കേരളത്തിലെ ആം ആദ്മി നേതൃത്വം ആരുടെയൊ കയ്യിൽ നിന്ന് അച്ചാരം വാങ്ങി പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്നു: വിമർശനവുമായി മുൻ സംസ്ഥാന ട്രഷറർ
ദില്ലി നിയമ സഭ തിരഞ്ഞെടുപ്പിലെ മാസ്മരിക വിജയം കണ്ട് കേരളത്തിൽ ആം ആദ്മി പാർട്ടി നേതൃത്വം വരുന്ന തദ്ധേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ തികച്ചും ആത്മഹത്യാപരമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയവും സംഘടന പ്രവർത്തനങ്ങളിലെ അട്ടിമറികളും കേരളത്തിൽ അടക്കം പാർട്ടിയിൽ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സംഘടന സംവിധാനം കെട്ടിപ്പടുക്കാനും രൂപീകരിച്ച മിഷൻ വിസ്താർ കമ്മിറ്റികൾ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ രൂക്ഷമാക്കുന്ന അവസ്ഥയിൽ എത്തിക്കുകയും വിവിധ ജില്ലകളിലെ നാളിത് വരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണ പരാജയം ആണെന്നും തെളിയിക്കുന്നു. കൃത്യമായ സംഘടന സംവിധാനം ഇല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനം തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സംഭവിക്കാവുന്ന ഗുരുതര പ്രശ്നങ്ങളും പ്രതിസന്ധികളും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലൂടെ നേരിട്ട് കണ്ടതാണ്.
ഉദാ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വരവ് ചെലവ് കണക്കുകൾ കൃത്യമായി സമർപ്പിക്കാത്തതുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണ നോട്ടീസ് ആം ആദ്മി പാർട്ടിക്ക് ലഭിച്ചതും സംഘടന പരമായ വീഴ്ച കൊണ്ടാണ്. പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാളിത് വരേയും വരവ് ചെലവ് കണക്കുകൾ പാർട്ടിക്ക് നൽകാത്ത സ്ഥാനാർത്ഥികൾ, പ്രസ്തുത സ്ഥാനാർത്ഥിക്ക് മിഷൻ വിസ്താർ കമ്മിറ്റിയിൽ അംഗത്വം നൽകുന്നു, വിവിധ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കണക്കുകൾ സംബന്ധിച്ച് പാർട്ടി പ്രവർത്തകരുടെ പരാതികൾക്ക് മറുപടി നൽകുകയോ പരിഹരിക്കുകയോ ചെയ്തിട്ടില്ല, തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത് സംബന്ധിക്കുന്ന ഗുരുതര ആരോപണങ്ങൾ പിന്നീട് ശരി ആണെന്ന് തെളിഞ്ഞെങ്കിലും ഉത്തരവാദിത്വപ്പെട്ട സംസ്ഥാന നേതൃത്വം ആരോപണങ്ങളിൽ നിന്ന് കൈകഴുകി രക്ഷപ്പെടുന്നു.
പൊതു തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം മറന്ന് കൊണ്ട് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന കേരളത്തിലെ ആം ആദ്മി നേതൃത്വം പാർട്ടിയെ നശിപ്പിക്കുവാൻ ആരുടെയോ കയ്യിൽ നിന്ന് അച്ചാരം വാങ്ങിയത് പോലെ ആണ് പ്രവർത്തിക്കുന്നത് കാരണം ഇത് വരെ ഒരു ജനകീയ പ്രശ്നങ്ങളിൽ എങ്കിലും കൃത്യമായ ഇടപെടൽ നടത്താനോ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനോ തയ്യാറാകാതെ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ ഈ പാർട്ടിയും മറ്റ് പാർട്ടികളും തമ്മിൽ എന്താണ് വ്യത്യാസം ആണ് ജനങ്ങൾ കാണുന്നത് ?
