മീൻ പൊരിച്ചതിൽ ഒരു പീസ് കിട്ടാതിരുന്നത് ഒരു 12 കാരി പെൺകുട്ടിക്ക് വിഷമമായി എന്ന് പറഞ്ഞപ്പോൾ ആണുങ്ങൾ വല്ലാതെ ഇളകിയിരിക്കുന്നു! ഫെമിനിസം എന്നാൽ മീൻ കഷണം ആണെന്ന് റീമ പറഞ്ഞു എന്നാണിവർ മനസ്സിലാക്കിയത്; അല്ലെങ്കിൽ മനസ്സിലാക്കിയതായി അഭിനയിക്കുന്നത്
വാട്സ്ആപ്പിനും മുൻപ് പ്രധാന കമ്മ്യൂണിക്കേഷൻ മാധ്യമം ഇമെയിൽ ആയിരുന്ന സമയത്ത് ഡസൻ കണക്കിന് പ്രാവശ്യം ഫോർവേഡ് ആയി കിട്ടിയിട്ടുള്ള ഒരു മെസ്സേജ് ആണ് 'What does love mean?'. പതിവുപോലെ പ്രൊഫെഷനലുകൾ കണ്ടുപിടിച്ചതാണെന്ന ലേബലിൽ ആണ് ഇതിന്റെയും വരവ്. 'സ്നേഹത്തിന്റെ അർത്ഥമെന്താണ്?' എന്ന ചോദ്യം 4 - 8 വയസ്സ് പ്രായമുള്ള കുട്ടികളോട് ചോദിച്ചപ്പോൾ അവർ കൊടുത്ത കൗതുകകരമായ വിവിധ മറുപടികളാണത്രേ അവർ ശേഖരിച്ച് ഇങ്ങിനെ ഒരു ഫോർവേഡ് ആക്കിയത്.
ആർത്രൈറ്റിസ് വന്ന മുത്തശ്ശിക്ക് മുത്തശ്ശൻ കാൽനഖത്തിൽ ചായം തേച്ചു കൊടുക്കുന്നതാണ് സ്നേഹം എന്നുമുതൽ, ക്ഷീണിച്ചിരിക്കുമ്പോഴും ഒരു പുഞ്ചിരി സമ്മാനിക്കുന്നതാണ് സ്നേഹം എന്നുവരെ പല ഉത്തരങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
അതിൽ ഒരു കുട്ടിയുടെ ഉത്തരം ഇങ്ങിനെ ആയിരുന്നു. ''അമ്മ ഏറ്റവും നല്ല ചിക്കൻ പീസ് അച്ഛന് കൊടുക്കുന്നതാണ് സ്നേഹം'.
കൊടുക്കുന്നത് അമ്മയായതുകൊണ്ടും കിട്ടിയത് അച്ഛനായതുകൊണ്ടും ആരും അതിൽ പ്രത്യേകിച്ച് പ്രശ്നമൊന്നും കണ്ടില്ല. എല്ലാ കുടുംബങ്ങളിലും നടക്കുന്നതായതുകൊണ്ട് എല്ലാവര്ക്കും അത് സ്വാഭാവികമായി തോന്നി. ഏറ്റവും നല്ല ചിക്കൻ പീസ് അച്ഛന് കിട്ടുന്നത് 'സ്നേഹം' ആണെന്ന് ആത്മാർത്ഥമായി ഒരുകാലത്ത് മിക്കപേരും ചിന്തിച്ചിരുന്നു ! ഒരു പക്ഷെ ശരാശരി മലയാളി ഇന്നും ചിന്തിക്കുന്നു...
പക്ഷെ മീൻ പൊരിച്ചതിൽ ഒരു പീസ് കിട്ടാതിരുന്നത് ഒരു 12 കാരി പെൺകുട്ടിക്ക് വിഷമമായി എന്ന് പറഞ്ഞപ്പോൾ കേരളത്തിലെ കുറെ ആണുങ്ങൾ വല്ലാതെ ഇളകിയിരിക്കുന്നു! ഫെമിനിസം എന്നാൽ മീൻ കഷണം ആണെന്ന് റീമ പറഞ്ഞു എന്നാണിവർ മനസ്സിലാക്കിയത്. അല്ലെങ്കിൽ മനസ്സിലാക്കിയതായി അഭിനയിക്കുന്നത്.
