അയാൾ എന്നെ വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്; പരസ്പരം എൻജോയ് ചെയ്യുന്ന ഒന്നാണ് സെക്സ് എന്ന് മനസിലാക്കുക; ഒരു പുരുഷന്റെ കൂടെ കഴിഞ്ഞാലോ സമ്മതമില്ലാതെ സ്പർശിച്ചാലോ നഷ്ടപ്പെടുന്ന എന്ത് മാനമാണ് സ്ത്രീക്കുള്ളത്? സുനിതാ ദേവദാസ് എഴുതുന്നു
സുനിതാ ദേവദാസ്
കോൺഗ്രസ് എം എൽ എ എം വിൻസെന്റും മാതൃഭൂമി ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസും ഇവർക്കെതിരെ രണ്ടു സ്ത്രീകൾ നൽകിയ പരാതിയിൽ അറസ്റ്റിലായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടെന്ന് ചിലർ. സ്ത്രീസംരക്ഷണ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ചിലർ.
എന്നാൽ യാഥാർത്ഥ്യം ഇതൊന്നുമല്ല എന്നു പറയാൻ തോന്നുന്നു.
ലോകം മാറുകയാണ്. വിശാലമായ മനുഷ്യബന്ധങ്ങളിലേക്ക്. വലിയൊരു സാംസ്കാരിക മാറ്റം അല്ലെങ്കിൽ ജീവിതചര്യയിലുള്ള മാറ്റം ഒക്കെ സംഭവിക്കുകയാണ്.
അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും പലർക്കും പല തരം ബന്ധങ്ങളുണ്ട്. എന്നാൽ അതിൽ അപൂർവം ചിലത് ഇത്തരത്തിൽ പരാതിയും ആത്മഹത്യാശ്രമവും ഒക്കെയായി കോടതിയും പൊലീസ് സ്റ്റേഷനും കയറുന്നു.
കാരണം
1. മനുഷ്യൻ പോളിഗാമസ്സാണ്. കുടുംബം എന്ന വ്യവസ്ഥ നിലനിർ ത്താൻ അവൻ മോണോഗാമസ്സായി ജീവിച്ചു വരുന്നു. എന്നാൽ അവസരം കിട്ടുമ്പോൾ അല്ലെങ്കിൽ തന്നെ ഇൻസ്പയർ ചെയ്യുന്ന ആളെ കണ്ടത്തെുമ്പോൾ ബോധപൂർവമോ അബോധപൂർവമോ ബന്ധം സ്ഥാപിക്കുന്നു.
2. എന്നാൽ ചിലർക്ക്, അല്ല പലർക്കും ഇതൊക്കെ ഉള്ളിന്റെയുള്ളിൽ അറിയാമെങ്കിൽ അംഗീകരിക്കാൻ മടിയാണ്. അതിനുള്ള പോംവഴിയായി ബന്ധങ്ങളെയൊക്കെ മഹത്വവൽക്കരിക്കാനും ഓണർഷിപ്പ് എന്ന സീൽ വക്കാനും ഒരിക്കലും പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി പോഷിപ്പിക്കാനും ഒക്കെ നോക്കും.
സത്യത്തിൽ ഈ വാഗ്ദാനം കൊടുക്കുന്നവനോ\ കൊടുക്കുന്നവൾക്കൊ വ്യക്തമായിട്ടറിയാം ഇതിലൊന്നും ഒരു കാര്യമില്ലെന്ന്. എന്നാൽ പലപ്പോഴും ആ വാഗ്ദാനം ഏറ്റുവാങ്ങുന്നയാൾ അതങ്ങ് വിശ്വസിക്കും. എന്നു വച്ചാൽ വിവാഹിതർ തമ്മിലാണ് ബന്ധമെങ്കിലും വിവാഹിതനും അവിവാഹിതയും തമ്മിലാണ് ബന്ധമെങ്കിലും ഇതാണ് ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധമെന്നും ആദ്യത്തെ പ്രണയമെന്നും ആയുഷ്ക്കാലം ഒന്നിച്ചെന്നും ഒക്കെ മഹത്വവൽക്കരിക്കും.
