രാംനാഥ് കോവിന്ദിനെ ഇകഴ്ത്താനുള്ള 'അന്യഗ്രഹജീവി' പരാമർശം വെറുമൊരു കൈപ്പിഴയല്ല; വരും ദിവസങ്ങളിൽ അന്യഗ്രഹ ജീവികൾ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടിറങ്ങി വന്ന് കോവിന്ദിനെതിരെ സാക്ഷി പറയുക പോലും ചെയ്തേക്കാം
ശങ്കു ടി ദാസ്
'കണ്ണകന്നാൽ മനസ്സകന്നു' എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. ഇംഗ്ലീഷിൽ ഇതിന് തത്തുല്യമായ യൂസേജ് 'Out of Sight, Out of Mind' എന്നതാണ്. ഇനി ഈ ഇംഗ്ലീഷ് പ്രയോഗത്തെയൊന്ന് ചൈനീസിലേക്ക് മൊഴിമാറ്റിയ ശേഷം അതിനെ വീണ്ടും മലയാളത്തിലേക്ക് തർജ്ജമ ചെയ്താൽ എങ്ങനെയിരിക്കും എന്നൂഹിക്കാമോ? അതെന്താണ്ട് 'പൊട്ടക്കണ്ണന് വട്ടാണ്' എന്നായിരിക്കും. ഈയൊരു തമാശ പരിഭാഷയിൽ പതിവായി സംഭവിക്കുന്നതാണ്. ഹിന്ദി പ്രസംഗങ്ങൾ അവയുടെ ഇംഗ്ലീഷ് തർജ്ജമകൾ മാത്രം നോക്കി മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോഴൊക്കെയും നമ്മളിത് കണ്ടിട്ടുമുണ്ട്. അക്കൂട്ടത്തിലെ ഒടുവിലത്തെ തമാശയാണ് രാംനാഥ് കോവിന്ദിന്റെ അന്യഗ്രഹ ജീവി പരാമർശം. 'Alien' എന്ന വാക്കിനർത്ഥം 'പരദേശി' എന്നാണ്.
ഓക്സ്ഫോർഡ് ഡിക്ഷണറി പ്രകാരവും കേംബ്രിഡ്ജ് ഡിക്ഷണറി പ്രകാരവും 'belonging to a foreign country' എന്നു തന്നെ. അന്യഗ്രഹ ജീവികളെ കുറിക്കാനും ആ വാക്ക് ഉപയോഗിക്കാറുണ്ട് എന്നത് ശരി. അപ്പോഴുമത് വളരെ അടുത്ത കാലത്ത് മാത്രം, കൃത്യമായി പറഞ്ഞാൽ 1953ൽ ജോൺ വുഡ് ക്യാമ്പൽ തന്റെ സ്കൈ ഫൈ മാസികയിൽ എക്സ്ട്രാ ടെറസ്ട്രിയലുകളെ വിശേഷിപ്പിക്കാൻ ആ വാക്ക് ഉപയോഗിച്ച് തുടങ്ങിയത് മുതൽ മാത്രം, നമ്മുടെ വ്യവഹാര ഭാഷയിൽ വന്നു ചേർന്നതാണ്. 'മറ്റൊരു ദേശത്ത് നിന്നുള്ള' എന്നർത്ഥം വരുന്ന ലാറ്റിനിലെ മഹശലിൗ െഎന്ന വാക്കിൽ നിന്നുത്ഭവിച്ച മഹശലി എന്ന ഇംഗ്ലീഷ് ശബ്ദത്തിന്റെ മാമൂലായ അർത്ഥം ഇപ്പോഴും പരദേശികം എന്ന് തന്നെയാണ്.
