നോട്ടയ്ക്കും പിറകിൽ ഇടതുപക്ഷം; മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിന്റെ അന്ത്യം ആരംഭിച്ചുകഴിഞ്ഞു; ബിഹാറിൽ നിന്നുള്ള പാഠങ്ങൾ ഇവയെന്ന് മുഖ്യമന്ത്രി
വർഗീയ ഫാസിസത്തിനെതിരേ അതിശക്തമായ ജനാധിപത്യ പോരാട്ടത്തിലൂടെ വമ്പിച്ച വിജയം കൈവരിച്ച മഹാസഖ്യത്തിന്റെ മന്ത്രിസഭ ബിഹാറിൽ അധികാരമേൽക്കുന്ന സുദിനമാണ് നവംബർ 20. ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ് കുമാറിനും മന്ത്രിസഭയ്ക്കും കേരള ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും.
കഴിഞ്ഞ ഒന്നരവർഷമായി ഇന്ത്യയിൽ വർഗീയതയും അസഹിഷ്ണുതയും ആളിക്കത്തിയപ്പോൾ ബിഹാറിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിനെ ഉത്കണ്ഠയോടെയാണ് ലോകം ഉറ്റുനോക്കിയത്. മതസ്പർധ ശക്തമാക്കുന്ന വർഗീയ പ്രചരണങ്ങളും സംഘപരിവാർ സംഘടനകൾ നടത്തിയ അരുംകൊലകളും മതേതരത്വത്തിനും ബഹുസ്വരതയ്ക്കും ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുന്നതിനിടയ്ക്കാണ് ബിഹാർ തെരഞ്ഞെടുപ്പു നടന്നത്. ന്യൂനപക്ഷങ്ങളോടും വ്യത്യസ്ത അഭിപ്രായമുള്ളവരോടും യുദ്ധപ്രഖ്യാപനം നടത്തുന്ന സമീപനം കുറച്ചുനാളുകളായി രാജ്യത്തു നടന്നുവരുന്നു. വർഗീയതയേയും വിദ്വേഷത്തെയും വിമർശിച്ച കലാസാംസ്കാരിക ലോകത്തോടു പകയോടെ പെരുമാറുന്നതു നാം കണ്ടു. പ്രഫ. എം.എം. കൽബുർഗിയെപ്പോലെയുള്ള പുരോഗമനവാദികളെ കൊലപ്പെടുത്തി. ജനപ്രിയതാരവും സ്വാതന്ത്ര്യസമര പോരാളിയുടെ പുത്രനുമായ ഷാരൂഖ് ഖാൻ വരെ വിദ്വേഷ രാഷ്ട്രീയത്തിന് ഇരയായി. ഗാന്ധി ഘാതകനായ ഗോഡ്സെയെ രക്തസാക്ഷിയാക്കിയതും മദർ തെരേസയെ ഇകഴ്ത്തിയതും മതേതരഭാരതത്തെ വേദനിപ്പിച്ചു. രാജ്യത്തിന്റെ ബഹുസ്വരത തകർക്കപ്പെടുന്നതിനും അസഹിഷ്ണുത അതിരുകടക്കുന്നതിനുമെതിരെ ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതി നാലുവട്ടം മുന്നറിയിപ്പ് നൽകി. ആശങ്കകൾക്ക് പരിഹാരമുണ്ടാക്കാനോ, മതേതരത്വത്തിനു നേരെ ഉയർന്ന വെല്ലുവിളികളോട് പ്രതികരിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായില്ല.
ഈ പശ്ചാത്തലത്തിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിൽ മതേതരഭാരതത്തിന് ആഹ്ലാദിക്കാനും അഭിമാനിക്കാനും ഏറെയുണ്ട്. വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന നിതീഷ്കുമാറിനെയും ലാലുപ്രസാദ് യാദവിനെയും തമ്മിൽ കോർത്തിണക്കുകയും അവരോടൊപ്പം കോൺഗ്രസ് ചേരുകയും ചെയ്തപ്പോൾ രൂപമെടുത്ത മഹാസഖ്യത്തിന്റെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമായിരുന്നു. ആർആർഎസിന്റെ നേതൃത്വത്തിലുള്ള വർഗീയ ഫാസിസത്തെയും മോദിഭരണത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭിന്നിപ്പിക്കൽ തന്ത്രത്തെയും ഒരളവുവരെ തടുത്തു നിർത്താൻ ഇത് ഉപകരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ 36 തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത് ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തു. ബിഹാറിന് ഒന്നേകാൽ ലക്ഷം കോടി രൂപയുടെ വികസന പാക്കേജ് വാഗ്ദാനം ചെയ്ത് ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു. ബിഹാറിൽ മഹാസഖ്യം ജയിച്ചാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടുമെന്നുപോലും ബിജെപി അധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പുവേളയിൽ പറഞ്ഞത് വർഗീയവികാരം ആളിക്കത്തിച്ച് വോട്ടു നേടാനുള്ള തന്ത്രമായിരുന്നു.
ബിഹാറിൽ ബിജെപി ഇക്കളിയെല്ലാം കളിച്ചിട്ടും ദയനീയമായി തോറ്റു. ഡൽഹിക്കു പിറകേ ബിഹാറും വിധി എഴുതിയതോടെ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിന്റെ അന്ത്യം ആരംഭിച്ചുകഴിഞ്ഞു. ബിഹാറിൽ നിന്നും മാറ്റത്തിന്റെ കാറ്റ് രാജ്യമാകെ വീശിയടിക്കും എന്നാണു ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്. ബിഹാറിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഈ വിധിയെഴുത്ത് മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകും.
ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ കക്ഷികൾക്കും അതിനു നേതൃത്വം നൽകുന്ന മാർക്സിസ്റ്റു പാർട്ടിക്കും അത്യാവശ്യം വേരോട്ടമുള്ള സ്ഥലമാണു ബിഹാർ. മഹാസഖ്യത്തിന്റെ വിജയത്തെ അവർ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ ഈ വിജയത്തിൽ അവർക്ക് ഒരു പങ്കുമില്ലെന്നു മാത്രമല്ല, ബിജെപിയെ പരോക്ഷമായി സഹായിക്കുകയും ചെയ്തു. ബിജെപി ഉയർത്തിയ വർഗീയ ഫാസിസത്തെ ചെറുത്തുതോൽപ്പിക്കാൻ ബിഹാറിൽ രൂപമെടുത്ത മഹാസഖ്യത്തിൽ ചേരാൻ മാർക്സിസ്റ്റു പാർട്ടിയോ ഇടതുപക്ഷപാർട്ടികളോ തയാറായില്ല. സിപിഐ(എം), സിപിഐ, സിപിഐ എംഎൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, എസ്യുസിഐ എന്നീ ആറു പാർട്ടികൾ ചേർന്ന് ഇടതുമുന്നണി ഉണ്ടാക്കിയാണു മത്സരിച്ചത്.
243 സീറ്റുകളിൽ 221 ലും ഇടതുമുന്നണി മത്സരിച്ചു. ആകെ കിട്ടിയ മൂന്നു സീറ്റും സിപിഐ എംഎല്ലിന്. വർഗീയതയെ ചെറുത്തു തോൽപ്പിക്കാനുള്ള ചരിത്രപരമായ ദൗത്യം നിറവേറ്റുന്നതിന് ഇടതുപക്ഷത്തിന് മഹാസഖ്യവുമായി തെരഞ്ഞെടുപ്പ് ധാരണയെങ്കിലും ഉണ്ടാക്കാമായിരുന്നു. സിപിഎമ്മിനും സിപിഐക്കും ഒരൊറ്റ സീറ്റിലും ജയിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല നോട്ടയ്ക്കു ലഭിച്ചതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഏറെയുള്ള ബിഹാറിൽ നിന്ന് ഇടതുപക്ഷം തൂത്തെറിയപ്പെട്ടു.
ഇടതുപക്ഷ പാർട്ടികൾ സ്വന്തമായി മത്സരിച്ചപ്പോൾ പത്തിലധികം സീറ്റുകളെങ്കിലും മതേതരമുന്നണിക്ക് നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. 53 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. അതിൽ പത്തെണ്ണമെങ്കിലും ഇടതുമുന്നണിയുടെ പരോക്ഷമായ സഹായത്തോടെയായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ചേൻപൂർ മണ്ഡലത്തിൽ ബിജെപി ജയിച്ചത് 671 വോട്ടിന്. സിപിഐ(എം) സ്ഥാനാർത്ഥി പിടിച്ചത് 2573 വോട്ട്. പിപ്ര മണ്ഡലത്തിൽ ബിജെപി ജയിച്ചത് 3930 വോട്ടിന്. സിപിഎമ്മിനു കിട്ടിയത് 8366 വോട്ട്. ഇതാണ് ബിജെപി ജയിച്ച നിരവധി മണ്ഡലങ്ങളിലെ അവസ്ഥ. മതേതര മുന്നണിയുടെ വോട്ടുകൾ ഭിന്നിപ്പിക്കാനും അതുവഴി ബിജെപയെ സഹായിക്കാനുമാണ് ഇടതുപക്ഷപാർട്ടികൾ ശ്രമിച്ചത്. വർഗീയ ഫാസിസത്തെ തടഞ്ഞുനിറുത്തുന്നതിൽ സിപിഐ(എം) ചരിത്രപരമായ വിഡ്ഢിത്തമാണ് കാണിച്ചതെന്ന് ഭാവിയിൽ അവർക്ക് വിലയിരുത്തേണ്ടിവരും. ഇടതുപക്ഷമുന്നണിയിലുള്ളവർ പലയിടത്തും പരസ്പരം മത്സരിക്കുകവരെ ചെയ്തു.