അതു വിശ്വസിക്കുന്ന വ്യക്തിയാണ് പരാതിയുമായി വരുന്നതും ആത്മഹത്യ ചെയ്യുന്നതും എന്നെ വഞ്ചിച്ചു എന്നു നെഞ്ചു പൊട്ടി കരയുന്നതുമൊക്കെ. അവർക്ക് അതിനേ കഴിയു. അവർക്ക് ആ ബന്ധത്തെക്കുറിച്ചുള്ള സ്വപ്നവും കാഴ്ചപ്പാടും അതായിരുന്നു. എന്റെ... എന്റെ ... എന്റെ എന്ന്.....
3. എം വിൻസെന്റിനേയോ അമലിനേയോ ഞാൻ കുറ്റപ്പെടുത്തുക ഒരേയൊരു കാര്യത്തിൽ മാത്രമാണ്. അവർക്ക് രണ്ടു പേർക്കും ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളോട് കുറച്ചു കൂടി സത്യസന്ധത പുലർത്താമായിരുന്നു. സത്യം പറയാമായിരുന്നു. അല്ലാതെ അവരെ ഏതു വിധേനയും വിശ്വസിപ്പിക്കാൻ വേണ്ടി വാഗ്ദാനങ്ങൾ നൽകേണ്ടായിരുന്നു.
സത്യം തന്നെ പറയുക. എനിക്ക് ഇങ്ങനെ താൽക്കാലികമായി തോന്നുന്നുണ്ട്. ആയുഷ്ക്കാല കമ്മിറ്റ്മെന്റ് ഒന്നും ഉണ്ടാവില്ല എന്ന്. അപ്പോൾ അതിനു തയ്യാറുള്ളവരാണെങ്കിൽ ആ ബന്ധം ആരംഭിക്കാം.. തുടരാം.. പകുതി വഴിയിൽ അവസാനിപ്പിക്കാം.
അല്ലാതെ ഇമോഷണലി വളരെ സെൻസിറ്റീവായ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ബന്ധം സ്ഥാപിക്കേണ്ടിയിരുന്നില്ല. തുടരേണ്ടിയിരുന്നില്ല. അതിനാലാണ് പാതി വഴിയിൽ പിരിഞ്ഞു പോവുമ്പോൾ അവർ തളർന്ന് ആത്മഹത്യ ചെയ്യുന്നത്. പരാതിയുമായി വരുന്നത്. എന്നെ വഞ്ചിച്ചുവെന്ന് നെഞ്ചുപൊട്ടി അലമുറയിടുന്നത്. എന്റെ മാനം പോയെന്നും ജീവിതം അവസാനിച്ചെന്നും പകച്ചു നിൽക്കുന്നത്.
4. സ്ത്രീയുടെ മാനം എന്നത് വളരെ തെറ്റായ അർത്ഥത്തിലാണ് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്. ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ ശരീരം ഒരു ഉപഭോഗ വസ്തുവും ഉപകരണവും ആയാണ് കണക്കാക്കപ്പെടുന്നത്. അതിനാലാണ് അതിനെ പുരുഷൻ ഉപയോഗിക്കുക എന്ന പദപ്രയോഗം ഉണ്ടായതു പോലും. സാധാരണ നടക്കുന്ന ചർച്ചകളിൽ സ്ത്രീയെ പുരുഷൻ ഉപയോഗിക്കുകയാണ്.