ഇസ്ലാമും ക്രിസ്ത്യാനിറ്റിയും വൈദേശിക മതങ്ങളാണ് എന്ന രാംനാഥ് കോവിന്ദിന്റെ പ്രസ്താവനയിലെ 'വൈദേശികം' എന്ന വാക്കിനെ 'ഏലിയൻ' എന്ന് മൊഴി മാറ്റിയതിൽ ഫ്ളവറി ഇംഗ്ളീഷുകാരായ ഹിന്ദുസ്ഥാൻ ടൈംസിന് തെറ്റൊന്നും പറ്റിയിട്ടില്ല. പക്ഷെ ആ ഏലിയനൊരു സ്ലാങ് ആണെന്നത് മനസിലാക്കാതെ അതിനെ കേറി 'അന്യഗ്രഹജീവി' എന്ന് തർജ്ജമ ചെയ്ത കൈരളി ഓൺലൈൻ ചെയ്തത് ഹോട്ട് ഡോഗിനെ 'ചൂടുള്ള പട്ടി' എന്ന് മൊഴിമാറ്റി പണ്ട് സ്ഥാപിച്ച സ്വന്തം റെക്കോർഡിനെ തന്നെ വീരോചിതമായി തിരുത്തി കുറിക്കുകയാണ്.
പരിഭാഷയിൽ സംഭവിച്ചൊരു ദയനീയമായ പിഴവ് എന്നു കണ്ട് ചിരിച്ചു തള്ളാവുന്നൊരു തമാശ മാത്രമാണ് ഈ ഘട്ടം വരെയത്. എന്നാൽ അടുത്ത ഘട്ടത്തിലാണ്, പിശകിന്റെ സൗകര്യത്തിൽ കൈരളി കൺസ്ട്രക്ട് ചെയ്തെടുത്തയാ വാർത്താ വാചകത്തെ പൂർണ്ണമായി വായിക്കുമ്പോളാണ്, അങ്ങനെ നിഷ്കളങ്കമെന്ന് കരുതി തള്ളി കളയേണ്ടൊരു തർജ്ജമ പിശക് മാത്രമല്ലതെന്ന് നമുക്ക് ബോധ്യപ്പെടുന്നത്. ഏലിയൻ അന്യഗ്രഹജീവിയായത് വിവരക്കേട് കൊണ്ടാണെന്ന് പറയാം.
പക്ഷെ, Islam and Christian എങ്ങനെയാണ് മുസ്ലീമും ക്രിസ്ത്യാനിയും ആവുന്നത്? ഇസ്ലാമും മുസ്ലീമും ഒന്നല്ല. ഇസ്ലാം എന്നതൊരു മതവും, മുസ്ലിം എന്നത് ഇസ്ലാം മത വിശ്വാസിയായ വ്യക്തിയുമാണ്. അതുപോലെ തന്നെയാണ് ക്രിസ്ത്യാനിറ്റി-ക്രിസ്ത്യൻ എന്നിവയുടെ കാര്യവും.
ക്രിസ്ത്യാനിറ്റി എന്നത് മതവും, ക്രിസ്ത്യൻ എന്നത് ക്രിസ്തു മത വിശ്വാസിയായ വ്യക്തിയുമാണ്. ഇസ്ലാമോ ക്രിസ്ത്യാനിറ്റിയോ വൈദേശികമാണെന്ന് പറയുന്നതും മുസ്ലിമും ക്രിസ്ത്യാനിയും വിദേശികൾ ആണെന്ന് പറയുന്നതിനും ഒരേ അർത്ഥമല്ല. വിദേശി എന്നത് അന്യഗ്രഹജീവി എന്നായി തെറ്റിച്ചു കൂടി കൊടുക്കുമ്പോൾ അതൊട്ടും നിസ്സാരവുമല്ല.
ബുദ്ധിസ്ഥിരതയില്ലാത്തൊരാൾ അക്രമാസക്തൻ ആവുമ്പോളത് കൂടുതൽ അപകടകരമാണ് എന്ന് നമ്മൾ പൊതുവേ പറയാറില്ലേ? വിവരക്കേടും ദുരുദ്ദേശവും ഒന്നിച്ചു വരുമ്പോൾ അതൊരു ഡേഞ്ചറസ് കോമ്പിനേഷൻ ആണ്. രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മത പരിവർത്തനത്തിന് വിധേയരായ ദളിതർക്കും പട്ടിക ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങൾ അനുവദിക്കാനുള്ള യു.പി.എ സർക്കാരിന്റെ തീരുമാനത്തെ 2010ലാണ് 'ഭരണഘടനാ വിരുദ്ധം' എന്നു ചൂണ്ടിക്കാട്ടി രാംനാഥ് കോവിന്ദ് എതിർക്കുന്നത്.
ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും മത പരിവർത്തനം ചെയ്യപെടുന്നവർക്ക് താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും ലഭിക്കുന്നു എന്നതൊരു യാഥാർഥ്യമായിരിക്കെ അവരെ കൂടി പട്ടിക ജാതിയിൽ ഉൾപ്പെടുത്തിയാൽ പിന്നാക്കക്കാർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന തൊഴിൽ അവസരങ്ങൾ കൂടി അവർ നേടിയെടുക്കും എന്നും, തിരഞ്ഞെടുപ്പിൽ പട്ടിക ജാതിക്കാർക്കായി മാറ്റി വെച്ചിരിക്കുന്ന സീറ്റുകളിലും അവർ മത്സരിക്കുന്ന സാഹചര്യം ഉണ്ടാവും എന്നും, ക്രമേണ ഇതു മറ്റു ദളിത് വിഭാഗങ്ങൾക്ക് കൂടി മതം മാറാനുള്ള പ്രോത്സാഹനമായി തീരും എന്നുമാണ് യാഥാർഥ്യബോധത്തോടെ കോവിന്ദ് വാദിച്ചത്.
മത പരിവർത്തിതർക്ക് സംവരണം നൽകുന്നതിനെ സംബന്ധിച്ച് എല്ലാ ദളിത് സംഘടനകളുടെയും നിലപാട് ഇതു തന്നെയാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിൽ തുടരുന്ന ദുർബല വിഭാഗങ്ങൾക്ക് ആകെ ലഭിക്കുന്ന അവസരങ്ങൾ കൂടി ഇനിയും പലർക്കും പങ്കിട്ട് കൊടുക്കണമെന്ന് പറയുമ്പോൾ അവകാശബോധമുള്ളൊരു ദളിത് നേതാവിന് അങ്ങനെ നിലപാടെടുക്കാനേ സാധിക്കൂ. അപ്പോഴാണ് സിഖ് മതത്തിലെ ദളിത് വിഭാഗത്തിന് നിലവിൽ സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടല്ലോ എന്നൊരു ചോദ്യം വരുന്നത്. അതിന് കോവിന്ദ് പറഞ്ഞ മറുപടിയാണ്, ഇസ്ലാമും ക്രിസ്ത്യാനിറ്റിയും വൈദേശിക മതങ്ങൾ ആണെന്നെരിക്കെ, അത്തരമൊരു പരിഗണന അവയ്ക്ക് ആവശ്യപ്പെടാൻ സാധ്യമല്ല എന്നത്.
അതു രാംനാഥ് കോവിന്ദിന്റെ അഭിപ്രായമല്ല. രാജ്യത്തെ ഭരണഘടനയുടെ അഭിപ്രായമാണ്. 1950ൽ രാഷ്ട്രപതി പുറപ്പെടുവിച്ച കോൺസ്റ്റിറ്റിയൂഷനൽ ഷെഡ്യൂൾഡ് കാസ്റ്റ് ഓർഡർ പ്രകാരം 'ഇന്ത്യയിൽ ഉത്ഭവിച്ച' (ഇൻഡിക്/ധാർമിക്) മതങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതങ്ങളിൽ അംഗങ്ങളായിരിക്കുന്നവർക്കേ പട്ടിക ജാതി സംവരണത്തിനുള്ള അർഹതയുള്ളൂ. അതിൽ ന്യൂനപക്ഷ വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ ആ ന്യൂനപക്ഷ വിരുദ്ധത അംബേദ്കർക്കും നെഹ്രുവിനും രാജേന്ദ്ര പ്രസാദിനും എതിരെ കൂടി ആരോപിക്കേണ്ടതായി വരും.
യഥാർത്ഥത്തിൽ സിപിഎമ്മിന് ദളിതരോടുള്ള സമീപനമെന്തെന്ന് കൃത്യമായി മനസിലാക്കാൻ രാംനാഥ് കോവിന്ദിനെതിരെ യെച്ചൂരി നടത്തിയ പരാമർശം മാത്രം ശ്രദ്ധിച്ചാൽ മതിയാവും.