പുരോഗമനചിന്തയുടെ സാക്ഷാൽ പുരുഷരൂപമായ ഇക്കായെ ട്രോളിയിട്ട് ഇവിടെയാരും സ്ത്രീ സമത്വം കൊണ്ടുവരേണ്ട എന്നാണ് സിനിമയിലെ സ്ത്രീ കൂട്ടായ്മയോട് ചിലർ പ്രതികരിച്ചത്. അത് ശരിയാണെങ്കിൽ കഴിഞ്ഞ തലമുറയിലെ പെൺകുട്ടികൾ നിത്യഹരിത നായകന്മാരെ പ്രേമിച്ചിരുന്ന പ്രായത്തിൽ ഇവിടൊരു ഫെമിനിച്ചി മീൻ പൊരിച്ചതിന് കരയുന്നു എന്ന ധ്വനിയും ഈ പരിഹാസത്തിൽ ഉണ്ടാവാം.
ഒരു പ്രഭാഷണം കേട്ടാൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ശരാശരി മലയാളി പുരുഷന് ഇല്ല എന്ന് ന്യായമായും സംശയിച്ചുപോവുന്നു. പ്രഭാഷണം ഇംഗ്ളീഷിൽ ആണെങ്കിൽ പ്രത്യേകിച്ച്. ജനപ്രിയ നടന്മാരുടെ സിനിമകളിൽ ബിരുദധാരിയായ നായകന് ഇംഗ്ലീഷിൽ ഒരു വാക്യം തികച്ച് പറയാനറിയാത്തത് മറച്ചുവെക്കാൻ (പ്രോംപ്റ്റിംഗിനൊക്കെ ഒരു പരിധിയില്ലേ) ഇംഗ്ളീഷ് ഡയലോഗുകൾ മനപ്പൂർവ്വം തെറ്റിച്ച് അതൊരു കോമഡിയാക്കുന്നത് സ്ഥിരം കാഴ്ചയാണല്ലോ. ആ സാഹചര്യത്തിൽ നായകന്മാർക്ക് 'ചുമ്മാ തൊഴിക്കാനുള്ള' ഫർണീച്ചറുകളിൽ ഒന്ന് സ്റ്റേജിൽ കയറിനിന്ന് മണിമണിയായി ഇംഗ്ളീഷിൽ സംസാരിക്കുന്നത് കാണുന്നതിൽ പാൻസിന് ചെറുതല്ലാത്ത അസ്വസ്ഥത കാണും.
TED Talk, TEDx ഇതൊക്കെ ഒരൽപം ബുദ്ധിയുള്ളവർക്കും ചിന്തിക്കുന്നവർക്കും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. 2017 ലും ചാണകം-പഴത്തൊലി വളിപ്പുകൾ കണ്ട് ആസ്വദിച്ച് ചിരിക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല. പ്രസക്തവും കുറിക്കു കൊള്ളുന്നതുമായ ചോദ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി തൊടുത്തുവിടുന്ന 14 മിനിറ്റ് പ്രസംഗത്തിൽ പലർക്കും ആകെ മനസ്സിലായത് ഒരു പെണ്ണ് (മൂത്താപ്പയുടെ ഡയലോഗ് കടമെടുത്താൽ 'വെറും പെണ്ണ്') മീൻ പൊരിച്ചതിന്റെ കണക്ക് പറഞ്ഞു എന്നാണ്. ഒരു ശരാശരി മല്ലു വിൽനിന്ന് ഇത്രയൊക്കെയല്ലേ പ്രതീക്ഷിക്കാവൂ?
പറയുമ്പോൾ ഇതും പറയണം.. ഈ അടുത്തയിടെ (മരിച്ചുപോയ) അച്ഛന്റെ മേൽവിലാസത്തിൽ MLA ആയഒരു യുവ രാഷ്ട്രീയക്കാരനെ വിവാഹം കഴിച്ച പ്രമുഖ യുവ-ജാതിവാൽ IAS ബുദ്ധിജീവി നടത്തിയ TEDx ടോക്കിനേക്കാൾ എന്തുകൊണ്ടും ബൗദ്ധീകമായി മികച്ചുനിൽക്കുന്നതായിരുന്നു റീമയുടെ ടോക്ക്. സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ കർണാടകത്തിലെ വനിതാ IPS ഓഫീസർ നടത്തിയ TEDx പ്രസംഗവും റീമയുടെ അത്ര പോരാ എന്നുതന്നെ പറയണം.
