മാണിയുടെ ഇടതുമുന്നണി പ്രവേശം തടഞ്ഞത് കാനത്തിന്റെ കടുംപിടിത്തം തന്നെ; യുഡിഎഫിന് കൈകൊടുത്തതോടെ ജോയി എബ്രഹാമിന് പിജെ കുര്യനെ മറികടന്ന് രാജ്യസഭാ സീറ്റ് നിലനിർത്താൻ ആകുമോ? എന്തായാലും യുഡിഎഫ് വിട്ടതിനേക്കാൾ ദുർബലനായ കെ. എം. മാണിയാണ് തിരികെ വരുന്നത്: തിരുവഞ്ചൂരിന്റെ മുൻ പ്രസ് സെക്രട്ടറി എഴുതുന്നത്
നിസാം എസ്
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ. എം. മാണിയും കേരള കോൺഗ്രസ്സും യുഡിഎഫിലേക്ക് തിരിച്ചെത്തുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇനി അതിന്റെ നടപടി ക്രമങ്ങൾ ചർച്ച ചെയ്ത തീരുമാനിക്കുക എന്ന ഔപചാരികത മാത്രമേ ബാക്കിയുള്ളൂ. ഉടൻ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ജോയി എബ്രഹാമിനു തുടർന്നും നേടാൻ കഴിയുമോ എന്നു ശ്രമിക്കും. യുഡിഎഫിന് നേടാവുന്ന ഒരു സീറ്റിന്റെ അവകാശി പിജെ കുര്യനാണെന്നിരിക്കെ അതു നടക്കാനിടയില്ല. കെ. എം മാണിയുടെയും ജോസ് കെ മാണിയുടെയും അഭിമാനം സംരക്ഷിച്ചും ഉയർത്തി പിടിച്ചും മടങ്ങി വരവിനെ എങ്ങനെ മഹത്വവൽക്കരിക്കാം എന്നതിനായിരിക്കും ഇരുവരുടെയും ശ്രമം.
കേരള കോൺഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിനെ സംബന്ധിച്ച് രണ്ടു വർഷം നീണ്ട അനിശ്ചിതത്വം അവസാനിക്കുമ്പോൾ വ്യക്തമായ വിജയം അവകാശപ്പെടാൻ കഴിയുന്ന രണ്ടു പേർ കാനം രാജേന്ദ്രനും പി. ജെ. ജോസഫുമാണ്.
അഴിമതി ആരോപണ വിധേയനായ കെ. എം മാണിയെ ഇടതു പക്ഷ മുന്നണിയിൽ പ്രവേശിപ്പിക്കില്ല എന്ന കാനത്തിന്റെ ഉറച്ച നിലപാടാണ് ഒരു പരിധി വരെ യുഡിഎഫിലേക്ക് മടങ്ങാൻ കെ എം മാണിയെ പ്രേരിപ്പിക്കുന്നത്. മാണിയുള്ള എൽഡിഎഫിൽ സിപിഐ ഉണ്ടാവില്ല എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് കാനം സിപിഎമ്മിന്റെയും മാണിയുടെയും പദ്ധതികളെ അട്ടിമറിച്ചു. സിപിഐ ഇല്ലാതെ ഇടതുപക്ഷ ഐക്യം സാധ്യമാവില്ല എന്ന പാർട്ടി കേന്ദ്രക്കമ്മറ്റിയുടെ പ്രഖ്യാപനത്തോടെ കേരളാ കോൺഗ്രസ്സിനെ എൽഡിഎഫിൽ എടുക്കുമ്പോൾ സിപിഐ പോയാൽ പോട്ടെ എന്നൊരു നിലപാടെടുക്കുവാൻ സിപിഎമ്മിന് കഴിയാതെ വന്നു. സിപിഐക്കുള്ളിൽ അഖിലേന്ത്യാ തലത്തിൽ തന്നെ കാനം അതി ശക്തനായി മാറിയതോടെ കെ. എം. മാണിയുടെ വിഷയത്തിൽ സിപിഎമ്മിന്റെ നയത്തിനൊപ്പം സിപിഐയെ എത്തിക്കുക അസാധ്യമായി മാറി.
ഇത്തരമൊരു കടുത്ത നിലപാടെടുക്കാൻ സിപിഐയെ പ്രേരിപ്പിച്ചത് ആദർശാത്മകത ഒന്നുമല്ലായിരുന്നെങ്കിലും അത്തരമൊരു പരിവേഷം നൽകുന്നതിൽ കാനം വിജയിച്ചു. മുൻപ് കെ. കരുണാകരന്റെ ഡിഐസി കെയെ ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കുന്ന വിഷയത്തിലും ഇതേ നിലപാട്. ഇടതു മുന്നണിയിലെ തങ്ങളുടെ പ്രസക്തി കുറക്കുന്ന ഒരു കക്ഷിയെയും മുന്നണിയിൽ പ്രവേശിപ്പിക്കാതിരിക്കാൻ സിപിഐ ബദ്ധശ്രദ്ധരാണ്. വാഴൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും അഞ്ചു വട്ടം നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും തന്റെ എതിർ കക്ഷിയായിരുന്ന കേരളാ കോൺഗ്രസ്സിനോട് കാനത്തിന് വ്യക്തിപരമായ എതിർപ്പുമുണ്ട്. മൂന്നു വട്ടം പരാജയപ്പെട്ടതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
ഇടതുപക്ഷ മുന്നണിക്കുള്ളിൽ കാനം രാജേന്ദ്രനാണ് കെഎം മാണിയുടെ മുന്നണി പ്രവേശനത്തിനെതിരെ നിലകൊണ്ടതെങ്കിൽ സ്വന്തം പാർട്ടിക്കുള്ളിൽ പി. ജെ. ജോസഫ് എടുത്ത അതിശക്തമായ നിലപാടാണ് കെ. എം. മാണിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. യുഡിഎഫ് വിടാനുള്ള തീരുമാനത്തോട് ജോസഫിനു താൽപ്പര്യമുണ്ടായിരുന്നില്ല. ഒരു താൽക്കാലിക നടപടി എന്ന നിലയിൽ ജോസഫ് അതംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ നിന്നും കെ. എം മാണി രാജിവെച്ചപ്പോൾ പി. ജെ. ജോസഫിനും ഒപ്പം രാജി വപ്പിക്കാനുള്ള ശ്രമത്തെ അദ്ദേഹം എതിർത്തു തോൽപ്പിച്ചതാണ്.