ഇത് മാറണം. പരസ്പര സമ്മതം , ഇഷ്ടം എന്നൊക്കെയുള്ള സംഗതികൾ ഉണ്ടല്ലോ . പരസ്പര സമ്മതത്തോടെ ഇഷ്ടത്തോടെ തമ്മിലലിയുമ്പോൾ എവിടെയാണ് ഉപയോഗം എന്ന വാക്കിനു സ്ഥാനമുള്ളത്? ഒരു പുരുഷന്റെ കൂടെ കഴിഞ്ഞാലോ അവൻ അവളെ സമ്മതമില്ലാതെ സ്പർശിച്ചാലോ നഷ്ടപ്പെടുന്ന എന്ത് മാനമാണ് സ്ത്രീക്കുള്ളത്? അല്ലെങ്കിൽ ഈ മാനം നഷ്ടപ്പെടൽ സ്ത്രീക്കു മാത്രമായി മാറിയത് എങ്ങനെയാണ്?
സ്ത്രീകളേ , നമ്മൾ കരുത്തരാവണം. ഇത്തരം ധാരണകളെയൊക്കെ മറികടക്കണം. അങ്ങനെ നഷ്ടപ്പെടുന്ന മാനമാണെങ്കിൽ അത് പോട്ടെന്നേ.. വച്ചിട്ടെന്തിനാണ്?
ഒരു പുരുഷനുമായി ഒരു സ്ത്രീക്കു ബന്ധമുണ്ടാവുമ്പോൾ അവൾ പിഴച്ചവളും മാനം നഷ്ടപ്പെട്ടവളും അഴിഞ്ഞാട്ടക്കാരിയും ആവുന്നത് എങ്ങനെയാണ്? പുരുഷൻ ഇത്തരം കഥകളിൽ എപ്പോഴും സൗന്ദര്യാരാധകൻ മാത്രമാണ്.
പലപ്പോഴും ഒരുപാട് സ്ത്രീ ബന്ധങ്ങളുള്ള പുരുഷന്മാരെ അത് അവന്റെ കഴിവായിട്ടാണ് സമൂഹം കാണുന്നത്. ഓ.. പുരുഷൻ. അവൻ ചെളി കണ്ടാൽ ചവിട്ടും. വെള്ളം കണ്ടാൽ കഴുകും എന്ന മട്ട്...
എന്നാൽ സ്ത്രീകളേയോ ലോകവിപത്തിന്റെ നാരായ വേരുകളായാണ് കാണുക.
ചിലപ്പോൾ സ്ത്രീക്ക് ഗർഭപാത്രമുള്ളതു കൊണ്ടാവും. അവളിൽ ജനിക്കുന്ന കുഞ്ഞിന് കൃത്യമായ അച്ഛൻ വേണമെന്നതു കൊണ്ടും കുഞ്ഞിനെ നിർമ്മിക്കാനുള്ള പവിത്രമായ ഫാക്ടറിയായി സ്ത്രീ ശരീരത്തെ കാണുന്നതു കൊണ്ടുമായിരിക്കും.
അതും മറികടക്കാവുന്നതേയുള്ളു. പെറ്റു കൂട്ടുന്ന യന്ത്രങ്ങളല്ല സ്ത്രീകൾ. ജീവിതത്തിൽ ഒന്നോ രണ്ടോ തവണ സംഭവിക്കുന്ന സ്വാഭാവിക ശാരീരിക പ്രക്രിയയാണ് ഗർഭധാരണവും പ്രസവവും.
നിരവധി ഗർഭനിരോധന മാർഗങ്ങൾ ലഭ്യമാണ്. ആവശ്യക്കാർക്ക് ഉപയോഗിക്കാം.
5. വിവാഹവും സെക്സും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് മനസിലാക്കി കഴിഞ്ഞാൽ തന്നെ പകുതി പ്രശ്നങ്ങളും തീരും. അതിനാൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിക്ക് അവസാനം വരേണ്ട സമയമായിരിക്കുന്നു. പ്രിയപ്പെട്ട സ്ത്രീകളേ.... നിങ്ങളാരും അയാൾ എന്നെ വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്. നിങ്ങൾക്ക് ലൈംഗിക ബന്ധത്തിനു താൽപര്യമുണ്ടെങ്കിൽ ചെയ്യുക. അതിൽ ആവശ്യമായ സുരക്ഷാകാര്യങ്ങൾ ചെയ്യുക. എന്നിട്ട് ഇയാൾ നിങ്ങളെ വിവാഹം കഴിക്കുന്നുവെങ്കിൽ നല്ലത്. ഇല്ളെങ്കിൽ ദയവു ചെയ്ത് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി വരരുത്്. ലൈംഗിക ബന്ധത്തിനുള്ള സമ്മതപത്രമല്ല വിവാഹ വാഗ്ദാനം.