മലയാളം മൂവി 'ഇൻഡസ്ട്രീ' (സിനിമ വ്യവസായമോ അതോ കലയോ) എന്ന മാഫിയയിലെ ചില വൃത്തികേടുകൾ തുറന്നു പറയാൻ റീമ കാണിച്ച ധൈര്യം എടുത്തുപറയേണ്ടതാണ്. മലയാള സിനിമ അടക്കിവാഴുന്ന ഒട്ടു മിക്ക തമ്പുരാക്കന്മാരെയും റീമ തുറന്ന് വിമർശിക്കുന്നുണ്ട്. റീമയും ഭർത്താവും ഇപ്പോഴും സജീവമായി മലയാള സിനിമാ രംഗത്തുള്ളവരാണെന്നതും രണ്ടുപേരും ചെറുപ്പമാണെന്നുള്ളതും ഈ തുറന്നു പറച്ചിലിന്റെ മാറ്റ് കൂട്ടുന്നു.
വളരെ പരിഹാസ്യമായ ചില ഫാൻ ചോദ്യങ്ങളാണ് 'ഇത്ര പ്രശ്നമാണെങ്കിൽ അങ്ങോട്ട് പോകാതിരുന്നുകൂടെ', 'ആരെങ്കിലും നിർബന്ധിച്ചോ' എന്നതൊക്കെ. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും അധികം തൊഴിൽ സമരങ്ങൾ നടത്തിയിട്ടുള്ള മലയാളി ഇതൊക്കെ പറയുന്നത് വിചിത്രമാണ്.
എന്തിനാണ് കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ? എന്തിനാണ് തൊട്ടതിനും പിടിച്ചതിനും യൂണിയനുകൾ? എന്തിന് ഗസറ്റഡ് ഓഫീസർമാർക്കും IAS-IPS കാർക്കും അസോസിയേഷൻ? ആവശ്യത്തിന് കൂലി കിട്ടിയില്ലെങ്കിൽ ഇട്ടിട്ടു പോണം എന്ന് പറയണ്ടേ? മികച്ച ശമ്പളം കിട്ടുന്ന സർക്കാരിൽ പോലും (ചിലർക്കൊക്കെ സ്വകാര്യ മേഖലയെക്കാൾ 2-3 ഇരട്ടി) ബോണസ്, ശമ്പള വർദ്ധന എന്നൊക്കെപ്പറഞ്ഞ് ജീവനക്കാർ സമരം ചെയ്യാറുണ്ട്. സിനിമയിലെ സ്ത്രീകളോട് പറയുന്ന അതെ ലോജിക് അവരോടും പറയണം മിഷ്ടർ.. വേണ്ടെങ്കിൽ ഇട്ടിട്ട് പോകൂ. ആ ജോലി ഹാപ്പി ആയിട്ട് കുറഞ്ഞ ശമ്പളത്തിൽ ചെയ്യാൻ ആളുകൾ ക്യു നിൽക്കുന്നുണ്ട്. എന്ത്യേ? പറയുമോ? പറ്റില്ല അല്ലേ?
പിന്നെന്താ സിനിമയിലെ സ്ത്രീകൾ അവകാശങ്ങളെക്കുറിച്ച് പറഞ്ഞാൽ കുഴപ്പം? സ്ത്രീകൾ സിനിമയിൽ വരുന്നതും പണവും പ്രശസ്തിയും ഉണ്ടാക്കുന്നതും മാന്യമായ കാര്യമല്ല എന്ന ധാരണ. സിനിമയിലെ സ്ത്രീകൾ 'മറ്റേപ്പണി'ക്ക് വരുന്നവരാണെന്നുള്ള ധാരണ. സിനിമയെ ഒരു മാന്യമായ കലയായോ, തൊഴിലായോ, കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായോ ശരാശരി മലയാളി കാണുന്നില്ല. ഇതൊക്കെത്തന്നെ കാരണം. ഇനി ആരാണ് ഈ ധാരണ വളർത്തുന്നത്? ഒരു സംശയവും വേണ്ട, നായക നടന്മാർ തന്നെ.