ദീർഘനാളത്തെ എൽഡിഎഫ് സഹവാസത്തിനു ശേഷം യുഡിഎഫിൽ തിരിച്ചെത്തിയ ജോസഫിന് എൽഡിഎഫിലേക്ക് മടങ്ങിപ്പോവാൻ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. യുഡിഎഫിൽ നിന്നു മത്സരിച്ചാൽ ജോസഫിനും മോൻസിനും തൊടുപുഴയും കടുത്തുരുത്തിയും സുരക്ഷിത മണ്ഡലങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 45, 000 ത്തോളം വോട്ടിന് വിജയിച്ച ഇരുവരും എൽഡിഎഫിൽ നിന്ന് ഈ മണ്ഡലങ്ങളിൽ ഒരിക്കൽ പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ എൽഡിഎഫിൽ പോയി ശക്തമായ മത്സരം നേരിടാൻ ഇരുവരും ഒരുക്കമായിരുന്നില്ല. അതുകൊണ്ട് എന്തു വിലകൊടുത്തും യുഡിഎഫിൽ തുടരണം എന്ന കാര്യത്തിൽ ഇരുവരും നിർബന്ധക്കാരായിരുന്നു.
കേരളാ കോൺഗ്രസ്സിലെ പിളർപ്പുകളിൽ എന്നും അധീശത്വം പുലർത്താൻ സഹായകമായിട്ടുള്ളത് എന്നും അദ്ദേഹം യുഡിഎഫിനോടൊപ്പം ആയിരുന്നു എന്നതാണ്. കേരളാ കോൺഗ്രസ് അണികൾ അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. അതുകൊണ്ടു തന്നെ കമ്മ്യൂണിസ്റ്റ് ചേരിയിൽ നിൽക്കുന്ന കേരളാ കോൺഗ്രസ്സുകൾ ക്രമേണ ദുർബലമായിത്തീരും. ഇത് കെ. എം. മാണി 1980-81 കാലഘട്ടത്തിൽ തിരിച്ചറിഞ്ഞതാണ്. കെ. എം. മാണി ഇടതുമുന്നണിക്കൊപ്പം പോവുകയും ജോസഫ് പാർട്ടി പിളർത്തി യുഡിഎഫിൽ നിലയുറപ്പിക്കുകയും ചെയ്താൽ ക്രമേണ യഥാർത്ഥ കേരളാ കോൺഗ്രസ്സായി ജോസഫ് വിഭാഗം മാറിയേനെ. ഇത് മനസ്സിലാക്കിയാണ് കേരള കോൺഗ്രസ്സ് ഒറ്റക്കെട്ടായി വന്നാൽ മാത്രം ഇടതു മുന്നണി പ്രവേശം ആലോചിക്കാം എന്ന് സിപിഎം നിലപാടെടുത്തത്. പി. ജെ. ജോസഫിന്റെ നിലപാട് ഇത്തരമൊരു സാഹചര്യം ഇല്ലാതാക്കി.
എന്തായാലും യുഡിഎഫ് വിട്ടതിനേക്കാൾ ദുരബലനായ കെ. എം. മാണിയാണ് തിരികെ വരുന്നത്. സ്വന്തം പാർട്ടിയിൽ അദ്ദേഹത്തിന്റ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. മുന്നണി രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ സാധ്യതകൾ പരിമിതമായതുകൊണ്ട് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. കോട്ടയം പാർലമെന്റ് സീറ്റിൽ ജോസ് കെ മാണിയുടെ അരക്ഷിതാവസ്ഥ മാറ്റാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നതുമാത്രമായിരിക്കും ഇനി അദ്ദേഹത്തിന്റെ ചിന്ത.
വ്യത്യസ്തമായ ശൈലികളുള്ള രണ്ടു നേതാക്കൾ തികച്ചും വിഭിന്നമായ പ്രവർത്തനങ്ങളിലൂടെ അവരുടെ നിലപാടുകൾ സ്ഥാപിച്ചെടുക്കുന്നതാണ് ഈ നാടകത്തിൽ നാം കണ്ടത്. കാനം രാജേന്ദ്രന്റേത് പരസ്യമായ ആക്രമണോത്സുകമായ നിലപാടായിരുന്നെങ്കിൽ പി. ജെ. ജോസഫിന്റേത് ശാന്തമായ തണുപ്പൻ സമീപനമെന്നു തോന്നുന്ന ശൈലിയായിരുന്നു. പക്ഷെ കൂർമ്മമായ രാഷ്ട്രീയ ബുദ്ധി വിദഗ്ധമായി ഒളിപ്പിച്ചു വയ്ക്കുന്നതാണ് ജോസഫിന്റെ ശൈലിയെന്നത് യാഥാർത്ഥ്യമാണ്.
(തിരുവഞ്ചൂരിന്റെ മുൻ പ്രസ് സെക്രട്ടറിയാണ് എസ് നിസാം)
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