രാജ്യത്ത് വലതുപക്ഷ വർഗീയശക്തികൾക്കെതിരായ പോരാട്ടത്തെ ബിഹാർ തെരഞ്ഞെടുപ്പുഫലം ശക്തിപ്പെടുത്തും എന്നു സിപിഐ(എം) പൊളിറ്റ്ബ്യൂറോയും രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയെ തകർക്കാൻ ശ്രമിച്ച ബിജെപിക്കുള്ള തിരിച്ചടിയാണ് ബിഹാറിൽ ലഭിച്ചതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിലയിരുത്തി. ബിജെപിയെ സഹായിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്യം മറച്ചുവയ്ക്കാനുള്ള ശ്രമമായി മാത്രം ഇതിനെ കണ്ടാൽ മതി. സ്വന്തം നിലപാടുകൾ ജനം തൂത്തെറിഞ്ഞപ്പോഴാണ് അവർക്കീ ബോധോദയം ഉണ്ടായത്.
മതനിരപേക്ഷ ജനാധിപത്യത്തിന്റെ അടിത്തറ തകർക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളെ സഹായിച്ച സിപിഎമ്മിന്റെ നിരുത്തരവാദപരമായ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് കേരളത്തിലെ സിപിഐ(എം) നേതാക്കളുടെ മറുപടി എന്താണെന്നറിയാൻ താൽപര്യമുണ്ട്. 1977ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മൊറാർജി ദേശായി മന്ത്രിസഭയ്ക്കും 1989ൽ അധികാരത്തിൽ വന്ന വി.പി. സിങ് മന്ത്രിസഭയ്ക്കും ബിജെപിയോടൊപ്പം ചേർന്നു പിന്തുണ നൽകിയ മാർക്സിസ്റ്റു പാർട്ടിയുടെ ചരിത്രം ജനങ്ങൾ മറന്നിട്ടില്ല. ഒന്നാം യുപിഎ സർക്കാരിനെ താഴെയിറക്കാൻ ബിജെപിയോടൊപ്പം ചേർന്ന് അവർ പാർലമെന്റിൽ വോട്ടുചെയ്തു. ദീർഘകാലമായി തുടരുന്ന ബിജെപി ബാന്ധവത്തിന്റെ മറ്റൊരു ഏടാണ് ബിഹാറിൽ കണ്ടത്. വർഗീയ ഫാസിസത്തെ എതിർക്കാനുള്ള ധാർമിക ശക്തി നഷ്ടപ്പെട്ട പാർട്ടിയാണു സിപിഎമ്മെന്ന് അവരുടെ ഭൂതകാലവും വർത്തമാന കാലവും വ്യക്തമാക്കുന്നു.
ബിജെപിക്കെതിരെ ദേശീയതലത്തിലും സംസ്ഥാനത്തും അതിശക്തമായ നിലപാടാണ് കോൺഗ്രസും യുഡിഎഫും എക്കാലവും എടുത്തിട്ടുള്ളത്. വർഗീയ ഫാസിസത്തെ നേരിടാനും അതിനു നേതൃത്വം നൽകാനും കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും സാധിക്കില്ല. ബിജെപിക്ക് ഒളിസേവ ചെയ്യുന്ന സിപിഎമ്മിന് ബിഹാറിൽ നിന്നും പലതും പഠിക്കാനുണ്ട്. കേരളത്തിൽ ബിജെപിക്കും വർഗീയ ഫാസിസത്തിനുമെതിരെ സിപിഐ(എം) നടത്തുന്ന സമരങ്ങളും പ്രചരണങ്ങളും വെറും ഇരട്ടത്താപ്പാണെന്നു ബിഹാറിന്റെ അനുഭവം വ്യക്തമാക്കുന്നു. ന്യൂനപക്ഷ കാർഡുകളും ഭൂരിപക്ഷ കാർഡുകളും തരാതരം പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയചരിത്രമാണ് സിപിഎമ്മിനുള്ളത്.
ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ മതേതര ശക്തികൾ ഒന്നിച്ചുനില്ക്കേണ്ട കാലഘട്ടമാണിത്. അസ്വസ്ഥതകൾ മൂലം രാജ്യം പുകയുന്നു. നരേന്ദ്ര മോദി അധികാരമേറ്റ് ഒന്നരവർഷം കഴിഞ്ഞപ്പോഴാണ് രാജ്യം ഇത്തരമൊരു അവസ്ഥയിലെത്തിയത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ആധാരശിലകൾക്കു നേരെയാണ് ആയുധങ്ങൾ ഉയരുന്നത്. ഈ സന്ദർഭത്തിലാണ് ബിഹാർ നമുക്കു വഴികാട്ടിയാകുന്നത്. അന്ധമായ കോൺഗ്രസ് വിരോധം വിട്ട് മതേതരശക്തികൾ ഒരുമിച്ചു നിൽക്കേണ്ട കാലഘട്ടത്തിന്റെ അനിവാര്യതയിലേക്കാണ് ബിഹാർ വിരൽചൂണ്ടുന്നത്.
(ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി നവംബർ 20നു അധികാരമേൽക്കുന്നതിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയ്യാറാക്കിയതാണ് ഈ ലേഖനം. നിതീഷ് കുമാറിന്റെ അധികാരമേൽക്കൽ ചടങ്ങിൽ ഉമ്മൻ ചാണ്ടിയും പങ്കെടുക്കും )
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ജനപ്രീതി കുറയുമ്പോഴും മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്