പൗരാണിക കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭനായ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ കൊടുങ്ങല്ലൂരുകാരൻ ആര്യഭട്ട്, 32-ാം വയസിൽ ഒരു കൊടുങ്കാറ്റുപോലെ കടന്നുപോയ രാജ്യം കണ്ട ഏറ്റവും മഹാനായ ദാർശനികൻ കാലടിയിൽ ജനിച്ച ആദിശങ്കരൻ തുടങ്ങിയവർ പകർന്നു തന്ന ശാസ്ത്രബോധവും യുക്തിബോധവുമാണ് മലയാളിയെ നൂറ്റാണ്ടുകളായി വഴിനടത്തിയിട്ടുള്ളത്. കേരളത്തിൽ വിഷം ചീറ്റാൻ ശ്രമിക്കുന്നവർ ഈ നാടിന്റെ ചരിത്രം കൂടി അറിയണം. ഈ നാട് ജന്മം നല്കിയ മഹാരഥന്മാരെ അറിയണം. ഈ നാടിന്റെ ആദർശ ബിംബങ്ങളെ അറിയണം.
1992ൽ ബാബ്റി മസ്ജിദ് തകർന്നുവീണപ്പോൾ അതിന്റെ പേരിൽ കേരളത്തിൽ ഒരിലപോലും അനങ്ങരുതെന്ന് ഉഗ്രശാസനം നല്കിയ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളെ ഈ നാടിനു മറക്കാൻ കഴിയില്ല. ഇന്ത്യയുടെ പല ഭാഗങ്ങളിലും അന്ന് പ്രശ്നങ്ങളുണ്ടായെങ്കിലും കേരളം അതിന് അപവാദമായിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ അപൂർവമായി മാത്രമേ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുള്ളു. പക്ഷേ, അതൊരിക്കലും കാട്ടുതീ പോലെ പടർന്നിട്ടില്ല. കേരളത്തിന്റെ സ്വന്തം മന:സാക്ഷിയിൽ നിന്ന് ഒരുൾവിളി ഉയരും. ഉടനേ കെട്ടടങ്ങുകയും ചെയ്യും.
കേരളത്തെക്കുറിച്ച് ഒരുപാട് തെറ്റായ വസ്തുതകൾ അവതരിപ്പിച്ചത് ശരിയായ വസ്തുതകളെ തമസ്കരിക്കാനല്ലേ എന്നു സംശയിക്കുന്നു. ആര്യോഗ വിദ്യാഭ്യാസ മേഖലകളിലും ആയുർദൈർഘ്യത്തിലും ആൺ-പെൺ അനുപാതത്തിലുമൊക്കെ യൂറോപ്പിനോടു കിടപിടിക്കുന്ന സംസ്ഥാനമാണു കേരളം. പെൺകുട്ടികൾ കൂടുതലുള്ളത് കേരളം ഭ്രൂണഹത്യയ്ക്കെതിരായതു കൊണ്ടാണ്. ക്രമസമാധാനരംഗത്ത് മുൻനിരയിലാണ് നമ്മുടെ സംസ്ഥാനം. ഏറ്റവും കൂടുതൽ പ്രവാസികളുള്ള നാടാണിത്. ഇവയെല്ലാം കൂടി ചേർന്നപ്പോഴാണ് ടൂറിസ്റ്റുകളുടെ പറുദീസയായ കേരളം, ദൈവത്തിന്റെ സ്വന്തം നാടായി വിശേപ്പിക്കപ്പെട്ടത്.
നാലരപതിറ്റാണ്ടിനു മുമ്പ് ഭൂപരിഷ്കരണം നടപ്പാക്കിയ നാടാണിത്. കുടുംബശ്രീപോലുള്ള സ്ത്രീശാക്തീകരണ പ്രസ്ഥാനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇവയെയൊക്കെ തമസ്കരിച്ചുകൊണ്ടാണ് കണ്ണൂരിൽ നടക്കുന്ന അക്രമങ്ങളുടെയും മദ്യഉപയോഗത്തിന്റെയും പേരിൽ ദൈവമില്ലാത്ത വഷളന്മാരുടെ നാടായി കേരളത്തെ ചിത്രീകരിക്കാൻ ശ്രമിച്ചത്. കണ്ണൂരിലെ ചില പ്രദേശങ്ങളിൽ മാത്രം നടക്കുന്ന അതിക്രമങ്ങളുടെയെല്ലാം ഒരറ്റത്ത് ബിജെപി- ആർഎസ്എസും മറ്റൊരറ്റത്ത് സിപിഎമ്മുമാണെന്ന് എല്ലാവർക്കുമറിയാം. യുഡിഎഫ് സർക്കാർ അക്രമികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചതുമൂലം കണ്ണൂർ ഇപ്പോൾ പൊതുവെ ശാന്തമാണ്. മദ്യഉപഭോഗവും അതുണ്ടാക്കുന്ന പ്രശ്നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്തെ 730 ബാറുകൾ അടച്ചുപൂട്ടിയത്. ബിവറേജസ് കോർപറേഷന്റെ മദ്യഷാപ്പുകൾ പത്തുശതമാനം വച്ച് പ്രതിവർഷം പൂട്ടി പത്തുവർഷംകൊണ്ട് മദ്യനിരോധനം നടപ്പാക്കുകയും ചെയ്യുന്നു. മറ്റൊരു സംസ്ഥാനവും മദ്യത്തിനെതിരേ ഇത്രയും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ല. അപകടമരണം, ആത്മഹത്യകൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയവയൊക്കെ കുറച്ചുകൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു.
ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കേരളം ഗോമാംസംപോലുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത്. അത് ആവശ്യമുള്ളവർ ഉപയോഗിക്കുകയും ആവശ്യമില്ലാത്തവർ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇത്തരം സംസ്കൃതികളെ വിഭാഗീയതയുടെ ആയുധമാക്കി മാറ്റുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. തെരഞ്ഞെടുപ്പു ജയിക്കാൻ എന്തും ആയുധമാക്കുന്ന കാലമാണിത്. ഗോമാസംവരെ ആയുധമായി ഉപയോഗിച്ചിട്ടും ബിഹാർ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ബിജെപിയുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി സമുദായങ്ങൾ സഹകരിച്ചും സഹിഷ്ണുതയോടുകൂടിയും വാഴുന്ന സ്ഥലമാണു കേരളം. ഈ നാടിന്റെ സംസ്കൃതിയിൽ ഇഴുകിച്ചേർന്നവരാണവർ. സ്വാതന്ത്ര്യത്തിനുവേണ്ടിയും പിന്നീടു രാഷ്ട്രനിർമ്മിതിക്കുവേണ്ടിയും അവരുടെ രക്തവും വിയർപ്പും പൊടിഞ്ഞിട്ടുണ്ട്. എരുമേലിയിൽ പേട്ടതുള്ളി വാവരെ തൊഴുതശേഷമാണ് കാനനവാസന്റെ അടുത്തേക്ക് അയ്യപ്പഭക്തർ നീങ്ങുന്നത്. ആരാധനാലയങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിൽ നാടൊട്ടുക്കാണു പങ്കെടുക്കുന്നത്. കേരളത്തെ നയിച്ച മഹാരഥന്മാർ അങ്ങനെയൊരു പാഠമാണ് മലയാളികളെ പഠിപ്പിച്ചിട്ടുള്ളത്. അതിനു പോറലേല്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ, മതേതരത്വ, ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബിജിപി പരിവാരങ്ങളെ ഇവിടെനിന്നും അകറ്റിനിർത്തിയിരിക്കുന്നത്. കേരളത്തിൽ കാലുറപ്പിക്കാൻ എത്ര കാലമായി അവർ ശ്രമിക്കുന്നു. വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങൾ കേരളം എക്കാലത്തും ചെറുത്തുതോല്പിച്ചിട്ടുണ്ട്. ഇതേത്തുർന്ന്, സമീപകാലത്ത് വളഞ്ഞ വഴിയിലൂടെ കേരളത്തിൽ കാലുറപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. മലയാളികളുടെ പ്രകാശഗോപുരമായി നില്ക്കുന്ന മൂല്യങ്ങളെയും ആദർശങ്ങളെയും ഹൈജാക്ക് ചെയ്യാനാണ് അവരുടെ ശ്രമം. കേരളം സംഘപരിവാറിനു മുന്നിൽ കീഴടങ്ങുന്ന പ്രശ്നമില്ല.
''കേരളത്തെ ദൈവത്തിന്റെ അതിമനോഹരമായ പൂന്തോട്ടം'' എന്നാണു ഗുരു നിത്യചൈതന്യ യതി വിശേഷിപ്പിച്ചിട്ടുള്ളത്. കേരളത്തിൽ ജ•ംകൊണ്ടവരും ഇവിടം സന്ദർശിച്ചിട്ടുള്ളവരുമൊക്കെ ഒന്നുപോലെ അംഗീകരിക്കുന്ന വസ്തുതയാണത്. ഈ പൂന്തോട്ടത്തിലേക്ക് വിഷവിത്തുകൾ എറിയരുതേ എന്നാണ് എന്റെ അഭ്യർത്ഥന. നൂറ്റാണ്ടുകൾകൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളേയും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങളേയും തച്ചുടക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
(ഓർഗനൈസറിലെ ലേഖനത്തിനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയ്യാറാക്കിയതാണ് ഈ ലേഖനം)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