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് 'കാതികൂടം നിറ്റ ജലാറ്റിൻ മലിനീകരണം സംബന്ധിച്ച് ' പാർട്ടി കേരളത്തിൽ ആദ്യമായി നടത്തിയ ജനകീയ സർവ്വെ ഇന്ന് വരെ പ്രസിദ്ധീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഇത്തരം പ്രവർത്തന ശൈലി പിന്തുടരുന്ന ഒരു പ്രസ്ഥാനം സംഘടന സംവിധാനം കെട്ടിപ്പടുക്കാനും ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കാനും ശ്രമിക്കാതെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ മാത്രം ശ്രദ്ധിക്കുന്നത് നേതൃത്വത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ഇല്ലായ്മയേയും ഉദ്ദേശ്യ ലക്ഷ്യങ്ങളേയും കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ എക്കാലവും സ്വതന്ത്രന്മാരും എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും വിമതന്മാരും വിജയിക്കാറുണ്ട് അത്തരം വ്യക്തികളെ ആം ആദ്മി പാർട്ടിയുടെ ലേബലിൽ മത്സരിപ്പിച്ച് താൽകാലിക ജയം നേടുക എന്നതാണ് ഇന്നത്തെ നേതൃത്വത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം പക്ഷെ അത്തരത്തിൽ വിജയിക്കുന്ന വ്യക്തികൾ പാർട്ടിയുടെ ആശയങ്ങൾക്കും ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോൾ പൊതു സമൂഹത്തിൽ വികൃതമാകുന്നത് പാർട്ടിയുടെ മുഖം തന്നെയാണ്. താൽകാലിക വിജയങ്ങളും ലാഭങ്ങളും നേടുന്നവർക്ക് പാർട്ടിക്ക് ലഭിക്കുന്ന തിരിച്ചടികളും നഷ്ടങ്ങളും ഒരു പ്രശ്നമേ അല്ല എന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നു.
ആം ആദ്മി പാർട്ടി കേരളത്തിൽ ലോക്സഭ ഇലക്ഷനിൽ 35 സീറ്റിൽ മത്സരിക്കാൻ ആയിരുന്നു സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തിരുന്നത് പക്ഷെ സംസ്ഥാന കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ച് സംസ്ഥാന ഇലക്ഷൻ കാമ്പയിൻ കമ്മിറ്റി തീരുമാന പ്രകാരം മത്സരിച്ചത് 15 ലോക്സഭ സീറ്റിൽ ആയിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്ഥമായി ഇലക്ഷൻ സമയത്ത് ആം ആദ്മി പാർട്ടിയിൽ ഇലക്ഷൻ കാമ്പയിൻ കമ്മിറ്റിക്ക് ആയിരിക്കും പൂർണ്ണ ചുമതല. കേരളത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയിലെ ഒരു വിഭാഗം സംസ്ഥാന ഇലക്ഷൻ കാമ്പയിൻ കമ്മിറ്റിയേയ്യും സ്ക്രീനിങ് കമ്മിറ്റിയേയും ഹൈജാക്ക് ചെയ്ത് സാധാരണ പ്രവർത്തകരുടെ കണ്ണിൽ പൊടി ഇട്ട് തങ്ങളുടെ അജണ്ടകൾ കൃത്യമായി നടപ്പിലാക്കുക ആണ് ചെയ്തത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിൽ മാത്രം പൊതു സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളെ പാർട്ടിയുടെ ഇലക്ഷൻ കാമ്പയിൻ, സ്ക്രീനിങ് കമ്മിറ്റികളിൽ ഉൾപ്പെടുത്തി സ്വതന്ത്ര മുഖം നൽകി എങ്കിലും പാർട്ടിയുടെ വിവിധ ജില്ലകളിലെ ശക്തിയും ദൗർബല്യവും അറിയാത്ത ഇലക്ഷൻ കാമ്പയിൻ, സ്ക്രീനിങ് കമ്മിറ്റികളിലെ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി സ്വന്തം സീറ്റ് ഉറപ്പിക്കുകയും തങ്ങളുടെ ഇഷ്ടകാർക്കും പ്രത്യേക താൽപര്യമുള്ളവർക്കും സീറ്റ് നൽകുകയും ആണ് യഥാർത്ഥത്തിൽ ചെയ്തത്. ലോക്സഭ ഇലക്ഷൻ സമയത്ത് മാത്രം പാർട്ടിയുടെ കമ്മിറ്റികളിൽ അംഗങ്ങളായ പൊതു സമൂഹത്തിലെ പ്രശസ്ത വ്യക്തികൾക്ക് പാർട്ടിയുടെ വിവിധ ജില്ലകളിലെ ശക്തിയും ദൗർബല്യവും അറിയാനുള്ള ഏക മാർഗ്ഗം പ്രസ്തുത കമ്മിറ്റികളിൽ ഉൾപ്പെട്ടിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മാത്രമായിരുന്നു അവർ തങ്ങളുടെ അജണ്ടകൾ കൃത്യമായി നടപ്പിലാക്കിയതായി തുടർന്ന് നടന്ന സംഭവവികാസങ്ങളിലൂടെ തെളിയുന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം അട്ടിമറിക്കാൻ ഒരു വിഭാഗം നേതൃത്വം തങ്ങൾക്ക് സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ള പ്രവർത്തകരെ ഉപയോഗിച്ച് കേരളത്തിൽ 30 ലക്ഷം വോട്ട് നേടാൻ കഴിയും എന്ന് പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനമായി ഡൽഹി നിയമ സഭയിലെ വിജയത്തിനെ തുടർന്ന് കേരള ഫേസ്ബുക്ക് പേജിൽ ലഭിച്ച 5 ലക്ഷം ലൈക്കിൽ ഓരോ ലൈക്കും 6 വോട്ട് നേടി തരും എന്ന കണക്ക് ആണ് അവതരിപ്പിച്ചത്. തികച്ചും അബദ്ധ ജഡിലമായ കണക്ക് അവതരിപ്പിച്ചതിനെ ചോദ്യം ചെയ്തവരെ എല്ലാം വിമതർ എന്ന് മുദ്ര കുത്തുക ആയിരുന്നു തിരഞ്ഞെടുപ്പിനു നേതൃത്വം നൽകുന്ന ഒരു വിഭാഗം ചെയ്തത് അതോടൊപ്പം പാർട്ടി കേരളത്തിൽ പരമാവധി 3 ലക്ഷം വോട്ട് നേടുകയുള്ളു എന്ന മലപ്പുറം ജില്ല കമ്മിറ്റിയുടെ സർവ്വേയും പൂർണ്ണമായി തള്ളി കളയുകയും ചെയ്തു പക്ഷെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ 3 ലക്ഷം വോട്ട് പോലും നേടാൻ കഴിഞ്ഞില്ല എന്ന യഥാർത്ഥ്യം വെളിപ്പെട്ടു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം പാർട്ടി മുന്നോട്ട് വെക്കുന്ന അടിസ്ഥാന തത്വങ്ങൾ പോലും ബലി കഴിച്ചും അട്ടിമറിച്ചും കേരളത്തിലെ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ഭൂരിപക്ഷം ജില്ലകളിലും അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുകയും സംസ്ഥാന ജില്ല നേതൃത്വങ്ങൾ പരസ്യമായി ഏറ്റ് മുട്ടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.
ഒരു വിഭാഗം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വങ്ങളും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും പരാതികളും കേരളത്തിലെ സംഘടന സംവിധാനത്തെ നിശ്ചലമാക്കുന്ന അവസ്ഥ സംജാതമായപ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ട് ശ്രീ. എം എൻ കാരശേരിയുടെ നേതൃത്വത്തിൽ ശ്രീമതി. സാറ ജോസഫ്, ശ്രീമതി. അനിത പ്രതാപ്, ശ്രീ. സി ആർ നീലകണ്ഠൻ, ശ്രീ. അജിത് ജോയ് എന്നിവർ അടങ്ങുന്ന 5 അംഗ പരാതി പരിഹാര കമ്മിറ്റിയെ നിയോഗിക്കുകയും പ്രസ്തുത കമ്മിറ്റി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ സിറ്റിങ് നടത്തുകയും പാർട്ടി പ്രവർത്തകരിൽ നിന്നും നേതൃത്വത്തിൽ നിന്നും പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുകയും റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിനു നൽകുകയും ചെയ്തു പക്ഷേ, സുതാര്യത മുഖമുദ്ര ആയി ഉയർത്തി കാണിക്കുന്ന പാർട്ടിയിൽ ഇന്ന് വരെ റിപ്പോർട്ട് പുറത്ത് വരികയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല പകരം 5 അംഗ പരാതി പരിഹാര കമ്മിറ്റിയിലെ 4 അംഗങ്ങൾ മിഷൻ വിസ്താർ സംസ്ഥാന കമ്മിറ്റിയിൽ അംഗങ്ങൾ ആകുകയും ചെയ്തു. അട്ടിമറികൾ കേരളത്തിലെ ആം ആദ്മി പാർട്ടിയിൽ തുടർ കഥകൾ ആകുമ്പോൾ സാധാരണക്കാർക്ക് നഷ്ടമാകുന്നത് മാറ്റത്തിന്റെ ശംഖൊലിയായി കരുതിയ പ്രതീക്ഷകളാണ്.....
ലേഖകൻ ആം ആദ്മി പാർട്ടി കേരള ഘടകം മുൻ സംസ്ഥാന ട്രഷറർ ആണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്