ജയറാം, ദിലീപ് തുടങ്ങി വിവാഹ ശേഷം ഭാര്യയെ വീട്ടിലിരുത്തിയ ഓരോ നായകനും പറയുന്നത് സിനിമ പെണ്ണുങ്ങളെ വഷളാക്കുന്നു എന്നാണ്. അഭിനയം 'കുലസ്ത്രീകൾക്ക്' പറ്റിയ മേഖലയല്ല എന്ന് അവരാണ് പൊതുജനത്തെ പഠിപ്പിക്കുന്നത്. സ്ത്രീകൾ അഭിനയിക്കുന്നത് മ്ലേച്ഛമാണെന്ന ധാരണ ഉള്ളതുകൊണ്ടു തന്നെയാണ് ഇവർക്ക് സകല സൗഭാഗ്യങ്ങളും നേടിക്കൊടുത്ത അതെ മേഖലയിൽ സ്വന്തം ഭാര്യയെ ജോലി ചെയ്യാൻ അനുവദിക്കാത്തത്.
സ്വന്തം ഭാര്യക്ക് ചെയ്യാൻ കൊള്ളാത്ത വിലകുറഞ്ഞ ഏർപ്പാടിന് വരുന്ന നടിമാരോട് ഇവർക്കെന്നെങ്കിലും മതിപ്പുണ്ടാവുമോ? ഇവർക്കില്ലാത്ത മതിപ്പ് ഇവരുടെ ഫാനരന്മാർക്കുണ്ടാകുമോ?
പക്ഷെ സ്വന്തം ഭാര്യയെ അലുവാ പോലെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഈ ഭഗീരഥൻപിള്ളമാർക്കൊക്കെ സിനിമയിൽ കൂടെ അഭിനയിക്കാൻ ഏതെങ്കിലും പുരുഷുമാരുടെ ഭാര്യമാർ (or കാമുകി or ഭാവി ഭാര്യ) വേണം. ഇവർക്കും പാൻസിനുമാണ് സിനിമയിലെ സ്ത്രീകൾ വാ തുറന്നാൽ പ്രശ്നം.
ജയറാമും മകനും അച്ഛനും മകനുമായി അഭിനയിച്ച സിനിമയിൽ അമ്മയായി നായകനെക്കാൾ 20 വയസ്സിന് ഇളപ്പമുള്ള നടിയെ അഭിനയിപ്പിച്ചതിൽ മലയാളികൾക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്ത്യേ പാർവതിയെ ആ റോളിൽ അഭിനയിപ്പിച്ചില്ല? ജയറാമിനെക്കാൾ പേരെടുത്ത നടിയായിരുന്നു അവർ. അറുപതും എഴുപതും വയസ്സായ അമ്മാവന്മാരുടെയും മൂത്താപ്പമാരുടെയും (ഏട്ടൻ, ഇക്ക എന്നൊക്കെയാണ് ഇവർ സ്വയം വിളിക്കുന്നത്!) നായികമാരായി ടീനേജ് പെൺകുട്ടികളെ മാത്രം കാണാൻ ആഗ്രഹിക്കുന്ന ശരാശരി മലയാളിയുടെ വികലമനസ്സിൽ യുക്തിഭദ്രമായ ചോദ്യങ്ങൾ ഒന്നും ഉദിക്കില്ല.
തുല്യ വേതനം, തൊഴിലവസരങ്ങളിൽ തുല്യത, ചൂഷണങ്ങളിൽ നിന്നുള്ള സംരക്ഷണം, കൃത്രിമമായി സൃഷ്ടിക്കുന്ന സ്ത്രീ കഥാപാത്രങ്ങളുടെ അഭാവം, ലാഭ വിഹിതം തുടങ്ങി വളരെ പ്രസക്തമായ പല വിഷയങ്ങളും റീമ ഉയർത്തുന്നുണ്ട്. മിമിക്രിയും കോമാളിത്തരവും കാണിച്ചു വളർന്ന, കോക്കസുകൾ കൊണ്ടുമാത്രം പിടിച്ചുനിൽക്കുന്ന നായകന്മാർ മികച്ച ബുദ്ധിശക്തിയും, കമ്മ്യൂണിക്കേഷൻ സ്കിൽസും ഉള്ള ന്യൂ ജനറേഷൻ നായികമാരെ പേടിയോടെ കാണുന്നതും വിറളി പിടിക്കുന്നതും സ്വാഭാവികം. പക്ഷെ ഈ ചോദ്യങ്ങൾ ആരെങ്കിലും എന്നെങ്കിലും ചോദിക്കേണ്ടവയാണ്.
Well done Rima. Keep going.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്