അയാൾ എന്നെ ഉപയോഗിച്ചു എന്ന ചിന്തയിൽ നിന്നും നിങ്ങൾ രക്ഷപ്പെടണം. പരസ്പരം എൻജോയ് ചെയ്യുന്ന ഒന്നാണ് അല്ളെങ്കിൽ അങ്ങനെ ആവേണ്ടതാണ് സെക്സ് എന്ന് മനസിലാക്കുക. അങ്ങനെയല്ലാത്ത ഒരു സെക്ഷ്യൽ റിലേഷൻഷിപ്പിനും പോവാതിരിക്കുക.
വിവാഹം കഴിക്കുന്ന വ്യക്തിയുമായി മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടു എന്ന് നിർബന്ധമുള്ളവർ വിവാഹ ദിവസം വരെ അതിനായി കാത്തിരിക്കുക.
6. ചുരുക്കി പറയാം. കുറച്ചു കൂടി തുറന്നു സംസാരിക്കുക. അവനവനു പറ്റുന്ന മനുഷ്യരുമായി മാത്രം ബന്ധം സ്ഥാപിക്കുക. കള്ളത്തരങ്ങൾ പറയാതിരിക്കുക. പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ നൽകാതിരിക്കുക. ആരും ആരുടേയും പ്രോപ്പർട്ടിയല്ല. സെക്സ് പരസ്പര സമ്മതത്തോടെ നടക്കേണ്ടതാണ്. അവിടെ ഉപയോഗിക്കലും ഉപയോഗിക്കപ്പെടലും ഇല്ല. വിവാഹവും സെക്സും തമ്മിൽ തെറ്റിദ്ധരിക്കാതിരിക്കുക. യാഥാർത്ഥ്യബോധത്തോടെ ജീവിക്കുക. വിശ്വാസവഞ്ചന കാണിക്കാതിരിക്കുക, സത്യസന്ധരാവുക.
വെറും ഫാന്റസിയല്ല ഇതൊന്നും. ഗ്രൗണ്ട് റിയാലിറ്റി എന്താണ് എന്ന് എന്ന് ഇടക്ക് നിലത്തു കാലു കുത്തി നിന്ന് ചിന്തിച്ചിട്ട് ഇതിനൊക്കെ യാഥാർത്ഥ്യബോധത്തോടെ പോവുക.
നിലവിൽ എം വിൻസെന്റിനെതിരെ പരാതി കൊടുത്ത സ്ത്രീക്കും അമലിനെതിരെ പരാതി നൽകിയ പത്രപ്രവർത്തകക്കും ഒപ്പം നിൽക്കുന്നു. കാരണം വിശ്വാസവഞ്ചന പൊറുക്കപ്പെടേണ്ട കുറ്റമാണ് എന്നു കരുതുന്നില്ല. അവർ രണ്ടു പേരും പറയുന്ന പരായിതിൽ കഴമ്പുണ്ട്. അവർക്ക് അനുകൂലമാണ് നിയമം. നിയമമനുസരിച്ചു കാര്യങ്ങൾ മുന്നോട്ടു പോവട്ടെ.
സുനിതാ ദേവദാസ്.
NB: എന്നെ നന്നാക്കാനും ചീത്ത വിളിക്കാനും വരുന്നവർ ആ ജോലി ആത്മസംയമനത്തോടെ ചെയ്യുക. അസഭ്യപദപ്രയോഗങ്ങൾ ഒഴിവാക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്