ദളിതനാണെങ്കിലും, കോവിന്ദിന്റേത് ആർ.എസ്.എസ് രാഷ്ട്രീയമാണ് എന്നായിരുന്നു യെച്ചൂരി പറഞ്ഞത്. ഒരാളുടെ ജാതി എന്ന സാമൂഹിക സ്വത്വത്തെ അയാളുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് റദ്ദ് ചെയ്യാനാവുമത്രേ. ആ ജാതിക്കാരനായതിന്റെ പേരിൽ അയാളനുഭവിച്ച കഷ്ടതകൾ, നേരിട്ട അവഗണനകളും വേദനയും, അതിനെയെല്ലാം വെല്ലുവിളിച്ച് ഉയർന്നു വന്നതിലുള്ള അയാളുടെ അഭിമാനം എന്നതിനെയൊക്കെയും അയാളുടെ രാഷ്ട്രീയം അസാധുവാക്കുകയും ചെയ്യുമെന്നും. വർഗ്ഗ രാഷ്ട്രീയം എന്ന ഉട്ടോപ്പിയയിൽ അഭിരമിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജാതി എന്ന യാഥാർഥ്യത്തെ ഒരിക്കലും ശരിയായി മനസ്സിലാക്കാനോ അഭിസംബോധന ചെയ്യാനോ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
അതിന്റെ ഉത്തമ ദ്രിഷ്ടാന്തമാണ്, ജാതി എന്നതൊരു വിഷയമേയല്ല, അവരുടെ രാഷ്ട്രീയമാണ് പ്രധാനം എന്ന ലൈൻ പാർട്ടി സെക്രട്ടറി തന്നെ പറയുന്നത്. സാമൂഹികമായി എത്ര പിന്നോക്കാവസ്ഥയിൽ കഴിയുന്നയാളായാലും വ്യത്യസ്ത രാഷ്ട്രീയമാണ് അയാൾക്കെങ്കിൽ പാർട്ടിക്കയാൾ ദളിതനല്ല. നേരെ മറിച്ച്, തങ്ങൾക്ക് യോജിക്കാവുന്നതോ ഉപയോഗിക്കാവുന്നതോ ആയ രാഷ്ട്രീയം ഉള്ള ആളാണ് അയാളെങ്കിൽ, അയാളുടെ യഥാർത്ഥ ജാതി ഏതായാലും പാർട്ടിക്കയാൾ ദളിതനാവുകയും ചെയ്യും. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വഡേരാ സമുദായക്കാരനായ രോഹിത് വെമുല ദലിതനാവുന്നതും, ആദിവാസി വിഭാഗമായ കോലി സമുദായത്തിൽപ്പെട്ട രാംനാഥ് കോവിന്ദ് ദളിതൻ അല്ലാതാവുന്നതും അങ്ങനെയാണ്.
ദളിത് എന്നത് ജന്മം കൊണ്ടല്ല, ഞങ്ങളോടുള്ള നിലപാട് കൊണ്ടാണ് എന്നാണ് ഏറ്റവും ചുരുക്കത്തിൽ യെച്ചൂരി പറഞ്ഞത്.
പാർട്ടി സെക്രട്ടറി നേരിട്ട് ജാതി ഭ്രഷ്ടനാക്കിയ കോവിന്ദിനോട് പിന്നെ യാതൊരു മര്യാദയും കാണിക്കേണ്ട ബാധ്യത പാർട്ടി ചാനലിനില്ലല്ലോ. അദ്ദേഹത്തെ ബ്രാഹ്മണന്റെ അടിമയായും, ദളിതരിലെ ഒറ്റുകാരനായും, ന്യൂനപക്ഷ/സംവരണ വിരുദ്ധനായും ഒക്കെ മുദ്രകുത്തേണ്ട ജോലി അവർ ഉത്തരവാദിത്വത്തോടെ തന്നെ നിർവഹിക്കുകയാണ്. അന്യഗ്രഹജീവി പരാമർശം വെറുമൊരു കൈപ്പിഴ മാത്രമല്ലെന്നാണ് പറയുന്നത്. വരും ദിവസങ്ങളിൽ ഒരു പക്ഷെ, അന്യഗ്രഹ ജീവികൾ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടിറങ്ങി വന്ന്, രാംനാഥ് കോവിന്ദിനെതിരെ സാക്ഷി പറയുക പോലും ചെയ്തേക്കാം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്